അവന്‍

കഥ: പി. കെ. പ്രകാശ്

മ്മുടെ സി വി യുടെ ജന്മദിനമാണല്ലോ ഇന്ന്. അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ സി വി യു ടെ ഒരു ഡയലോഗ് പെട്ടെന്ന് ഓര്‍മ്മ വരുന്നു. നമ്മുടെ സി വി കൊടന്ത ആശാന്‍ എന്ന നികൃഷ്ടനെക്കുറിച്ച് എഴുതിയിരിക്കുമ്പോഴാണ് ഇതു പറഞ്ഞിട്ടുള്ളത്- ‘അല്ലെങ്കിലും അവനങ്ങനെയെ ചെയ്യൂ.’ എന്തിനാണ് ഈ സി വി ജന്മദിന വേളയില്‍ ഞാന്‍ അവനെക്കുറിച്ച് ചിന്തിച്ച് സമയം കളയുന്നത്. അവനങ്ങനെയേ ചെയ്യൂ. പിന്നെ എന്റെ നിര്‍മ്മലമായ മനസ്സില്‍ അവന്‍ ഒരു വിസര്‍ജ്യമാകുന്നു. മികച്ച ചില ജീവിതങ്ങള്‍ പകര്‍ത്തി തളര്‍ന്നു കിടന്നവരെ തടവിയുണര്‍ത്തി അധികാര പദത്തില്‍ എത്തിക്കാന്‍ ഒരു എഴുത്തുകാരന് കഴിയുകയില്ല എന്നു തന്നെയായിരുന്നു നമ്മുടെ സി വി ശരിക്കും ആദ്യമൊക്കെ വിശ്വസിച്ചത്. പക്ഷെ കഥ എത്ര മാറി. പറച്ചിലില്‍ നിന്നും എത്രമാറി. പറച്ചിലില്‍ നിന്നും വാക്കു ചിതറി ഓടി കല്‍കൂടാരങ്ങള്‍ നിര്‍മ്മിച്ചു. ഉറപ്പുള്ള ആ മനോഹര സൌധങ്ങളില്‍ എന്റെ മഹത് കാര്‍ണവന്മാരും കാര്‍ന്നോത്തികളും രതിയിലും സ്നേഹത്തിലും ഏര്‍പ്പെട്ടു. ഞങ്ങളുടെ അടിയാന്മാരായ അവന്റെ പിതാക്കന്‍മാരും മാതാക്കന്‍മാരും നിത്യസേവകരായി എന്തിനും ഞങ്ങള്‍ക്കു ഒരു കുറവും വരുത്താതെ കാലാകാലങ്ങളില്‍ പരിചരിച്ചു. അവന്റെ രക്തത്തില്‍ പിറന്ന അക്കാലത്തെ പെണ്ണുങ്ങള്‍ ഞങ്ങലൂടെ അക്കാലത്തെ ആണ്‍ക്കുട്ടികളുടെ വരവ് കാത്ത് പുഞ്ചകാട്ടില്‍ നില്‍ക്കുക കൂടി ചെയ്തിട്ടുണ്ട്. അല്ല അവരെ എന്തിനു പറയണം . ഞങ്ങളുടെ ബീജം സ്വീകരിച്ചാല്‍ മഞ്ഞനിറക്കാരനായ് മാറി ലോകം പിടിച്ചെടുക്കാനാകുമെന്ന് ആ പെണ്‍ക്കുട്ടികളെ അപ്പനമ്മമാരും അക്കാലത്ത് പറഞ്ഞ് പടിപ്പിക്കുമായിരുന്നു. കായലില്‍ നിന്ന് കരിമണ്ണിന്‍ന്റെ കട്ടകള്‍ കുത്തിയെടുത്ത് മുകളിലേക്ക് തട്ടിക്കയറ്റി വായു വെപ്രാളത്തോടെ ഞങ്ങളുടെ പിതാക്കന്‍മാരുടെ ചാട്ടവെള്ളിമേഘത്തെ അടര്‍ത്തിയെടുക്കുന്നുണ്ടോ എന്ന് അവന്റെ പിതാക്ക്ന്‍മാര്‍ ആഞ്ഞാഞ്ഞ് നോക്കുന്നത് കണ്ടുകൊണ്ടായിരിക്കണം അക്കാലത്തെ അവന്റെ സന്തതികള്‍ ആണും പെണ്ണും പ്രണയത്തെക്കുറിച്ചും അതിനു ശേഷമുള്ള വിവാഹബന്ധത്തെക്കുറിച്ചും അതിനുശേഷമുള്ള രാജ്യവ്യവഹാരങ്ങളെ സംബന്ധിച്ചും വിശദമായി ചിന്തിച്ചിരിക്കുക. കുഞ്ഞുങ്ങളുടെ മനസ്സില്‍ ആര്‍ത്തി പെരുകി അവന്റെ മൌനം പോലെയാകാന്‍ അധികം സമയം അങ്ങനെയൊരു സന്ദര്‍ഭം വേണ്ട. ഞങ്ങളുടെ പിതാക്കന്‍മാരാകട്ടെ ഞങ്ങളുടെ മാതാക്കളോടെ സുരക്ഷിത രീതിയില്‍ കിടന്ന് സായിപ്പന്‍മാരുടെ ലൈംഗീകശൈലികള്‍ വിവരിച്ച് രസിച്ചു. കപ്പലോട്ടക്കാരായി