ഹിന്ദുത്വ ഭീകരാക്രമണങ്ങൾ: അട്ടിമറിക്കപ്പെടുന്ന അന്വേഷണവും വിചാരണയും

പൊട്ടിയ ഉടനെ ഇന്ത്യന്‍ മുജാഹിദീനും ലശ്കറെ ത്വയിബയും ഏറ്റെടുത്ത പല ബോംബ് സ്‌ഫോടന കേസുകളുടെയും അന്വേഷണം അവസാനം ചെന്നെത്തുന്നത് ഹിന്ദുത്വ ഭീകരവാദികളിലേക്കായിരിക്കുമെന്നതിന് ഉദാഹരണങ്ങള്‍ അനവധിയാണ്. ഇത്തരത്തില്‍ ഹിന്ദുത്വ ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളുടെ പേരില്‍ അന്യായമായി അറസ്റ്റു ചെയ്യപ്പെട്ട്, ജാമ്യം നിഷേധിക്കപ്പെട്ട്, വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന് അവസാനം തെളിവില്ലെന്ന കാരണത്താല്‍ കോടതി വെറുതെവിടുന്നവരില്‍ അധികവും മുസ്‌ലിം ചെറുപ്പക്കാരാണ് എന്നത് അനിഷേധ്യമായ വസ്തുതയാണ്. ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്നതിനുപരി, കുറ്റവാളികളെന്ന് തെളിയിക്കപ്പെടുന്ന, പരസ്യമായി കുറ്റസമ്മതം വരെ നടത്തിയ ഹിന്ദുത്വ ഭീകരവാദികള്‍ ശിക്ഷിക്കപ്പെടാതെ കുറ്റവിമുക്തരാക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഇന്ത്യയിലുള്ളത്. എ റശീദുദ്ദീന്‍ എഴുതുന്നു.

ഭീകരാക്രമണ കേസുകളിലെ പ്രതികള്‍ രണ്ടു വിധേനയാണു ജയിലുകളില്‍ നിന്നു പുറത്തെത്താറുളളത്. അതിലൊന്ന് വിചാരണ എന്ന പ്രക്രിയുടെ ദയാരഹിതമായ പതിറ്റാണ്ടുകളെ ജയിലറകളില്‍ നരകതുല്യമായി ജീവിച്ചു തീര്‍ത്ത്; ദീര്‍ഘകാലം കോടതിയുടെ തിണ്ണ നിരങ്ങി, കേസിലെ ഓരോ സൂക്ഷ്മമായ വിശദാംശങ്ങളുടെയും മറുവശം ഹാജരാക്കി, എല്ലാറ്റിനുമൊടുവില്‍ നിരപരാധിത്വം തെളിയിച്ചു കോടതിക്കു പുറത്തിറങ്ങുന്നവര്‍. ഗുല്‍ബര്‍ഗയിലെ നിസാറുദ്ദീന്‍ അഹ്മദിനെ പോലെ 23 വര്‍ഷം അങ്ങനെ ജയിലുകളില്‍ കഴിഞ്ഞ് ഒരു ഡസനോളം കേസുകളില്‍ നിരപരാധിത്വം തെളിയിച്ചവര്‍ പോലും രാജ്യത്തുണ്ട്. ഭീകരത എന്ന ദുരന്തത്തെ നേരിടാന്‍ സാധ്യമായ മുഴുവന്‍ തീവ്രതയോടെയും  ഭരണകൂടം അവര്‍ക്കെതിരെ കേസു നടത്തുന്നുണ്ടാകും. ദയയുടെ  കണിക പോലും ഈ കുറ്റാരോപിതരോടു തോന്നാതിരിക്കാന്‍ ആ ഭീകരാക്രമണമുണ്ടാക്കിയ ദുരന്തത്തെ സമൂഹ മനസ്സാക്ഷിയില്‍ ശതഗുണീഭവിപ്പിക്കുന്ന വ്യാജ വാര്‍ത്തകളുമായി മാധ്യമങ്ങള്‍ ഇവരുടെ പുറകെയുണ്ടാകും. സാക്ഷികളും തെളിവുകളുമൊക്കെ തരാതരം പോലെ അന്വേഷണ സംഘങ്ങള്‍ ഹാജരാക്കുന്നുണ്ടാകും.

