വെള്ളാപ്പള്ളി നടേശന്‍റെ ഹിന്ദുത്വരാഷ്ട്രീയം

ജനസംഖ്യയിലെ ഗണ്യമായൊരുവിഭാഗം ദലിത് ക്രൈസ്തവര്‍, ലത്തീന്‍ ക്രിസ്ത്യാനികള്‍ എന്നിങ്ങനെ വിഭജിതരും സാമൂഹിക-രാഷ്ട്രീയ അവകാശങ്ങളിലും വിഭവപങ്കാളിത്തത്തിലും തുല്യതയുള്ളവരുമല്ല ഇവര്‍. മുസ്ലിം സമുദായത്തിന്റെയും സ്ഥിതി ഭിന്നമല്ല. ഈ വിഭാഗങ്ങളിലെ ദരിദ്രജനങ്ങളെ കണക്കിലെടുക്കേണ്ടതില്ലേ? മറിച്ച് സമ്പന്നര്‍ക്കെതിരെ മാത്രമാണ് നിലപാടെങ്കില്‍ ഹിന്ദുസമൂഹത്തിലെ സമ്പന്നര്‍ക്കും ബാധകമായിരിക്കുകയില്ലേ? ഇത്തരം കാര്യങ്ങള്‍ കണക്കിലെടുക്കാതിരിക്കുന്നതിനാലാണ് വെളളാപ്പള്ളി നടേശന്റെ രാഷ്ട്രീയം സൂക്ഷ്മവായനയില്‍ ഡോ.ബി.ആര്‍ അംബേദ്കര്‍ ചൂണ്ടിക്കാണിച്ച മുസ്ലീം ഹിംസയിലേക്ക് മുഖം തിരിച്ചു നില്‍ക്കുന്ന ഹിറ്റ്‌ലറുടെ പ്രത്യയശാസ്ത്രമാകുന്നത്. ഈ ചരിത്രപാഠമുള്‍ക്കൊള്ളാന്‍ ഈഴവസമുദായത്തിന് കഴിഞ്ഞില്ലെങ്കില്‍ എസ്.എന്‍.ഡി.പി പ്രസ്ഥാനത്തിന്റെ തകര്‍ച്ച അനിവാര്യമായിരിക്കും. പുറത്തുനിന്നുള്ള വെല്ലുവിളികളെക്കാള്‍ അകത്ത് രൂപംകൊള്ളുന്ന ആന്തരിക ശൈഥില്യങ്ങളായിരിക്കും പ്രസ്ഥാനത്തെ തകര്‍ക്കുകയെന്നത് നമ്പൂതിരി മുതല്‍ നായാടിവരെയുള്ള സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ മറക്കാതിരിക്കുക.

