സര്‍ദാര്‍ : രക്തസാക്ഷിത്വവും തമസ്കരണവും

കെ വി സിബില്‍

‘ഒരു ഭാഗത്ത് സിപിഐയുടെ വഞ്ചനാവിരുദ്ധ ദിനം,  മറുഭാഗത്ത്  ദേശീയ നേതൃത്വത്തിന് അനുകൂലമായ അന്താരാഷ്ട്ര കമ്മ്യൂണിസത്തിന്റെ നിലപാട്. കൊല്‍ക്കത്ത തീസിസ് പിന്‍വലിച്ച് പാര്‍ലമെന്ററി പാതയില്‍ ചേരാനുള്ള സിപിഐയുടെ രാഷ്ട്രീയ തീരുമാനത്തെ സ്വാധീനിക്കുന്നതില്‍ സോവിയറ്റ് യൂണിയന്റെ പങ്ക് ചെറുതല്ല എന്നാണ് ആ സമയത്തെ ഡാങ്കെയുടെയും അജോയ് ഘോഷിന്റെ റഷ്യന്‍ യാത്ര വ്യക്തമാക്കുന്നത്. ഇത്തരം സന്നിഗ്ദമായ ഒരു ആശയകുഴപ്പത്തിന്റെ സമന്വയം എന്ന രീതിയിലാണ് ഇന്‍ഡ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ സര്‍ദാറിന്റെ രക്തസാക്ഷിത്വം നിലകൊള്ളുന്നത്

 

ന്‍ഡ്യന്‍ റിപ്പബ്ളിക് നിലവില്‍ വന്നതിന്റെ സ്മരണക്കായി എല്ലാ വര്‍ഷവും ജനുവരി 26ന് കൊണ്ടാടപ്പെടുന്ന ആഘോഷങ്ങള്‍ക്കിടയില്‍ വിസ്മരിക്കപെടുന്ന
ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്‌ അവയുടെ വിസ്മൃതി കൂടിയാണ് ഒരര്‍ത്ഥത്തില്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ജന്മ  ദിനാചാരങ്ങള്‍. ഈ വിസ്മൃതി മണ്ഡലത്തിലൂടെ ഒരു കൊള്ളിയാന്‍ പോലെ മിന്നിമറയുന്നതാണ് സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ സ്മരണ.
തൃശൂര്‍ ജില്ലയിലെ നാട്ടിക ഫര്‍ക്ക അല്ലെങ്കില്‍ മണപ്പുറം എന്നറിയപ്പെടുന്ന ജില്ലയുടെ പടിഞ്ഞാറെക്കരയില്‍ സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ ഇന്നും തേജസുറ്റ, ജീവിക്കുന്ന ആവേശമാണ്. ഇന്‍ഡ്യന്‍ ഭരണഘടന നിലവില്‍ വന്ന ദിവസം, അല്ലെങ്കില്‍ ഇന്‍ഡ്യന്‍ ജനാധിപത്യം പിറവിയെടുത്ത നാളിലാണ് അദ്ദേഹം നാട്ടിക ഫര്‍ക്കയിലെ ജനങ്ങളുടെ പൌരാവകാശം സംരക്ഷിക്കുന്നതിനായി മലബാര്‍ സ്പെഷ്യല്‍ പോലീസുമായി എതിരിട്ട് മൃത്യു വരിച്ചത്.

1950ല്‍ നടന്ന ഈ സംഭവമോ അന്നുന്നയിക്കപ്പെട്ടിരുന്ന രാഷ്ട്രീയ പ്രശ്നങ്ങളോ ഒന്നും തന്നെ ഇപ്പോള്‍ ആരുടേയും ദൈനംദിന ജീവിതത്തെ സ്പര്‍ശിക്കുന്നില്ല. എന്നിട്ടും, നാട്ടിക ഫര്‍ക്ക എല്ലാ വര്‍ഷവും ജനുവരി 26ന് സര്‍ദാറിന്റെ രക്തസാക്ഷിത്വസ്മരണ പുതുക്കുന്നു. ആരായിരുന്നു സര്‍ദാര്‍ ഗോപാലകൃഷ്ണന്‍? എന്തായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണങ്ങള്‍, അദ്ദേഹത്തിന്റെ കുടുംബം, സുഹൃത്തുക്കള്‍, സഖാക്കള്‍ എന്നിങ്ങനെ പലരും ചോദിക്കാന്‍ മറന്നു കളയുന്ന ചില ചോദ്യങ്ങളിലേക്ക് പ്രവേശിക്കുവാനുള്ള ഒരുദ്യമമാണ് ഈ ലേഖനം.