നിസാറുദ്ധീൻ അഹ്‌മദ്‌

എന്നിട്ടും കേസില്‍ നിരപരാധികളായി വിധിക്കപ്പെട്ടു ചിലര്‍ക്കു പുറത്തു വരാനാകുന്നുണ്ടെങ്കില്‍ അത്ര കണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങളായിരുന്നു ഈ കേസുകള്‍ എന്നു കൂടിയാണ് അര്‍ഥമാകുന്നത്. മറുഭാഗത്ത് കേസിലെ വസ്തുതകള്‍ കോടതിക്കു മുൻപില്‍ ശരിയാംവിധം വിചാരണക്ക് എത്തിക്കാതെയും കേസെടുത്തതിലെ വകുപ്പുകളെച്ചൊല്ലിയുള്ള സാങ്കേതികത്വങ്ങളില്‍ പിടിച്ചു തൂങ്ങിയും സാക്ഷികളെ വേണ്ടുംവണ്ണം വിസ്തരിക്കാതെയും അപൂര്‍വം കേസുകളില്‍ നിര്‍ണായകമായ സാക്ഷികളെ ഇല്ലാതാക്കിയുമൊക്കെ ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പ്രതിക്കൂട്ടില്‍ നിന്നു് ഇറങ്ങിപ്പോകുന്ന ഭീകരാക്രമണകാരികളും ഏറെയുണ്ട്. അവരുടെ കേസുകളില്‍ ഭരണകൂടം പിന്നീടൊരിക്കലും മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കുന്നതും കാണാനാവില്ല. ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലശ്കറെ ത്വയ്ബ പോലുള്ള സംഘടനകളില്‍പ്പെട്ടവര്‍ പ്രതികളായ കേസില്‍ മാത്രം കാര്യക്ഷമമായ വിചാരണയും സംഘ്പരിവാര്‍ ബന്ധമുള്ള സംഘടനകളില്‍പ്പെട്ടവരുടെ കേസുകളില്‍ മൃദുസമീപനവുമാണെന്ന്  ഒറ്റനോട്ടത്തില്‍ വ്യക്തം.

സാധാരണക്കാരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ഭീകരാക്രമണ കേസുകളിലെ  എല്ലാ പ്രതികളെയും, ഹിന്ദുവെന്നോ മുസ്‌ലിമെന്നോ നോക്കാതെ കോടതികള്‍ ഒന്നിനു പുറകെ മറ്റൊന്നായി വിട്ടയക്കുന്നതായാണ് അനുഭവപ്പെടുക. വല്ലപ്പോഴുമൊരു കസബിനെയോ അഫ്‌സല്‍ ഗുരുവിനെയോ തൂക്കിക്കൊന്നിട്ടുണ്ടെങ്കിലും വിട്ടയക്കപ്പെട്ടവരുടെ പട്ടികയുമായി തട്ടിച്ചു നോക്കുമ്പോള്‍ പ്രസ്താവയോഗ്യമേ അല്ലാത്ത വിധം തുഛമായിരുന്നു ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം. എന്നാല്‍ വിഷയത്തിന്റെ ബാഹ്യമായ വിലയിരുത്തലാണത്.

അഫ്സൽ ഗുരു

ഈ കേസുകളിലെ നിയമവാഴ്ച എങ്ങനെയായിരുന്നുവെന്നു സാധാരണക്കാരന്‍ ഒരിക്കലും അറിയാറില്ല. ഹിന്ദുത്വ ഭീകരാക്രമണ കേസുകള്‍ കോണ്‍ഗ്രസ് കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന ആരോപണമുന്നയിച്ച് ഒരു കൂസലുമില്ലാതെയാണു പുതിയ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദുത്വ ഭീകരാക്രമണ കേസുകളിലെ പ്രതികളെ രക്ഷിച്ചെടുക്കുന്നത്. ബി.ജെ.പി കാലത്തേതു മുസ്‌ലിം വിരുദ്ധ ഭീകരതയും കോണ്‍ഗ്രസിന്‍േറതു ഹിന്ദു വിരുദ്ധ ഭീകരതയുമെന്നുമുള്ള അപകടകരമായ  പ്രചാരണവും താഴെത്തട്ടില്‍ നടക്കുന്നുണ്ടായിരുന്നു. ഏതായാലും കോടതിക്കകത്ത് രണ്ടുതരം വിചാരണകള്‍ നടക്കുന്നു എന്നതു തന്നെയാണു വസ്തുത. മുംബൈ മക്കോക്ക കോടതിയിലെ പബ്‌ളിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയന്‍, ഹിന്ദുത്വ ഭീകരവാദ കേസുകളില്‍ ഇരട്ടത്താപ്പു നടക്കുന്നുണ്ടെന്നു് പരസ്യമായി കുറ്റപ്പെടുത്തിയവരില്‍ ഒരാളാണ്.  മാലേഗാംവ് ഹാമിദിയ്യ മസ്ജിദ് സ്‌ഫോടന കേസിലെ പ്രതികളായ കേണല്‍ പുരോഹിത്, സ്വാധ്വി പ്രഗ്യാ സിങ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകരുതെന്ന് ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യിലെ ഉദ്യോഗസ്ഥനായ സുഹാസ് വര്‍ക്കെ  ആവശ്യപ്പെട്ടു എന്നായിരുന്നു രോഹിണി വെളിപ്പെടുത്തിയത്. ഭീകരത ഒരു സുരക്ഷാ പ്രശ്‌നമല്ലെന്നും മറിച്ച് ഒരു രാഷ്ട്രീയ വിഷയമാണെന്നുമുള്ള ദുസ്സൂചനയായിരുന്നു അത്.

