അയ്യങ്കാളിക്ക് ആദരപൂര്‍വ്വം
അയ്യങ്കാളിയുടെ ജീവിതം നല്‍കിയത് മുഖ്യമായും രണ്ട് പാഠങ്ങളാണ്. ചിതറിക്കപ്പെട്ട, ജാതീയമായി വിഭജിതരായ, സംഘടനകളാല്‍ ശിഥിലീകരിക്കപ്പെട്ട, സ്വയം നിര്‍മ്മിച്ച ആശയങ്ങള്‍ ഇല്ലാത്ത ദലിതരെ ഏകീകരിക്കുക. മുന്‍കാലങ്ങളിലെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പുതിയ അവകാശങ്ങള്‍ കൈവരിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ച അവകാശങ്ങള്‍ക്കപ്പുറം ദലിതര്‍ സ്വന്തം അവകാശങ്ങള്‍ കണ്ടെത്തണം. ഇത്തരം അവകാശങ്ങള്‍ക്ക് വ്യക്തമായ സാമൂഹ്യാടിത്തറ ഉണ്ടായിരിക്കേണ്ടതുണ്ട്. ജൂലിയസ് ഫ്യൂച്ചിക്ക് കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകളെഴുതിയതുപോലെ ”സസ്യങ്ങളെ”പ്പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട, ചരിത്രമുള്ക്കൊള്ളാത്ത, ഭാവിയെക്കുറിച്ച് സ്വപ്നങ്ങളില്ലാത്ത, വര്‍ത്തമാനകാലത്തില്‍ മാത്രം ജീവിക്കുന്ന ഒരു ജനതയെ നേരത്തെ ചൂണ്ടിക്കാണിച്ച സ്ഥിതിയിലേക്ക് നയിക്കുക എളുപ്പമായിരുന്നില്ല.
ദലിത് എന്ന സ്വാത്വാവബോധം മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന വിവിധ ധാരകളെ നിരീക്ഷിക്കാനും, അപഗ്രഥിക്കാനും പറ്റിയതിലൂടെയാണ് ദീര്‍ഘകാലം ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിലയുറപ്പിക്കാന്‍ എനിക്ക് കഴിഞ്ഞത്. ഇന്ത്യയുടെ ആഭ്യന്തര ജീവിതം 1980 കള്‍ മുതല്‍ തിളച്ചുമറിയുകയായിരുന്നു. ഈ പുതിയ സാഹചര്യത്തില്‍ രൂപപ്പെട്ട പ്രക്ഷോഭണങ്ങളില്‍ അന്തര്‍ഹിതമായി സവര്‍ണ്ണ ജാതീയ മേധാവിത്വ താല്പര്യവും, ദലിത്-പിന്നാക്ക-മത ന്യൂന പക്ഷ വിരുദ്ധതയും തിരിച്ചറിഞ്ഞതോടെയാണ് എന്റെ നിലപാടുകള്‍ പൊളിച്ചെഴുത്തിന് വിധേയമായത്. ഡോ. ബി.ആര് അംബേദ്കറിന്റ ‘പൂനാകരാറും’ ജാതിഉന്മൂലനം എന്ന കൃതിയും വായിച്ചതോടെ സംവരണവും ന്യൂനപക്ഷാവകാശങ്ങളും പരസ്പരബന്ധിതമാണെന്ന യാഥാര്‍ത്ഥ്യമാണ്
