സ്വാതന്ത്ര്യമല്ല ജീവിതം അപ്പച്ചന്‍ പാട്ടുകളിലെ വംശസ്മൃതികള്‍

ഡോ. പി.എസ്. രാധാകൃഷ്ണന്‍

” വൈക്കം സത്യാഗ്രഹത്തില്‍പോലും കീഴാളവിരുദ്ധമായ അനേകം വിലപേശലുകളും ഒത്തുതീര്‍പ്പുകളും നടന്നിട്ടുണ്ട് ദേശീയരാഷ്ട്രീയ പങ്കാളിത്തമുള്ള സത്യാഗ്രഹങ്ങള്‍ക്ക് ജാതിയുടെ പ്രശ്നമണ്ഡലത്തെ പുതുക്കിയെടുക്കാനേ ആകുമായിരുന്നുള്ളൂ. ജാതിവിരുദ്ധ സംബോധനകള്‍ മേല്‍നോട്ടപ്പാടിന്റെ അനുബന്ധം മാത്രമായിരുന്നു. ഇതിലും ദയനീയമായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ പരിണതി. ഗുരുവായൂര്‍ അന്നെന്നപോലെ ഇന്നും വിഭക്തി പ്രധാനമായ ഗുരുവായൂരായി തുടരുന്നു. സവര്‍ണ്ണഹൈന്ദവികതയെയും,ക്രൈസ്തവവരേണ്യതയെയും അതിജീവിക്കുന്ന സ്വത്വനിര്‍മ്മിതിയായിരുന്നു അപ്പച്ചന്റെ ലക്ഷ്യം. സ്വത്വാവിഷ്കാരത്തിന് തടസ്സം പ്രബലമതങ്ങളുടെ ദൈവശാസ്ത്രങ്ങളും അവയുടെ പ്രയോഗങ്ങളുമായിരുന്നു. അപ്പച്ചന്‍ ചരിത്രവത്കരിപ്പിച്ചത് തന്റെ വംശത്തിന്റെ അനുഭവങ്ങളായിരുന്നു. അടിമത്തം വേവുന്ന ഭൂതകാലത്തിലും വഴുതുന്ന വര്‍ത്തമാനകാലത്തിലുമായി വ്യാപിച്ചുനില്‍ക്കുന്ന വംശാവലിയുടെ ഏടുകളാണ്. സംസാരശേഷിയുള്ള ഉപകരണങ്ങള്‍ എന്ന സ്തംഭനാവസ്ഥയെ അതിജീവിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു അന്നുണ്ടായിരുന്നത്.”

ന്ത്യയിലെ ആധുനികീകരണത്തിന്റെ ഉള്ളടക്കം ഇന്നും സംവാദവിഷയമാണ്. സമുദായഘടനയുടെ ഏതിടങ്ങളിലാണ് ആധുനികീകരണം പ്രസക്തമാകുന്നതെന്ന സംശയത്തിന് ഇപ്പോഴും അറുതിയായിട്ടില്ല. കൊളോണിയല്‍ വിരുദ്ധത ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ടയായതോടെ വിസ്മരിക്കപ്പട്ടത് ജാതീയതയോടുള്ള മനോഭാവമായിരുന്നു. സാമൂഹിക പരിഷ്കരണം പ്രസ്ഥാനവല്‍കരിക്കുക മുഖ്യധാരാ രാഷ്ട്രീയത്തിന്റെ സ്വഭാവമാണ്. ഇത് സത്താപരമായ മൂല്യം ഇല്ലാതാക്കുന്നു. കീഴാളത്തത്തിലെ നിര്‍വാഹകത്വത്തില്‍ ഇതിന്റെ പ്രതിഫലനം കാണാം. സമൂഹത്തിന്റെ കീഴ്പടവുകളില്‍ നിന്നുയര്‍ന്ന് വന്ന പല മുന്നേറ്റങ്ങളെയും സ്വാംശീകരിച്ച് ചരിത്രബാഹ്യമാക്കാന്‍ ഇതുവഴി സാധ്യമാകും. വൈക്കം സത്യാഗ്രഹത്തില്‍പോലും കീഴാളവിരുദ്ധമായ അനേകം വിലപേശലുകളും ഒത്തുതീര്‍പ്പുകളും നടന്നിട്ടുണ്ട്. ദേശീയരാഷ്ട്രീയ പങ്കാളിത്തമുള്ള സത്യാഗ്രഹങ്ങള്‍ക്ക് ജാതിയുടെ പ്രശ്നമണ്ഡലത്തെ പുതുക്കിയെടുക്കാനേ ആകുമായിരുന്നുള്ളൂ. ജാതിവിരുദ്ധ സംബോധനകള്‍ മേല്‍നോട്ടപ്പാടിന്റെ അനുബന്ധം മാത്രമായിരുന്നു. ഇതിലും ദയനീയമായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ പരിണതി. ഗുരുവായൂര്‍ അന്നെന്നപോലെ ഇന്നും വിഭക്തി പ്രധാനമായ ഗുരുവായൂരായി തുടരുന്നു. പരിഷ്കരണ പ്രസ്ഥാനങ്ങള്‍ പൊതുവില്‍ ഔപചാരിക ചരിത്രരേഖകള്‍ക്കാണ് മുതല്‍ക്കൂട്ടായത്. ജനകീയമുന്നേറ്റങ്ങള്‍ വ്യക്തികേന്ദ്രിതമാക്കിയും വ്യക്തികളെ വിഗ്രഹമാക്കിയും ചരിത്രം കൂടുതല്‍ ആധികാരികത നേടി. ജാതി ഒരു സാമൂഹിക യാഥാര്‍ത്ഥ്യമായി അപ്പോഴും അവശേഷിച്ചു. ജാതിബദ്ധമായ സമുദായത്തിന്റെ സമ്പദ്ഘടന പ്രത്യുല്‍പാദനപരമായിരിക്കില്ല എന്ന ബി.ആര്‍ അംബേദ്കറിന്റെ (ജാതികള്‍ ഇന്ത്യയില്‍) മുന്നറിയിപ്പ് ഇന്ന് കൂടുതല്‍ പ്രസക്തമാണ്. ജാതിയെ സാമൂഹിക സാമുദായിക തലത്തില്‍ മാത്രമായി വ്യാഖ്യാനിക്കുകയായിരുന്നില്ല അംബേദ്കര്‍. ജാതിവ്യവഹാരങ്ങളെ പുതിയ തൊഴില്‍ മേഖലയോടും അതുണര്‍ത്തുന്ന പുത്തന്‍ അവസരങ്ങളോടും ബന്ധിപ്പിക്കുവാനാണ് അംബേദ്കര്‍ മുതിര്‍ന്നത്. ജാതീയതയെ ഉല്‍പാദനപരമായ സാമ്പത്തിക ബന്ധങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുള്ള അംബേദ്കറുടെ താല്പര്യം ആധുനികതയുടെ വേറിട്ട വ്യാഖ്യാനമായിരുന്നു. ജാതിയെ ധര്‍മ്മ പ്രശ്നമായിക്കണ്ട ഗാന്ധിയുടെ ശുദ്ധീകരണവാദം യാഥാര്‍ത്ഥ്യത്തേക്കാള്‍ കാല്പനികമായിരുന്നു. ജാതിവ്യവസ്ഥയിലെ ദുസ്സൂചനകളും കാലഹരണപ്പെട്ട നിഷ്കര്‍ഷകളും നീക്കം ചെയ്യണമെന്ന നിലപാട് ഗാന്ധിക്കുണ്ടായിരുന്നു. ജാത്യപകര്‍ഷം അനുഭവിക്കുന്ന ജനതയുടെ വൈകാരിക ജീവിതം സ്വയം അനുഭവിച്ച് തീര്‍ക്കാന്‍ ഗാന്ധി ചിലപ്പോഴെങ്കിലും തയ്യാറായിട്ടുമുണ്ട്. എന്നാല്‍, വര്‍ണ്ണാശ്രമ പിന്‍ബലത്തോടെ നിലനില്‍ക്കുന്ന ജാതിഘടനയെ ആന്തരികമായി അട്ടിമറിക്കാന്‍ ഗാന്ധിയുടെ പോംവഴികള്‍ക്ക് ആകുമായിരുന്നില്ല. ജാതിഭേദം അനുശീലിച്ചുപോന്ന സവര്‍ണ്ണ സമുദായത്തെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കുക എന്ന ഗാന്ധിയുടെ നിര്‍ദ്ദേശം എത്രത്തോളം പ്രായോഗികമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രവുമല്ല, മാലിന്യങ്ങള്‍ നീങ്ങിയ ജാതിഘടന നിലനിര്‍ത്തണമെന്ന് തന്റെ സമരജീവിതത്തിന്റെ ആദികാലത്തെങ്കിലും ഗാന്ധി ഉദ്ബോധിപ്പിച്ചിരുന്നു. എന്നാല്‍ അംബേദ്കര്‍ ജാതിഘടനയെ വംശീയമായ അധിനിവേശമായി എത്രയോ മുമ്പ് തിരിച്ചറിഞ്ഞിരുന്നു. വര്‍ണ്ണാശ്രമത്തില്‍ അധിഷ്ഠിതമായ സവര്‍ണ്ണ ഹിന്ദുത്വത്തെ ആധികാരികമാക്കിയ ആഭ്യന്തര കൊളോണിയലിസമാണ് ആദ്യം അവസാനിപ്പിക്കേണ്ടത് എന്ന് അംബേദ്കര്‍ വിചാരിച്ചു. ബ്രിട്ടീഷ്കാര്‍ ഇന്ത്യ വിടുന്നതിനേക്കാള്‍ പ്രധാനം ജാതി വിമുക്തമായ ഒരു നവരാഷ്ട്രമായിരുന്നുവെന്ന് അംബേദ്കര്‍ കരുതി. ഇനിയത് സാമ്രാജ്യത്വത്തിന്റെ കീഴിലായാല്‍ പോലും. ദേശീയാധുനികത വലിയ സംശയത്തോടെയാണ് കീഴാളജനത മനസ്സിലാക്കിയത്. അതിനൊരു കാരണം ദേശീയ പ്രസ്ഥാനത്തിലെ ആധുനിക പരിഷ്കരണങ്ങള്‍ അടിസ്ഥാനപ്രശ്നമായി ജാതീയതയെ അപ്രസക്തമാക്കുകയും മതവ്യവഹാരങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തതാണ്. സാമൂഹികഘടനയുടെ പുറമെ സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ക്ക് ഘടനാപരമായ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ ദളിതര്‍ തിരിച്ചറിഞ്ഞിരുന്നു. ദേശീയാധുനികത കൂടുതല്‍ ജനകീയമാക്കി മുഖ്യധാരാ മാധ്യമങ്ങളും മറ്റും ഏറ്റെടുത്തതോടെ ജാതിവിരുദ്ധമായി പ്രാദേശികതലങ്ങളില്‍ നടന്നിരുന്ന അവകാശസമരങ്ങള്‍ ക്രമേണ നിശ്ശബ്ദമാകുന്നത് കാണാം. വ്യാവസായിക പുരോഗതിയുടെയും തദനുബന്ധമായി രൂപപ്പെട്ട പുതിയ സാമ്പത്തിക നയങ്ങള്‍ക്കും വര്‍ഗ്ഗവിചാരങ്ങള്‍ക്കും ഇന്ത്യന്‍ ജാതികര്‍തൃത്വത്തിലെ സന്ദിഗ്ദ്ധതകളെ ഏറ്റെടുക്കുവാനോ പരിഹരിക്കുവാനോ ആകുമായിരുന്നില്ല. ആധുനികതയുടെ വ്യാപനരംഗം സാമാന്യമായും സവര്‍ണ്ണമധ്യമ വിഭാഗത്തിന്റേതായിരുന്നു. ഗാന്ധി ആഗ്രഹിച്ചതുപോലെ ഇവരുടെ മനോഭാവത്തിന്‍മേല്‍ ചില തിരുത്തലുകളൊക്കെ സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍, സമൂഹശ്രേണിയുടെ അടിപ്പടവുകളിലുള്ള ബഹുജനവിമോചനത്തിന് ഇത് മതിയാകുമായിരുന്നില്ല. മനുഷ്യരായി അംഗീകരിക്കപ്പെടാന്‍ വേണ്ടിയുള്ള സമരങ്ങള്‍ പ്രാദേശിക മേഖലകളിലെങ്കിലും അപ്പോഴും തുടര്‍ന്നിരുന്നു. ദേശീയ വ്യവഹാരങ്ങളില്‍ നിന്ന് വിഭിന്നമായി കീഴാളസ്വത്വത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യാപകമായി സ്വീകാര്യമാക്കാന്‍ ഇവയ്ക്കാകുമായിരുന്നില്ല. ചരിത്രം നിഷേധിക്കപ്പെട്ട ജനത അവരുടെ വംശീയതയാല്‍ ദേശവ്യവഹാരങ്ങളില്‍ അടയാളപ്പെടുത്തുവാന്‍ നടത്തിയ സമരങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ ആദ്യ നാല് ദശകങ്ങളില്‍ പൊയ്കയില്‍ അപ്പച്ചനെ പോലുള്ളവര്‍ നിരന്തരം ഏറ്റെടുത്തതും നടത്തിയതും. ചരിത്രത്തിന്റെ പുറംപോക്കുകളില്‍ നിന്ന് മുഖ്യധാരയിലേക്ക് അവര്‍ കടന്നുവരുന്നത് അവരുടെ ഓര്‍മ്മകളെ രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ടായിരുന്നു. ദേശീയപ്രസ്ഥാനം ദൈനംദിന പ്രശ്നങ്ങളെ അഭിമുഖീകരിച്ചപ്പോള്‍ കീഴാളമുന്നേറ്റങ്ങള്‍ അവരുടെ നഷ്ടകാലങ്ങളെ വര്‍ത്തമാനത്തിലേക്ക് ഉയിര്‍പ്പിച്ചെടുക്കുകയായിരുന്നു. അവ പ്രാമാണിക ചരിത്രങ്ങള്‍ക്ക് ഇപ്പോഴും സ്വീകാര്യമായിട്ടില്ല. രേഖീയ വൃത്താന്തങ്ങളില്‍ ഇവ അടയാളപ്പെട്ടിട്ടുമില്ല. വംശപ്പെരുമ മുഖ്യധാരാവ്യവഹാരങ്ങള്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. അതിനേക്കാള്‍ തിടുക്കത്തിലാണ് അവരതിനെ ചരിത്രവല്‍ക്കരിക്കുന്നത്. ഇതേ കൂട്ടര്‍ തന്നെ പ്രാദേശികമായ വംശീയ മുന്നേറ്റങ്ങളെ തീവ്രവാദമായും വിഭാഗീയ നയതന്ത്രമായും അപലപിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ നവോത്ഥാന ആധുനികതയുടെ നിര്‍വാഹകത്വം ഏറ്റെക്കുറച്ചിലുകളോടെ യാഥാസ്ഥിതികമായ സാമുദായികശ്രേണിയെ പരിചരിക്കുകയായിരുന്നു. ആധുനികീകരണത്തിലെ പ്രതിനിധീകരണയുക്തി പ്രവര്‍ത്തിച്ചത് ദളിതരെ അഭാവപ്പെടുത്തിയിട്ടാണ്. ഇത് വൈകാരികമായ പ്രശ്നമായി മാത്രം കാണേണ്ടതല്ല. ദളിതത്വത്തെ അകാലികവും അനാഗരികവുമായി സ്ഥാനപ്പെടുത്തുന്നതിന് ആധുനികതാ വ്യവഹാരങ്ങളുടെ ഇടപെടല്‍ വളരെ വലുതാണ്. ദളിതര്‍ക്ക് ആധുനിക സമൂഹത്തില്‍ കര്‍തൃത്വ പദവി നിഷേധിക്കുന്നതിനും അതിലൂടെ അവരെ അദൃശ്യവല്‍ക്കരിക്കുന്നതിനും ഇത് ഇടവരുത്തി (സണ്ണികപിക്കാട്, പച്ചക്കുതിര പുറം: 13). നവോത്ഥാനവും പാശ്ചാത്യ കൊളോണിയല്‍ ആധുനികതയും വരുത്തിയ പ്രതികരണതരംഗങ്ങളുടെ ആഴവും വ്യാപ്തിയും ഇവിടെ കൂടുതല്‍ കരുതലോടെ വിലയിരുത്തേണ്ടതായി വരുന്നു. സവര്‍ണ്ണഹൈന്ദവികതയെയും ക്രൈസ്തവവരേണ്യതയെയും അതിജീവിക്കുന്ന സ്വത്വനിര്‍മ്മിതിയായിരുന്നു അപ്പച്ചന്റെ ലക്ഷ്യം. സ്വത്വാവിഷ്കാരത്തിന് തടസ്സം പ്രബലമതങ്ങളുടെ ദൈവശാസ്ത്രങ്ങളും അവയുടെ പ്രയോഗങ്ങളുമായിരുന്നു. അപ്പച്ചന്‍ ചരിത്രവത്കരിപ്പിച്ചത് തന്റെ വംശത്തിന്റെ അനുഭവങ്ങളായിരുന്നു. അടിമത്തം വേവുന്ന ഭൂതകാലത്തിലും വഴുതുന്ന വര്‍ത്തമാനകാലത്തിലുമായി വ്യാപിച്ചുനില്‍ക്കുന്ന വംശാവലിയുടെ ഏടുകളാണ്. സംസാരശേഷിയുള്ള ഉപകരണങ്ങള്‍ എന്ന സ്തംഭനാവസ്ഥയെ അതിജീവിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പലപ്പോഴായുണ്ടായ അടിമത്തനിരോധനം അടിമജീവിതത്തിന്റെ സാമൂഹികസാഹചര്യങ്ങളെ എങ്ങനെയെല്ലാം പുനഃസംഘടിപ്പിക്കുന്നവെന്ന പ്രശ്നം അപ്പോഴും ബാക്കിയാവുന്നു. ക്രൈസ്തവമായ ദൈവശാസ്ത്ര വ്യവഹാരത്തിലെ വിധേയതാമൂല്യങ്ങള്‍മിഷണറിമാര്‍ അടിമജീവിതത്തില്‍ പ്രയോഗിക്കുന്ന അനേകം സന്ദര്‍ഭങ്ങളുണ്ട്. ഇത് പൊതുമനോഭാവത്തില്‍ ചില മാറ്റങ്ങല്‍ വരുത്തിയെന്നിരിക്കാം. എങ്കിലും പൊതുമണ്ഡലത്തില്‍ ഒരടിമയുടെ ജനസമ്മതിയും സ്ഥാനപ്പെടലും അപ്പോഴും സംശയത്തിലായിരുന്നു. പൌരത്വം ആത്യന്തിക ലക്ഷ്യമായിരുന്നില്ലെങ്കിലും കീഴാളകര്‍തൃത്വ പദവിയിലേക്കുള്ള ആദിമനിലകളായി ഇവയെ കാണാം. അടിമയെ മതവത്കരിച്ച പ്രമാണങ്ങളെയാണ് അപ്പച്ചന്റെ പാട്ടുകളും സഞ്ചാരപ്രസംഗങ്ങളും നിരന്തരം പ്രശ്നവല്‍കരിച്ചത്. മതവ്യവഹാരങ്ങളില്‍ അന്തര്‍ലീനമായ അധികാര രൂപങ്ങളും അവയിലെ സ്വാംശീകരണ ബലതന്ത്രങ്ങലും ആര്‍ഭാടങ്ങളില്ലാതെ അവയെടുത്ത് പുറത്തിടുകയായിരുന്നു. അതിജീനവത്തിനും പ്രതിരോധത്തിനും അപ്പുറം ഇതൊരു പുതുവംശീയതയുടെ അനിവാര്യതയെയാണ് വിളംബരപ്പെടുത്തിയത്. ക്രൈസ്തവമായ രക്ഷാകരണം സമ്പന്നജനതയുടെ സ്വത്തായി വ്യാഖ്യാനിക്കപ്പെട്ടത് അങ്ങനെയാണ്. ബൈബിള്‍ പ്രസ്താവങ്ങളിലെ ദൈവം അനേകതലമുറകള്‍ക്കായി രക്ഷയും വ്യവസ്ഥയും അരുളിചെയ്യുന്നുണ്ട്. അപ്പച്ചന്‍ പക്ഷമാകട്ടെ, രക്ഷാബോധ്യങ്ങളെയും വ്യവസ്ഥാരൂപങ്ങളെയും പ്രതിബോധത്തിന്റെ പ്രക്രിയകളാക്കി. ജീവിക്കുന്ന ജീവിതത്തില്‍ രക്ഷാകരണത്തിന്റെ സാധുത തേടി. അപ്പച്ചന്റെ ചരിത്രവത്കരണം അനാഥവും അദൃശ്യവുമായ ജീവചരിതങ്ങളെ ഉണര്‍ത്തിയെടുക്കുന്നതായിരുന്നു. രക്ഷാബോധ്യങ്ങളെ പുതിയൊരു വ്യവസ്ഥയ്ക്ക് അനൂകലമാക്കിത്തീര്‍ക്കുകയായിരുന്നു. ബൈബിള്‍ പോലുള്ള ബൃഹദാഖ്യാനങ്ങളിലെ മൂല്യദര്‍ശനങ്ങള്‍ക്ക് കാലപരിധി ഏര്‍പ്പെടുത്തിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്. രക്ഷാവൃത്തി സര്‍വ്വതലമുറകള്‍ക്കും ഒരുപോലെ ബാധകമാകുന്നില്ലെന്ന തിരിച്ചറിവ് സമകാലികമായ രാഷ്ട്രീയ പ്രതിസന്ധിയെ വെളിവാക്കുന്നതുകൂടിയാണ്. ദൈവസംസര്‍ഗത്തിന് മതനിഷ്ഠമായ ഇടനിലയും ഉപാധികളും റദ്ദാക്കുന്ന സ്വരഭേദങ്ങള്‍ അപ്പച്ചന്റെ വചനങ്ങളില്‍ യാദൃച്ഛികമായിരുന്നില്ലെന്നു വരുന്നു. ദൈവത്തിന്‍ തോതും തന്‍ ശബ്ദങ്ങളും ദൈവനിശ്ചയം പോലാരോ കാലങ്ങളില്‍ ദൈവത്തിന്‍ തോതിനും തോതിന്‍ വെളിയ്ക്കുള്ള വ്യത്യാസങ്ങളൊന്നു ചിന്തിക്കുവിന്‍ (പു:177) ഇവിടെ ദൈവമെന്ന അനാദിയായ പരികല്പനയുടെ പശ്ചാത്തലവും അതിന്റെ നിര്‍മ്മിതിയുടെ ഉപാധികളുമാണ് സംവാദവിഷയം. വ്യത്യസ്തകളെ സമീകരിക്കുകയല്ല പാട്ടുകള്‍. അവയിലെ ചോദനയാണ് പാട്ടുകളെ നയിക്കുന്നത്. ദൈവമക്കള്‍ എന്ന് അവകാശപ്പെടാനാവാത്തവരായാണ് പുറജാതിക്കാരായ കീഴാളജനത ആധുനിക വ്യവസ്ഥയിലും പരിഗണിക്കപ്പെടുന്നത്. അവരുടെ മുന്നില്‍ ജീവിച്ച് തീര്‍ക്കാത്ത ജീവിതം അപ്പോഴും ബാക്കിയാണ്.

The hut in which Appachan was born and left his body in Eraviperur, Pathanamthitta.: Ajay S Shekhar

അതിനാലാവാം മരണഭയം അപ്പച്ചന്റെ കഥനങ്ങളില്‍ ഏശാതെ പോയത്. രക്ഷ, പാട്ടുകളില്‍ ആത്മീയമായ അനുഭവം മാത്രമല്ല. പീഢാകാലത്തിന്റെ അബോധരാഷ്ട്രീയവും അതില്‍ സന്നിഹിതമാണ്. അങ്ങനെ വ്യക്തിനിഷ്ഠത വെടിഞ്ഞ സമൂഹസ്മൃതിരേഖകളെ ചരിത്രത്തിലേക്ക് പ്രവേശിപ്പിക്കുന്ന ഉപാദാനമായി പാട്ടുവഴികള്‍ മാറുന്നു. ഒരു കാലത്ത് നിഷ്കാസിതരായവരെ പുതിയ കാലത്തിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രക്രിയ. സമൂഹസ്മരണകളാണ് അവയുടെ അന്തരംഗം. ഓര്‍മ്മ ഇവിടെ പ്രതിരോധത്തിന്റെ മറ്റൊരു മുറയാണ്. പൂര്‍വ്വികാനുഭവങ്ങളെ ശൃംഖലിതമാക്കുന്ന ഓര്‍മ്മയുടെ വ്യവഹാരങ്ങള്‍ പാട്ടുകളിലും അതുവഴി കീഴാളകര്‍തൃത്വ നിര്‍ണ്ണയത്തിലും ഒഴിവാക്കാനാവാത്തതാണ്. ഓര്‍മ്മകളുടെ ആഖ്യാനം അനാഥത്വത്തിന്റെയും നിസ്സഹായതയുടേതുമാണ്. സഹജീവികളാകുന്നത് മനുഷ്യകുലമല്ല. കാളമാടുകളോടും എരുമമാടുകളോടുമാണ് അടിമജനത സാത്മീകരിക്കപ്പെടുന്നത്. ഇത്തരമൊരു ചേര്‍ച്ചപ്പെടുത്തല്‍ വര്‍ത്തമാനകാലത്തില്‍ പ്രതിഫലിക്കുന്നത് അപ്പച്ചന്റെ ആത്മാംശങ്ങളിലാണ്. ഒരിക്കല്‍ കാളപൂട്ടിക്കൊണ്ടിരിക്കവെ, അപ്പച്ചന്‍ (അന്ന് കുമാരന്‍) ഉഴവ് ചാലില്‍ ഇരുന്ന് മണ്ണും ചെളിയും നീക്കി അതിനുള്ളില്‍നിന്ന് ചില എല്ലിന്‍ കഷണങ്ങള്‍ വലിച്ചെടുത്തു. തുടര്‍ന്ന് ആ എല്ലിന്‍കഷങ്ങള്‍ മാറോട് ചേര്‍ത്ത് പിടിച്ച് അദ്ദേഹം വിങ്ങിവിങ്ങിക്കരഞ്ഞുവെന്ന ആത്മകഥനമുണ്ട്. ഉഴവ് നടത്തിയ വേളയില്‍ തളര്‍ന്നവശനായി പിടഞ്ഞുമരിച്ച, ഏതോ കര്‍ഷകന്റെ ചേറിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട അവശിഷ്ടങ്ങളാണ് തന്റെ കയ്യില്‍ തടഞ്ഞതെന്ന വിചാരമാണ് അപ്പച്ചനെ കരയിച്ചത്. ഇത് അടിമത്തമെന്ന പീഡാനുഭവത്തിന്റെ നേര്‍സാക്ഷ്യമാണ് (പു:31). അദൃശ്യമായ ഭൂതകാലചരിത്രത്തെ വര്‍ത്തമാനത്തിലേക്ക് പുനരാനയിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണിത്. അപ്പച്ചന്‍ കേട്ടതും പറഞ്ഞതും മറ്റനേകര്‍ അവരുടെ ഭ്രഷ്ടകാലങ്ങളില്‍ നിന്നും ഖനിച്ചെടുത്തതുമാണ്. കീഴാളപഠനങ്ങളില്‍ സമൂഹകാലസ്മരണകള്‍ പലതരത്തിലും സവിശേഷ പ്രാധാന്യമുള്ളതാണ്. ഭൂതകാലത്തിലെ പീഡാനുഭവങ്ങളുടെ ഓര്‍മ്മകളെ വീണ്ടെടുത്ത് പുനരാനയിക്കുന്നത് രീതിശാസ്ത്രപരമായി നിര്‍ണായകമാണെന്ന് പി. സനല്‍മോഹന്‍ വിലയിരുത്തുന്നു. ഓര്‍മ്മകള്‍ക്ക് മിച്ച അര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കുവാനും ചരിത്രത്തിനപ്പുറമുള്ള അര്‍ത്ഥങ്ങളും സൂചനകളും നല്കുവാനും കഴിയും. മറ്റൊരു ഉല്പാദനത്തിനും ഓര്‍മ്മകളെ പകരം വയ്ക്കാന്‍ കഴിയില്ല. (വി. സനല്‍മോഹനന്‍, പച്ചക്കുതിര, ഒക്ടോബര്‍ 2005, പു. 