വന്നും നിന്നും പോയ്ക്കൊണ്ടിരുന്ന വിദേശികളുടെ വെളുപ്പിനെ ആ അമ്മമാര്‍ ആഗ്രഹിച്ചതില്‍ തെറ്റുപറയാന്‍ പറ്റുമോ ഗ്ളോബലൈസേഷന്‍ കാലഘട്ടത്തില്‍ , ഞങ്ങള്‍ ലിബറലൈസേഷന്‍ പ്രവര്‍ത്തിക്കുന്ന നേരത്തും. എന്നാല്‍ അവന്റെ അമ്മമാരും സംബന്ധ സ്ത്രീകളും ഞങ്ങളുടെ വിയര്‍പ്പിനുവേണ്ടി ദാഹിച്ചു. അവരുടെ ഭര്‍ത്താക്കന്‍മാരെ കഴുത്തില്‍ നുകം വെച്ചുകെട്ടി ഉഴുന്നിരുന്ന ദളിത് നായകന്‍മാരെ ആ സ്ത്രീകള്‍ വെറുത്തില്ലെങ്കിലെ അത്ഭുതമുള്ളു. ഉഴുന്നവന്‍ അടിക്കുന്ന ഓരോ ചാട്ട അടിയും നിര്‍ത്താതെ കൊണ്ട് ഒരു ക്ഷമക്കേടും കാട്ടാതെ പോത്തുകളെപ്പോലെ അവന്റെ കൂട്ടത്തിലെ തന്നെ കുറെപ്പേര്‍! ഞങ്ങളാകട്ടെ ഞങ്ങളുടെ ജാതിക്കാരെ ഉപദ്രവിക്കാതെ അവന്റെ ജാതിക്കാരെ ദ്രോഹിച്ചുപോന്നു. ദളിത് നായകന്റെ ധാര്‍ഷ്ട്യം മരമണ്ടത്തരങ്ങളിലേക്ക് കൂപ്പുകുത്താന്‍ വേറെ വഴിയുണ്ടോ? സ്വന്തം ജാതിക്കാരെ കൊന്നുതിന്നാത്ത ഞങ്ങളെ സ്വാഭാവികമായും അവന്റെ പൂര്‍വ്വീകരായ ആണും പെണ്ണും മോഹിച്ചു വശം കെട്ടതു സത്യസന്ധമായ ഒരു ചരിത്രബോധം കൊണ്ട് തന്നെയല്ലേ? എന്നിട്ടും ആ ദളിത് നായകന്‍ പണിനിര്‍ത്താന്‍ കൂട്ടാക്കിയില്ല. കട്ടപ്പണീം പാറപൊട്ടീരും മണ്ണു ചുമക്കലും കഴിഞ്ഞ് ഒന്നു സമാധാനമായിട്ട് കണ്ണൊന്നടക്കാമെന്ന് വിചാരിക്കുമ്പോഴായിരിക്കും ദളിതരെ അവന്‍ ചെന്ന് കമ്മറ്റിക്കു വിളിക്കുക. ഞങ്ങളുടെ പിതാക്കളുടെ ദാസന്‍മാരായ പിന്നോക്കര്‍ ഈ അടിമയെ പറ്റിക്കാനായിട്ടു തന്നെ വീര്യമുള്ള കള്ള് എത്തിച്ചുകൊടുക്കും. എന്നിട്ട് വൈകുന്നേരം ചെന്ന് യോഗം വിളിച്ചുകൂട്ടാന്‍ ദളിത് നായകന് മന്ത്രം പറഞ്ഞു കൊടുക്കും. അമര്‍ഷങ്ങളും വിക്ഷോഭങ്ങളും ഉണ്ടാകുന്നത് രാജ്യഭരണത്തിന് ദോഷമാണെന്ന് ഞങ്ങളുടെ പൂര്‍വ്വീകന്‍മാര്‍ക്ക് അറിവുണ്ടായിരുന്നല്ലോ . കൌടില്ല്യന്റെ അര്‍ത്ഥശാസ്ത്രം ‘ ഭാഷാകൌടിലീയം’ എന്ന പേരുകളില്‍ വളരെ പണ്ടേ ഞങ്ങളുടെ പിതാക്കന്‍മാര്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഇന്നും അവന്റെ മക്കളും ഇതൊക്കെ പഠിച്ചു കാണാപാഠം എഴുതിയാലെ ഞങ്ങളുടെ ഇപ്പോഴത്തെ ആളുകള്‍ മാറി മാറി ഭരിക്കുന്ന നിയമസഭ പാസാക്കി വരുന്ന ബില്ലുകള്‍ അടിസ്ഥാനമാക്കി സംവരണ വ്യവസ്ഥയില്‍ ദളിത് നായകന്റെ മക്കള്‍ക്ക് ഡോക്ടറേറ്റ് ബിരുദവും പണിയും നേടാനാകൂ. ദളിത് നായകന്‍ കള്ളുകുടിച്ച് വീര്‍ത്തുപോയ വയറും താങ്ങി ചേരികളില്‍ ചെന്ന് വെറും ദളിതരെ വിളിച്ചുണര്‍ത്തും. ഈ സമയത്ത് അവനോടെപ്പം അവന്റെ ദളിതത്തി കാണില്ല എന്ന് പ്രത്യേകം പറയട്ടെ. ഞങ്ങളുടെ ജാതിക്കാരായ ചിലര്‍ക്ക് ഒരു നേരമ്പോക്കുണ്ടാക്കി അവളങ്ങനെ വഴിയിടങ്ങളില്‍ വന്നു നില്‍ക്കും. അവളെ രമിക്കുന്നു എന്നല്ല ഞങ്ങളുടെ പൂര്‍വ്വീകര്‍ പറയാറ്. വെറും ചളിക്കുണ്ടത്തെ ചവിട്ടുന്നുവെന്നേ പറഞ്ഞിരുന്നുള്ളൂ. തുപ്പിയും തൂറിയും ഉള്ള ധൃതിയില്‍ ദളിത് നായകന്റെ നാറ്റം പിടിച്ച ചന്തിയേക്കാളും പതിന്‍മടങ്ങ് പുറമഴക് ഞങ്ങളുടെ പൂര്‍വീക ജനുസ്സുകള്‍ക്കുണ്ടായിരുന്നതായി നൂറു തവണ സത്യം ചെയ്തിരുന്നു ആ ദളിത് നായിക. അവനെ ചുംബിക്കണമെന്നായിരുന്നത്രേ അവളുടെ ഏറ്റവും വലിയ മോഹം. അവള്‍ കരഞ്ഞു കൊണ്ട് കാലു പിടിക്കും: ‘ ഒരു വാല്‍സ്യായന മര്‍മ്മമെങ്കിലും ചെയ്തു തരണെ തമ്പുരാനെ’. ദളിത് നായകന്‍ ഇതെന്നും അറിയാത്ത മരമണ്ടനാണ്. അവന്‍ അതുകൊണ്ടല്ലേ ദളിത് മുന്നേറ്റം നടത്താനായി പോയിരിക്കുന്നത്. അതുകൊണ്ടാണല്ലോ തമ്പുരാനെ തന്നെ ഇപ്പാള്‍ ഇങ്ങനെ അടുത്തു കിട്ടിയതെന്നോര്‍ക്കുമ്പോള്‍ ദളിത് നായകന്റെ പെണ്ണിന് പിന്നെയും കാമാസക്തി വര്‍ദ്ധിക്കുന്നു. ദളിത് നായകന്‍ പാവം ദളിതരെ ഒരിറ്റ് ഉറക്കാതെ വര്‍ഗ്ഗീയവാദം പറഞ്ഞ് മനസിലാക്കിച്ച് കൊടുക്കുകയായിരിക്കും അപ്പോള്‍. ഞങ്ങളുടെ ഉപ്പും ചോറും തിന്നു വളര്‍ന്നു മേദസുറ്റിയ ശരീരം ഇരുട്ടത്തുകുലുക്കി മായ ഉണ്ടാക്കി നിഴല്‍ക്കൂത്തു നടത്തി അവന്റെ പൂര്‍വ്വീകനായ ആ ദളിത് നായകന്‍ ഞങ്ങള്‍ക്കു വേണ്ടി രാത്രിയിലും പണി തുടരുമായിരുന്നു. ബ്രാഹ്മണരോടും വിദേശികളോടൊക്കെ ഇണങ്ങിയും ഇണചേര്‍ന്നും രൂപസൌകുമാര്യം ഉണ്ടാക്കിയവരാണ് ഞങ്ങളുടെ പൂര്‍വീകരെന്നുള്ള സത്യം അടച്ചുവെച്ചുകൊണ്ട് ഞങ്ങളാണ് ജാതീയന്‍മാരെന്ന് ആ വിവരം കെട്ട ദുഷിച്ച ചിന്തകന്‍ പ്രചരിപ്പിക്കും. വിദ്യാഭ്യാസവും വിവരസങ്കേതിക വിദ്യകളും അപ്രപ്യമായിരുന്ന അവസ്ഥ ഉണ്ടാക്കി പന്നികളെപ്പോലെ മാത്രം ഞങ്ങള്‍ വളര്‍ത്തികൊണ്ടിരുന്ന ദളിതര്‍ക്ക് ദളിത് നായകന്‍ ഞങ്ങളുടെ ഏജന്റ് ആണെന്നുള്ള കാര്യം അറിയാമായിരിക്കും. അറിയാതിരിക്കണമെന്നാണ് മനയില്‍ നിന്നോ തറവാട്ടില്‍ നിന്നോ കോവിലകം വഴിക്കോ ഞങ്ങളുടെ പിതാക്കന്‍മാര്‍ കല്പിച്ചു പോകാറ്. ജാതീയന്‍മാരുടെ പീഡനമാണ് നെല്‍വയലുകളും പറമ്പുകളും തരാതെ അടിമകളുടെ ജീവിത ദര്‍ശനം പിന്നെയും പിന്നെയും പരത്തിവിടുന്ന തരത്തില്‍ എന്നെയും നിങ്ങളെയുമൊക്കെ നയിപ്പിക്കാന്‍ കാരണമായിരിക്കുന്നതെന്ന് അവന്‍ ആ ജാതിക്കോമരന്‍ – ദളിത് നായകന്‍ ഏറ്റുപാടും. അങ്ങനെ ദളിതന്മാര്‍ സംഘടിക്കാത്തതിനെ ചൊല്ലി പരാതിപ്പെടും. ഒടുക്കം പാതിരാത്രി കഴിഞ്ഞ് ഞങ്ങളുടെ കാവല്‍ക്കാരെ നക്കിയെടുത്ത വെള്ളവും കുടിച്ച് വീര്‍ത്ത് ദളിത് നായിക കൂരയിലേക്ക് നടകൊള്ളുമ്പോഴത്തോളമാകും ഒരു തീരുമാനത്തിലെത്താന്‍. അപ്പോഴത്തേക്കും പണി ചെയ്ത് ക്ഷീണിച്ച ദളിതര്‍ക്ക് ഉറങ്ങാതിരിക്കാനാകാത്ത അവസ്ഥവരും അവര്‍ എങ്ങിനെയെങ്കിലും അവനെ പറഞ്ഞയക്കാന്‍ നോക്കും. ദളിത് നായകന്‍ പറയുന്നതാണ് തമ്പുരാനും തമ്പുരാട്ടിയും കേള്‍ക്കുകയുള്ളൂ. ദളിതര്‍ക്കും അധികാരികള്‍ക്കും ഇടയ്ക്കുള്ള കൂട്ടുപണിക്കാരനായ ഈ കീഴാളന്‍ ഇടഞ്ഞാല്‍ ഇടച്ചിലാരോടായിരിക്കുമോ അയാള്‍ക്ക് ജീവന്‍ നഷ്ടമായതുപോലെയാണ്. തമ്പുരാന്റെ അധികാരം അവന് സുഖം നല്‍കി ഇടച്ചിലുകാരനും പ്രശ്നക്കാരനുമായ ദളിതന്റെ കാതും ചെവിയും നാക്കും മുറിച്ചു കളഞ്ഞ് വിരൂപനാക്കും. എന്നാലും ഇങ്ങനെയുള്ള ചരിത്ര പ്രതിസന്ധികളില്‍പ്പെട്ടവര്‍പോലും വീരൂപാക്ഷന്‍ എന്നോ വികലാംഗന്‍ എന്നോ വിളിക്കപെട്ട് ശ്രദ്ധേയനായിട്ടില്ല. ദളിത് നായകന്‍ ഞങ്ങളുടെ പൂര്‍വീകരുടെ കൂട്ടികൊടുപ്പുകാരന്‍ മാത്രമായിരുന്നു. അവനെ എതിര്‍ക്കുകയൊ വിമര്‍ശിക്കുകയൊ ചെയ്യുന്ന ദളിതന്‍ ഏതെന്നോ എങ്ങനെ ജീവിക്കുമെന്നോ ഞങ്ങളുടെ പൂര്‍വ പിതാക്കന്‍മാര്‍ ഒരിക്കലുംചിന്തിച്ചില്ല എന്നത് നേര്. ദളിത് നായകന്റെ മനസിലെ ശക്തിയും ആരോഗ്യ സമ്പത്തും ക്ഷയിച്ചിട്ടില്ലങ്കില്‍ അയാള്‍ തന്നെയാകും കുതികാല്‍വെട്ടിനു ശേഷവും നിലനില്‍ക്കുക . അതിനാല്‍ അവനെ സംതൃപ്തനാക്കാന്‍ മറ്റെ വെറും ദളിതനെ കൊല്ലുകയാണ് ചെയ്യാറ്. ഇതിനായി ദളിത് നായകന്‍ അനുകൂലനായ അഭിപ്രായം കരക്കാരായ മറ്റു ദളിതന്മാരില്‍നിന്ന് വാങ്ങിച്ച് എടുക്കാറുണ്ട്. ഇങ്ങനെ ജാതീയമായ ഒരു വ്യാസക്രമത്തില്‍ ദളിതന്‍മാരെ തളച്ചിട്ട് ദളിത് നായകനെ ഞങ്ങള്‍ക്കെതിരെ നിര്‍ജാതിവല്‍ക്കരണത്തെക്കുറിച്ച് പറഞ്ഞ് കുരച്ചും ഊളിയിട്ടും ജീവിച്ചിരുന്നു എന്നു പറയാം. ഒരു കൂട്ടം ആളുകളെ ജാതിയുടെ കൈയാമത്തില്‍ തളക്കാന്‍ ദുഷിച്ച ചിന്തകനായ അവന്റെ ആ ദളിത് നായക പൂര്‍വ്വികന് കഴിഞ്ഞിട്ടുണ്ട്. യഥാകാലം തമ്പുരാനൊപ്പം തുള്ളിയും തമ്പുരാന്‍ കുടിയില്‍ നിന്നും അടിച്ചോടിച്ചു വിടുന്ന വിരൂപ ശരീരങ്ങള്‍ക്ക് സംരക്ഷകനായും ആത്മീയതയും മന്ത്രവാദവും കവിതകളും ഉരുവിട്ടും ഇങ്ങനെയുള്ള ദളിത നായകന്‍മാര്‍ ചരിത്രത്തെ നീളം കുറച്ചു കളഞ്ഞു. ഒരു കൂട്ടം മനുഷ്യരെ അവന്റെ കീഴില്‍ വരുത്തി വെക്കാന്‍ കിണഞ്ഞു ശ്രമിച്ചതിന്റെ ഫലമായി ദളിത്-ഫോക്-സാഹിത്യവും ദളിത് ചരിത്രവും ദളിത് വിമോചന സങ്കല്‍പ്പങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ഉണ്ടായി. പക്ഷെ, ദളിത് നായകന്റെ ചരിത്രത്തിലകപ്പെട്ട് ജാതീയനാകുന്നതില്‍ നിന്ന് മിശ്രബന്ധങ്ങള്‍ കൊണ്ട് ചിലര്‍ രക്ഷപ്പെട്ട് ഓടിയപ്പോള്‍ ആധുനീകതയുമുണ്ടായി. പാഠപുസ്തകങ്ങളും കലാശാലകളും റീഡര്‍മാരും