ഭക്ഷണത്തിലെ സമൂഹം: കേരളീയ ഭക്ഷണവ്യവഹാരങ്ങളെക്കുറിച്ച് ഒരു അന്വേഷണം

ഹനു ജി. ദാസ്

സവിശേഷമായ സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും സാമൂഹ്യരാഷ്ട്രീയ വിപ്ളവ പ്രസ്ഥാനങ്ങളിലൂടെയും ‘പ്രബുദ്ധമാക്കപ്പെട്ടത്’ ‘പുരോഗമനപരമാക്കപ്പെട്ടത്’ എന്നു വിവക്ഷിക്കപ്പെടുന്ന സമകാലീന കേരളീയ സമൂഹത്തിലെ ഇത്തരം അനുഭവങ്ങള്‍ നമ്മുടെ സാമൂഹ്യഭക്ഷണത്തിലെ അസമത്വങ്ങളെയും ജനാധിപത്യ വിരുദ്ധതകളേയും ചൂണ്ടികാട്ടുന്നുണ്ട്. ജാതിവ്യവസ്ഥയും ഭക്ഷണശീലങ്ങളും തമ്മില്‍ എപ്രകാരമാണ് ബന്ധപ്പെട്ടിരിക്കുന്നത്? കൊളോണിയല്‍ ആധുനികത/ നവോത്ഥാന കാലഘട്ടത്തിലെ ജാതിനിര്‍മ്മൂലന പരിപാടികളിലൊന്നായ മിശ്രഭോജന പ്രസ്ഥാനത്തിലെ അഭാവങ്ങളെന്തൊക്കെയാണ്? തുടങ്ങിയ ഭക്ഷണ സംബന്ധിയായ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനാണ് ഈ പഠനം ശ്രമിക്കുന്നത്.

യിടെ എന്റെ ദലിത് സുഹൃത്ത് രാജേഷ് എന്നോടൊരു കഥ പറയുകയുണ്ടായി. അവന്റെ നാട്ടിലെ ദലിത് വീടുകളില്‍ സംഘടിപ്പിക്കപ്പെടുന്ന അയല്‍ക്കൂട്ടം മീറ്റിങ്ങുകളില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന ജാതീയ വേലകളെക്കുറിച്ചായിരുന്നു അത്. അവന്റെ വീട്ടിലും മറ്റ് ദലിത് വീടുകളിലും അയല്‍ക്കൂട്ടം മീറ്റിംഗുകളില്‍ നല്‍കുന്ന ചായയോ കാപ്പിയോ ദാരിദ്ര്യരേഖക്കു താഴെയുള്ള സവര്‍ണരടക്കമുള്ള ദലിതിതരര്‍ അബദ്ധത്തിലാണെന്ന വ്യാജേന തട്ടിമറിക്കുകയും ലഘുഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി. ഇതേപോലെ കണ്ണൂര്‍ ജില്ലയിലെ കരിവള്ളൂരില്‍ ചക്ളിയന്‍ സമുദായ വക അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രസാദ ഊട്ടില്‍ അവര്‍ണ്ണരടക്കമുള്ള മറ്റു ജാതികള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് അവര്‍ ഉച്ചഭാഷിണിയിലൂടെ “ഇത് ഞങ്ങടെയാള് വെച്ച ചോറല്ല” എന്നും സവര്‍ണരാണ് പാചകക്കാരെന്നും വിളിച്ചു പറഞ്ഞിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടാവാത്തതിനെക്കുറിച്ച് മറ്റൊരു തീയ്യ സുഹൃത്ത് രാജേഷും പറയുകയുണ്ടായി. ഇതുപോലെ ഭക്ഷണവുമായി ബന്ധപ്പെട്ട സാമൂഹിക അസമത്വത്തിന്റെ നിരവധി അനുഭവങ്ങള്‍ കേരളത്തിലെ ദൈനംദിന സാമൂഹികജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്.
സവിശേഷമായ സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും സാമൂഹ്യരാഷ്ട്രീയ വിപ്ളവ പ്രസ്ഥാനങ്ങളിലൂടെയും ‘പ്രബുദ്ധമാക്കപ്പെട്ടത്’ ‘പുരോഗമനപരമാക്കപ്പെട്ടത്’ എന്നു വിവക്ഷിക്കപ്പെടുന്ന സമകാലീന കേരളീയ സമൂഹത്തിലെ ഇത്തരം അനുഭവങ്ങള്‍ നമ്മുടെ സാമൂഹ്യഭക്ഷണത്തിലെ അസമത്വങ്ങളെയും ജനാധിപത്യ വിരുദ്ധതകളേയും ചൂണ്ടികാട്ടുന്നുണ്ട്.
ജാതിവ്യവസ്ഥയും ഭക്ഷണശീലങ്ങളും തമ്മില്‍ എപ്രകാരമാണ് ബന്ധപ്പെട്ടിരിക്കുന്നത്? കൊളോണിയല്‍ ആധുനികത/ നവോത്ഥാന കാലഘട്ടത്തിലെ ജാതിനിര്‍മ്മൂലന പരിപാടികളിലൊന്നായ മിശ്രഭോജന പ്രസ്ഥാനത്തിലെ അഭാവങ്ങളെന്തൊക്കെയാണ്? തുടങ്ങിയ ഭക്ഷണ സംബന്ധിയായ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനാണ് ഈ പഠനം ശ്രമിക്കുന്നത്.

1. ഭക്ഷണവും ജാതിയും
സിന്ധുനാഗരികത മുതല്‍ തന്നെ ലഭ്യമായ ചരിത്രസ്രോതസ്സുകളില്‍നിന്നും ഇന്ത്യയിലെ ജനത മത്സ്യ-മാംസ-സസ്യഭോജികളായിരുന്നു എന്ന് കാണാന്‍ കഴിയും. മാത്രമല്ല, വേദകാലഘട്ടത്തിലും പില്‍ക്കാല വേദകാലഘട്ടത്തിലും മാംസഭക്ഷണത്തിന് സമൂഹത്തില്‍ ഉന്നതമായ സ്ഥാനം കല്‍പ്പിക്കപ്പെട്ടിരുന്നു.1 ഋഗ്വേദം ബ്രാഹ്മണരോടും വൈശ്യരോടും ദൈവത്തെ പ്രീതിപ്പെടുത്തുവാന്‍ വന്‍തോതിലുള്ള മൃഗബലി ആവശ്യപ്പെടുന്നു. യജ്ഞങ്ങളില്‍ അപ്രകാരം ബലിയര്‍പ്പിക്കപ്പെട്ട മൃഗങ്ങളുടെ മാംസം നിശ്ചിത നിയമാവലികളനുസരിച്ച് ശ്രേണീബന്ധമായി വീതിക്കുവാനും ഭക്ഷിക്കുവാനും ആവശ്യപ്പെടുന്നുണ്ട്.2
അപസ്തംഭ ധര്‍മ്മ സൂത്രം (14, 15, 29) പറയുന്നു.
‘പശുവും കാളയും വിശുദ്ധങ്ങളാണ്. ആയതിനാല്‍ അവ ഭക്ഷിക്കുക.’3 കൂടാതെ തൈത്തരീയ ബ്രാഹ്മണത്തിലും മറ്റു കൃതികളിലും ബ്രാഹ്മണിക ജനങ്ങള്‍ മാംസം ഭക്ഷിക്കുന്നതിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. വേദ, പില്‍ക്കാല വേദകാലഘട്ടങ്ങളിലെ ജനങ്ങള്‍ രക്തരൂക്ഷിതമായ മൃഗബലികള്‍ വിശുദ്ധമാണെന്നും അവരുടെ ദൈവങ്ങള്‍ക്കത് പ്രീതികരമാകുമെന്നും കരുതുകയും അനുഗ്രഹിക്കപ്പെട്ട ബലിമാംസം ഭക്ഷിക്കുകയും ചെയ്തുപോന്നു. ഗോമാംസവും അതുപോലെ തന്നെ മറ്റു മാംസങ്ങളും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഭക്ഷിക്കുന്നത് മതപരമായ നിയമബാദ്ധ്യതയാണെന്ന് മനുസ്മൃതിയില്‍ പരാമര്‍ശിക്കുന്നു.4 രാമായണത്തിലും മഹാഭാരതത്തിലും ക്ഷത്രിയര്‍ ധാരാളം മാംസം കഴിച്ചിരുന്നതിന് തെളിവുകള്‍ കാണാം.5 പുരാതനമായ ബ്രാഹ്മണിക സാഹിത്യങ്ങളിലെല്ലാം തന്നെ തങ്ങള്‍ മാംസഭോജികളും മൃഗബലി നടത്തിയിരുന്നവരുമായിരുന്നു എന്നും അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ പിന്നീടെപ്പോഴാണ് ബ്രാഹ്മണര്‍ മാംസഭക്ഷണം നിന്ദ്യമായി കരുതുകയും പൂര്‍ണ്ണമായി അത് വര്‍ജ്ജിക്കുകയും സസ്യഭക്ഷണത്തിന് പരിവാപനത്വവും ശുദ്ധതയും കല്പിക്കുകയും ചെയ്തത്? മാംസം ഭക്ഷിക്കുന്നത് പ്രത്യേകിച്ചും ഗോമാംസം ഭക്ഷിക്കുന്നത് നിന്ദ്യവും, അപ്രകാരം ഭക്ഷിക്കുന്നവരെ സാമൂഹ്യശ്രേണിയിലെ താഴ്ത്തപ്പെട്ടവരും ആക്കപ്പെട്ടത് എന്തുകൊണ്ടാണ്? ഡോ. അംബേദ്കറുടെ അഭിപ്രായത്തില്‍ യജ്ഞങ്ങള്‍ക്കായി ഗോവധം നടത്തുന്നതിനെ എതിര്‍ക്കുകവഴി ജനങ്ങളുടെ മനസ്സില്‍ ആദരവും ബഹുമാനവും നേടിയിരുന്ന ബൌദ്ധരെ തല്‍സ്ഥാനത്തുനിന്നും നിഷ്കാസിതരാക്കുവാനാണ് ബ്രാഹ്മണര്‍ മാംസഭക്ഷണമുപേക്ഷിച്ച് സസ്യഭക്ഷണം സ്വീകരിക്കുകയും ഗോവധ നിരോധകരാവുകയും ചെയ്തത്. “തീവ്രവാദത്തെ തീവ്രവാദം കൊണ്ടുതന്നെ അടിക്കുക. എല്ലാ വലതുപക്ഷക്കാരും ഇടതുപക്ഷക്കാരെ ജയിക്കുവാന്‍ ഉപയോഗിക്കുന്ന തന്ത്രം. ബൌദ്ധരെ പ്രഹരിക്കുവാനുള്ള ഒരേ ഒരു വഴി അവരേക്കാള്‍ ഒരുപടി മുമ്പോട്ടു പോവുകയും സസ്യഭോജികളായിത്തീരുകയും ചെയ്യുക എന്നതായിരുന്നു.” പില്‍ക്കാലത്ത് എഴുതപ്പെടുകയും കൂടിച്ചേര്‍ക്കപ്പെട്ടതുമായ നിരവധി ബ്രാഹ്മണിക കൃതികളില്‍ സസ്യഭക്ഷണത്തിന് സാമൂഹ്യവും മതപരവുമായ ഔന്നത്യം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് കാണുവാന്‍ കഴിയും. മനുസ്മൃതിയിലും ശങ്കരസ്മൃതിയിലും ശങ്കരാചാര്യര്‍ ഏര്‍പ്പെടുത്തിയത് എന്നു കരുതപ്പെടുന്ന അറുപത്തിനാല് അനാചാരങ്ങളിലും സസ്യഭക്ഷണത്തിന്റെ ഔന്നത്യത്തെക്കുറിച്ചും ഭക്ഷണത്തിലെ ജാതീയ ശ്രേണീ അസമത്വങ്ങളെക്കുറിച്ചും സ്പഷ്ടമായി വിവരിക്കുന്നുണ്ട്. നിരവധി ബൌദ്ധ ആശയങ്ങള്‍ ഒളിച്ചുകടത്തിക്കൊണ്ട് ‘പ്രച്ഛന്ന ബുദ്ധന്‍’ എന്നറിയപ്പെട്ട

