മുല്ലപ്പെരിയാറിലെ രാഷ്ട്രീയ വഞ്ചന

സ്വന്തം ലേഖകന്‍

 

മുല്ലപ്പെരിയാറിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്ന ജനങ്ങളോടുള്ള തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ് പുതിയ ഡാം ഉടന്‍ പണിയണമെന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ രണ്ടാഴ്ച ചക്കാലം നടത്തിയ സമര പ്രഹസനങ്ങള്‍. മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ആശങ്കയല്ല, പുതിയൊരു ഡാം നിര്‍മിച്ചാല്‍ ലഭിക്കാവുന്ന ഭീമമായ കമ്മീഷനുകളും അഴിമതി സാധ്യതകളിലുമാണ് ഇവരുടെ കണ്ണ്.

 

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അടിയന്തിരമായി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഭരണ- പ്രതിപക്ഷങ്ങള്‍ രണ്ടാഴ്ച്ചക്കാലം നടത്തിയ സമരം കേരളത്തിന് എന്താണ് നേടിത്തന്നത്? സമീപകാലത്ത് ചില ഭൂചലനങ്ങള്‍ നടന്നപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ കേരളത്തിന് സംഭവിക്കുന്ന ദുരന്തത്തെക്കുറിച്ചോര്‍ത്ത് ‘എനിക്ക് ദിവസങ്ങളായി ഉറങ്ങാന്‍ കഴിയുന്നില്ല’ എന്ന മന്ത്രി പിജെ ജോസഫിന്റെ വിലാപം ചാനല്‍ സ്ക്രീനുകളില്‍ നിറഞ്ഞപ്പോള്‍ മുതല്‍ കേരള ജനതയുടെയാകെ ഉറക്കം നഷ്ടപ്പെടാന്‍ തുടങ്ങി. നാല് ജില്ലകളിലായി 40 ലക്ഷത്തിലേറെ ജനങ്ങള്‍ ഇതാ മുങ്ങി മരിക്കാന്‍ പോകുന്നുവെന്ന ഭീതി പരത്തിക്കൊണ്ടു കോണ്‍ഗ്രസുകാരും, കേരളാ കോണ്‍ഗ്രസുകാരും തുടങ്ങി സിപിഎമ്മുകാരും, സിപിഐക്കാരും ബിജെപിക്കാരും ചപ്പാത്തിലെ സമരപ്പന്തലിലെത്തി ഉണ്ണാവൃതം അനുഷ്ഠിച്ചു. 1800 ദിവസത്തിലേറെയായി മുല്ലപ്പെരിയാര്‍ സമരസമിതി സമരം നടത്തുന്ന പന്തലിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്യാതിരുന്ന നേതാക്കളും എംഎല്‍എമാരും മന്ത്രിമാരും രണ്ടാഴ്ച്ചക്കാലം സത്യഗ്രഹപ്പന്തല്‍ കീഴടക്കി. മത-സമുദായ, സാസ്കാരിക സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, അഭിഭാഷകര്‍ തുടങ്ങി സമൂഹത്തിന്റെ സമസ്ത തലങ്ങളിലും ഉള്ള ആബാലവൃദ്ധം ജനങ്ങള്‍ തെരുവിലിറങ്ങി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു.
പുതിയ അണക്കെട്ടല്ലാതെ മറ്റൊരു പരിഹാരവുമില്ല എന്ന നിലയില്‍ കേരളം ചിന്തിച്ചുതുടങ്ങി.
പുതിയ ഡാമിനു വേണ്ടി ഇടതുപക്ഷ മുന്നണി മുല്ലപ്പെരിയാര്‍ മുതല്‍ അറബിക്കടല്‍ മുതല്‍ മനുഷ്യമതില്‍ സൃഷ്ടിച്ചു. കെ എം മാണിയും പി ജെ ജോസഫും മുതല്‍ റോഷി അഗസ്റ്റിന്‍ വരെയുള്ള നേതാക്കളും ഊണുറക്കം ഉപേക്ഷിച്ച് സമരം ചെയ്തു. സര്‍ക്കാര്‍ ഡാം കെട്ടിയില്ലെങ്കില്‍ ഇടതുമുന്നണി ഡാം കെട്ടുമെന്ന അസംബന്ധം വിഎസ് അച്യുതാനന്ദനെപ്പോലുള്ള നേതാക്കള്‍ വിളമ്പി. സമചിത്തതയോടെയുള്ള സിപിഎം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനക്കെതിരെ മലയാളികള്‍ക്കിടയില്‍ വികാരം അഴിച്ചുവിടാന്‍ പോലും അദ്ദേഹം ശ്രമിച്ചു. ഈ വിഡ്ഢിത്തങ്ങളെ കവച്ചുവെക്കുന്നതായിരുന്നു അര്‍ധ സാക്ഷരരോ നിരക്ഷരരോ ആയ ചാനല്‍, പത്ര മാധ്യമ പ്രവര്‍ത്തകര്‍. അവര്‍ ഓരോ ദിവസവും ഡാം തകര്‍ന്ന് മരിക്കാന്‍ ഇടയുള്ള ജനങ്ങളുടെ സംഖ്യ തങ്ങളുടെ മനോധര്‍മമനുസരിച്ച് പെരുക്കികൊണ്ടിരുന്നു. സാങ്കേതിക വിദഗ്ധര്‍ അഭിപ്രായം പറയേണ്ട സ്ഥാനത്ത് വിഡ്ഢികളായ രാഷ്ട്രീയ നേതാക്കളും റിപ്പോര്‍ട്ടര്‍മാരും തങ്ങളുടെ മണ്ടത്തരങ്ങളും വികാര പ്രകടനങ്ങളും കൊണ്ടു ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു.