അഡ്വ. രോഹിണി സാലിയൻ

എന്തടിസ്ഥാനത്തിലാണ് ഒരു കുറ്റാന്വേഷണ ഏജന്‍സിയുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ കേസ് മയപ്പെടുത്താന്‍ ആവശ്യപ്പെടേണ്ടിയിരുന്നത്? നിലവിലുള്ള പ്രതികളല്ല യഥാര്‍ഥ കുറ്റവാളികളെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെടുമ്പോഴായിരിക്കണമല്ലോ. മാലേഗാംവില്‍ ആദ്യം അറസ്റ്റ് ചെയ്ത ‘പാകിസ്ഥാന്‍ ബന്ധമുള്ള, ‘സിമി പ്രവര്‍ത്തകര’ല്ല, അഭിനവ് ഭാരത് എന്ന സംഘടനയാണു യഥാര്‍ഥത്തില്‍ കുറ്റവാളികളെന്ന് എന്‍.ഐ.എ തന്നെയാണു കണ്ടെത്തിയത്. കേന്ദ്രത്തില്‍ സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള  സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഇതേ എന്‍.ഐ.എ തന്നെ കേസ് ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് രോഹിണി ഉന്നയിച്ച ആരോപണത്തില്‍ നിന്നു് അനുക്തസിദ്ധമാകുന്നത്. പുതിയ ഏതെങ്കിലും സംഘങ്ങളിലേക്കോ പ്രതികളിലേക്കോ കേസന്വേഷണം ഇപ്പോഴും വഴിതിരിഞ്ഞു പോയിട്ടില്ലെന്നും, ഉള്ള പ്രതികളുടെ കേസ് ദുര്‍ബലമാക്കാനാണ് ഈ നീക്കങ്ങളെന്നും ശ്രദ്ധിക്കുക.

എന്തുകൊണ്ടായിരുന്നു മാലേഗാംവ് കേസന്വേഷണം ‘സിമി’യില്‍ നിന്നു് അഭിനവ് ഭാരത് എന്ന സംഘടനയിലേക്കു തിരിഞ്ഞതെന്നു പരിശോധിക്കുമ്പോഴാണ് ഈ ഇരട്ടത്താപ്പിന്റെ ഭീകരത നമ്മെ അസ്വസ്ഥമാക്കുക. 2006ല്‍ പോലിസ് ഈ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നൂറുല്‍ ഹുദാ ശംസ് ഹുദാ, ശബ്ബീര്‍ അഹമ്മദ് മസീഉല്ല, റഈസ് അഹമ്മദ് മന്‍സൂരി, സല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂമി, മുഹമ്മദ് അലി ശൈഖ്, ആസിഫ് ഖാന്‍, മുഹമ്മദ് അബ്ദുല്‍ അന്‍സാരി, അബ്‌റാര്‍ ഗുലാം അഹമ്മദ് എന്നിവരായിരുന്നു പ്രതികള്‍. പാകിസ്ഥാന്‍കാരനായ ഏതോ ഒരു മുസമ്മിലിനെക്കുറിച്ചും ഈ കുറ്റപത്രം പറയുന്നുണ്ട്. വെറുതെ എട്ടോ പത്തോ ആളുകളുടെ പേരെഴുതി  കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നില്ല അന്നുണ്ടായത്. മഹാരാഷ്ട്ര എ.ടി.എസ് നടത്തിയ പഴുതടച്ച അന്വേഷണമാണു കുറ്റവാളികളെ വലയിലാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത്. ഭീകരാക്രമണ കേസ് ഡയറികളില്‍ പൊതുവെ കണ്ടുവരാറുള്ള ജിഹാദീ സിദ്ധാന്തങ്ങള്‍ ഇവരുടെ തലയില്‍ അടിച്ചേല്‍പ്പിച്ചു എന്നല്ലാതെ ഈ കേസില്‍ കാര്യകാരണ സഹിതമുള്ള  കുറ്റപ്രതം പോലിസ് സമര്‍പ്പിച്ചിരുന്നില്ല. ആറു മാസത്തിലേറെയായി പോലിസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ഒരുത്തന്റെ അടഞ്ഞു കിടന്ന വര്‍ക്ക്‌ഷോപ്പില്‍ നിന്നു കണ്ടെത്തിയ ആര്‍.ഡി.എക്സ് തരികളായിരുന്നു പോലിസിന്റെ നിര്‍ണായകമായ തൊണ്ടി മുതല്‍. സിമിയുടെ പേരിലുള്ള കേസായതു കൊണ്ട് ദേശവിരുദ്ധമായ  ആശയപരിസരവും മതപശ്ചാത്തലവുമൊക്കെ പോലിസ് ഈ കുറ്റപത്രത്തില്‍ ഒരുക്കുകയും ചെയ്തു.

