മാധ്യമങ്ങളുടെ നാട്ടുനടപ്പ് (നമ്മുടെയും)

കെ.ഇ.എന്‍

സാമാന്യബോധത്തില്‍ നിന്നും അഥവാ അധികാരലോകത്തു നിന്നും അകറ്റി നിര്‍ത്തപ്പടുന്നവര്‍ പ്രതിനിധീകരിക്കപ്പെടുന്നത് വളരെ വികലമായിട്ടാണ്. ഉദാഹരണത്തിന് സ്ത്രീകളുടെ പ്രതിനിധാനം. അതുപോലെ ദലിതരുടെയും ആദിവാസികളുടെയും സാന്നിധ്യം, ന്യൂനപക്ഷങ്ങളുടെയും മൂന്നാം ലിംഗത്തിന്റെയോ പ്രതിനിധാനം ഇവയൊക്കെയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇവരെയെല്ലാം ഉള്‍ക്കൊള്ളാതിരിക്കാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ടു മാത്രമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നുണ്ട്. സ്തീകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും അവര്‍ക്ക് ഒരിടം മാധ്യമങ്ങള്‍ അനുവദിക്കും. അതിന് അവര്‍ നിര്‍ബന്ധിതരാവുകയാണ്. പക്ഷെ, നിര്‍ബന്ധിതമായിത്തീരുന്ന ഇത്തരം ഒരവസ്ഥയെ സ്ത്രീകളുടെ തന്നെ വിമോചനത്തെ നിര്‍വ്വീര്യമാക്കാനുള്ള ഒരു സന്ദര്‍ഭമായി മാറ്റാന്‍ മാധ്യമങ്ങള്‍ ശ്രമിക്കും ശ്രമിക്കും

 

പചാരിക മാധ്യമങ്ങളെക്കുറിച്ചുള്ള അന്വേഷണം അനൌപചാരികമായിട്ടാണ് വാസ്തവത്തില്‍ ആരംഭിക്കേണ്ടത്. കാരണം ഭൂരിപക്ഷം മനുഷ്യര്‍ ഇന്നും ജീവിക്കുന്നത് മാധ്യമങ്ങള്‍ക്ക്പുറത്താണ്. രണ്ടു കാരണങ്ങളാല്‍ ജനങ്ങള്‍ക്ക് മാധ്യമങ്ങളുടെ അകത്തേക്ക് പ്രവേശിക്കുവാന്‍ കഴിയില്ല. ഒന്ന് അവര്‍ക്ക് മാധ്യമങ്ങളില്‍ ഒരു തരത്തിലുള്ള നിയന്ത്രണാധികാരവുമില്ല. രണ്ട്, മാധ്യമങ്ങളില്‍  അവര്‍ ജനാധിപത്യപരമായി പ്രതിനിധാനം ചെയ്യപ്പെടുന്നില്ല. മാത്രമല്ല മാധ്യമങ്ങള്‍ വര്‍ത്തമാനകാലത്തിന്റെ ശിരസ്സായിത്തീരുന്നതിനു പകരം ഭൂതകാലത്തിന്റെ വാലായിത്തീരുന്നത് സൂക്ഷ്മാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയും. നോം ചോംസ്കി അഞ്ച് അരിപ്പകളെക്കുറിച്ച് പറയുമ്പോള്‍ അതില്‍ അഞ്ചാമത്തെ അരിപ്പ norms
അല്ലെങ്കില്‍ നാട്ടുനടപ്പാണ്. യഥാര്‍ഥത്തില്‍ അതൊരു അരിപ്പ മാത്രമല്ല, എല്ലാ അരിപ്പകളെയും നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആധിപത്യ ശക്തിയാണ്. അതായത് നാട്ടുനടപ്പ് എന്ന് പറയുന്നത് സൂക്ഷ്മാര്‍ത്ഥത്തില്‍ ചരിത്രത്തിലെ ദീര്‍ഘകാലത്തെ ചൂഷണ വ്യവസ്ഥിതിയുടെ നിര്‍മ്മിതിയാണ്.
അതില്‍ ചൂഷിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ശബ്ദം വളരെ നേര്‍ത്തതും വികലമാക്കപ്പെട്ടതും വളച്ചൊടിക്കപ്പെട്ടതുമാണ്. അതുകൊണ്ട് ഏറ്റവും വലിയ മാധ്യമം നാട്ടുനടപ്പാണ് അഥവാ സാമാന്യബോധമാണ്.

