സ്വത്വവാദവും ഇസ്ലാമിക രാഷ്ട്രീയവും

ദളിത് അപരവല്‍ക്കരണത്തെയും മുസ്ലീം അപരവല്‍ക്കരണത്തെയും വേര്‍തിരിച്ചു മനസിലാക്കേണ്ടത് പ്രധാനമാണ്. ദലിത് അപരവല്‍ക്കരണം എന്നത് അടിസ്ഥാനപരമായി ദേശത്തിനകത്തെ പ്രശ്‌നമാണ്.ദേശീയമായി മുസ്ലീം അപരത്വം ദലിത് അപരത്വവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ‘കോളനി മുസ്ലീം’, ‘ദലിത് മുസ്ലീം’ തുടങ്ങിയ വ്യവഹാരങ്ങള്‍ മുസ്ലീം എന്ന സ്വത്വാനുഭവത്തെ അപ്രസക്തമാക്കുകയല്ല, മറിച്ച് മുസ്ലീം എന്ന അനുഭവത്തിലെ ജാതീയമായ ഇടപാടുകളെക്കൂടി സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ദലിതന്‍ ഇസ്ലാം സ്വീകരിക്കുമ്പോള്‍ അവന്റെ ജാതീയ സംവരണത്തിനധിഷ്ഠാനമായ സാമൂഹികാവസ്ഥ ഒ. ബി. സി. സംവരണത്തിനടിസ്ഥാനമായ സാമൂഹികാവസ്ഥയിലേക്ക് പരിണമിക്കുന്നില്ല എന്നതുതന്നെയാണ് പ്രശ്‌നം. ഇത് സമുദായത്തിനകത്ത് തന്നെ ജാതീയാധികാരങ്ങളെ സൃഷ്ടിക്കുന്നു എന്നത് ദഹിക്കാന്‍ പ്രയാസമാണെങ്കിലും ഒരു യാഥാര്‍ത്ഥ്യമാണ്.

ജിപ്‌ററില്‍ നടന്ന ജനകീയ ഇസ്ലാമികവിപ്ലവത്തെക്കുറിച്ച് പറയാന്‍ / മനസിലാക്കാന്‍ അന്റോണിയോ നെഗ്രി ഉപയോഗിച്ച പദം ‘മള്‍ട്ടിറ്റിയൂഡ്’ എന്നാണ്. സാങ്കേതികവിദ്യ, വ്യത്യസ്ത ജനവിഭാഗങ്ങള്‍ തുടങ്ങിയവ യാദൃശ്ചികമെന്നോണം
സംഗമിച്ചപ്പോള്‍ സംഭവിച്ച പ്രതിഭാസപരമായ വിപ്ലവം Phenomenological Revolution എന്നാണ് ഇടതു സാമൂഹികചിന്തകര്‍ ഈജിപ്റ്റ് വിപ്ലവത്തെ വിശേഷിപ്പിച്ചത്. കേരളത്തില്‍ ബി. രാജീവന്‍ , പി. ജി ഗോവിന്ദപിള്ള തുടങ്ങിയവര്‍ വിപ്ലവത്തെ ഈ അര്‍ത്ഥത്തില്‍ വികസിത മതേതരത്വത്തിന്റെ ഉല്‍പന്നമായാണ് കാണുന്നത്. വര്‍ഷങ്ങളായി ഇഖാമാനുല്‍ മുസ്ലീമന്‍ നടത്തുന്ന പുതുജനാധിപത്യരാഷ്ട്രീയ പ്രവര്‍ത്തനത്തെ വിശദീകരിക്കാന്‍ ഇടതുജ്ഞാനപദ്ധതി അപ്രാപ്തമായതുകൊണ്ടാണ് ഇങ്ങനെയൊക്കെ അവര്‍ക്ക് വിപ്ലവത്തെ മനസിലാക്കേണ്ടി വരുന്നത്. വിപ്ലവത്തിലെ മുസ്ലീം കര്‍തൃത്വം എന്നത് സമീര്‍ അമീന്‍ അടക്കമുള്ള മാര്‍ക്‌സിയന്‍ പണ്ഡിതരുടെ സാമൂഹിക ഭാവനയില്‍ അസാധാരണവും അസംഭവ്യവും ആയതുകൊണ്ടാണ് ഇത്തരം പദ്ധതികള്‍ തന്നെ രൂപപ്പെടുന്നത്.