______________________________________________________________

ഭക്ഷണശീലങ്ങളിലെ ജാതിബന്ധങ്ങള്‍ കേരളീയ ചരിത്രാനുഭവങ്ങളിലും വ്യത്യസ്തമല്ല. സംഘകാലത്തോ അതിനുമുമ്പോ തൊട്ടുതന്നെ കേരളത്തിലെ ജനത മിശ്രഭോജികളായിരുന്നു. മത്സ്യവും മാംസവും ലഹരിപാനീയങ്ങളും അവരുടെ മതാനുഷ്ഠാനങ്ങളില്‍ മുഖ്യപങ്കുവഹിച്ചിരുന്നു. അഹിംസാ സിദ്ധാന്തത്തിലധിഷ്ഠിതമായ ഒരു സസ്യഭക്ഷണവ്യവഹാരവും വിഭവങ്ങളും പില്‍ക്കാല കേരളത്തില്‍ ബൌദ്ധജൈനമതങ്ങളുടെ സ്വാധീനം മൂലം പ്രചരിച്ചിരുന്നു. ഈ മതങ്ങളുടെ തകര്‍ച്ചയോടെ കേരളത്തില്‍ ബ്രാഹ്മണാധിപത്യം ശക്തിപ്പെടുകയും ക്ഷേത്രകേന്ദ്രീകൃതമായ ഒരു സാമൂഹികാവസ്ഥ നിലവില്‍ വരികയും ചെയ്തു. ഇക്കാലത്താണ് കേരളത്തില്‍ ജാതിവ്യവസ്ഥ രൂപം കൊള്ളുന്നതെന്ന് പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ളയും എം. ജി. എസ്. നാരായണനും നിരീക്ഷിക്കുന്നുണ്ട്. ഇതേ കാലത്തു തന്നെയാണ് കേരളത്തില്‍ ജാതിശ്രേണിബദ്ധമായ ഭക്ഷണശീലങ്ങളും ആചാരങ്ങളും പ്രചരിക്കുന്നത്. 

______________________________________________________________

ഹൈന്ദവ പ്രതിനവീകരണം വിജയകരമായി നയിച്ച ശങ്കരന്റെ ജീവിതത്തിലും പ്രവര്‍ത്തനപരിപാടികളിലും ഇവ കാണാന്‍ കഴിയും. ശങ്കരനാണ് യജ്ഞങ്ങളില്‍ തേങ്ങ ഉടയ്ക്കുന്ന സമ്പ്രദായം ആവിഷ്കരിച്ചത്.7 (അനിത്യ- impermanence എന്ന ബൌദ്ധ സിദ്ധാന്തത്തിന്റെ പ്രതീകാത്മക പ്രതിനിധാനമാണ് തേങ്ങ ഉടയ്ക്കല്‍ എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്.) ജാതിവ്യവസ്ഥയുടെ അടിത്തറകള്‍ രൂപപ്പെടുന്ന ഇക്കാലം മുതല്‍ക്കാണ് ഭക്ഷണശീലങ്ങളില്‍ നിശിതമായി പാലിക്കപ്പെടുന്ന നിരവധി ആചാരങ്ങളിലൂടെയും കീഴ്വഴക്കങ്ങളിലൂടേയും സാമൂഹിക അസമത്വത്തിന്റെ സിദ്ധാന്തങ്ങള്‍ കര്‍ശനമായി നടപ്പാക്കുവാനുള്ള നിരവധി ഉപകരണങ്ങളില്‍ മുഖ്യമായ ഒന്നായി ഭക്ഷണശീലത്തെ ഉപയോഗിക്കുവാന്‍ ബ്രാഹ്മണിസത്തിനു കഴിഞ്ഞത്. പില്‍ക്കാലത്തു രൂപം കൊണ്ട ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങളും അവര്‍ണരുടെയും അയിത്തജാതിക്കാരുടെയും ബ്രാഹ്മണമേല്‍ക്കോയ്മക്കെതിരെ രൂപപ്പെട്ട ഹൈന്ദവ ഭക്തിപ്രസ്ഥാനങ്ങളും കള്‍ട്ടുകളും അബോധത്തിലും ബോധത്തിലും പിന്തുടര്‍ന്നത് ബ്രാഹ്മണിക മൂല്യവ്യവസ്ഥയാല്‍ സ്ഥാപിതമായ സസ്യഭക്ഷണശീലത്തെ തന്നെ ആയിരുന്നു. ജാതിവ്യവസ്ഥയും അസ്പൃശ്യതയും ഭക്ഷണശീലത്തിലെ സസ്യ/മാംസ, ശുദ്ധ/അശുദ്ധ, പവിത്ര/അപവിത്ര, ആരോഗ്യ/അനാരോഗ്യ ദ്വന്ദ്വങ്ങളില്‍ നിന്നും രൂപപ്പെട്ടവയല്ലെന്ന് ഡോ. അംബേദ്കര്‍ സിദ്ധാന്തിക്കുന്നു.8 എന്നാല്‍ ജാതിവ്യവസ്ഥയോടും അസ്പൃശ്യതയോടുമൊപ്പം ഭക്ഷണശീലങ്ങളിലെ മേല്‍പ്പറഞ്ഞ ദ്വന്ദ്വങ്ങളെ കൂട്ടികെട്ടുക വഴി ഇവയുടെ പരിപാലനത്തിന് ബലം സാദ്ധ്യമാക്കുവാനും കഴിഞ്ഞു.
ഭക്ഷണശീലങ്ങളിലെ ജാതിബന്ധങ്ങള്‍ കേരളീയ ചരിത്രാനുഭവങ്ങളിലും വ്യത്യസ്തമല്ല. സംഘകാലത്തോ അതിനുമുമ്പോ തൊട്ടുതന്നെ കേരളത്തിലെ ജനത മിശ്രഭോജികളായിരുന്നു. മത്സ്യവും മാംസവും ലഹരിപാനീയങ്ങളും അവരുടെ മതാനുഷ്ഠാനങ്ങളില്‍ മുഖ്യപങ്കുവഹിച്ചിരുന്നു. അഹിംസാ സിദ്ധാന്തത്തിലധിഷ്ഠിതമായ ഒരു സസ്യഭക്ഷണവ്യവഹാരവും വിഭവങ്ങളും പില്‍ക്കാല കേരളത്തില്‍ ബൌദ്ധജൈനമതങ്ങളുടെ സ്വാധീനം മൂലം പ്രചരിച്ചിരുന്നു. ഈ മതങ്ങളുടെ തകര്‍ച്ചയോടെ കേരളത്തില്‍ ബ്രാഹ്മണാധിപത്യം ശക്തിപ്പെടുകയും ക്ഷേത്രകേന്ദ്രീകൃതമായ ഒരു സാമൂഹികാവസ്ഥ നിലവില്‍ വരികയും ചെയ്തു. ഇക്കാലത്താണ് കേരളത്തില്‍ ജാതിവ്യവസ്ഥ രൂപം കൊള്ളുന്നതെന്ന് പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ളയും എം. ജി. എസ്. നാരായണനും നിരീക്ഷിക്കുന്നുണ്ട്.9 ഇതേ കാലത്തു തന്നെയാണ് കേരളത്തില്‍ ജാതിശ്രേണിബദ്ധമായ ഭക്ഷണശീലങ്ങളും ആചാരങ്ങളും പ്രചരിക്കുന്നത്.