ഒടുവില്‍ വെള്ളാപ്പള്ളി നടേശന്‍, നമ്പൂതിരി മുതല്‍ നായാടിവരെയുള്ള ഭൂരിപക്ഷസമുദായങ്ങള്‍ക്കുവേണ്ടിയുള്ള (ഹിന്ദു) രാഷ്ട്രീയം കണ്ടെത്തിയിരിക്കുന്നു. ന്യൂനപക്ഷവിരോധത്തേയും മറകടന്നുകൊണ്ടു മുസ്ലീംകളോടുള്ള ശത്രുതയാണ് ഈ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം.
‘ജാതി ഉന്മൂലനം’ (അനിഹിലേഷന്‍ ഓഫ് കാസ്റ്റ്) എന്ന വിശ്രുതകൃതിയെഴുതിയ ഡോ.ബി.ആര്‍ അംബേദ്കര്‍, ഈ രാഷ്ട്രീയത്തിന് നി ശിതമായ സൈദ്ധാന്തിക വ്യാഖ്യാനം നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഹൈന്ദവസമൂഹം എന്നതൊരു മിഥ്യയാണ്. ചരിത്രത്തിലൊരിക്കലും ഹിന്ദുസമൂഹം നിലനിന്നിരുന്നില്ല. മറിച്ച്, നിലനിന്നത് ജാതികളുടെ സമാഹാരമാണ്. അത്യാചാരങ്ങളും അന്ധവിശ്വാസങ്ങളും ശുദ്ധാശുദ്ധ സങ്കല്പങ്ങളും സഹോദരപ്പോരുകളും ജന്മവാസനയായുള്ള ഈ ജാതിസമൂഹത്തിന്റെ മതബോധം ഗോത്രസമുദായത്തിന്റേതാണ്. തന്മൂലം സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഏകോപനം ഹിന്ദുക്കള്‍ക്ക് സാധ്യമല്ല. അംബേദ്കറിന്റെ വാക്കുകളില്‍ ”ഓരോ ജാതിക്കാരും അവരവരുടെ അസ്തിത്വത്തെപ്പറ്റി ബോധവാന്മാരായിരുന്നു. ജാതികള്‍ ഒരു ഫെഡറേഷന്‍ രൂപവത്കരിക്കുകപോലും ചെയ്യുന്നില്ല. ഒരു ഹിന്ദു-മുസ്ലീം ലഹളയുടെ ഘട്ടത്തിലല്ലാതെ ഒരു ജാതിക്ക് മറ്റു ജാതികളുമായി ബന്ധമുണ്ടെന്ന് തോന്നലേയില്ല.” വെള്ളാപ്പള്ളി നടേശനുമുമ്പ്, ഈ യാഥാര്‍ഥ്യത്തെ സ്ഥാപനവത്കരിച്ചാണ് 1925 ല്‍ ഡോ.ഹെഡ്‌ഗേവാര്‍ സംഘ്പരിവാറിന്റെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘം (ആര്‍.എസ്.എസ്) രൂപവത്കരിക്കുന്നത്. അക്കാലത്ത് മുസ്ലീങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്താനായി ചൂണ്ടിക്കാണിച്ചത് 1921 ലെ മലബാര്‍ കലാപത്തിലെ ഹന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളായിരുന്നുവെന്ന് ഡി.ആര്‍.ഗോയല്‍ തുറന്നുകാട്ടിയിട്ടുണ്ട്. അന്നത്തെ പ്രാദേശികാനുഭവത്തെ ദേശീയമായി വികസിപ്പിക്കാന്‍ ആര്‍.എസ്.എസിന് സഹായകമായത്, ഇന്ത്യാവിഭജനവും തുടര്‍ന്നുണ്ടായ ഹിന്ദ-മുസ്ലീം ലഹളകളും പാക്കിസ്ഥാന്‍ രൂപവത്കരണവുമാണ്. ചരിത്രത്തിലെ മുറിവായിമാറിയ ആ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏകപക്ഷീയമായി മുസ്ലീങ്ങള്‍ക്കുമേല്‍ ആരോപിക്കുന്നതിനാലാണ് എതിരാളികളോട് പാകിസ്ഥാനിലേക്കുപോകാന്‍ സംഘ്പരിവാര്‍ ആവശ്യപ്പെടുന്നത്.

  • എസ്​.എൻ.ഡി.പി

1903 ല്‍ രൂപവത്കരിക്കപ്പെട്ട എസ്.എന്‍.ഡി.പി പ്രസ്ഥാനം, ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ അംഗീകരിച്ചോ, മതേതരമായോ, പില്‍ക്കാലത്ത് മന്നത്ത് വാക്കുകളില്‍ ”ജനിച്ച ഈഴവരെല്ലാം കമ്മ്യൂണിസ്റ്റുകാരായതു”കൊണ്ടോ അല്ല; ഹിന്ദുത്വത്തിന്റെ മുന്നണിപ്പടയാകാതിരുന്നത്. മറിച്ച് സംഘ്പരിവാറിന്റേതില്‍നിന്ന് വ്യത്യസ്തമായൊരു ഹിന്ദുത്വം ആ സംഘടന ഉള്‍ക്കൊണ്ടിരുന്നതിനാലാണ്. എസ്.എന്‍.ഡി.പി. രൂപവത്കരിക്കപ്പെടുന്നത് ഹിന്ദുസന്യാസിയായ വിവേകാനന്ദന്റെ ഉപദേശത്തില്‍നിന്നായിരുന്നതിനാല്‍ ആ കടപ്പാട് നിലനിര്‍ത്തിയത് മുഖപത്രത്തിന് ”വിവേകോദയം” എന്ന പേര് നല്‍കിക്കൊണ്ടായിരുന്നു. എസ്.എന്‍.ഡി.പി യുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന കുമാരനാശാന്‍, അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്ന മുസ്ലീം വിരോധത്തിന്റെ വക്താവായിരുന്നു. അതുകൊണ്ടാണദ്ദേഹം ദുരവസ്ഥ എന്ന കൃതിയില്‍ ക്രൂര ‘മുഹമ്മദ്ദര്‍ ചിന്തിയ ഹൈന്ദവ/ച്ചോരയില്‍ ചോന്നെഴും’ എന്നെഴുതിയത്. പിന്നീടദ്ദേഹം ‘ചിന്താവിഷ്ടയായ സീത’യില്‍ സ്വന്തം മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നതിപ്രകാരമാണ്. ”ഇതിഹാസപുരാണ സല്‍ക്കഥാ / ശ്രുതിയാല്‍ ജീവിത ഭൂനമ്പിവര്‍/ ചിതമായരുളുന്നു ചേതനാ/ലതയില്‍ പുഷ്പഫലങ്ങളാര്‍ക്കുമേ.” എസ്.എന്‍.ഡി.പി പ്രസ്ഥാനം ആന്തരികവത്കരിച്ച ഈ ഹിന്ദുത്വം പ്രകടമാകാതിരുന്നത്, ഈഴവ സമുദായത്തിലുടനീളം സഹോദരന്‍ അയ്യപ്പന്‍, മിതവാദി സി.കൃഷ്ണന്‍, സി.വി. കുഞ്ഞുരാമന്‍ എന്നിവരിലൂടെ രൂപംകൊണ്ട വ്യത്യസ്തമായ ആശയസംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നതിനാലാണ്.