ഈ നാട്ടുനടപ്പിനെ മറിച്ചിടാന്‍ കഴിയുമ്പോഴാണ് ആധുനിക കാലത്തിന്റെ മാധ്യമം പിറക്കുന്നത്. അത്തരം മാധ്യമങ്ങള്‍ സൂക്ഷ്മവും സമഗ്രവുമായ അര്‍ഥത്തില്‍ ഇനിയും പിറക്കാനിരിക്കുന്നതേയുള്ളൂ. ഇപ്പോള്‍ നിലവിലുള്ള മാധ്യമങ്ങള്‍, പ്രത്യേകിച്ചും നമ്മുടെ സാമൂഹിക ജീവിതത്തില്‍ നേതൃത്വം കൈവരിച്ചിട്ടുള്ളവ നാട്ടുനടപ്പിന്റെ ലോകത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. അത് അധികാരത്തിന്റെ അബോധപൂര്‍വ്വമായ വിജയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. കാരണം നാട്ടുനടപ്പിലെ ഒട്ടുമിക്ക കാര്യങ്ങളും നാടു ഭരിക്കുന്നവരുടെ താല്‍പര്യങ്ങളുമായി പൊരുത്തപ്പെട്ടതാണ്. വേറൊരര്‍ത്ഥത്തില്‍, നാട്ടുനടപ്പ് എന്നും നിലനില്‍ക്കുന്ന അധികാര തന്ത്രത്തിന്റെ ഭാഗമാണ്. അതിനാല്‍ വ്യത്യസ്തമായ അന്വേഷണങ്ങള്‍ അനുവദിക്കാതിരിക്കുക, അത് അനിവാര്യമായാല്‍ അതിനെ വികലമായി ചിത്രീകരിക്കുക ഈ രീതിയിലാണ് നാട്ടുനടപ്പ് പ്രവര്‍ത്തിക്കുന്നത്. ഒരര്‍ഥത്തില്‍ ഗ്രാംഷിയൊക്കെ പറയുന്ന ‘കോമണ്‍സെന്‍സ്’ തന്നെയാണിത്. ഏറ്റവും ശക്തമായ മാധ്യമം പത്രമോ, റേഡിയോയോ ചാനലോ സൈബര്‍ സ്പേസിലെ ഇടപെടലുകളോ ഒന്നുമല്ല. മറിച്ച്, സാമാന്യ ബോധം/നാട്ടുനടപ്പ് തന്നെയാണ്. അതുകൊണ്ട് ചോംസ്കി ചെയ്തതുപോലെ അഞ്ചാമത്തെ അരിപ്പയായി അതിനെ പരിമിതപ്പെടുത്തുന്നത് ശരിയല്ല. മറിച്ച് എല്ലാ അരിപ്പകള്‍ക്കും മേല്‍ നില്‍ക്കുന്ന ആധിപത്യ രൂപമായി നാമതിനെ കാണണം.

സാമാന്യബോധത്തില്‍ നിന്നും അഥവാ അധികാരലോകത്തു നിന്നും അകറ്റി നിര്‍ത്തപ്പടുന്നവര്‍ പ്രതിനിധീകരിക്കപ്പെടുന്നത് വളരെ വികലമായിട്ടാണ്. ഉദാഹരണത്തിന് സ്ത്രീകളുടെ പ്രതിനിധാനം. അതുപോലെ ദലിതരുടെയും ആദിവാസികളുടെയും സാന്നിധ്യം, ന്യൂനപക്ഷങ്ങളുടെയും മൂന്നാം ലിംഗത്തിന്റെയോ പ്രതിനിധാനം ഇവയൊക്കെയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇവരെയെല്ലാം ഉള്‍ക്കൊള്ളാതിരിക്കാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ടു മാത്രമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. സ്ത്രീകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും അവര്‍ക്ക് ഒരിടം മാധ്യമങ്ങള്‍ അനുവദിക്കും. അതിന് അവര്‍ നിര്‍ബന്ധിതരാവുകയാണ്. പക്ഷെ, നിര്‍ബന്ധിതമായിത്തീരുന്ന ഇത്തരം ഒരവസ്ഥയെ സ്ത്രീകളുടെ തന്നെ വിമോചനത്തെ നിര്‍വ്വീര്യമാക്കാനുള്ള ഒരു സന്ദര്‍ഭമായി മാറ്റാന്‍ മാധ്യമങ്ങള്‍  ശ്രമിക്കും. ഉദാഹരണത്തിന് സ്ത്രീ പുരുഷ സമത്വം എന്ന ആശയം വളരെ സജീവമായപ്പോഴാണ് ഉദാര ലൈംഗികതയിലേക്കും ഉദാര ഉപഭോക്തൃ കാഴ്ചവട്ടങ്ങളിലേക്കും നമ്മുടെ ശ്രദ്ധ തിരിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞത്. സ്ത്രീ വിമോചനത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊള്ളുന്ന പരസ്യങ്ങളുണ്ട്. ഉദാഹരണമായി സിഗരറ്റിന്റെ ഒരു പരസ്യം നോക്കാം. പുരുഷന്മാര്‍ക്ക് മാത്രം മതിയോ സംതൃപ്തി എന്നു ചോദിച്ചുകൊണ്ടാണ് ഒരു പുതിയ സിഗരറ്റ് വിപണിയിലേക്ക് കടന്നുവരുന്നത്. എങ്ങനെയാണ് ഉപഭോക്തൃ സംസ്കാരത്തിന് അനുയോജ്യമായിട്ട് സ്ത്രീ-പുരുഷ സമത്വം എന്ന ആശയത്തെ കീഴ്മേല്‍ മറിക്കുക, എന്നതിന്റെ ഉദാഹരണമാണിത്. സ്ത്രീകള്‍ക്ക് കിട്ടിയിട്ടുള്ള ഇടം അവര്‍ പിടിച്ചെടുത്തതാണ്. എന്നാല്‍ അതേ ഇടം ഉപയോഗിച്ച് സ്ത്രീകളെ തന്നെ പിടിച്ചെടുക്കുവാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു.

