ജാതീയതയും മതേതരത്വവും – വെള്ളാപ്പള്ളിയുടെ രാഷ്ട്രീയരൂപാന്തരണങ്ങള്‍
വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നു എന്ന പേരില്‍ ഇന്ത്യയെപ്പോലൊരു രാജ്യത്ത് ജാതി, മതം, ലിംഗം, എന്നിവയൊക്കെ കര്‍തൃത്വങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ വഹിക്കുന്ന പങ്കിനെ നിരസിക്കുകയാണ് പലരും ചെയ്യുന്നത്. കീഴാളര്‍ തങ്ങളുടെ സ്വത്വാഭിവാഞ്ഛകള് പ്രകടിപ്പിച്ചും അവയെ സ്ഥാപിച്ചുമാണ് അധികാരത്തില്‍ പ്രവേശിച്ചിരിക്കുന്നത്. വരേണ്യര്‍ക്കും മതേതരവാദികള്‍ക്കും സ്വാഭാവികമായി കിട്ടുന്ന അപ്രമാദിത്വവും അധീശത്വവും അവര്‍ എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും പിന്നാലെ ഒഴുകുന്ന ഹിന്ദുത്വവരേണ്യതയുടെ ആര്‍ജിതശേഷി കൊണ്ടാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?. ഇതിനെ ചരിത്രപരമായി തിരിച്ചറിയുകയെന്നതാണ് കീഴാളര്‍ക്കും, ദളിതര്‍ക്കും മറ്റ് പാര്ശ്വവല്കൃതര്ക്കും മുന്നിലുള്ള യഥാര്‍ത്ഥ വെല്ലുവിളി. പക്ഷേ, അത് ഹിന്ദുത്വത്തെ മറികടന്നായിരിക്കണം എന്നതാണ് സമകാലികമായി ഉന്നയിക്കപ്പെടേണ്ടത് എന്നു തോന്നുന്നു.
1999 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കാലത്ത് ഡിഗ്രി വിദ്യാര്‍ത്ഥിയും കന്നിവോട്ടറുമായ ഞാന്‍ നേരിട്ട പ്രധാനപ്പെട്ട ചോദ്യം നിങ്ങള്‍ വര്‍ഗ്ഗീയതയ്ക്ക് വേണ്ടിയാണോ മതേതരത്വത്തിനു വേണ്ടിയാണോ വോട്ട് ചെയ്യുന്നത് എന്നൊക്കെയായിരുന്നു. അന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം ബി.ജെ.പി. യെ അധികാരത്തില്‍ എത്തിക്കുന്നതിനു സഹായകമായിരുന്നുവെങ്കിലും മതേതരത്വത്തിനെ അനുകൂലിക്കാനായിരുന്നു ഭൂരിപക്ഷം ചെറുപ്പക്കാരും തീരുമാനിച്ചത് എന്നു തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. വലിയ
- സാമൂഹ്യഘടനയിലെ പിളര്‍പ്പുകള്‍
കഴിഞ്ഞ ഒന്നരദശകങ്ങള് കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയഘടനയിലും അധികാര സമവാക്യങ്ങളിലും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും, വ്യവസ്ഥാപിത രാഷ്ട്രീയത്തോട് വിമുഖത പുലര്‍ത്തുന്ന മനോഭാവം പൊതുവെ രൂപപ്പെട്ടു എന്നത് ആര്‍ക്കും
മറ്റൊരു പ്രധാനപ്പെട്ട മാറ്റം സംഭവിച്ചത്, നമ്മുടെ സിവില്‍ സമൂഹ സങ്കല്‍പ്പത്തിലാണ്.
__________________________________
ബി.ജെ.പി യുമായി എസ്.എന്‍.ഡി.പി യോഗം നടത്തുന്ന സഖ്യനീക്കങ്ങള്ക്കുള്ള സാധൂകരണം അല്ല ലക്ഷ്യമെങ്കിലും, കേരളത്തില്‍ വലതിനും ഇടതിനുമപ്പുറം മറ്റൊരു രാഷ്ട്രീയത്തെ ഭാവനചെയ്യുന്നവര്‍ ധാരാളമുണ്ട് എന്നോര്‍ക്കേണ്ടതുണ്ട്. നിവര്‍ത്തന സമരത്തോടെ രൂപപ്പെട്ട സമുദായരാഷ്ട്രീയം ഘടനാപരമായി ഏറെയൊന്നും ഇന്നും മാറിയിട്ടില്ല എന്നതു യാഥാര്‍ത്ഥ്യമാണ്. അധീശസമുദായങ്ങള് അധികാരത്തില്‍ പ്രവേശിക്കുകയും കീഴാളസാന്നിധ്യങ്ങള് അപ്രത്യക്ഷമാവുകയും ചെയ്ത ചരിത്രപരമായ ആ ഘട്ടത്തില്‍ ഈഴവസമുദായം രാഷ്ട്രീയമായി ശക്തരായിരുന്നു എന്നു കാണാം. ഒരേസമയം സമുദായത്തിലും വ്യവസ്ഥാപിത രാഷ്ട്രീയ സംഘടനകളിലും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ നേതാക്കന്മാര് ഉണ്ടായിരുന്ന പ്രസ്ഥാനമായിരുന്നത്. അതില്‍ നിന്നാണ് എസ്.എന്‍.ഡി.പി ഇന്നത്തെ അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്.