ഇതോടൊപ്പം രാജ്യമെമ്പാടും നടന്ന ദലിത് മുസ്ലീം കൂട്ടക്കൊലകളും മുന്‍ ചൊന്ന നിലപാടിനെ സാധൂകരിക്കു മാത്രമല്ല, ദലിത്- മുസ്ലീം ഐക്യം അനിവാര്യമാണന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. തമിഴ് നാട്ടിലെ കീഴ് വെണ്മണി, ബീഹാറിലെ ബെല്‍ച്ചി, ഭഗത്പൂര്‍ എന്നിവിടങ്ങളിലെ ദലിത്കൂട്ടക്കൊലകളും, ബീഹാറിലെ രണ്‍വീര്‍സേനയുടെ അക്രമങ്ങളും സവര്‍ണ ജാതി മേധാവികളുടെ അടിച്ചമര്‍ത്തലുകളായാണ് ഞാന്‍ വായിച്ചത്. ഇപ്രകാരം രാജ്യമാസകലം നടന്ന അതിക്രമങ്ങളെക്കുറിച്ച് 1987-ല്‍ പി.കെ ബാലകൃഷ്ണന് എഴുതി ”ഇപ്പോള്‍ ഇന്ത്യയില്‍ സ്ഥിര നടപടിയായിരിക്കുന്ന രണ്ടിനത്തില്‍ പെട്ട വര്‍ഗീയ ലഹളകളില്‍ ഒരിനം ഈ അധഃകൃത മര്‍ദ്ദനമാണ്. മര്‍ദ്ദനം എന്നു പറയുന്നത് ശരിയല്ല. കൂട്ടത്തോടെ കൊല്ലുന്ന നടപടി മര്ദ്ദനമല്ലല്ലോ. ഹരിജനങ്ങളെ ഈ വിധത്തില്‍ കൂട്ടക്കൊല ചെയ്യുന്ന കര്‍മ്മത്തില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ്.ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം ഏതിനാണെന്ന് നിര്‍ണ്ണയിക്കാന്‍ സാധ്യമല്ല. എന്തെന്നാല്‍ പല സംസ്ഥാനങ്ങളിലും ഇങ്ങനെ ജാതിഹിന്ദുക്കളാലും അവര്‍ക്കരു നിലിക്കുന്ന പോലീസിനാലും കൊല്ലപ്പെടുന്ന അധഃകൃതര്‍ക്കു പൊതുവെ നല്കപ്പെടുന്ന ഒരു പേരുണ്ട്. ഗാന്ധിജിയുടെ ഹരിജനങ്ങള്‍ക്കു സ്വതന്ത്രഭാരതത്തിലെ ജാതി ഹിന്ദുക്കളും അവരുടെ ഭരണകൂടങ്ങളും നല്‍കിയിരിക്കുന്ന പുതിയ പേര് ‘നക്സലൈറ്റ്” എന്നാണ്: കൂടാതെ കാശ്മീര്‍, മൊറാദബാദ്, മീററ്റ്, ഹൈദ്രാബാദ് എന്നിങ്ങനെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കൊല്ലപ്പെടുന്ന മുസ്ലീങ്ങള്‍, സവര്‍ണ ഹിന്ദുജാതി
________________________
ഇന്ത്യയിലെ ഹിന്ദു മുസ്ലീംലഹളകളുടെ ചരിത്രത്തിലേക്ക് ഞാന്‍ കടക്കുന്നില്ല. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പയറ്റിയിരുന്ന കൊള്ളക്കാരായ വെള്ളക്കാരനെ ഇവിടെ നിന്നും കെട്ടുകെട്ടിച്ചതിനു ശേഷമുള്ള 40 കൊല്ലത്തിനിടയ്ക്ക് ഇന്ത്യയില്‍ നടന്നിട്ടുള്ള ഹിന്ദു-മുസ്ലീം വര്‍ഗീയ ലഹളകളുടെ എണ്ണം അവരുടെ ഭരണകാലത്ത് നടന്ന ലഹളകളുടെ എണ്ണത്തെക്കാള്‍ ആയിരം ഇരട്ടിയെങ്കിലും വരും” ഇത്തരം പ്രശ്നങ്ങള്‍ പ്രകൃതി നിയമം പോലെ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴാണ് ഗുജറാത്തില്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ മുന്‍കൈയ്യില്‍ സംവരണ വിരുദ്ധ സമരം പൊട്ടിപ്പുറപ്പെടുന്നത്. തുടര്‍ന്ന് ആ സമരം രാജ്യമെമ്പാടും കത്തിപ്പടരുകയായിരുന്നു.