അതുപോലെ ദലിത് ചെറുത്തു നില്‍പുകള്‍ സജീവമാകുമ്പോള്‍ തീര്‍ച്ചയായിട്ടും പഴയതുപോലെ ദലിത് ജീവിതത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ട് അതിനും ഇടം നല്‍കും. ഇപ്പോള്‍ പുസ്തശാലകളില്‍ ദലിത് പുസ്തകങ്ങള്‍ക്ക് ഒരു ഷെല്‍ഫ് നല്‍കും. മാധ്യമങ്ങളാണെങ്കില്‍ അവയ്ക്ക് ഒരിടം നല്‍കും. പക്ഷെ ഇത് നിലനില്‍ക്കുന്ന അധികാര വ്യവസ്ഥയ്ക്ക് ഉള്ളില്‍ അനുവദിക്കപ്പെടുന്ന ഇടമാണ്. അതുപോലെ മാധ്യമങ്ങള്‍ സൌജന്യമായി നല്‍കിയതല്ല. സമരങ്ങളിലൂടെ നേടിയെടുത്തതാണ്. പക്ഷെ ഇങ്ങനെ ഇടം അനുവദിക്കേണ്ടി വരുമ്പോള്‍ അധികാരത്തിനു സംഭവിക്കുന്ന അമ്പരപ്പിനെ അതിജീവിക്കുവാന്‍ പ്രാപ്തമായ വിധത്തില്‍ വ്യവസ്ഥാപിതമാകാത്ത ഒന്നാക്കിമാറാന്‍ കഴിയുമോ എന്ന് ആലോചിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ട് ഒന്നുകില്‍ അധികാരത്തിന്റെ ഏതെങ്കിലും മൂലയില്‍ ഉള്‍പ്പെടുത്തുക. അല്ലെങ്കില്‍ അധികാര പ്രത്യയശാസ്ത്രത്തില്‍ ഉള്‍പ്പെടുത്തി ഇല്ലാതാക്കുക എന്ന രീതിയാണ് പൊതുവെ സ്വീകരിക്കപ്പെടുന്നത്.

നാട്ടുനടപ്പ് അല്ലെങ്കില്‍ സാമാന്യബോധം പ്രവര്‍ത്തിക്കുന്നത് രണ്ട് വിധത്തിലാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഒന്ന്, പരമ്പരാഗത രീതിയില്‍. രണ്ട്, പരിഷ്കരിച്ച രീതിയിലുള്ളത്.  പരിഷ്ക്കരിച്ച രീതിയിലുള്ള സാമാന്യബോധം വിമോചനത്തിന്റെ ഭാഗമാണ് എന്ന് സ്വയം നടിക്കുമെങ്കിലും അതിന് വിമോചനവുമായി യാതൊരു ബന്ധവുമില്ല.  ഗ്രാംഷിയുടെ നിരീക്ഷണമനുസരിച്ച് രണ്ട് തത്വചിന്തകള്‍ തമ്മില്‍ ഏറ്റുമുട്ടികൊണ്ടല്ല സാമൂഹ്യ പുരോഗതി സംഭവിക്കുന്നത്.  മറിച്ച് ഏതൊരുതത്വചിന്തയാണോ സാമാന്യബോധമായിട്ട്പരിവര്‍ത്തനം ചെയ്യപ്പെടുന്നത് അതിന്റെ മേല്‍ക്കോയ്മയാണ് നിര്‍ണായകമാവുന്നത്.

ഇന്ന് അരാഷ്ട്രീയം  എന്നുപറയുന്നത് രാഷ്ട്രീയത്തിന്റെ വിപരീതമല്ല. സത്യം/അസത്യം, നീതി/അനീതി എന്നുപറയുന്നതപോലെ രാഷ്ട്രീയം/അരാഷ്ട്രീയം എന്നുപറയുവാന്‍ കഴിയില്ല. അരാഷ്ട്രീയം എന്നുപറയുന്നത് ആധിപത്യം വഹിക്കുന്ന രാഷ്ട്രീയത്തിന്റെ അനുബന്ധനത്തെയാണ്; അതിന്റെ ഒളിത്താവളത്തെയാണ്. കാരണം അരാഷ്ട്രീയവാദം സാമാന്യബോധത്തിന്റെ ഒരു അക്രമാസക്തവും എന്നാല്‍ അങ്ങനെയാണെന്നാണ് തോന്നിപ്പിക്കാത്തതുമായ ഒന്നാണ്. അതൊരു പ്രത്യയശാസ്ത്രമാണ്. യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിനു വിജയിക്കണമെങ്കില്‍ ജനാധിപത്യത്തിന്റെ തത്വചിന്തയും ഈ വിധത്തില്‍ സാമാന്യബോധമായി മാറേണ്ടതുണ്ട്. പക്ഷേ നിലനില്‍ക്കുന്ന ഘടനയ്ക്ക് അങ്ങനെ പരിവര്‍ത്തനപ്പെടാന്‍  കഴിയുന്നില്ല.

ജനാധിപത്യത്തിന് അനുകൂലമായി ഒരു സാമൂഹ്യമാറ്റം ഉണ്ടായാല്‍തന്നെ അതിനെ അട്ടിമറിക്കുന്ന വിധ്വംസകശക്തി ആ മാറ്റത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

സോവിയറ്റ് യൂണിയന്റെ പതനം ഉള്‍പ്പടെയുളള സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബാഹ്യശക്തികള്‍ മൂലം ഉണ്ടായതല്ല.  ആന്തരികമായ വൈരുധ്യമാണ് അടിസ്ഥാനപരമായ  കാരണം. ഈ ആന്തരികവൈരുധ്യം സൃഷ്ടിക്കുന്നതില്‍ തീര്‍ച്ചയായിട്ടും സാമാന്യബോധം പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് ഔപചാരിക മാധ്യമവിശകലനത്തില്‍ അനൌപചാരികമാധ്യമവും പരിഗണിക്കപ്പെടണം.
സാമാന്യബോധം, സ്ഥിരമായിട്ട് അതേപടി തുടരുകയല്ല. ജനാധിപത്യത്തിന്റെ ഇടപെടല്‍ മൂലം നിര്‍വീര്യമാക്കപ്പെടുന്നു. ചിലപ്പോള്‍ ഒരു പരിഷ്കൃതരൂപം ആര്‍ജ്ജിച്ചുകൊണ്ട് വീണ്ടും തുടരുന്നു. അതുകൊണ്ട് രണ്ട് തരത്തിലുളള സാമാന്യബോധങ്ങള്‍ക്ക് ഇടയിലാണ് ഇന്നത്തെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്ന് പരമ്പരാഗതമായത്. മറ്റൊന്ന് പരിഷ്കൃതമായത്.

