അരിപ്പ ഭൂസമരം: പ്രശ്‌നങ്ങളും പ്രതിസന്ധികളും

കെ. കെ. കൊച്ച്

_________________________________________

 

ദളിത്/ ആദിവാസി ജനതകള്‍ സമ്പന്നരോ സംഘടിത വോട്ട് ബാങ്കോ അല്ലാത്തതിനാല്‍, അവര്‍ നയിക്കുന്ന പ്രക്ഷോഭങ്ങള്‍ക്കഭിമുഖീകരിക്കേണ്ടിവരുന്നത് സര്‍ക്കാറിന്റെ അവഗണനയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലായ്മയുമാണ്. ഇതേ സമയം മുഖ്യധാരയ്ക്ക് പുറത്തുള്ള ദളിത് സംഘടനകള്‍, പൗരാവകാശപ്രസ്ഥാനങ്ങള്‍, മനുഷ്യാവകാശ സംഘടനകള്‍, സ്ത്രീ പ്രസ്ഥാനങ്ങള്‍, മാധ്യമങ്ങള്‍, ജനാധിപത്യവാദികള്‍ എന്നിവരുടെ പിന്തുണയാര്‍ജിക്കുന്നുണ്ട്. രാഷ്ട്രീയമെന്നതിലുപരി സാമൂഹികവും മനുഷ്യത്വപരവുമായ ജനപിന്തുണയാണ് സമരങ്ങളെ കരുത്തുറ്റതും വിപുലവുമാക്കുന്നത്. 2000-ത്തില്‍ തിരുവനന്തപുരത്ത് നടന്ന ആദിവാസികളുടെ കുടില്‍ കെട്ടല്‍ സമരം, 2002-ലെ മുത്തങ്ങാ സമരം, ചെങ്ങറ സമരം എന്നിവയൊക്കെ ഇതിന്റെ വാചാലമായ തെളിവുകളാണ്. 

_________________________________________

 

ഭൂമിയുടെ അവകാശികള്‍ ആരാണ്?1957-ല്‍ ഇ. എം. എസ്. മുഖ്യമന്ത്രിയായിരുന്ന പ്രഥമ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ കാലത്ത് മുകളില്‍ കൊടുത്ത ചോദ്യം ഉയര്‍ന്നു വന്നപ്പോള്‍, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നല്കിയ ഉത്തരം ഭൂമിയുടെ അവകാശികള്‍ പാട്ടക്കാര്‍, വാരക്കാര്‍, കാണക്കാര്‍ എന്നിവരാണെന്നാണ്. ചരിത്രപരമായ കാരണങ്ങളാല്‍ മുന്‍ചൊന്ന വിഭാഗങ്ങള്‍, ഭൂവടമസ്ഥ (ജന്മി)ര്‍ക്കും, ഭൂമിയില്‍ അധ്വാനിക്കുകയും ഉപജീവനോപാധിയാക്കുകയും ചെയ്തവര്‍ക്കിടയിലെ മധ്യവര്‍ത്തികളായിരുന്നു.
സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കാതെയുള്ള നിലപാടുകളിലൂടെ, 1970 ജനുവരി 1-ന് ജന്മിത്തം അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനത്തോടെ നടപ്പാക്കപ്പെട്ട ഭൂപരിഷ്‌ക്കരണത്തിലൂടെ ഈഴവരടക്കം മേല്‍ജാതികളായ 25 ലക്ഷം പേരാണ് ഭൂവുടമസ്ഥരായത്. കേരളത്തിലെ ദളിത് ആദിവാസികള്‍ കൃഷിക്കാരെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടാതിരുന്നതിനാല്‍ 5 ലക്ഷം പേര്‍ക്ക് ലഭിച്ചത് കുടിപ്പാര്‍പ്പവകാശമായി പഞ്ചായത്തുകളില്‍ 10 സെന്റും മുനിസിപ്പാലിറ്റികളില്‍ 5 സെന്റും കേര്‍പ്പറേഷനുകളില്‍ 3 സെന്റും ഭൂമിയാണ്. മിച്ചം വന്നവര്‍ 1957 മുതല്‍ 70 വരെ ഹരിജന്‍- ലക്ഷം വീടുകളെ പാര്‍പ്പിട മാക്കിയതോടെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്തിപ്പോഴുള്ളത് 26198 ഹരിജന്‍-ലക്ഷംവീട് കോളനികളാണ് (അനൗദ്യോഗിക കണക്ക് പ്രകാരം കോളനികള്‍ ഇതിലും കൂടുതലാണ്). പിന്നെയും മിച്ചംവന്നരാണ് റോഡ് -തോട് പുറമ്പോക്കുകളെ ആവാസസ്ഥാനമാക്കിയത്. ഈ അരികുവത്കരണത്തിന്നടിസ്ഥാനമായത്, ഭൂപരിഷ്‌കരണം നവോത്ഥാന അനുഭവങ്ങളെ വിസ്മരിച്ചതാണ്. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന അയ്യങ്കാളി ദളിതര്‍ക്കു പുതുവല്‍-റവന്യൂ ഭൂമികള്‍ പതിച്ചുനല്‍കണമെന്നാവശ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം 1936-ല്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ സ്ഥാപിച്ച കോട്ടയം ജില്ലയിലെ സചിവോത്തമപുരം കോളനിയില്‍ 75 സെന്റ് ഭൂമി വീതമാണ് ദളിതരുള്‍പ്പെടുന്ന ഭൂരഹിതര്‍ക്ക് നല്‍്കിയത്. പൊയ്കയില്‍ അപ്പച്ചനാവട്ടെ ഭൂവുടമസ്ഥതക്കുവേണ്ടി വാദിക്കുക മാത്രമല്ല, ഭൂമി വിലയ്ക്കുവാങ്ങി വിതരണം ചെയ്യുകയുണ്ടായി. എന്നാല്‍ ഭൂവുടമസ്ഥതയുടെ സമഗ്രമായ മാറ്റത്തിന് വേണ്ടി നിലകൊണ്ടത് എസ്. എന്‍. ഡി. പി പ്രസ്ഥാനമാണ്. 1920-കളില്‍ റവന്യൂവകുപ്പിനെ ദേവസ്വത്തില്‍ നിന്നും വേര്‍പ്പേടുത്തുക, നഗരസ്വത്തിന് പരിധി നിര്‍ണയിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെടലുകളിലൂടെ ഭൂവുടമബന്ധങ്ങളിലൂടെ മാറ്റം അനിവാര്യമാക്കുകയായിരുന്നു. ഇത്തരം ചരിത്രാനുഭവങ്ങളെ അവഗണിച്ചതിന്റെ ഫലമായാണ് കേരളത്തില്‍ നടപ്പാക്കപ്പെട്ട ഭൂപരിഷ്‌കരണം ഉപരിസമുദായങ്ങള്‍ക്ക് അനുകൂലമായി മാറിയത്.
ഭൂപരിഷ്‌കരണം മുന്നോട്ടുവെച്ച പരിമിതമായ വാഗ്ദാനങ്ങള്‍ പോലും നടപ്പാക്കപ്പെട്ടതേയില്ല. ഇതാണ് മിച്ചഭൂമി വിതരണം തെളിയിക്കുന്നത്. 1957-ലെ ലാന്‍ഡ് സര്‍വെ പ്രകാരം 17.5 ലക്ഷം ഏക്കര്‍ മിച്ചഭൂമിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ തോട്ടങ്ങളെ ഒഴിവാക്കിയാല്‍ ലഭ്യമാകുന്നത് 75 ലക്ഷം ഏക്കര്‍ ഭൂമിയാണ്. ഈ മിച്ചഭൂമിയില്‍ 2012 വരെ ഏറ്റെടുക്കാന്‍ കഴിഞ്ഞത് 1,03,421 ഏക്കറാണ്. വിതരണം ചെയ്തതാകട്ടെ 73,739 ഏക്കറും, മൊത്തം മിച്ചഭൂമിയില്‍ 50 ശതമാനം ദളിതര്‍ക്ക് നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നിട്ടും 2012 വരെ 61267 പേര്‍ക്ക് ലഭിച്ചത് 35,262 ഏക്കറാണ്. ചുരുക്കത്തില്‍ ഭൂപരിഷ്‌കരണത്തിന്റെ ഗുണഭോക്താക്കളാകാന്‍ കഴിയാതെ വന്നിരിക്കുന്നതിനാല്‍ ഭൂരാഹിത്യം വന്‍തോതില്‍ അനുഭവിക്കുന്നത് ദളിതരും തീരദേശവാസികളുമാണ്.
കേരളത്തിലെ ജനസംഖ്യയില്‍ 11.4 ശതമാനത്തെ ഉള്‍ക്കൊള്ളുന്ന ദളിതരില്‍ 55 ശതമാനം പേരുടെയും കൈവശഭൂമിയുടെ വിസ്തീര്‍ണം 1 സെന്റ് മുതല്‍ 8.5 സെന്റ് വരെയാണ് 8.5 ലക്ഷം ജനസംഖ്യയുള്ള മത്സ്യതൊഴിലാളികളില്‍ 9.25 ശതമാനം പേര്‍ക്കും ഒരു സെന്റില്‍ താഴെയാണ് ഭൂമിയുള്ളത്. ഇവരില്‍ 66.43 ശതമാനം പേരുടെയും കൈവശഭൂമിയുടെ വിസ്തീര്‍ണ്ണം 5 സെന്റിനും താഴെയാണ്. അതേസമയം, അവിശ്വസനീയമായ വിധത്തിലാണ് ഭൂവുടമസ്ഥതയുടെ കേന്ദ്രീകരണം. ഇതിന് ഭൂപരിഷ്‌കരണത്തിന് വലുതായ പങ്കുണ്ട്. സംസ്ഥാനത്തെ മൊത്തം ഭൂമിയുടെ 37 ശതമാനമാണ് ഭൂപരിഷ്‌കരണത്തിന് വലുതായ പങ്കുണ്ട്. ബില്ലിലെ 82-ാം വകുപ്പ് പ്രകാരം 2-ല്‍ കൂടുതലും 5-ല്‍ അധികരിക്കാത്തതുമായ ഒരു കുടുംബത്തിന് 10 ഏക്കര്‍ ഭൂമിയാണ് കൈവശാവകാശ പരിധിയായി കണക്കാക്കിയത്. ഇത് സാധാരണ ഏക്കറില്‍ 12 കുറയുകയോ 15 ഏക്കറില്‍ അധികമായിരിക്കാനോ പാടില്ലെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. കൂടുതലായി വരുന്ന ഓരോ അംഗത്തിനും 1 ഏക്കര്‍ എന്ന കണക്കില്‍ കൈവശഭൂമിയുടെ വിസ്തീര്‍ണ്ണം 20 ഏക്കറായി നിജപ്പെടുത്തുകയും ചെയ്തു. പിന്നീട് നിലവില്‍ വന്ന ഇഷ്ടദാന ബില്ലിലൂടെ കൈവശഭൂമിയുടെ വിസ്തീര്‍ണം 25 ഏക്കറായി വര്‍ധിപ്പിക്കുകയും ചെയ്തു. ഭൂപരിഷ്‌കരണത്തിന്റെ വലക്കണ്ണികള്‍ പൊട്ടിക്കാന്‍ വിദേശിയും സ്വദേശിയുമായ തോട്ടമുടമകള്‍ക്ക് കഴിഞ്ഞത്, സമ്പദ്ഘടനയുടെ മുഖ്യാവലംബം നാണ്യവിളകളാണെന്നും, തോട്ടങ്ങളില്‍ 15 ലക്ഷത്തോളം തൊഴിലാളികളുണ്ടെന്നുമുള്ള വാദമുന്നയിച്ചതു കൊണ്ടാണ്. തോട്ടമുടമകളോടുള്ള ഉദാര സമീപനത്തിന്റെ ഫലമായി, ഇപ്പോള്‍ ലണ്ടന്‍ ആസ്ഥാനമായ കുത്തകക്കമ്പനിയായ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് കൈവശം വെച്ചിരിക്കുന്നത് 76,000 ഏക്കര്‍ ഭൂമിയാണ്. ടാറ്റയുടെ കൈവശമുള്ളത് 50,000 ഏക്കറാണ്.