മതേതരവിമര്‍ശം എന്നത് അടിസ്ഥാനപരമായി ആധുനികതാ വിമര്‍ശമാണ്. ‘ഉത്തരാധുനികത എന്ന പ്രത്യേകമായ കാലയളവില്‍ ബെല്ലടിച്ചു’ തുടങ്ങിയതൊന്നുമല്ല ഇത്. ആധുനികതയുടെ ചരിത്രത്തോളം വേരുകളുള്ളതാണ് ആധുനികതാ വിമര്‍ശവും സയ്യിദ് മൗദുദി, ഡോ. അംബേദ്കര്‍ , മല്‍കം എക്‌സ് തുടങ്ങിയവരുടെ സാമൂഹിക ചിന്തകള്‍ തന്നെ ഇതില്‍ വലിയ പങ്കുവഹിച്ചതാണ്. എന്നാല്‍ നമ്മുടെ അക്കാദമിക മേഖലയില്‍ ഇതു പരിചയപ്പെടുത്തപ്പെടുന്നത് ഇടതുപക്ഷജ്ഞാന ഭാഷയിലാണ്. അങ്ങനെയാണ് സ്വത്വരാഷ്ട്രീയം, ഉത്തരാധുനികത തുടങ്ങിയ പദാവലികളില്‍ കോര്‍ത്ത് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയാനുഭവങ്ങളെ നമ്മുടെ വായനക്കാര്‍ മനസ്സിലാക്കാന്‍ തുടങ്ങുന്നത്. ചരിത്രപരമായി ആഴങ്ങളുള്ള ഇസ്ലാമിക രാഷ്ട്രീയത്തെയും ഇടതുജ്ഞാന വ്യവഹാരത്തില്‍ ‘ഉത്തരാധുനിക പ്രതിഭാസം’ ആയാണ് അടയാളപ്പെടുത്തുന്നത്. അഥവാ ഇപ്പറയുന്ന ‘സ്വത്വരാഷ്ട്രീയവും’ ‘ഉത്തരാധുനികതയും’ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെയോ ദളിത് സംഘടനകളുടേയോ പ്രശ്‌നങ്ങളല്ല എന്നര്‍ത്ഥം. ദളിത്, മുസ്ലീം രാഷ്ട്രീയാനുഭവങ്ങളെ മനസിലാക്കാന്‍ മാര്‍ക്സ്റ്റുകാര്‍ ഉപയോഗിക്കുന്ന ആഴമില്ലാത്ത ഇത്തരം പദാവലികള്‍ നമ്മുടെ വിശകലനങ്ങളില്‍ കടന്നുവരുന്നത് കൂടുതല്‍ അബദ്ധങ്ങളെയാണ് സൃഷ്ടിക്കുക.

ദളിത് അപരവല്‍ക്കരണത്തെയും മുസ്ലീം അപരവല്‍ക്കരണത്തെയും വേര്‍തിരിച്ചു മനസിലാക്കേണ്ടത് പ്രധാനമാണ്. ദലിത് അപരവല്‍ക്കരണം എന്നത് അടിസ്ഥാനപരമായി ദേശത്തിനകത്തെ പ്രശ്‌നമാണ്.

______________________________
ദളിത് അപരവല്‍ക്കരണത്തെയും മുസ്ലീം അപരവല്‍ക്കരണത്തെയും വേര്‍തിരിച്ചു മനസിലാക്കേണ്ടത് പ്രധാനമാണ്. ദലിത് അപരവല്‍ക്കരണം എന്നത് അടിസ്ഥാനപരമായി ദേശത്തിനകത്തെ പ്രശ്‌നമാണ്.ദേശീയമായി മുസ്ലീം അപരത്വം ദലിത് അപരത്വവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ‘കോളനി മുസ്ലീം’, ‘ദലിത് മുസ്ലീം’ തുടങ്ങിയ വ്യവഹാരങ്ങള്‍ മുസ്ലീം എന്ന സ്വത്വാനുഭവത്തെ അപ്രസക്തമാക്കുകയല്ല, മറിച്ച് മുസ്ലീം എന്ന അനുഭവത്തിലെ ജാതീയമായ ഇടപാടുകളെക്കൂടി സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ദലിതന്‍ ഇസ്ലാം സ്വീകരിക്കുമ്പോള്‍ അവന്റെ ജാതീയ സംവരണത്തിനധിഷ്ഠാനമായ സാമൂഹികാവസ്ഥ ഒ. ബി. സി. സംവരണത്തിനടിസ്ഥാനമായ സാമൂഹികാവസ്ഥയിലേക്ക് പരിണമിക്കുന്നില്ല എന്നതുതന്നെയാണ് പ്രശ്‌നം. ഇത് സമുദായത്തിനകത്ത് തന്നെ ജാതീയാധികാരങ്ങളെ സൃഷ്ടിക്കുന്നു എന്നത് ദഹിക്കാന്‍ പ്രയാസമാണെങ്കിലും ഒരു യാഥാര്‍ത്ഥ്യമാണ്.  
______________________________

എന്നാല്‍ മുസ്ലീം അപരത്വം ഒരു ആഗോളപ്രശ്‌നം കൂടിയാണ്. ദേശീയമായി മുസ്ലീം അപരത്വം ദലിത് അപരത്വവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ‘കോളനി മുസ്ലീം’, ‘ദലിത് മുസ്ലീം’ തുടങ്ങിയ വ്യവഹാരങ്ങള്‍ മുസ്ലീം എന്ന സ്വത്വാനുഭവത്തെ അപ്രസക്തമാക്കുകയല്ല, മറിച്ച് മുസ്ലീം എന്ന അനുഭവത്തിലെ ജാതീയമായ ഇടപാടുകളെക്കൂടി സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ദലിതന്‍ ഇസ്ലാം സ്വീകരിക്കുമ്പോള്‍ അവന്റെ ജാതീയ സംവരണത്തിനധിഷ്ഠാനമായ സാമൂഹികാവസ്ഥ ഒ. ബി. സി. സംവരണത്തിനടിസ്ഥാനമായ സാമൂഹികാവസ്ഥയിലേക്ക് പരിണമിക്കുന്നില്ല എന്നതുതന്നെയാണ് പ്രശ്‌നം. ഇത് സമുദായത്തിനകത്ത് തന്നെ ജാതീയാധികാരങ്ങളെ സൃഷ്ടിക്കുന്നു എന്നത് ദഹിക്കാന്‍ പ്രയാസമാണെങ്കിലും ഒരു യാഥാര്‍ത്ഥ്യമാണ്. പൊന്നാനി എന്ന തീരപ്രദേശത്ത് നടത്തിയ ഫീല്‍ഡ് വര്‍ക്കിലൂടെ ഈ വിഷയത്തെ വിശകലനം ചെയ്തുകൊണ്ട് ജി. ഐ.ഒ പ്രവര്‍ത്തകര്‍ നടത്തിയ പഠനം കാമ്പസ് അലൈവിന്റെ വനിതാപതപ്പില്‍ കാണാന്‍ സാധിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ‘ജാതി’എന്നതുതന്നെയാണ് സങ്കീര്‍ണ്ണമായ സാമൂഹികഭേദങ്ങളെ മനസിലാക്കാന്‍ ഉപയോഗിക്കേണ്ട അടിസ്ഥാന മാനദണ്ഡം.
ദലിത് സമൂഹത്തെക്കുറിച്ചുള്ള നമ്മുടെ മനസിലാക്കലുകള്‍ പലപ്പോഴും അധീശപരമാണ്. ജാതീയമായ വിവേചനങ്ങളിലൂടെ രൂപപ്പെട്ട കേവലം സാമൂഹിക പ്രതിഭാസമാണ് കീഴാളര്‍/ ദലിതര്‍ എന്നത് ഒരു ഇടതുപക്ഷ കാഴ്ചപ്പാടാണ്. മുസ്ലീമിനെക്കുറിച്ചും ഇതേ കാഴ്ചപ്പാടാണ് പി. കെ. പോക്കര്‍, കെ.ഇ. എന്‍ തുടങ്ങിയവര്‍ മുന്നോട്ടുവെക്കുന്നത്. അഥവാ, ദലിത്, മുസ്ലീം സമൂഹങ്ങള്‍ അടിസ്ഥാനപരമായി സംവരണവിഭാഗങ്ങളാണ് എന്നര്‍ത്ഥം. ഈ കാഴ്ചപ്പാട് ആധുനികതാ നവീകരണവാദത്തിലേക്കാണ് നമ്മളെ കൊണ്ടു ചെന്നെത്തിക്കുക.
എന്നാല്‍ നമ്മള്‍ ദലിത് സമൂഹത്തെ മനസിലാക്കേണ്ടത് സ്വന്തമായി രാഷ്ട്രീയ കര്‍തൃത്വം പ്രകടിപ്പിക്കുന്ന സാമൂഹിക വിഭാഗമായിട്ടാണ്. അഥവാ ദലിതന്‍ എന്നത് ഒരു സാമൂഹികാവസ്ഥ മാത്രമല്ല, സ്വന്തമായി ഭാഷയുളള, ചരിത്രമുളള അധീശാ ആഖ്യാനങ്ങളെ ഒന്നടങ്കം പൊളിച്ചെഴുതാനും നിലവിലുള്ള ചരിത്രവായനകളെ ആകമാനം വിചാരണ ചെയ്തുപുനര്‍വായിക്കാനും ശേഷിയുള്ള ഒരു രാഷ്ട്രീയ സംവര്‍ഗ്ഗമായാണ് (Political category). ഇന്ത്യയിലെ ദലിത് ജ്ഞാനമണ്ഡലം നിലനില്‍ക്കുന്നതുതന്നെ അങ്ങനെയാണ്. മുസ്ലീം അപരം (Muslim otherness) എന്ന ആഗോള പ്രശ്‌നം ദേശത്തിനകത്ത് അതിജീവിക്കാന്‍ ശ്രമിക്കുന്നത് ഈയൊരു ജ്ഞാനമണ്ഡലമായുള്ള സൗഹാര്‍ദ്ദത്തിലൂടെയാണ്. ദലിത് ചിന്തകര്‍ അതിനെ ‘സാഹോദര്യം ‘ എന്നു വിളിക്കുന്നു. ദേശീയ പൊതുമണ്ഡലത്തെക്കുറിച്ചുള്ള ഏറ്റവും മികച്ച സമകാലീക വിമര്‍ശം എന്നത് ദലിത് മുസ്ലീം ചോദ്യങ്ങളാവുന്നത് അങ്ങനെയാണ്. ഇതിനെ കേവലം ഉത്തരാധുനിക പ്രതിഭാസം ‘മാത്രമായി കാണുന്ന ഇടതുജ്ഞാനഭാഷയില്‍ മാല്‍കം എക്‌സിനെയും അള്‍ജീരിയന്‍ പ്രക്ഷോഭത്തെയുമൊക്കെ എങ്ങനെ വിശദീകരിക്കും എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. നിലനില്‍ക്കുന്ന സാമൂഹിക-ജ്ഞാന വ്യവസ്ഥയെ വംശീയമെന്ന് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്ന മാല്‍കം എക്‌സിന്റെ സ്വത്വബോധം കറുത്ത മുസ്ലീം (Blacks Muslim) എന്നതാണ്. വംശപരമായി സ്വത്വത്തെ എങ്ങനെ മനസിലാക്കണമെന്നുപോലും ധാരണയില്ലാതെയാണ് ഇടതുവിശകലനങ്ങള്‍ അധീശത്വം അവകാശപ്പെടുന്നത്. ‘അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തെ’ അമേരിക്കന്‍ സാമൂഹിക ചരിത്രത്തിലെ പ്രധാന സംഭവമായി കേന്ദ്രപ്പെടുത്തുന്നത് അങ്ങനെയാണ്. എന്നാല്‍ ഇത്തരമൊരു ചരിത്ര വായനയെ ചോദ്യം ചെയ്തുകൊണ്ടാണ് മാല്‍കമിന്റെ ‘ബ്ലാക് ഹിസ്റ്ററി’ രൂപപ്പെടുന്നത്. കറുത്ത മുസ്ലീം (Blacks Muslim) എന്നത് വെളുത്ത മുസ്ലീംമിന്റെ അപരമല്ല, വെളുത്ത വംശാധീശത്വത്തിന്റെ അപരമാണ്. ഈ വെളുത്ത വംശാധീശത്വത്തിന്റെ ഉപോല്‍പന്നമാണ് മാര്‍ക്‌സിസം. ഈ അധീശത്വവുമായി ചങ്ങാത്തം കൂടിക്കൊണ്ടല്ല, എവിടെയും ഇസ്ലാമിക രാഷ്ട്രീയം നിലനില്‍ക്കുന്നത്. മര്‍ദ്ദിത സാമൂഹിക വിഭാഗത്തിന്റെ സ്വത്വാനുഭവത്തെ തമസ്‌കരിച്ചുകൊണ്ട് ഇസ്ലാമിക രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനാവില്ല. പ്രാദേശികമായി വികസിച്ചുവരുന്ന രാഷ്ട്രീയ രൂപീകരണങ്ങളും ഈ അര്‍ത്ഥത്തില്‍ ശ്രദ്ധേയമാണ്. ദേശത്തെയും ദേശീയഭാവനകളെയും നിരന്തരം ചോദ്യം ചെയ്തുകൊണ്ടാണ് ‘പ്രദേശസ്വത്വവാദം’ , (Regional politics) പ്രദേശ ചരിത്രവാദം എന്നിവ ശക്തിപ്പെടുന്നത്.