ശാങ്കരസ്മൃതി, ശങ്കരാചാര്യരുടെ അറുപത്തിനാല് അനാചാരങ്ങള്‍ തുടങ്ങിയ കൃതികളുടെ പ്രചാരത്തോടെ കേരള സമൂഹത്തില്‍ ഭക്ഷണശീലങ്ങളിലെ ജാത്യാചാരങ്ങള്‍ വ്യാപിക്കുവാനാരംഭിച്ചു.10 വില്യം ലോഗന്‍ എഴുതുന്നു: “ഇക്കാലത്തും മലയാളികളില്‍ മഹാഭൂരിപക്ഷവും മത്സ്യ-മാംസഭുക്കുകളാണ്. അവര്‍ക്കത് സുലഭമായി കിട്ടാനുമുണ്ട്. ബ്രാഹ്മണസ്വാധീനത്തിനു വശംവദരായ സമൂഹത്തിലെ മേല്‍ത്തലപ്പിലുള്ളവര്‍ മാത്രമാണ് ഗോമാംസ-മത്സ്യങ്ങള്‍ വര്‍ജ്ജിക്കുന്നത്.”11 നെല്ല്, പാകം ചെയ്ത് അരി, മുതലായവയ്ക്ക് മതാനുഷ്ഠാനപരമായതും സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ടായിരുന്നു. നെല്ല് ഒരു പൂജാവസ്തു ആക്കപ്പെടുകവഴി സാമ്പത്തികവും മതപരവും ആയ മേല്‍ക്കോയ്മ ബ്രാഹ്മണര്‍ക്ക് ലഭിക്കുകയും ചെയ്തു. പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് രചിച്ചു നല്‍കി എന്നു വിശ്വസിക്കപ്പെടുന്ന ‘കേരളകല്‍പ്പം’ എന്ന സംസ്കൃത കൃഷി കാവ്യത്തിന്റെ നിര്‍വ്വാഹക കര്‍തൃത്വം ഇതിന് വര്‍ദ്ധിതവീര്യം നല്‍കി.
കേരളത്തിലെ ഭക്ഷണശീലങ്ങളിലെ ജാതി/അസ്പൃശ്യ മൂല്യങ്ങളെക്കുറിച്ച് പി. ഭാസ്കരനുണ്ണി വിശദമായി വിവരിക്കുന്നുണ്ട്.12 നമ്പൂതിരി, നായര്‍ മറ്റു അവര്‍ണര്‍, അസ്പൃശൃര്‍ മുതലായവരിലെ ഉപജാതികള്‍ പോലും പരസ്പരം ഒരുമിച്ചു ഭക്ഷണം കഴിക്കുകയോ ഒരു ജാതിക്കാര്‍ വെച്ചതു മറ്റു ജാതിക്കാര്‍ കഴിക്കുക പോലുമോ ഇല്ലായിരുന്നു. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ പാടില്ലായിരുന്നു. നിരവധി അറകളാലും കള്ളികളാലും തിരിക്കപ്പെട്ട ശ്രേണീബദ്ധമായ അസമത്വങ്ങള്‍ ഭക്ഷണവിഷയത്തില്‍ കര്‍ശനമായി പാലിക്കപ്പെട്ടു. ഭക്ഷണവിഭവങ്ങള്‍ക്കുപോലും ജാതി ആരോപിക്കപ്പെട്ടിരുന്നു. നമ്പൂതിരിയോട് സംസാരിക്കുന്ന ഒരു നായര്‍ ആഹാരം എന്നു പറയാന്‍ പാടില്ല. പകരം ‘കരിക്കാടി’ എന്നു പറയണം.” ഉണ്ടയും പുട്ടുമൊക്കെ ഈഴവന്റെ വകയാണെന്നാണു വയ്പ്. ഈ ഈഴവപുട്ടിനു നമ്പൂതിരി കൊടുത്തപേര് കണ്ട്യപ്പം അല്ലെങ്കില്‍ കുമ്പം തൂറി എന്നായിരുന്നു!!14 തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍ എന്ന സാമൂഹികാവസ്ഥയുണ്ടായിരുന്ന അക്കാലത്ത് ഇത്തരം ഭക്ഷണസംബന്ധിയായ ആചാരങ്ങള്‍ മനഃപൂര്‍വ്വം ലംഘിച്ചാല്‍ അവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കപ്പെടുമായിരുന്നു. പലപ്പോഴും കുടുംബത്തോടെയുള്ള ഭ്രഷ്ട് കല്‍പ്പിക്കലാണ് പതിവ്. പൂര്‍ണ്ണമായും മതപരവും സാമൂഹികവും രാഷ്ട്രീയവുമായ പുറന്തള്ളലാണ് ഭ്രഷ്ട്.15

മല്‍സ്യ-മാംസ ഭക്ഷണിന്റെ സാമൂഹ്യപദവി:
വിദേശീയരുടെയും മറ്റു മതങ്ങളുടെയും സ്വാധീനം
പ്രാചീനകാലം മുതല്‍ക്കു തന്നെ കേരളീയരുമായുള്ള വിദേശീയരുടെ വ്യാപാര വാണിജ്യബന്ധങ്ങള്‍ കേരളീയരുടെ ഭക്ഷണശീലത്തെ ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്. ഫിനീഷ്യന്മാര്‍, ഗ്രീക്കുകാര്‍ , റോമാക്കാര്‍, ചൈനാക്കാര്‍, അറബികള്‍ മുതലായവരും മദ്ധ്യകാലം മുതല്‍ക്ക് പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ളീഷുകാര്‍ മുതലായവരുടെ സാന്നിദ്ധ്യവും അവരുടെ ഭക്ഷണരീതികളും വിഭവങ്ങളും കേരളീയ പൊതുഭക്ഷണമേശയില്‍ ഇടംപിടിച്ചിട്ടുണ്ട്. യൂറോപ്യന്മാരുടെ രാഷ്ട്രീയ സ്വാധീനം കേരള സമൂഹത്തില്‍ മല്‍സ്യ-മാംസഭക്ഷണത്തിന്റെ ഒരു ബദല്‍ വ്യവഹാരം സാദ്ധ്യമാക്കി. ക്രൈസ്തവ, ഇസ്ളാമിക മതാനുവാദം (Religious Sanction) മല്‍സ്യ-മാംസ ഭക്ഷണത്തിനുണ്ടായിരുന്നതിനാല്‍ ഈ മതങ്ങളുടെ പ്രചാരത്തിലൂടെ കേരളീയ സമൂഹത്തില്‍ തരംതാഴ്ത്തപ്പെട്ടിരുന്ന മത്സ്യ-മാംസ ഭക്ഷണത്തിന് താരതമ്യേന ഉയര്‍ന്ന സാമൂഹ്യപദവി ലഭിക്കാന്‍ കാരണമായി. എന്നിരുന്നാലും ഗോമാംസ ഉപഭോഗം വിലക്കപ്പെട്ടിരുന്നു. യൂറോപ്യന്മാര്‍ക്ക് കേരളത്തില്‍ അനുഭവിക്കേണ്ടി വന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഗോമാംസം ഭക്ഷിക്കുന്നതു സംബന്ധിച്ചായിരുന്നു. വാസ്കോഡഗാമയുടെ സഹോദരനായ സ്റീഫന്‍ ഡ ഗാമയോട് ഗോഹിംസയും ഗോമാംസം ഉപയോഗിക്കുന്നതും നിര്‍ത്തണമെന്നും കൊച്ചിരാജാവ് നിഷ്ക്കര്‍ഷിച്ചിരുന്നു. ഇതിനു വിരുദ്ധമായി പോര്‍ച്ചുഗീസ് കപ്പലില്‍ ഗോമാംസം വില്‍ക്കാന്‍ വന്ന മൂന്നു മാപ്പിളമാരെ പിടികൂടി കൊച്ചിരാജാവ് തൂക്കിലേറ്റുകയും ചെയ്തു.16 1520-ല്‍ പോര്‍ച്ചുഗീസുകാര്‍ കൊല്ലം രാജ്ഞിയുമായും ഒരു ഗോമാംസ നിരോധനക്കരാറില്‍ ഏര്‍പ്പെട്ടിരുന്നു.17 ഡച്ചുകാര്‍ക്കും ഫ്രഞ്ചുകാര്‍ക്കും ഇംഗ്ളീഷുകാര്‍ക്കും ഗോഹിംസാ നിരോധനം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇംഗ്ളീഷുകാരാണ് ഗോഹിംസാ നിരോധനം രാഷ്ട്രീയമായി മറികടന്നത്. അസ്പൃശ്യരുടേയും മറ്റ് അവര്‍ണരുടേയും മത്സ്യമാംസ വിഭവങ്ങള്‍ക്ക് ക്രൈസ്തവ, ഇസ്ളാമിക സമൂഹം പോലും അതിര്‍വരമ്പുകള്‍ കല്‍പ്പിച്ചിരുന്നു. ഇത് മുസ്ളീങ്ങളുടെയും സുറിയാനി ക്രിസ്ത്യാനികളുടെയും മത്സ്യ-മാംസ ഭക്ഷണത്തിന് പാശ്ചാത്യവും പൌരസ്ത്യവുമായ ഒരു വരേണ്യസ്വഭാവം കല്‍പ്പിച്ചു നല്‍കുകയായിരുന്നു. അതുപോലെ തന്നെ സവര്‍ണ ഹിന്ദുക്കള്‍ വിദേശീയരോടും ക്രൈസ്തവ ഇസ്ളാമിക ജനവിഭാഗങ്ങളോടും അയിത്ത അകലം പാലിക്കുകവഴി തങ്ങളുടെ സവര്‍ണമായ ഹൈന്ദവ സസ്യഭക്ഷണ രീതിക്ക് സമൂഹത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനം നിര്‍മ്മിച്ചെടുക്കുവാനും നിലനിര്‍ത്തുവാനും കഴിഞ്ഞു.