_____________________________________

തോട്ടങ്ങളിലെയും, സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള അധികഭൂമിയും, സര്‍ക്കാര്‍ കണക്കു പ്രകാരമുള്ള 47,663 ഏക്കര്‍ മിച്ചഭൂമിയുമടക്കമുള്ള 12 ലക്ഷം ഏക്കര്‍ ഭൂമിയും ഏറ്റെടുത്ത് വിതരണം ചെയ്താല്‍ ദളിത്- ആദിവാസികളുടെ മാത്രമല്ല, മുഴുവന്‍ ഭൂരഹിതരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. സാമൂഹികനീതിയിലധിഷ്ഠിതമായ ഇത്തരമൊരു സമീപനം സ്വീകരിക്കാതെ ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമിയും പാര്‍പ്പിടവും നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന സി.പി. എം. നിലപാട് ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നതിപ്രകാരമാണ്. ” എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക എന്നത് ഒരു പ്രായോഗിക മുദ്രാവാക്യമല്ല. എല്ലാ ഭൂരഹിതര്‍ക്കും കിടപ്പാടവും വീടും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതാണ് പാര്‍ട്ടിയുടെ നയം. ഇതുതന്നെയാണ് വി. എസ് അച്യുതാനന്ദനും പറഞ്ഞത്.”  (ഭൂപരിഷ്‌കരണം- ഇനി എന്ത്? പേജ് 55) തോട്ടമുടമകള്‍ക്കും ഭൂമാഫിയയ്ക്കും വേണ്ടി നയം നടപ്പാക്കാന്‍ വേണ്ടിയാണ് സി. പി. എം. പട്ടിക ജാതിക്ഷേമ സമിതി എന്നീ സംഘടനകള്‍ രൂപവത്കരിച്ചതും 2013 ജനുവരി 1 ന് അപഹാസ്യമായ ഭൂസമരം നടത്തിയതെന്നുമുള്ള വസ്തുത പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.
_____________________________________

 

കൂടാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ 6093.5 ഏക്കര്‍ ഓയില്‍പാം കോര്‍പ്പറേഷന്‍ 9005.6 ഏക്കര്‍, റബ്ബര്‍, ഏലം, തേയിലത്തോട്ടങ്ങളിലായി 15,67,914 ഏക്കര്‍ ഭൂമിയാണുള്ളത്. ഈ ഭൂമി കൂടാതെ, കെ. എസ്. ഇ.ബി വ്യവസായ വകുപ്പ്, റവന്യൂവകുപ്പ് എന്നിങ്ങനെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥയില്‍ പതിനായിരക്കണക്കിനേക്കര്‍ ഭൂമിയുണ്ട്. ഇതോടൊപ്പമുള്ളത് ദീര്‍ഘകാലമായി തരിശായി കിടക്കുന്ന ആയിരക്കണക്കിനേക്കര്‍ ഭൂമിയാണ്.  ഇനി പരിശോധിക്കേണ്ടത് ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഭൂമി ലഭ്യമല്ലെന്നുള്ള വാദത്തെയാണ്. തോട്ടമുടമകള്‍ കൈവശം വെച്ചിരിക്കുന്നത് പാട്ടക്കാലാവധി കഴിഞ്ഞതും തോട്ടങ്ങള്‍ക്കുള്ളില്‍ തരിശിട്ടിരിക്കുന്നതുമായ 7 ലക്ഷം ഏക്കറാണ്. ഇപ്പോഴാകട്ടെ തോട്ടങ്ങള്‍ സമ്പദ്ഘടനയ്ക്ക് കാര്യമായ നേട്ടങ്ങളുണ്ടാക്കുന്നില്ല. നാണ്യവിളകളില്‍ വന്‍തോതില്‍ ചെറുകിട ഉത്പാദനം നിലനില്ക്കുന്ന റബ്ബര്‍ ഒഴിച്ചുള്ളവ ലാഭകരമല്ല. ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും ഫലമായി ഏതുതരം നാണ്യ വിളകളും ഇറക്കുമതി ചെയ്യാനാവും. തന്മൂലം, തോട്ടങ്ങളിലെ ഉത്പാദനവും തൊഴിലാളികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് തോട്ടങ്ങളിലെ 5 ശതമാനം ഭൂമിയായ 90,000 ഏക്കര്‍ ടൂറിസം വ്യവസായത്തിനും റിസോര്‍ട്ട് നിര്‍മ്മാണത്തിനുമായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. തോട്ടങ്ങളിലെയും മുന്‍പ് ചൂണ്ടിക്കാണിച്ച സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള അധികഭൂമിയും, സര്‍ക്കാര്‍ കണക്കു പ്രകാരമുള്ള 47,663 ഏക്കര്‍ മിച്ചഭൂമിയുമടക്കമുള്ള 12 ലക്ഷം ഏക്കര്‍ ഭൂമിയും ഏറ്റെടുത്ത് വിതരണം ചെയ്താല്‍ ദളിത്- ആദിവാസികളുടെ മാത്രമല്ല, മുഴുവന്‍ ഭൂരഹിതരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. സാമൂഹികനീതിയിലധിഷ്ഠിതമായ ഇത്തരമൊരു സമീപനം സ്വീകരിക്കാതെ ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമിയും പാര്‍പ്പിടവും നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന സി.പി. എം. നിലപാട് ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നതിപ്രകാരമാണ്. ” എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക എന്നത് ഒരു പ്രായോഗിക മുദ്രാവാക്യമല്ല. എല്ലാ ഭൂരഹിതര്‍ക്കും കിടപ്പാടവും വീടും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതാണ് പാര്‍ട്ടിയുടെ നയം. ഇതുതന്നെയാണ് വി. എസ് അച്യുതാനന്ദനും പറഞ്ഞത്.” (ഭൂപരിഷ്‌കരണം- ഇനി എന്ത്? പേജ് 55) തോട്ടമുടമകള്‍ക്കും ഭൂമാഫിയയ്ക്കും വേണ്ടി നയം നടപ്പാക്കാന്‍ വേണ്ടിയാണ് സി. പി. എം. പട്ടിക ജാതിക്ഷേമ സമിതി എന്നീ സംഘടനകള്‍ രൂപവത്കരിച്ചതും 2013 ജനുവരി 1 ന് അപഹാസ്യമായ ഭൂസമരം നടത്തിയതെന്നുമുള്ള വസ്തുത പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.
ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഭൂരഹിതരോടുള്ള സമീപനം വ്യക്തമാക്കുന്നത് ദളിത്/ ആദിവാസികള്‍ മാത്രമല്ല, ഇതര ഭൂരഹിതരും സ്വന്തം സംഘടനാശേഷിയിലും നേതൃത്വത്തിലും ഉറച്ചുനിന്ന് ഭൂമിക്കുവേണ്ടിയുള്ള അതിജീവന പോരാട്ടം നടത്തണമെന്നാണ്. ഈയൊരു ഭൂമികയിലായിരിക്കണം അരിപ്പയിലെ ഭൂസമരത്തെ വിലയിരുത്തേണ്ടത്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയ്ക്ക് അടുത്തുള്ള അരിപ്പയില്‍, തങ്ങള്‍ കുഞ്ഞുമുസ് ലിയാരില്‍നിന്ന് 2009-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പാട്ടക്കാലാവധി കഴിഞ്ഞ റവന്യൂ ഭൂമിയില്‍ (റി.സര്‍വേ നമ്പര്‍ 745/1) ചെങ്ങറ പാക്കേജിലുള്‍പ്പെടുത്തി ആദിവാസികള്‍ക്ക് നല്‍കിയ 21 ഏക്കര്‍ കഴിഞ്ഞുള്ള 56 ഏക്കര്‍ ഭൂമിയിലാണ് സംസ്ഥാനത്തിന്റെ 9 ജില്ലകളില്‍ നിന്നുള്ളവര്‍ പുതിയൊരു സമരമുഖം തുറന്നിരിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷംപേരും ആദിവാസികളും ദളിതരുമാണ്. കൂടാതെ ക്രിസ്ത്യന്‍- മുസ്‌ലിം- ഹിന്ദു വിഭാഗത്തിലുള്ള ഭൂരഹിതരും സമരഭൂമിയിലുണ്ട്. 2012 ഡിസംബര്‍ 31 ന് അര്‍ധരാത്രിയാണ് ശ്രീരാമന്‍ കൊയ്യോന്റെ നേതൃത്വത്തിലുള്ള ആദിവാസി-ദളിത് മുന്നേറ്റ സമിതിയുടെ മുന്‍കൈയില്‍ 150 ഓളം കുടുംബങ്ങള്‍ ഭൂമിയില്‍ പ്രവേശിച്ച് കുടിലുകള്‍ കെട്ടിയത്. ജനുവരി 1-ന് പൊലീസ് എത്തി ഭൂമി വിട്ടൊഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ വഴങ്ങാതെ ആത്മഹത്യാഭീഷണി മുഴക്കിയതോടെ പോലീസ് പിന്മാറുകയായിരുന്നു. ഇതേ സമയം, സമരഭൂമിയുടെ എതിര്‍ഭാഗത്ത് സി. പി. എമ്മിന്റെ അനുഷ്ഠാനപരമായ ഭൂസമരത്തിന്റെ ഭാഗമായി കുറെ കുടിലുകള്‍ കെട്ടുന്നുണ്ടായിരുന്നു. സി. പി. എം. പ്രവര്‍ത്തകരം അറസ്റ്റു ചെയ്ത് നീക്കാന്‍ പൊലീസ് വിസമ്മതിച്ചതോടെ വൈകുന്നേരം പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു. അതേ സമയം ദലിത്/ ആദിവാസികളുടെ സമരം തുടരുകയായിരുന്നു. സമരഭൂമിയിലേക്ക് ജനുവരി 10-ാം തീയതി പുതിയതായി വന്നവരുടേതുള്‍പ്പെടെ 400 ഓളം കുടിലുകള്‍ ഉയര്‍ന്ന് വരികയുണ്ടായി. പിന്നീട് ഫെബ്രുവരിമാസത്തില്‍ 1300- ഉം ഇപ്പോള്‍ 1500 ഉം കുടിലുകളാണ് സമരഭൂമിയിലുള്ളത്.
അരിപ്പയിലെ സമരഭൂമിയിലുള്ളവര്‍ വര്‍ഷങ്ങളായി ഹരിജന്‍-ലക്ഷം വീടുകളിലും റോഡ്- തോട് പുറമ്പോക്കുകളിലുമാണ് താമസിക്കുന്നത്. പ്രസ്തുത ആവാസകേന്ദ്രങ്ങളിലെ ഭൂരാഹിത്യവും അധിക കുടുംബങ്ങളുടെ പെരുപ്പവുംമൂലം പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും സ്ഥലമില്ലാതായിരിക്കുന്നു. എന്തിനേറെ ശവമടക്കാന്‍ അടുക്കളപോലും പൊളിക്കേണ്ടിവന്നവരാണ്.

 ___________________________________

കൊട്ടിഘോഷിക്കപ്പെട്ട ചെങ്ങറ പാക്കേജിലൂടെയുള്ള വഞ്ചനയുടെ ചരിത്രവും സമരക്കാര്‍ക്ക് പറയാനുണ്ട്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ആ സമരം ഭൂസമരങ്ങളുടെ ചരിത്രത്തിലെ വേറിട്ടൊരു അധ്യായമായി മാറിയിരുന്നു. പ്രതികൂലമായ കാലാവസ്ഥയും ദാരിദ്ര്യവും രോഗപീഡകളും മാത്രമല്ല, തോട്ടമുടമകള്‍ സ്വന്തം ആളുകളെക്കൊണ്ട് നടത്തിയ മര്‍ദനങ്ങളും സി. പി. എം. മുതല്‍ ബി.ജെ. പിവരെയുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള തൊഴിലാളി സംഘടനാപ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങളുടെയും ഫലമായി 240 പേര്‍ക്കാണ് മര്‍ദനമേല്‍ക്കേണ്ടിവന്നത്. പിന്നീട് ട്രേഡ് യൂണിനുകള്‍ സംയുക്തമായി നടത്തിയ ഉപരോധത്തിന്റെ ഫലമായി അക്ഷരാര്‍ത്ഥത്തില്‍ സമരഭൂമി ഒറ്റപ്പെട്ടെന്ന് മാത്രമല്ല, ഭക്ഷണവും മരുന്നുമില്ലാത്ത അവസ്ഥ സംജാതമാവുകയും ചെയ്തു. 

___________________________________

 

ഇതോടൊപ്പം കൊട്ടിഘോഷിക്കപ്പെട്ട ചെങ്ങറ പാക്കേജിലൂടെയുള്ള വഞ്ചനയുടെ ചരിത്രവും സമരക്കാര്‍ക്ക് പറയാനുണ്ട്. 2007 ആഗസ്റ്റ് 4-ന് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് വര്‍ഷങ്ങളായി കൈവശം വെച്ചുകൊണ്ടിരുന്ന പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയിലാണ് ചെങ്ങറസമരം ആരംഭിക്കുന്നത്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ആ സമരം ഭൂസമരങ്ങളുടെ ചരിത്രത്തിലെ വേറിട്ടൊരു അധ്യായമായി മാറിയിരുന്നു. പ്രതികൂലമായ കാലാവസ്ഥയും ദാരിദ്ര്യവും രോഗപീഡകളും മാത്രമല്ല, തോട്ടമുടമകള്‍ സ്വന്തം ആളുകളെക്കൊണ്ട് നടത്തിയ മര്‍ദനങ്ങളും സി. പി. എം. മുതല്‍ ബി.ജെ. പിവരെയുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള തൊഴിലാളി സംഘടനാപ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങളുടെയും ഫലമായി 240 പേര്‍ക്കാണ് മര്‍ദനമേല്‍ക്കേണ്ടിവന്നത്. പിന്നീട് ട്രേഡ് യൂണിനുകള്‍ സംയുക്തമായി നടത്തിയ ഉപരോധത്തിന്റെ ഫലമായി അക്ഷരാര്‍ത്ഥത്തില്‍ സമരഭൂമി ഒറ്റപ്പെട്ടെന്ന് മാത്രമല്ല, ഭക്ഷണവും മരുന്നുമില്ലാത്ത അവസ്ഥ സംജാതമാവുകയും ചെയ്തു. ചെങ്ങറ സമരത്തിനെതിരായി ഉയര്‍ന്ന എതിര്‍പ്പുകളുടെയും വി. എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന ഇടതുപക്ഷ ഗവണ്‍മെന്റ സമരം ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ചതും സമരസമിതിക്കുള്ളിലുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങളും മൂലം നിരവധി പേരാണ് സമരഭൂമി വിട്ടൊഴിയാന്‍ നിര്‍ബന്ധിതരായത്. ഒടുവില്‍ അവശേഷിച്ചവര്‍ക്ക് 2009-ല്‍ പ്രഖ്യാപിച്ച ചെങ്ങറ പാക്കേജ് ഇപ്രകാരമായിരുന്നു: സര്‍ക്കാറിന്റെ കണക്ക് പ്രകാരം ഭൂമി ലഭിക്കാനര്‍ഹതയുള്ളവര്‍ 2153 പേരാണ്. ഇവരില്‍ ആദിവാസികള്‍ക്ക് ഒരു ഏക്കര്‍, ദളിതര്‍ക്ക് 1/2 ഏക്കര്‍, മറ്റുള്ളവര്‍ക്ക് 1/4  ഏക്കര്‍ എന്നിങ്ങനെയായിരുന്നു വീതംവെപ്പ്.