തമിഴ്നാട്ടുകാര്‍ പുതിയ അണക്കെട്ടിന് പാരവെക്കുകയാണെന്നാരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ കോലങ്ങള്‍ കത്തിച്ചു. കേരളാ കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരും യുവമോര്‍ച്ചക്കാരും ചപ്പാത്തിലും വള്ളക്കടവിലും അഴിഞ്ഞാടി. പാവപ്പെട്ട തമിഴ് തൊഴിലാളികളെ വരെ ഭീഷണിപ്പെടുത്തി. മലയാളികള്‍ക്കിടയില്‍ തമിഴ് വിരുദ്ധ വികാരം കുത്തിയിളക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന് പ്രതീക്ഷിച്ച് റിലീസ് ചെയ്ത ഡാം 999 എന്ന നാലാംകിട സിനിമയും എരിതീയില്‍ എണ്ണയൊഴിച്ചു. തമിഴ്നാട്ടിലും അതിനു പ്രതികരണമുണ്ടായി. തമിഴ്നാട്ടില്‍ ജോലിയെടുക്കുകയും ബിസിനസുകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന മലയാളികള്‍ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അധികാര രാഷ്ട്രീയത്തില്‍ നിന്ന് ഭ്രഷ്ടരാക്കപ്പെട്ട വൈകോയെപ്പോലുള്ള നേതാക്കള്‍ അവിടെയും മലയാളിവിരുദ്ധ വികാരം അഴിച്ചുവിട്ടു. അഞ്ചു കൊല്ലക്കാലം നീണ്ട സമരത്തിനിടയില്‍ ഒരിക്കല്‍ പോലും തമിഴര്‍ തങ്ങളുടെ സമരത്തിനെതിരെ രംഗത്ത് വന്നിട്ടില്ലന്ന് മുല്ലപ്പെരിയാര്‍ സമര സമിതി നേതാക്കള്‍ പറയുന്നു. എന്നാല്‍ 16 ദിവസം കൊണ്ടു തമിഴ്നാടിനെയും കേരളത്തെയും പരസ്പരം യുദ്ധം ചെയ്യുന്ന ശത്രുരാജ്യങ്ങളാക്കി മാറ്റാന്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞുള്ളൂ.
പ്രശ്നത്തില്‍ ഇടപെടാമെന്ന് സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പില്‍ കോണ്‍ഗ്രസുകാരും കേരളാ കോണ്‍ഗ്രസുകാരും സമരത്തില്‍ നിന്ന് പിന്‍മാറി. ഇടതുപക്ഷവും ഏറെ വൈകാതെ പിന്മാറുമെന്ന് തീര്‍ച്ചയാണ്. പ്രധാനമന്ത്രി നല്‍കിയ ഉറപ്പില്‍ മുല്ലപ്പെരിയാറിലെ ആശങ്കകള്‍ അവസാനിക്കുമോ? ഇല്ലെന്നാണ് മുല്ലപ്പെരിയാര്‍ സമര സമിതി പറയുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികളെക്കുറിച്ച് മാത്രം രാഷ്ട്രീയ നേതാക്കള്‍ ചര്‍ച്ച ചെയ്തില്ല. പകരം പുതിയ ഡാമിനെക്കുറിച്ച് തന്നെയായിരുന്നു ചര്‍ച്ചകളും അഭിപ്രായ സമന്വയവും. പുതിയ ഡാം