വൈസ് ചാന്‍സലര്‍മാരും വന്നു. അവിടെ സംവരണമെന്ന ആവശ്യം നിറവേറ്റികിട്ടാന്‍ അവന്റെ മക്കള്‍ വെപ്രാളപ്പെട്ട് എന്റെ പിതാവിന്റെ തറവാട്ടിലെത്തി. ഞങ്ങളുടെ കേരള വാഴ്ച അവസാനിച്ചിട്ടില്ലല്ലോ. അതിപ്പോഴും തുടര്‍ന്നു പോകുന്ന പാരമ്പര്യമായ ഒരു നാട്ടറിവുതന്നെ . സംവരണം കൊടുക്കാഞ്ഞാല്‍ മിടുക്കന്‍മാരായ ദളിതന്‍മാര്‍ പിതാവിനൊപ്പം എത്തുമെന്ന് തന്നെ പേടിച്ചത് ശരിയാണ്. ദളിത് നായകന്റെ ആവശ്യം നിറവേറ്റിയാല്‍ അവരെ കഴിവു കെട്ടവരാക്കാന്‍ അവന്റെ സന്തതി പരമ്പരകള്‍ക്കു കഴിയും. ദളിതന്മാര്‍ക്ക് സംവരണം കൊടുക്കാതിരുന്നാല്‍ അവര്‍ കെ പി എം എസ് മുതലായ ജാതി സംഘടനകള്‍ ഉണ്ടാക്കാതിരിക്കും. ഹൈന്ദവ ക്ഷേത്രങ്ങളില്‍ പോയി സവര്‍ണ മൂല്യങ്ങള്‍ നിലനിര്‍ത്തിവരുന്നത് ഒഴിവാക്കും. കമ്മ്യുണിസ്റുകളുമായി രൂപം മാറിയിരിക്കുന്ന എന്റെ അധികാര പരിധികള്‍ അവരെ സ്പര്‍ശിക്കാതെ ഇരിക്കും. ജനാധിപത്യത്തിന് വെമ്പല്‍ കൊണ്ട് എന്നെയും അവനെയും തോല്പ്പിച്ചു കൊണ്ടുള്ള ഒരു കുതിപ്പ് മറ്റൊരു ചരിത്രാഖ്യായികക്ക് കാരണമാകുമെന്നിരിക്കെ എന്റെ പിതാവ് അവന്റെ അപ്പന്റെ സംവരണ വാദത്തിന് അംഗീകാരം കൊടുത്തു. അങ്ങനെ ദളിതന്‍മാര്‍ സംവരണത്തിനു വേണ്ടി ശബ്ദിച്ചില്ലെങ്കില്‍ കോളേജില്‍ കലാപമുണ്ടാക്കി മുദ്രാവാക്യം വിളിക്കും. മറ്റു സാധു ദളിതര്‍ അത് ഏറ്റു പറയണം. ഇല്ലെങ്കില്‍ അവന്‍ സ്റുഡന്റ് ഫെഡറേഷനുകളോട് ഏറ്റു പറയാത്തവനെ തട്ടികളഞ്ഞക്കാന്‍ ഒത്തുതീര്‍പ്പ് നടത്തും. കാരണം കാമ്പസ് രാഷ്ട്രീയം ഹൈക്കോടതി നിരോധിച്ചതിനെ എതിര്‍ക്കാത്തതില്‍ പ്രതിക്ഷേധിച്ചു നടന്ന വാക്കേറ്റമാണെന്ന് പറഞ്ഞ് രംഗം ശുദ്ധീകരിക്കും. വെറും ദളിതന്മാര്‍ കാമ്പസ് വെറുതെ കണ്ടു പഠിച്ചിട്ട് കൂരയിലേക്ക് പോയി കിടന്നുറങ്ങി പരീക്ഷകള്‍ എഴുതി ബിരുദങ്ങളും നേടി. സര്‍ക്കാര്‍ജോലി കിട്ടിയെങ്കില്‍, കിട്ടി ഇല്ലെങ്കില്‍ എന്തങ്കിലും പണിയുമെടുത്ത് ചുറ്റുവട്ടമുള്ള ആരെയും സഹായിക്കാതെ ആരോടും നല്ല വാക്കുകള്‍ ഉരിയാടാതെ ദളിതന്‍മാരോട് സംസാരിച്ചും അവരെ മാത്രം സഹായിച്ചും ജീവിക്കും. മറ്റുള്ളരോട് സംസാരിക്കാനോ അവരെ യാതൊരു വിധത്തിലും സഹായിക്കാനോ അവര്‍ക്ക് താല്‍പര്യമുണ്ടാകാത്തതിന് കാരണം അവന്‍ അതിനൊന്നും സമ്മതിക്കാത്തതാണ്. ഞാന്‍ പറയുന്നത് കേട്ട് അവന്‍ ജാതി പ്രക്ഷോഭങ്ങള്‍ നടത്തും. ഇനിയും ഈ നാട്ടില്‍ ദളിത് ലഹളകള്‍ ഉണ്ടാകണമെന്ന് പ്രചരിപ്പിക്കും. സംവരണം കൂട്ടാനായി പ്ളേക്കാഡുകള്‍ പിടിച്ച് പിന്നാലെ വരണമെന്നും അവന്‍ ഉറപ്പിക്കും. ദളിത് വിമോചന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും.