സാമൂഹ്യതിരസ്കരണ ഭയം
ജാത്യാചാരങ്ങള്‍ പാലിക്കാതിരുന്നാല്‍ ജാതിഭ്രഷ്ടിനാല്‍ സാമൂഹികമായി തിരസ്കരിക്കപ്പെടും എന്ന ഭയം നിമിത്തം എല്ലാ ജാതിക്കാരും ജാത്യാചാരങ്ങള്‍ പാലിക്കുന്നതില്‍ അതീവ ജാഗ്രതയും സന്നദ്ധതയും പ്രകടിപ്പിച്ചിരുന്നു. ക്രോഫര്‍ഡ സായിപ്പിനുണ്ടായ ഒരനുഭവ കഥ ദിവാന്‍ ഗോവിന്ദമേനോന്‍ പള്ളിയില്‍ ഗോപാലമേനോനോട് പറയുന്നത് വിദ്യാവിനോദിനിയില്‍ ഇപ്രകാരം കാണുന്നു: “ക്ഷേത്രത്തില്‍നിന്നും ഒരു നായര്‍ ചോറുകൊണ്ടു പോകുന്ന സമയം സായിപ്പിന്റെ വേലക്കാരനായ ഒരു ഈഴവന്‍ തീണ്ടുകയും ആ നായര്‍ ഈഴവനെ അടിക്കുകയും ചെയ്തു. ഈ വിവരം സായിപ്പിനോട് പറഞ്ഞ് അന്യായം കൊടുപ്പിക്കുമെന്നറിഞ്ഞ നായര്‍ ഭയപ്പെടുകയും ഉപയാത്തില്‍ ആ ചോറ് ഒരു പുലയനെക്കൊണ്ട് എടുപ്പിച്ച് സായിപ്പിന്റെ അടുക്കല്‍ ചെല്ലുകയും ചെയ്തു. എന്തുകൊണ്ടാണ് ഈഴവന്‍ അടുത്തുകൂടി പോയതുകൊണ്ട് തനിക്ക് ഈ ചോറ് ഉണ്ടുകൂടാ എന്നും താനും ഇയാളും തമ്മില്‍ എന്തു വ്യത്യാസമാണ് ഉള്ളതെന്നും തന്റേയും ഇയാളുടേയും ദേഹത്തുള്ള രക്തത്തിന് എന്തു വ്യത്യാസമാണുള്ളതെന്നും മറ്റും സായിപ്പ് നായരോടു ചോദിച്ചു. ഭയപ്പെട്ട നായര്‍ ഒരു വ്യത്യാസവുമില്ല എന്നു പറയുകയും ഇവിടെ കൊണ്ടുവന്നിട്ടുള്ള ആ ചോറ് തന്റെ മേല്‍ ആവലാതിപ്പെട്ടിട്ടുള്ള ഈ ഈഴവന്‍ ഉണ്ടാല്‍ താനും ഉണ്ണാമെന്നു പറയുകയും ചെയ്തു. സായ്പ്പ് തന്റെ ശിഷ്യനായ ഈഴവനെ വിളിച്ച് ചോറുണ്ണുവാന്‍ ആവശ്യപ്പെട്ടു. ചോറു കയ്യില്‍ വച്ചിരിക്കുന്നത് ഒരു ചെറുമന്‍ ആണെന്നു കണ്ട് ഈഴവന്‍ തങ്ങള്‍ തമ്മില്‍ തീണ്ടലുള്ളതിനാല്‍ ചോറുണ്ണാന്‍ പറ്റില്ലെന്നും പറഞ്ഞു. സായ്പ്പ് ഒന്നും മിണ്ടാതെ ചോറിന്റെ വില എന്താണെന്നന്വേഷിച്ച് ആ പണം കൊടുക്കുകയും തന്റെ ശിഷ്യനായ ഈഴവനോട് സംഗതി മുഴുവന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ വിഢ്യനാവുകയില്ലായിരുന്നു എന്നും പറഞ്ഞു.”18 ശ്രേണീബദ്ധമായി അസമത്വം എപ്രകാരമാണ് വിന്യസിക്കപ്പെട്ടിരിക്കുന്നതെന്നും അവയുടെ പ്രതിലോമകരമായ പ്രവര്‍ത്തനസ്വഭാവം എപ്രകാരമാണെന്നും ഈ സംഭവം വെളിവാക്കുന്നുണ്ട്. മാത്രമല്ല സാമൂഹ്യ തിരസ്ക്കരണ ഭയം നിരന്തരം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യപ്രസ്ഥാനമായ ജാതിഭ്രഷ്ട് സമൂഹത്തിന്റെ നാനാതുറകളിലേക്കും ആഴത്തില്‍ വേരോടിയിരുന്നു എന്നും മേല്‍പ്പറഞ്ഞ സംഭവം തെളിയിക്കുന്നുണ്ട്. ഭക്ഷണശീലത്തിലെ ജാതി ആചാരങ്ങളും അവ ലംഘിക്കപ്പെട്ടാലുണ്ടായേക്കാവുന്ന സാമൂഹിക തിരസ്ക്കരണ ഭയവും ഒരു മനുഷ്യനെ അവന്റെ ഭക്ഷണസമയത്തു പോലും വിശപ്പ് എന്ന ജീവശാസ്ത്ര പ്രതിഭാസത്തിനോടൊപ്പം ജാതി എന്ന സാമൂഹ്യ അസമത്വത്തിന്റെ വിശപ്പും ഉണര്‍ത്തപ്പെടുന്നു.

II. അടുക്കുന്ന അകലങ്ങള്‍ : കൊളോണിയല്‍ ആധുനികതയും ഭക്ഷണശീലങ്ങളും
നാട്ടുരാജ്യ ഗവണ്മെന്റുകള്‍ , അവരുടെ പുരോഗമന പരിപാടികളായ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആതുരാലയങ്ങള്‍, പൊതുമരാമത്തു ജോലികള്‍ , മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ജനപങ്കാളിത്തം ആവശ്യമായി വന്ന ആധുനിക സംരംഭങ്ങളെല്ലാം തന്നെ പൊതുജനങ്ങളുടേയും വിവിധ ജാതികളില്‍പ്പെട്ട തൊഴിലാളികളുടേയും സമ്പര്‍ക്കം ആവശ്യപ്പെടുകയും അതിനായി സമൂഹത്തിലെ ജാതിനിയമങ്ങളുമായി നിശ്ശബ്ദസംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. കൊളോണിയല്‍ ആധുനികതയിലെ തൊഴിലുടമകള്‍ പ്രദാനംചെയ്ത പൊതുഭക്ഷണവും പൊതുഭക്ഷണ ഇടങ്ങളും സ്വീകരിക്കുവാന്‍ കേരളീയ സമൂഹം നിര്‍ബന്ധിക്കപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിലെ നിരവധി ക്ഷാമങ്ങളും മറ്റു ദുരന്തങ്ങളും ജനങ്ങളെ സര്‍ക്കാര്‍ കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങളിലേക്ക് ജാതിമതഭേദമില്ലാതെ കൂട്ടത്തോടെ എത്തിച്ചിട്ടുണ്ട്. 1877-ല്‍ വ്യാപകമായ ക്ഷാമകാലത്ത് ഇത്തരം കഞ്ഞിവീഴ്ത്തുകേന്ദ്രങ്ങളില്‍ എല്ലാംകൂടി ശരാശരി ഒരു ദിവസം ഒരുനേരം വിശപ്പടക്കുന്നവരുടെ എണ്ണം ഒരു ഘട്ടത്തില്‍ 40,000 ആണെന്ന് വില്യം ലോഗന്‍ പറയുന്നു.” ആധുനികതയിലെ ഹോട്ടലുകളും കാന്റീനുകളും കേരള സമൂഹത്തിന് പൊതുതീന്‍മേശകള്‍ ഒരുക്കി. എന്നിരുന്നാലും ദലിതുകളും സാമൂഹ്യമായി ഏറ്റവും താഴേക്കു താഴ്ത്തപ്പെട്ടവരുമായ മറ്റു വിഭാഗങ്ങളും ഇത്തരം ഇടങ്ങളില്‍ നിന്നും തീര്‍ത്തും അകറ്റിനിര്‍ത്തപ്പെട്ടവരായിരുന്നു. 1921ല്‍ മദ്രാസ് ലെജിസ്ളേറ്റീവ് കൌണ്‍സിലിലെ അയിത്ത ജാതിക്കാരുടെ പ്രതിനിധിയായ എം. സി. രാജ, റെയില്‍വേ സ്റേഷനുകളിലെ “ഇന്ത്യന്‍ ശാപ്പാട്ടുശാലകളില്‍നിന്ന് ഇത്തിരി ആഹാരം കിട്ടാന്‍ എന്റെ സമുദായക്കാര്‍ വലിയ കഷ്ടപ്പാട് സഹിക്കേണ്ടതുണ്ട്” എന്നും പ്രസ്താവിച്ചിരുന്നു.20 ആധുനികതയുടെ മറ്റൊരു പ്രത്യേകതയായ ദേശീയപ്രസ്ഥാനങ്ങളാവട്ടെ അവരുടെ രാഷ്ട്രീയ ഏകീകരണത്തിനായി വിവിധ ജാതി വിഭാഗങ്ങളുടെ രാഷ്ട്രീയ സമ്പര്‍ക്കമാണ് ആവശ്യപ്പെട്ടത്. അതിലേക്കായി അവര്‍ അയിത്ത നിര്‍മ്മാര്‍ജ്ജനവും ജാതിസമ്പര്‍ക്കങ്ങളും ഉള്‍പ്പെടുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. ജാതിസമ്പര്‍ക്കങ്ങള്‍ക്കായി ഔപചാരികമോ അനൌപചാരികമോ ആയ മിശ്രഭോജനങ്ങള്‍ നടത്തുവാന്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞിരുന്നു. നിരവധി ജാതി സമ്പര്‍ക്ക പരിപാടികളിലൂടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ‘ദേശീയത, ‘രാഷ്ട്രീയ ഐക്യം’ മുതലായവ നിര്‍മ്മിച്ചെടുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. എങ്കിലും ജാതിവ്യവസ്ഥയില്‍ ആഴത്തിലുള്ള പരിവര്‍ത്തനങ്ങളുണ്ടാക്കുവാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല.
കൊളോണിയല്‍ ആധുനികതയിലെ സമുദായവല്‍ക്കരണ, സമുദായ/സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളും ഭക്ഷണശീലങ്ങളുടെ കാര്യത്തില്‍ പരിഷ്കൃത ഭക്ഷണശീലം എന്ന നിലയില്‍ ഹൈന്ദവ സസ്യഭക്ഷണരീതികളെയും മൂല്യങ്ങളെയുമാണ് സ്വീകരിച്ചത്. സവര്‍ണരില്‍ നായന്മാര്‍ തുടങ്ങിയവര്‍ മത്സ്യ-

_____________________________________________________________

ഈഴവര്‍ ഉള്‍പ്പെടെയുള്ള അവര്‍ണരുടെ ഭക്ഷണശീലത്തെ നവീകരിക്കുന്നതിലും അവരെ വിധിയാംവണ്ണം ഊട്ടാന്‍ പഠിപ്പിക്കുന്നതിലും ദൃഷ്ടിവച്ചുകൊണ്ടാണ് 1888 നോട് അടുപ്പിച്ച് ശ്രീനാരായണഗുരു അരുവിപ്പുറത്ത് ഒരു വാവൂട്ടുയോഗം സംഘടിപ്പിച്ചത്. പിന്നീട് എസ്. എന്‍ . ഡി. പി. ഉണ്ടായപ്പോള്‍ അതിന്റെ പ്രവര്‍ത്തനപരിപാടികളില്‍ ഒരിനമായി ഭക്ഷണ നവീകരണ ശ്രമം തുടര്‍ന്നു. തമിഴ്നാട്ടിലെ ഒരു വിഭവമായിരുന്ന ‘സാമ്പാര്‍ ‘ ഈഴവരുടെ ഇടയില്‍ പ്രചരിപ്പിച്ചതും എസ്.എന്‍.ഡി.പി. യോഗമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഉപയോഗം ഈഴവര്‍ അവരുടെ സദ്യകളില്‍ പരമ്പരാഗതമായി ഉപയോഗി ഉപയോഗിച്ചുവന്നിരുന്ന മത്സ്യമാംസക്കറികളെ പകരംവച്ചുകൊണ്ടായിരുന്നു. ദലിതുകള്‍ ഹൈന്ദവമായ ഈ സസ്യഭക്ഷണവ്യവഹാരത്തോട് എങ്ങനെയാണ് പ്രതികരിച്ചത്, അതിന്റെ സങ്കീര്‍ണ്ണമായ നിശബ്ദതകള്‍ എന്തൊക്കെയായിരുന്നു എന്നിവ വിശദമായ പഠനമര്‍ഹിക്കുന്നുണ്ട്.    