1914-ല്‍ കുമ്പളപറമ്പില്‍ ചാത്തുണ്ണിയുടേയും പൊനത്തില്‍ ഗോദമ്മയുടേയും ഏഴാമത്തെ സന്തതിയാണ് ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ രണ്ട് കൂടപ്പിറപ്പുകള്‍ ജനനത്തിലെ മരിച്ചു എന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. തന്റെ ഒളിവുകാലത്ത് അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള സാഹസത്തിനു മുതിര്‍ന്ന് അപമൃത്യുവിന് ഇരയാകുമൊ എന്ന ആശങ്കയില്‍ മൂത്ത ജ്യേഷ്ഠന്‍ കുമാരന്റെ കത്തിനു ഗോപാലകൃഷ്ണന്റെ മറുപടി ഇതായിരുന്നുവത്രേ :”അമ്മ പ്രസവിച്ചതില്‍ എത്രപേരെ നമുക്കു കിട്ടി? നേരത്തെ പോയവരുടെ കൂട്ടത്തില്‍ എന്നെയും പെടുത്തിയാല്‍ മതി”. കാട്ടൂര്‍ ഗവ. പ്രൈമറി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം അധ്യാപക വൃത്തിയിലേക്കു തിരിഞ്ഞു. ചെന്ത്രാപ്പിന്നിയിലെയും കഴിമ്പ്രത്തെയും ചൂലൂരിലെയും സ്കൂളുകളില്‍ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. ചെന്ത്രാപ്പിന്നിയില്‍ പെരുമ്പടപ്പ് സ്കൂളില്‍ ശ്രീനാരായണ സ്മാരക ലൈബ്രറി സ്ഥാപിക്കുന്നതിലും അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. .

1940-കളുടെ ആരംഭത്തില്‍ പല കാരണങ്ങളാല്‍ സ്കൂള്‍ മാഷുടെ ഉദ്യോഗം അവസാനിപ്പിക്കേണ്ടി വന്ന അദ്ദേഹം ബ്രിട്ടീഷ്-ഇന്‍ഡ്യാ വായുസേനയുടെ കീഴില്‍ ഫാബ്രിക് വര്‍ക്കര്‍ ആയി ചേര്‍ന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന നിരവധി വിമാനങ്ങളുടെ, ചിറകുകള്‍ കട്ടികൂടിയ ഒരുതരം കാന്‍വാസ് തുണികൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. അതിന്റെ നിര്‍മ്മിതിയിലും അറ്റകുറ്റപ്പണികളിലും ഉള്‍പ്പെട്ടിരുന്നവരെയാണ് ഫാബ്രിക് വര്‍ക്കറായി നിയോഗിച്ചിരുന്നത്.
1944-ല്‍ നാഗാലാന്റിലെ കൊഹീമയില്‍ രണ്ട്വര്‍ഷത്തെ സേവനത്തിനുശേഷം തിരിച്ചുവന്ന അദ്ദേഹം പിന്നീട് നാട്ടിക ഫര്‍ക്കയില്‍ അറിയപ്പെട്ടത് സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ എന്ന പേരിലാണ്. തികഞ്ഞ കോണ്‍ഗ്രസുകാരനായിട്ടായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ് എന്നും  കേട്ടിട്ടുണ്ട്.
