സംവരണത്തിനെതിരെയുള്ള വാളെടുപ്പുകള്‍
റിസര്‍വേഷന്‍ ഒന്നിന്റെയും അവസാനമല്ല. ഇത് പല സമുദായങ്ങളും നേരിടുന്ന പരാധീനതകള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ്. സാമൂഹികമായി പുറംതള്ളപ്പെട്ട ഓരോ വിഭാഗങ്ങളുടെയും ക്രിയാത്മക സഹകരണവും പങ്കാളിത്തവും എല്ലാ സാമൂഹ്യ വിഷയങ്ങളിലും തലങ്ങളിലും ഉറപ്പാക്കുക എന്നതാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ‘സംവരണം സമൂഹത്തെ പല തട്ടുകളായി തിരിച്ചു’ എന്ന തെറ്റിദ്ധാരണാജനകമായ ഒരു വാദമുണ്ട്. ഇന്ത്യന്‍ സമൂഹം നൂറ്റാണ്ടുകളായി പല ജാതികളായി പിരിഞ്ഞു കഴിഞ്ഞിരുന്നു. ആ അവസ്ഥയില്‍ റിസര്‍വ്വേഷന്‍ ജാതി യെ ഉന്മൂലനം ചെയ്തു എന്നു പറയേണ്ടിവരും. കാരണം ഇന്ത്യയില്‍ ഏതാണ്ട് 5,000-ത്തോളം ജാതികളാണ് പിന്നാക്ക വിഭാഗങ്ങളായി കരുതപ്പെട്ടിരുന്നത്. ഇവയെ മൂന്നു വിഭാഗങ്ങളായി (എസ്.സി., എസ്.ടി., ഒ.ബി.സി.) ചുരുക്കുകയാണ് സംവരണം ചെയ്തത്. അംബേദ്കര്‍ തെരഞ്ഞെടുത്ത ഈ രീതിയാണ് ജാതിയെ ഇല്ലാതാക്കാനുള്ള ശരിയായ മാര്‍ഗ്ഗം.
ഗുജറാത്തിലെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 15 ശതമാനം വരുന്ന ഒരു വിഭാഗമാണ് പാട്ടീദാര്‍ പട്ടേല്‍. ഗുജറാത്തിലെ വ്യാപാരത്തിന്റെ ഏതാണ്ട് സിംഹഭാഗവും പട്ടേലുകളുടെ കൈകളിലാണ്. അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ആള്‍ട്ടര്‍നേറ്റീവ്‌സിലെ എക്കണോമിക്‌സ് പ്രൊഫസറായ ഇന്ദിര ഹിര്‍വ്വേ സാക്ഷ്യപ്പെടുത്തുന്നത് പട്ടേലുകള്‍ രാഷ്ട്രീയമായും സാമൂഹ്യമായും സാമ്പത്തികമായും വളരെ ശക്തമായ ഒരു മുന്നാക്കസമുദായമാണ് എന്നാണ്. അത്തരത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഒരു സമുദായമാണ് ഒ.ബി.സി. സംവരണം ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് സമരമുഖത്ത്
1980-കളില്‍ ഇതേ പട്ടേല്‍ സമുദായം സംഘടിച്ച് തെരുവില്‍ ഇറങ്ങിയതും ഒരു സംവരണ
_________________________________
ഇന്ത്യയില്‍ എവിടെയും കേരളത്തിലും മുന്നോക്ക സമുദായങ്ങളില്‍ പെട്ട ചിലരെല്ലാം ദാരിദ്ര്യം അനുഭവിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഒ.ബി.സി.കളുമായും ദലിതരുമായും തട്ടിച്ചുനോക്കിയാല്‍ അത് തുലോം നിസ്സാരമായിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാമ്പത്തിക സര്‍വ്വേകള്‍ ഒന്നു പരിശോധിച്ചുനോക്കിയാല്‍ മതിയാകും. പക്ഷേ, ദരിദ്രനായ മുന്നോക്കക്കാരനും ദരിദ്രനായ പിന്നാക്കക്കാരനും തമ്മില്‍ വലിയ അന്തരമുണ്ട്. എത്ര ദരിദ്രനായാലും സവര്‍ണ്ണസമുദായങ്ങള്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നിലായിരിക്കും. തലമുറകളുടെ ഒരു വിദ്യാഭ്യാസ പാരമ്പര്യം തന്നെ അവര്‍ക്കുണ്ടാകും. എന്നാല്‍ പിന്നാക്കക്കാരന്റെ വിദ്യാഭ്യാസ പാരമ്പര്യം ഒന്നോ രണ്ടോ തലമുറക്കപ്പുറം പോവില്ല. ഈ പരാധീനത അവരുടെ പുതിയ തലമുറകളുടെ കഴിവിലും പ്രതിഫലിക്കും. അതുകൊണ്ടാണ് എന്‍ട്രന്‍സ് പരീക്ഷകളിലും സിവില്‍ സര്‍വ്വീസ് പരീക്ഷകളിലും വിജയം കണ്ടെത്തുന്ന പിന്നാക്കക്കാരുടെ എണ്ണം ഇപ്പോഴും കുറവായിരിക്കുന്നത്. മാത്രവുമല്ല ദരിദ്രരായ മുന്നാക്കക്കാരനും പിന്നാക്കക്കാരനും കിട്ടുന്ന സാമൂഹ്യ സ്വീകാര്യതയിലും വ്യത്യാസം കാണാം. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥ അവരില്‍ അടിച്ചേല്‍പിച്ചതാണ് ഈ സാമൂഹിക പിന്നാക്കാവസ്ഥ.