മാലേഗാംവ് ബോംബ് സ്‌ഫോടനം

അങ്ങനെയൊരു പശ്ചാത്തലമാണു സ്‌ഫോടനത്തിനു പിന്നിലെങ്കില്‍ ഈ കേസ് സിമിയില്‍ നിന്നു് ഏറിയാല്‍ ലശ്കറിലേക്കോ ഇന്ത്യന്‍ മുജാഹിദ്ദീനിലേക്കോ മാറും എന്നല്ലാതെ അഭിനവ് ഭാരതിലേക്കും ആര്‍.എസ്.എസ് നേതാക്കളിലേക്കുമൊന്നും ചെന്നെത്തുമായിരുന്നില്ല. പക്ഷേ സംഭവിച്ചതു മറിച്ചാണ്. എങ്ങനെയാണതു സംഭവിച്ചത്? മുസ്‌ലിംകള്‍ പ്രതികളായ ഒരു ഭീകരാക്രമണ കേസ് ദേശസ്‌നേഹികളെന്നു പൊതുവെ അംഗീകരിക്കപ്പെട്ട  ആശയധാരയുടെ അനുയായികളാണു നടത്തിയതെന്നു പോലിസിനു സമ്മതിക്കേണ്ടി വന്ന ആ സാഹചര്യം വിചിത്രമല്ലേ? പോലിസിന് ഒരു നിലക്കും നിഷേധിക്കാനാവാത്ത ശാസ്ത്രീയ തെളിവുകള്‍ പുറത്തു വന്നതായിരുന്നു മുസ്‌ലിംകളെ വിട്ട് കേസ് യഥാര്‍ഥ പ്രതികളിലേക്കു തിരിയാനുണ്ടായ കാരണം.  സ്‌ഫോടനത്തിനുപയോഗിച്ച ബൈക്ക് സ്വാധ്വി പ്രഗ്യാ സിങ്ങിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നുവെന്നു പോലിസ് എന്നോ കണ്ടെത്തിയിരുന്നു. എന്നിട്ടും  ജനപ്രിയ സിദ്ധാന്തമായി ഇതിനകം മാറ്റിയെടുത്തു കഴിഞ്ഞിരുന്ന ഇസ്‌ലാമിക ഭീകരതയുടെ തലയില്‍ കെട്ടിവെച്ച് പോലിസും രാഷ്ട്രീയ നേതാക്കളും അവരുടെ അജണ്ടകള്‍ നടപ്പാക്കാനാണു നോക്കിയത്. ഭീകരതയുടെ കൃത്യമായ രാഷ്ട്രീയം തന്നെയായിരുന്നു ഇത്.