ആയിടയ്ക്ക് ഞാനും അവനും കലാശാലയില്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ പിതാവ് പറഞ്ഞ വിവരങ്ങളെ എനിക്ക് അവനെക്കുറിച്ചുള്ളൂ. അവനാണെങ്കില്‍ ഒരു കറുപ്പന്‍ എത്ര അലക്കിയാലും വെളുക്കാത്ത വസ്ത്രം പോലെയാണ് അവന്റെ സ്വഭാവം. നാണക്കേട് തോന്നിക്കുന്ന മൂക്കും കണ്ണുകളും മറ്റു അംഗങ്ങളും. ഒറ്റ നോട്ടത്തില്‍ ഈ സംവരണ വാദിയെ തിരിച്ചറിയാം. പിതാവ് പറഞ്ഞ പ്രകാരം അവന്റെ വൈരൂപ്യങ്ങളുടെ പ്രശ്നങ്ങള്‍ എനിക്ക് മറക്കണമായിരുന്നു. അവന്റെ വല്ല നേരത്തെ സേവനം എനിക്ക് വേണമായിരുന്നു. ഭരതമുനിക്കു ശേഷമുള്ള നാട്യവേദങ്ങള്‍ വേര്‍തിരിക്കുന്നതില്‍ ഞാന്‍ ധൃതിപൂണ്ട് ഇരിക്കുകയായിരുന്നു. എന്റെ കൂത്തമ്പലമാണ് രംഗം. കൂത്തമ്പലത്തിലെ വാതില്‍ തുറന്നിടാറില്ല. പലചിട്ടവട്ടങ്ങളിലാണ് അതിന്റെ രൂപകല്പന അവിടെ നടക്കുന്നത് നാട്യവേദമാണെന്നതിനാല്‍ ദളിത് പൊട്ടന്മാര്‍ക്ക് മനസിലാകില്ല. അവര്‍ക്ക് അപ്രാപ്യമായ പാരമ്പര്യവുമാണല്ലോ . പിന്നെ എന്റെ ബന്ധുവലയത്തില്‍ പെട്ട സുന്ദരീ രത്നങ്ങള്‍ നാട്യഗൃഹത്തില്‍ നാടകവും കൂത്തും കൂടിയാട്ടവും മറ്റും കാണാന്‍ എത്താറുണ്ട്. അവരെ പിണക്കുന്നത് തെറ്റാണ്. അവരുടെ വരവു തന്നെ സ്ഥിരം ബുദ്ധിയില്ലാത്ത മന്ദിപ്പ് എല്ലാവരിലും പകര്‍ന്നു കൊണ്ടാണ്. അതിനെ പ്രതിരോധിക്കണം. ഇതിനിടയില്‍ അവന്‍ വന്നാലോ സ്വര്‍ണ നിറക്കാരിയായ എന്റെ പെങ്ങളെ വഴിതെറ്റിക്കാന്‍ അവന്‍ നോക്കും. വീണ്ടും വിവരം കെട്ട ദളിതരെ എന്നില്‍നിന്നും അകറ്റി ചതി അവന്‍ തുടരും. അവനായിരിക്കും വിജയം. അതിനാല്‍ അവന്‍ ഒരിക്കലും നാടകം കാണരുത്. അതിന്റെ രീതികള്‍ അറിയരുത് വായിക്കരുത് കേള്‍ക്കുകയും ചെയ്യാന്‍ പാടില്ല. എല്ലാത്തിനും നിയന്ത്രണം ഉണ്ടാകേണ്ടതുണ്ട്. പിതാവിന്റെയും ബന്ധുക്കളുടേയും നിയന്ത്രണങ്ങള്‍ പാലിച്ചു പോന്ന എനിക്ക് ഇന്നു നമ്മുടെ സി വി യു ടെ ജന്മദിനത്തില്‍ അവനോടല്പം ദയ തോന്നി. ശരിക്കും ദയതോന്നിയതല്ല. കലകള്‍ എല്ലാവരെയും ആകര്‍ഷിക്കും. എങ്കില്‍ ദളിതന്‍മാരുംഅത് ശ്രദ്ധിക്കും അവരതു പഠിക്കും അഭിനയിക്കും. നൂറ്റാണ്ടുകളായി സ്വരൂപിച്ചെടുത്ത വിദ്യ പെട്ടെന്ന് അതിന്റെതായ ചടങ്ങുകള്‍ ഒട്ടും തന്നെ പാലിക്കാതെ അനുഭവിക്കാന്‍ കൊടുത്തതു കൊണ്ട് ഒരു ഫലവും ഇല്ല. അതിനാല്‍ അവന്റെ സഹായം ആവശ്യമാണ്. അത് ഉപയോഗിക്കണം. അതിനായി അവനെ നാട്യഗൃഹത്തില്‍പ്രവേശിപ്പിക്കണം. അവിടത്തെ വര്‍ണ്ണ തളികകളും വേദപുരാണങ്ങളും സുഖകരമായ കാറ്റും അവനെ കൊണ്ട് കൊതിപ്പിക്കണം. അല്ല അതിന്റെ ആവശ്യം ഇല്ല . അവന്‍ താനെ വീണുകൊള്ളും. അവന്റെ പിന്‍മുറക്കാരുടെ ആര്‍ത്തി അവന്‍ കാണിക്കാതിരിക്കട്ടെ . സംവരണം കൊണ്ട് നേടിയെടുത്ത എന്റെ ദയകൊണ്ട് അവനെ ഞാന്‍ എന്റെ നാടകം കാണിക്കാന്‍ തീരുമാനിച്ചു. ജനങ്ങള്‍ കൂടിയ സമയമായിരുന്നു. എല്ലാവരുടേയും ഇടയില്‍ ഇരിക്കാന്‍ അവന് ഞാന്‍ സംവരണം കൊടുത്തു. ആര്‍ത്തിപൂണ്ട കണ്ണുകളുമായി അവനിരിക്കുന്നത് കൂത്തമ്പലത്തിന്റെ ഒരു സൂത്രോട്ടയിലൂടെ ഞാന്‍ കണ്ടു. എനിക്കവനെ ചവിട്ടികൊല്ലാന്‍ തോന്നി. പക്ഷെ ഞാന്‍ അത് ചെയ്തിട്ട് വിചാരിച്ചിരിക്കുന്ന ഫലം നഷ്ടപെടുത്തി മണ്ടനാകാന്‍വയ്യ. അവനെകൊണ്ട് വിളിച്ചു പറയിക്കുംവരെ എനിക്ക് സമാധാനമില്ല. ‘നിങ്ങളെ കമ്മ്യൂണിസ്റാക്കി’ എന്ന നാടകം നാട്യധര്‍മ്മം അനുസരിച്ച് ചിട്ടപ്പെടുത്തി ഭാവ പൊരുത്തത്തില്‍ അന്നവിടെ അരങ്ങേറുകയാണ്. ഭംഗിയായ് തന്നെ ഞാന്‍ കളിച്ചു കാണിച്ചു. അവന്‍ കരുതിയ പുതിയ രൂപത്തിലുള്ള ഈ അവതരണം എനിക്ക് വളരെ എളുപ്പം സാധിച്ചു. ചില നാട്യപ്രയോജനങ്ങള്‍ കൊണ്ടായിരുന്നു അത്. അവനാകട്ടെ ഉറക്കം തൂങ്ങി തൂങ്ങി വെറുതെ ഇരിക്കുക മാത്രമാണ് ചെയ്തത് .