___________________________________
ഭൗതികഘടനയില്‍ ഇത്തരം പ്രതിഫലനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെക്കാള്‍ തീവ്രമായി സമൂഹമനസ്സില്‍ പലതരത്തിലുള്ള പിളര്‍പ്പുകള്‍ സൃഷ്ടിക്കപ്പെട്ട കാലം കൂടിയായിരുന്നു ഇത്.
- എസ്.എന്‍.ഡി.പി.യും ഹിന്ദുത്വവും
ജാതി, സമുദായം, വര്‍ഗം തുടങ്ങിയവ പലപ്പോഴും ഇടകലര്‍ത്തിയും സമാനതയുള്ളതാക്കിയും അല്‍പ്പം കടന്നു പുരോഗമന സമൂഹത്തിന്റെ വിമര്‍ശനത്തിനുള്ള ഉപാധിയായുമൊക്കെ പ്രയോഗിച്ച് അവയുടെ വിവക്ഷിതമായ അര്‍ഥം പലപ്പോഴും കൈമോശം വരാറുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ കൃത്യമായ സൂചനകള്‍ ഉള്ളടങ്ങുന്നവയാണ് ഇവയെങ്കിലും കീഴാളരുടെയും
വരേണ്യഹിന്ദുക്കളുടെ പിന്തുണയില്ലാത്ത എസ്.എന്‍.ഡി.പി.യുടെ ഏതൊരു നീക്കവും ജാതി വ്യവഹാരങ്ങളായി പരിഗണിക്കുകയും മതേതര രാഷ്ട്രീയത്തിന്റെ നിശിതമായ വാദമുഖങ്ങളില്‍ തകര്‍ന്നുപോകുന്നതുമാണ് കേരളം കാണുന്നത്. ഹിന്ദുത്വവാദികളുമായി
ബി.ജെ.പി യുമായി എസ്.എന്‍.ഡി.പി യോഗം നടത്തുന്ന സഖ്യനീക്കങ്ങള്ക്കുള്ള സാധൂകരണം അല്ല ലക്ഷ്യമെങ്കിലും, കേരളത്തില്‍ വലതിനും ഇടതിനുമപ്പുറം മറ്റൊരു രാഷ്ട്രീയത്തെ ഭാവനചെയ്യുന്നവര്‍ ധാരാളമുണ്ട് എന്നോര്‍ക്കേണ്ടതുണ്ട്. നിവര്‍ത്തന സമരത്തോടെ രൂപപ്പെട്ട സമുദായരാഷ്ട്രീയം ഘടനാപരമായി ഏറെയൊന്നും ഇന്നും മാറിയിട്ടില്ല എന്നതു യാഥാര്‍ത്ഥ്യമാണ്. അധീശസമുദായങ്ങള് അധികാരത്തില്‍ പ്രവേശിക്കുകയും കീഴാളസാന്നിധ്യങ്ങള് അപ്രത്യക്ഷമാവുകയും ചെയ്ത ചരിത്രപരമായ ആ ഘട്ടത്തില്‍ ഈഴവസമുദായം രാഷ്ട്രീയമായി ശക്തരായിരുന്നു എന്നു കാണാം. ഒരേസമയം സമുദായത്തിലും വ്യവസ്ഥാപിത രാഷ്ട്രീയ സംഘടനകളിലും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ നേതാക്കന്മാര് ഉണ്ടായിരുന്ന പ്രസ്ഥാനമായിരുന്നത്. അതില്‍ നിന്നാണ് എസ്.എന്‍.ഡി.പി ഇന്നത്തെ അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്.
________________________________
രംഗനാഥമിശ്ര കമമീഷന് റിപ്പോര്‍ട്ടും അതിനെതിരെയുള്ള ഹിന്ദു പാര്‍ലമെന്റിന്റെ രൂപീകരണവും കേരളത്തിലെ ദളിത്-ആദിവാസി ഭൂസമരങ്ങളില്‍ വിശ്വഹിന്ദുപരിഷത്ത് നടത്തുന്ന ബോധപൂര്‍വ്വമായ ഇടപെടലുകളും ഈടയുത്തകാലത്ത് ദളിതര്‍ക്കിടയില്‍ കടന്നുകയറാന്‍ ഹിന്ദുത്വവാദികള്‍ക്കു സാഹചര്യമൊരുക്കിയ കാര്യങ്ങളാണ്. അനാവശ്യമായ ക്രൈസ്തവവിരോധവും അക്രമോല്സുകമായ മുസ്ലീം വിദ്വേഷവും ദളിത്-പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ ഉറപ്പിക്കുവാന്‍ സാമുദായികരംഗത്തും ധൈഷണിക മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍പോലും മുന്‍കൈയെടുത്തിട്ടുണ്ടെന്നു സമീപകാല വ്യവഹാരങ്ങല്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇതിന്റെയൊക്കെ തുടര്‍ച്ചയായിവേണം കീഴാളര്ക്കിടയിലെയും ദളിതര്ക്കിടയിലെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വ്യാപനത്തെ തിരിച്ചറിയേണ്ടത്. വെള്ളാപ്പള്ളി നടേശന് രാഷ്ട്രീയ മോഹങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയുന്നതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല.