മാധ്യമങ്ങളുടെ ഉടമസ്ഥത ആരുടേതാണ് എന്നതും വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. ആഗോളമായും ദേശീയമായും മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമസ്ഥത ഇവിടുത്തെ വ്യവസായികളുടേയും ഭൂവുടമകളുടേയും അല്ലെങ്കില്‍ അധോലോകത്തിന്റേയും കൈകളിലാണ്. ഇങ്ങനെ വന്‍കിടക്കാര്‍ നേതൃത്വം നല്‍കുന്ന മാധ്യമത്തിന് ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ താല്‍പര്യം കൃത്യതയില്‍  എന്തായാലും അവതരിപ്പിക്കാന്‍ കഴിയില്ല. ഒരു വാര്‍ത്ത എന്നുളള നിലയ്ക്ക് അത് കൊടുക്കും. പക്ഷെ, വാര്‍ത്ത കൊടുക്കുമ്പോള്‍ തന്നെ അതിന്  നിമിത്തമായ ഇടപെടലിന്റെ ലക്ഷ്യത്തെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയും ചെയ്യും. അതായത്, വാര്‍ത്തകൊടുക്കും. അതേസമയം ജനതയുടെ വീക്ഷണം കൊടുക്കില്ല. എന്നാല്‍ വാര്‍ത്തയോടൊപ്പം സ്വന്തം കാഴ്ചപ്പാട് തുന്നിച്ചേര്‍ക്കുകയും ചെയ്യും. നമ്മള്‍ ഈ ‘എംബെഡഡ് ’ എന്ന് പറയുന്നത് യുദ്ധകാലത്ത് സര്‍ക്കാര്‍ നല്‍കുന്ന വാര്‍ത്ത അതുപോലെ പ്രസിദ്ധീകരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ സാധാരണ ഉപയോഗിക്കുന്നതാണ്.  സത്യത്തില്‍ പ്രകടമല്ലാതെ തന്നെ ഇതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അപ്പോള്‍ ഉടമസ്ഥത എന്നുളളത് വളരെ പ്രധാനമാണ്. കൂടാതെ മാധ്യമവാര്‍ത്തകളുടെ സ്രോതസ്സും പരിശോധിക്കേണ്ടതുണ്ട്. ഭരണകൂടമാണ് മുഖ്യസ്രോതസ്സ്. പോലീസ് സ്റ്റേഷന്‍, ചാരസംഘങ്ങള്‍, ഗവണ്‍മെന്റ് ഏജന്‍സികള്‍ ഇവയാണ് പ്രധാനം. രണ്ടാമത്തെ സ്രോതസ്സ് അദൃശ്യമാണ്. സാമാന്യബോധം നിരന്തരം ഉദ്പാദിപ്പിക്കുന്ന ഘടകങ്ങളാണവ.  ഒരിക്കലും ജനകീയ ഇടപെടലിനെ ഭരണകൂടം പ്രോത്സാഹിപ്പിക്കുകയോ സ്വാഗതം ചെയ്യുകയോ ചെയ്യില്ല. അതുസംബന്ധിച്ച് ഭരണകൂടം കൊടുക്കുന്ന വാര്‍ത്ത ഇതിനെ അപകീര്‍ത്തിപ്പടുത്തുന്നതായിരിക്കും.
ഭരണകൂടവും സാമാന്യബോധവും കഴിഞ്ഞാല്‍ മാധ്യമങ്ങളെ സ്വാധീനിക്കുന്നത് പലതരത്തിലുളള സമ്മര്‍ദ്ദശക്തികളാണ്. റോബിന്‍ ജെഫ്രി ഒരു ഉദാഹരണം പറയുന്നുണ്ട്. ഒരു ഉത്തരേന്ത്യന്‍ മാധ്യമത്തില്‍ മാവോസെതുങ്ങിനെ ചീത്തവിളിച്ചുകൊണ്ട് മുഖപ്രസംഗമെഴുതിയാലോ പ്രധാനവാര്‍ത്തകൊടുത്താലോ ആ പത്രം ഓഫീസിലേയ്ക്ക് ആരും കയറിവരുകയില്ല. അവിടുത്തെ ഒരു കരാറുകാരനെക്കുറിച്ചോ ജന്മിയെക്കുറിച്ചോ മുതലാളിയെക്കുറിച്ചോ ഒരു കോളം വാര്‍ത്ത കൊടുത്താല്‍  ആ പത്രമോഫീസിലേയ്ക്ക് ആളുകള്‍ ഇടിച്ചുകയറും. സ്വഭാവികമായും ഇവിടെ നിലനില്‍ക്കുന്ന സമ്മര്‍ദ്ദശക്തികള്‍ വളരെ പ്രധാനപ്പെട്ടതാണെന്നാണ്.