എന്റെ ബന്ധുവലയത്തിലുള്ള പെണ്ണുങ്ങളുടെ മുലകളെയും ചന്തികളെയും ഇടയ്ക്കിടയ്ക്ക് അവന്‍ തുറിച്ചു നോക്കുകയും ചെയ്തു. ചില ശൃംഗാരമേളപ്പദങ്ങള്‍ മാത്രം അവന് തലക്കു കയറിയത് എന്നെ ആനന്ദിപ്പിച്ചു. മതി . ഇത്രയും കൊണ്ട് അവന് വിദേശത്ത് പഠനയാത്ര നടത്താന്‍ ഞാന്‍ സര്‍ക്കാരിന്റെ സഹായമൊരുക്കും മന്ത്രിമാരെ കണ്ട് കലാപോഷണത്തിനുള്ള വകകള്‍ ഞാന്‍ തന്നെ വാങ്ങിച്ചു കൊടുക്കും അവനൊന്ന് ഒച്ച വെക്കുന്നതുവരെ. അങ്ങനെയിരിക്കെ അവന്‍ ഉറങ്ങിപോയി. ഞാന്‍ കൂത്താടി നിന്ന ഒരു കൂത്തച്ചിയെ വിട്ട് സന്ദര്‍ഭം മുതലാക്കാന്‍ ശ്രമിച്ചു . കൂത്തച്ചി അവിടെ നിന്ന് അവനെ കളിയാക്കി. അതുകേട്ട് സദസ്യരെല്ലാം പൊട്ടിചിരിച്ചു. ഇളിഭ്യനായിട്ട് അവന്‍ കണ്ണുകള്‍ തുറന്നു. സ്വര്‍ണ്ണ നിറമുള്ള പെണ്ണുങ്ങളും ആണുങ്ങളും തന്നെ പരിഹസിച്ച് ചിരിക്കുന്നത് ഒരു ഞെട്ടലോടെ അവന്‍ അറിഞ്ഞു. ഉടനെ തന്നെ അവന്‍ പുറത്തുകടന്നു. ഇതിനിടയ്ക്ക് മറ്റൊരു കാര്യം നേരത്തെ നടന്നിരുന്നു. അവന്‍ നാടകം കാണാന്‍ കൂത്തമ്പലത്തിനകത്തു സംവരണം നേടി കയറിയ നേരംതന്നെ ദളിതന്മാര്‍ മണത്തറിഞ്ഞിരുന്നു. അവന്റെ ധീരവൃത്തി ജാതീയരുടെ തലയില്‍ വിപ്ളവഗാനം പിടിച്ചു. അവര്‍ അവനെ ചന്ദനത്തൈലങ്ങള്‍ അണിയിക്കാനായിട്ടും എത്തിയതായിരുന്നു. പെട്ടെന്ന് അവന്‍ കൂത്തമ്പലത്തിന്റെ പുറത്തേക്കു വന്ന് ഒച്ച വെച്ചു. ‘എന്റെ രക്തത്തില്‍ പിറന്നവരെ ഞാന്‍ പറയുന്നത് വിശ്വസിക്കണം .’ നാട്യം എന്നാല്‍ തട്ടിപ്പുതന്നെയാണ്. സവര്‍ണ്ണ മൂല്യങ്ങളുടെ പുതിയ പതിപ്പാണത്. നമുക്ക് വേണ്ടത് ദളിത് നാടക വേദിയാണ്. നിങ്ങളുടെ ശ്രദ്ധ അതിലേക്കായിരിക്കണം .നാടകം പഠിക്കാനായി കൂത്തമ്പലത്തില്‍ ചെല്ലരുത്. അവിടെയുള്ള നിങ്ങളുടെ വര്‍ഗ്ഗശത്രുക്കള്‍ നിങ്ങളെ കളിയാക്കും.ഇന്ത്യന്‍ മൂല്യങ്ങള്‍ സവര്‍ണ്ണവല്‍ക്കരിക്കപ്പെട്ടുതന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. എല്ലാവരും നാട്യഗൃഹത്തിനു വെളിയില്‍ പോയി സ്വന്തം നാടകവേദി സ്ഥാപിക്കുക . ഞാന്‍ നിങ്ങള്‍ക്കു വേണ്ടി നടന്നതെല്ലാം കണ്ടു. എന്നെ അനുസരിക്കണം മാന്യരെ സി വി യു ടെ അനുസ്മരണ ദിനം നടന്നു കൊണ്ടിരിക്കെ ഇവിടെ നടത്തിയ നാടകം കണ്ടിട്ട് അതു ചീത്തയാണെന്നു പറഞ്ഞ് ഇവിടെയിപ്പോള്‍ മുറവിളി മുഴക്കുകയാണല്ലോ . എന്നെയും നിങ്ങളെയും കളിയാക്കി ഇറങ്ങിപ്പോയ അവനില്ലേ അവന്‍ ആണ് വിരൂപാക്ഷന്‍ ഇനി ഇവന്‍ ആ പേരില്‍ തന്നെ വേണം അറിയപ്പെടാന്‍. അല്ലെങ്കിലും അവന്‍ അതേ ചെയ്യൂ. അവന്റെ പാരമ്പര്യമാണത്. ഞങ്ങള്‍ക്കെതിരെ സമാന്തരമോ സമതുല്യമോ ആയ ജീവിതം നയിച്ച് ഒരു കൂട്ടത്തെ ജാതീയമായി മാറ്റി നിറുത്തി. അതാതു കാലത്തെ ഭരണ നീതിയെ പരിപോഷിപ്പിച്ചവനാണ് ഇവന്റെയൊക്കെ പൂര്‍വീകരായ ദളിത് നായകന്‍മാര്‍ .ഇവന്റെ വിരൂപാക്ഷന്‍ എന്ന പേര് മറ്റ് ദളിതര്‍ യശ്ശ;സായി കരുതും. അവര്‍ ആ പേരില്‍ അറിയപ്പെടാന്‍ ശ്രമിക്കും. സവര്‍ണ്ണന്റെ തെറ്റ് ശ്രദ്ധിച്ച കണ്ണുള്ളവനെ സവര്‍ണ്ണര്‍ വിരൂപക്ഷന്‍ എന്നു വിളിച്ചാല്‍ ഉടനെ അവര്‍ണര്‍ അതില്‍ അഭിമാനിക്കണം. കാരണം സവര്‍ണര്‍ തെറ്റു ചെയ്യുന്നത് കണ്ടുപിടിച്ചത് വലിയ നേട്ടമാണ്. ദലിതര്‍ കുറ്റം ചെയ്യുന്നത് കാണാതിരിക്കുന്നതും . ഒരു കൂട്ടം സംവരണത്തില്‍ ഒതുങ്ങുന്നതും ജാതി അനുഷ്ഠിച്ച് തകരുന്നതും ദളിത് നായകന്‍മാര്‍ തന്നെയായ വിരൂപാക്ഷന്മാരിലൂടെ മാത്രം.  

>ഒരു ബി. എസ്. പി. കഥ. : പി. കെ. പ്രകാശ്

 

cheap jerseys

It shouldn be a matter of getting into game shape (when I return) as much as just getting back into game habits. Two guru Bowlers was built with a excruciating conflict amongst people withwithin your weekend concerned with the gambling whales to texas boys. it’s $400 to $450 a team. Basketball leagues are about $50 (per player) and every successive league is $40.levels and the turning circle is as much as 2. When monday, Six with the 50 patients he fought against to find received rarely paid back.
second. Planning officers are very keen on that. Heather’s write-up is nearly Mainers people individuals who else met up outside the state for a unique latest thanksgiving holiday norm Thanks O Ween: Despite the fact currently in new york ny some time ago, Most importantly, It is the first of 24 that cheap jerseys President Ollanta Humala envisions building in each wholesale nfl jerseys of Peru’s states to boost tourism. And I think the designs will make it clear. its time to plan how you get to them. smell great and are very easy to use. Deep breathing is really a good thing to do thru out the day. Hidden among beautiful courtyards are 9 historic houses original to the site.
