ജനാധിപത്യത്തിന്റെ മാറുന്ന ഭാവങ്ങള്‍
കണ്ടും കേട്ടും പരിചയിച്ച പാർലമെന്ററി ജനാധിപത്യത്തെ അപ്പാടെ തള്ളണമെന്നല്ല ഞാൻ കരുതുന്നത്, ആ ജനാധിപത്യവുമായി സംവദിച്ചുകൊണ്ടും നീക്കുപോക്കുകൾ ഉണ്ടാക്കിക്കൊണ്ടും ഏറ്റുമുട്ടിക്കൊണ്ടും ചിലപ്പോൾ അതിനെ അവഗണിച്ചും എല്ലാം ജനാധിപത്യം കൂടുതൽ അർത്ഥപൂർണ്ണമായ ഒരു സങ്കല്പമായി മാറുമെന്ന തോന്നൽ പങ്കുവയ്ക്കുക മാത്രമാണ്.
ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്നാണ് നമ്മള് പഠിച്ചിട്ടുള്ളത്. ‘ജനങ്ങള്‍’ നടത്തുന്ന തിരഞ്ഞെടുപ്പും ‘ജനങ്ങളുടെ പ്രതിനിധിക’ളായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരലും തന്നെയാണ് ആ നിർവ്വചനത്തിന്റെ കാതൽ. ആ പാഠപുസ്തക നിർവ്വചനത്തിന് പുറത്തായാലും നമ്മൾ ജനാധിപത്യത്തെ മനസ്സിലാക്കി വന്നിരുന്നത് ഏറെക്കുറെ ജനങ്ങൾക്കുണ്ടെന്നു പറയപ്പെടുന്ന ഈ ‘പാർലമെന്ററി’ അധികാരത്തിന്റെ അർത്ഥത്തിൽത്തന്നെയായിരുന്നു. ഡോ. ബി
എന്നാൽ അതേ സമയം തന്നെ, പാർലമെന്ററി അധികാരത്തിന്റെ അർത്ഥത്തിൽ മാത്രം മനസ്സിലാക്കേണ്ട ഒന്നല്ല ജനാധിപത്യം എന്നു നമ്മൾ പലപ്പോഴും തിരിച്ചറിയുന്നുമുണ്ട്. ഉദാഹരണത്തിന്, ആകെയുള്ള 543 സീറ്റിൽ 336 എണ്ണവും ബി ജെ പിയ്ക്കും സഖ്യകക്ഷികൾക്കും കൂടി കിട്ടിയ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന്റെ കാര്യമെടുക്കാം. അങ്ങനെ ‘ജനങ്ങൾ’ കൂട്ടത്തോടെ ഒരു കൂട്ടരെ പിന്തുണച്ച് അധികാരത്തിലെത്തിക്കുന്ന സമയത്ത് അതിൽപ്പെടാത്ത ജനങ്ങൾ അതിനോടെങ്ങനെ പ്രതികരിക്കും? അവർക്ക് ഈ ‘ജനാധിപത്യ’ത്തിൽ എന്തെങ്കിലും ചെയ്യാനുണ്ടോ? അവർ അധികാരത്തിൽ എന്തെങ്കിലും രീതിയിലുള്ള ഇടപെടലുകൾ നടത്തുന്നുണ്ടോ? അതോ അങ്ങനെ ഉണ്ടായിവരുന്ന
ശരിക്കും പറഞ്ഞാൽ ഇത്രയ്ക്കങ്ങു പോവേണ്ട കാര്യമൊന്നുമില്ല ഈ പ്രശ്നം മനസ്സിലാവാൻ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കാര്യം തന്നെ നോക്കിയാൽ മതി. അഞ്ചുകൊല്ലം എൽ ഡി എഫ്, അഞ്ചുകൊല്ലം യു ഡി എഫ് എന്ന രീതിയിൽ ഭാരങ്ങൾ മാറിമാറി വരുന്നുണ്ട് എന്നിരിക്കിലും ഈ രണ്ടു മുന്നണികളുടെയും ഭാഗമല്ലാത്ത ജനങ്ങൾ എങ്ങനെയാണ് ഈ ‘ജനാധിപത്യ’ പ്രക്രിയയെ കാണുന്നുണ്ടാവുക? ഒരുപക്ഷേ അവർ ഇതിലേതെങ്കിലും ഒരു മുന്നണിയുടെ സ്ഥാനാർത്ഥിയ്ക്ക് (അല്ലെങ്കിൽ ബി ജെ പിയ്ക്ക്) വോട്ടുചെയ്യുന്നവരായിരിക്കും. അപ്പോഴും, ആ വോട്ട് ആ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി / പാർട്ടി / മുന്നണി തങ്ങളെ പ്രതിനിധാനം ചെയ്യും, അല്ലെങ്കിൽ അവരിലൂടെ തങ്ങൾക്കും ഭരണത്തിൽ പങ്കാളിത്തം ലഭിക്കും എന്ന
ജോലിസ്ഥലങ്ങളിലാണെങ്കിൽ മിക്കവാറും ആളുകളും ഏതെങ്കിലും മുഖ്യധാരാ പാർട്ടിയുമായി ചേർന്നുപോവുന്ന ശക്തമായ ഒരു സംഘടനയിൽ അംഗത്വമെടുത്ത് (അത് മിക്കപ്പോഴും ‘തൊഴിലാളിവർഗ്ഗ’ പാർട്ടികളുടെ സംഘടനാ തന്നെയായിരിക്കും) അതിലൂടെ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയും അധികാരകേന്ദ്രങ്ങളുമായി ബന്ധം നിലനിർത്തുകയും ചെയ്യുന്നുണ്ട്. അത്തരം സംഘടനകളുടെ രാഷ്ട്രീയ / സദാചാര കെട്ടുകളിൽ നിൽക്കാൻ കഴിയാത്തവരുടെ കാര്യമോ? കോഴിക്കോട് സർവ്വകലാശാലയിൽ പി
മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാവ് ഈയിടെ കോഴിക്കോട് വച്ച് നടത്തിയ ഒരു പ്രസംഗത്തിൽ ഈ ചോദ്യമുയർത്തുകയുണ്ടായി — കേരളത്തിൽ ഇരുമുന്നണികളും മാറിമാറി അഞ്ചുകൊല്ലം വീതം ഭരിച്ചിട്ട് ആർക്കാണ് നേട്ടമുണ്ടായത് എന്ന്. ഇവിടെയെല്ലാമുള്ള ഒരു പ്രധാന പ്രശ്നം സാമൂഹ്യമായും രാഷ്ട്രീയമായും ശക്തമായ ഒരു കൂട്ടത്തിന്റെ, അല്ലെങ്കിൽ ചില കൂട്ടങ്ങളുടെ, അധികാര കേന്ദ്രീകരണമായി മാറുന്നു ഫലത്തിൽ ഇത്തരം ജനാധിപത്യമെല്ലാം എന്നതാണ്.
- കമ്മ്യൂണിസ്റ്റ് / മാവോയിസ്റ്റ് ഉത്തരങ്ങള്‍
ഇത്തരം ചോദ്യങ്ങൾക്ക് എല്ലാത്തിനും എളുപ്പത്തിലുള്ള ഉത്തരമില്ല. മാവോയിസ്റ്റ് / നക്സലൈറ്റ് ഗ്രൂപ്പുകളും പാർലമെന്ററി ജനാധിപത്യത്തിന്റെ പരിമിതികളെപ്പറ്റി പറയാറുണ്ടെങ്കിലും അവർ പോംവഴിയായി ചൂണ്ടിക്കാണിക്കുന്ന ‘കമ്മ്യൂണിസ്റ്റ്’ /
ഇത്തരം ചിന്തകൾ ഇവിടെ ഉണ്ടായിരുന്നില്ലെന്നല്ല. എളുപ്പത്തിൽ ഉത്തരം കൊടുക്കാവുന്നൊരു ചോദ്യമല്ലെങ്കിലും ചില പൊതുവായ ഉത്തരങ്ങൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതും കാണാം. ‘ജനകീയ സമരങ്ങൾ’ തന്നെയാണ് അതിലൊന്ന്.