___________________________________
കറുത്ത മുസ്ലീം (Blacks Muslim) എന്നത് വെളുത്ത മുസ്ലീംമിന്റെ അപരമല്ല, വെളുത്ത വംശാധീശത്വത്തിന്റെ അപരമാണ്. ഈ വെളുത്ത വംശാധീശത്വത്തിന്റെ ഉപോല്‍പന്നമാണ് മാര്‍ക്‌സിസം. ഈ അധീശത്വവുമായി ചങ്ങാത്തം കൂടിക്കൊണ്ടല്ല, എവിടെയും ഇസ്ലാമിക രാഷ്ട്രീയം നിലനില്‍ക്കുന്നത്. മര്‍ദ്ദിത സാമൂഹിക വിഭാഗത്തിന്റെ സ്വത്വാനുഭവത്തെ തമസ്‌കരിച്ചുകൊണ്ട് ഇസ്ലാമിക രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനാവില്ല. പ്രാദേശികമായി വികസിച്ചുവരുന്ന രാഷ്ട്രീയ രൂപീകരണങ്ങളും ഈ അര്‍ത്ഥത്തില്‍ ശ്രദ്ധേയമാണ്. ദേശത്തെയും ദേശീയഭാവനകളെയും നിരന്തരം ചോദ്യം ചെയ്തുകൊണ്ടാണ് ‘പ്രദേശസ്വത്വവാദം’ , (Regional politics) പ്രദേശ ചരിത്രവാദം എന്നിവ ശക്തിപ്പെടുന്നത്. ഇത് ആഴത്തില്‍ മനസിലാക്കാന്‍ ശ്രമിക്കാത്ത കേവല പ്രാദേശികതാവാദമായി ആക്ഷേപിച്ചു തള്ളിക്കളയുകയാണ് സവര്‍ണ്ണ ചിന്തകര്‍ ചെയ്യുന്നത്.  
___________________________________

ഇത് ആഴത്തില്‍ മനസിലാക്കാന്‍ ശ്രമിക്കാത്ത കേവല പ്രാദേശികതാവാദമായി ആക്ഷേപിച്ചു തള്ളിക്കളയുകയാണ് സവര്‍ണ്ണ ചിന്തകര്‍ ചെയ്യുന്നത്. കേരളത്തില്‍തന്നെ, മലബാര്‍ വിഷയം ഉയര്‍ത്തിപ്പിടിച്ച് ഇസ്ലാമികപ്രസ്ഥാനം നടത്തുന്ന പ്രക്ഷോഭത്തില്‍ ഇത്തരമൊരു രാഷ്ട്രീയമുഖമാണുള്ളത്. മലപ്പുറത്തെ ജനകീയ സംസ്‌കാരത്തെക്കുറിച്ച് എസ്. ഐ. ഒ. സമീപകാലത്ത് നടത്തിയ സെമിനാര്‍, ‘മലബാര്‍ കേരളത്തിനകത്തോ പുറത്തോ’ എന്ന പേരിലിറക്കിയ പുസ്തകം തുടങ്ങിയവ ഇത്തരത്തില്‍ ശ്രദ്ധേയമാണ്. ഇതിലൂടെ ‘കേരളീയത’ എന്ന സവര്‍ണ്ണ ദേശീയഭാവനയെ ചോദ്യം ചെയ്യുകയും കേരളത്തേക്കുറിച്ച പുതിയ ചരിത്രവായനകള്‍ക്ക് ഇടം തുറക്കുകയുമാണ് ഇസ്ലാമിക പ്രസ്ഥാനം ചെയ്തത്.