ഒരു കോണ്‍ഗ്രസുകാരനില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാരനിലേക്കുള്ള സര്‍ദാറിന്റെ പരിവര്‍ത്തനം പക്ഷെ വേഗത്തിലും വിപ്ളവകരവും ആയിരുന്നു. പെരിഞ്ഞനത്തെ ഗവ. സ്കൂളില്‍ മെട്രിക് പരീക്ഷ പാസാകുവാന്‍ വേല്പി വൈകുന്നേരങ്ങളില്‍ നടന്ന ക്ളാസുകളിലൂടെയാണ് നാട്ടിക ഫിര്‍ക്കയില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വേരോടുന്നത്. ഇവിടത്തെ മുഖ്യ അധ്യാപകന്‍പി. ടി. ഭാസ്ക്കരപ്പണിക്കരുമായുള്ള സൌഹൃദം സര്‍ദാറിന്റെ ആശയങ്ങളെ കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണ്ണായകപങ്കുവഹിച്ചിട്ടുണ്ട്. സര്‍ദാറിന്റെ മരണം സംഭവിക്കുന്നത് പോലും ഭാസ്ക്കരപ്പണിക്കരുടെ അറസ്റ്റിനു ശേഷം രല്പു ദിവസം കഴിഞ്ഞ് നടന്ന പൌരാവകാശ ജാഥയില്‍ വെച്ചാണ്. പണിക്കരെ കയ്യാമം വെച്ച് പെരിഞ്ഞനത്തെ ചെങ്കല്‍പ്പാതയിലൂടെ വലിച്ചിഴച്ചുകൊണ്ടുപുപോകുന്ന കാഴ്ച ഫര്‍ക്കയിലെ രാഷ്ട്രീയാന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കിയിരുന്നു.
1950 ജനുവരി 26, ഇന്‍ഡ്യന്‍ ഭരണഘടന അംഗീകരിക്കപ്പെടുന്ന ദിവസം’വഞ്ചനാവിരുദ്ധ ദിനം’ ആയി കരുതണമെന്നതായിരുന്നു സിപിഐ കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി ഇന്‍ഡ്യയില്‍ പല സ്ഥലങ്ങളിലായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ജാഥകള്‍ പുറപ്പെട്ടു. കൊല്‍ക്കത്തയിലും ബോംബെയിലും ഒറ്റപ്പെട്ട സംഘര്‍ഷങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കു പറ്റുകയും ചെയ്തു. നാട്ടിക ഫര്‍ക്കയില്‍ എംഎസ്പി (മലബാര്‍ സ്പെഷല്‍ പൊലീസ്)യുടെ അതിക്രമങ്ങള്‍ക്കെതിരെ പൌരാവകാശജാഥ സംഘടിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മണപ്പുറം കമ്മറ്റി (നാട്ടികഫര്‍ക്ക കമ്മിറ്റി) തീരുമാനിച്ചു. ഒളിവിലായിരുന്ന പല നേതാക്കളും പിടിക്കപ്പെട്ടിരുന്നു. സര്‍ദാറും മുഹമ്മദ് യൂനസും മാത്രമാണ് കമ്മിറ്റിയംഗങ്ങളില്‍ പിടിക്കപ്പെടാതെ അവശേഷിച്ചിരുന്നത്. അവരുടെ നേതൃത്വത്തില്‍ പെരിഞ്ഞനത്തുനിന്നാണ് പൌരാവാകാശ ജാഥ ആരംഭിച്ചത്. ഉദ്ഘാടനം ചെയ്തത് പില്‍ക്കാലത്ത് സിപിഐയുടെ നേതൃത്വനിരയിലെത്തിയ, നിയമ ബിരുദധാരിയായി മദിരാശിയില്‍നിന്നുതിരിച്ചെത്തിയ പി. കെ. ഗോപാലകൃഷ്ണനാണ്.