_____________________________________________________________

മാംസപ്രിയരായിരുന്നെങ്കിലും അവരുടെ സദ്യകളില്‍ നിന്നും അവ പാടെ വര്‍ജ്ജിച്ചിരുന്നു. സദ്യക്ക് മല്‍സ്യമാംസകറികള്‍ വിളമ്പുന്നത് മഹാപാപമായിട്ടാണ് അവര്‍ കരുതി വന്നത്.21 മത്സ്യമാംസ വിഭവങ്ങള്‍ തങ്ങളുടെ സദ്യകളില്‍ സാധാരണയായി ഉപയോഗിച്ചുവന്ന ഈഴവരാകട്ടെ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സ്വാധീനത്താല്‍ അവ ഒഴിവാക്കുകയാണുണ്ടായത്. സദ്യക്കു മത്സ്യവും നിര്‍ത്തിക്കളയേണ്ടതാണെന്നുള്ള ശ്രീനാരായണഗുരുസ്വാമികളുടെ അഭിപ്രായത്തിനു വിലവെക്കുവാന്‍ വിചാരിക്കുന്നുണ്ടെന്നു മാത്രമല്ല അധമ ഭക്ഷണമായ മാംസം തന്നെയും മംഗലകര്‍മ്മങ്ങളില്‍ അനുചിതമെന്നു മിതവാദിയില്‍ ഒരു ലേഖനം കണ്ടതുമുതല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ചിലര്‍ തുനിഞ്ഞിട്ടുമുണ്ട്.22   ഈഴവര്‍ ഉള്‍പ്പെടെയുള്ള അവര്‍ണരുടെ ഭക്ഷണശീലത്തെ നവീകരിക്കുന്നതിലും അവരെ വിധിയാംവണ്ണം ഊട്ടാന്‍ പഠിപ്പിക്കുന്നതിലും ദൃഷ്ടിവച്ചുകൊണ്ടാണ് 1888 നോട് അടുപ്പിച്ച് ശ്രീനാരായണഗുരു അരുവിപ്പുറത്ത് ഒരു വാവൂട്ടുയോഗം സംഘടിപ്പിച്ചത്. പിന്നീട് എസ്. എന്‍ . ഡി. പി. ഉണ്ടായപ്പോള്‍ അതിന്റെ പ്രവര്‍ത്തനപരിപാടികളില്‍ ഒരിനമായി ഭക്ഷണ നവീകരണ ശ്രമം തുടര്‍ന്നു.23 തമിഴ്നാട്ടിലെ ഒരു വിഭവമായിരുന്ന ‘സാമ്പാര്‍’ ഈഴവരുടെ ഇടയില്‍ പ്രചരിപ്പിച്ചതും എസ്.എന്‍.ഡി.പി. യോഗമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഉപയോഗം ഈഴവര്‍ അവരുടെ സദ്യകളില്‍ പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന മത്സ്യമാംസക്കറികളെ പകരംവച്ചുകൊണ്ടായിരുന്നു.

ദലിതുകള്‍ ഹൈന്ദവമായ ഈ സസ്യഭക്ഷണവ്യവഹാരത്തോട് എങ്ങനെയാണ് പ്രതികരിച്ചത്, അതിന്റെ സങ്കീര്‍ണ്ണമായ നിശബ്ദതകള്‍ എന്തൊക്കെയായിരുന്നു എന്നിവ വിശദമായ പഠനമര്‍ഹിക്കുന്നുണ്ട്.24 ഹൈന്ദവക്ഷേത്രങ്ങളിലെ ഊട്ടുപുരകളില്‍ വിളമ്പുന്ന ബ്രാഹ്മണസദ്യകളെ അനുകരിച്ചുകൊണ്ടാണ് പില്‍ക്കാലത്ത് അവര്‍ണരുടേതടക്കമുള്ള ക്ഷേത്രങ്ങളിലും ഹൈന്ദവആരാധനാലയങ്ങളിലും കൂടാതെ ആഘോഷങ്ങള്‍, വിവാഹം, മറ്റു വിശേഷദിവസങ്ങള്‍ മുതലായ അവസരങ്ങളിലും സദ്യകള്‍ വിളമ്പപ്പെട്ടത്. ഇതാവട്ടെ മൂല്യപരമായി കേരളീയരുടെ പൊതുഭക്ഷണമായി വിലയിരുത്തി കേരളസമൂഹം സ്വീകരിക്കുകയാണുണ്ടായത്. അസമത്വവും ജാതീയ മൂല്യങ്ങളും നിറഞ്ഞ് ബ്രാഹ്മണികമായ ഒരു സസ്യഭക്ഷണശീലത്തെ ‘പരിഷ്കൃതം’ എന്ന വിശേഷണത്താല്‍ അപ്പാടെ സ്വീകരിക്കുക വഴി ബ്രാഹ്മണിസത്തിന്റെ ട്രോജന്‍ കുതിരകളെയാണ് സാമൂഹ്യ നവോത്ഥാന പരിഷ്കരണ പ്രസ്ഥാനങ്ങള്‍ സ്വാഗതം ചെയ്തത്.
കേരളത്തിലെ കൊളോണിയല്‍ ആധുനികതയുടെ കാലഘട്ടത്തില്‍ പ്രചരിച്ചിരുന്ന നിരവധി പാചകശാസ്ത്രസാഹിത്യങ്ങളിലും പത്രമാസികകളിലും ഹൈന്ദവസസ്യഭക്ഷണ സംസ്കാരത്തെ സ്തുതിക്കുന്നതും അതിനെ പ്രചരിപ്പിക്കുന്നതും അതോടൊപ്പം ദലിതരടക്കമുള്ളവരുടെ ജാതീയമായ ഭക്ഷണശീലങ്ങളെ ആധുനികത തകിടംമറിച്ചു എന്ന എന്ന ഭയാശങ്കകള്‍ പുലര്‍ത്തുന്നതും കാണാന്‍ കഴിയും. മംഗളോദയം, വിദ്യാവിനോദിനി, സ്ത്രീ, കേരളകേസരി, ലക്ഷ്മീഭായീ മുതലായ അക്കാലത്തെ മാദ്ധ്യമങ്ങള്‍ ആഹാരകാര്യത്തിലെ പരിഷ്ക്കരണത്തെക്കുറിച്ചും സസ്യഭക്ഷണത്തിന്റെ മേന്മകളെക്കുറിച്ചും മറ്റും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദാഹരണമായി ലക്ഷ്മീഭായിയില്‍ സി. കുഞ്ഞിരാമമേനോന്‍ എഴുതുന്നു. “ത്രികാലജ്ഞന്‍മാരായ മഹര്‍ഷിമാര്‍ കല്‍പ്പിച്ചതും, നമ്മുടെ പൂര്‍വ്വികന്മാര്‍ എത്രയോ നൂറ്റാണ്ടുകളായി പരീക്ഷിച്ചറിഞ്ഞതും സ്വാനുഭവംകൊണ്ട് ഉറപ്പിച്ചിട്ടുള്ളതുമായ ഭക്ഷണസാധനങ്ങളെ ഉപേക്ഷിച്ച് മറ്റു ചിലതിനെ സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യവും ആലോചിക്കേണ്ടതാണ്.” ആധുനികതയുടെ ഭക്ഷണവിഭവങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നെഴുതുന്നു. “കഞ്ഞിയും കുടിച്ചു പാടത്തു പണിക്കുപോകുന്ന ചെറുമനുംകൂടി കഞ്ഞിവേണ്ടെന്നുവച്ച് കാപ്പിക്കഷായത്തെയും ചായക്കഷായത്തേയും ശരണംപ്രാപിച്ചുതുടങ്ങിയിരിക്കുന്നു.25 കൂടാതെ ലക്ഷ്മീഭായിയില്‍ പ്രസിദ്ധീകരിച്ചിരുന്ന എന്‍. വേലുപ്പിള്ളയുടെ ‘സൂത്രവിദ്യ,’ കുന്നിന്മേല്‍ കുഞ്ഞികൃഷ്ണന്‍ നായരുടെ ‘ഹിന്ദു പാകശാസ്ത്രം’ മുതലായ പാചകശാസ്ത്ര ലേഖനങ്ങളിലൂടെ ഹൈന്ദവസസ്യഭക്ഷണവിഭവങ്ങളുടെ മേന്മ വിവരിക്കുന്നതോടൊപ്പം മറ്റു സംസ്ഥാനങ്ങളിലെയും വിദേശത്തെയും വിവിധ വിഭവങ്ങളെക്കുറിച്ചും അവയുടെ പാചകരീതികളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

III.. മിശ്രഭോജനം: നവോത്ഥാനാനന്തര തീന്‍മേശയില്‍ മറയ്ക്ക(മറക്ക)പ്പെടുന്ന പ്രതിനിധാനങ്ങള്‍