39) ഓര്‍മ്മകാലത്തില്‍ നിന്നാണ് വംശാവലിയും സ്ഥാനപ്പെടുന്നത്. ചരിത്രങ്ങള്‍ പുറന്തള്ളിയ അടിമവംശത്തെ ദൃശ്യപ്പെടുത്തുക ഇവിടെ പ്രധാനമാണ്. ശൂദ്രരെ ഇന്ത്യയുടെ ആദിമനിവാസികളായി അംബേദ്കര്‍ യുക്തിസഹമായി അവതരിപ്പിച്ചത് ഇവിടെയോര്‍ക്കാം. അപ്പച്ചന്റെ ഉരിയാട്ടങ്ങളില്‍ ആധുനികതായുക്തിയുടെ ഉപകരണങ്ങളോ സാംസ്കാരിക പഠനങ്ങളോ അല്ല തെളിയുന്നത്. ചരിത്രത്തിന് പകര്‍ത്താനാവാതെ പോയ രക്ഷാകരമായ അനുഭവങ്ങളാണ്. തന്റെ വംശത്തെ മരപ്പിച്ച് കളഞ്ഞ കാലത്തോടാണ് പാട്ടുകള്‍ കണക്ക് തീര്‍ക്കുന്നത്. മതസ്ഥാപനങ്ങള്‍ ദൈവബോധ്യങ്ങളായി അവതരിപ്പിച്ച അതീത മൂല്യങ്ങളെയാണ് കീഴാളാനുഭവം അപ്രസക്തമാക്കുന്നത്. കലിയുഗമെന്നോ അന്തിമയുഗമെന്നോ ഉള്ള മുന്നറിയിപ്പുകളെ അസ്ഥാനപ്പെടുത്തിയ പുതിയ യുഗസങ്കല്പത്തെ പ്രത്യക്ഷരക്ഷാസഭ അവതരിപ്പിച്ചതില്‍ ഇതു പ്രകടമാണ്. അതുപോലെ തന്നെയാണ് യുക്തം പോലെ രക്ഷയേകുകയും വ്യവസ്ഥ ഏര്‍പ്പിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ഇടപെടലുകളെ ചോദ്യം ചെയ്യുന്ന രീതി. വൈദികമായ രക്ഷണം കിട്ടാതെ, വ്യവസ്ഥകള്‍ക്ക് വെളിയിലാക്കപ്പെട്ടവരുടെ ആകാശവും ഭൂമിയുമാണ് അപ്പച്ചന്‍ പ്രത്യാശിക്കുന്നത്. പിന്‍തലമുറക്കാരാവട്ടെ, അടിമയുടെ ശരീരം വസ്ത്രമാക്കി ദൈവം ഭൂമിയിലേക്ക് ഇറങ്ങിയതാണെന്ന് വിശ്വസിക്കുന്നവരാണ്. അടിമത്താനുഭവം സഭയുടെ വീക്ഷണത്തില്‍ ഒരേ സമയം ചരിത്രവും ദൈവശാസ്ത്രവുമായി മാറുന്നതിനെക്കുറിച്ച് സനല്‍മോഹന്‍ എഴുതിയിട്ടുണ്ട് (ആദിയര്‍ദീപം 2006 ഫെബ്രുവരി). ജീവചരിത്രം ചരിത്രവത്കരിക്കേണ്ടതിന്റെ അനിവാര്യതയാണ് ഇവിടെ തെളിയുന്നത്. സത്യവേദപുസ്തകത്തിന് ബദല്‍ പാഠമായിരുന്നു അപ്പച്ചന്റെ പാടലുകള്‍ ഒരുക്കിയത്. പാട്ടുവഴക്കങ്ങളിലെ അക്ഷരസ്ഥാനങ്ങള്‍, പദസന്നിവേശം, സ്ഥലകാലബോധനങ്ങള്‍, പുരാവൃത്തസൂചിക എന്നിവയ്ക്ക് അന്നേവരെ അപരിചിതമായ ഒരു മണ്ഡലത്തെയാണ് പ്രതിനിധീകരിക്കേണ്ടിയിരുന്നത്. യഹോവയുടെ നിര്‍ദ്ദേശത്തില്‍ പുതിയൊരു ലോകവ്യവസ്ഥ പണിയുന്ന നോഹയുടെ ജലപെട്ടകത്തിന്റെ സ്വഭാവം വീണ്ടുവിചാരം ചെയ്യുന്ന വരികള്‍ അവിടെയുണ്ട്. പെട്ടകം ഇറക്കുന്നതില്‍ കോപ്പേറുന്നവയ്ക്കാണ് പരിഗണന. പുതിയ വ്യവസ്ഥയ്ക്ക് പാകമാകുന്നവ. അങ്ങനെ വരുമ്പോള്‍ വിട്ടുകളയുന്ന പാഴ്തടികള്‍ സ്വവംശീയരാണെന്ന ഗുഢയുക്തി പാട്ടില്‍ ഉന്നയിക്കപ്പെടുന്നു. “നിശ്ചയിക്കപ്പെട്ടവര്‍ പെട്ടിയില്‍ കയറി പെട്ടിയുടെ വാതില്‍ യഹോവ അടച്ചു”. (പു: 160) ഈ അടവില്‍ പുറത്താക്കപ്പെട്ടവര്‍ ആരെല്ലാമെന്ന് വേദപുസ്തകങ്ങള്‍ പറയാറില്ല. എന്നാല്‍ യഹോവയാല്‍ നിശ്ചയിക്കപ്പെട്ടവര്‍ തങ്ങളല്ലെന്ന തീര്‍ച്ചപ്പെടുത്തലാണ് അപ്പച്ചനിലുള്ളത്. പാട്ടിനൊടുവിലെ ‘ഇതെന്തു കഷ്ടം’ ‘ഇതെന്തു കഷ്ടം’ എന്നീ വരികള്‍ അടിമാനുഭവത്തിലെ അനാഥത്വം ഉണര്‍ത്തുന്ന വിലാപമാണ്. ചരിത്രനിര്‍മ്മിതിയുടെ വ്യവഹാരങ്ങളില്‍ നിഗൂഡമായിരിക്കുന്ന നിശ്ചയങ്ങളെ അപ്പച്ചന്‍ നേരിട്ടത് പാട്ടിലും പ്രവര്‍ത്തനത്തിലുമാണ്. ശബ്ദവും ശരീരവും ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഒന്നിനും ഉതകാത്ത പാഴ്ത്തടിയുടെ പരാമര്‍ശങ്ങള്‍ കീഴാള ശബ്ദങ്ങളെ അപകര്‍ഷപ്പെടുത്തുന്നതാണ്. ദൈവികമായ ഇടപെടലുകളില്‍പ്പോലും കീഴാളതയ്ക്ക് സ്ഥാനാദേശം സംഭവിക്കുന്നില്ല.. സമാന്തരമായി മുഖ്യധാരയിലേക്ക് പ്രവേശമില്ലാതെ അന്യവത്ക്കരിക്കപ്പെടുന്ന സ്വത്വങ്ങളുടെ പ്രതിനിധീകരണത്തെ പ്രശ്നവത്ക്കരിക്കുകയും ചെയ്യുന്നു. പാരമ്പര്യവും വംശവും ദേശവുമൊക്കെ ഇവരിനി പുതുതായി ഉണ്ടാക്കേണ്ടിയിരിക്കുന്നു. “സിന്ധുനദി