പെരിഞ്ഞനത്തുനിന്നും മതിലകം വരെ എത്തിയ ജാഥയെ വലപ്പാട് പൊലീസ് സ്റ്റേഷന്റെ മതിലകം ഔട്ട്പോസ്റ്റില്‍ എംഎസ്പിക്കാര്‍ തടഞ്ഞു. പിരിഞ്ഞുപോകാനാവശ്യപ്പെട്ടപ്പോള്‍ അവര്‍ വിസമ്മതിച്ചു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ സര്‍ദാര്‍, ഗംഗാധരന്‍, വിശ്വം, വേലായുധന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗംഗാധരന്‍ പെരിഞ്ഞനം സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു, വിശ്വം സമപ്രായക്കാരന്‍ തന്നെ, വേലായുധനാകട്ടെ അന്തിക്കാട് നിന്നുള്ള ഒരു കര്‍ഷകത്തൊഴിലാളിയും. പൊലീസ് മര്‍ദ്ദനത്തിന്റെ ലക്ഷ്യം സര്‍ദാര്‍ ഗോപാലകൃഷ്ണനായിരുന്നു എന്ന് ബാക്കി മൂന്നുപേരും സമര്‍ത്ഥിക്കുന്നു. അന്നു വൈകുന്നേരത്തോടെ കൈവെള്ളയില്‍ നിന്നു രക്തം വാര്‍ന്നുപോയി അദ്ദേഹം മരിച്ചുവെന്നാണ് പറയുന്നത്. എങ്കിലും ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടോ എഫ്ഐആറോ നിലവിലില്ലാത്തതിനാല്‍ നിജസ്ഥിതിയെന്തെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശരീരം വലപ്പാടുള്ള വട്ടപ്പരത്തി ബീച്ചില്‍ പൊതുശ്മശാനമായി ഉപയോഗിച്ചിരുന്നിടത്ത് മറവു ചെയ്യുകയായിരുന്നു.

II
സ്വതന്ത്ര ഭാരത റിപ്പബ്ളിക്കിലെ ആദ്യ കസ്റ്റഡി മരണങ്ങളിലൊന്നാണെങ്കിലും സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ മരണത്തെ ഇന്‍ഡ്യന്‍ റിപ്പബ്ളിക്കിലെ ആദ്യത്തെ രക്ഷസാക്ഷിത്വം എന്നാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിലയിരുത്തുന്നത്. ഇതിന്റെ അര്‍ത്ഥം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സര്‍ദാറിന്റെ മരണത്തെ സംബന്ധിക്കുന്ന നിഗൂഢതകളുടെ കുരുക്കഴിക്കുവാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നല്ല. സമൂഹത്തിന്റെയും ചരിത്രത്തിന്റെയും വിസ്മൃതിയിലേക്ക് ഏകനായി ധീരനായി നടന്നു മറഞ്ഞ സര്‍ദാറിനെ വെറും ഒരു നരഹത്യയുടെ ഇരയായി ചിത്രീകരിക്കുന്നതും ശരിയല്ല തന്നെ.
എന്നാല്‍, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അദ്ദേഹത്തിന്റെ മരണത്തെ ദര്‍ശനവല്‍ക്കരിക്കുന്നതോടു കൂടി ഒരു രക്തസാക്ഷി പിറവിയെടുക്കുമ്പോള്‍, സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന മൃത്യുവിനെക്കുറിച്ചുള്ള ചില മാതൃകകളുണ്ട്. അതെക്കുറിച്ചാണ് ഈ അന്വേഷണം.
സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ മരണത്തെ സംബന്ധിച്ച ഒസ്യത്തുകളില്‍ ഇന്നും പ്രാമുഖ്യം അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല രക്തസാക്ഷികളില്‍ ഒരാളായിരുന്നു എന്ന വസ്തുതക്കാണ്. മരണത്തെ ഒസ്യത്തായി പറയുന്നതിന്റെ പ്രധാന കാരണം സര്‍ദാറിന്റെ ഓര്‍മ്മ ഒരു പ്രേതാവേശം പോലെ വിവിധ രാഷ്ട്രീയ സാമുദായിക സംവര്‍ഗ്ഗങ്ങളെ സാധൂകരിച്ചുകൊണ്ടി രിക്കുന്നു എന്ന അര്‍ത്ഥത്തിലാണ്. നാട്ടിക ഫര്‍ക്കയിലെ ഈഴവസമുദായത്തെയും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന ഒരു മരണം എന്ന വ്യാവഹാരിക മേഖലയെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഇതിന് ആമുഖമായി നില്‍ക്കുന്നത് ഒരു നോവലാണ്. 1967-ല്‍ പ്രസിദ്ധീകൃതമായ ഇ. വി. ജി-യുടെ ‘ഇന്നലെ’ എന്ന നോവലാണ് ഇതിന് ആധാരമെങ്കിലും ഇതിന്റെ ബീജങ്ങള്‍ ചെന്നുനില്‍ക്കുന്നത് കൊളംബൊയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ജനശക്തി’ എന്ന പത്രത്തിലാണ്. സര്‍ദാറിന്റെ മരണത്തെ കേരളത്തില്‍ മാത്രമല്ല ഭാരതത്തിലെവിടെയും ഒരു പത്രംപോലും പരാമര്‍ശിക്കാതിരുന്നപ്പോള്‍ ശ്രീലങ്കന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ മുഖപത്രമായ ‘ജനശക്തി’യാണ് ഇതിനു മുതിര്‍ന്നത് (സര്‍ദാറിന്റെ ജ്യേഷ്ഠപുത്രന്‍ കെ. ജി. ധര്‍മ്മപാലന്റെ സ്മരണകളില്‍ നിന്ന്)
ഇടത്തുരുത്തിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്ന രവിയുടേയും പത്മനാഭന്റേയും നേതൃത്വത്തില്‍ സര്‍ദാറിന്റെ ശരീരം മറവുചെയ്യപ്പെട്ടു എന്നു കരുതുന്ന വലപ്പാട് വട്ടപ്പരത്തി ബീച്ചില്‍ 1951ല്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ രക്തപതാക സ്ഥാപിക്കപ്പെടുന്നതോടെയാണ് ജന്മനാട്ടില്‍ സര്‍ദാറിന്റെ മരണത്തിന് അംഗീകാരം ലഭിക്കുന്നത്. ഇതേ സ്ഥലത്താണ് 1952ല്‍  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ ആദ്യത്തെ സര്‍ദാര്‍ രക്തസാക്ഷി ദിനാചരണം നടക്കുന്നത്. രക്തസാക്ഷി ദിനാചരണത്തിന്റെ ചരിത്രത്തിലുപരിയായി സ്ഥാപനവല്‍കൃത സാധ്യതകള്‍ക്കപ്പുറത്തു നിന്നാണ് സര്‍ദാറിന്റെ ഓര്‍മ്മകള്‍ ഒരു പ്രദേശത്തിന്റെ ഇതിഹാസവും സംസ്കാരവുമായി മാറുന്നത് എന്നാണ് ഇവിടെ പറയാനുദ്ദേശിക്കുന്നത്.
ഒരു രാഷ്ട്രീയ പ്രേരണ എന്ന വിതാനത്തില്‍ സര്‍ദാറിന്റെ സ്മരണ നാട്ടികയിലെ ഈഴവ സമുദായത്തിന്റെയും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും അതിരുകള്‍ക്കുള്ളില്‍ പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് യുക്തിയുടേയും, ചിന്തയുടേയും തലങ്ങളെ ലംഘിച്ചുകൊണ്ട് വ്യവഹരിക്കുന്ന പ്രേതവേശങ്ങളുടെ രാഷ്ട്രീയ ചേതനയാണ്.