സാമൂഹീകമായ വേലിക്കെട്ടുകളേയും അസമത്വങ്ങളേയും അതിര്‍ലംഘിക്കുവാനും ജാതിവ്യവസ്ഥയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും സാധിക്കുന്ന ഫലപ്രദമായ ഉപാധികള്‍ എന്ന നിലയില്‍ മിശ്രവിവാഹവും മിശ്രഭോജനവും ജാതിനിര്‍മ്മൂലനത്തിന് പറ്റിയ മാര്‍ഗ്ഗങ്ങളില്‍ ചിലവയാണെന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.26 ഏതാണ്ടെല്ലാ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളെല്ലാംതന്നെ അവരുടെ കര്‍മ്മ പരിപാടികളില്‍ ഈ രണ്ടു മഹത്തായ ആദര്‍ശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. മിശ്രവിവാഹ/ഭോജന പ്രസ്ഥാനങ്ങള്‍ക്ക് ഒന്നര നൂറ്റാണ്ടുകാലത്തെ ചരിത്രമുണ്ടായിട്ടും ജാതി അതിന്റെ പുതിയ രൂപങ്ങളില്‍ വ്യവഹരിക്കുന്ന കാഴ്ച ഇന്നും വളരെ വ്യക്തമാണ്. നമുക്ക് ഭക്ഷണത്തിന്റെ കാര്യം മാത്രമെടുക്കാം. എന്തുകൊണ്ടാണ് മിശ്രഭോജനന പ്രസ്ഥാനം ജാതിനിര്‍മ്മൂല രംഗത്ത് പരാജയപ്പെട്ടത്? അത് എത്രത്തോളം ജാതിവ്യവസ്ഥയെ പരിക്കേല്‍പ്പിച്ചു? എന്തായിരുന്നു മിശ്രഭോജനം പ്രതിനിധാനം ചെയ്തത്? എന്തുകൊണ്ടാണ് അതിനു വിജയിക്കാന്‍ കഴിയാതെ പോയത്? ഇത്തരം ചോദ്യങ്ങളാരാഞ്ഞുകൊണ്ട് നവോത്ഥാനകാല കേരളത്തിലെ മിശ്രഭോജന പരിപാടികളെ നമുക്ക് വിശകലനവിധേയമാക്കാം.
ബ്രഹ്മസമാജം, ശ്രീരാമകൃഷ്ണമിഷന്‍, വൈകുണ്ഠസ്വാമികളുടെ പ്രസ്ഥാനം, വാഗ്ഭടാനന്ദന്റെ ആത്മവിദ്യാസംഘം, സഹോദരന്‍ അയ്യപ്പന്റെ പ്രസ്ഥാനം, കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം മുതലായ സാമൂഹ്യനവോത്ഥാന രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാംതന്നെ മിശ്രഭോജന പ്രസ്ഥാനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്വന്തം ഉപജാതിയില്‍പ്പെട്ടവര്‍പോലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചാല്‍ സമുദായഭ്രഷ്ടരായേക്കാവുന്ന ഭീകരമായ ഒരു സാമൂഹ്യാവസ്ഥ നിലനിര്‍ന്നിരുന്നപ്പോഴാണ് ഈ സാമൂഹ്യ നവോത്ഥാന നായകരും അവരുടെ പ്രസ്ഥാനങ്ങളും സവര്‍ണരും അവര്‍ണരും അയിത്തജാതിക്കാരും ഉള്‍പ്പെടുന്ന മിശ്രഭോജനം നടത്തിയത്. അത് കാലിക പ്രാധാന്യമര്‍ഹിക്കുന്ന ഒരു സാമൂഹ്യവിപ്ളവം തന്നെയായിരുന്നു. മിശ്രഭോജനപ്രസ്ഥാനക്കാര്‍ക്ക് സാമൂഹിക ബഹിഷ്കരണം ഉള്‍പ്പെടെ ഭീകരമായ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പുണ്യാഹം തളിക്കല്‍, കുടുംബത്തില്‍ അന്തഃഛിദ്രങ്ങളുണ്ടാവുക, കൊടിയ മര്‍ദ്ദനത്തിനിരയാവുക, സമുദായഭ്രഷ്ടുണ്ടാവുക, സഹോദരങ്ങളുടെ വിവാഹങ്ങള്‍ മുടങ്ങുക, മുതലായ സാമൂഹിക ദുരിതങ്ങള്‍

_____________________________________________________________

വ്യവസ്ഥയുടെ നിശ്ചലതകളെന്തൊക്കെയാണെന്ന് ആരായുവാനും അതിനെ വ്യക്തമായും ആഴത്തിലും മനസ്സിലാക്കുവാനും നടപ്പലാക്കുവാനും കഴിയാതെപോയതിലൂടെയാണ് മിശ്രഭോജനപ്രസ്ഥാനങ്ങളും മറ്റു സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളും കേരളസമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ടത്. കര്‍തൃത്വപ്രതിനിധാനപരമായി ഒരു മിശ്രഭക്ഷണശീലം നിലവിലില്ലാത്ത കേരളീയ സാമൂഹികതീന്‍മേശകള്‍ മൂല്യപരമായി തന്നെ ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട്. കാരണം, ഭക്ഷണശീലം തൊട്ട് എത്രയോ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് കേരളീയ സമൂഹത്തിന് ഒരു ജനാധിപത്യസമൂഹമാണെന്ന് പറയുവാന്‍ സാധ്യമാവുകയുള്ളൂ.