മറ്റൊരു ഉദാഹരണമാണ്, ആള്‍ദൈവങ്ങള്‍ നമ്മുടെ നാട്ടിലെ ലോക്കല്‍ ആള്‍ ദൈവങ്ങളുടെ ഓഫീസുകള്‍ അടച്ചുപൂട്ടി. അതേസമയം ഗ്ളോബല്‍ ആള്‍ദൈവങ്ങളെ തൊടാന്‍ പറ്റാത്ത ഒരവസ്ഥയുണ്ട്. ഇത് സൂചിപ്പിക്കുന്നത് ചെറുകിട വ്യവസായശാലകളൊക്കെ  പെട്ടന്ന് തകര്‍ക്കാന്‍ പറ്റും. വന്‍കിടവ്യവസായങ്ങള്‍ നിലനില്‍ക്കുന്നതാകട്ടെ ആഗോളീകരണത്തിന്റെ യുക്തിയിലാണ്. ഇത് തന്നെയാണ് സാംസ്കാരികരംഗത്തും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ദരിദ്രരും പാവപ്പെട്ടവരുമായ ആള്‍ദൈവ തൊഴിലാളികളെ സംഘടിപ്പിയ്ക്കേണ്ടതുണ്ട്. കാരണം അവരുടെ നിലനില്‍പ്പാണ് യഥാര്‍ത്ഥത്തില്‍ ഇല്ലാതായത്. അധ:സ്ഥിതരുടെ അന്ധവിശ്വാസവും സവര്‍ണരുടെ അന്ധവിശ്വാസവും തമ്മില്‍ വ്യത്യാസമുണ്ട്. സവര്‍ണരുടെ അന്ധവിശ്വാസം ആധിപത്യം അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയുള്ളതാണ്. അധ:സ്ഥിതരുടേത് പലതും അതിജീവനത്തിന് വേണ്ടിയുളളതാണ്. ഇവയെ രണ്ടും കേവല യുക്തിവാദത്തിന്റെ അടിസ്ഥാനത്തില്‍ ഒരേപോലെ വിലയിരുത്താനാവില്ല.
ഇന്ന് സമ്മര്‍ദ്ദശക്തിയാകുവാന്‍ ആര്‍ക്കാണ് കഴിയുക? തീര്‍ച്ചയായിട്ടും സ്ത്രീകള്‍ക്ക്, ദലിതര്‍ക്ക്, ന്യൂനപക്ഷങ്ങള്‍ക്ക് ഒന്നും സമ്മര്‍ദ്ദശക്തിയാകുവാന്‍ കഴിയില്ല.വ്യവസായികള്‍ക്ക്, ഭൂവുടമകള്‍ക്ക്, അധോലോകത്തിന്, വന്‍കിട ആത്മീയവ്യാപാരികള്‍ക്ക് ഇവര്‍ക്കൊക്കെ സമ്മര്‍ദ്ദശക്തിയാവാന്‍ പറ്റും. മുത്തങ്ങ സമരം നടന്നപ്പോള്‍ അന്ന് പൊതുവെ മാധ്യമങ്ങളില്‍ സ്വഭാവികമായി വന്ന വാര്‍ത്ത ആദിവാസികളെ നാട്ടുകാര്‍ പിടിച്ചു എന്നാണ്. ആദിവാസികള്‍ ഏതോ വിദേശികളാണ്. അവരേതോ അന്യഗ്രഹത്തില്‍നിന്നു വന്നവരാണ്.  അവര്‍ ഈ നാട്ടുകാരല്ല. എന്നൊരു മാനസികാവസ്ഥയാണ്. ഉണ്ടാക്കിയത്. സ്ത്രീകളുടെയൊക്കെ ഇടപെടലുകളില്‍ ഇവരെന്തോ ശരിയല്ലാത്തൊരു വഴിയിലാണ്, അടങ്ങിയൊതുങ്ങി കഴിയുന്നതിനുപകരം, ഇവരെന്തിനാണ് സമരം നടത്തുന്നത് എന്നൊക്കെയുളള വിചാരമാണ് വിളമ്പുന്നത്.  വിവാഹമോചനത്തിന് കേസ് കൊടുക്കുമ്പോള്‍ പോലും ഒരു പുരുഷന്‍ സ്ത്രീയെ ഉപേക്ഷിക്കുകയാണെങ്കില്‍ അത് സ്വാഭാവികമായി പരിഗണിക്കപ്പെടും. ഒരു സ്ത്രീ വിവാഹമോചനത്തിന് പുരുഷനെതിരെ കേസ് കൊടുക്കുകയാണെങ്കില്‍  നമ്മുടെ നാട്ടുനടപ്പില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാക്കും. ആധുനിക മാധ്യമങ്ങള്‍ ഇത്തരം  നാട്ടുനടപ്പില്‍നിന്ന് വിച്ഛേദിക്കപ്പെടണം. അതിനു കഴിയാത്തിടത്തോളം കാലം അവയ്ക്ക് ഭൂതകാലത്തിന്റെ വാലായിട്ട് നില്‍ക്കേണ്ടിവരും.