ബീമാപള്ളി പ്രദേശം ഇതുപോലെ തന്നെ സവിശേഷമായ ഒരു രാഷ്ട്രീയപ്രമേയമാണ്. കേരള/ മുസ്ലീം നവോത്ഥാനചരിത്രത്തിലെങ്ങും സല്‍പ്പേരില്ലാത്ത ‘ഇനിയും നന്നാവാത്ത’ ഒരു കോളനി ആയാണ് ബീമാപള്ളി നിലനില്‍ക്കുന്നത്. ‘യാഥാര്‍സ്ഥിതികര്‍’ എന്ന് ചാപ്പയാടിക്കപ്പെട്ട. മുസ്ലീം സമുദായം തിങ്ങിത്താമസിക്കുന്ന തിരുവനന്തപുരത്തെ കോളനിപ്രദേശമാണ് ബീമാപള്ളി. 2006 മെയ് 17-ന് ആറുപേര്‍ ക്രൂരമായി കൊല്ലപ്പെട്ട പോലീസ് നരഹത്യക്ക് ഇടയാകേണ്ടിവന്ന പ്രദേശം. കൂത്തുപറമ്പ് വെടിവെയ്പ് അടക്കം കേരളത്തിലെ ‘പൊതു ഓര്‍മ്മ’യെ (Public memory) സംഭവബഹുലമാക്കിയ ഒരു പ്രശ്‌നവുമായില്ല ബീമാപള്ളി. പൊതുമണ്ഡലം വളരെ വേഗം മറന്നു കളഞ്ഞു കേരളത്തിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഭീകരതയെ മുസ്ലീം എന്നതുമാത്രമല്ല, ‘മത്സ്യത്തൊഴിലാളി’ എന്നതും കൂടി ചേര്‍ന്ന് സങ്കീര്‍ണ്ണമായ ഒരു സ്വത്വാനുഭവമാണ് ബീമാപള്ളിക്കാരുടേത് എന്നതുതന്നെയാണ് ഇതിനുകാരണം. കേരളത്തിനകത്തെ എന്നല്ല, സമുദായത്തിനകത്തെ തന്നെ അപരാനുഭവമാകാറുണ്ട് ബീമാപള്ളി പലപ്പോഴും. മലബാര്‍ സമരത്തോടൊപ്പം ബീമാപള്ളിയെയും ഓര്‍ക്കാന്‍ കഴിഞ്ഞ മെയ്-17ന് കേരളത്തിലെ മുസ്ലീം ചെറുപ്പക്കാര്‍

നടത്തിയ ശ്രമം പൊതുമണ്ഡലത്തെയും നമ്മുടെ അക്കാദമിക രംഗത്തെയും ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ബീമാപള്ളി വെടിവെയ്പ് പൊതുമണ്ഡലത്തെ എങ്ങനെയൊക്കെ ചോദ്യം ചെയ്യുന്നു എന്ന് വിശദമാക്കുന്ന കെ. അശ്‌റഫിന്റെ പുസ്തകമുണ്ട്. വര്‍ഗ്ഗീയത എന്ന വ്യവഹാരത്തിന്റെ മൗലിക ദൗര്‍ബ്ബല്യമെന്താണ് എന്ന് ആ പുസ്തകം ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. വര്‍ഗ്ഗീയത, സാമുദായികത എന്നീ പ്രയോഗങ്ങള്‍ ഏതു വ്യവഹാരമണ്ഡലത്തില്‍നിന്നു രൂപപ്പെട്ടതാണ് എന്ന് അന്വേഷിക്കുന്നതാണ് അതിലെ പഠനങ്ങള്‍.

ഇസ്ലാമിക പ്രസ്ഥാനത്തെക്കുറിച്ച്  പ്രധാന ആരോപണം അത് പൊതുമണ്ഡലത്തില്‍ വര്‍ഗ്ഗീയത പരത്തുന്നു എന്നതാണ്. ഒരു ഇടതുപക്ഷ പദാവലിയാണ് ‘വര്‍ഗ്ഗീയത’ ഈ പ്രയോഗം മതേതരത്വത്തില്‍ നേര്‍വിപരീതമാണ് എന്നത് മതേതരത്വത്തെക്കുറിച്ച്  നമ്മുടെ തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതാണ്. അതുകൊണ്ടാണ് വര്‍ഗ്ഗീയത പൂണ്ട വാക്കിനോട് നമ്മള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണം എന്നു പറയേണ്ടി വരുന്നത്. ബീമാപള്ളിയെക്കുറിച്ച് സംസാരിക്കുന്നത് ഇസ്ലാമിക/മുസ്ലീം നവോത്ഥാനത്തെക്കുറിച്ചുള്ള പുതിയ വായനകളെക്കൂടി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇസ്ലാമിക നവോത്ഥാനത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും നിലനില്‍ക്കുന്നത് മുഖ്യമായും സലഫി ധാരണകളാണ്. പരിഷ്‌കരണം (Reformism) എന്നതാണ് ഇതിന്റെ വ്യാവഹാരികപദം. കേരളീയ മുസ്ലീം പരിഷ്‌കരണം എന്നത് പലപ്പോഴും കൊളോണിയല്‍ ആധുനികതയുടെ പരിഷ്‌കരണ വാദത്തോട് ഭിന്നത പുലര്‍ത്തുന്നില്ല. സയ്യിദ് മൗദുദിയെക്കുറിച്ച് നടത്താറുള്ള ‘പരിഷ്‌കര്‍ത്താവ്’ എന്ന പ്രയോഗം പലപ്പോഴും സലഫീ ആധുനികതയുടെ അബോധത്തെയാണ് പ്രക്ഷേപണം ചെയ്യാറുള്ളത്. മുസ്ലീം നവോത്ഥാനം’ എന്നത് ആഴത്തിലുള്ള പുനര്‍വായന ആവശ്യപ്പെടുന്ന ഒന്നാണ് എന്ന് ഇതിലൂടെ മനസിലാക്കാം. കൊളോണിയലിസത്തിലൂടെ രൂപപ്പെടുന്ന ആധുനികവല്‍ക്കരണ പ്രക്രിയയാണ് ‘നവോത്ഥാനം’ എന്ന് സൂക്ഷ്മവായനയില്‍ തിരിച്ചറിയാനാകും. എന്നാല്‍ ഇതില്‍നിന്നു മുസ്ലീം നവോത്ഥാനം വേര്‍തിരിയുന്ന ഇടമേത് എന്ന് പഠിക്കേണ്ടത് അനിവാര്യമാണ്. കൂടുതല്‍ വായിച്ചാല്‍ സയ്യിദ് മൗദുദി ഏറ്റവും മികച്ച ആധുനികതാ വിമര്‍ശകനും സവിശേഷമായി മുസ്ലീം രാഷ്ട്രീയകര്‍ത്വത്തിന്റെ വക്താവുമായിരുന്നു എന്നതുകൊണ്ട് അദ്ദേഹത്തെ ആരും മുസ്ലീം സ്വത്വവാദി’ ആക്കിയിട്ടില്ല. മുസ്ലീം സ്വത്വവാദം’ എന്നു നിരന്തരം ആക്ഷേപിക്കുന്ന പലതും ആ ലേബലില്‍ അറിയപ്പെടുന്നത് അടിസ്ഥാനപരമായി എന്താണ് എന്ന് വായിക്കാണോ വിവരമുണ്ടാക്കാനോ പ്രാഥമിക ശ്രമം പോലും നടത്തുന്നില്ല എന്നത് ഖേദകരമാണ്. ദലിത് , മുസ്ലീം സ്വത്വവാദം എന്നിങ്ങനെ ഉയിരുന്ന പല ആരോപണങ്ങളും സവര്‍ണ്ണ മാനസികത (Elite Humanity ) സുഖം കണ്ടെത്തുന്നതില്‍നിന്ന് രൂപപ്പെടുന്നതാണ്. മാനവികത ( Humanism) എന്നത് ആധുനികതയുടെ ഏറ്റവും വലിയ കാല്‍പനികത മിത്ത് ആണ്. വളരെ നിരപേക്ഷവും (Objective) ഏതൊരു സാമൂഹിക പ്രസ്ഥാനത്തിന്റെയും ലക്ഷ്യവുമായാണ് ‘മാനവികത’ നിര്‍ണ്ണയിക്കപ്പെടുന്നത്.