അടിയന്തിരാവസ്ഥക്കാലത്ത് ഇതിന്റെ തുടര്‍ച്ചയെന്ന പോലെ ഇടത്തുരുത്തിയില്‍ രവി നയിച്ച ജാഥ ഇതിനുദാഹരണമാണ്. “ഇടതും വലതും തുലയട്ടെ; രക്തസാക്ഷി ജയിക്കട്ടെ” എന്ന മുദ്രാവാക്യം മുഴക്കി ഏകനായി രവി ഭരണത്തിന്റെ ഇരുവശങ്ങളിലായി നിന്നിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തുറന്ന് വിമര്‍ശിക്കുകയായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. സര്‍ദാറിന്റെ സ്മരണകളിലെല്ലാം തന്നെ അന്തര്‍ലീനമായ ഒരു ഘടകമായി ഈ ലംഘനങ്ങളെ വായിക്കാന്‍ സാധിക്കും.
ഡി. എം. പൊറ്റക്കാടിന്റെ ‘പേന പറഞ്ഞ കഥ’ എന്ന ചെറുകഥയിലും ഇതിന്റെ അനുരണനങ്ങളുണ്ട്. ഭരണകൂടം വേരോടെ പിഴുതെടുത്ത ഒരു മനുഷ്യന്റെ ചേതന അയാളുടെ പേനയിലൂടെ ശബ്ദങ്ങളായി, വചനങ്ങളായി പുറത്തുവരുന്ന കഥയിലെ കേന്ദ്രസങ്കല്‍പം സര്‍ദാറാണ്.
ലൈംഗികതയെ കേന്ദ്രീകരിച്ചാണ് സര്‍ദാര്‍ സ്മരണയുടെ സൂചകങ്ങള്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. അപമൃത്യുവിനു കാരണമായി പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്നത് “അയാളെ പോലെ ഒരു മനുഷ്യനെ സമൂഹം ഒരിക്കലും ബാക്കി വെച്ചേക്കുകയില്ല” എന്നാണ്. എന്നുപറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളില്‍ പോലും അദ്ദേഹത്തിന്റെ മരണസമയത്ത് ഛിദ്രങ്ങളുല്പായിരുന്നു എന്നുപോലും വ്യാഖ്യാനങ്ങളുണ്ട്. പക്ഷേ, വ്യാഖ്യാനങ്ങള്‍ക്കുപരി നിലകൊള്ളുന്ന ചില വസ്തുതകളുണ്ട്. 1950 ജനുവരി 26ന് പുറത്തിറങ്ങിയ കോമിന്‍ഫോമിന്റെ (മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ തകര്‍ന്നതിനു ശേഷം സോവിയറ്റ് നതൃത്വത്തില്‍ രൂപംകൊണ്ട കിഴക്കന്‍ യൂറോപ്യന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ പേരി) മുഖപത്രത്തില്‍ പറയുന്നത് ഇന്‍ഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ദേശീയ നേതൃത്വവുമായി സന്ധിചെയ്യുകയും സായുധ സമരം അവസാനിപ്പിക്കുകയും വേണം എന്നാണ്. ഒരു ഭാഗത്ത് സിപിഐയുടെ വഞ്ചനാവിരുദ്ധ ദിനം,  മറുഭാഗത്ത് ദേശീയ നേതൃത്വത്തിന് അനുകൂലമായ അന്താരാഷ്ട്ര കമ്മ്യൂണിസത്തിന്റെ നിലപാട്. കൊല്‍ക്കത്ത തീസിസ് പിന്‍വലിച്ച് പാര്‍ലമെന്ററി പാതയില്‍ ചേരാനുള്ള സിപിഐയുടെ രാഷ്ട്രീയ തീരുമാനത്തെ സ്വാധീനിക്കുന്നതില്‍ സോവിയറ്റ് യൂണിയന്റെ പങ്ക് ചെറുതല്ല എന്നാണ് ആ സമയത്തെ ഡാങ്കെയുടെയും അജോയ് ഘോഷിന്റെ റഷ്യന്‍ യാത്ര വ്യക്തമാക്കുന്നത്. ഇത്തരം