- കേരളത്തിലെ ചില ‘ജനകീയ’ സമരങ്ങളുടെ ഓര്‍മ്മകള്‍
ആദിവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി 2001ൽ സെക്രട്ടറിയേറ്റിന് മുന്നിൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസി ഗോത്ര മഹാസഭ കുടിൽ കെട്ടി സമരം നടത്തിയതിന്റെ തുടർച്ചയെന്നോണം വയനാട്ടിലെ മുത്തങ്ങയില്‍ വനഭൂമി കൈയേറി കുടില്‍ കെട്ടിയ സംഭവമുണ്ടായത് 2003-ലായിരുന്നു. “ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന ധാരണ സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നുണ്ടായ സമരമാണ് മുത്തങ്ങ സമരം. 2003 ജനുവരി മൂന്നിന് സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ മുത്തങ്ങയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. മുത്തങ്ങയില്‍ സമരം നടത്തിയിരുന്ന
മുത്തങ്ങ സമരമൊരു വിജയമായിരുന്നോ എന്ന കാര്യത്തിൽ അഭിപ്രായം പറയാൻ നിൽക്കുന്നില്ല. ‘മുത്തങ്ങ പാക്കേജ്’ മുഴുവനായി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ ഇപ്പോഴും സമരങ്ങൾ തുടരുന്നുണ്ട്. എന്നാൽ സി പി എം പോലുള്ള മുഖ്യധാരാ പാർട്ടികളുടെയും അവരുടെ ‘പോഷക’സംഘടനയായ ആദിവാസ ക്ഷേമ സമിതിയുടെയും
2014-ൽ നല്ലൊരളവിൽ ജനശ്രദ്ധ നേടിയ ‘നിൽപ്പുസമരം’ തന്നെയും ഭൂമിക്കുമേലുള്ള ആദിവാസികളുടെ അവകാശസമരങ്ങളുടെ ഒരു തുടർച്ചയായിരുന്നു. കേവലം ഒരു ഭൂ അവകാശ സമരം എന്നതിനപ്പുറം 1996-ൽ പാർലമെന്റ് പാസാക്കിയ ‘പെസ’ (Panchayath Act Extended to Scheduled Area) നിയമപ്രകാരമുള്ള ‘ഗോത്ര സ്വയംഭരണം’ എന്ന ആവശ്യം കൂടി ഉന്നയിച്ചുകൊണ്ടായിരുന്നു ആ സമരം. നിൽപ്പ് സമരത്തിലേക്കെത്തിയ പ്പോഴേയ്ക്ക് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കുറച്ചുകൂടി ഇടം നേടിയെടുക്കാനും തങ്ങളുടെ ശബ്ദത്തിനു കൂടുതൽ കേൾവിക്കാരെ ഉണ്ടാക്കിയെടുക്കാനും ആദിവാസികൾക്കു കഴിഞ്ഞു. കേരളത്തിൽ ‘പെസ’
ഭൂസമരങ്ങളുടെ തന്നെ കാര്യമെടുത്താൽ പത്തനംതിട്ട ജില്ലയിലെ ഹാരിസൺ മലയാളം കമ്പനിയുടെ അധീനതയിലുള്ള ചെങ്ങറ എസ്റ്റേറ്റിൽ 2007 ആഗസ്റ്റ് നാലിനാരംഭിച്ച, ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന, ‘ചെങ്ങറ സമര’വും ചരിത്രപ്രധാനമായ ഒന്നാണ്. സമരം തുടങ്ങിയ കാലത്തു റബ്ബർ ഷീറ്റ് മോഷ്ടാക്കൾ എന്നാണ് അന്നത്തെ മുഖ്യമന്ത്രി സമരക്കാരെ വിളിച്ചത്. ‘തൊഴിലാളി’കൾക്കെതിരായ ഒരു സമരമായി അതിനെ വ്യാഖ്യാനിക്കാനും ശ്രമങ്ങൾ നടന്നു. ആദ്യത്തെ അഞ്ചാറുമാസം മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ ഈ സമരത്തോട് കണ്ണടച്ചു, 2008 മാർച്ചിൽ സെക്രട്ടേറിയറ്റിനടുത്ത് ചെങ്ങറ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചുകൊണ്ടു നടന്ന ‘രാത്രിസമര’ത്തിനെതിരെ സദാചാര വാളെടുത്തുകൊണ്ട് ദേശാഭിമാനി പത്രവും കൈരളി / പീപ്പിൾ ചാനലുകളും ചെങ്ങറ സമരത്തെത്തന്നെ താറടിക്കാൻ ശ്രമങ്ങൾ നടത്തി. എന്നാൽ അതിനുശേഷം പതുക്കെപ്പതുക്കെ പത്രങ്ങളും ചാനലുകളുമൊക്കെ ആ സമരത്തെപ്പറ്റി പറയാൻ നിർബ്ബന്ധിതരാവുകയും 2009-ൽ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ ‘ചെങ്ങറ പാക്കേജ്’ പ്രഖ്യാപിക്കുകയും ചെയ്തു. 2011-ൽ ഉമ്മൻ ചാണ്ടി സർക്കാർ ആ പാക്കേജ്
2012 ഡിസംബര്‍ 31 ന് അര്‍ധരാത്രി ശ്രീരാമന് കൊയ്യോന്റെ നേതൃത്വത്തിലുള്ള ആദിവാസി-ദളിത് മുന്നേറ്റ സമിതിയുടെ മുന്‍കൈയില്‍ 150 ഓളം കുടുംബങ്ങള്‍ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലെ ‘അരിപ്പ’യിലെ ഭൂമിയില്‍ പ്രവേശിച്ച് കുടിലുകള്‍ കെട്ടി തുടങ്ങിയ ‘അരിപ്പ’ ഭൂസമരവും ഇന്നും തുടരുകയാണ്. കാര്‍ഷികാവശ്യത്തിന് ഉപയുക്തമായ ഒന്നു മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമിയും ഗൃഹനിര്‍മ്മാണത്തിന് ധനസഹായവും ആവശ്യപ്പെട്ടു കൊണ്ടാണ് അവിടെ സമരം നടക്കുന്നത്. ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെടുത്തി പട്ടയം ലഭിച്ചിട്ടും ഭൂമി എവിടെയെന്ന് അറിയാത്തവരോ കാര്‍ഷിക ആവശ്യത്തിനോ താമസത്തിനോ
“ഭൂപരിഷ്കരണത്തിന്റെ വലക്കണ്ണികള്‍ പൊട്ടിക്കാന്‍ വിദേശിയും സ്വദേശിയുമായ തോട്ടമുടമകള്‍ക്ക് കഴിഞ്ഞത്, സമ്പദ്ഘടനയുടെ മുഖ്യാവലംബം നാണ്യവിളകളാണെന്നും, തോട്ടങ്ങളില്‍ 15 ലക്ഷത്തോളം തൊഴിലാളികളു ണ്ടെന്നുമുള്ള വാദമുന്നയിച്ചതു കൊണ്ടാണ്. തോട്ടമുടമകളോ ടുള്ള ഉദാര സമീപനത്തിന്റെ ഫലമായി, ഇപ്പോള്‍ ലണ്ടന്‍ ആസ്ഥാനമായ കുത്തകക്കമ്പനിയായ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് കൈവശം വെച്ചിരിക്കുന്നത് 76,000 ഏക്കര്‍ ഭൂമിയാണ്. ടാറ്റയുടെ കൈവശമുള്ളത് 50,000 ഏക്കറാണ്.” എന്ന് കെ കെ കൊച്ച്
നിർദ്ദിഷ്ട സൈലന്റ് വാലി ജലവൈദ്യുതപദ്ധതിക്കെതിരായി 35-40 കൊല്ലം മുമ്പു നടന്ന സമരങ്ങളും ഏതാണ്ട്
‘എന്‍ഡോസള്‍ഫാന്‍’ സമരമാണ് മറ്റൊന്ന് — കാസര്‍കോട്ടെ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുവണ്ടി തോട്ടത്തില്‍ ഹെലിക്ടോപ്ടറില്‍ എന്‍ഡോസള്‍ഫാന്‍
- പുതിയൊരു ‘തൊഴിലാളി’സമരം
തൊഴിലാളി സമരം എന്നാൽ എങ്ങനെയിരിക്കണം എന്ന സങ്കൽപ്പങ്ങളും മാറ്റങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്ത് കേരളത്തില്‍ നടന്ന ഏറ്റവും വലിയൊരു ജനകീയപ്രക്ഷോഭമായിരുന്നു 2015 സെപ്റ്റംബറിൽ ‘പൊമ്പിളൈ ഒരുമൈ’യുടെ നേതൃത്വത്തിൽ മൂന്നാറിലെ തേയില തോട്ടം തൊഴിലാളികള്‍ നടത്തിയ സമരം. ആ വർഷം സെപ്റ്റംബർ 2-നു ട്രേഡ്