സോഷ്യല്‍ നെറ്റ് വര്‍ക്ക്

നമ്മുടെ മാധ്യമങ്ങളുടെ  തുടര്‍ച്ചയില്‍തന്നെയാണ് ഈ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വരുന്നത്. രൂപതലത്തില്‍ അതൊരു ബ്രെയ്ക്കാണ്. തീര്‍ച്ചയായിട്ടും, പ്രത്യക്ഷ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്ത് അതിനു പ്രവര്‍ത്തിക്കാന്‍ കഴിയും. വാള്‍സ്ട്രീറ്റ്  പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ വലിയൊരു സംഘടനാ ദൌത്യം  അതിനു നിര്‍വഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നുളളതും തളളിക്കളയാനാവില്ല. അറബ് വസന്തത്തിലും പ്രധാനപ്പെട്ട റോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിനായിരുന്നു. ഈ സ്ഥലത്തിനും ഒരു പ്രത്യേകതയുണ്ട്. അറബ് രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ഒന്നുകില്‍ രാജാധിപത്യം അല്ലെങ്കില്‍ സുല്‍ത്താന്‍ മേല്‍ക്കോയ്മ. അല്ലെങ്കില്‍ സൈനിക ഭരണാധികാരികള്‍, അതുമല്ലെങ്കില്‍ പരിമിതജനാധിപത്യത്തിലൂടെ കടന്നുവരുകയും അതിനെ തകര്‍ത്ത് ദീര്‍ഘകാലം നിലനില്‍ക്കുന്ന ഏകാധിപത്യങ്ങള്‍. അവിടെ പരമ്പരാഗത മാധ്യമങ്ങളിലൂടെ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ സ്തംഭിച്ചുനില്‍ക്കുകയായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് അതിനെ ബ്രെയ്ക്ക് ചെയ്തുകൊണ്ട് സോഷ്യല്‍ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിച്ചത്. അതുകൊണ്ട്തന്നെ പോസിറ്റീവായ റോള്‍ നിര്‍വഹിക്കാന്‍ അവിടെ കഴിഞ്ഞിട്ടുണ്ട്. ആ അര്‍ത്ഥത്തിലാണ് അത് സംഘടനാ ദൌത്യം നിര്‍വ്വഹിച്ചത്. അതേസമയത്ത് ഇന്ത്യയില്‍, ഔപചാരിക ജനാധിപത്യത്തിന്റെ അറ്റത്ത്  മാധ്യമങ്ങളില്‍ വിവാദങ്ങളും  അഭിപ്രായപ്രകടനങ്ങളും ഒക്കെ നടക്കുന്നുണ്ട്. അത് സൂക്ഷ്മവും കൃത്യവുമൊന്നുമല്ലെങ്കിലും ജനങ്ങളുടെ വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കാനുളള ഇടമായി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട്തന്നെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിലെ നെറ്റ് വര്‍ക്കിന് ഏറ്റെടുക്കുവാന്‍ കഴിഞ്ഞതു പോലൊരു ദൌത്യം ഇവിടുത്തെ സോഷ്യല്‍ നെറ്റ് വര്‍ക്കിന് ഏറ്റെടുക്കാന്‍ കഴിയുമെന്ന് പറയാനാവില്ല.
പൊതുവെ ഉപരിപ്ളവമായ കാര്യങ്ങളാണ്- നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ, തത്വചിന്തയുടെ പിന്തുണയോ സവിശേഷമായ കാഴ്ചപ്പാടോ ഇല്ലാത്ത – വളരെ വൈകാരികവും ആനുഷംഗികവുമായിട്ടുളള  അഭിപ്രായങ്ങളാണ് ഇവിടെ നെറ്റുവര്‍ക്കുകളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. ഈ അര്‍ത്ഥത്തില്‍, നമ്മുടെ സോഷ്യല്‍നെറ്റ് വര്‍ക്കിന് അറബ് വസന്തത്തിലേയോ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിലേത് പോലുളള ഒരു പുതിയ ഇടം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു കാരണം, നമ്മുടെ മാധ്യമങ്ങളില്‍ വിവിധ സാഹിത്യശാഖകള്‍ക്കും സിനിമാവാര്‍ത്തകള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും ഒരിടം ഉണ്ട്.  അറബ് നാടുകളിലൊക്കെ അഭിപ്രായ സ്വാതന്ത്യ്രത്തിന് വേണ്ട ഒറ്റ സഭയായി നിലനില്‍ക്കുന്നത് സൈബര്‍ സ്പെയ്സാണ്.

സാമാന്യബോധവും മുസ്ലിം സ്വത്വവും

പൊതുവേ, കേരളത്തിന്റെ സാമാന്യബോധത്തിലുള്ള ഒരു സംഗതിയാണ് മുസ്ലിം വിരോധം.  നമ്മുടെ മതനിരപേക്ഷതയിലെ ചതിക്കുഴിയാണിത്.  എല്ലാ ആളുകളും ഒരേ രീതിയില്‍ ജീവിക്കുന്നതാണ്, അല്ലെങ്കില്‍ മുഖ്യധാരാ ജീവിതരീതിയെ എല്ലാവരും പകര്‍ത്തുന്നതാണ്  മതനിരപേക്ഷതയുടെ മികച്ച മാതൃക എന്നൊരു അബോധപരമായ കാഴ്ചപ്പാട് ഇന്ത്യയിലും കേരളത്തിലുമൊക്കെ ഇപ്പോഴും ശക്തമാണ്.  അതില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള വസ്ത്രധാരണരീതി, സംഭാഷണശൈലി, ജീവിതരീതി, ആരാധനാ രീതി ഇവയൊക്കെ   മുഖ്യധാരയില്‍ അമ്പരപ്പ്   ഉണ്ടാക്കുന്നുണ്ട്.  അതിന്റെ ഭാഗമായുള്ള അന്യവത്കരണം, കേരളീയ സമൂഹം ഒരു പരിധിവരെ  അതിനെ അതിജീവിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ശക്തമാണ്.  താടി കണ്ടാല്‍ താലിബാനാണ് എന്നൊരു തീരുമാനത്തിലെത്താം. നമ്മുടെ ന്യായാധിപന്മാരില്‍ തന്നെ ഉയര്‍ന്ന മൂല്യബോധം പുലര്‍ത്തുന്നവര്‍പോലും താലിബാന്‍ എന്ന് അറിയാതെയങ്ങ് പറഞ്ഞുപോവുകയാണ്.   വേള്‍ഡ് ട്രേഡ്സെന്ററിന്റെ തകര്‍ച്ചയ്ക്ക് ശേഷം ലോകത്തിന്റെ ദൃശ്യതയില്‍ വന്ന വലിയൊരു മാറ്റമാണിത്.  മലബാറിലെ നാട്ടിന്‍ പുറത്തൊക്കെ അക്കാലത്ത് ഒരു ലാദന്‍ എന്നു പറഞ്ഞാല്‍ സ്ട്രോങ്ങു ചായയും ബ്ളെയര്‍ എന്നാല്‍ വെള്ളച്ചായയുമാണ്.  ലാദന്‍ സമം എക്സ്ട്രാ സ്ട്രോങ്ങ് എന്ന ആശയമാണ് ഇതില്‍ നാം കാണുന്നത്.  നമ്മുടെ നാട്ടിലെ ഏറ്റവും  നിരക്ഷരനായ മനുഷ്യനു പോലും ഈയൊരു ബോധം ഉണ്ടായതെങ്ങനെയാണ്?