_________________________________
തങ്ങള്‍ക്ക് ജാതിസംവരണം വേണമെന്നതല്ല പട്ടേലുകളുടെ യഥാര്‍ത്ഥ ആവശ്യം. ജാതി സംവരണം എടുത്തുകളയണം എന്നതാണ്. ഇതേ ആവശ്യം തന്നെയാണ് ജാട്ടുകളും ഗുജ്ജാറുകളും കേരളത്തിലെ നായന്മാര്‍ പോലുള്ള ഇന്ത്യയിലെ മേല്‍ജാതി സമുദായ സംഘടനകള്‍ വര്‍ഷങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസ്. നേതാവ് വൈദ്യയുടെ പ്രസ്താവന ഇതിന്റെ പ്രത്യക്ഷമായ തെളിവാണ്. വൈദ്യ പറയുന്നത്- ‘ജാതിക്ക്
കേരളത്തില്‍ ഒ.ബി.സി. സംവരണം ഏര്‍പ്പെടുത്തുന്നതിന് വളരെ മുമ്പു തന്നെ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ഛത്രപതി സാഹുജി മഹാരാജാവാണ് ഇന്ത്യയില്‍ ആദ്യമായി ഒ.ബി.സി.ക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. ഭരണത്തിലും ഉദ്യോഗത്തിലും തങ്ങള്‍ക്കു കൂടി പങ്കാളിത്തമുണ്ടെന്ന് ഒ.ബി.സി.കളെ ബോദ്ധ്യപ്പെടുത്തുക എന്നതുകൂടിയാണ് സംവരണത്തിന്റെ ഉദ്ദേശ്യം. ഇതേ കാരണം, അതായത് പിന്നാക്കക്കാരുടെ ഭരണ-അധികാര പങ്കാളിത്തമാണ് ജാതി ഹിന്ദുക്കളുടെ സംവരണ വിരുദ്ധതയുടെ യഥാര്‍ത്ഥ വിഷയം. പിന്നാക്കക്കാരുടെ ഭരണ-അധികാര പങ്കാളിത്തം ഒഴിവാക്കാനുള്ള എളുപ്പവഴിയാണ് യഥാര്‍ത്ഥത്തില്‍ സാമ്പത്തിക
ഇന്ത്യയില്‍ എവിടെയും കേരളത്തിലും മുന്നോക്ക സമുദായങ്ങളില്‍ പെട്ട ചിലരെല്ലാം ദാരിദ്ര്യം അനുഭവിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഒ.ബി.സി.കളുമായും ദലിതരുമായും തട്ടിച്ചുനോക്കിയാല്‍ അത് തുലോം നിസ്സാരമായിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാമ്പത്തിക സര്‍വ്വേകള്‍ ഒന്നു പരിശോധിച്ചുനോക്കിയാല്‍ മതിയാകും. പക്ഷേ, ദരിദ്രനായ മുന്നോക്കക്കാരനും ദരിദ്രനായ പിന്നാക്കക്കാരനും തമ്മില്‍ വലിയ അന്തരമുണ്ട്. എത്ര ദരിദ്രനായാലും സവര്‍ണ്ണസമുദായങ്ങള്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നിലായിരിക്കും. തലമുറകളുടെ ഒരു വിദ്യാഭ്യാസ പാരമ്പര്യം തന്നെ അവര്‍ക്കുണ്ടാകും. എന്നാല്‍ പിന്നാക്കക്കാരന്റെ വിദ്യാഭ്യാസ പാരമ്പര്യം ഒന്നോ രണ്ടോ തലമുറക്കപ്പുറം പോവില്ല. ഈ പരാധീനത അവരുടെ പുതിയ തലമുറകളുടെ കഴിവിലും പ്രതിഫലിക്കും. അതുകൊണ്ടാണ് എന്‍ട്രന്‍സ് പരീക്ഷകളിലും സിവില്‍ സര്‍വ്വീസ് പരീക്ഷകളിലും വിജയം കണ്ടെത്തുന്ന പിന്നാക്കക്കാരുടെ എണ്ണം ഇപ്പോഴും കുറവായിരിക്കുന്നത്. മാത്രവുമല്ല ദരിദ്രരായ മുന്നാക്കക്കാരനും പിന്നാക്കക്കാരനും കിട്ടുന്ന സാമൂഹ്യ സ്വീകാര്യതയിലും വ്യത്യാസം കാണാം. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥ അവരില്‍ അടിച്ചേല്‍പിച്ചതാണ് ഈ സാമൂഹിക പിന്നാക്കാവസ്ഥ. അതു മറികടക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോഴും നിലനില്‍ക്കുന്ന ഉന്നതവിദ്യാഭ്യാസരംഗത്തെ പിന്നാക്ക