ഉദാഹരണത്തിന് മക്കാ മസ്ജിദ് സ്‌ഫോടന കേസ് എടുക്കുക. ഈ സംഭവത്തില്‍ പാകിസ്ഥാനുമായി ബന്ധമുള്ള ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്‌ലാമിയുടെ പേരില്‍ 21 മുസ്‌ലിം യുവാക്കളെയാണു പോലിസ് പ്രതിചേര്‍ത്തത്. ഇവരുടെ നേതാവാണെന്ന് അവകാശപ്പെട്ട് ബിലാല്‍ എന്ന ചെറുപ്പക്കാരനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയുമുണ്ടായി. (ഈ ബിലാലിനെതിരെ പോലിസ് പറഞ്ഞ വാദങ്ങള്‍ പിന്നീട് 2009ല്‍ കോടതി തള്ളിയിരുന്നു) അനിഷേധ്യമായ തെളിവുകള്‍ പുറത്തു വന്നതോടെ കേസ് ഹിന്ദുത്വ ബോംബ് സ്‌ക്വാഡുകളിലേക്കു തന്നെ എത്തിപ്പെട്ടു. 2009ല്‍ സി.ബി.ഐ നടത്തിയ അന്വേഷണമാണ് ആര്‍.എസ്.എസ് പ്രചാരകുമാരായ ദേവേന്ദര്‍ ഗുപ്ത, സുനില്‍ ജോഷി, റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ലോകേഷ് ശര്‍മ്മ എന്നിവരാണു മക്കാ മസ്ജിദ് സംഭവത്തിലെ യഥാര്‍ഥ ഗൂഡാലോചനക്കാരെന്നു കണ്ടെത്തിയത്.

നിയമവാഴ്ചയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ഒരു സംശയം ഇവിടെ ബാക്കിയാകുന്നുണ്ട്. സുരക്ഷയുമായാണോ അതോ  രാഷ്ട്രീയ പ്രചാരണവുമായാണോ സ്‌ഫോടനങ്ങള്‍ ബന്ധപ്പെട്ടു കിടന്നത്? സുരക്ഷയുമായിട്ടാണെങ്കില്‍ എന്തുകൊണ്ട് കുറ്റവാളികളുടെ കാര്യത്തില്‍ ഭരണകൂടം ഇരട്ടത്താപ്പു സമീപനം സ്വീകരിക്കുന്നു? ഉദാഹരണത്തിന് മക്കാ മസ്ജിദ് സ്‌ഫോടന കേസ് എടുക്കുക. ഈ സംഭവത്തില്‍ പാകിസ്ഥാനുമായി ബന്ധമുള്ള ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്‌ലാമിയുടെ പേരില്‍ 21 മുസ്‌ലിം യുവാക്കളെയാണു പോലിസ് പ്രതിചേര്‍ത്തത്. ഇവരുടെ നേതാവാണെന്ന് അവകാശപ്പെട്ട് ബിലാല്‍ എന്ന ചെറുപ്പക്കാരനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയുമുണ്ടായി. (ഈ ബിലാലിനെതിരെ പോലിസ് പറഞ്ഞ വാദങ്ങള്‍ പിന്നീട് 2009ല്‍ കോടതി തള്ളിയിരുന്നു) അനിഷേധ്യമായ തെളിവുകള്‍ പുറത്തു വന്നതോടെ കേസ് ഹിന്ദുത്വ ബോംബ് സ്‌ക്വാഡുകളിലേക്കു തന്നെ എത്തിപ്പെട്ടു. 2009ല്‍ സി.ബി.ഐ നടത്തിയ അന്വേഷണമാണ് ആര്‍.എസ്.എസ് പ്രചാരകുമാരായ ദേവേന്ദര്‍ ഗുപ്ത, സുനില്‍ ജോഷി, റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ലോകേഷ് ശര്‍മ്മ എന്നിവരാണു മക്കാ മസ്ജിദ് സംഭവത്തിലെ യഥാര്‍ഥ ഗൂഡാലോചനക്കാരെന്നു കണ്ടെത്തിയത്.
ബോംബ് സ്‌ഫോടന കേസുകളുടെ ചരിത്രത്തില്‍ ഇതാദ്യമായി ഈ കേസുമായി യഥാര്‍ഥത്തില്‍ ബന്ധമുണ്ടായിരുന്ന അസീമാനന്ദ എന്ന വി.എച്ച്.പി സന്യാസി ഇതിലേക്കു വിരല്‍ ചൂണ്ടുന്ന കുറ്റസമ്മതമൊഴി മജിസ്‌ട്രേറ്റിനു മുൻപാകെ  രേഖപ്പെടുത്തി. അത്തരമൊരു കുറ്റസമ്മത മൊഴിയിലേക്ക് നബകുമാര്‍ സര്‍ക്കാര്‍ എന്ന അസീമാനന്ദ എത്തിപ്പെട്ട സവിശേഷമായ  സാഹചര്യം പോലുമുണ്ടായിരുന്നു. താനും കൂട്ടുകാരും ചെയ്ത കുറ്റത്തിന് ജയിലിലായ കലീം എന്ന യുവാവുമായി യാദൃഛികമായി കണ്ടുമുട്ടാനിടയായതാണ് ഈ തുറന്നു പറച്ചിലിന്റെ കാരണമെന്നും തനിക്കു മേല്‍ മറ്റൊരു സമ്മര്‍ദവും ഉണ്ടായിരുന്നില്ലെന്നും കുറ്റസമ്മത മൊഴിയില്‍ അസീമാനന്ദ എടുത്തു പറയുന്നുണ്ട്. ഈ സന്യാസിയെ ആണു പോയമാസം തെളിവില്ലെന്നു പറഞ്ഞു കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാക്കിയെന്ന നിരീക്ഷത്തോടെയാണു ജഡ്ജി അസീമാനന്ദയെ വെറുതെ വിട്ടത്. തൊട്ടു പിന്നാലെ അദ്ദേഹം തന്റെ പദവിയില്‍ നിന്നു രാജിവെക്കുകയുമുണ്ടായി. എന്തു കൊണ്ട് ഒരു ജഡ്ജി ഇത്രമാത്രം നിസ്സഹായനായി മാറി?