മുഖ്യധാരാ തൊഴിലാളി സംഘടനകളുടെ പ്രയോരിറ്റികളിൽ ഒരിക്കലും കടന്നുവരാതിരുന്ന, അങ്ങേയറ്റം മോശപ്പെട്ട ജീവിത സൗകര്യങ്ങളിൽ കഴിയുന്ന, ദലിതരും തമിഴരുമൊക്കെയായ തോട്ടം തൊഴിലാളികളാണ് ഈ സമരത്തിലൂടെ അവരുടെ അവകാശങ്ങൾക്കായി സംസാരിച്ചത്. മിക്കവാറും എല്ലാ പ്രമുഖ തൊഴിലാളി സംഘടനകളും സമരത്തിനെതിരായിരുന്നു, അല്ലെങ്കിൽ ഈ
“20 ശതമാനം ബോണസ്, ആശുപത്രി സൗകര്യം, ലയങ്ങളിലെ ശോചനീയാവസ്ഥ പരിഹരിക്കുക, മെച്ചപ്പെട്ട പാര്‍പ്പിടം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഓരോ ദിവസവും കഴിയും തോറും സമരത്തിലേക്ക് തൊഴിലാളികളുടെ ഒഴുക്കായിരുന്നു. മൂന്നാര്‍ ഇളകി മറിഞ്ഞു. പുരുഷ തൊഴിലാളികളും സ്ത്രീ തൊഴിലാളികളും അവരുടെ ഭര്ത്താക്കന്മാരും മക്കളുമടക്കം സമരരംഗത്തെത്തി. അമ്പത്, നൂറ്, ഇരുന്നൂറ്, അഞ്ഞൂറ്, ഒടുവില്‍ ഒമ്പതാം തിയതി ആയപ്പോള്‍ 2000ത്തിലേറെ പേര് അണിനിരന്ന വമ്പന്‍ പ്രക്ഷോഭമായി അതു മാറി..” എന്ന് ‘നാരദാ ന്യൂസിലെ ഒരു റിപ്പോർട്ട് ഈ സമരത്തെക്കുറിച്ചു പറയുന്നു. തുടങ്ങിയ തൊഴിലാളി നേതാക്കളും ഈ സമരത്തിലൂടെ ഉയർന്നുവന്നു.
പിന്നീട് മിനിമം വേതനം 500 രൂപയാക്കാൻ വേണ്ടി വീണ്ടും സമരം ചെയ്തെങ്കിലും ട്രേഡ് യൂണിയനുകളുടെ സമ്മർദ്ദങ്ങൾക്കും തൊഴിൽ മന്ത്രിയുടെ
ആദ്യത്തെ സമരം ഒത്തുതീർപ്പാക്കിയ സമയത്ത് അന്നത്തെ യു ഡി എഫ് സർക്കാർ നൽകിയ പല ഉറപ്പുകളും പാലിക്കപ്പെട്ടില്ല. കോളനിവാസികള്‍, തേയില തൊഴിലാളികള്‍, പ്രദേശത്തെ മറ്റു പാവപ്പെട്ട കുടുംബങ്ങള്‍ എന്നിവര്‍ക്കു വേണ്ടി ഈ വർഷം അതിനൊരു തുടർ സമരമുണ്ടാവും എന്നാണ് അന്നത്തെ സമരത്തിന്റെ നേതാക്കളിൽ ഒരാളായ ഗോമതി പറയുന്നത്.
- ചില ‘ഒറ്റയാള്‍’ പോരാട്ടങ്ങള്‍
ഇത്തരത്തിലുള്ള ‘ജനകീയ’ സമരങ്ങളിൽ പെടാത്ത ചില ഒറ്റയാൾ പോരാട്ടങ്ങളുമുണ്ട്. അഫ്സ്പ എന്ന ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ് ആക്റ്റിനെതിരെ മണിപ്പൂരിൽ പതിനാറു കൊല്ലം നിരാഹാര സമരം നടത്തിയ
‘തിന്നുകൊഴുത്തതും ബലവത്തായതുമായ ഒരു വ്യവസ്ഥയ്ക്കെതിരെയുള്ള ദൃശ്യമായ ഒരാക്രമണമാണ് ചിത്രലേഖയുടേത്’ എന്നും ‘അവരുടെ പ്രവൃത്തികൾ
ദേശീയഗാനത്തിനു കൂവിയതിന്റെ പേരിൽ ജയിലിൽ പോവേണ്ടിവരുന്ന സൽമാൻ മുഹമ്മദും നോവലിനെതിരെ ദേശദ്രോഹക്കേസും ഭീഷണികളും വന്നപ്പോൾ സ്വന്തം നോവൽ കത്തിക്കുന്ന കമൽസിയും എല്ലാം നിലവിലുള്ള ‘അംഗീകൃത’ ജനാധിപത്യ സങ്കല്പത്തോടുള്ള
- കേരളത്തിലെ ‘സവിശേഷ രാഷ്ട്രീയ സാഹചര്യം’