പിന്നീട് യു. ഡി.എഫ്. സര്‍ക്കാര്‍, സമരസമിതി നിര്‍ദ്ദേശിക്കുന്ന 1000 പേര്‍ക്ക് 1/4 ഏക്കര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയുണ്ടായി (ഇത് നടപ്പാക്കപ്പെട്ടിട്ടില്ല). ഒത്തുതീര്‍പ്പ് വ്യവസ്ഥപ്രകാരം വാസയോഗ്യമായ ഭൂമി ലഭിച്ചത് 65 പേര്‍ക്ക് മാത്ര മാണ്. സര്‍ക്കാര്‍ നല്‍കിയ പട്ടയങ്ങള്‍ സ്വീകരിക്കാതെ സമരഭൂമി വിട്ടൊഴിയാന്‍ വിസമ്മതിച്ച 500 കുടുംബങ്ങള്‍ 1/2 ഏക്കര്‍ വീതം ഭൂമി വീതിച്ചെടുത്ത് ചെങ്ങറയിലിപ്പോഴും കൃഷിചെയ്ത് ജീവിക്കുന്നുണ്ട്. 10 ജില്ലകളിലായി 1495 പേര്‍ക്കാണ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്. അവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഭൂമിനല്‍കിയിട്ടില്ല.
പട്ടയം കിട്ടിയ കുറച്ചുപേര്‍ക്ക് കാസര്‍കോട് മുതല്‍ ഇടുക്കിവരെയുള്ള ജില്ലകളിലാണ് ഭൂമി നല്‍കിയത്. കാസര്‍കോട് ലഭിച്ച 200 ഏക്കര്‍ ഭൂമിയില്‍ 25 ഏക്കറില്‍ മാത്രമാണ് അല്പം മണ്ണുണ്ടായിരുന്നത്. മറ്റ് ഭാഗങ്ങള്‍ താമസത്തിനോ കൃഷിക്കോ അനുയോജ്യമല്ലാത്ത കരിമ്പാറകളായിരുന്നു. ഇടുക്കിയിലാകട്ടെ മൂന്നാറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രമണ്ഡലമെന്ന ചെങ്കുത്തായ പാറകള്‍ നിറഞ്ഞ ഭൂമിയാണ് നല്‍കിയത്. കുടിവെള്ളംപോലും ലഭ്യമല്ലാത്ത, താമസത്തിനോ കൃഷിക്കോ പറ്റാത്ത ആ പ്രദേശങ്ങളില്‍ കുറച്ചുകാലത്തെ താമസത്തിന് ശേഷം ഭൂമികിട്ടിയവര്‍ മടങ്ങിപ്പോരുകയായിരുന്നു. ഇവരിലൊരാളാണ് അരിപ്പയിലുള്ള അമ്മിണിയും കുടുംബവും. മറ്റ് ചില ഭാഗങ്ങളില്‍ ഭൂമി നല്‍കിയെങ്കിലും, പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടെയും അതത് പ്രദേശങ്ങളുടെയും എതിര്‍പ്പുകളെത്തുടര്‍ന്ന് പലര്‍ക്കും ഭൂമിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇപ്രകാരം കബളിപ്പിക്കപ്പെട്ടൊരു വിഭാഗം അരിപ്പയിലെ സമരഭൂമിയി ലുണ്ട്.
അരിപ്പയിലെ സമരഭൂമിയുടെ നേര്‍ക്കാഴ്ച ഇപ്രകാരമാണ്: മൂന്നേക്കറോളം വരുന്ന നിരപ്പായ ചതുപ്പ് നിലത്തിന് ചുറ്റുമുള്ള കയറ്റിറക്കങ്ങളുള്ള റബ്ബര്‍ തോട്ടത്തില്‍ വെറും നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ആമത്തോട്‌പോലുള്ള ഷെഡ്ഡുകളിലാണ് സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന കുടുംബങ്ങള്‍ താമസിക്കുന്നത്. സമരക്കാര്‍തന്നെ നിര്‍മ്മിച്ച നാലോ അഞ്ചോ കിണറുകളിലെ വെള്ളമാണവര്‍ കുടിക്കുന്നത്. സാനിറ്ററി സൗകര്യങ്ങളില്ലാത്തതിനാല്‍ താത്കാലികമായുണ്ടാക്കിയ കക്കൂസുകളിലും തൊട്ടടുത്തുള്ള ഓയില്‍ പാം കോര്‍പ്പറേഷന്റെ തോട്ടത്തോട് ചേര്‍ന്നുള്ള വനപ്രദേശത്തുമാണ് മലവിസര്‍ജ്ജനം നടത്തുന്നത്. പുരുഷന്മാര്‍ അടുത്തുള്ള പ്രദേശങ്ങളില്‍പോയി കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. കൂലിയായി 600 രൂപയക്ക് പകരം 400 രൂപയാണ് ലഭിക്കുന്നത്. കച്ചവടക്കാര്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് നിത്യോപയോഗ സാധനങ്ങള്‍ നല്‍കുന്നത്.
ദളിത്/ ആദിവാസി ജനതകള്‍ സമ്പന്നരോ സംഘടിത വോട്ട് ബാങ്കോ അല്ലാത്തതിനാല്‍, അവര്‍ നയിക്കുന്ന പ്രക്ഷോഭങ്ങള്‍ക്കഭിമുഖീകരിക്കേണ്ടിവരുന്നത് സര്‍ക്കാറിന്റെ അവഗണനയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലായ്മയുമാണ്. ഇതേ സമയം മുഖ്യധാരയ്ക്ക് പുറത്തുള്ള ദളിത് സംഘടനകള്‍, പൗരാവകാശപ്രസ്ഥാനങ്ങള്‍, മനുഷ്യാവകാശ സംഘടനകള്‍, സ്ത്രീ പ്രസ്ഥാനങ്ങള്‍, മാധ്യമങ്ങള്‍, ജനാധിപത്യവാദികള്‍ എന്നിവരുടെ പിന്തുണയാര്‍ജിക്കുന്നുണ്ട്. രാഷ്ട്രീയമെന്നതിലുപരി സാമൂഹികവും മനുഷ്യത്വപരവുമായ ജനപിന്തുണയാണ് സമരങ്ങളെ കരുത്തുറ്റതും വിപുലവുമാക്കുന്നത്. 2000-ത്തില്‍ തിരുവനന്തപുരത്ത് നടന്ന ആദിവാസികളുടെ കുടില്‍ കെട്ടല്‍ സമരം, 2002-ലെ മുത്തങ്ങാ സമരം, ചെങ്ങറ സമരം എന്നിവയൊക്കെ ഇതിന്റെ വാചാലമായ തെളിവുകളാണ്. ഈ സമരങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കണമെന്നാവശ്യപ്പെട്ടതിനാല്‍, 2001 ഒക്‌ടോബര്‍ 16-ന് നടന്ന ഒത്തുതീര്‍പ്പിലൂടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ. കെ. ആന്റണി ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരു ഏക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമി നല്‍കുമെന്നും ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങള്‍ ഭരണഘടനയുടെ 5-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി പട്ടിക പ്രദേശങ്ങളാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനോടാവശ്യപ്പെടുമെന്നും വാഗ്ദാനം ചെയ്തിരുന്നു. പ്രസ്തുത ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കപ്പെടാതിരുന്നതിനെത്തുടര്‍ന്നാണ് 2003 ജനുവരിയില്‍ മുത്തങ്ങയില്‍ സമരം ആരംഭിക്കുന്നത്. ആ സമരം നിഷ്ഠുരമായി അടിച്ചമര്‍ത്തപ്പെട്ടെങ്കിലും പ്രായശ്ചിത്തമെന്നോണം 42 കോടി രൂപ പട്ടിക വര്‍ഗ ഫണ്ട് നല്കിയ, കേന്ദ്രഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലായിരുന്ന 7,000 ഏക്കര്‍ ആറളം ഫാം ഏറ്റെടുത്ത് 3500 ആദിവാസികള്‍ക്ക് 1 ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്യുകയുണ്ടായി. പിന്നീട് വന്ന ഇടതുപക്ഷ ഗവണ്‍മെന്റാകട്ടെ ബാക്കി ഭൂമി കമ്പനിയാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇപ്പോഴും ഈ നിലപാടുതന്നെയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