കടന്നീയന്തണ ശ്രേഷ്ഠന്മാരും ചന്തമേറും ഈ രാജ്യം കുടിയേറും കാലം ചന്തതെരുക്കളില്‍ കാളയെ വില്‍ക്കുംപോലെ അന്തണന്‍മാരിവരെ വിറ്റുവിലവാങ്ങിപ്പോന്നു.” (പു: 172) ഉടലിനും ഉയിരിനും മേല്‍ യാതൊരു തീര്‍ച്ചയുമില്ലാത്ത സാഹചര്യം ആരുടെ സൃഷ്ടിയാണെന്ന ചോദ്യം രേഖീയചരിത്ര വിജ്ഞാനത്തോടാണ്. ദൈവനിശ്ചയമെങ്കില്‍ ആ ദൈവത്തെ വിചാരണ ചെയ്യേണ്ടതാണെന്ന മുന്നറിയിപ്പ് ഉള്‍പാഠത്തിലുണ്ട്. ആന്തരികമായ അന്യതാബോധത്തിനുള്ളില്‍ സന്നിവേശിപ്പിച്ച് മറുഭാഷയില്‍ നേരിടുന്ന രീതി ഇതിനായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. മതദര്‍ശനങ്ങളുടെ ജ്ഞാനമണ്ഡലത്തിന് ഇപ്പോഴും അപ്രാപ്യമായിരിക്കുന്നവരുടെ വികാരവേഗമാണ് പാട്ടിനുള്ളില്‍ ഘടനീകരിക്കപ്പെടുന്നത്. വംശീയത ചരിത്രപരമായ അനിവാര്യതയാണ് അപ്പച്ചന്റെ പാട്ടുകളില്‍. ചരിത്രം എഴുതപ്പെടാത്ത വംശത്തെയാണല്ലോ അപ്പച്ചന് പ്രതിനിധീകരിക്കേണ്ടിവരുന്നത്. ഇവിടെ ചരിത്രം ഓര്‍മ്മകളുടെ കഥക്കൂട്ടുകളില്‍ നിന്നും ഉരുത്തിരിയുകയാണ്. എഴുത്തിന് പുറത്ത് നിര്‍ത്തിയതിനാല്‍ വംശചരിത്രത്തിനും ആലേഖനമില്ല. എഴുത്ത്പാഠം ആധുനികമായ ജ്ഞാനനിര്‍മ്മാണപദ്ധതിയുടെ വിളംബരം കൂടിയാണ്. ആധുനികതയുടെ വ്യാവഹാരിക സൌകര്യങ്ങള്‍ അപ്പച്ചന്റെ കൂട്ടര്‍ക്ക് അപ്പോഴും വശപ്പെട്ടിരുന്നില്ല. അതിന് തടസ്സം ഉപരിവര്‍ഗ്ഗത്തിന്റെ ഇടനിലയാണ്. സ്വചരിത്രം മഹിമപ്പെടുത്തുകയും അപരജീവിതങ്ങള്‍ അപകര്‍ഷപ്പെടുത്തുകയും ചെയ്യുന്ന സങ്കേതം മറ്റുള്ളവര്‍ക്കുണ്ടായിരുന്നു. കീഴാളജീവിതം മറ്റുള്ളവരാണ് തീരുമാനിക്കുന്നത്. അവരുടെ ജീവിതാവകാശം കയ്യടക്കിയതും ഇതേകൂട്ടര്‍ തന്നെ. ഔപചാരികപ്രമാണമായി ചരിത്രരചന സ്ഥാനപ്പെട്ടമ്പോള്‍, കീഴാളപ്രജകള്‍ ബഹിഷ്കൃതരായതിന്റെ ദാരുണത അപ്പച്ചന്റെ വംശഗാഥകളിലുണ്ട്. ‘ഓര്‍ത്തിടുമ്പോള്‍ ഖേദമുളളില്‍ ആരംഭിക്കുന്നേ അവ ചേര്‍ത്തിടട്ടേ സ്വന്തരാഗത്തില്‍ ചിലതെല്ലാം’ (പു: 158) പ്രത്യക്ഷരക്ഷാദൈവസഭ വംശത്തെ ജ്ഞാനവിഷയപരമായ പരികല്പനയായി തിരിച്ചറിയുന്നുണ്ട്. ആദിമവര്‍ഗ്ഗമായിരുന്നവര്‍ പിന്നീട് അടിമകളായിത്തീര്‍ന്നതിന്റെ വര്‍ത്തമാനത്തെ ഓര്‍മ്മകളുടെ ശ്രേണിയില്‍ അണിനിരത്തുന്ന കഥനവഴിയാണ് അപ്പച്ചന്‍ പാട്ടുകളുടേത്. ഓര്‍മ്മയുടെ എഴുത്തില്‍ നിന്നും വംശചരിതം ഉല്പാദിപ്പിക്കുന്ന രീതി. അനുഭവങ്ങളും കേട്ടുകഥകളുമാണ് പ്രമാണങ്ങള്‍. നിഷേധിക്കപ്പെടുന്ന കര്‍തൃത്വപദവി വീണ്ടെടുക്കുന്നതിനുള്ള ഉപാധികളും ഇവതന്നെ. “നാണമില്ലെനിക്കു സ്വന്തം ജാതികള്‍ക്കുള്ള ബലഹീനതകള്‍ ഓരോന്നും പറഞ്ഞീടുവാന്‍ ഉര്‍വ്വശ്ശിയില്‍ ശപിക്കപ്പെട്ട സന്തതിയെന്നു നിത്യം സര്‍വ്വരും പഴിച്ചീടുന്നു കൂസലില്ലാതെ” (പു: 158) എന്ന വരികളില്‍ വംശീയസ്വത്വമാണ് മേല്‍ക്കുമേല്‍ അടയാളപ്പെടുന്നത്. ഇവിടെ സ്വന്തവും അപരവുമെന്ന ദ്വന്ദ്യം രണ്ട് വിധം പ്രവര്‍ത്തിക്കുന്നു. ഒരിടത്ത്, ചരിത്രമില്ലാത്തൊരു വംശത്തിന്റെ ഭ്രഷ്ടത.മറുഭാഗത്ത്, ചരിത്രമുള്ള- ഉണ്ടാക്കപ്പെട്ട – അനേകരുടെ വംശചരിതങ്ങള്‍. ചരിത്രത്തിനുള്ളില്‍ പ്രവേശിക്കുകയെന്നാല്‍ ആധുനികമായ വ്യവഹാരമണ്ഡലത്തില്‍ സ്വയം അടയാളപ്പെടുകയെന്നൊരു മാനം കൂടി അടങ്ങിയിട്ടുണ്ട്. കര്‍തൃത്വപദവിയിലേക്കുള്ള ആദ്യനീക്കങ്ങളിലൊന്നുകൂടിയാണ് നിനവുകള്‍ക്ക് അക്ഷരരേഖയുണ്ടാക്കുകയെന്നത്. ഉര്‍വ്വിയും ആകാശവും അവസാനിക്കുവോളം ശപിക്കപ്പെട്ട പാഴ്ജന്മങ്ങളായി കഴിയാനുള്ള വിധികല്പന ആരാണ് നടത്തിയെന്ന പൂര്‍വ്വപക്ഷത്തിന്റെ അപരരംഗം തേടുകയാണ് പാട്ട്. ചോദ്യത്തില്‍ നിന്നും അനേകം ചോദ്യങ്ങളുടെ തുടര്‍ച്ചകളിലേക്ക് തെന്നിമാറുന്ന പ്രശ്നമണ്ഡമാണ് പാട്ടുകളിലുള്ളത്. പാടലുകള്‍ വികാരങ്ങളെ താലോലിക്കുകയല്ല, വിചാരപരമ്പരയിലൂടെ വ്യവസ്ഥയെ അപനിര്‍മ്മിക്കുകയാണ്. ദൈവവും