___________________________
മുന്‍കാലങ്ങളില്‍ നിന്നും ഭിന്നമായി സംവരണത്തെ തിരിച്ചറിയാന്‍ കഴിഞ്ഞതിനാല്‍, സംവരണ വിരുദ്ധസമരത്തെ ഭരണഘടനാപരമായി ദലിതര്‍ അനുഭവിച്ചുകൊണ്ടിരുന്ന ദേശീയാവകാശ നിഷേധമായാണ് ഞാന്‍ കണക്കാക്കിയത്. മറ്റൊരു വസ്തുത, ജനസംഖ്യാപരമായി മുന്നിട്ടു നില്ക്കുന്ന പിന്നോക്ക സമുദയങ്ങളെ സംവരണാവകാശമുള്ളവരാക്കുന്നതിനെ
രാജ്യത്തിന്റെ ആഭ്യന്തര ജീവിതത്തിലുടനീളം മതപരമായ സംഘടനകള്‍ പ്രത്യക്ഷമായി നിലനിന്നപ്പോഴാണ് പഞ്ചാബ്, ആസ്സാം, ശ്രീലങ്ക എന്നിവിടങ്ങളില്‍ വ്യത്യസ്തമായ പ്രക്ഷോഭണങ്ങള്‍ ഉയര്‍ന്നുവന്നത്. ഇത്തരം സമരങ്ങളെ സിപിഎം അടക്കമുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിലയിരുത്തിയത്.
അടുത്ത സമരവേദി ആസാമായിരുന്നു. സംഭവത്തിന്റെ ആരംഭം, ആസാമിലെ എണ്ണയുള്പ്പെടുന്ന വിഭവങ്ങളുടെ വിനിയോഗത്തില്‍ പരമാധികാരം ആസാമീസ് ജനതയ്ക്കായിരിക്കണമെന്ന വാദം മുന്നോട്ടു വച്ചായിരുന്നു. സമരത്തിന്
അതേസമയം തീവ്രഹിന്ദുത്വത്തിന്റെ വക്താക്കളായ ബിജെപി ‘അഖണ്ഡഭാരതം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് രംഗപ്രവേശം ചെയ്യുന്നത്. ലക്ഷ്യമാകട്ടെ ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ മേലുള്ള സവര്‍ണ മേധാവിത്വത്തിന്റെ അതീശത്വമായിരുന്നു. ഇതിനായി അവലംബിച്ച മാര്‍ഗ്ഗം, ഒരു വശത്ത്, കെട്ടടിങ്ങിക്കിടന്ന ബാബറി മസ്ജിദ് പ്രശ്നം കുത്തിപ്പൊക്കി മുസ്ലീം വിരോധത്തിലൂടെ ഹിന്ദു ഏകീകരണം സൃഷ്ടിക്കലായിരുന്നെങ്കില്, മറുവശത്ത് സംവരണ വിരുദ്ധസമരത്തിലൂടെ സവര്‍ണ്ണ ഹിന്ദുത്വത്തെ ദേശീയരാഷ്ട്രീയത്തിലെ മുഖ്യശക്തിയാക്കുകയായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ പുത്തന്‍ പ്രവണതകളെ അവഗണിച്ച് ബി.ജെ.പി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തെ പിന്താങ്ങിയതോടൊപ്പം പ്രതിപക്ഷ
എന്നാല്‍, പുതിയ രാഷ്ട്രീയ സമസ്യകളെ ദേശീയത നേരിട്ട പ്രശ്നങ്ങളെന്ന നിലയില്‍ അഭിമുഖീകരിച്ചത് സി. ആര്.സി.സി.പി. ഐ (എം.എല്‍) ഉം കെ വേണുവുമാണ് അദ്ദേഹം പഞ്ചാബ്, ആസാം ശ്രീലങ്കന്‍ സംമരങ്ങലള വിലയിരുത്തിയത് ഫെഡറല്‍ സംസ്ഥാനങ്ങള്‍ക്കുള്ളിലെ ഭാഷാജനതകളുടെ ദേശിയതാ രൂപീകരണമായാണ്. ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലെ ഭാഷാ സമൂഹങ്ങളുടെ സ്വയം നിര്ണനയങ്ങളെ മറികടന്നുള്ള ദേശീയരാഷ്ട്രീയ രൂപീകരണമായാണദ്ദേഹം തല്‍സ്ഥിതിയെ വ്യാഖ്യാനിച്ചത്. ഇപ്രകാരം ദേശീയതകളുടെ സമുച്ചയമെന്ന എന്ന കാഴ്ചപ്പാട് മുന്നോട്ടു വച്ചപ്പോള്‍ രാജ്യമാസകലം പടര്‍ന്നു പിടിച്ച സംവരണ വിരുദ്ധ സമരങ്ങളെയോ, മുസ്ലീം ഹിംസകളെയോ ഉള്ക്കൊള്ളാതിരിന്നതിനാല് മധ്യവര്‍ഗ്ഗ (ജാതി) രാഷ്ട്രീയേച്ഛയാണ് രൂപപ്പെട്ടത്. എങ്കിലും, ജാതിവിരുദ്ധ സമരങ്ങളെ
