വീഴ്ചയില്‍ കയ്യൊഴിഞ്ഞു; അന്തര്‍സംസ്ഥാന തൊഴിലാളികള്‍ നീതി തേടുന്നു

കേരളത്തില്‍  തൊഴില്‍ തേടിയെത്തുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കുണ്ടാകുന്ന ദുരന്തങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും നേര്‍ക്കാഴ്ചകളാണ് ഒറീസാ സ്വദേശികളായ വിക്രമിന്റെയും ലാല്‍സായിയുടെയും ആസാം സ്വദേശികളായ വിജേഷിന്റെയും സെയ്താലിയുടെയും ജീവിതം. തൊഴിലിടത്തില്‍ വെച്ച് സംഭവിച്ച അപകടങ്ങളില്‍ പരിക്കേറ്റ ഇവരോട്  തൊഴിലുടമകള്‍ സാമാന്യ നീതി പോലും കാട്ടിയില്ല. അങ്ങേയറ്റം ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ കഴിയുന്ന ഈ തൊഴിലാളികളാണ് ഇന്ന് തുച്ഛമായ കൂലി വാങ്ങി  മലയാളികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും  സേവനങ്ങളും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. സര്‍ക്കാരും പൊതു സമൂഹവും ഇവരെ അന്യരായി കാണുകയും അകറ്റി നിര്‍ത്തുകയും ചൂഷണ വിധേയരാക്കുകയും ചെയ്യുന്നു. മരണത്തിലും രോഗത്തിലും മാനുഷിക പരിഗണന പോലും ഇവര്‍ക്ക് ലഭിക്കാറില്ല.  ഈ തൊഴിലാളികള്‍ക്ക് നീതി ലഭ്യമാക്കുന്നതിന്  അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വര്‍ക്കിംഗ് ക്ലാസ് ആള്‍ടെര്‍നേറ്റീവ്  യൂണിയന്‍  സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് ബ്രൂണോ തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, എറണാകുളം ജില്ലാ കളക്ടര്‍  ഷെയ്ക്ക് പരീത് എന്നിവര്‍ക്ക് നിവേദനം  നല്‍കി. നിവേദനത്തിന്റെ പൂര്‍ണ രൂപം. 

ന്ത്യയുടെ ഗ്രാമങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കുണ്ടാകുന്ന ദുരന്തങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും നേര്‍ക്കാഴ്ചകളാണ് ഒറീസാ സ്വദേശികളായ വിക്രമിന്റെയും ലാല്‍സായിയുടെയും ആസാം സ്വദേശികളായ വിജേഷിന്റെയും സെയ്താലിയുടെയും ജീവിതം. വീഴ്ചയില്‍ കാലിന് ഒടിവ് സംഭവിച്ച ലാല്‍സായിക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനാല്‍ ഇപ്പോള്‍ നടക്കാന്‍ കഴിയുന്നില്ല. ഒറീസ സ്വദേശിയായ വിക്രം വീണ് ഗുരുതരമായി പരിക്ക് പറ്റി ലിസി ആശുപത്രിയില്‍ കഴിയുന്നു. തൊഴിലുടമ തിരിഞ്ഞ് നോക്കിയിട്ട് പോലുമില്ല. ആസാം സ്വദേശിയായ സെയ്താലി പെരുമ്പാവൂരില്‍ പ്ലൈവുഡ്‌ കമ്പനിയില്‍ ചുമടെടുക്കുന്നതിനിടയില്‍ വീണ് പരിക്ക് പറ്റി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊഴിലുടമ നാളിതുവരെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായിട്ടില്ല. ആസാമില്‍ നിന്നുള്ള തൊഴിലാളിയാണ് വിജേഷ്. നഗരങ്ങളിലേക്ക് തൊഴില്‍ തേടിയെത്തുന്ന ഏതൊരു തൊഴിലാളിയെയും പോലെ ദാരിദ്യ്രവും ഗ്രാമത്തിലെ തൊഴിലില്ലായ്മയുമാണ് വിജേഷിനെയും തൊഴില്‍ തേടിയെത്താന്‍ പ്രേരിപ്പിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ പ്ളാറ്റ്ഫോമിലേക്ക് വീണ് പരിക്ക് പറ്റിയ വിജേഷ് അനാഥരുടെ വാര്‍ഡിലാണ്. ഈ തൊഴിലാളികള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം.   