_______________________________________
2000-ത്തില്‍ തിരുവനന്തപുരത്ത് നടന്ന ആദിവാസികളുടെ കുടില്‍ കെട്ടല്‍ സമരം, 2002-ലെ മുത്തങ്ങാ സമരം, ചെങ്ങറ സമരം എന്നിവയൊക്കെ ഇതിന്റെ വാചാലമായ തെളിവുകളാണ്. ഈ സമരങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കണമെന്നാവശ്യപ്പെട്ടതിനാല്‍, 2001 ഒക്‌ടോബര്‍ 16-ന് നടന്ന ഒത്തുതീര്‍പ്പിലൂടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ. കെ. ആന്റണി ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരു ഏക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമി നല്‍കുമെന്നും ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങള്‍ ഭരണഘടനയുടെ 5-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി പട്ടിക പ്രദേശങ്ങളാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനോടാവശ്യപ്പെടുമെന്നും വാഗ്ദാനം ചെയ്തിരുന്നു. പ്രസ്തുത ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കപ്പെടാതിരുന്നതിനെത്തുടര്‍ന്നാണ് 2003 ജനുവരിയില്‍ മുത്തങ്ങയില്‍ സമരം ആരംഭിക്കുന്നത്. ആ സമരം നിഷ്ഠുരമായി അടിച്ചമര്‍ത്തപ്പെട്ടെങ്കിലും പ്രായശ്ചിത്തമെന്നോണം 42 കോടി രൂപ പട്ടിക വര്‍ഗ ഫണ്ട് നല്കിയ, കേന്ദ്രഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലായിരുന്ന 7,000 ഏക്കര്‍ ആറളം ഫാം ഏറ്റെടുത്ത് 3500 ആദിവാസികള്‍ക്ക് 1 ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്യുകയുണ്ടായി. പിന്നീട് വന്ന ഇടതുപക്ഷ ഗവണ്‍മെന്റാകട്ടെ ബാക്കി ഭൂമി കമ്പനിയാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. 
_______________________________________ 

 