ഉത്തരേന്ത്യയിലേതിനു സമാനമായ നിലപാടുകളാണ് ഇവിടത്തെ നായര്‍ സമുദായങ്ങളും മറ്റു മുന്നാക്ക സമുദായങ്ങളും മുന്നോട്ടുവക്കുന്നത്. എന്‍.എസ്.എസ്. പ്രതിനിധി സഭാംഗവും മുന്‍ ലെയ്‌സന്‍ ഓഫീസറും ഇപ്പോഴത്തെ വനം വികസനകോര്‍പ്പറേഷന്‍ ചെയര്‍മാനുമായ അഡ്വ. എം.മനോഹരന്‍ പിള്ള കേരളശബ്ദത്തില്‍ എഴുതിയ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ഒന്ന് പരിശോധിക്കാവുന്നതാണ്. അതിലൊന്ന്, നായരടക്കമുള്ള ഇന്ത്യയിലെ വിവിധ മുന്നാക്കസമുദായങ്ങളുടെ ജനസംഖ്യാ ശതമാനമാണ്. ഇന്ത്യയിലെ മുന്നാക്ക സമുദായങ്ങളുടെ ജനസംഖ്യ 40%-ത്തോളവും കേരളത്തിലേത് 38%-വും വരുമെന്നാണ് എം.മനോഹരന്‍ പിള്ള എഴുതുന്നത്. അതിന് അദ്ദേഹം ആശ്രയിക്കുന്നത് വര്‍ഷം വെളിപ്പെടുത്താത്ത ഒരു നാഷണല്‍ സാമ്പിള്‍ സര്‍വ്വേയും ഫാമിലി ഹെല്‍ത്ത് സര്‍വ്വേയുമാണ്. 1931-നു ശേഷം ജാതി തിരിച്ചുള്ള സെന്‍സസ് നടന്നത് ഈയിടെ ആണ്. ആ
____________________________________
ഇന്ത്യയിലെ എല്ലാ മുന്നാക്ക സമുദായങ്ങളും ഈ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാനാണ് താല്‍പര്യപ്പെടുന്നത്. 50 ശതമാനം സംവരണം മുന്നോക്കസമുദായങ്ങള്‍ക്ക് ദോഷമായിത്തീരുന്നു എന്നതാണ് മനോഹരന്‍ പിള്ള അവകാശപ്പെടുന്നത്. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ആകമാനം 22 ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരും 52 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങളും കൂടി 74 ശതമാനം സംവരണ വിഭാഗങ്ങള്‍ മാത്രമുണ്ട്. എന്തായാലും ഒരു പ്രദേശത്ത് നിന്നവരായിരിക്കുമല്ലോ വന്നവരേക്കാള്‍ കൂടുതല്‍. സംവരണക്കാര്‍ ഇവിടത്തെ തദ്ദേശീയരാണ്. കേരളത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരും മറ്റു പിന്നാക്ക വിഭാഗങ്ങളും കൂടി മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 75 ശതമാനത്തോളം വരും. സംവരണം ജനസംഖ്യാനുപാതികമാണെങ്കില്‍ വെറും 50 ശതമാനം സംവരണം പ്രതികൂലമായി ബാധിക്കുന്നത് ഇവരെയാണ്. അതുകൊണ്ടു കൂടിയാണ് സര്‍ക്കാര്‍ പൊതുമേഖലാ സര്‍വ്വീസില്‍ ഇവരുടെ പ്രാതിനിധ്യം തുലോം കുറവായിരിക്കുന്നത്. വര്‍ഷം എത്രകഴിഞ്ഞാലും ജനസംഖ്യ കൂടുമ്പോള്‍ എങ്ങനെയായാലും ആനുപാതികമായ വര്‍ദ്ധനയല്ലേ ഓരോ സമുദായത്തിനും സംഭവിക്കൂ. അല്ല മറിച്ചാണെങ്കില്‍ പിന്നാക്ക വിഭാഗങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്നുണ്ടെന്ന് സമ്മതിക്കേണ്ടി വരും.