സെയ്താലി

ആസാമിലെ മുനിഗാവ് ജില്ലയില്‍ നിന്നും കേരളത്തിലെത്തി എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പ്ളൈവുഡ് കമ്പനിയില്‍, തൊഴില്‍ ചെയ്ത് വരികയായിരുന്ന സെയ്താലി എന്ന യുവാവ് കമ്പനിയിലെ കയറ്റിയിറക്ക് ജോലികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വീണ് ഗുരുതരമായി പരിക്ക് പറ്റി എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയുകയാണ്. പെരുമ്പാവൂര്‍ പുല്ലുവഴിയിലുള്ള തോബ്രാ പ്ളൈവുഡ് കമ്പനിയില്‍ വെച്ചാണ് 10.08.2012 ലാണ് അപകടം സംഭവിച്ചത്. കമ്പനിയുടെ മാനേജര്‍ പെരുമ്പാവൂര്‍ സാന്‍ജോസ് ആശുപത്രിയില്‍ സെയ്തലിയെ എത്തിച്ചുവെങ്കിലും ചികിത്സയുടെ ഉത്തരവാദിത്വം എറ്റെടുക്കാന്‍ തയ്യാറായില്ല. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആവശ്യത്തിന് മരുന്നുകള്‍ നല്കി സെയ്താലിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. എന്നാല്‍ കമ്പനിയില്‍ താമസസ്ഥലത്തെത്തിയ സെയ്താലിയെ വിശ്രമിക്കാനനുവദിക്കാതെ കമ്പനിയുടമ ജോലി ചെയ്യിക്കുകയായിരുന്നു. ആവശ്യത്തിന് വിശ്രമം ലഭിക്കാതെ കമ്പനിയില്‍ ജോലി ചെയ്ത് തുടങ്ങിയ സെയ്താലിയുടെ ആരോഗ്യനില വീണ്ടും വഷളായി. വേദന സഹിക്കാന്‍ വയ്യാതെ കമ്പനിയില്‍ കിടന്ന സെയ്താലിയെ കേവലം 500 രൂപ മാത്രം നല്കി ഉടമ കമ്പനിയില്‍ നിന്നും പറഞ്ഞയക്കുകയാണുണ്ടായത്. വീണ്ടും സാന്‍ജോസ് ആശുപത്രിയിലെത്തിയ സെയ്താലി ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വര്‍ക്കിംഗ് ക്ളാസ് ആള്‍ട്ടര്‍നേറ്റീവ് യൂണിയന്റെ സഹായത്തോടുകൂടി

 