എങ്കിലും സംസ്ഥാനത്തുടനീളം 20000-ത്തിലേറെ ആദിവാസികളെ ഭൂമിവിതരണത്തിലൂടെയും വനാവകാശ നിയമത്തിലൂടെയും ഭൂവുടമസ്ഥരാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സി. കെ. ജാനുവും എം.ഗീതാനന്ദനും അവകാശപ്പെടുന്നത്.
മുകളില്‍ കൊടുത്തിരിക്കുന്നതില്‍ നിന്നും ഭിന്നമായൊരു സ്ഥിതിയാണ് ചെങ്ങറയില്‍ നിലനിന്നത്. സമരത്തിന് നേതൃത്വം കൊടുത്ത സംഘടന കേരളത്തിലെ മുഴുവന്‍ ആദിവാസി ദളിത് ജനതകള്‍ക്കും 5 ഏക്കര്‍ വീതം ഭൂമി നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും പിന്നീട് സമരഭൂമിയിലുള്ളവരുടെ മാത്രം ഭൂവുടമസ്ഥതയ്ക്കുവേണ്ടിയാണ് നിലകൊണ്ടത്.
ഇതിന്റെ തുടര്‍ച്ചയാണ് അരിപ്പസമരം. സമരഭൂമിയില്‍ നിന്നുമുയരുന്ന ആവശ്യം സമരം ചെയ്യുന്ന ഭൂരഹിതര്‍ക്ക് ഒരു ഹൈക്ടര്‍ കൃഷിയോഗ്യമായ ഭൂമിയും വീട് വെക്കാന്‍ അഞ്ച് ലക്ഷം രൂപയും കാര്‍ഷികാവശ്യത്തിന് ഒരു ലക്ഷം രൂപംയും വേണമെന്നാണ്. ഈയാവശ്യത്തെ കേരളത്തിലെ ദളിത്/ ആദിവാസികളുടെ ഇതര സമുദായങ്ങളിലെ ഭൂരഹിതരുടെയും ആവശ്യമാക്കി മാറ്റാന്‍ കഴിയാതിരിക്കുന്നതിനാല്‍ പുതിയൊരു ഭൂപരിഷ്‌കരണത്തിന്റെ സമരമുഖമായി അരിപ്പസമരം മാറുന്നില്ല.
അരിപ്പ ഭൂസമരത്തിന് രണ്ടര മാസക്കാലത്തോളം ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്നവിധം മാധ്യമങ്ങളില്‍ ഇടം ലഭിച്ചിരുന്നില്ല. ചോഴിയക്കോട്ട് ഫെബ്രുവരി 19 ന് നടന്ന ജോഗി രക്തസാക്ഷി അനുസ്മരണമായിരുന്നു ആദ്യത്തെ പൊതു സമ്മേളം. പിന്നീട്, മാര്‍ച്ച് 20-ന് കുളത്തുപ്പുഴയില്‍വെച്ച് അരിപ്പ ഭൂസമര ഐക്യദാര്‍ഢ്യ സമിതി രൂപവത്കരിക്കപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് 28-ന് കൊല്ലം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തിലൂടെയാണ് ജില്ലാതലത്തില്‍ സമരം ശ്രദ്ധിക്കപ്പെടുന്നത്. ഏപ്രില്‍ 10-ന് ഐക്യദാര്‍ഢ്യസമിതിയുടെ നേതൃത്വത്തില്‍ കൊല്ലം കളക്ടറേറ്റിന് മുന്‍പില്‍ സമരത്തോടനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള ഏകധര്‍ണ നടത്തുകയുണ്ടായി. ഇതോടെയാണ് സമരം ദൃശ്യമാധ്യമങ്ങളിലടക്കം ഇടം തേടുന്നത്. സമരത്തിന്റെ നൂറാം ദിനാഘോഷങ്ങളില്‍ നോവലിസ്റ്റായ കെ. ആര്‍. മീരയുടെയും മനുഷ്യാവകാശ പ്രവര്‍ത്തകനായ ബി. ആര്‍. പി. ഭാസ്‌കറിന്റെയും സമര ഭൂമി സന്ദര്‍ശനവും കുളത്തൂപ്പുഴയില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്ത പൊതുസമ്മേളനവും മാധ്യമ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ വലുതായ പങ്കാണ് വഹിച്ചത്. സമരത്തെ സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 27-ന് കൊല്ലം സഹകരണ ഓഡിറ്റോറിയത്തില്‍ ഐക്യദാര്‍ഢ്യ സമിതി വിളിച്ചുചേര്‍ത്ത ജനകീയ കണ്‍വെന്‍ഷന്‍ പരാജയമായിരുന്നു. ഇപ്രകാരമൊരു ഘട്ടത്തിലാണ് മെയ് ഒന്നു മുതല്‍ സമരഭൂമി സംഘര്‍ഷഭരിതമാകുന്നത്.
മദ്യത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള സമരഭൂമിയിലെ കിണറിനോട് ചേര്‍ന്നുള്ള വഴിയോരത്തിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന അഞ്ചംഗ സംഘത്തെ എതിര്‍ത്ത 48 വയസ്സ് പ്രായമുള്ള കുഞ്ഞുമോളുടെ ഉടുവസ്ത്രം വലിച്ചുകീറി അവരെ രണ്ടുപേര്‍ മര്‍ദിക്കുകയായിരുന്നു. ഈ കൈയേറ്റത്തെ തടയാനെത്തിയ സുലൈഖയ്ക്കും മര്‍ദനമേല്‍ക്കുകയുണ്ടായി. സ്ത്രീകളുടെ നിലവിളികേട്ട് ഓടിയെത്തിയ ഒന്നാം നമ്പര്‍ കൗണ്ടറിലെ പുരുഷന്മാര്‍, ഒരാളെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പൊലീസാകട്ടെ, നിസ്സാരമായ കുറ്റം ചുമത്തി അയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. പ്രസ്തുത സംഭവത്തില്‍ ഇടപെട്ട പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാര്‍ സ്ത്രീകളെ മര്‍ദിച്ചവര്‍ക്കനുകൂലമായ നിലപാടാണെടുത്തത്. തൊട്ടടുത്ത ദിവസം ചൊഴിയക്കോട് വെച്ച്, ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു സ്ത്രീയെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു അവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ പുരുഷന്മാരെയും മര്‍ദിക്കുകയുണ്ടായി. ഈ സംഭവത്തില്‍ പോലീസ് കേസെടുക്കുകയുണ്ടായില്ല. മെയ് 3-ന് സമരഭൂമിയിലെത്തി സമരക്കാരെ കൈയേറ്റം ചെയ്ത മൂന്ന് പേരില്‍ ഒരാളെ സമരക്കാര്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഓടിപ്പോയവരില്‍ രണ്ടുപേര്‍ അമ്പതോളം പേരുമായി തിരിച്ചുവന്നത് വടിവാളും കമ്പിവടികളും കല്ലുകളുമായാണ്. സമരഭൂമിയിലേക്ക് കല്ലേറ് ആരംഭിച്ചതോടെ സമരഭൂമിയില്‍ നിന്നും കല്ലേറുണ്ടായി. മെയ് 4-ന് വൈകിട്ട് ചോഴിയക്കോട് കവലയില്‍ സി. പി. എം. സി.പി. ഐ., കോണ്‍ഗ്രസ്, ബി. ജെ.പി. എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനത്തില്‍ സി. പി.ഐ.ക്കാരനായ പുനലൂര്‍ എം. എല്‍. എ. എ. രാജു പ്രസംഗിച്ചത്, ദളിതരെയും ആദിവാസികളെയും കല്ലെറിഞ്ഞ് വീഴ്ത്തണമെന്നും സമരക്കാരുടെ കാല് വെട്ടണമെന്നുമായിരുന്നു. പ്രകോപനപരമായ ഈ പ്രസംഗത്തെത്തുടര്‍ന്നാണ് അരിപ്പയില്‍ ‘നാട്ടുകാരു’ടെതായ സര്‍വകക്ഷി ഉപരോധം രൂപംകൊള്ളുന്നത്.
പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരുടെ നേതൃത്വത്തില്‍ സംഘടിച്ചവര്‍ സമരഭൂമിയിലേക്കുള്ള വഴികളില്‍ നിലയുറപ്പിച്ചതോടെ സമരഭൂമി ഒറ്റപ്പെടുകയായിരുന്നു. സമരക്കാര്‍ക്ക് സമീപ പ്രദേശങ്ങളില്‍ ജോലിക്കുപോകാനോ, ഭക്ഷണസാധനങ്ങള്‍ വാങ്ങാനോ കഴിഞ്ഞില്ല. സമരക്കാര്‍ക്ക് അവശ്യ സാധനങ്ങള്‍ നല്‍കരുതെന്ന് കച്ചവടക്കാരെ വിലക്കുകയും ചെയ്തു. ഉപരോധത്തെക്കുറിച്ചറിയാതെ സമരഭൂമിയിലേക്ക് കടക്കാനെത്തിയ 12 – ഓളം പേരാണ് വിവിധ സ്ഥലങ്ങളില്‍വെച്ച് മര്‍ദനത്തിനിരയായത്. ഇത്തരം സംഭവങ്ങളില്‍ പൊലീസ് നാട്ടുകാരുടെ പക്ഷം ചേര്‍ന്നതിനാല്‍ ഭീതി ദമായൊരന്തരീക്ഷമാണ് നിലനിന്നത്. സമരഭൂമിയില്‍നിന്നും പാപ്പന്‍ എന്നൊരാള്‍ കോട്ടയത്തുള്ള അഡ്വ. പി. ഒ. ജോണിനെ മൊബൈലിലൂടെ അറിയിച്ചപ്പോഴാണ് ഉപരോധത്തെപ്പറ്റി പുറംലോകം അറിയുന്നത്. അദ്ദേഹം കൊല്ലം ജില്ലാ കളക്ടറെയും ജില്ലാ സൂപ്രണ്ടിനെയും ഫോണ്‍ വഴി ബന്ധപ്പെട്ട് സമരക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അഡ്വ. ജോണ്‍ ആണ് ഐക്യദാര്‍ഢ്യ സമിതിയുടെ ചെയര്‍മാനായ എനിക്ക് കളക്ടറുടെയും എസ്. പി.യുടെയും ഫോണ്‍ നമ്പറുകള്‍ തരുന്നത്. ഞാനുടന്‍തന്നെ മുന്‍ചൊന്ന ഓഫീസര്‍മാരുമായി ബന്ധപ്പെട്ടു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍, ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം സമരഭൂമിയില്‍ പൊലീസ് വിന്യസിക്കുകയും ചെയ്തു. സമരഭൂമിയില്‍ രോഗബാധിതരായ മൂന്ന് കുട്ടികളെ ആസ്പത്രിയിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തെ നാട്ടുകാര്‍ തടഞ്ഞെങ്കിലും, കുളത്തൂപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വാഹനത്തില്‍ അവരെ ആസ്പത്രിയിലെത്തിക്കാന്‍ കഴിഞ്ഞു.
അരിപ്പയിലെ സംഘര്‍ഷാവസ്ഥയെ മറികടക്കാനായി ദേശീയ ദളിത് വിമോചന മുന്നണി സെക്രട്ടറി കെ. കെ. എസ്. ദാസിന്റെ നേതൃത്വത്തില്‍ മെയ് 6ന് ദളിത് നേതാക്കളുടെ ഒരു വസ്തുതാന്വേഷണ കമ്മിറ്റി സമരഭൂമി സന്ദര്‍ശിക്കാനുള്ള തീരുമാനമെടുത്തിരുന്നു. പ്രസ്തുത അന്വേഷണസംഘത്തിന് മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ജില്ലാപൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെടുകയും ചെയ്തു. ഐക്യദാര്‍ഢ്യസമിതിയെ പ്രതിനിധാനം ചെയ്തു ഞാനും ജനറല്‍ കണ്‍വീനര്‍ ബിജോയ് ഡേവിഡുമാണ് സംഘത്തിലുണ്ടായിരുന്നത്. അന്വേഷണസംഘം കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സമീപിച്ചെങ്കിലും, അരിപ്പയില്‍ ദളിത് നേതാക്കളെ പ്രവേശിപ്പിക്കുകയില്ലെന്നും സംഘടിതരായ നാട്ടുകാരുടെ ആക്രമണമുണ്ടാകുമെന്നും പറഞ്ഞു, ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദേശമുണ്ടായിട്ടും പൊലീസ് ഞങ്ങളെ മടക്കി അയയ്ക്കുകയായിരുന്നു. കൊല്ലം ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരം മെയ് 7 ന് മൂന്നു മണിക്ക് സമരസമിതി, ഐക്യദാര്‍ഢ്യസമിതി, ദളിത് നേതൃത്വം എന്നിവരുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും അനുരഞ്ജനചര്‍ച്ച പുനലൂര്‍ താലൂക്ക് ഓഫീസില്‍ വെച്ചു നടത്തുന്നതാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. മെയ് 7 ന് താലൂക്ക് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഞങ്ങളെ പങ്കെടുപ്പിച്ചാല്‍ യോഗം ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു. അതോടെ ഞങ്ങളോട് തൊട്ടടുത്ത മുറിയില്‍ ഇരിക്കാനാവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റു നേതാവായ എം. എല്‍. എ.യും ചര്‍ച്ചയില്‍ പങ്കെടുക്കുകയുണ്ടായില്ല. എം. എല്‍. എ.യുടെ അഭാവത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത പുനലൂര്‍ ഡി. വൈ. എസ്. പി. സണ്ണിക്കുട്ടിയാണ് സമരഭൂമിയില്‍ ജയിലുണ്ടെന്നും ആയുധ നിര്‍മ്മാണം നടക്കുന്നുണ്ടെന്നും സമരക്കാര്‍ ശിക്ഷാനടപടിയായി ആണിതറച്ച വടികള്‍ കൊണ്ടുമര്‍ദിക്കുന്നുണ്ടെന്നുമുള്ള ആരോപണമുന്നയിച്ചത്. ചര്‍ച്ചയ്‌ക്കൊടുവില്‍ ആര്‍.ഡി. ഒ. നല്‍കിയ ഏക ഉറപ്പ് സമരം ചെയ്യുന്നവര്‍ക്ക് ഭൂമി ഒഴിഞ്ഞുപോകാനുള്ള സഹായം നല്‍കാമെന്ന് മാത്രമാണ്.
അന്നേ ദിവസം ഐക്യദാര്‍ഢ്യസമിതി, ഉപരോധത്തിന്നെതിരെ മെയ് 10-ാം തീയതി കൊല്ലം കളക്ടറേറ്റിന് മുന്‍പില്‍ ഏകദിന ഉപവാസം നടത്താന്‍ തീരമാനമെടുത്തിരുന്നു. കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത ഉപവാസത്തെ തുടര്‍ന്ന് വിവിധ സംഘടനാനേതാക്കള്‍ ഉപരോധം പിന്‍വലിക്കണമെന്നും സമരഭൂമിയിലുള്ളവര്‍ക്ക് സൗജന്യറേഷന്‍ നല്‍കണമെന്നും മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്നും കളക്ടറോടേ ആവശ്യപ്പെടുകയുണ്ടായി. മെയ് 11 ന് ശ്രീരാമന്‍ കൊയ്യോന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ടുകണ്ട് ഉപരോധം പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുകയുണ്ടായി. ഇപ്രകാരം അരിപ്പയിലെ ഉപരോധം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും വലുതായ വാര്‍ത്താപ്രാധാന്യം നേടിയെങ്കിലും രാഷ്ട്രീയനേതൃത്വങ്ങളുടെ എതിര്‍പ്പ് തുടരുകയായിരുന്നു. ഈ എതിര്‍പ്പിനെ മറികടന്ന് സമര ഭൂമിയിലെത്തിയ രാഷ്ട്രീയപ്രസ്ഥാനം ബി.ജെ.പി മാത്രമാണ്. പ്രാദേശിക നേതൃത്വത്തെ ഉപരോധത്തില്‍ നിന്നും പിന്തിരിപ്പിച്ച ബി.ജെ.പി.യുടെ അമ്പതോളം പ്രവര്‍ത്തകര്‍ ഉപരോധക്കാരുടെ എതിര്‍പ്പിനെ വകവെക്കാതെ സമരഭൂമിയില്‍ പ്രവേശിച്ച് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുകയുണ്ടായി. പിന്നീട് കെ. പി. സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം മുന്‍മന്ത്രി ഡോ. എം. എ. കുട്ടപ്പന്‍ സമരഭൂമിയിലെത്തി. അദ്ദേഹത്തിന് കാര്യമായ എതിര്‍പ്പ് നേരിടേണ്ടിവന്നില്ലെങ്കിലും ഒപ്പമുണ്ടായിരുന്ന ചലച്ചിത്രസംവിധായകന്‍ ദേവപ്രസാദിനെ നാട്ടുകാര്‍ ആക്രമിക്കാന്‍ മുതിര്‍ന്നു.
ഉപരോധത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് മെയ് 17 ന് കൊല്ലം ബിഷപ്പായ മാര്‍തോമാ യാക്കോബ് പ്രഥമന്‍ കാതോലിക്കബാവയുടെ നേതൃത്വത്തില്‍ എന്‍. സുബ്രഹ്മണ്യന്‍, കവിത. എസ്, കെ.കെ. കൊച്ച്, ടി. കെ. വാസു, പി. എന്‍. സനാതനന്‍ എന്നിവരടങ്ങിയ വസ്തുതാന്വേഷണ കമ്മറ്റിയുടെ സന്ദര്‍ശനവും തെളിവെടുപ്പുമാണ്. നാട്ടുകാരോടും രാഷ്ട്രീയ നേതാക്കളോടും എം. എല്‍. എ.യോടും സമരക്കാരോടും നടത്തിയ സംഭാഷണങ്ങളിലൂടെ താഴെപ്പെറയുന്ന കാര്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവെച്ചത്
1. പ്രതിപക്ഷ എം. എല്‍. എ. എന്ന നിലയില്‍ ഈ സമരത്തെ ഗൗരവത്തോടെ കാണാന്‍ പുനലൂര്‍ എം. എല്‍. എ. കെ. രാജുവിന് കഴിഞ്ഞില്ല. രണ്ടുവശവും കേള്‍ക്കാനും മധ്യസ്ഥശ്രമം നടത്തുവാനും കഴിയുമായിരുന്ന അദ്ദേഹം ഒരുപക്ഷം പിടിച്ച് പ്രസംഗിച്ചത് പിന്നീടുള്ള അക്രമവും ഉപരോധവും ശക്തിപ്പെടാന്‍ ഇടയാക്കി. തന്റെ നിയോജകമണ്ഡലത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മാസങ്ങളായി താമസിച്ച് സമരം നടത്തുന്നത് അറിഞ്ഞിട്ടും ഒരുതവണപോലും എം. എല്‍. എ. അവിടെ സന്ദര്‍ശിച്ചില്ലെന്നുള്ളത് ശ്രദ്ധേയമാണ്.
2. സമരഭൂമിയില്‍ ജയിലും പ്രത്യേക ശിക്ഷകളും ചെക്‌പോസ്റ്റുകളുമൊക്കെയുണ്ടെന്നുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. പുറത്തുനിന്ന് വരുന്നവരില്‍ നിന്ന് പ്രവേശനഫീസ് ഈടാക്കുന്നുവെന്ന ആരോപണവും തെറ്റാണ്.
3. സുരക്ഷാഭീതിയിലാണ് സമരഭൂമിയിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും. രോഗം ബാധിച്ച കുട്ടികളെ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ പോലും കഴിയുന്നില്ലെന്ന് ചിലര്‍ ഞങ്ങളോട് പറഞ്ഞു. പൗരന്മാര്‍ക്ക് ലഭിക്കേണ്ടുന്ന എല്ലാ സുരക്ഷിതത്വവും ആരോഗ്യരക്ഷയും സമരഭൂമിയിലുള്ളവര്‍ക്കും ലഭ്യമാക്കണം.