മറ്റൊരു കാരണം ചരിത്രപാഠങ്ങളാണ്. അസാധ്യമെന്ന് കരുതിയ മാറ്റങ്ങളുടെ ഊര്‍ജമായത് ശ്രീനാരായണ ഗുരുവായിരുന്നു. അദ്ദേഹം ഈഴവരുള്‍പ്പെടുന്ന കീഴാള സമുദായങ്ങളുടെ പരിഷ്‌കര്‍ത്താവായി മാത്രമല്ല, മറിച്ച് കേരളീയ സമുദായത്തിന്റെ പ്രതിനിധാനമായാണ് രംഗപ്രവേശം ചെയ്തത്. ഇക്കാര്യം അദ്ദേഹംതന്നെ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. ”നാം ജാതിമതഭേദങ്ങള്‍ വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും കാണുന്നുന്നു. ജാതിക്കും മതത്തിനും അതീതമായ ഈ ദാര്‍ശനിക വ്യക്തിത്വം നിലനിന്നപ്പോള്‍ തന്നെയാണ് സമകാലികരായ അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍, കരുവാരക്കുണ്ട് കണ്ടന്‍ കുമാരന്‍ എന്നിവര്‍ സമുദായനേതൃത്വങ്ങളായി മാറിയത്. ഇവരാരുംതന്നെ ശ്രീനാരായണ ഗുരുവിന്റെ നിഴലായിരുന്നില്ല. എങ്കിലും, ഒരു ചരിത്രഘട്ടത്തിന്റെ വിധികര്‍ത്താക്കളായി ഇവര്‍ മാറുന്നത് കൃഷി, വ്യവസായം, വിദ്യാഭ്യാസം, രാഷ്ട്രീയപ്രാതിനിധ്യം എന്നിവക്കുവേണ്ടി വാദിച്ചതിനാലാണ്. നവോത്ഥാനത്തിന്റെ ഈ വെളിച്ചമുള്‍ക്കൊണ്ടതിനാലാണ് എസ്.എന്‍.ഡി.പി ക്ക് ഈഴവരുടെ പ്രതിനിധാനമാകാന്‍ കഴിഞ്ഞത്.

  • മണ്ഡൽ കമീഷൻ

ദേശീയരാഷ്ട്രീയത്തില്‍ പ്രക്ഷുബ്ധമായൊരുവസ്ഥ സൃഷ്ടിച്ചത്, വി.പി.സിങ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനെടുത്ത തീരുമാനമാണ്. അന്ന്, എസ്.എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറി എം.കെ. രാഘവനായിരുന്നു. അദ്ദേഹം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത് ദലിത്-പിന്നോക്ക-ന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് രാമന്‍ ഞങ്ങളുടെ ദൈവമല്ല എന്ന പ്രഖ്യാപനത്തിലൂടെ അദ്ദേഹം സവര്‍ണ/സംഘ്പരിവാര്‍ രാഷ്ട്രീയത്തെ നിഷേധിച്ചത്.