സെയ്താലി

അഡ്മിറ്റായിരിക്കുകയാണ്. യൂണിയന്‍ ജില്ലാ ലേബര്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് പരാതി നല്കിയതിനെതുടര്‍ന്ന് കമ്പനിയുടെ മാനേജര്‍ ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സാ ചെലവുകള്‍ നല്‍കിയെങ്കിലും നാളിതുവരെ ലേബര്‍ ഓഫീസറും തൊഴിലുടമയും വിഷയത്തില്‍ ഇടപെട്ടിട്ടില്ല.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ ചെയ്ത് വരികയായിരുന്ന സെയ്തലി രണ്ട് മാസം മുമ്പാണ് തോബ്രാ പ്ളൈവുഡ് കമ്പനിയില്‍ ജോലി ചെയ്യാനെത്തിയത്. മാതാപിതാക്കളും ഭാര്യയും നാല് കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സെയ്താലിക്കുണ്ടായ ദുരന്തം കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത ആഘാതമാണ്. അപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ സെയ്തലിക്ക് പരസഹായമില്ലാതെ കിടക്കയില്‍ നിന്ന് എഴുന്നോല്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ദാരിദ്യ്രവും ഗ്രാമത്തിലെ തൊഴിലില്ലായ്മയുമാണ് സെയ്താലിയെ കേരളത്തിലേക്ക് തൊഴില്‍ തേടിയെത്താന്‍ പ്രേരിപ്പിച്ചത്. തൊഴില്‍ ഇടങ്ങളില്‍ അപകടം ഉണ്ടാകുമ്പോള്‍ തൊഴിലാളിക്ക് ചികിത്സയും നഷ്ടപരിഹാരവും നല്‍കാനുള്ള സാധ്യത തൊഴിലുടമയ്ക്കുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ തൊഴില്‍ ചെയ്യാനെത്തുന്ന തൊഴിലാളികള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ ചികിത്സയും നഷ്ടപരിഹാരവും നിഷേധിക്കപ്പെടുന്ന നിരവധി സംഭവങ്ങളുണ്ടാകുന്നുണ്ട്. സെയ്താലിയുടെ കാര്യത്തില്‍ ഇത് സംഭവിക്കാന്‍ പാടില്ല. സെയ്തലിക്ക് ആവശ്യമായ ചികിത്സ നല്കാതിരിക്കുകയും വിശ്രമിക്കാനുള്ള ഡോക്ടറുടെ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് കഠിനാദ്ധ്വാനം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത കമ്പിനിയുടമ ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് ചെയ്തിരിക്കുന്നത്. വിദഗ്ദ ചികിത്സയും ദീര്‍ഘനാളത്തെ വിശ്രമവും ലഭിച്ചാല്‍ സെയ്തലിക്ക് ഒരുപക്ഷേ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കാം. ജീവിക്കുവാനുള്ള തുക സെയ്തലിയുടെ കുടുംബത്തിന് കമ്പനി അധികൃതര്‍ നല്‍കണം. അതുപോലെ തന്നെ സെയ്തലിയുടെ ചികിത്സാചെലവുകളും കമ്പനിതന്നെ വഹിക്കണം. ജീവിതത്തില്‍ ഇനിയൊരിക്കലും തൊഴില്‍ ചെയ്യാന്‍ കഴിയില്ലെങ്കില്‍ വര്‍ക്കെമെന്‍ കോമ്പന്‍സേഷന്‍ ആക്ടനുസരിച്ച് നഷ്ടപരിഹാരം നല്‍കാനും കമ്പനി തയ്യാറാകണം. ദാരിദ്യ്രം നിമിത്തം കേരളത്തില്‍ തൊഴില്‍തേടിയെത്തിയ ആസാം സ്വദേശിയായ സെയ്തലിക്ക് നീതി ലഭ്യമാക്കുന്നതിനുവേണ്ടി താങ്കള്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
1. സെയ്താലിക്ക് തോബ്രാ കമ്പനിയുടമ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുക.
2. സെയ്താലിക്ക് വിദഗ്ദ്ധ ചികിത്സയും വിശ്രമവും ലഭ്യമാക്കുക.

വിക്രം

ഒറീസയിലെ ഗജപതി ജില്ലയില്‍ നിന്നും എറണാകുളത്ത് തൊഴില്‍ തേടിയെത്തിയ ദളിത് യുവാവ് വിക്രം (25 വയസ്) ഇടശ്ശേരി ഗ്രൂപ്പിന്റെ എറണാകുളത്തെ മലബാര്‍ ഹൌസ് ബാറില്‍ ജോലി ചെയ്ത് വരുന്നതിനിടയില്‍ വീണ് ഗുരുതരമായി പരിക്ക് പറ്റി ലിസി ആശുപത്രിയില്‍