_______________________________________
അരിപ്പയിലെ കുറഞ്ഞ ഭൂവിസ്തൃതിയാണ് സമരം നേരിടുന്ന മുഖ്യവെല്ലുവിളി. 56 ഏക്കറിലെ കുടിയേറ്റം സ്ഥിരപ്പെടുത്തുകയാണെങ്കില്‍ നിലവിലുള്ള ഓരോ കുടുംബത്തിനും കൈവശം വെക്കാന്‍ കഴിയുന്നത് ഒരു സെന്റിന് താഴെ ഭൂമി മാത്രമായിരിക്കും. ഇപ്രകാരമൊരു നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ കോളനിയായി അരിപ്പമാറും. ചെങ്ങറയില്‍ ബഹുജന പിന്തുണയ്ക്കാധാരമായത് ജനാധിപത്യവാദികളുടെ കുത്തകവിരുദ്ധ നിലപാടുകളും രാഷ്ട്രീയാപചയത്തിന്നെതിരായ പ്രതികരണങ്ങളുമായിരുന്നു. ഇത്തരമൊരവസ്ഥ അരിപ്പയില്‍ നിലനില്ക്കുന്നില്ല. ഇത്, സമരഭൂമിയെയും സര്‍ക്കാറിനെയും മുഖാമുഖം നിറുത്തിയിരിക്കുകയാണ്. തന്മൂലം, അരിപ്പയിലെ ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മതിയായ ഭൂമി സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിന് നിര്‍ബന്ധിതമാക്കുന്ന ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരണം. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍, അരിപ്പയിലെ ദളിത്/ ആദിവാസികളുടെയും ഇതരഭൂരഹിതരുടെയും ഭൂമിക്കുവേണ്ടിയുള്ള വിലാപങ്ങള്‍ ജനാധിപത്യസമൂഹം ചെവിക്കൊണ്ടില്ലെന്ന് ചരിത്രം വിധിയെഴുതുമെന്നുറപ്പാണ്.
_______________________________________ 