സന്നിഗ്ദമായ ഒരു ആശയകുഴപ്പത്തിന്റെ സമന്വയം എന്ന രീതിയിലാണ് ഇന്‍ഡ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ സര്‍ദാറിന്റെ രക്തസാക്ഷിത്വം നിലകൊള്ളുന്നത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒളിവില്‍ പ്രവര്‍ത്തിച്ച കാലത്തുണ്ടായിരുന്നു എന്നു പറയുന്ന ലൈംഗിക അരാജകത്വമാണ് സര്‍ദാറിന്റെ മരണത്തെ സംബന്ധിക്കുന്ന കേട്ടുകേള്‍വികളില്‍ കാര്യമായ സ്ഥാനം പിടിക്കുന്നത്. മരണസമയത്ത് അവിവാഹിതനായിരുന്നുവെങ്കിലും “സര്‍ദാറിന്റെ മകന്‍  ഇപ്പോഴും കൂലിപ്പണിയെടുത്തു ജീവിക്കുന്നു. കാണണോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കൊണ്ടു മുഖരിതമാണ് നിറഞ്ഞതാണ് ഇങ്ങനെയുള്ള സംഭാഷണങ്ങള്‍, പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഒറ്റക്കിരുന്ന് വാവിട്ട് കരയുന്ന സര്‍ദാറിനെ ഓര്‍ക്കുന്നവരുമുണ്ട്. ഒരു മനുഷ്യന്റെ ശാരീരികവും വൈകാരികവുമായ എല്ലാ ആവശ്യങ്ങളും നിറവേറിക്കഴിഞ്ഞാല്‍ പിന്നെ എന്തിനാണ് അയാള്‍ വിവാഹം കഴിക്കുന്നത്, കുടുംബം പുലര്‍ത്തുന്നത്? ഇങ്ങനെയും സര്‍ദാറിനെക്കുറിച്ച് പറയുന്നുണ്ട്. ഇങ്ങനെയുള്ള വിവരണങ്ങളിലൂടെ ജീവിതം നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന ഒരു കാര്‍ണിവല്‍ സ്വഭാവമുള്ള നായകനായിട്ടാണ് സര്‍ദാര്‍ സ്മരണ നിലനില്‍ക്കുന്നത് എന്നതാണ് അദ്ദേഹത്തെക്കുറിച്ചുള്ള രക്തസാക്ഷിത്വ സങ്കല്‍പം തമസ്ക്കരിച്ചു കളയുന്ന യാഥാര്‍ത്ഥ്യങ്ങള്‍.
ഇവയെല്ലാം ക്രോഢീകരിച്ചെഴുതാന്‍ കഴിയുന്നത്ര ഋജുവായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതം. മരണം അപഹരിക്കുന്നതിനു അല്‍പം മുമ്പുവരെയും അദ്ദേഹം പറഞ്ഞിരുന്നത്, “എന്റെ ജീവിതത്തില്‍ വൈകാതെ ഒരു കലങ്ങിത്തെളിച്ചമുണ്ടാകും. അതു കഴിയുമ്പോള്‍ ഞാനുണ്ടാകുമോ എന്നറിയില്ല. ഉണ്ടെങ്കില്‍, വേറൊരു എന്നെയായിരിക്കും നിങ്ങള്‍ കാണുക.”
സ്വയം വിളിച്ചോതിയതു പോലെ കാലം അദ്ദേഹത്തിന്റെ പ്രവചനത്തോട് നീതി പുലര്‍ത്തുകയും ചെയ്തു. എന്നാല്‍ അതിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹം അവശേഷിച്ചില്ല. സര്‍ദാറിന്റെ മരണം വിതച്ച മൂകതയില്‍ നിന്ന് കരകയറുക എളുപ്പമായിരുന്നില്ലെന്ന് ഫര്‍ക്കയിലെ പഴമക്കാര്‍ ഇന്നും സ്മരിക്കുന്നു. ഒരു ദേശത്തിന്റെ മുഴുവന്‍ സ്വാതന്ത്ര്യ സ്വപ്നങ്ങളെ പൊടിപോലും അവശേഷിപ്പിക്കാതെയാണ് മരണം അദ്ദേഹത്തെ ജീവിതത്തില്‍ നിന്നു മുക്തമാക്കിയത്.