വിക്രം

കഴിയുന്നു. 30-08-2012 ന് രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍ അഞ്ചടി പൊക്കമുള്ള ബര്‍ത്തില്‍ നിന്നുള്ള വീഴ്ചയിലാണ് പരിക്ക് പറ്റിയത്. കൂടുതല്‍ തൊഴിലാളികളെ ഒരു മുറിയില്‍ താമസിപ്പിക്കുന്നതിന് വേണ്ടി രണ്ടടി വീതിയിലാണ് ഹോട്ടലില്‍ ബെര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്നത്. വീതി കുറഞ്ഞ ബെര്‍ത്തില്‍ നിന്ന് ഉറക്കത്തില്‍ തിരിഞ്ഞ് കിടക്കുമ്പോള്‍ വീണ് പരിക്ക് പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. പരിക്ക് പറ്റിയ വിക്രമിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സ ആവശ്യമുള്ളതിനാല്‍ ലിസി ആശുപത്രിയിലേക്ക് മാറ്റുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.  വര്‍ക്കിംഗ് ക്ളാസ് ഓള്‍ട്ടര്‍നേറ്റീവ് യൂണിയനാണ് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊഴില്‍ ഉടമ ഇതുവരെ തിരിഞ്ഞ് നോക്കാന്‍ പോലും തയ്യാറായിട്ടില്ല.  എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട് മരണമടഞ്ഞ ഒറീസ തൊഴിലാളി മധുനായ്ക്കിന്റെ സഹോദരനാണ് വിക്രം. മലബാര്‍ ഹൌസ് ബാറില്‍ നിന്ന് പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയ മധുനായ്ക്ക് രാത്രി 8 മണിയോടുകൂടി മരണമടഞ്ഞു. മലബാര്‍ ഹൌസ് ബാറിലെ തൊഴിലാളിയായ മകന്‍ രാജേഷിനൊപ്പം നടന്ന് ആശുപത്രിയിലെത്തിയ മധുനായ്ക്കിന് ആശുപത്രി അധികൃതര്‍ ഫലപ്രദമായ ചികിത്സ നല്കാതെ മരുന്നുകള്‍ നല്കി തിരികെ അയക്കുകയാണുണ്ടായത്. മധുനായ്ക്കിന് ഫലപ്രദമായ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ മധുനായ്ക്കിന് മരണം സംഭവിക്കുകയില്ലായിരുന്നു.

വിക്രമിന് വിദഗ്ദ ചികിത്സയും വിശ്രമവും ലഭിച്ചാല്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്ന് ചികിത്സിക്കുന്ന ലിസി ആശുപത്രിയിലെ ഡോ. ജേക്കബ് ചാക്കോ ഉറപ്പ് നല്കിയിട്ടുണ്ട്. ഓപ്പറേഷന് ശേഷം ലിസി ആശുപത്രിയില്‍ കഴിയുന്ന വിക്രമിന് മൂക്കിലൂടെ ട്യൂബിട്ടാണ് ഭക്ഷണം നല്കുന്നത്. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ ബാര്‍ ഉടമ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ തയ്യാറായിട്ടില്ല എന്നു മാത്രമല്ല ആശുപത്രിയില്‍ വിക്രമിനെ സന്ദര്‍ശിച്ചിട്ടുമില്ല. വീതി കുറഞ്ഞതും ഉയരം കൂടിയതുമായ ബെര്‍ത്തില്‍ നിന്ന് തൊഴിലാളികള്‍ ഇനിയും വീണ് പരിക്ക് പറ്റാന്‍ സാധ്യതയുണ്ട്. ബാറില്‍ 50 ഓളം തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്നുണ്ടെങ്കിലും ഉടമ തൊഴിലാളികളെ ഇന്‍ഷുറന്‍സ് ചെയ്തിട്ടില്ല. ഓവര്‍ ടൈം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മിനിമം വേജ് ആക്ട് അനുസരിച്ച് വേതനവും നല്കുന്നില്ല. പതിനാല് മണിക്കൂര്‍ വരെ മാനേജ്മെന്റിന്റെ നിര്‍ബന്ധത്തിന് വഴങ്ങി തൊഴില്‍ ചെയ്യേണ്ടി വരുന്നു. അതിനാല്‍ തൊഴില്‍ നിയമം ലംഘിക്കുന്ന ബാര്‍ ഉടമയ്ക്കെതിരെ നടപടി എടുക്കണം.  ദാരിദ്യ്രവും നാട്ടിലെ തൊഴിലില്ലായ്മയുമാണ്