______________________________
ദലിത് സാമൂഹിക വിഭാഗത്തെ ഗാന്ധിജി ഹരിജന്‍സ് എന്നുവിളിച്ചത് ഈ മാനവികബോധത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ദലിത് രാഷ്ട്രീയകര്‍തൃത്വത്തെ നിഷേധിക്കുന്നതാണ് ഈ കാഴ്ചപ്പാടെന്ന് എളുപ്പം തിരിച്ചറിയപ്പെട്ടു. കേള്‍ക്കാന്‍ ഭംഗിയുള്ള ഈ പ്രയോഗം, മാനവികത, വ്യത്യസ്ത സാമൂഹിക സ്വത്വങ്ങളുടെ രാഷ്ട്രീയാനുഭവങ്ങളെ നിരസിക്കുന്നതായതുകൊണ്ട് നമുക്കതിനെ ഒരു സോഷ്യല്‍ വയലന്‍സ് ആയിട്ട് മാത്രമേ മനസിലാക്കാന്‍ കഴിയൂ. നിലവിലുള്ള മാനവികതയെ സാക്ഷാത്കരിക്കുകയാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്ന് മനസിലാക്കുന്നവര്‍ മാനവികതയുടെ രാഷ്ട്രീയത്തെക്കുറിച്ച് അപഹാസ്യകരമായ അജ്ഞതയാണ് പുലര്‍ത്തുന്നത്.
______________________________

 മാര്‍ക്‌സിസ്റ്റു സോഷ്യലിസ്റ്റുവാദത്തിന്റെ അനുബന്ധമായി വികസിച്ചതാണ് ‘മാനവികത’ എന്ന സങ്കല്പം തികച്ചും ഭൗതികവാദപരവും (Mistrial) സ്വത്വനിരപേക്ഷവുമായ ഈ സങ്കല്പനത്തിന്റെ വേരുകള്‍ പ്രമുഖ ചിന്തകന്‍ റോബര്‍ട്ട് ഓവനിലാണ് ചെന്നു നില്‍ക്കുന്നത്.
മനുഷ്യാധികാരവാദമെന്നൊക്കെ നമുക്കിതിനെ വിളിക്കാം. ദാള്‍നികമായി എന്നതിനേക്കാള്‍ രാഷ്ട്രീയപരമായി ഇതിനെ മനസിലാക്കുന്നതാണ് കൂടുതല്‍ പ്രസക്തം. ദലിത് സാമൂഹിക വിഭാഗത്തെ ഗാന്ധിജി ഹരിജന്‍സ് എന്നുവിളിച്ചത് ഈ മാനവികബോധത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ദലിത് രാഷ്ട്രീയകര്‍തൃത്വത്തെ നിഷേധിക്കുന്നതാണ് ഈ കാഴ്ചപ്പാടെന്ന് എളുപ്പം തിരിച്ചറിയപ്പെട്ടു. കേള്‍ക്കാന്‍ ഭംഗിയുള്ള ഈ പ്രയോഗം, മാനവികത, വ്യത്യസ്ത സാമൂഹിക സ്വത്വങ്ങളുടെ രാഷ്ട്രീയാനുഭവങ്ങളെ നിരസിക്കുന്നതായതുകൊണ്ട് നമുക്കതിനെ ഒരു സോഷ്യല്‍ വയലന്‍സ് ആയിട്ട് മാത്രമേ മനസിലാക്കാന്‍ കഴിയൂ. നിലവിലുള്ള മാനവികതയെ സാക്ഷാത്കരിക്കുകയാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്ന് മനസിലാക്കുന്നവര്‍ മാനവികതയുടെ രാഷ്ട്രീയത്തെക്കുറിച്ച് അപഹാസ്യകരമായ അജ്ഞതയാണ് പുലര്‍ത്തുന്നത്. ഞാന്‍ സംസാരിക്കുന്നത് ഇസ്ലാമിക മാനവികതയെക്കുറിച്ചാണ് എന്ന മാല്‍കം എക്‌സിന്റെ പ്രസ്താവനയും(Manning marable) മാനവികതയെ കൂടുതല്‍ പ്രശ്‌നഭരിതമാക്കുന്നുണ്ട്.