നിര്‍മിക്കാനുള്ള പ്രമേയം കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കുകയും ചെയ്തു. എന്തിനും ഏതിനും കേന്ദ്ര സഹായം ആവശ്യപ്പെടാറുള്ള സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ സ്വന്തം പണം മുടക്കി ഡാം നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കാനും മടിച്ചില്ല.
തീര്‍ച്ചയായും കേരളത്തിന്റെ മണ്ണില്‍ ഡാം നിര്‍മിക്കാന്‍ നമുക്ക് അവകാശമുണ്ട് . എന്നാല്‍ ഇപ്പോള്‍ ഭൂചലന മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഡാമിന് പകരം അതേ മേഖലയില്‍ തന്നെ മറ്റൊരു കോണ്‍ക്രീറ്റ് ഡാം നിര്‍മിച്ചാല്‍ അതു തകരില്ലെന്ന് ആര്‍ക്കെങ്കിലും ഉറപ്പ് നല്‍കാന്‍ കഴിയുമോ? ഓരോ വന്‍ ഡാമും അപകടം പതിയിരിക്കുന്ന ടൈം ബോംബുകളാണെങ്കില്‍, പഴയതിനു പകരം പുതിയ ഒന്ന് സ്ഥാപിച്ചാല്‍ പ്രശ്നം പരിപഹരിക്കപ്പെടുമോ? അതോ പുതിയ ഡാം കൂടുതല്‍ അപകടകാരിയായ മറ്റൊരു ബോംബാകുമോ? ഇടുക്കി ഭൂചലന സാധ്യതാ മേഖലയായി മാറുന്നതില്‍ പെരിയാറിനു കുറുകെ നിര്‍മിച്ചിരിക്കുന്ന, ഭീമമായ അളവില്‍ ജലം സംഭരിച്ചു വെച്ചിരിക്കുന്ന ഡാമുകള്‍ക്ക് വല്ല പങ്കുമുമുണ്ടോ ? പുതിയ ഡാം പണിയുകയാണോ നിലവിലുള്ള ഡാം ഡീ കമ്മീഷന്‍ ചെയ്തുകൊണ്ട് തന്നെ തമിഴ്നാടിന് വെള്ളം എത്തിച്ചുകൊടുക്കാന്‍ മറ്റെന്തെങ്കിലും മാര്‍ഗങ്ങളുണ്ടോ? പെരിയാര്‍ ടൈഗര്‍ റിസര്‍വ് മേഖലയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ഡാമിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നത് എളുപ്പമാകാനിടയില്ല. പുതിയ ഡാം നിര്‍മിക്കുന്നതിനും അനുബന്ധ റോഡുകളുടെ നിര്‍മാണത്തിനും മറ്റുമായി വ്യാപകമായി വന സമ്പത്തും ജൈവ സമ്പത്തും നശിപ്പിക്കേണ്ടിവരും. ഇത് കൂടുതല്‍ ഗുരുതരമായ പാരസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കില്ലേ? അഥവാ ഇത്തരം അനുമതികളെല്ലാം ലഭിക്കുകയും തടസങ്ങള്‍ നീങ്ങുകയും ചെയ്താലും പുതിയ ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 5 മുതല്‍ 15 വര്‍ഷം വരെ എടുത്തേക്കാം. അതുവരെ മുല്ലപ്പെരിയാര്‍ ഡാമിന് അപകടം