രണ്ടു പ്രധാന മുന്നണികൾക്കു പുറത്തുള്ള രാഷ്ട്രീയം പറയുന്നവർക്ക് കേരളത്തിന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ അത്ര വലിയൊരു ചലനമൊന്നും ഉണ്ടാക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല എന്നുകാണാം. വിരലിലെണ്ണാവുന്ന ചില മണ്ഡലങ്ങളിൽ ബി ജെ പി ഈ രണ്ടു മുന്നണികൾക്കും ഭീഷണിയാവുന്ന
മുന്നണികൾക്കു പുറത്ത് പാർലമെന്ററി രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തുക ദുഷ്കരമായ സമയങ്ങളിൽ പാർലമെന്ററി രാഷ്ട്രീയത്തെ തങ്ങളുടെ പ്രഥമ പ്രയോറിറ്റിയായി കാണാതിരിക്കുക, അതേസമയം തങ്ങളുടെ രാഷ്ട്രീയവുമായി ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ കഴിയുന്ന വിധത്തിലൊക്കെ ശ്രമിക്കുക എന്നതാണ് സാധ്യമായ മറ്റൊരു വഴി. അതേസമയം, അതിലും വെല്ലുവിളികൾ പലതാണ്. പലയിടങ്ങളിലും സംഘടനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന കേരളം പോലുള്ള സ്ഥലങ്ങളിൽ പാർട്ടിയെ സംഘടനാപരമായി വളർത്തുക എന്നത്
- പി ആര് ഡി എസ്, മറ്റു മതസംഘടനകള്‍
കേരളത്തിന്റെ മുഖ്യധാരയിൽ ജാതീയമായ വിവേചനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഏറെക്കുറെ അസാധ്യമാവുമ്പോഴും ഒരു പരിധി വരെ മുഖ്യധാരയ്ക്കുള്ളിൽ നിന്നുകൊണ്ടുതന്നെ അത്തരം വിഷയങ്ങൾക്ക് / വ്യവഹാരങ്ങൾക്ക് ഇടമുള്ളത് പി
- സി എസ് ഡി എസ് – കുടുംബസംഗമവും ഹര്‍ത്താലും
അടുത്ത കാലത്ത് കേരളത്തിലെ ദലിതർക്കിടയിൽ ഒരു നിർണ്ണായക ശക്തിയായി ഉയർന്നുവന്നിട്ടുള്ള ഒരു സംഘടനയാണ് 2014-ൽ രൂപീകൃതമായ ചേരമർ-സാംബവർ ഡവലപ്മെന്റ് സൊസൈറ്റി എന്ന സി എസ് ഡി എസ്. ഹിന്ദു-ക്രിസ്ത്യൻ
കേവലമൊരു ജാതി സംഘടന എന്നതിനപ്പുറത്ത് കേരളസമൂഹത്തിൽ രാഷ്ട്രീയമായ ഇടപെടലുകൾ നടത്തിക്കൊണ്ടു കൂടിയാണ് സി എസ് ഡി എസ് നിലനിൽക്കുന്നത്. ഇടുക്കി ജില്ലയിൽ കട്ടപ്പന പേഴുംകണ്ടത്ത് ദലിത് പിതാവിന്റെ മൃതദേഹം പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംഘടന കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇടുക്കി ജില്ലാ വ്യാപകമായി ഹർത്താലിനാഹ്വാനം ചെയ്തു. അതിനുശേഷം എം ജി സർവ്വകലാശാലയിൽ എസ് എഫ് ഐ ഒരു ദലിത് വിദ്യാർത്ഥിയെ ആക്രമിച്ച
ഈ ഹർത്താലിനോട് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഒരുപോലെ കടുത്ത വിരോധത്തോടെയാണ് പ്രതികരിച്ചത്. പൊതുവിൽ ഹർത്താൽ എന്ന സമരരൂപത്തെ അനുകൂലിക്കുകയും ന്യായീകരിക്കുകയും ചെയ്യാറുള്ള സി പി എം അനുഭാവികളുടെ ഫെയ്സ്ബുക്ക് ടൈംലൈൻ ജാനുവരി പതിനേഴിന് ഒരു ഹർത്താൽ വിരുദ്ധ ‘മലയാള മനോരമ’യായി മാറി. അടുത്ത ദിവസത്തെ ദേശാഭിമാനി പത്രവും വ്യത്യസ്തമായിരുന്നില്ല.