മക്കാ മസ്ജിദ് സ്‌ഫോടനം

അസീമാനന്ദയുടെ മൊഴി തിരുത്താനാണ് അന്വേഷണ ഏജന്‍സി ഏറ്റവുമധികം ഉല്‍സാഹിച്ചത്. എന്നാല്‍ ഇതേ മൊഴി കാരവാന്‍ എന്ന മാസികക്കും അസീമാനന്ദ ജയിലില്‍ നിന്നു നല്‍കിയിരുന്നു. ഈ ശബ്ദരേഖകള്‍ കേസിന്റെ ഭാഗമാക്കാന്‍ പോലും പോലിസ് തയാറായിട്ടില്ല എന്നറിയുക. കോണ്‍ഗ്രസ് കാലത്ത് ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ അസീമാനന്ദയെ നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിച്ചതായിരുന്നുവെങ്കില്‍ ജയിലില്‍ നിന്നു കാരവാന്‍ മാസികയോട് അതു തുറന്നു പറയുകയായിരുന്നില്ലേ അദ്ദേഹം ചെയ്യുമായിരുന്നത്?
ഈയൊരു കുറ്റസമ്മത മൊഴി മാത്രമായിരുന്നില്ല മക്കാ മസ്ജിദ് സ്‌ഫോടന കേസിലെ ഹിന്ദുത്വ ഗ്രൂപ്പിന്റെ പങ്കിനു തെളിവ്. രാജ്യത്ത് ആ കാലഘട്ടത്തില്‍ നടന്ന സംഝോത്ത, അജ്മീര്‍ തുടങ്ങിയ നിരവധി സ്‌ഫോടനങ്ങളില്‍ അസീമാനന്ദയുമായി ബന്ധമുള്ള വന്‍വാസി കല്യാണ്‍ ആശ്രമത്തിലെ വ്യക്തി ഝാര്‍ഖണ്ട് അതിര്‍ത്തിയിലെ ജാംതര എന്ന ഗ്രാമത്തില്‍ നിന്നു് ഒന്നിച്ചു വാങ്ങിയ സിം കാര്‍ഡുകളാണു ടൈമറുകളില്‍ ഉപയോഗിച്ചതെന്നു പോലിസ് കണ്ടെത്തുകയും ചെയ്തു. ഈ സിംകാര്‍ഡുകളുടെ സൂക്ഷിപ്പുകാരനായിരുന്നു മധ്യപ്രദേശിലെ ദേവാസില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് മുന്‍ പ്രചാരക് സുനില്‍ ജോഷി. കേസില്‍ ഉള്‍പ്പെട്ട ദയാനന്ദ് പാണ്ടെയില്‍ നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ അവര്‍ നടത്തിയ മുഴുവന്‍ ഗൂഡാലോചനയുടെയും ശബ്ദരേഖകള്‍ ഉണ്ടായിരുന്നു. സി.ബി.ഐയില്‍ നിന്നു കേസ് ഏറ്റെടുത്തതിനു ശേഷം 2014 വരെ കുറ്റാരോപതിര്‍ക്കെതിരെ ശാസ്ത്രീയമായ ഈ തെളിവുകള്‍ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടു പോയ എന്‍.ഐ.എ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്നതിനു ശേഷം പൊടുന്നനെ ചുവടുമാറ്റി. ഇതു മാത്രമല്ല, ഹിന്ദുത്വ സംഘടനകള്‍ പ്രതികളായ ഏതാണ്ടെല്ലാ കേസുകളും പില്‍ക്കാലത്ത് കോടതികള്‍  ബോധപൂര്‍വം ദുര്‍ബലപ്പെടുത്തുന്നതാണു രാജ്യം കണ്ടത്. എന്നാല്‍ ഇത്രയേറെ ഫോറന്‍സിക് തെളിവുകള്‍ ഏതു കങ്കാരുവിന്റെ കോടതിയില്‍ കൊടുത്താല്‍ പോലും ശിക്ഷിക്കപ്പെടുമായിരുന്നു എന്നതാണു വസ്തുത.
എന്‍.ഐ.എയുടെ തലപ്പത്ത് നിലവിലുള്ള വൈ.സി മോദി ഗുജറാത്തില്‍ ഉദ്യോഗസ്ഥനായിരിക്കവെ ‘നീതി നിഷേധത്തിലേക്കു നയിക്കുന്ന കഴിവില്ലായ്മ’യെച്ചൊല്ലി ഹരിണ്‍ പാണ്ട്യ വധക്കേസില്‍ കോടതിയുടെ ശകാരം ഏറ്റുവാങ്ങിയ ആളാണെന്നു കൂടി ഓര്‍ക്കുക. നരേന്ദ്ര മോദിയുടെ ഈ അടുപ്പക്കാരന്റെ കാലത്ത് ഹിന്ദുത്വ ഭീകരാക്രമണ കേസുകള്‍ നിത്യേനയെന്നോണമാണു കോടതികളില്‍ വഴിതെറ്റിപ്പോയത്. മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ അസീമാനന്ദയെ വെറുതെ വിട്ടപ്പോള്‍ പിന്നെ ഇതാരാണു നടത്തിയതെന്ന ചോദ്യം ബാക്കിയാകുന്നില്ലേ? യഥാര്‍ഥ ലോകത്ത് ആരോ ചിലര്‍ ബോംബ് സ്‌ഫോടനം നടത്തുന്നുണ്ടായിരുന്നല്ലോ. ആരാണെന്നു കണ്ടെത്തിയതില്‍ പോലിസിനു തെറ്റുപറ്റിയെങ്കില്‍ ഇനിയും ഈ കേസുകളില്‍ ശരിയായ അന്വേഷണം നടക്കുകയല്ലേ വേണ്ടത്?