________________________________
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേരളം പോലെ ഇത്രമാത്രം രാഷ്ട്രീയമരവിപ്പ് തുടരുന്ന സംസ്ഥാനം വേറെയുണ്ടോ എന്നത് സംശയമാണ്. വിശേഷിച്ചും, എണ്‍പതുകളും തൊണ്ണൂറുകളും പ്രാദേശികപാര്‍ട്ടികളുടെയും അവയുടെ അധികാര ആരോഹണങ്ങളുടെയും കാലം മാത്രമല്ല ജനാധിപത്യത്തെ വൈവിധ്യവല്‍ക്കരിക്കുകയും ജനങ്ങളുടെ പ്രതീക്ഷകളെ ഉണര്‍ത്തുകയും ചെയ്ത സന്ദര്‍ഭം കൂടിയായിരുന്നത്. ബി.എസ്.പി., ടി.ഡി.പി., അസംഗണ പരിഷത്ത്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, സമാജ് വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫ്രന്‍സ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യു, തുടങ്ങി ആം ആദ്മി പാര്‍ട്ടിവരെ എത്തി നില്ക്കുന്ന രാഷ്ട്രീയ സംഘടനങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യത്തെ ബഹുസ്വരമാക്കിയവയാണ്. തമിഴ് നാട്ടിലെ ദ്രാവിഡരാഷ്ട്രീയത്തിന്റെശാക്തികവിന്യാസങ്ങള്ക്കെതിരെ പുതിയ സാധ്യതകള്‍ ആലോചിച്ചു തുടങ്ങിയ സന്ദര്‍ഭം കൂടിയാണിതെന്നു ഓര്‍ക്കുക. കേരളത്തില്‍ ഇനിയും അത്തരമൊരു മാറ്റം പ്രതീക്ഷിക്കാനാവാത്ത വിധത്തില്‍ രാഷ്ട്രീയം വ്യവസ്ഥാപിതവും
ഇതിന് പരിഹാരം ഹിന്ദുത്വരാഷ്ട്രീയമല്ലെന്നു പ്രാഥമികമായി തിരിച്ചറിയേണ്ടത് കീഴാളരും ദളിതരുമാണ്. പക്ഷേ, കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായ സാമൂഹികമാറ്റങ്ങള്‍ ദളിതര്‍ക്കിടയിലും അസംതൃപ്തികളോടൊപ്പം ഹിന്ദുബോധത്തിലേയ്ക്കും മാറുന്ന തരത്തിലേയ്ക്ക് പൊളിച്ചെഴുതപ്പെടുന്നത് കാണാതിരുന്നു കൂടാ. നരേന്ദ്രമോഡിയുടെ അധികാരാരോഹണം പൊള്ളയായ കീഴാളബോധത്തെയും അല്‍പ്പം കടന്നു ”പാവപ്പെട്ടവന്” എന്ന വര്‍ഗബോധത്തെയും ഉണര്ത്തിയെന്നതും യാഥാര്‍ത്ഥ്യമാണ്. കേരള പുലയര്‍ മഹാസഭയുടെ (ടി.വി. ബാബു വിഭാഗം) കൊച്ചിക്കായല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം വികാരതീവ്രമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നും പറയാം. രംഗനാഥമിശ്ര കമമീഷന് റിപ്പോര്‍ട്ടും അതിനെതിരെയുള്ള ഹിന്ദു പാര്‍ലമെന്റിന്റെ രൂപീകരണവും കേരളത്തിലെ ദളിത്-ആദിവാസി ഭൂസമരങ്ങളില്‍ വിശ്വഹിന്ദുപരിഷത്ത് നടത്തുന്ന ബോധപൂര്‍വ്വമായ ഇടപെടലുകളും ഈടയുത്തകാലത്ത് ദളിതര്‍ക്കിടയില്‍
തുടക്കത്തില്‍ സൂചിപ്പിച്ച പ്രശ്നത്തിലേക്ക് മടങ്ങിവരാം. ”വര്‍ഗ്ഗീയത” എന്ന സംവര്‍ഗ്ഗം തന്നെ തെറ്റായിരുന്നു എന്ന് പുതുകാല പഠനങ്ങള്‍ തെളിയിക്കുന്നു. വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നു എന്ന പേരില്‍ ഇന്ത്യയെപ്പോലൊരു രാജ്യത്ത് ജാതി, മതം, ലിംഗം, എന്നിവയൊക്കെ കര്‍തൃത്വങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ വഹിക്കുന്ന പങ്കിനെ നിരസിക്കുകയാണ് പലരും ചെയ്യുന്നത്. കീഴാളര്‍ തങ്ങളുടെ സ്വത്വാഭിവാഞ്ഛകള്