ഹർത്താൽ ദിവസം ശ്രീ. സെബിൻ എ ജേക്കബ് ആ ഹർത്താലിനെപ്പറ്റി മൂന്ന് ഫെയ്സ്ബുക്ക് പോസ്റ്റുകൾ എഴുതുകയുണ്ടായി. അതിലൊന്ന് ‘എസ്എഫ്ഐ
- ചുംബനസമരവും അമാനവ സംഗമവും
നാമമാത്രമായ ജനപങ്കാളിത്തം കാരണം ‘ജനകീയ സമരങ്ങൾ’ എന്ന ഗണത്തിൽ ഒരുപക്ഷേ പെടുത്താൻ പറ്റാത്ത, വിശേഷിച്ചൊരു സംഘടനയുടെയോ നേതൃത്വത്തിന്റെയോ ഒന്നും പിൻബലമില്ലാത്ത, ചില സമരരൂപങ്ങൾക്കും സമീപകാലത്ത് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ‘ജനകീയ’മല്ലാതിരിക്കെത്തന്നെ ഇത്തരം സമരങ്ങൾ സമൂഹത്തിലെയും രാഷ്ട്രീയത്തിലെയും മുഖ്യധാരകൾ ചർച്ച
2014 ഒക്ടോബറിൽ കോഴിക്കോട് വച്ച് ഡൗൺടൗൺ എന്ന റസ്റ്ററന്റിലുണ്ടായ യുവമോർച്ചയുടെ മോറൽ പോലീസ് ആക്രമണമാണ് ‘കിസ് ഓഫ് ലവ്’ സീരീസിലുണ്ടായ സമരങ്ങൾക്ക് പെട്ടെന്നുണ്ടായ കാരണം. എന്നാൽ എത്രയോ കാലമായി കേരളത്തിൽ തുടർന്നുപോരുന്ന ‘സദാചാര പൊലീസിങ്’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സമൂഹത്തിന്റെ കപട സദാചാര നാട്യങ്ങളോടും അധികാര പ്രകടനങ്ങളോടും എന്നെങ്കിലുമൊരിക്കൽ ഇത്തരത്തിലുള്ളൊരു പ്രതികരണം ഉണ്ടാവാതിരിക്കുക അസാധ്യമായിരുന്നു. “..ഇത്തരം വീടവസ്ഥയെയും നാടവസ്ഥയെയും വിമർശിക്കുന്നതും പുരുഷന്റെയും
2015 അവസാനം കോഴിക്കോട് കടപ്പുറത്തുവച്ചു നടന്ന അമാനവ സംഗമമാകട്ടെ അതേ സമയം എറണാകുളത്തുവച്ചു നടന്ന ‘ഫാസിസത്തിനെതിരെ ജനങ്ങൾ –
അസംഘടിതവും വലിയൊരു ജനക്കൂട്ടത്തിന്റെ പിന്തുണയില്ലാത്തതുമായിരുന്നു എങ്കിലും കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിൽ ഈ രണ്ടു സമരങ്ങളുണ്ടാക്കിയ ചലനങ്ങൾ ചില്ലറയല്ല. അധികാരത്തിനു പുറത്ത്, മുഖ്യധാരയ്ക്കു പുറത്ത്, സംഘടനകൾക്കും പുറത്ത്, ജനാധിപത്യത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു ഇതു രണ്ടും. അവയുണർത്തിയ അനുരണനങ്ങൾ ഇനിയും നിലച്ചിട്ടില്ലെന്നും അതിനെല്ലാം പല തരത്തിലുള്ള തുടർച്ചകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നും കാണാം.
- മുഖ്യശത്രു, തമ്മില്‍ ഭേദം എന്നീ വാദങ്ങളുടെ കുരുക്ക്
‘മുഖ്യശത്രുവിനെതിരെ പോരാടാൻ ഒരുമിച്ചു നിൽക്കണം’ എന്നതും ‘നോക്കൂ, അവരെത്ര മോശം, അവരെക്കാൾ എന്തുകൊണ്ടും ഭേദം ഇവർ തന്നെ’ എന്നതുമാണ് ‘പഴയ’ ചോയിസുകൾക്കപ്പുറത്തേയ്ക്ക് ആരും ചിന്തിക്കരുത് എന്നുറപ്പുവരുത്താൻ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ പലപ്പോഴും പ്രയോഗിച്ചു വിജയിക്കുന്ന ഒരു തന്ത്രം. ‘ഫാസിസത്തിനെതിരെ’ കൂട്ടായി പോരാടാം, ഇടതുപക്ഷത്തിന്റെ കൂടെ നിൽക്കൂ,
“ഫാസിസത്തിനു വളം വയ്ക്കുന്ന ഉമ്മന്‍ ചാണ്ടി സർക്കാരിനും , പ്രോഹിന്ദു ഫാസിസ്റ്റ് ആയ ബി.ജെ.പി സർക്കാരിനും തല്ക്കാലം ഒരു ബദല്‍ ഇടതു മുന്നണിയേ ഉള്ളൂ” എന്ന് ഇടതുപക്ഷ സഹയാത്രികയായ ഡാലി ഡേവിസ് ഒരു ഫെയ്സ്ബുക്ക് കമന്റിൽ പറയുന്നത് ഇതിനൊരുദാഹരണമാണ് (2016 ജാനുവരി).