മാലേഗാംവ് സ്‌ഫോടന കേസില്‍ നേരത്തെ ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ രേഖപ്പെടുത്തിയ സാക്ഷി മൊഴികള്‍ കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തതിനു ശേഷം കാണാതായ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കേസില്‍ മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യ നിരോധന നിയമമായ മക്കോക്ക ചുമത്തേണ്ട കാര്യമില്ലെന്ന് എന്‍.ഐ.എ കോടതിയില്‍ സ്വീകരിച്ച നിലപാടാണ് ഭീകരാക്രമണ കേസിലെ പ്രധാന പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കിയത്. പ്രതികളെ നിയമത്തിനു മുൻപില്‍ കൊണ്ടുവരാന്‍ നിയുക്തരായ അന്വേഷണ ഏജന്‍സിയാണ് അവര്‍ക്കെതിരെയുള്ള വകുപ്പുകള്‍ ദുര്‍ബലമാക്കാന്‍ കോടതിയോട് ആവശ്യപ്പെടുന്നത്! ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ മാത്രമേ രാജ്യത്ത് ഇത്തരം അസംബന്ധങ്ങള്‍ അരങ്ങേറിയിട്ടുള്ളൂ. സംഝോത്ത അടക്കം നിരവധി സ്‌ഫോടന കേസുകളില്‍ സി.ബി.ഐ പ്രതിചേര്‍ത്ത ആര്‍.എസ്.എസ് മുന്‍ പ്രചാരക് സുനില്‍ ജോഷി ദുരൂഹമായി കൊല്ലപ്പെട്ട സംഭവം, തുടക്കത്തില്‍ എന്‍.ഐ.എ അന്വേഷിച്ചിരുന്നുവെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം കേസന്വേഷണം മധ്യപ്രദേശ് പോലിസിനു കൈമാറി. വെറുമൊരു സാധാരണ മരണം എന്നതിലപ്പുറം മറ്റ് പ്രത്യേകതകളൊന്നും സംഭവത്തിലില്ലെന്നു ചൂണ്ടിക്കാട്ടി എന്‍.ഐ.എ ഈ കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷമാണു സുനില്‍ ജോഷി അജ്മീര്‍ സ്‌ഫോടന കേസില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.
എന്‍.ഐ.എയുടെ തലപ്പത്ത് നിലവിലുള്ള വൈ.സി മോദി ഗുജറാത്തില്‍ ഉദ്യോഗസ്ഥനായിരിക്കവെ ‘നീതി നിഷേധത്തിലേക്കു നയിക്കുന്ന കഴിവില്ലായ്മ’യെച്ചൊല്ലി ഹരിണ്‍ പാണ്ട്യ വധക്കേസില്‍ കോടതിയുടെ ശകാരം ഏറ്റുവാങ്ങിയ ആളാണെന്നു കൂടി ഓര്‍ക്കുക. നരേന്ദ്ര മോദിയുടെ ഈ അടുപ്പക്കാരന്റെ കാലത്ത് ഹിന്ദുത്വ ഭീകരാക്രമണ കേസുകള്‍ നിത്യേനയെന്നോണമാണു കോടതികളില്‍ വഴിതെറ്റിപ്പോയത്. മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ അസീമാനന്ദയെ വെറുതെ വിട്ടപ്പോള്‍ പിന്നെ ഇതാരാണു നടത്തിയതെന്ന ചോദ്യം ബാക്കിയാകുന്നില്ലേ? യഥാര്‍ഥ ലോകത്ത് ആരോ ചിലര്‍ ബോംബ് സ്‌ഫോടനം നടത്തുന്നുണ്ടായിരുന്നല്ലോ. ആരാണെന്നു കണ്ടെത്തിയതില്‍ പോലിസിനു തെറ്റുപറ്റിയെങ്കില്‍ ഇനിയും ഈ കേസുകളില്‍ ശരിയായ അന്വേഷണം നടക്കുകയല്ലേ വേണ്ടത്?