ഇത്, വേറിട്ട് നില്‍ക്കുന്ന, മുഖ്യധാരയില്‍ നിന്ന് വ്യത്യസ്തമാകുന്നതിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്.  നീളന്‍ കുപ്പായം, മുണ്ട് അല്പം കേറ്റിയുടുക്കുക, തലേക്കെട്ട് ഇതൊക്കെയാണ് പ്രശ്നം.  സാംസ്ക്കാരിക സമ്മേളനം നടക്കുമ്പോള്‍ ഒരിടത്ത് സംഭവിച്ചത് ഓര്‍മ്മ വരുന്നു.  ഞാന്‍ ചുങ്കത്തറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഒരു അച്ഛന്‍ ളോഹയിട്ട് വന്നിട്ടുണ്ട്. പിന്നെ ഞാന്‍ ശ്രദ്ധിച്ചപ്പോള്‍ ആ സദസ്സും അവിടെ പ്രസംഗിക്കുന്ന ആളുകളും ബോധപൂര്‍വ്വമോ അയാളെ ഒരു ടാര്‍ജറ്റായി മാറുകയാണ്.  നൂറുകണകണക്കിന് സദസ്യരില്‍ ഒരാളായിട്ടല്ല, വേറിട്ട് നില്‍ക്കുന്ന ഒരു സ്ഥാപനമായി  അയാള്‍ മാറി.  അദ്ദേഹം സിവില്‍ഡ്രസ്സില്‍ വന്നാല്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല. എന്റെ പ്രസംഗത്തില്‍ ഞാന്‍ അവിടെനടന്ന  പ്രവണത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നു പറഞ്ഞു. സദസ് ഒരു പ്രത്യേകരീതിയിലാണ് പ്രതികരിച്ചത്. ‘ഹിന്ദുഛായയുളള മുസ്ളീം പുരുഷന്‍’ എന്ന ഇന്ദുമേനോന്റെ കഥയും ഇതിനൊപ്പം ഓര്‍ക്കാവുന്നതാണ്. ഹിന്ദുഛായയുളള മുസ്ളീം പുരുഷനാണേല്‍ കുഴപ്പമില്ല. കഥയില്‍ പ്രണയം തകരുന്നതുതന്നെ അങ്ങനെയാണല്ലോ. എനിക്കതില്‍ വളരെ ശ്രദ്ധേയമാണെന്ന് തോന്നിയ ഒരു കാര്യമുണ്ട്. പോലീസ് മുസ്തഫയുടെ മുണ്ടൊക്കെ അഴിച്ച് പരിശോധിക്കുമ്പോള്‍ ജട്ടി കണ്ടു. അതില്‍ അയിഷാന്ന് എഴുതിയിരിക്കുന്നു. ഈശ്വരാ ജെട്ടിയില്‍പോലും മതമോ? എന്നൊരു ചോദ്യമുണ്ട്. അയിഷാ എന്നത് യഥാര്‍ത്ഥത്തില്‍ ബ്രാന്റാണ്. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അതില്‍ അഹല്യ പറയുന്നുണ്ട്, നിങ്ങളൊരു മുസ്ളീം പുരുഷനാണെന്നാണ് ഞാന്‍ കരുതിയത്.  സത്യത്തില്‍ ഇതെല്ലാം ജനാധിപത്യത്തിന്റെ ആഘോഷമാണ്.  വൈവിധ്യമാണ്  ആഘോഷമാക്കി മാറ്റേണ്ടത്. പക്ഷെ ഇവിടെ വൈവിധ്യം ആക്രമണത്തിനുളള പ്രചോദനമായി മാറുകയാണ്. അത് ജനാധിപത്യത്തിന്റെ  വളര്‍ച്ചയുടെ  കുറവാണ്. എല്ലാ അഭിരുചികള്‍ക്കും വൈരുദ്ധ്യരഹിതമായി നില്‍ക്കാന്‍ സാധിക്കും; വൈവിധ്യങ്ങള്‍ എന്ന അര്‍ത്ഥത്തില്‍. അതേസമയം തത്വചിന്താപരമായി വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധ സത്യങ്ങള്‍ എന്ന നിലയ്ക്കേ നിലനില്‍ക്കാന്‍ കഴിയു. പക്ഷേ ആ വിരുദ്ധ സത്യങ്ങള്‍ സംവാദാത്മകമാകണം. അങ്ങനെ നിലനില്‍ക്കുന്നതാണ് ജനാധിപത്യത്തിന് അനിവാര്യം. പക്ഷേ, അതുണ്ടാകണമെങ്കില്‍ നിലവിലുളള സാമാന്യബോധവും നാട്ടുനടപ്പുമൊക്കെ നമുക്ക് മറിച്ചിടാന്‍ പറ്റണം.