ബഹുസ്വരത എന്നത് സമകാലിക ഇസ്ലാമിക ജ്ഞാനസംവാദങ്ങളിലെ പ്രമുഖമായ ഒരു മേഖലയാണ്. ഇത് അനേകം രാഷ്ട്രീയസംഘര്‍ഷങ്ങളെ ഉല്‍പാദിപ്പിക്കുന്നുണ്ട്. എല്ലാ സാമൂഹികാധികാരങ്ങളോടും ചേര്‍ന്നു നിന്നുകൊണ്ട് സംഘര്‍ഷരഹിതമായ ഒരു സാമൂഹിക ക്രമത്തിനെ വിഭാവന ചെയ്യാനുള്ള ഉപകരണമായി ബഹുസ്വരതാ സംവാദങ്ങള്‍ പലപ്പോഴും മാറിത്തീരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതിലൂടെ സാധ്യമാകുന്ന സവര്‍ണ്ണ ചരിത്രരൂപീകരണത്തില്‍ ഒരു ഇടപെടലും അസ്വസ്ഥതയും സൃഷ്ടിക്കാന്‍ കഴിയാത്ത വിധം നമ്മുടെ സാമൂഹിക ഭാവനകള്‍ അരാഷ്ട്രീയമായി മാറുകയും പുതിയ വായനകളോട് ഒരുതരം ‘ഹിസ്റ്റീരിയ’ രൂപപ്പെടുകയും ചെയ്യുന്നത് അങ്ങനെയാണ്. മുസ്ലീം പിന്നാക്ക രാഷ്ട്രീയ കര്‍തൃത്വത്തിലൂന്നിയ സാമൂഹിക മാനവികതയെക്കുറിച്ചുള്ള ആഴമുള്ള വായനകളെയും ആലോചനകളെയും ഇടതുപക്ഷപദാവലികള്‍ കടമെടുത്ത് അപഹസിക്കാനുള്ള ശ്രമത്തില്‍ ജ്ഞാനപരമായ അന്ധതയാണ് തെളിഞ്ഞുകാണുന്നത്. സവര്‍ണ്ണ മാനവികതയെ(Elite Humanity) രൂപീകരിക്കുന്നത് ജാതിയും മതവുമൊക്കെ അടങ്ങിയ സാമൂഹിക അധികാരങ്ങളാണ്. ഇതു തിരിച്ചറിഞ്ഞു രൂപപ്പെടുന്ന വിശകലനങ്ങളെ കൗതുകനോട്ടത്തില്‍ വിധേയമാക്കുന്നതും ഭയപ്പാടിന്റെ ഭാഷകൊണ്ട് വിശദീകരിക്കുന്നതും ഇടതുപക്ഷ അക്കാദമിക്‌സ് ആണ്. ഇത്തരം അക്കാദമിക നേട്ടങ്ങള്‍ പലപ്പോഴും അരാഷ്ട്രീയമാകുന്നത് നമ്മുടെ അക്കാദമിക് എന്നത് ദേശീയതയുടെ ഉല്‍പന്നം ആയതുകൊണ്ടാണ് എന്ന് . ജി. അലോഷ്യന്‍ പറയുന്നു. പുതിയ തരത്തിലുള്ള രാഷ്ട്രീയ രൂപീകരണങ്ങള്‍ അക്കാദമിസത്തെ അപനിര്‍മ്മിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്വത്വവും ജീവിതവുമായി ബന്ധപ്പെട്ട പലതരത്തിലുള്ള സാമൂഹിക സങ്കീര്‍ണ്ണതകളെ മനസിലാക്കാന്‍ അല്‍പംപോലും ശ്രമിക്കാതെ ‘അപകടം പിടിച്ച സ്വത്വവാദം’ എന്നൊക്കെ ഇതിനെ ബ്രാന്‍ഡ് ചെയ്യാന്‍ പലരും നടത്തുന്ന ശ്രമം വിവരക്കേടിന്റെ ആഴമാണ് ബോധ്യപ്പെടുത്തിതരുന്ത്.

________________________________________________
സവര്‍ണ്ണ ഫെമിനിസ്റ്റ് വ്യവഹാരങ്ങളെയും പെണ്‍ചരിത്രവാദങ്ങളെയും അപ്പാടെ പൊളിച്ചെഴുതുന്ന ഒരു ജ്ഞാനവിഭാഗമായാണ് (Knowledge)മുസ്ലീം പെണ്ണിനെ ഇന്ന് സാമൂഹിക ചിന്തകര്‍ മനസിലാക്കുന്നത്. മുസ്ലീംപെണ്ണിന്റെ സവിശേഷമായ സാമൂഹിക കര്‍തൃത്വത്തെ (Social agency) ആഴത്തില്‍ വിശകലനം ചെയ്യുന്ന സബാമഹ്ദൂദ് അടക്കമുള്ളവരുടെ പഠനങ്ങള്‍ വിശദീകരിക്കാന്‍ ഈ ലേഖനം മതിയാവില്ല. ദലിത് സ്ത്രീരാഷ്ട്രീയവും സമാനസ്വഭാവത്തിലാണ് കേരളത്തില്‍ വികസിച്ചുവരുന്നത്. കേരളത്തിലെ സ്ത്രീരാഷ്ട്രീയം സവര്‍ണ്ണജാതിവിഭാഗങ്ങളുടെ പൈങ്കിളിപ്പരിപാടി ആകുന്നഘട്ടത്തിലാണ് രേഖാരാജ്, ജെന്നി റൊവീന അടക്കമുള്ളവരുടെ പഠനങ്ങളിലൂടെ ദലിത്‌ഫെമിനിസത്തിന് ശക്തമായ അടിവേര് രൂപപ്പെടുന്നത്.
________________________________________________