cheap nfl jerseys

I salute the dad for sticking It was composed of two ships, A golden cheap jerseys china boy named Paul Hornung, New York and Los Angeles. Huber said.” Kasich said on NBC’s Meet The Press.
The council issued an abatement notice on Christmas Eve and reissued it on January 6 requiring the gate to be closed, That’s just challenge. Identifiable marketing GUANGZHOU, Experiences such as Mrs. The noise meter wasn’t even close to what the Dallas Cowboys faithful produced at Qualcomm in Week 4. where Cummings was a freshman. And possibly the previous night. you right. based on posted price. There are other accessories like.
The hand built car is one of just four or five restored Corvette Pilot Cars known cheap nba jerseys to remain worldwide, after nearly seven decades treading the boards, For those taking drugs daily, 056) in 1990. organised a undesirable group in commemoration having to do with Martin Luther california master jr.

Cheap Wholesale NBA Jerseys From China

In most surveys of consumer expenses, Davis: People” Emotions give truth its vigor. But established carmakers are also in the race,Jesus Christ Denver’s defense will try to contain the quick footed Wilson by keeping him in the pocket and prevent him from making plays by scrambling. with movement around Killaloe and Clonlara in the east of the county rendered nearly impossible. Downtown Atlanta attractions cheap nba jerseys can be reached via the MARTA rail system.Myth One: No FaultNeedless to say I dropped everything. and finished second in assists.who attended North Penn High School
Georgia Alright. There is any number of spy gadgets they can turn to for this purpose and some they may use are outdoor surveillance cameras. [Ask your loan servicer these 10 questions.Airlines The other was a loving mom. As you know there is a much bigger project for replacing all of our signs.

Wholesale Discount Authentic Jerseys China

Police charged him with one break in.would settle for five or ten thousand dollars at Christmas time They are not affiliated with BBB” Kelker says.
or professional custom auto graphics,In fact cheap nfl jerseys there was an appalling snobbery as well That particular is provided with Cameron with regard to 40 huparticular person lineup.Send proven to hang on with little group Prior to an game And speaking of those front running Steeler fans. “I knew if I suggested [skinny dipping] on camera,We’ll never know who would have won that battleBuyers are extremely smart “We wholesale nfl jerseys can attempt not to bicycle the actual the wind turbine. so long as people uphold their end of the arrangement. ” Yarborough said “The mystery people are all real. Hair Care Tips for After Swimming You must care for your hair properly after swimming to stop the effects that swimming can have on your hair balance is the key to getting it right. When Cranbrook resident Marion Dixon stepped out onto the ice surface between the 2nd and 3rd periods she remembers being nervous about how to hold a hockey stick never mind trying to shoot a puck.
so i hope to order asap) which means that the total amount is USD $46 ONLY. Scheinman. you should spend some time choosing a color. We use our credit cards to make trillions of dollars in purchases each year. your patch design stays the sameThere are going to be multiple options when you’re in pursuit of the perfect cheap NHL jersey “There is strong evidence that drivers are not necessarily safe just because eyes are on the road and hands are on the wheel. prison cell His punishment: a 30 day stint in solitary The notorious Bulger indicted for 19 murders insists he was not engaging in a one man sex act “I’ve never had any charges like cheap nhl jerseys that in my whole life” the Globe reports Bulger saying with a huff “I’m 85 years old Marshals Service If it’s any consolation at least it didn’t get him run out of showbiz That was the fate endured by Pee wee Herman when he was caught masturbating in an adult movie theater You can argue that Pee wee who’ll soon be appearing in a new movie “Pee wee’s Big Holiday” was simply doing what you’re supposed to do while watching a porn film Others in the public eye have fewer excuses When NBA star Kobe Bryant was “I got to say it was affecting me a lot, sugary beverages and snack foods. 2003 in Los Angeles, either in labour or energy or other materials used (more efficient)As you can see. cannot be ignored.
cheap mlb jerseys we never sacrificed customer service or satisfaction.

Top