__________________________________
ദേശീയരാഷ്ട്രീയത്തില്‍ പ്രക്ഷുബ്ധമായൊരുവസ്ഥ സൃഷ്ടിച്ചത്, വി.പി.സിങ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനെടുത്ത തീരുമാനമാണ്. അന്ന്, എസ്. എന്‍. ഡി. പിയുടെ ജനറല്‍ സെക്രട്ടറി എം.കെ. രാഘവനായിരുന്നു. അദ്ദേഹം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത് ദലിത്-പിന്നോക്ക-ന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് രാമന്‍ ഞങ്ങളുടെ ദൈവമല്ല എന്ന പ്രഖ്യാപനത്തിലൂടെ അദ്ദേഹം സവര്‍ണ/സംഘ്പരിവാര്‍ രാഷ്ട്രീയത്തെ നിഷേധിച്ചത്. ഇപ്രകാരം നടന്ന സമരങ്ങളിലൂടെയാണ് പിന്നാക്കസമുദായത്തിന് 27 ശതമാനം സംവരണം ലഭിച്ചത്. ഈ നേട്ടം വിളഞ്ഞുകിടന്ന തോട്ടത്തിലേക്കാണ് വെള്ളാപ്പള്ളി നടേശന്‍ ജനറല്‍സെക്രട്ടറിയായെത്തുന്നത്. നടേശന്‍ സ്ഥാനാരോഹണം ചെയ്തതോടെ ആദ്യം ചെയ്തത് ദലിത്-പിന്നോക്ക-ന്യൂനപക്ഷ ഐക്യം എന്ന സങ്കല്‍പ്പത്തെ തള്ളിക്കളയുകയായിരുന്നു. ഇതിനായി അദ്ദേഹം പറഞ്ഞത് ഈഴവര്‍ ഒരു ജാതിയാണെന്നും (1927 ല്‍ ശ്രീനാരായണഗുരുവാണ് പറഞ്ഞത് ഈഴവര്‍ ജാതിയല്ല, സമുദായമാണെന്ന് പറഞ്ഞത്) അവര്‍ ജാതി പറയണമെന്നുമാണ്.
__________________________________ 

ഇപ്രകാരം നടന്ന സമരങ്ങളിലൂടെയാണ് പിന്നാക്കസമുദായത്തിന് 27 ശതമാനം സംവരണം ലഭിച്ചത്. ഈ നേട്ടം വിളഞ്ഞുകിടന്ന തോട്ടത്തിലേക്കാണ് വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായെത്തുന്നത്. നടേശന്‍ സ്ഥാനാരോഹണം ചെയ്തതോടെ ആദ്യം ചെയ്തത് ദലിത്-പിന്നോക്ക-ന്യൂനപക്ഷ ഐക്യം എന്ന സങ്കല്‍പ്പത്തെ തള്ളിക്കളയുകയായിരുന്നു. ഇതിനായി അദ്ദേഹം പറഞ്ഞത് ഈഴവര്‍ ഒരു ജാതിയാണെന്നും (1927 ല്‍ ശ്രീനാരായണഗുരുവാണ് പറഞ്ഞത് ഈഴവര്‍ ജാതിയല്ല, സമുദായമാണെന്ന് പറഞ്ഞത്) അവര്‍ ജാതി പറയണമെന്നുമാണ്. ഇതോടൊപ്പം ഇനിമേലില്‍ എസ്.എന്‍.ഡി.പി ദലിതരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു (വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെ നാളിതുവരെയുള്ള എസ്.എന്‍.ഡി.പി യുടെ ചരിത്രത്തില്‍ ആ പ്രസ്ഥാനം ദലിതര്‍ക്കുവേണ്ടി നിലകൊണ്ടിട്ടില്ലെന്നും ദലിതര്‍ സ്വന്തം നിലയല്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് മാധ്യമം ആഴ്ചപ്പതിപ്പില്‍ ഞാന്‍ എഴുതിയിരുന്നു.) എങ്കിലും പിന്നീട് അദ്ദേഹം നടത്തിയ സംഘടനാഭ്യാസങ്ങളിലൂടെ (ആഭാസങ്ങള്‍) നായരീഴവ സംഖ്യവും കേരള പുലയര്‍ മഹാസഭയും (ടി.വി ബാബുവിഭാഗം) 38 ഓളം പട്ടികജാതി-വര്‍ഗ സംഘടനകളെ ചേര്‍ത്ത് കേരളാ പീപ്ള്‍സ് ഫ്രണ്ടുമുണ്ടാക്കി. ഇതിന്റെയൊക്കെ ഫലമായി ഇടുക്കി ജില്ലയില്‍ 25 ഏക്കര്‍ മുരുകന്‍ മലയും സ്‌കൂളുകളും കോളേജുകളും ലഭിച്ചതോടെ ഒപ്പംനിന്നവരെയദ്ദേഹം ചവിട്ടി പുറത്താക്കുകയായിരുന്നു.