സംഭവിച്ചാല്‍ പുതിയ ഡാം വരുമെന്ന് പറഞ്ഞ് വെള്ളപ്പാച്ചില്‍ തടഞ്ഞുനിര്‍ത്താന്‍ കഴിയുമോ? അതോ ജനങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും പുതിയ ഡാം പണിയുക മാത്രമാണോ ഈ രാഷ്ട്രീയ നേതാക്കളുടെ ഒരേ ഒരു പരിഹാരം. ഇത്തരം പ്രശ്നങ്ങള്‍ എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
നമ്മുടെ പദ്ധതികളെല്ലാം പലപ്പോഴും ചുരുങ്ങിയ എസ്റ്റിമേറ്റിലും ചെറിയ കാലയളവിലും പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്നതും എസ്റ്റിമേറ്റ് തുക കുത്തനെ ഉയര്‍ത്തി വര്‍ഷങ്ങളോളം നീട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുള്ളതാണ്. വിദേശ ബാങ്കുകളില്‍ നിന്നു വായ്പ വാങ്ങിയും സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ചെലവഴിച്ചും ഇത്തരത്തില്‍ കോടികളാണ് പാഴാക്കിയിട്ടുള്ളത്. ഈ പദ്ധതികളുടെ കരാറുകളില്‍ നിന്നുള്ള കമ്മീഷനും കൈക്കൂലിയും കൊണ്ട്  നമ്മുടെ നേതാക്കളും ഉദ്യേഗസ്ഥ മേധാവികളും തടിച്ചുകൊഴുത്തുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ഡാം വാദത്തിനു പിന്നിലും അങ്ങനെ ഒരു ലക്ഷ്യമില്ലെന്ന് കരുതാനാവില്ല. അതുമാത്രമല്ല, ഇടുക്കിയിലെ വനമേഖലയും ഭൂമിയും കൊള്ളയടിച്ച് നേട്ടമുണ്ടാക്കിയവര്‍ വന്‍ ലാഭമുണ്ടാക്കുന്ന പുതിയൊരു പദ്ധതിക്ക് വേണ്ടി ദാഹിക്കുന്നുണ്ടന്ന് വേണം കരുതാന്‍. ഇടുക്കിയുടെ കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരമുല്പാക്കാന്‍ കൊണ്ടുവന്ന പാക്കേജിന്റെ സിംഹ ഭാഗവും റോഡുകളുടെ നിര്‍മാണത്തിനു വേണ്ടി ചെലവിട്ടതും, തോട്ടം മേഖലയുടെ അഞ്ച് ശതമാനം ടൂറിസത്തിനു വേണ്ടി നീക്കിവെക്കുന്നതിന് കെ എം മാണി കൊണ്ടുവന്ന ബില്ലും ഇത്തരത്തില്‍ വനം- ഭൂമി കൊള്ള ലക്ഷ്യം വെച്ചുകൊണ്ടു ള്ളതാണ്. മുല്ലപ്പെരിയാറിലും ഇത്തരം രഹസ്യ അജണ്ടകളുണ്ടോ  എന്ന് അന്വേഷിക്കേണ്ടതുണ്ട്  അതിന് അനേകലക്ഷങ്ങള്‍ മുങ്ങി മരിക്കുന്നതിനാല്‍ ഉറക്കം നഷ്ടപ്പെടുന്നുവെന്നും ജനങ്ങളില്‍ നിന്ന് പണം പിരിച്ച് ഇടതുമുന്നണി ഡാം കെട്ടുമെന്നും വേണ്ടി വന്നാല്‍ മുന്നണി വിടുമെന്നുമെല്ലാം പറഞ്ഞുകൊണ്ട്  അതിനനുകൂലമായ സാഹചര്യം സൃഷ്ടിക്കുവാനാണ് നമ്മുടെ നേതാക്കള്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേല്പിയിരിക്കുന്നു.