അജ്മീർ സ്‌ഫോടനം

നിലവില്‍ വിചാരണ നടക്കുന്ന സംഝോത്ത ട്രെയിന്‍ സ്‌ഫോടന കേസിന്റെ അവസ്ഥയും ഇതുതന്നെയാണ്. പ്രധാനപ്പെട്ട സാക്ഷികളെല്ലാം കൂറുമാറിക്കഴിഞ്ഞു. അജ്മീര്‍ സ്‌ഫോടന കേസിലെ മുഖ്യസാക്ഷികളിലൊരാളായ രണ്‍ധീര്‍ സിങ് 2015ല്‍ കൂറുമാറിയിരുന്നു. പിന്നീട് അദ്ദേഹത്തിനു ഝാര്‍ഖണ്ട് മന്ത്രിസഭയില്‍ കൃഷി-മൃഗസംരക്ഷണ വകുപ്പ് ലഭിക്കുകയാണുണ്ടായത്. ഈ കേസിലാണു ഭീകരാക്രമണ കേസുകളുടെ ചരിത്രത്തില്‍ ഏറ്റവുമധികം സാക്ഷികള്‍ കൂറുമാറിയത്. ആര്‍.എസ്.എസ് കേന്ദ്ര കാര്യകാരിണി സമിതി അംഗം ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെട്ടതായി ആരോപണമുയര്‍ന്ന ഈ കേസില്‍ രണ്ടു പ്രചാരകുമാരെ കോടതി ശിക്ഷിക്കുകയുമുണ്ടായി. പക്ഷേ കേസില്‍ ഇത്രവലിയ അട്ടിമറി നടന്നിട്ടും എന്‍.ഐ.എ അത് അവഗണിക്കുകയാണുണ്ടായത്. പോലിസിന്റെ ഭാവനാ വിലാസങ്ങളായ ജിഹാദീ സിദ്ധാന്തവും മറ്റും മാറ്റി നിര്‍ത്തിയാല്‍ നിയമാനുസൃതമായ രീതിയില്‍ കണ്ടെടുത്ത തൊണ്ടികളോ ഫോറന്‍സിക് തെളിവുകളോ കേസിനാസ്പദമായ സാഹചര്യമോ ഒന്നുമില്ലാതെയാണ് ഒരു കൂട്ടം കേസുകള്‍ കോടതിയിലെത്തുന്നതെങ്കില്‍ മറുഭാഗത്തു കൃത്യമായ തെളിവുകളാണ് ഇതുവരെയുള്ള എല്ലാ കേസുകളിലും ശേഖരിക്കപ്പെട്ടത്. എന്നിട്ടും ഈ കേസുകള്‍ ഇല്ലാതായി മാറുന്നുവെങ്കില്‍ ഭീകരാക്രമണങ്ങള്‍  രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നുവെന്ന സംശയത്തെ ബലപ്പെടുത്തുക മാത്രമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ ചെയ്യുന്നത്.
Top