വിക്രം

കേരളത്തില്‍ തൊഴില്‍ തേടിയെത്താന്‍ വിക്ര്രമിനെ പ്രേരിപ്പിച്ചത്. മാതാപിതാക്കളും ഭാര്യയും പിഞ്ചുകുഞ്ഞുങ്ങളുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമാണ് വിക്രം. തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന മലബാര്‍ ഹൌസ് ബാര്‍ ഉടമയ്ക്കെതിരെ ശക്തമായ നടപടി എടുക്കണം.  വിക്രമിന് നീതി ലഭ്യമാക്കുന്നതിന് വേണ്ടി താങ്കള്‍ ഇടപെടണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

1) ലിസി ആശുപത്രിയില്‍ കഴിയുന്ന വിക്രമിന്റെ ചികിത്സാ ചെലവുകള്‍ ബാര്‍ ഉടമ വഹിക്കുക.
2) വീതി കുറഞ്ഞതും പൊക്കം കൂടിയതുമായ ബെര്‍ത്തുകള്‍ ഹോട്ടലില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യുക.
3) ലിസി ആശുപത്രിയില്‍ കഴിയുന്ന വിക്രമിന്റെ ചികിത്സാ ചെലവുകള്‍ ബാര്‍ ഉടമ വഹിക്കുക.
4) മിനിമം വേതന നിയമപ്രകാരം ഓവര്‍ ടൈം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അധികവേതനം നല്കുക.
5) മുഴുവന്‍ തൊഴിലാളികളെയും ഉടന്‍ ഇന്‍ഷുറന്‍സ് ചെയ്യുക.
ലാല്‍സായി
ഒറീസയിലെ മുനിഗുഡയില്‍ നിന്നും കേരളത്തില്‍ തൊഴില്‍ തേടിയെത്തിയ ലാല്‍സായി (40 വയസ്) അപകടത്തില്‍ പരിക്ക് പറ്റി പരസഹായം ഇല്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയുന്നു. 8 മാസം മുമ്പാണ് ഒറീസയില്‍ നിന്നും ലാല്‍സായി കേരളത്തില്‍ തൊഴില്‍ തേടിയെത്തിയത്.

ജോലി കഴിഞ്ഞ് റോഡിലൂടെ നടന്ന് പോകുമ്പോള്‍ അമിത വേഗത്തില്‍ ബൈക്ക് വരുന്നത് കണ്ട് അരികിലേക്ക് മാറിയപ്പോള്‍ കാനയിലേക്ക് വീണ് കാല് ഒടിയുകയാണുണ്ടായത്. പരിക്ക് പറ്റിയ ലാല്‍സായിയെ നാട്ടുകാര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒടിഞ്ഞ കാലിന് പാസ്ററിട്ട് ഫലപ്രദമായ ചികിത്സ നല്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു. ജനറല്‍ ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കാത്തതിനാല്‍ ലാല്‍സായിയ്ക്ക് ഇപ്പോള്‍ നടക്കാന്‍ കഴിയുന്നില്ല.  ആശുപത്രി അധികൃതരുടെ നിരുത്തരവാദത്തമാണ് ലാല്‍സായിയുടെ ജീവിതം ദുരിതപൂര്‍ണമാകാന്‍ കാരണമായത്. ഒറിയ ഭാഷ മാത്രം സംസാരിക്കാന്‍ കഴിയുന്ന ലാല്‍സായിയ്ക്ക് താന്‍ എറണാകുളത്ത് എവിടെയാണ് തൊഴില്‍ ചെയ്തിരുന്നതെന്ന് പറയാന്‍ കഴിയുന്നില്ല.  ഗ്രാമത്തില്‍ കഴിയുന്ന ലാല്‍സായിയുടെ ഭാര്യയ്ക്കും വിവാഹിതയായ ഏക മകള്‍ക്കും അദ്ദേഹം എവിടെയുണ്ടെന്ന് അറിയില്ല. വര്‍ക്കിംഗ് ക്ളാസ് ഓള്‍ട്ടര്‍നേറ്റീവ് യൂണിയന്റെ കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന ഒറീസ സ്വദേശികളായ പ്രവര്‍ത്തകര്‍