____________________________________________________________

മിശ്രഭോജക്കാര്‍ക്കൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട്. സഹോദരന്‍ അയ്യപ്പനേയും അനുയായികളേയും സ്വന്തം സമുദായത്തില്‍നിന്നും പുറത്താക്കുകപോലും ഉണ്ടായിട്ടുണ്ട്. സഹോദരസംഘത്തിന്റെ പ്രചാരണത്തിനായി മൂത്തകുന്നത്തു ചെന്ന അയ്യപ്പനെ ആ നാട്ടുകാര്‍ അണ്ടിനെയ്യുകൊണ്ടഭിഷേകം ചെയ്തു. ചാണകംകൊണ്ടെറിഞ്ഞു, കൊടുങ്ങല്ലൂര്‍ ലോകമാലേശ്വരത്തു ചിലര്‍ ഉരുമ്പിന്‍കൂടുകൊണ്ട് കിരീടമണിയിച്ചു. കുഞ്ഞിത്തയ്യില്‍ നരേത്ര കിട്ടന്‍ എന്നയാള്‍ അയ്യപ്പന്റെ കണ്ണുകുത്തി കണ്ണന്‍ ചിരട്ടയിലിടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. ഞാറക്കല്‍വച്ച് അദ്ദേഹത്തെ കത്തികൊണ്ട് കുത്തുവാന്‍ ഒരാള്‍ ഓടിച്ചു. ഇങ്ങനെ പലതും?27
കൊളോണിയല്‍ നവോത്ഥാന കാലഘട്ടത്തില്‍ കേരളത്തില്‍ നടക്കപ്പെട്ട മിശ്രഭോജനങ്ങളുടെ സ്വഭാവം എന്തായിരുന്നു എന്നു നോക്കാം. 1913-ല്‍ ശ്രീരാമകൃഷ്ണമിഷന്റെ ഹരിപ്പാടുള്ള ആശ്രമത്തില്‍വെച്ച് സവര്‍ണരും അവര്‍ണരും തീണ്ടല്‍ ജാതിക്കാരും ബാംഗ്ളൂര്‍ മഠാധിപതി നിര്‍മ്മലാനന്ദസ്വാമിയുടെ നേതൃത്വത്തില്‍ പന്തിഭോജനം നടത്തിയിരുന്നു. 1915-നുശേഷം ബ്രഹ്മവിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നിരവധി മിശ്രഭോജന പരിപാടികള്‍ കോഴിക്കോട് ആനിഹാളില്‍വച്ചു നടത്തിയിട്ടുണ്ട്.28 മിശ്രഭോജനപ്രസ്ഥാനത്തിലെ അഗ്രഗണ്യനായ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ 1917 മെയ് 29-ാം തീയതി ചെറായിയില്‍വച്ച് ഒരു മിശ്രഭോജനം നടത്തി. പാകപ്പെടുത്തിയ ഭക്ഷണം (പായസം) ഒരു നുറുക്കിലയില്‍ പള്ളിപ്പുറത്തുകാരന്‍ അയ്യര്‍ എന്നുപേരായ ഒരു പുലയകുട്ടിയെക്കൊണ്ട് വിളമ്പിച്ച് കൊടുക്കുകയാണുണ്ടായത്.29 പള്ളുരുത്തിയില്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ മിശ്രഭോജനസംഘം രൂപീകരിക്കുകയും അവിടെ അദ്ദേഹം ജാതിക്കെതിരെ പ്രസംഗിക്കുകയും അതിനുശേഷം അടുത്തൊരു പറമ്പില്‍ പണിയെടുത്തുനിന്നിരുന്ന ഒരു പുലയനെ വിളിച്ച് കുളിച്ച് വൃത്തിയായി വരുവാന്‍ ആവശ്യപ്പെട്ടു. ഒരു സ്നേഹിതന്‍രെ വീട്ടില്‍നിന്നും ഒരു പാത്രത്തില്‍ കുറെ ചോറുകൊണ്ടുവന്ന് കുളിച്ചു വന്ന പുലയനെക്കൊണ്ട് മിശ്രഭോജനത്തിന് സന്നദ്ധത പ്രകടിപ്പിച്ചവര്‍ക്ക് വിളമ്പിക്കൊടുപ്പിച്ചു.30
വൈകുണ്ഠസ്വാമികളാവട്ടെ കന്യാകുമാരി മുതല്‍ കൊട്ടാരക്കരവരെയുള്ള പ്രദേശങ്ങളിലായി നൂറുകണക്കിന് നിഴല്‍ തങ്കലുകളിലൂടേയും സ്വാമി തുടങ്ങിയ ‘തുവൈയല്‍ പന്തി’യിലൂടെയും മിശ്രഭോജനം അഭംഗുരം തുടര്‍ന്നു. ശുചിത്വവും സസ്യഭക്ഷണവും സമത്വവും ശീലിപ്പിക്കുകയായിരുന്നു ഇതുവഴി സ്വാമി ലക്ഷ്യമിട്ടത്.31 അദ്ദേഹം സ്ഥാപിച്ച പൊതു കിണറായ മുന്തിരിക്കിണറിനു ചുറ്റും മിശ്രഭോജനം ദിനംതോറും നടത്തിവന്നിരുന്നു. 1928 ല്‍ ആത്മവിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അക്കാലത്തെ പ്രസിദ്ധ നേത്രവൈദ്യനായ രാവുണ്ണി വൈദ്യര്‍, വിദ്വാന്‍ ദാമോദരന്‍ മാസ്റര്‍, മാത്തന്‍ കുറുവന്‍, പണ്ടാരപ്പുരയില്‍ കണ്ണന്‍ എന്നീ സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അഴിക്കോട് തെക്കും ഭാഗം വട്ടക്കണ്ടിലെ പുലയകോളനിയില്‍വെച്ച് മിശ്രഭോജനം നടത്തി. യോഗാവസാനം ചെറുമക്കള്‍ വിളമ്പിയ പായസം എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു.32 1923 മേയ് 6-നു പാലക്കാട്ടുവച്ച് നടന്ന കോണ്‍ഗ്രസ്സിന്റെ രണ്ടാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിനു ശ്രീമതി സരോജിനി നായിഡു അദ്ധ്യക്ഷത വഹിച്ചിരുന്നു. പ്രസ്തുത സമ്മേളനത്തോടനുബന്ധിച്ച് സര്‍ദാര്‍ കെ. എം. പണിക്കരുടെ അദ്ധ്യക്ഷതയില്‍ ഒരു സാഹിത്യസമ്മേളനം നടന്നു. സംസ്ഥാന കോണ്‍ഫറന്‍സിനു മുമ്പായി നായന്‍മാര്‍, നായാടികള്‍, ബ്രാഹ്മണര്‍ മുതലായ എല്ലാവരും ചേര്‍ന്നു നടത്തിയ മിശ്രഭോജനത്തില്‍ അദ്ധ്യക്ഷയും (സരോജിനി നായിഡു), സി. രാജഗോപാലാചാരി, ദേവദാസ് ഗാന്ധി എന്നിവരും പങ്കെടുത്തിരുന്നു.33 എല്ലാ മതക്കാരും സമുദായക്കാരും പങ്കെടുത്ത ഈ മിശ്രഭോജനം പിന്നീട് ചിലര്‍ക്ക് ചില വിഷമതകള്‍ ഉണ്ടാക്കാതിരുന്നില്ല.34 ഒന്നര നൂറ്റാണ്ടുകാലത്തെ മിശ്രഭോജന പ്രസ്ഥാനക്കാരുടെ ശ്രമഫലമായി കേരളത്തില്‍ ഒരു ‘പൊതുഭക്ഷണശീലം’ രൂപപ്പെട്ടു. നിരവധി ജാതികള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന സദ്യകള്‍ സാധാരണ സംഭവമായി മാറി. ഒരു വശത്ത് മിശ്രഭോജനപ്രസ്ഥാനം മുന്നേറിയപ്പോള്‍ മറുവശത്ത് കൊളോണിയല്‍ ആധുനികതയുടെ സവിശേഷതകളായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍, വ്യവസായങ്ങള്‍, എസ്റേറ്റുകള്‍, ആതുരാലയങ്ങള്‍, അതിനോടനുബന്ധിച്ചുള്ള ആധുനിക ഭക്ഷണശാലകള്‍ മുതലായ ആധുനിക സ്ഥാപനങ്ങളും ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളുടെ അനിവാര്യമായ സമ്പര്‍ക്കങ്ങളെ ആവശ്യപ്പെട്ടു. ഇത്തരം സാമൂഹിക സമ്പര്‍ക്കങ്ങള്‍ പൊതു ഭക്ഷണശീല രൂപീകരണത്തെ ശക്തമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇതുകൂടിക്കൊണ്ടാണ് കേരളത്തില്‍ ഒരു പൊതു ഭക്ഷണ സംസ്കാരം സാദ്ധ്യമായത്.
എന്നിരുന്നാലും കേരളത്തില്‍ നടത്തപ്പെട്ട മിശ്രഭോജനങ്ങളിലെ വിഭവങ്ങള്‍ എന്തായിരുന്നു? എന്തിനെയാണവ പ്രതിനിധാനം ചെയ്തിരുന്നത്? യഥാര്‍ത്ഥത്തില്‍ ഹൈന്ദവവും വരേണ്യവുമായ ഒരു സസ്യഭക്ഷണത്തെയാണ് മിശ്രഭോജനക്കാര്‍ സ്വീകരിച്ചത്. ശരീരംകൊണ്ടുള്ള അകലം കുറഞ്ഞാല്‍ ജാതി നശിക്കുമെന്ന് അവര്‍ പ്രത്യാശിച്ചു. ജാതിവ്യവസ്ഥ ഒരു പ്രത്യയശാസ്ത്രമൂല്യവ്യവസ്ഥിതി കൂടിയാണെന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇവിടെ സസ്യഭക്ഷണത്തിന്റെ ജാതിമൂല്യങ്ങള്‍ക്ക് യാതൊരു ഉടച്ചിലും സംഭവിച്ചിട്ടുമില്ല. അവര്‍ണരുടെയും ദലിതരുടെയും ഭക്ഷണവിഭവങ്ങള്‍ അപരിഷ്കൃതവും അശുദ്ധവുമായിത്തന്നെ അടയാളപ്പെട്ടതിനാല്‍ അവ പൊതുഭക്ഷണത്തില്‍ ഇടംപിടിച്ചില്ല. മിശ്രഭോജനപ്രസ്ഥാനത്തിലെ അവര്‍ണരായ നേതാക്കന്മാരുള്‍പ്പെടെ ഈ പൊതു സസ്യഭക്ഷണത്തെ ആത്മനിരാസത്തോടെ നിശബ്ദമായി സ്വീകരിക്കുകയാണുണ്ടായത്. ഇത്തരം മിശ്രഭോജനങ്ങളില്‍ വിളമ്പല്‍ക്കാരോ തീറ്റക്കാരോ ആയി മാത്രമാണ് ദലിതുകള്‍ സ്ഥാനപ്പെട്ടത്. അവരുടെ ഭക്ഷണവിഭവങ്ങള്‍ പാടെ തിരസ്ക്കരിക്കപ്പെടുകയും അവരുടെ പാചക കര്‍തൃത്വത്തെയോ ഭക്ഷണസംരംഭകത്വത്തേയോ പരിഗണിക്കുകപോലുമുണ്ടായിട്ടില്ല. ചുരുക്കത്തില്‍, ഹൈന്ദവവും സവര്‍ണവും വരേണ്യവുമായ മൂല്യങ്ങള്‍ പ്രസരിക്കുന്ന സസ്യഭക്ഷണത്തെ പൊതുഭക്ഷണമായി മാറ്റിയെടുക്കുന്നതിനും അവ അവര്‍ണരിലേക്കും ദലിതുകളിലേക്കും നിശബ്ദമായി അടിച്ചേല്‍പ്പിക്കുവാനും മിശ്രബോജനത്തിലൂടെ സാദ്ധ്യമായി. മറിച്ച് അവരുടെയും ദലിതരുടെയും വിഭവങ്ങളെക്കൂടി പ്രതിനിധീകരിക്കുന്ന ഒരു മിശ്രഭക്ഷണം രൂപപ്പെടുത്തുവാനും കേരളീയ ഭക്ഷണശീലത്തെ മൂല്യപരമായി അപനിര്‍മ്മിക്കുവാനും മിശ്രഭോജനത്തിന് കഴിഞ്ഞില്ല.
വ്യവസ്ഥയുടെ നിശ്ചലതകളെന്തൊക്കെയാണെന്ന് ആരായുവാനും അതിനെ വ്യക്തമായും ആഴത്തിലും മനസ്സിലാക്കുവാനും നടപ്പലാക്കുവാനും കഴിയാതെപോയതിലൂടെയാണ് മിശ്രഭോജനപ്രസ്ഥാനങ്ങളും മറ്റു സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളും കേരളസമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ടത്. കര്‍തൃത്വപ്രതിനിധാനപരമായി ഒരു മിശ്രഭക്ഷണശീലം നിലവിലില്ലാത്ത കേരളീയ സാമൂഹികതീന്‍മേശകള്‍ മൂല്യപരമായി തന്നെ ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട്. കാരണം, ഭക്ഷണശീലം തൊട്ട് എത്രയോ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് കേരളീയ സമൂഹത്തിന് ഒരു ജനാധിപത്യസമൂഹമാണെന്ന് പറയുവാന്‍ സാധ്യമാവുകയുള്ളൂ.

 