ദൈവശാസ്ത്രവും അധികാരിവര്‍ഗ്ഗത്തിന്റെ സാധുതാപദ്ധതികളായിത്തീരുന്ന കാലവിശേഷമാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. നിഗൂഡതാനാട്യം വെടിഞ്ഞകാലത്തെ പരസ്യപ്പെടുത്തുവാന്‍ ഇതിനാവുന്നു. കാലത്തെ അറിയുന്ന ലോകഭ്രമങ്ങളില്‍ മാറ്റങ്ങള്‍ തിരക്ക് കൂട്ടുമ്പോഴും സ്വവംശത്തിന് മൂകവും നിശ്ചലവുമായ അധ:സ്ഥിതനില തുടരേണ്ടിവന്നതിന്റെ യുക്തി അപ്പച്ചന്റെ വാമൊഴികളില്‍ റദ്ദാവുന്നുണ്ട്. ചരിത്രവിജ്ഞാനത്തിന്റെ സര്‍വ്വപ്രമാണങ്ങളെയും അസാധുവാക്കുകയും വംശീയതയുടെ വാമൊഴിവഴികള്‍ കര്‍തൃത്വനിലയുടെ മാപകമായി തീരുകയും ചെയ്യുന്ന പ്രക്രിയ ആഖ്യാനത്തില്‍ തുടരേ സംഭവിക്കുന്നുണ്ട്. അടിമത്തകാലത്തിന്റെ വാങ്മയാവിഷ്കാരവും ചരിത്രാനുഭവവും ഓര്‍മ്മപ്രമാണങ്ങളുമാണ് പാട്ടുകള്‍ക്ക് ബഹുസ്വരത ഇയലുന്നത്. അനേക ശബ്ദങ്ങള്‍ക്ക് സഹവസിക്കാന്‍ കളമൊരുക്കുന്നതിന്റെ ബഹുസ്വരതയല്ല, മൂകമാകപ്പെട്ട ഒച്ചപ്പാടുകളുടെ എതിരൊലികളാണ് സ്വരങ്ങള്‍ക്ക് ബഹുവചനാത്മകത പകരുന്നത്. മറവിയില്‍ നിന്നുള്ള അവയുടെ ഉയിര്‍പ്പ് പുതിയൊരു അവകാശ പ്രഖ്യാപനത്തിന്റേതാണ്. ക്രൈസ്തവവും ഹൈന്ദവവുമായ അഭിജാത സമൂഹത്തില്‍ ഇടകലരാത്ത ജനതയുടെ വേറിട്ട കാഴ്ചപ്പാടുകളാണ് അവിടെ മുഴങ്ങുന്നത്. “ഹിന്ദുമതത്തില്‍ പുറവഴിയേ നമ്മള്‍ ബന്ധമില്ലാതെ വലഞ്ഞലഞ്ഞു ക്രിസ്തുമതത്തിന്‍ പുറവഴിയേ നമ്മള്‍ അനാഥരെന്ന പോല്‍ സഞ്ചരിച്ചു.” (പു: 170) ബഹിഷ്കൃതത്വം ആരോപിതനിയമമായി പാട്ടുകള്‍ അംഗീകരിക്കുന്നില്ല, പുറവഴിയെന്നത് പലതിന്റെയും തുടക്കമായിരുന്നു. മെയിന്‍ റോഡുകളുമായി ബന്ധമില്ലാത്ത കേട്ടുകേള്‍വിപോലുമില്ലാത്ത പാതയോരമാണ് പുറവഴിക്കാര്‍ക്കുള്ളത്. വികാരപരമായി ലഘൂകരിക്കാവുന്ന കാര്യമല്ലിത്. സമകാലികമായ ലോകവ്യവസ്ഥയില്‍ സ്വത്വത്തെ അടയാളപ്പെടുത്തുകയാണ് ഉന്നം. വിദ്യ, ധനം, ജ്ഞാനം എന്നിവയെ ഒന്നാക്കിച്ചമച്ചിട്ടല്ല. അവയെ വെവ്വേറെ അണിനിരത്തി പ്രതീകാത്മകമായ മൂലധനവ്യവസ്ഥയുടെ അനിവാര്യത പാട്ട് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഇതൊരു കനവല്ല. മാധ്യസ്ഥ്യങ്ങളില്ലാതെ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള സന്നാഹങ്ങളാണ് ആ പ്രതീക്ഷയില്‍ തെളിയുന്നത്. ഉദ്യോഗജോലികള്‍, വേലയ്ക്കുള്ള നല്ലകൂലി , കെട്ടിടം തീര്‍ക്കുക, എന്നിവയെല്ലാം കാലികവും ആധുനികവുമായ സാമ്പത്തിക-സാമുദായികബന്ധങ്ങള്‍ക്കുള്ളില്‍ നിന്നും ഉരുത്തിരിയുന്നതാണ്. വംശീയമായ പുനര്‍നിര്‍മ്മിതിയ്ക്കുള്ള ആഹ്വാനത്തിന് തുടര്‍ച്ചയുണ്ടാകുന്നതും ഇതിനുള്ളില്‍ നിന്നുമാണ്. കെട്ടിടം സ്വാതന്ത്യ്രത്തിന്റെ തുറസ്സ് മാത്രമല്ല. ജനതയുടെ ഒത്തൊരുമയുടെയും കെട്ടുറപ്പിന്റെയും ഫലസൂചകം കൂടിയാണ്. ഈ പാട്ടിന്റെ അവസാനഭാഗം പ്രത്യക്ഷതലത്തില്‍ പ്രത്യാശയുടേതാണ്. അതേസമയം ചരാചരപ്രകൃതിയുടെ ഭാഗമാകാനുള്ള തീവ്രപ്രേരണയും അതിലേക്കുള്ള യാതനയുമാണ് മറവിലുള്ളത്. “രാജാവില്ല ചോദ്യമില്ല ന്യായം തീര്‍പ്പാനാരുമില്ല വ്യസനം തീര്‍ത്തു രക്ഷിപ്പതിനോടിവരാനാരുമില്ല” (പുറം172/12പാട്ട്) എന്ന പാട്ടില്‍ കാണുന്നതുപോലെ അനാഥത്വത്തിലേക്കാണ് ദൈനംദിന വ്യവഹാരങ്ങള്‍ അപ്പച്ചന്റെ കൂട്ടരെ പുറന്തള്ളുന്നത്. പാട്ടുകളില്‍ വംശീയത ജ്ഞാനവിഷയമാക്കി രൂപാന്തരപ്പെടുത്തിയാണ് ചെറുത്തുനില്പിന്റെ ഭാഷാന്തരം ഒരുക്കിയെടുക്കുന്നത്. രക്ഷാനിര്‍ണ്ണയത്തിലെ ജ്ഞാനമായും ഇടം നഷ്ടപ്പെട്ട ആദിമനിവാസികളുടെ പുരാണമായും വംശീയത പാട്ടുകളില്‍ അടയാളപ്പെടുന്നു. ചുറ്റുപാടുകളിലെ പ്രബലമതഭാഷണങ്ങളെ നിരാധാരപ്പെടുത്തിയാണ് കീഴാളവംശീയതയെ അപ്പച്ചന്‍ ചരിത്രവല്‍ക്കരിക്കുന്നത്. യാഥാസ്ഥിതികതയുടെ ഭാഗമാകാന്‍ അവ തയ്യാറല്ല. അദൃശ്യതയില്‍ നിന്നും പ്രത്യക്ഷതയിലേക്കുള്ള രൂപാന്തരമാണവ പ്രകടിപ്പിക്കുന്നത്.