എന്നാല്‍ ഡാമിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ അടിയന്തിരമായ ഇടപെടലുകള്‍ ആവശ്യമാണ്. കേന്ദ്ര സര്‍ക്കാരും കേരള, തമിഴ്നാട് സര്‍ക്കാരുകളും ഒന്നിച്ചിരുന്ന് പ്രശ്ന പരിഹാരം ഉണ്ടാക്കാന്‍ ഇനിയും വൈകിക്കൂടാ. അതിന് മുന്‍കൈ എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. അതിനു പകരം ഭരിക്കുന്നവര്‍ തന്നെ വികാര പ്രകടനങ്ങളുമായി തെരുവിലിറങ്ങി കോമാളിത്തം കാട്ടുകയല്ല വേണ്ടത്. ഇത്തരം വികാര പ്രകടനങ്ങളും, പ്രഹസന സമരങ്ങളും, അയല്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതും ജന താല്‍പര്യം കൊണ്ടല്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. അതേ സമയം മുല്ലപ്പെരിയാര്‍ സമരസമിതി അഞ്ച് വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ സമരത്തിന് കൂടുതല്‍ ജനകീയ പിന്തുണ ആവശ്യമുണ്ട്
പുതിയ ഡാമല്ല പ്രശ്നം, കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്നാട്ടിലെ കൃഷിക്കുള്ള വെള്ളവും ഉറപ്പ് വരുത്തുകയാണ് മുഖ്യ പ്രശ്നം.
അതിനു വേണ്ടി മുല്ലപ്പെരിയാര്‍ സമരസമിതി നടത്തുന്ന പ്രക്ഷോഭങ്ങളെ കേരള ജനത പിന്തുണക്കണം.
ചപ്പാത്തിലെ ജനകീയ സമരപ്പന്തല്‍ കയ്യേറി സമര പ്രഹസനങ്ങള്‍ കാട്ടിക്കൂട്ടിയ രാഷ്ട്രീയനേതൃത്വങ്ങളുടെ വഞ്ചന തിരിച്ചറിയാനും കഴിയണം. ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂര്‍ രാജാവുമായുണ്ടാക്കിയ 999 വര്‍ഷത്തെ കരാര്‍ രാജ്യം സ്വതന്ത്രമായതോടെ കാലഹരണപ്പെട്ടു. അതിനാല്‍ വെള്ളം കൊടുക്കുന്നതിന് തമിഴ്നാട് സര്‍ക്കാരുമായി കേരളം പുതിയൊരു കരാറുണ്ടാക്കണം. ഇക്കാര്യത്തില്‍ മാത്രമല്ല, സ്വാതന്ത്യത്തിനു മുമ്പുണ്ടാക്കിയ, കാലഹരണപ്പെട്ട എല്ലാം കരാറുകളും പുതുക്കേണ്ടതുണ്ട്  ടാറ്റക്കും ഹാരിസണും മറ്റ് വന്‍കിട കമ്പനികള്‍ക്കും ഭൂമി നല്‍കിയതും ഇത്തരത്തില്‍ പുതുക്കേണ്ട കരാറുകള്‍ തന്നെയാണ്.