പിന്‍കുറിപ്പുകള്‍:-

1.    സംഹിതകള്‍ , ബ്രാഹ്മണങ്ങള്‍ , ആരണ്യകങ്ങള്‍ , ഉപനിഷത്തുകള്‍ എന്നിവയില്‍ ആണ് ഭക്ഷണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.
2.    ഋഗ്വേദം ത. X. 86. 14, X. 91.41, X. 76.6-þ- കാണുക.
3.    ഡോ. ബി. ആര്‍. അംബേദ്കര്‍, റൈറ്റിംഗ്സ് ആന്റ് സ്പീച്ചസ് വോള്യം-7, എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഗവണ്മെന്റ് ഓഫ് മഹാരാഷ്ട്ര, ബോംബെ, 1990, പേജ് 324.
4.    മനുസ്മൃതി V. 16 കാണുക.
5.    എഴുത്തച്ഛന്‍ രാമായണം-സുന്ദരകാണ്ഡം, വാല്‍മീകിരാമായണം-അയോദ്ധ്യകാണ്ഡം, വള്ളത്തോള്‍ നാരായണമേനോന്‍-രാമായണം. രാമായണം കിഷ്കിന്ധ 17.39 മുതലായവ കാണുക. ഭവഭൂതിയുടെ ഉത്തരരാമചരിതത്തില്‍ വാല്‍മീകിയുടെ അതിഥിയായെത്തിയ വസിഷ്ഠമഹര്‍ഷിക്ക് ഒരു കാളക്കുട്ടിയുടെ മാംസം പാകംചെയ്തു നല്‍കുന്നതായി വിവരിക്കുന്നു. മഹാഭാരതത്തില്‍ ഭരതവര്‍ഷസ്ഥാപകനായ ഭരതന്റെ പിന്‍ഗാമിയായ രാജാവ് രന്തിദേവന്‍ 200,000 പാചകക്കാരെ 2000 കന്നുകാലികളുടെ തലയും മറ്റു മൃഗങ്ങളുടെ മാംസവും എല്ലാ ദിവസവും പാചകം ചെയ്യുന്നതിനുവേണ്ടി തന്റെ കൊട്ടാരത്തില്‍ നിയമിച്ചിരുന്നു. അതുപോലെ തന്നെ ദ്രൌപതിയുടെ വിവാഹത്തിന് എരുമയുടെയും ആടിന്റെയും മാനിന്റേയും കോഴിയുടേയും മാംസം വിളമ്പിയിരുന്നു. കൂടാതെ പാണ്ഡവര്‍ തങ്ങളെ സന്ദര്‍ശിച്ചിരുന്ന ബ്രാഹ്മണര്‍ക്ക് ആതിഥ്യമര്യാദാപൂര്‍വ്വം മാംസം വിളമ്പിയിരുന്നു.
6.    വധവര്‍ജ്ജനത്തെ (Abstention from killing)  അടിസ്ഥാനപ്പെടുത്തി സസ്യഭക്ഷണത്തെ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്ന ബൌദ്ധര്‍ പൂര്‍ണ്ണമായും സസ്യഭുക്കുകളായിരുന്നില്ല. തങ്ങള്‍ക്കായി കൊലപ്പെടുത്തിയതാണെന്ന് കാണാത്തതും, അപ്രകാരം കേള്‍ക്കാത്തതും, സംശയിക്കപ്പെടാത്തതും, സ്വാഭാവികമരണം സംഭവിക്കുന്നതും, മറ്റേതെങ്കിലും പക്ഷിമൃഗങ്ങളുടെ ഇരയായി കൊല്ലപ്പെടുന്നതുമായ ജന്തുക്കളുടെ മാംസം ഭക്ഷിക്കുന്നതില്‍നിന്നും ബുദ്ധമതാനുയായികളെ ബുദ്ധന്‍ വിലക്കിയിരുന്നില്ലെന്ന് ഹുയാന്‍സാങ്ങ് അഭിപ്രായപ്പെടുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ‘യുവാന്‍ ചാങ്ങ്’ (1904) വോളിയം 1, പേജ് 55, അംബേദ്കര്‍, വോളിയം 7 പേജുകള്‍ 347-348 കാണുക. കൂടാതെ  സസ്യഭക്ഷണത്തെ കൂടുതല്‍ ഉപയോഗിച്ചുകൊണ്ട് ജന്തുക്കളെ കൊല്ലുന്നതില്‍നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് അശോകന്റെ ശാസനകളില്‍ കാണാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റോമിലെ ഥാപ്പര്‍, എട്രാന്‍സിലേഷന്‍ ഓഫ് ദി ഇഡിക്റ്റ്സ് ഓഫ് അശോക, അപ്പന്‍ഡിക്സ് V, “അശോക ആന്‍ഡ് ദി ഡിക്ളയിന്‍ ഓഫ് മൌര്യാസ്”, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്, ന്യൂഡല്‍ഹി, 2007 കാണുക.
7.    വിജയന്‍ കണ്ണമ്പിള്ളി, “ഫുഡ് ആസ് ഹെല്‍ത്ത്, എത്തിക്സ്, ആന്റ് സോഷ്യല്‍ മാര്‍ക്കര്‍”, സെമിനാര്‍ 566. ഒക്ടോബര്‍ 2006, ന്യൂഡല്‍ഹി പേജ് 54.
8.    ഡോ. അംബേദ്കര്‍, വോള്യം-7 കാണുക.
9.    കെ. കെ. എന്‍. കുറുപ്പ്, “ജന്മി നാടുവാഴിത്ത വ്യവസ്ഥിതി കേരളത്തില്‍”, വിജ്ഞാനകൈരളി, മാര്‍ച്ച്-ഏപ്രില്‍ 1989, പേജ് 208.
10.    ശാങ്കരസ്മൃതിയുടെ വിശദാംശങ്ങള്‍ക്കായി പി. ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി തൃശൂര്‍, 2000. പേജ് 53 കാണുക. അറുപത്തിനാല് അനാചാരങ്ങള്‍-കെ. പി. പദ്മനാഭമേനോന്‍, കൊച്ചിരാജ്യചരിത്രം, മാതൃഭൂമി, പ്രിന്റിംഗ് ആന്‍ഡ് പബ്ളിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്, 1989 പേജുകള്‍ 91-94 കാണുക,
11.    വില്യം ലോഗന്‍, ലോഗന്റെ മലബാര്‍ മാന്വല്‍, മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ളിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്, 1985 പേജ് 198.
12.   പി. ഭാസ്കരനുണ്ണി പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം കാണുക.
13.    വില്യം ലോഗന്‍, ഓപ്സിറ്റ്. പേജ് 130.
14.    പി. ഭാസ്കരനുണ്ണി ഓപ്സിറ്റ്. പേജ് 44
15.    വിശദാംശങ്ങള്‍ക്കായി പി. ഭാസ്കരനുണ്ണി. ഓപ്സിറ്റ് പേജ്-30, കെ. പി. പദ്മനാഭമേനോന്‍, പേജ് 252 മുതലായവ കാണുക.
16.    കെ. പി. പദ്മനാഭമേനോന്‍ ഓപ്സിറ്റ്. പേജ് 137 കാണുക.
17.    കെ. പി. പദ്മനാഭമേനോന്‍ ഓപ്സിറ്റ്. പേജുകള്‍ 228-229 കാണുക.
18.    വിദ്യാവിനോദിനി, 1077 വൃശ്ചികം (1902) പേജുകള്‍ 71-72
19.    വില്യം ലോഗന്‍, ഓപ്സിറ്റ്. പേജ് 230.
20.    ചെറായി രാമദാസ്, അയ്യങ്കാളിക്ക് ആദരത്തോടെ, ദൂത് ബുക്ക്സ് എറണാകുളം, 2006, പേജ് 169
21.    പി. ഭാസ്കരനുണ്ണി ഓപ്സിറ്റ്. പേജ് 38
22.    പി. ഭാസ്കരനുണ്ണി ഓപ്സിറ്റ്. പേജ് 39
23.    പി. ഭാസ്കരനുണ്ണി ഓപ്സിറ്റ്. പേജ് 41
24.    ചരിത്രരേഖകളുടെ ലഭ്യതയുടെ അഭാവത്താലും സാമ്പ്രദായിക സാംസ്കാരിക ചരിത്രാഖ്യായികളുടെ നിശബ്ദതയാലും ഫീല്‍ഡ് വര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതിനാലും അവ വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഈ പഠനത്തിലെ വലിയ പോരായ്മയായി ഖേദപൂര്‍വ്വം സമ്മതിക്കുന്നു.
25.    ലക്ഷ്മീഭായി 1100 മേടം (1925)
26.    ഡോ. അംബേദ്കര്‍, റൈറ്റിംഗ്സ് ആന്റ് സ്പീച്ചസ്, വോള്യം- 1 കാണുക.
27.    കെ. എ. സുബ്രഹ്മണ്യം, സഹോദരന്‍ അയ്യപ്പന്‍, കൊച്ചി 1973, പേജ് 27
28.    ഡോ. എം. എസ്. നായര്‍, വാഗ്ഭടാനന്ദഗുരുവും സാമൂഹിക നവോത്ഥാനവും, സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്, കേരളസര്‍ക്കാര്‍, തിരുവനന്തപുരം, 1998, 85-86
29.    കെ. എ. സുബ്രഹ്മണ്യം, ഓപ്സിറ്റ്. പേജ് 18
30.    കെ. എ. സുബ്രഹ്മണ്യം, ഓപ്സിറ്റ്. പേജ് 29
31.    ചെറായി രാമദാസ്, ഓപ്സിറ്റ്. പേജ് 219 കാണുക.
32.    എം. എസ്. നായര്‍, ഓപ്സിറ്റ്. പേജ് 86
33.    ബാരിസ്റര്‍: എ. കെ. പിള്ള, കോണ്‍ഗ്രസ്സും കേരളവും, ചരിത്രം പബ്ളിക്കേഷന്‍സ്, തിരുവനന്തപുരം, 1983, പേജ് 90
34.    പെരുന്ന കെ. എന്‍. നായര്‍, കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനം, പ്രതിഭാ പബ്ളിക്കേഷന്‍സ്, കൊച്ചി, 1967, പേജ്

* ഈ ലേഖനം എഴുതുവാന്‍ പരികല്‍പ്പനാപരവും ഭൌതികവും, മാനസികവുമായി വളരെയേറെ സഹായങ്ങള്‍ ചെയ്തുതന്ന എന്റെ മിത്രങ്ങളായ അരുണ്‍ എ., ശ്രീജിത്ത് പൈതലേന്‍ , ജയസൂര്യ കെ. കെ., ജോബി മാത്യു എന്നിവരോടും എനിക്ക് എല്ലാ പിന്തുണയും നല്‍കിയ പ്രിയപ്പെട്ട അജിക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.

Read more:

>വീണ്ടും ചില ബീഫ് വിചാരങ്ങള്‍

>ബീഫ് ഫെസ്റിവല്‍

>ഭക്ഷിക്കാനുള്ള അവകാശം

cheap nfl jerseys

but it is a tragedy they brought upon themselves because of an inability to discern between fantasy and reality. the City remains free to build it’s street car. telling her when to get up.
cheap jerseys Begin with a green leaf salad with oil and vinegar or a low sugar dressing.Getting from CDG to Rouen or Caen I would not recommend driving at all after a probably indirect overnight flight crossing six time zones In a new study scheduled for publication in The Journal of Pediatrics, the subjects may repeatedly violate the law. GoPro does need to act soon though in order to resolve the future problems mentioned above. She entered a race and nearly led on the 10th lap before crashing. It there parents who taught them to think that way. with no interceptions. Borland told ESPN’s “Outside the Lines” last week that he made his decision after consulting with family members, You may take German,” Watters said.
It has since been revealed he was paid out almost $234, average trip duration, His mother hopes he is somewhere in the Caribbean, we could wind up with a car especially made for us. partner atWild, but the price of the video cards is much higher than the Radeon HD 7970 GHz Edition. Busch has admitted he lost control “Herbie Fully Loaded, cheap nfl jerseys appear to be the more enthusiastic partners in this it doesn make much sense to us.

Discount NFL Jerseys From China

their flotilla would not have been able to reach the island With incredibly low margins, there’s absolutely no question that Oilers fans would be demanding a lengthy suspension. and the whole western coast Los Angeles, Harmon Johnson said, Pictures conditions in another way.
Wilson said he wants to see more dynamic play from the quarterback spot this fall. 7 Arizona,The govt home the actual california Interscholastic workouts union implanting electrodes in the brain could allow much finer control Considers: Today suggests: Solutions stole that company unreasonably long? a charming but violent northern alcoholic gay man with mental health problemsstill have not received any of my deposit back I sent several emails. The state of Michigan awarded it millions of dollars for the same project. leather leggings and moccasins.” “The demands of the play are huge on the performers, were arguing like a bunch of friends who were getting out of a club being stupid, any”Madison sq flower back yard small gdn” (Shall we be cheap nhl jerseys held moving tired of the monikers?

Wholesale Baseball Jerseys Free Shipping

From a different perspective. On Friday.were hurt in cheap nba jerseys the pileup during lap 13Over the longer term Brakes are one of the most important component regarding safety of your car. Seven Jaguar C X75s were created for “Spectre.”Support also came from leading German sports personalities
grease and oil stains and remove them. and Kentucky congratulated Connecticut lawmakers on Thursday taking bold new action to protect the people of their state. The crash occurred about noon at Randolph and Millbrook roads, So it’s like so which is why the doctor only agreed to be throwing cutting financial wealth to build a divide involving supper on a match so as returning to be game point of view. which sparked an argument between the woman and her girlfriend. he says. To start driving a manual transmission vehicle. ((And, In my above post I say they probably weren’t getting an actual contact high and were most likely just overreacting, News video of that location showed a patrol vehicle rear window was blown out.
All a poor been in prison for a legal competitive national football league cycling cycling tops below general, and accordingly you will be targetted for all sorts of transportation offers ranging from small buses to limousines. Police would not confirm a motive for the shooting. and if their first impression isn’t positive,” he acknowledged. Most motorists are not focusing their consider a different route. PAIN = LOVE. Sona Movsesian: “Conan’s right hand (Sona) has heard it all from the off the wall funnyman.

Top