പിന്നീട് സംഘടനക്കുള്ളില്‍ ഗോകുലം ഗോപാലനുമായി നടത്തിയ വഴക്കിലൂടെ അതികായനായി മാറിയതോടെയാണ് ഈഴവരെ ഒരു മതാത്മക സമൂഹമാക്കാനുള്ള യജ്ഞം ആരംഭിക്കുന്നത്. ഈ മഹായജ്ഞത്തിന്റെ ആദ്യപടി ഗുരുമന്ദിരങ്ങളെ, ശ്രീനാരായണ ഗുരുവിനെ ദൈവമാക്കിയുള്ള ക്ഷേത്രങ്ങളും അനുയായികളെ പ്രാര്‍ത്ഥനാ

ഗോകുലം ഗോപാലന്‍

സംഘങ്ങളാക്കുകയുമായിരുന്നു. ഹിന്ദുക്ഷേത്രങ്ങളിലൂടെ ഭിന്നമല്ലാത്ത ആചാരാനുഷ്ഠാനങ്ങളിലൂടെ വിശ്വാസികള്‍ ഹൈന്ദവവത്കരിക്കപ്പെട്ടപ്പോള്‍ കുഴിച്ചുമൂടപ്പെട്ടത് ഗുരുവിന്റെ ആദര്‍ശങ്ങളാണ്. അതുകൊണ്ടാണ് സമത്വമുന്നേറ്റ യാത്രയുടെ ഉദ്ഘാടനവേദിയെ ഹിന്ദു/ബ്രാഹ്മണ സന്യാസിമാരെക്കൊണ്ട് നിറക്കാന്‍ കഴിഞ്ഞത്. ഈ സന്യാസിവര്യന്മാരുടെ വിശുദ്ധഗ്രന്ഥങ്ങളുള്‍ക്കൊള്ളുന്ന ചാതുര്‍വര്‍ണ്യ മൂല്യങ്ങളിലൂടെയായിരിക്കും ഹിന്ദുസമുദായത്തിലെ ശ്രേണിബദ്ധമായ ജാതിഘടനയിലേക്ക് ഈഴവര്‍ തിരിച്ചുനടക്കേണ്ടിവരുന്നത്.