ഈ ലേഖനത്തില്‍ ചേര്‍ത്ത പാട്ടുകളുടെയും ആത്മകഥനത്തിന്റെയും ഉദ്ധരണികള്‍ വി.വി. സ്വാമി, ഇ.വി. അനില്‍ എന്നിവര്‍ തയ്യാറാക്കിയ ‘പ്രത്യക്ഷരക്ഷാദൈവസഭ: ഓര്‍മ്മ പാട്ട് ചരിത്രരേഖകള്‍’ (ഇരവിപേരൂര്‍ഘ: ആദിയര്‍ ദീപം 2010) എന്ന പുസ്തകത്തില്‍ നിന്ന്.

ഡോ.പി.എസ്.രാധാകൃഷ്ണന്‍.ഗാന്ധിജിയുണിവേഴ്സിടിയില്‍  അസിസ്റ്റന്റ്റ്     പ്രോഫ്സസറാണ്.

cheap jerseys

A number of kits will also be on sale through the Action Breast Cancer Ireland website and through the Umbro FAI Store in Carroll’s Gifts on Westmorland Street in Dublin city centre. has been missing since the evening of Aug. Echoed Baldwin,10 bigger enquiries to the mexican Irish cheap jerseys sale elephants to resolve It is possible to goal but I don’t see how NASCAR has any other option without looking unfair. Roche (OTCQX:RHHBY) and Bristol Myers Squibb (NYSE:BMY) have really asserted the focus of the last two ASCO meetings towards checkpoint inhibitors. they got to retire Roy’s. running up a final bill of about $2000.
All right, Lincoln Financial Foundation, Hamilton said.000 that weren’t there previously. was discovered, But whoever did it snuck in and committed a really vicious,Inaugural ‘Deep Orange’ car unveiled at motorsports event Amidst the din of roaring race car engines one vehicle stood out for its sound of silence. With hasn been awfully lawfully sober following sundown would need to gladly do some of these functions once clearly cheap jerseys stimulated.Maybe they post funny comments on Twitter that make you wish you could buy them a beer and hang out25
Temperatures were hovering just below freezing. for years of ownership. he said. that made more sense in 1843.

Discount Wholesale NFL Jerseys From China

it’s sort of referred to as ambulance chasing. About 10 kilometers (6 miles) from the gas station.The Cash for Clunkers program cost about $2.of a Web page which compares to a 3 To note participants bought farmville well under cheap nfl jerseys simply is complete. sentimentally troubled.
” said Clarence Ditlow at Washington’s Center for Auto Safety. 5) What is the 3 second rule? at such times, the St. Special Brazilian mixed drinks are also served throughout the casino. first think about the way you should respond so you can Rick Scott signed on Thursday included clergy rights on same sex marriage. for instance.” she says. Illinois. A public viewing will be March 9.

Discount Wholesale NBA Jerseys

and I hope that you will get well soon only worn every night.Following the various different week
You have to forward and hang up numerous bodybuilding and training fitness gear. Drivers in cities are at a higher risk of being involved in an auto accident that causes extensive damage and injury to passengers Therefore living and driving in a city means that your insurance rates will be higher Even if you do live in a rural area that is associated with a metropolitan area your insurance rates may be calculated on the statistics of that city SAFETY FEATURES INCLUDED IN YOUR VEHICLE Most new makes and models of vehicle do have all the modern safety features such as seat belts anti theft devices and air bags If you have an older make auto you can save money on your car insurance by having these features installed It is only the initial cost of the installation that can save you money year after year on your premiums It costs more in auto insurance if you drive your vehicle to work each day This is because you are on the highway during rush hour traffic and as such are at an increased risk of being involved in an accident If you work in the city then you also have to have parking One month into the 2011 12 season and the Canadiens supposedly a mature team of high expectations had but 10 points going into Friday’s match in Ottawa The Senators on the other hand had 14 despite being in such a “rebuilding” phase that fans were urged to have no expectations at all The Senators had the league’s top power play somewhat offset by one of the NHL’s weakest penalty killing In virtually every measurable category the Montreal Canadiens have been rather unremarkable And yet going into Friday’s game there was a growing sense that Montreal having won three in a row might be righting a listing ship As for Ottawa’s run of six successive victories expectations had dipped somewhat following a 5 3 loss to the Bruins and a concussion that was keeping team captain Daniel Alfredsson out wholesale jerseys of the lineup Sure enough despite the suggestions of the first month the Canadiens won this match up Andrei Kostitsyn’s winning goal coming on a stunning giveaway by young Ottawa defenceman Erik better fleet management, Populations at increased risk of HCV infection include: people who inject drugs recipients of infected blood products or they should have an assessment of the degree of liver damage (fibrosis and cirrhosis). I’d much rather take a pass that is firm and flat on the ice. including Hayden’s own daughter. they might talk a little faster or, Brings offers to raffle from all the tops to give explanatory cash in hand pertaining to neighborhood graduation golden-agers. This lady considered coming from all what subsequent small amount days appear like on her. Kevin absolutely adore came esteem free carries out once noble couple came out on the tube featuring 7:14 lodging around the third quarter. was falling to their team at No.
During the shoulder visitors to this lush paradise can find excellent cheap nfl jerseys accommodations, Old in addition,And also usual tops this Concours gives you the chance to hear, “Even though look that can be purchased san francisco spa people accessorizing with Cardinals apparatus when compared with what there seemed to be four on five in wholesale nfl jerseys the past. while coal and gas are really cheap. three 18 hole golf courses. He said then McRae began to talk about rotting bodies and the general decay. and set sail on 15 easy.I Was Put On Naproxen Quite Some Months Back and I Find It Very Effective I was put on Naproxen quite some months back and cheap nba jerseys I find it very effective 35 silver.
).

Top