_________________________________
ദലിതരുടെ സംസാര ഭാഷയുടെ അപരിഷ്കൃതത്വവും രേഖീയ ചരിത്രത്തിന്റെ അഭാവവും, കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അദൃശ്യമാക്കലുംഅയ്യങ്കാളിയെ ദളിതര്‍ക്ക് അപരിചിതനാക്കിയിരുന്നു. മാത്രമല്ല, അയ്യങ്കാളിയൊരു ജാതിമുദ്രയായതോടെ ആ പേരുച്ചരിക്കാന്‍ പലരും മടിച്ചിരുന്നു. ഇത്തരം പ്രശ്നവത്കരണങ്ങളെ മറികടന്നുകൊണ്ട് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന ചെന്താരശ്ശേരി, വാമൊഴിയറിവുകളെ വീണ്ടെടുത്തും ഓര്‍മ്മകളെ സമാഹരിച്ചുമാണ് ജീവചരിത്രമെഴുതുന്നത്. ഇ.എം.എസ് അടക്കം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രമെഴുതിയവരോ, കെ.പി. എം. എസിനെപോലുള്ള സംഘടനകളോ ആയിരുന്നില്ല മറിച്ച് പ്രസ്തുത പുസ്തകവും തുടര്‍ന്ന് ദലിത് ബുദ്ധിജീവികള്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളുമാണ് അയ്യങ്കാളിയെ കേരളീയ സമൂഹത്തിന് സുപരിചിതനാക്കിയത്.
_________________________________
ദേശീയ ജനതകളുടെ ഉയര്ത്തെഴുന്നേല്പ്പുകളില് ഉറഞ്ഞുകൂടിയ ജനാധിപത്യ വിരുദ്ധമായ ജാതി-മത-വംശീയാധിപത്യത്തെ തിരിച്ചറിയാന്‍ എന്നെ സഹായിച്ചത് ശ്രീലങ്കയില്‍ വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തില്‍ നടന്ന സായുധ സമരങ്ങളാണ്. തമിഴ് ജനതയുടെ പ്രതിനിധാനവും രാഷ്ട്രരൂപീകരണവും ഉള്‍ക്കൊണ്ടിരുന്നതിനാല്‍, വേണു ഈ സമരത്തേയും അംഗീകരിച്ചിരുന്നു. എന്നാല്‍, മറ്റൊരു നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. തമിഴ് ജനതയോട് എനിക്ക്
ലേഖനത്തിലെ വിവരണ പ്രകാരം ശ്രീലങ്കയിലെ തമിഴ് സമൂഹവും ഇന്ത്യയിലെന്നപോലെ ജാതിബദ്ധമായിരുന്നു. ഈ ജാത്യാധിഷ്ഠിത സമൂഹത്തിലെ ദലിതരാണ് ആദ്യമായി ഊഴം രൂപീകരിക്കുന്നത്. ഇതിനെതിരെ ഉയര്‍ന്നുവന്നത് പരമ്പരാഗതമായി തന്നെ സവര്‍ണ ജാതികളായിരുന്ന വെള്ളാളരുടെയും ക്രൈസ്തവരുടെയും സഖ്യമാണ്. ഇതാണ് എല്‍.ടി.ടി ഇ രൂപീകരണത്തിനിടയായത്. ഈ ജാതീയവും മതപരവുമായ അധീശ്വത്വത്തിന്റെ ഫലമായി ദലിതരുടെയും പിന്നാക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും നിരവധി പ്രസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടു. ഇപ്രകാരമുള്ള സമര മുന്നണികളുടെ ഏകോപനത്തിലൂടെ സിംഹള ഭരണാധികാരികളുടെ അടിച്ചമര്‍ത്തലിനെതിരെ വിവിധ ജനവിഭാഗങ്ങളുടെ സഹവര്‍ത്തിത്വം സൃഷ്ടിക്കാന്‍ വിസമതിച്ച പ്രഭാകരനും എല്‍.ടി.ടി.യും സിംഹള ഭരണകൂടത്തിനെതിരായ സൈനികാക്രമണമാണ്