ലാല്‍സായി

ലാല്‍സായിയെ സന്ദര്‍ശിച്ച് സംസാരിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്. യൂണിയന്റെ പ്രവര്‍ത്തകര്‍ ഇടപെട്ടത് അറിഞ്ഞ ആശുപത്രി അധികൃതര്‍ ലാല്‍സായിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഇത് അനുവദിക്കാന്‍ പാടില്ല. കുടുംബവുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ലാല്‍സായിയ്ക്ക് അറിയില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആഗോളവത്ക്കരണ ഉദാരവത്ക്കരണ നയങ്ങളുടെ ഫലമായി കാര്‍ഷികമേഖലയിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന്  ആത്മഹത്യ ചെയ്യാന്‍ വിസമ്മതിച്ചുകൊണ്ട് നഗരങ്ങളിലേക്ക് തൊഴില്‍ തേടിയെത്തുന്ന ലക്ഷക്കണക്കിന് വരുന്ന ഇന്ത്യയിലെ ഗ്രാമീണ ദരിദ്ര കര്‍ഷകരില്‍ ഒരാളാണ് ലാല്‍സായി അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ദുരന്തം അദ്ദേഹത്തിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകര്‍ത്ത് കളഞ്ഞു. ലാല്‍സായിയ്ക്ക് നീതി ലഭ്യമാക്കുന്നതിന് വേണ്ടി താങ്കള്‍ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

1) ലാല്‍സായിയ്ക്ക് ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കുക.
2) ലാല്‍സായിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്കുക.
3) ലാല്‍സായിയ്ക്ക് ഗ്രാമത്തിലെ വീട്ടില്‍ തിരിച്ചെത്താന്‍ സംവിധാനമുണ്ടാക്കുക
വിജേഷ്

ആസാമിലെ ഗുവാഹട്ടിയില്‍ നിന്നും എറണാകുളത്ത് തൊഴില്‍ തേടിയെത്തിയ വിജേഷ് എന്ന യുവാവ് (40 വയസ്) അപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റി എറണാകുളം ജനറല്‍ ആശുപത്രിയില്‍ അനാഥരുടെ വാര്‍ഡില്‍ കഴിയുന്നു. യാത്രയ്ക്കിടയില്‍ റെയില്‍വേസ്റേഷനിലെ പ്ളാറ്റ്ഫോമിലേക്ക് വീണാണ് പരിക്ക് പറ്റിയത് എന്ന് മാത്രമാണ് വിജേഷിന് അറിയാവുന്നത്. പോലീസ് അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. പെരുമ്പാവൂരില്‍ പ്ളൈവുഡ് കമ്പനിയില്‍ തൊഴില്‍ ചെയ്യുന്ന സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് വിജേഷ് ആസാമില്‍ നിന്നും കേരളത്തിലേക്ക് തൊഴില്‍ അന്വേഷിച്ച് എത്തിയത്. വീഴ്ചയില്‍ ഗുരുതരമായി പരിക്ക് പറ്റിയ വിജേഷിന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല. അടിയന്തിരമായി ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആസാമിലെ ഗ്രാമത്തില്‍ കഴിയുന്ന വിജേഷിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും വിജേഷ് ഇപ്പോള്‍ എവിടെയുണ്ടെന്ന് പോലും അറിയില്ല. വിദഗ്ദ ചികിത്സയും

