ഭാവനാചരിത്രമാകുന്ന മഹാഭാരതം : സുനില്‍ പി. ഇളയിടത്തിന്‍റെ സ്ഥൂലവര്‍ണനകള്‍ ഉണ്ടാകുന്ന വിധം

ഇ.എം.എസ്. പാഠവല്‍ക്കരിച്ച ആദിശങ്കരനെയും ധര്‍മ്മരാജ് അടാട്ട്, എന്‍.വി.പി. ഉണിത്തിരി, പി.ഗോവിന്ദപ്പിള്ള എന്നിവര്‍ സ്ഥാപനവല്‍ക്കരിച്ച വിവേകാനന്ദനെയും വായിക്കേണ്ടത്. ഇത്തരം വായനകളെ പൊതുബോധത്തില്‍ ഉറപ്പിച്ചെടുക്കുന്നതിനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി, ആര്‍.എസ്.എസിന്‍റെ ബാലഗോകുലത്തില്‍ നിന്ന് ഏറെ അകലം പാലിക്കാത്ത ശ്രീകൃഷ്ണ ജയന്തിയെ അനുഷ്ഠാനമാക്കുന്നതും ഹൈന്ദവ ചിഹ്ന-ബിംബങ്ങളെ വിപുലമായി ഉപയോഗിക്കുന്നതും. മതന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിച്ചും കീഴാള ജാതീയ വിഭാഗങ്ങളെ അദൃശ്യരും നിശ്ശബ്ദരുമാക്കിയും സി.പി.എം. തുടരുന്ന ഈ വ്യവഹാരത്തിന്‍റെ തുടര്‍ച്ചയെന്ന നിലയിലാണ് സുനില്‍ പി.ഇളയിടത്തിന്‍റെ “മഹാഭാരതത്തിന്‍റെ സാംസ്കാരിക ചരിത്രം” എന്ന പേരിലുള്ള പ്രഭാഷണങ്ങളും സ്ഥൂലവര്‍ണനകളും ഉണ്ടാകുന്നത്.

പ്രതിരോധ്യവും സര്‍വശക്തവുമെന്നു ലോകജനത കരുതിയിരുന്ന സോഷ്യലിസ്റ്റ് ചേരിയിലുടനീളം കുഴപ്പങ്ങള്‍ ആരംഭിച്ചത്, 1980 കളുടെ മധ്യം മുതലാണെങ്കിലും പതനം പൂര്‍ത്തിയാകുന്നത് 1991 ലാണ്. ഇതോടെയാണ്, സോവ്യറ്റ് യൂണിയന്‍റെ പ്രത്യയശാസ്ത്ര-സംഘടനാ ചട്ടക്കൂടില്‍ കെട്ടിപ്പടുത്ത കേരളത്തിലെ മാര്‍ക്സിസ്റ്റുപാര്‍ട്ടി വ്യത്യസ്തമായൊരു ദിശയിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതമായത്. ഫലമോ? ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെപ്പോലെ, തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിലൂടെയുള്ള സോഷ്യലിസം എന്ന ലക്ഷ്യം കൈവെടിഞ്ഞ്, ഉല്‍പ്പാദന ബന്ധങ്ങളില്‍ മാറ്റം വരുത്താതെ, വിതരണ സമ്പ്രദായത്തെ മുഖ്യമാക്കുന്ന നയം ആവിഷ്കരിച്ചു. ഈ പുതിയ സങ്കല്‍പ്പത്തിന്നാധാരമായി, പാര്‍ട്ടി സംഘടനയെ ബ്യൂറോക്രാറ്റിക്കായി പുനഃസംഘടിപ്പിച്ച് ഭരണകൂട നിര്‍വഹണത്തിന്‍റെ ഭാഗമാക്കുകയും ചെയ്തു. ഇപ്രകാരം രൂപപ്പെട്ട പാര്‍ട്ടി സംഘടനയുടെ പ്രായോഗിക പ്രവര്‍ത്തന പരിപാടിയെന്ന നിലയിലാണ് ജനകീയാസൂത്രണം നടപ്പാക്കുന്നത്. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്ര-രാഷ്ട്രീയ സങ്കല്‍പ്പനങ്ങളെ പടിക്കു പുറത്താക്കിയ ഈ ഭൂമികയില്‍ മുഖ്യമായത് പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു. ചരിത്രപരമായി രൂപം കൊണ്ട ഇത്തരമൊരു കാലഘട്ടത്തിന്‍റെയും സമകാലീനതയുടെയും ഉല്പന്നമെന്ന നിലയിലാണ് രാജന്‍ ഗുരുക്കളും രാഘവ വാര്യരും എഴുതിയ ‘കേരള ചരിത്രം’ പ്രസക്തമാകുന്നത്.

അതേ സമയം, ദേശീയ രാഷ്ട്രീയത്തിലെ പരിവര്‍ത്തനങ്ങള്‍- മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കല്‍, ബാബരി മസ്ജിദ് തകര്‍ക്കല്‍, ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍, ബി.ജെ.പി.യുടെ രാഷ്ട്രീയാധീശത്വം, വിവിധ സംസ്ഥാനങ്ങളില്‍ പിന്നാക്ക-ദലിത് രാഷ്ട്രീയത്തിന്‍റെ രംഗപ്രവേശം- നാളതുവരെ നിലനിന്ന ‘നാനാത്വത്തില്‍ ഏകത്വം ‘എന്ന ദേശീയതാ സങ്കല്‍പ്പനത്തെയും സോവ്യറ്റ് യൂണിയനില്‍ നിന്നു പകര്‍ത്തിയെടുത്ത നെഹ്രൂവിയന്‍ സാമ്പത്തിക നയങ്ങളെയും അപ്രസക്തമാക്കിയതോടെ കോണ്‍ഗ്രസിന്‍റെ ഭരണക്കുത്തക അവസാനിച്ചു. സങ്കീര്‍ണവും പ്രശ്നനിര്‍ഭരവുമായ ഈ ദേശീയ സാഹചര്യത്തെ ഏകപക്ഷീയതയില്‍ (monolithic) കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതിനു കാരണം, ദേശീയ രാഷ്ട്രീയത്തിലേക്കു കടന്നുവന്ന പുതുസാമൂഹിക വിഭാഗങ്ങളായ ദലിതര്‍, പിന്നാക്കക്കാര്‍, മത ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ പാര്‍ശ്വവത്കൃതര്‍ എന്നിവരുടെ നവോത്ഥാനനുഭവങ്ങളെയും അംബേദ്കറിസം പോലുള്ള ചിന്താധാരകളെയും സ്വീകരിക്കാന്‍ വിസമ്മതിച്ചതാണ്. ഇതിനു സമാന്തരമായിട്ടാണ് ദേശീയതയുടെ ഉള്‍ക്കൊള്ളലെന്ന നിലയില്‍ ഇ.എം.എസ്. പാഠവല്‍ക്കരിച്ച ആദിശങ്കരനെയും ധര്‍മ്മരാജ് അടാട്ട്, എന്‍.വി.പി. ഉണിത്തിരി, പി.ഗോവിന്ദപ്പിള്ള എന്നിവര്‍ സ്ഥാപനവല്‍ക്കരിച്ച വിവേകാനന്ദനെയും വായിക്കേണ്ടത്. ഇത്തരം വായനകളെ പൊതുബോധത്തില്‍ ഉറപ്പിച്ചെടുക്കുന്നതിനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി, ആര്‍.എസ്.എസിന്‍റെ ബാലഗോകുലത്തില്‍ നിന്ന് ഏറെ അകലം പാലിക്കാത്ത ശ്രീകൃഷ്ണ ജയന്തിയെ അനുഷ്ഠാനമാക്കുന്നതും ഹൈന്ദവ ചിഹ്ന-ബിംബങ്ങളെ വിപുലമായി ഉപയോഗിക്കുന്നതും.

സങ്കീര്‍ണവും പ്രശ്നനിര്‍ഭരവുമായ ഈ ദേശീയ സാഹചര്യത്തെ ഏകപക്ഷീയതയില്‍ (monolithic) കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതിനു കാരണം, ദേശീയ രാഷ്ട്രീയത്തിലേക്കു കടന്നുവന്ന പുതു സാമൂഹിക വിഭാഗങ്ങളായ ദലിതര്‍, പിന്നാക്കക്കാര്‍, മത ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ പാര്‍ശ്വവത്കൃതര്‍ എന്നിവരുടെ നവോത്ഥാനനുഭവങ്ങളെയും അംബേദ്കറിസം പോലുള്ള ചിന്താധാരകളെയും സ്വീകരിക്കാന്‍ വിസമ്മതിച്ചതാണ്.

മതന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിച്ചും  കീഴാള ജാതീയ വിഭാഗങ്ങളെ അദൃശ്യരും നിശ്ശബ്ദരുമാക്കിയും സി.പി.എം. തുടരുന്ന ഈ വ്യവഹാരത്തിന്‍റെ തുടര്‍ച്ചയെന്ന നിലയിലാണ് സുനില്‍ പി.ഇളയിടത്തിന്‍റെ “മഹാഭാരതത്തിന്‍റെ സാംസ്കാരിക ചരിത്രം” എന്ന പേരിലുള്ള പ്രഭാഷണങ്ങളും സ്ഥൂലവര്‍ണനകളും ഉണ്ടാകുന്നത്.