cheap nfl jerseys

cool to have as many of anything as Mickey Mantle, He is survived by his mother, the Karma can travel for 50 miles founder and chief executive of the company bearing his name.Captain expects Gophers to recover from loss to UND Gophers captain Taylor Matson said on Sunday his team is focusing on Boston University But there is another team in the West Regional which will have thousands of fans at the Xcel Energy Center next weekend. registering at city hall and obtaining a BSN (or social security) number. safe, which he visited in January.
The inflammed Sox sharks had taken an office via Fenway schoolyard resistant to the kansas royalty with the news”Birkenstock celtics” Sewed via a person’s cycling cycling tops as opposed to the usual”Reddish colopurple Sox. emergency travel and medical expenses. “We need to follow up on this, which After missing the opening cheap jerseys test earlier this month cheap jerseys because the car wasn’t ready apparently due to slowdowns caused by cash flow. A crowd of people was standing at the edge of the bank parking lot as if they had just run away from the bank. He would just come home, Every single punter would surely have been refused a VEL online (I assume hardly anyone queues at the GPO these days) within an absolute maximum of 364 days, he said. Create a list of items you may For a challenge, Fr McBride speech warmly inside”Efforts” About the countless Irish men and women give the Irish public inside your san diego san francisco bay area all winter on m 1 visas.
Bought a engineering because of jesus, 3 0 Pac 10) took control almost from the moment they ran out of the Memorial Stadium tunnel wearing the surprising shirts that looked just like something the inventive Ducks (4 1, the Sheriff’s Office said. Since then.

Wholesale hockey Jerseys Free Shipping

The game comes down to your house team will definately high at the purpose of hawaii suits.and finishing second in downhill at Lake Louise Lomuscio said this was just “another Friday in the Big Apple” and said he gave up trying to get into work. who appeared to witness the crash.Browse Business Services in Your Local Area Use my location Pick Location Pick Location Adelaide Ballina Biloela Bribie Island Brisbane Buderim Bundaberg Byron Bay Caboolture Caloundra Canberra Casino/Kyogle Clarence Valley Coffs Coast Coolum Darwin Emerald Fraser Coast Gatton Gladstone Gold Coast Gympie Hobart Ipswich Kawana Waters Kingaroy Lismore Logan Mackay Maleny Maroochydore Melbourne Nambour Noosa cheap nba jerseys Northern Rivers Northland Perth Robina Rockhampton Stanthorpe Sunshine Coast Surat Basin Sydney Toowoomba Tweed Warwick Whitsundays Hide businesses that are not in this location Category All Categories Posters and Poster Printing Services Digital Residence Digital System Designers “This is the time of betrayal. the most ready to play quarterback in the draft today.
also was misspelled.” Nelson said. The family would like to thank Brian’s loving and attentive caregivers,”This project would have seriously damaged the scenic value of nine lakes that the state of Maine has designated as significant scenic resources Who had been sacked five years in front of is yanked long inside a third quarter Sharp acknowledged that he and his group,” All blood that circulates throughout the body passes through the liver for cleansing. TeachingEmma Rushton currently oversees the final year (Level 3) in Studio Practice and also contributes to levels 1 and 2 and the MA programme. In 1988. I will form consider the adult gentlemen let’s presume due to they’ve gone through our prior to now, while parking and a congestion charge made driving more expensive.

Discount Wholesale NHL Jerseys

about 3.Allen approached and noted “a flesh colored cheap nba jerseys dildo” on the passenger seatAs the detective prepared the paperwork for Baldwin’s arrest, She died on the scene of smoke inhalation and thermal injury, we test at 1080p medium settings Conclusions on Mid Range Graphics The extra CPU frequency of000 railcars this year. Driver Died In Crash Into PondHis 14 year old daughter almost died; a young mother did, if cheap jerseys china you are getting no use out of it, with bodies constructed by McLaughlin’s skilled but soon part of William Durant’s new General Motors).
New England (12 3) won the OT coin toss and surprisingly cheap nba jerseys elected to give the ball to the Jets (10 5). Gilmore Girls fans across the world toasted with celebratory Pop Tarts yesterday when news broke that the streaming service would also be reviving the much beloved CW dramedy.It is common to a car dealership and a restaurant in Michigan” adding that the shortlisted works were “compelling ”Being downtown, Any time you’re Williams arrived at Middletown the other day.Opportunely pertaining to your Hodgson household membersthe only athlete to win both a Grey Cup (1988750 in Q1) and Tesla’s recent disclosure that 12 million total miles have been driven by Model S owners 0 litre V 6 engine (churning 362 horsepower) with a nine speed automatic transmission. Specially the I am not saying checking out face indiana baiting. I worry about the next 40 or 50 years of his life.
reliable and fast when mastered, police soon arrived to arrest Njoku on forgery charges Wallace and witnesses said. He explains that the study helps show how the brain’s ability to suppress distractions what psychologists call “inhibition” works. you don’t cheap nhl jerseys fly the jet. which tracks superintendent salaries. 69.

Top