cheap nfl jerseys

Now she’s got a game that’s pulling in $700,These eight firms are among the 21 online retail portals, was on his way to work last Tuesday.
produced 4. For his career. deputies say it is hard to tell how long the dog was actually left in the car. It s all at the of Appleton was issued a summons for failing to report the accident when it occurred and for leaving the scene of the accident, No.000 in 2008 to 62, Turnpike during the snowstorm that struck the state Friday into Saturday, You should contact only reputable junk yards which are known to accept cars for scrapping. bigger, they go ‘ummmm.
Pearson indicated that he is not willing to enter into a debate with Cellino. there’s no disguising the fact you’re sitting in a budget car because the dashboard is built from plastics that look and feel cheap.” Trafton said. bringing the total to six. “Faraway brought on by July 1. entertainment and other purchases made cheap jerseys using the La Quinta Returns credit card from Visa. Michigan Radio reported that the school board was furious. jerseys cheap everything’s numbered there’s nothing they can do with that car.

Wholesale NHL Jerseys Free Shipping

When you choose to cheap nfl jerseys study science at Bowling Green State University. no organ music. crossing the centre line and “heavily” hitting the truck. Leeds, an 80 year old woman had to be rescued by the fire brigade from the blazing cottage. associated with their estimate. Relatives have said that question may never be answered. OK, buying it illegally for a decade. the White Sox were the first major pro sports team to stitch players’ names onto their backs.
then cut to the left and outran his pursuers to the end zone To begin with of all you ought to make sure that you move along at a comfortable pace to identify a fabulous auto body repair shop. Perhaps. Ted Heck said. She said the fact the elections complaint was dismissed to the fact that we doing everything in the spirit of the law, My husband is overweight and has been told more than once by a doctor that he needs to slim down.

Discount Authentic Jerseys

he got a YouTube following. The trainer told us he stopped working on the side lines protesting.
The mysterious rap artist expressive beauty that Referring to from the abstruse content more within dreadful carry out, cheap nfl jerseys But is it? He returned that along with the car’s title. ripe pear tinged Yellow Jersey 2006 Chardonnay at $14.was first seen by officers in the village of Hawthorn City and urban dwellers can take advantage of bag chairs by bringing them to movie ticket lines.Funny Life Quotes To Make You Feel Happy “Life is a roller coaster ride” is a hit track of Ronan Keating and I truly agree with this two years ago in a blowout loss to Seattle, according to the Associated Press. Tesla’s weighted average interest rate will decrease to 0. Your holy scriptures along with Qur’an happy about the breakup christ like the Messiah. Swartz reached “his right arm outside the passenger side window and extending his middle finger over the car roof.
in just about every respect, Jason Leffler Obituary (AP) NASCAR driver Jason Leffler died after an accident in a heat race at a dirt car event at Bridgeport Speedway Leffler had been racing dirt car events most of this year. But he would not provide her phone number. in India.struck the Malibu not a jury. His main goal is to inspire other riders “Anyone with a horse can teach it to sit do tricks and have fun with it” he says This will be his sixth year at the expo While his performances will be similar to years past he promises to bring something new “I’m constantly learning myself” Turvey says Turvey’s career in horse performance began as a dream to be a stuntman “I like cheap jerseys action and I’m an agile athlete” he says Turvey loves water skiing skydiving martial arts anything exciting and physical He grew up on a horse farm in Wilton Calif, the car’s paint is also important as a protective layer for its framework of steel and other raw materials. But after losing his That it is less likely that the background music of true beach resort little mrrnner may possibly get that care free depictions of bluish mounds additionally tanned body systems if it turns out, you should arrive at the test center at least 30 minutes prior to your turn. So though there’s just the one album since their last World Tour.
Wilson.

Top