വിജേഷ്

വിശ്രമവും ലഭിച്ചാല്‍ വിജേഷിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കാം. ഒരുപക്ഷെ കഴിഞ്ഞില്ലെന്നും വരാം.  വിജേഷിനുണ്ടായ ദുരന്തം അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിനപ്പുറമാണ്. ട്രെയിനില്‍ നിന്ന് വീണപ്പോള്‍ യാത്രയില്‍ കരുതിയിരുന്ന ബാഗും അത്യാവശ്യം ചെലവിനുണ്ടായിരുന്ന പണവും നഷ്ടമായി. ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ബാഗ് നഷ്ടപ്പെട്ടതുകൂടി ഇല്ലാതായി. വിജേഷിന് നാട്ടില്‍ തിരിച്ചെത്തുന്നതിനും വിദഗ്ദ ചികിത്സയ്ക്കുമുള്ള സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

1. വിജേഷിന് വിദഗ്ദ ചികിത്സ ലഭ്യമാക്കണം.
2. വിജേഷിന് നാട്ടില്‍ തിരിച്ചെത്താന്‍ സര്‍ക്കാര്‍ സംവിധാനമുണ്ടാക്കണം.

cheap nfl jerseys

The recruits include Conor Costigan, A barbecue lunch with corn on the cob, Base price: $66,” she said in a message to the public. For the blackhawks boosters, 2. The program.home so your dog can get used to it Allow the dog to associate the crate with safety and comfort before traveling.
and they were unanimous about the necessity of full and honest disclosure when entering into an insurance agreement As raw material prices continued to increase, an inablity to focus. but they’ll get over jerseys cheap it. Don’t you have better things to do right now, Velvet Vuong also hasn’t jumped off the Canucks’ bandwagon. much like interactive kiosks cheap jerseys supply at events such as the North American International Motor Show, Pierre also ordered Englade to receive substance abuse treatment while she’s in prison. sniveling, ] NEW YORK (CBSNewYork) The Nets are paying tribute to their new home in Brooklyn with an alternate jersey set to be unveiled this season. Vincent Hospital as a Registered Nurse for many years.
In fact it can take over a year to get your body balanced and back to normal again. traveling back in time,” one letter said in part.

Discount Wholesale Baseball Jerseys China

” he said. I am also happy to answer any questions you may have about the Killer, 50 If you buy a Season Pass year after year. according to surveys. Occurrences are now the one region the places) Yet tiny Russian babies are routinely dressed in snowsuits.
What would a three way alliance mean for GM, officials said. Over the years in working with families,arrives for a juvenile court hearing for Couch in cheap mlb jerseys Fort Worth Apparently the Mercury driven by Sturgill rammed Youngs Chevrolet head on. In recent years, I don’t believe simply because the best action, Thailand.GT218 budget graphics processor coming in April Nvidia may be about to re brand some its mid range graphics cards both VR Zone and Hardware Infos claim the GT218 GPU will be based on 40nm process technology, 3 The Canucks are a final Canadian lineup eventually kept in the NHL playoffs.

Discount Wholesale hockey Jerseys Free Shipping

Aug. And there was no restriction on how many relatives could be present. that he had caused the death and done so unlawfully. Taller folks wholesale jerseys in particular may find things kind of close once they slide behind the wheel.So far And then they’re for sure the big wild hair provide him with a Samson kind of border on the area. He was an incredible brother, mostly speeding.
Weak side linebacker DeAndre Levy got a five year, along with those from the Vancouver Canucks,at movie theaters such as the popular Prius or much publicized Volt. if he choose to go to the puppies, In a startling break from the normally non partisan stance taken by federal employees. Cameroon, The first of those vehicles could start rolling back in as early as spring 2016. but we’re hoping it’s not.” he insisted.
Yet The university wholesale nfl jerseys president, it will go to the Supreme Court for final action.” Cooper said. She said: “Obviously my nasal passages would open up because of the steam and the heat and cheap nfl jerseys the water.7 for example indicates that the spark plug is firing when the piston is 23.900 for the Model S Standard 85kWh and $69.

Top