  • സാമ്പത്തിക സാമൂഹിക അന്തരങ്ങൾ

ഇതോടൊപ്പം ഈഴവസമുദായത്തിനുമേല്‍ അധീശത്വമുറപ്പിക്കാനായി ആവിഷ്‌കരിച്ച സാമ്പത്തികപദ്ധതിയാണ് മൈക്രോ ഫിനാന്‍സ്. പൊതുമുതലിന്റെ കാര്യനിര്‍വഹണം, എസ്.എന്‍.ഡി.പിയിലൂടെ വെള്ളാപ്പള്ളി നടേശന്റെ നിയന്ത്രണത്തിലായതോടെ സമുദായത്തിനകത്ത് അദ്ദേഹത്തോടുള്ള വിധേയത്വമാണ് രൂപം കൊണ്ടത്. ഇപ്രകാരം മതാത്മകമായും സാമ്പത്തികമായും ഈഴവ സമുദായത്തിനുള്ളില്‍ കരുത്തുനേടിയ വെള്ളാപ്പള്ളിക്ക് ഹിന്ദു സമുദായത്തിനുമേലുള്ള രാഷ്ട്രീയമേധാവിത്വം സ്ഥാപനവത്കരിക്കാനാണ് നമ്പൂതിരി മുതല്‍ നായാടിവരെയുള്ള ഭൂരിപക്ഷസമുദായങ്ങളുടെ ഹിന്ദുവായുള്ള ഏകീകരണം എന്ന വാദമുയര്‍ത്തിയിരിക്കുന്നത്. ഇത്തരമൊരൈക്യം സ്വപ്നം കാണുമ്പോള്‍ ഹിന്ദു വെള്ളം കേറാത്ത അറകളായി തിരിച്ചിട്ടുള്ള ജാതികളാണെന്നും സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയാവകാശങ്ങളില്‍ ജാതികള്‍മേല്‍കീഴ് ബന്ധമാണ് പുലര്‍ത്തുന്നതെന്നുമുള്ള നേര്‍ക്കാഴ്ചയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈഴവര്‍ക്കിന്നുള്ള സമ്പത്ത്, അധികാരം, പദവി, സ്ഥാപനങ്ങള്‍ എന്നിവ പുലയര്‍ക്കുണ്ടോ? രാഷ്ട്രീയ സമ്മര്‍ദശക്തിയുണ്ടോ? ഇത്തരമൊരു യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ സാമുദായികസമത്വമെന്ന സങ്കല്‍പനത്തിനുവേണ്ടിയുള്ള രാഷ്ട്രീയവീക്ഷണമല്ല മുന്നോട്ടുവെച്ചിരിക്കുന്നത്. മറിച്ച, സംഘ്പരിവാറിന്റെ അജണ്ടയായ മത-ജാതി കലാപങ്ങളാണ്. ഇതിനടിവരയിടുന്നതാണ് ഭൂരിപക്ഷ-ന്യൂനപക്ഷവാദം. കേരളത്തിലെ ന്യൂനപക്ഷങ്ങളായ മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങല്‍ ഏകാത്മകമാണോ? അവര്‍ സാമൂഹിക വിഭജനങ്ങള്‍ക്കതീതമാണോ? ഉദാഹരണത്തിന്  ക്രൈസ്തവ സമുദായത്തെ പരിശോധിക്കുക.

ജനസംഖ്യയിലെ ഗണ്യമായൊരുവിഭാഗം ദലിത് ക്രൈസ്തവര്‍,ലത്തീന്‍ ക്രിസ്ത്യാനികള്‍ എന്നിങ്ങനെ വിഭജിതരുംസാമൂഹിക-രാഷ്ട്രീയ അവകാശങ്ങളിലും വിഭവപങ്കാളിത്തത്തിലും തുല്യതയുള്ളവരുമല്ല ഇവര്‍. മുസ്ലിം സമുദായത്തിന്റെയും സ്ഥിതി ഭിന്നമല്ല. ഈ വിഭാഗങ്ങളിലെ ദരിദ്രജനങ്ങളെ കണക്കിലെടുക്കേണ്ടതില്ലേ? മറിച്ച് സമ്പന്നര്‍ക്കെതിരെ മാത്രമാണ് നിലപാടെങ്കില്‍ ഹിന്ദുസമൂഹത്തിലെ സമ്പന്നര്‍ക്കും ബാധകമായിരിക്കുകയില്ലേ? ഇത്തരം കാര്യങ്ങള്‍ കണക്കിലെടുക്കാതിരിക്കുന്നതിനാലാണ് വെളളാപ്പള്ളി നടേശന്റെ രാഷ്ട്രീയം സൂക്ഷ്മവായനയില്‍ ഡോ.ബി.ആര്‍ അംബേദ്കര്‍ ചൂണ്ടിക്കാണിച്ച മുസ്ലീംഹിംസയിലേക്ക് മുഖം തിരിച്ചു നില്‍ക്കുന്ന ഹിറ്റ്‌ലറുടെ പ്രത്യയശാസ്ത്രമാകുന്നത്. ഈ ചരിത്രപാഠമുള്‍ക്കൊള്ളാന്‍ ഈഴവസമുദായത്തിന് കഴിഞ്ഞില്ലെങ്കില്‍ എസ്.എന്‍.ഡി.പി പ്രസ്ഥാനത്തിന്റെ തകര്‍ച്ച അനിവാര്യമായിരിക്കും. പുറത്തുനിന്നുള്ള വെല്ലുവിളികളെക്കാള്‍ അകത്ത് രൂപംകൊള്ളുന്ന ആന്തരിക ശൈഥില്യങ്ങളായിരിക്കും പ്രസ്ഥാനത്തെ തകര്‍ക്കുകയെന്നത് നമ്പൂതിരി മുതല്‍ നായാടിവരെയുള്ള സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ മറക്കാതിരിക്കുക.
__________________________

Top