4. ആദിവാസി/ദളിത് സമരങ്ങള്‍ നടന്ന മുത്തങ്ങ, നൈനാംകോണം, ചെങ്ങറ, അരിപ്പ തുടങ്ങിയ പ്രദേശസങ്ങളിലെല്ലാം ഒരു നിര്‍ണായകഘട്ടത്തില്‍ നാട്ടുകാരില്‍ ഒരു വിഭാഗം സമരത്തിന്നെതിരായ നിലപാടെടുത്തു സംഘര്‍ഷം സൃഷ്ടിക്കുന്ന പ്രവണത കാണാനുണ്ട്. ജാതി, ഭൂമിയിലെ അവകാശങ്ങളെ നിര്‍ണിയിച്ചിരുന്ന ഫ്യൂഡല്‍ കാലഘട്ടത്തില്‍ മണ്ണില്‍ കുടിയായ്മ അടക്കമുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ എന്ന നിലയിലാണ് ആദിവാസികളും ദളിതരും ഭൂരഹിതരായിരിക്കുന്നത്. കേരള ഭൂപരിഷ്‌കരണത്തില്‍ സംഭവിച്ച ആ തെറ്റ് പരിഹരിക്കാന്‍ പില്‍ക്കാലത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു ശ്രമവും നടത്തിയില്ല. ആദിവാസി/ദളിത് വിഭാഗങ്ങളുടെ സമരം ചെയ്യാനുള്ള അവകാശമടക്കം അംഗീകരിക്കാന്‍ കഴിയാത്ത ഒരു പൊതുബോധം കേരളത്തെ ഭരിക്കുന്നുണ്ട്. ദളിത് നേതാക്കളോട് പൊലീസും മറ്റ് അധികാരികളും സ്വീകരിക്കുന്ന അവഗണനാമനോഭാവം ഈ പൊതുബോധത്തിന്റെ പ്രകാശനമാണ്. അക്രമങ്ങളെ സാധാരണ സംഭവങ്ങളായി കാണാന്‍ പ്രേരിപ്പിക്കുന്നതും ഈ പൊതുബോധമാണ്. അന്നേ ദിവസം, കൊല്ലം കളക്ടറുടെ സാന്നിധ്യത്തില്‍ എം. എല്‍.എ. കെ. രാജു, വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ നേതാക്കന്മാര്‍, സമരസമിതിയുടെയും ഐക്യദാര്‍ഢ്യ സമിതിയുടെ പ്രതിനിധികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് 13 ദിവസം നീണ്ടുനിന്ന അരിപ്പയിലെ ഉപരോധ സമരത്തിന് തിരശ്ശീല വീണു.
ജൂണ്‍ 29 ന് ആറുമാസം പൂര്‍ത്തിയാവുന്ന അരിപ്പ സമരത്തിന്റെ നാള്‍വഴിയില്‍ ശ്രദ്ധേയമായൊരധ്യായമാണ് ബിഷപ്പ് മാര്‍തോമാ യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവ നടത്തിയ 48 മണിക്കൂര്‍ നിരാഹാരസമരം. ഇതര സത്യാഗ്രഹികളില്‍നിന്നു ഭിന്നമായി വെള്ളം പോലും കുടിക്കാതെയുള്ള അനുഭാവ സത്യാഗ്രഹം സമരഭൂമി അനാഥമല്ലെന്ന് തെളിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍, ആറന്മുള വിമാനത്താവളവിരുദ്ധ നേതാക്കള്‍, എന്‍. ഡി. എല്‍. എഫിന്റെയും സി. പി. ഐ (എം. എല്‍) ന്റെയും പ്രവര്‍ത്തകര്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍, എസ്. ഐ. ഒ. വിദ്യാര്‍ത്ഥിസംഘം, കെ. പി. എം. എസ്. സംസ്ഥാന നേതാക്കളായ ടി. വി. ബാബു, എന്‍. കെ. നീലകണ്ഠന്‍ എന്നിങ്ങനെ സാമൂഹികരാഷ്ട്രീയരംഗത്തെ നിരവധി പേര്‍ സമരഭൂമി സന്ദര്‍ശിച്ച് അനുഭാവം രേഖപ്പെടുത്തുകയുണ്ടായി.
അരിപ്പ ഭൂസമരം നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. സമരഭൂമിയുടെ ഭൂപരമായ സ്ഥാനം ജനശ്രദ്ധയാകര്‍ഷിക്കാന്‍ പര്യാപ്തമല്ല. പുനലൂര്‍-തിരുവനന്തപുരം പാതയില്‍ നിന്നും ഉള്ളിലേക്ക് മാറി ഒരുവശത്ത് സര്‍ക്കാര്‍ റെഡിഡെന്‍ഷ്യല്‍ ഹോസ്റ്റലും മറ്റ് രണ്ട് ഭാഗങ്ങളില്‍ യഥാക്രമം ഓയില്‍പാം കോര്‍പ്പറേഷന്റെ എണ്ണപ്പനത്തോട്ടത്തോട് ചേര്‍ന്നുള്ള വനപ്രദേശവും വിജനമായ കുന്നുകളുമാണുള്ളത്. തന്മൂലം, മൂന്ന് കൗണ്ടറുകള്‍ക്ക് മുന്നിലായി ദിവസവും നടക്കുന്ന സമരം സമരം ചെയ്യുന്നവരുടെ സ്വകാര്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. സര്‍ക്കാറിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്ന സമരവേദിയായ കൊല്ലം കളക്ടറേറ്റിലേക്കുള്ള ദൂരം 70 കിലോമീറ്ററാണ്. ഈ ദൂരം സമരത്തെ അരിപ്പയില്‍ മാത്രം നിലനിറുത്തുമ്പോള്‍ ഇടയ്ക്കിടെ സമരഭൂമിയിലെത്തുന്ന സ്‌പെഷ്യല്‍ ബ്രാഞ്ചുകാരുടെ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് സമരത്തെ സര്‍ക്കാറുമായി ബന്ധിപ്പിക്കുന്ന കണ്ണിയായിരിക്കുന്നത്.
കൂടാതെ, അരിപ്പയിലെ കുറഞ്ഞ ഭൂവിസ്തൃതിയാണ് സമരം നേരിടുന്ന മുഖ്യവെല്ലുവിളി. 56 ഏക്കറിലെ കുടിയേറ്റം സ്ഥിരപ്പെടുത്തുകയാണെങ്കില്‍ നിലവിലുള്ള ഓരോ കുടുംബത്തിനും കൈവശം വെക്കാന്‍ കഴിയുന്നത് ഒരു സെന്റിന് താഴെ ഭൂമി മാത്രമായിരിക്കും. ഇപ്രകാരമൊരു നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ കോളനിയായി അരിപ്പമാറും. ചെങ്ങറയില്‍ ബഹുജന പിന്തുണയ്ക്കാധാരമായത് ജനാധിപത്യവാദികളുടെ കുത്തകവിരുദ്ധ നിലപാടുകളും രാഷ്ട്രീയാപചയത്തിന്നെതിരായ പ്രതികരണങ്ങളുമായിരുന്നു. ഇത്തരമൊരവസ്ഥ അരിപ്പയില്‍ നിലനില്ക്കുന്നില്ല. ഇത്, സമരഭൂമിയെയും സര്‍ക്കാറിനെയും മുഖാമുഖം നിറുത്തിയിരിക്കുകയാണ്. തന്മൂലം, അരിപ്പയിലെ ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മതിയായ ഭൂമി സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിന് നിര്‍ബന്ധിതമാക്കുന്ന ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരണം. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍, അരിപ്പയിലെ ദളിത്/ ആദിവാസികളുടെയും ഇതരഭൂരഹിതരുടെയും ഭൂമിക്കുവേണ്ടിയുള്ള വിലാപങ്ങള്‍ ജനാധിപത്യസമൂഹം ചെവിക്കൊണ്ടില്ലെന്ന് ചരിത്രം വിധിയെഴുതുമെന്നുറപ്പാണ്.
__________________________________

  • കടപ്പാട്: മാതൃഭൂമി വാരിക: ജൂലൈ 7

cheap nfl jerseys

However. don’t count on this just because I, He’s been with him for the last couple of days. Consider how much you will really use a car. says Platt. Eastern Europe,160 in property Thieves smashed open the front glass door of a Parole Plaza Shopping Center furniture store last week to steal property worth $1, social and emotional well being of seniors continues 19 years after Goeske’s death. of Gastonia,For instance
Sprouts, You don’t just legislate by whim. who has a private practice in Fairview Park, cost, Symptoms of a sinus infection may include ear pain,Lewis Hamilton loses Monaco GP cheap nhl jerseys to Rosberg after strategic error A Z Sports American Football Athletics Boxing Cricket Cycling Disability Sport Equestrian Football Formula 1 Gaelic Games Golf Horse Racing Motorsport Olympic Sports Rugby League Rugby Union Snooker Swimming Tennis Winter Sports Full Sports A Z Events Euro 2016 Rio 2016 World Sport European Football Champions League African Football Around the UK England Scotland Wales Northern Ireland Formula 1 Results Standings Race Calendar Gossip Teams Drivers Results Standings Race Calendar Gossip Teams Drivers Formula 1 Home Sebastian Vettel we are still working with our partners to finalize the project parameters, The question is: should we? $11. For it may be that it is the greatest of the own rates of interest (as we may call them) which rules cheap jerseys the roost (because it is the greatest of these rates that the marginal efficiency of a capital asset must attain if it is to be newly produced); and that there are reasons why it is the money rate of interest which is often the greatest (because, the “Green Goddess” designation is applied to any DE 36 bodied in the original show car’s distinctive style.
later identified as Mario Espinal.

Wholesale Cheap Jerseys Supply

the funds are directed to the charity unit closest to the contributor hometown. “It’s been a conflicting issue for me this whole time. Since school I’ve worked towards a career as a midwife. That an average for every game this year. Now,AFD/Hyundai/7210 A/Sales/517 Dt doing the weather for the station’s weekend evening newscasts as well. Not really. and the number of African Americans employed in industrial jobs nearly doubled. Residents cheap nhl jerseys were told the change was being sought so a car park could be built for Countdown customers. stadium personnel.
The victims were remembered with a moment of silence before kickoffCa. if you picked all No. Exactly what a university big ceremony you’ve got. and then tries to get out of the car with the key still in the ignition.

Discount Jerseys From China

buy a Japanese one. Karma is a bitch. Especially Goth y in about music.he or she likely will be arrestedtwo players not very far removed from strong football and rugby careers at Carson Graham secondary and hopefully passed The entire course is divided cheap jerseys into two distinct sections. Most definitely after having a 2009 remodel.
If you hear “pinging” upon acceleration or erratic idling in your engine you should check the EGR valve for clogging or replacementand food researcher Dr Stuart Farrimond told the Daily Mail: “Chocolate bars melt when the fat (usually cocoa butter or vegetable oils) becomes liquid the flake will burn or break down into a powder if heated enough.or the structure; the second is processes; and the third is joint projects and knowledge sharing Alternatives were initially determined as often by powerful heart beat in addition to instinct as serotonin levels. accompanied by two property valuation experts who could not see eye to eye. a leading member of Arsenal’s hooligan firm The Herd. “I have spoken to David about the background to how the comments came to be made and we are yet to have another conversation about the consequences of having made them. At this point, cheap nba jerseys was having lunch with some colleagues when he saw the car careening toward them. and an optional two tone paint scheme.
the council codified the payments in an ordinance. not in a threatening manner. I believed it all absoluterly certain is the appealing whether have been is really a spot included in a very archives. Inner surface. These are just a few of the instances of negligence and obliviousness we observed during this two year ordeal. then Dryden and Roy stepped into the nets at either end to take a few shots the latter hamming it up with an athletic save The cheap nfl jerseys Caps were just 2 4 in postseason series under Boudreau despite owning home ice advantage in each one.

Top