‘മറ്റുള്ളവരെ എന്തുകൊണ്ട് നിങ്ങൾ കുറ്റം പറയുന്നില്ല’ എന്നതാണ് ഇതേ ഗണത്തിൽ പെടുന്ന മറ്റൊരു വാദം. സെബിന്റെ തന്നെ ഈ വാദം ശ്രദ്ധിക്കുക : “മറ്റു പാർട്ടികൾ കേരളത്തിലെ ദളിതർക്കുവേണ്ടി എന്തു ചെയ്തു എന്നു ചോദിക്കരുത്. ദീർഘകാലം അധികാരത്തിനു പുറത്തുനിന്ന് എൺപതുകളിൽ എത്തിയപ്പോൾ അധികാരം പിടിച്ചെടുത്ത സിപിഐ(എം) ആണ് സകല തിന്മകളുടെയും ആണിക്കല്ല്!”
- ‘പാര്‍ലമെന്ററി’ ജനാധിപത്യത്തിലുള്ള നിലയ്ക്കാത്ത വിശ്വാസങ്ങള്‍
ഇത്തരത്തിലെല്ലാം പുതിയ രീതികളിൽ, ഭാവങ്ങളിൽ ജനാധിപത്യം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്തും ‘പഴയ’ ജനാധിപത്യത്തിന്റെ പ്രലോഭനങ്ങളെ തള്ളിക്കളയുക അത്ര എളുപ്പമല്ല. കുടിൽ കെട്ടി സമരവും മുത്തങ്ങയും നിൽപ്പുസമരവും എല്ലാം കഴിഞ്ഞ ശേഷം സി കെ ജാനു എൻ ഡി എ യുടെ ഭാഗമായി തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥിതിയുണ്ടായി. പാർലമെന്ററി
കണ്ടും കേട്ടും പരിചയിച്ച പാർലമെന്ററി ജനാധിപത്യത്തെ അപ്പാടെ തള്ളണമെന്നല്ല ഞാൻ കരുതുന്നത്, ആ ജനാധിപത്യവുമായി സംവദിച്ചുകൊണ്ടും നീക്കുപോക്കുകൾ ഉണ്ടാക്കിക്കൊണ്ടും ഏറ്റുമുട്ടിക്കൊണ്ടും ചിലപ്പോൾ അതിനെ അവഗണിച്ചും എല്ലാം ജനാധിപത്യം കൂടുതൽ അർത്ഥപൂർണ്ണമായ ഒരു സങ്കല്പമായി മാറുമെന്ന തോന്നൽ പങ്കുവയ്ക്കുക മാത്രമാണ്.
മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഫലം വന്ന ശേഷം കൂട്ടിച്ചേർത്തത് : വെൽഫെയർ പാർട്ടിയും എസ് ഡി പി ഐയും വലിയ രാഷ്ട്രീയ ശക്തികളായി അംഗീകരിക്കപ്പെട്ടു ഇത്തവണത്തെ മലപ്പുറം ഇലക്ഷനിൽ. അവർ സ്ഥാനാർത്ഥികളെ നിർത്തി മത്സരിച്ച ഏതെങ്കിലും ഇലക്ഷനിൽ അവർക്ക് ഇത്രയും അംഗീകാരം കിട്ടിയിട്ടുണ്ടോ?
**********************************************************
(ഡൈനാമിക് ആക്ഷൻ ദ്വൈമാസിക മാർച്ച്-ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.
കടപ്പാട് : സൽമാൻ മുഹമ്മദുമായുള്ള ചില സംഭാഷണങ്ങൾ, ഇതിൽ പരാമർശിച്ചിട്ടുള്ള അമാനവ സംഗമം അടക്കമുള്ള സമരരൂപങ്ങൾ, അമാനവ സംഗമത്തിലെ ജസീല സി വിയുടെ പ്രസംഗം, കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ കഴിഞ്ഞ കൊല്ലം നടന്ന ഒരു സെമിനാറിലെ ലേഖകൻ കൂടി ഭാഗമായ ഒരു പാനൽ ചർച്ച, സുഹൃത്തുക്കളുമായുള്ള ആശയവിനിമയങ്ങൾ എന്നിവയ്ക്ക്).
_______________________________________