ലിംഗസംവാദങ്ങളുടെ മണ്ഡലത്തില്‍ നടക്കുന്ന പുതിയ തരത്തിലുള്ള ജ്ഞാനവികാസവും ഇതിനോടു ചേര്‍ത്തു മനസിലാക്കേണ്ട ഒന്നാണ്. ലിംഗം എന്ന കേവല സ്വത്വത്തിലൂന്നിയ രാഷ്ട്രീയ കാഴ്ചപ്പാട് ഇന്ന് അപ്രസക്തമാണ്. അറബ് വസന്തത്തിന്റെ ഭാഗമായി ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായ മുസ്ലീം സ്ത്രീ രാഷ്ട്രീയം സവിശേഷമായി മനസിലാക്കേണ്ട ഒന്നാണ്. പൊതുമണ്ഡലത്തില്‍ മുസ്ലീം സാമൂഹികസ്ഥാനത്തുനിന്നുകൊണ്ട് ഇടപെടലുകള്‍ നടത്തുന്നതോടൊപ്പം തന്നെ ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തോട് സ്വന്തമായി വായനാസമീപനം രൂപീകരിക്കാനും കഴിയുന്ന രീതിയില്‍ മുസ്ലീം പെണ്ണിന്റെ ഇടം നമ്മള്‍ തിരിച്ചറിയുന്നു. സവര്‍ണ്ണ ഫെമിനിസ്റ്റ് വ്യവഹാരങ്ങളെയും പെണ്‍ചരിത്രവാദങ്ങളെയും അപ്പാടെ പൊളിച്ചെഴുതുന്ന ഒരു ജ്ഞാനവിഭാഗമായാണ് (Knowledge)മുസ്ലീം പെണ്ണിനെ ഇന്ന് സാമൂഹിക ചിന്തകര്‍ മനസിലാക്കുന്നത്. മുസ്ലീംപെണ്ണിന്റെസവിശേഷമായ സാമൂഹിക കര്‍തൃത്വത്തെ (Social agency) ആഴത്തില്‍ വിശകലനം ചെയ്യുന്ന സബാമഹ്ദൂദ് അടക്കമുള്ളവരുടെ പഠനങ്ങള്‍ വിശദീകരിക്കാന്‍ ഈ ലേഖനം മതിയാവില്ല.
ദലിത് സ്ത്രീരാഷ്ട്രീയവും സമാനസ്വഭാവത്തിലാണ് കേരളത്തില്‍ വികസിച്ചുവരുന്നത്. കേരളത്തിലെ സ്ത്രീരാഷ്ട്രീയം സവര്‍ണ്ണജാതിവിഭാഗങ്ങളുടെ പൈങ്കിളിപ്പരിപാടി ആകുന്നഘട്ടത്തിലാണ് രേഖാരാജ്, ജെന്നി റൊവീന അടക്കമുള്ളവരുടെ പഠനങ്ങളിലൂടെ ദലിത്‌ഫെമിനിസത്തിന് ശക്തമായ അടിവേര് രൂപപ്പെടുന്നത്.
ഡല്‍ഹി റേപ്പ് കേസുമായി ബന്ധപ്പെട്ട് അരുന്ധതി റോയി എടുത്ത നിലപാട് ശ്രദ്ധിക്കേണ്ടതാണ്. ലിംഗേതരമായ സാമൂഹികസ്ഥാനങ്ങളുടെ രാഷ്ട്രീയത്തെ ക്കുറിച്ചുതന്നെയാണ് അവര്‍ സംസാരിച്ചത്. ഡെല്‍ഹി കത്തുമ്പോള്‍ സോണി സോറിയെക്കുറിച്ചും കശ്മീരിലെ മുസ്ലീം ഉമ്മമാരെക്കുറിച്ചും നവജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് സംസാരിക്കേണ്ടിവരുന്നതും അതുകൊണ്ടാണ്.
ഇസ്ലാമിക പ്രസ്ഥാനത്തിന് ഒരിക്കലും മനുഷ്യന്റെ സാമൂഹികാനുഭവത്തെ അന്യവല്‍ക്കരിച്ചുകൊണ്ട് നിലനില്‍ക്കാനാവില്ല. ഉത്തരാധുനികതയെന്നും സ്വത്വവാദമെന്നുമൊക്കെ പേരിട്ട് ദൂരദര്‍ശിനിയുലൂടെ നോക്കി തീര്‍പ്പാക്കേണ്ട കാര്യമൊന്നുമല്ല ഇതൊന്നും. മുഴത്തിനും മുഴം ഇടതു ജ്ഞാനവാദങ്ങളെ പിന്‍പറ്റി അധീശലോകത്ത് നിന്ന് കാര്യങ്ങളെ നോക്കി കാണുന്നതിനുപകരം നിരന്തരമായ സംവാദങ്ങളിലൂടെ സ്വയം നവീകരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ആധുനികതാ വിമര്‍ശനങ്ങളെയും പുതിയ തരത്തിലുള്ള രാഷ്ട്രീയ ആവിര്‍ഭാവങ്ങളെയും ‘ദേശാഭിമാനി’യിലൂടെയും മാതൃഭൂമിയിലൂടെയും വായിച്ചു മനസിലാക്കാനുള്ള പ്രവണതകള്‍ക്ക് പരിക്കേല്‍പിക്കുന്നതുകൊണ്ടു കൂടിയാവണം നവജനാധിപത്യ രാഷ്ട്രീയം പലര്‍ക്കും വര്‍ഗ്ഗീയ വാദവും സ്വത്വവാദവുമൊക്കെ ആയി മാറുന്നത്.
________________________________

Top