കൊളോണിയല്‍ വാഴ്ചകാലത്ത്, വിദേശികളും ബ്രാഹ്മണരായ സ്വദേശികളും വേദങ്ങള്‍, ഉപനിഷത്തുകള്‍, മഹാഭാരതമടക്കമുള്ള ഇതിഹാസ പുരാണങ്ങള്‍ ഇവ പുനര്‍വായിച്ചത് കൊളോണിയല്‍ ആധുനികതയേയും വരേണ്യതയേയും സമന്വയിപ്പിക്കാനായിരുന്നു. പ്രൊഫ.മാക്സ് മുള്ളര്‍, ദയാനന്ദ സരസ്വതി, വിവേകാനന്ദന്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു, ഡോ.എസ്.രാധാകൃഷ്ണന്‍ എന്നിവരിലൂടെ ‘ചരിത്രഭാവനയായി’ നിലനിന്ന ഈ വ്യവഹാര മണ്ഡലം സവര്‍ണര്‍ക്കെന്ന പോലെ അവര്‍ണര്‍ക്കും സ്വീകാര്യമായതോടെയാണ് നാനാത്വത്തില്‍ ഏകത്വം എന്ന ദേശീയതാ സങ്കല്‍പ്പം രൂപം കൊള്ളുന്നത്. ഇതേ സമയം, മുന്‍ചൊന്ന ചരിത്ര ഭാവനകളിലെ വിടവുകളെ മാര്‍ക്സിസ്റ്റ് ധാരയിലെ ബദല്‍ ചരിത്ര നിര്‍മിതിയാക്കാന്‍ റൊമീലാ ഥാപ്പര്‍, ആര്‍.എസ്. ശര്‍മ്മ, ഇര്‍ഫാന്‍ ഹബീബ് എന്നിവര്‍ ശ്രമിച്ചപ്പോള്‍, ഇതേ ലക്ഷ്യമുള്‍ക്കൊണ്ടിരുന്നെങ്കിലും വ്യത്യസ്തമായൊരു വൈജ്ഞാനിക മണ്ഡലം രൂപവത്കരിച്ചത് ഡി.ഡി.കൊസാംബിയാണ്. എന്നാല്‍ കൊസാംബിയെ നിഷേധിക്കാതെയും ഇന്‍ഡ്യയുടെ (ഹിന്ദുവിന്‍റെ) ജ്ഞാന നിക്ഷേപങ്ങളുടെ നെടുനായകത്വം അംഗീകരിക്കാതെയും ഡോ.ബി.ആര്‍. അംബേദ്കറെപ്പോലുള്ളവര്‍ വ്യത്യസ്തമായൊരു ദേശീയതാ സങ്കല്‍പ്പവും ജനാധിപത്യ ഭരണ-ജീവിത ക്രമവും വിഭാവന ചെയ്യുകയുണ്ടായി.

ഇത്തരം വേറിട്ട ധാരകളെപ്പറ്റി തെറ്റിദ്ധാരണ ഉളവാക്കുന്ന സുനില്‍ പി.ഇളയിടത്തിന്‍റെ മഹാഭാരത പഠനം, മാര്‍ക്സിസ്റ്റ് യാന്ത്രിക ആഖ്യാനമാകുന്നത്, കൊളോണിയല്‍-ദേശീയ പ്രസ്ഥാനത്തിന്‍റെ ചരിത്രഭാവനയെ തലതിരിച്ചിട്ട് ‘ഭാവനാ ചരിത്രമാകുന്നതിലൂടെ’യാണ്. ഉല്‍പ്പാദന-പ്രത്യുല്പാദന ബന്ധങ്ങളെയും പ്രത്യയശാസ്ത്ര-രാഷ്ട്രീയ വിവക്ഷകളെയും പറ്റിയുള്ള അടഞ്ഞ മാര്‍ക്സിസ്റ്റ് പാഠങ്ങളില്‍ ഘടനാപരമായ വര്‍ണനകളും പ്രഭാഷകത്വവും ഉള്‍ച്ചേര്‍ത്തതുകൊണ്ടാണ് മുന്‍ചൊന്ന സ്വഭാവമാര്‍ജിക്കുന്നത്. ഇതിലൂടെ മഹാഭാരതം ഒരു ജ്ഞാനവിഷയമോ നിഷേധിക്കപ്പെടേണ്ട പ്രത്യയശാസ്ത്ര ഭൂമികയോ ആകാതെ മാര്‍ക്സിസ്റ്റ് കാമനകളെ ആഘോഷിക്കുന്ന ചരിത്രമാകുന്നു. ഫലമോ? മഹാഭാരതത്തിലെ സന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍, സംഘര്‍ഷ സ്ഥലികള്‍, വിടവുകള്‍, സ്ഥലകാലങ്ങള്‍ എന്നിവയെല്ലാം അധീശത്വ അടയാളങ്ങളായി സമകാലീനതയില്‍ പുനഃപ്രതിഷ്ഠിക്കപ്പെടുന്നുവെന്നതാണ് യാഥാര്‍ഥ്യമായി തിരിച്ചറിയേണ്ടത്.

Top