1979-ലാണ് ടി.എച്ച്.പി ചെന്താരശ്ശേരി രചിച്ച ‘അയ്യങ്കാളി’ എന്ന ജീവചരിത്ര ഗന്ഥം പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കുന്നത്. വയനാട്ടിലെ ജീവിതത്തിനിടയില്‍ പുസ്തകം എനിക്ക് ലഭിച്ചിരുന്നില്ല. നാട്ടിലായിരുന്നതിനാലാണ് വായിക്കാന്‍ കഴിഞ്ഞത്. നാളിതുവരെ അയ്യങ്കാളിയെ ഒരു സാമുദായിക പ്രതിനിധാനമായി ഞാന്‍ കരുതിയിരുന്നില്ല. കുട്ടിക്കാലത്ത് ക്രൈസ്തവരായ ചില പ്രമാണിമാര്‍ ‘അയ്യങ്കാളി അമ്മന്‍ വന്തോടീ പിന്നെ വരാലാ, വല്ലോം തന്തോടീ പിന്നതരാല’ എന്നിങ്ങനെ ദലിതരെ പരിഹസിക്കാനായി പറയുമായിരുന്നു. ദലിതരുടെ സംസാര ഭാഷയുടെ അപരിഷ്കൃതത്വവും രേഖീയ ചരിത്രത്തിന്റെ അഭാവവും, കമ്മ്യൂണിസ്റ്റുപാര്ട്ടിയുള്പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അദൃശ്യമാക്കലും
വയനാട്ടില്‍ എന്റെ സൗഹൃദങ്ങളില്‍ ജാതി ഇല്ലാതിരുന്നതിനാല്‍ അയ്യങ്കാളിയെന്ന പേരു പോലും വിസ്മരിച്ചിരുന്നു. കൈയ്യില്‍ കിട്ടുന്ന ഏത് പുസ്തകവും വായിക്കുന്ന ശീലമുണ്ടായിരുന്നതിനാലാണ് ചെന്താശ്ശേരിയുടെ പുസ്തകം വായിക്കുന്നത്. ഒറ്റയിരുപ്പിന് വായിച്ച പുസ്തകത്തിന്റെ താളുകള്‍ മറിയുമ്പോള്‍, അക്ഷരങ്ങളിലൂടെയും വരികളിലൂടെയും കടന്നുപോകുപ്പോള്‍ ഭാഷയും രചനാ രീതിയും ഞാന്‍ കണക്കിലെടുത്തില്ല. കാരണം, അയ്യങ്കാളി എന്റെ
അയ്യങ്കാളിയുടെ ജീവിതം നല്‍കിയത് മുഖ്യമായും രണ്ട് പാഠങ്ങളാണ്. ചിതറിക്കപ്പെട്ട, ജാതീയമായി വിഭജിതരായ, സംഘടനകളാല്‍ ശിഥിലീകരിക്കപ്പെട്ട, സ്വയം നിര്‍മ്മിച്ച ആശയങ്ങള്‍ ഇല്ലാത്ത ദലിതരെ ഏകീകരിക്കുക. മുന്‍കാലങ്ങളിലെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പുതിയ അവകാശങ്ങള്‍ കൈവരിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ച അവകാശങ്ങള്‍ക്കപ്പുറം ദലിതര്‍ സ്വന്തം അവകാശങ്ങള്‍ കണ്ടെത്തണം. ഇത്തരം
ദലിത്സമൂഹത്തില്‍ ജാതീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ അന്നും ഇന്നും കേവലമായ അനുഷ്ഠാനമാണ്. സംഘടനകള്‍ വേരുറപ്പിച്ചിരിക്കുന്നത് കുടുംബങ്ങളിലായതിനാല് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം നടത്തുന്ന സമ്മേളനങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവയ്ക്ക് ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാന്‍ എളുപ്പമായിരുന്നു. സംഘാടകര്‍ക്ക് നേതൃത്വപരമായ കഴിവുകളോ, സാമൂഹ്യ- രാഷ്ട്രീയ വിദ്യാഭ്യാസമോ ആവശ്യമില്ലാത്തതിനാല്‍ സംഘടനാ നേതൃത്വങ്ങള്‍ മുന്നണി വിഭാഗങ്ങളായി മാറുന്നില്ല. അംഗത്വഫീസും മാസവരിയും മാത്രമല്ല സമ്മേളനങ്ങള്‍, സമരങ്ങള്‍ എന്നിവയ്ക്കുള്ള ചിലവും കുടുംബങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിരിച്ചെടുത്തതിനാലും, കൃത്യമായി സംഭാവന നല്‍കാത്തവര്‍ക്ക് സംഘടനാ സഹായം നിഷേധിക്കുന്നതിനാലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടിവരുന്നില്ല. അതേസമയം, ദലിത് സംഘടനാ പ്രവര്‍ത്തനം ജാതിസംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭിന്നമായിരുന്നു. പൊതുവേ, വിദ്യാഭ്യാസം ലഭിച്ചവരും, വായനാനുഭവമുള്ളവരുമാണ് സംഘടനാ രംഗത്തേയ്ക്ക് കടന്നു വന്നിരുന്നത്. അവരിലേറേയും ഉദ്യോഗസ്ഥന്മാരായിരുന്നു. ദരിദ്രമായ കുടുംബസാഹചര്യങ്ങളില്‍ ജോലിയില്‍ നിന്നുള്ള വരുമാനം മാത്രമായിരിക്കും അവരുടെ ആശ്രയം. തന്മൂലം മുടക്കം വരാതെ ജോലി ചെയ്യുവാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു.
____________________________________
ദലിത് സംഘടനകളുടെ അംഗസംഖ്യ പരിമിതമായിരുന്നതിനാലും, വായനാനുഭവം അനിവാര്യമായിരുന്നതിനാലും, നിരന്തരം പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാലും ഉദ്യോഗസ്ഥര്‍ക്ക് കടുത്ത യാതനകളാണ് അനുഭവിക്കേണ്ടി വരുന്നത്,. ഒഴിവു ദിവസങ്ങളിലും അവധിയെടുത്തും രാത്രികളെനിയോഗിച്ചുമാണവര് പ്രക്ഷോഭണങ്ങളിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നത്. താനും അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങള്‍ മറിച്ചായിരുന്നില്ല. ഏന്റേത് രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബമായിരുന്നു. അവരുടെ ദൈനംദിനാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതോടൊപ്പം നല്ല നിലയില്‍ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതുണ്ട്. കൂട്ടുകുടംബത്തില്‍ നിന്നും എനിക്കവകാശപ്പെട്ട ഭൂസ്വത്ത് കേവലം ഇരുപത് സെന്റുമാത്രമായിരുന്നു. ആ ഭൂമിയില്‍ നിന്നുള്ള ആദായം കൊണ്ട് ജീവിതാവശ്യങ്ങള്‍ നിര്വഹിക്കാനാവാത്തതിനാല് സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിക്കാനും കഴിയുകയില്ല.
____________________________________
ദലിത് സംഘടനകളുടെ അംഗസംഖ്യ പരിമിതമായിരുന്നതിനാലും, വായനാനുഭവം അനിവാര്യമായിരുന്നതിനാലും, നിരന്തരം പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാലും ഉദ്യോഗസ്ഥര്‍ക്ക് കടുത്ത യാതനകളാണ് അനുഭവിക്കേണ്ടി വരുന്നത്,. ഒഴിവു ദിവസങ്ങളിലും അവധിയെടുത്തും രാത്രികളെ
(ആത്മകഥയില്‍ നിന്നും)