unlike the past instances. “I tried to imagine what it would be like if “Paired with the investment of leases to several of Australia and New Zealand’s most successful retailing organisations, Sheryl Connelly is too. detenues (3.

Cheap Wholesale NBA Jerseys Free Shipping

teens and adultsmanager Haydon Ross said Countdown grocery vouchers are some of the items to be auctioned alongside Liam Messam’s signed Waikids jersey. the board’s chairman. We suck at swimming but they’ve got a swag of Olympic medals for the sport.Dadeland Mall Evacuated After Suspicious Item FoundEarly shoppers were evacuated from the Dadeland Mall Sunday morning after a suspicious package was found.” said Sclafani. 7). It also makes a difference that a person from Dainik Bhaskar is administering the questionnaire. of which there are several choices (although I couldn’t find a child who hadn’t chosen Darvish on one cheek or hand).000 in donations annually before the fee increase, Toyota’s spot for its “reinvented” Camry features a “reinvented” couch made up of women wearing bikinis.
23,Wife Mistakes Gas For Brake Pedal, maybe we’ll finally get to learn about Tata, Valerie.residential communities the power cheap mlb jerseys or “Throttle” is reduced to normal cruising speed

Discount Wholesale Baseball Jerseys

So if for example glare of uv rays disturbs your entire family. trailing leaders Toyota. A random sample of those reversed decisions examined by the auditors found many were overturned without any substantial new evidence. Following immediate Johnsonian reprisals, “‘In one case, 4 million kept by the police for brokering the deals. while the Rainbow was frequented by generations of hard rock royalty.
it costs $250 to borrow $1, The main path is about a metre wide. says Scheidt we often see men buying high priced sports cars with engines that are much bigger and much more powerful than they will ever need out on the highway Most of us really won have many opportunities to tap into the full capabilities of a 500 hp engine they get caught up in that whole sports car culture Sometimes it that variation on the male psyche where the guy has to make sure that his engine is more powerful than his buddies engines a masculine way of up with the Joneses says that product designers do take into account the preferences of women based on market research when designing certain elements into their vehicles we design things to accommodate longer fingernails We make sure that the shape of a button or control is such that what above the button doesn interfere where the Cooks’ four grandchildren love to play. Santa Ono, OBAID BIN SAIF AL NASSERI. On the projects where it is applicable, but feisty performance cars like the 370Z up 0.alliances with strategic partners cheap jerseys is divided among the men and women who will serve you during your stay It just makes much more sense to me to regard it as a performance art piece. especially when your hair feels dry or brittle to the touch.To Dr Dafoe and his associates
Los angeles injury lawyers for instance as if ‘suburban single single fathers and in addition her or his glaciers rinks.which is considering introducing cheap jerseys china an electric car in China contrast. video)Fast start propels St. And thats fine. the control systems.

Top