_____________________________________
സംവരണക്കാര്‍ ഇവിടത്തെ തദ്ദേശീയരാണ്. കേരളത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരും മറ്റു പിന്നാക്ക വിഭാഗങ്ങളും കൂടി മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 75 ശതമാനത്തോളം വരും. സംവരണം ജനസംഖ്യാനുപാതികമാണെങ്കില്‍ വെറും 50 ശതമാനം സംവരണം പ്രതികൂലമായി ബാധിക്കുന്നത് ഇവരെയാണ്. അതുകൊണ്ടു കൂടിയാണ് സര്‍ക്കാര്‍ പൊതുമേഖലാ സര്‍വ്വീസില്‍ ഇവരുടെ പ്രാതിനിധ്യം തുലോം കുറവായിരിക്കുന്നത്. വര്‍ഷം എത്രകഴിഞ്ഞാലും ജനസംഖ്യ കൂടുമ്പോള്‍ എങ്ങനെയായാലും ആനുപാതികമായ
ശാസ്ത്രസാഹിത്യ പരിഷത്ത് സാമ്പിള്‍ സര്‍വ്വേ (കേരള പഠനം) 2004 പ്രകാരം കേരളത്തിലെ മുന്നാക്ക ഹിന്ദുക്കളുടെ ജനസംഖ്യ 14 ശതമാനം മാത്രമാണ്. മൊത്തം ക്രിസ്ത്യാനികള്‍ 18.3 ശതമാനമാണ്. അതില്‍ നിന്നും ദലിത് ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറച്ചാല്‍ ഒരു 10-12 ശതമാനം വരും മുന്നാക്ക ക്രിസ്ത്യാനികളുടെ ജനസംഖ്യ. അങ്ങനെ വരുമ്പോള്‍ മൊത്തം മുന്നോക്കക്കാര്‍ ഏതാണ്ട് 26% ശതമാനമോ അതില്‍ കുറവോ മാത്രമായിരിക്കും. എങ്ങനെ കൂട്ടിയാലും അത് 38 ശതമാനമാകുന്നില്ല. അങ്ങനെ വരുമ്പോള്‍ പിന്നാക്കക്കാരുടെ ജനസംഖ്യ 75 ശതമാനമായി തന്നെ തുടരുന്നത് കാണാം. നരേന്ദ്രന്‍ കമ്മീഷന്‍ സര്‍വ്വേയിലും മണ്ഡല്‍ കമ്മീഷന്‍ സര്‍വ്വേയിലും സംവരണ സമുദായങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം പോയിട്ട് സംവരണം ചെയ്യപ്പെട്ട പ്രാതിനിധ്യം പോലും ലഭിച്ചിട്ടില്ല എന്നുകാണാം. ഉന്നത തസ്തികകളിലെ പ്രാതിനിധ്യം വളരെ പരിതാപകരമാണുതാനും. എന്നാല്‍ എല്ലായിടത്തും ജനസംഖ്യയേക്കാള്‍ ഇരട്ടി വരുന്ന പ്രാതിനിധ്യമാണ് മുന്നോക്കക്കാര്‍ കയ്യടക്കിയിരിക്കുന്നത്. അവിടെയാണ് തങ്ങളുടെ കഴിവും യോഗ്യതയും അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ദിവസവും ജോഗിങ്ങും പരിശീലനവും ചെയ്യുന്ന ആളെയും വര്‍ഷങ്ങളോളം ചങ്ങലക്കിട്ട അടിമയേയും ഒരേ പോയിന്റില്‍ നിര്‍ത്തി ഒരുമിച്ചോടിച്ചിട്ട് ആദ്യത്തെയാള്‍ ജയിക്കുമ്പോള്‍ അത് കഴിവും യോഗ്യതയുമാണെന്നു പറഞ്ഞാല്‍ അതു ശരിയാകുമോ…? അത് ആധിപത്യമനോഭാവമാണ്. എന്താണ് മെറിറ്റ് നിശ്ചയിക്കുന്നതിലെ അളവുകോല്‍. കേവലം പരീക്ഷകളാണോ? മെറിറ്റ് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത് വളരെ ഇടുങ്ങിയ കാഴ്ചപ്പാടുകളുടെയും ഏകകങ്ങളുടെയും അടിസ്ഥാനത്തിലാണ്. പരീക്ഷകള്‍ മെറിറ്റിന്റെ അവസാന വാക്കാണോ? ചോദ്യപേപ്പര്‍
ഇങ്ങനെയിരിക്കെയാണ് എന്‍.എസ്.എസ്. ഭൂരിപക്ഷസമുദായമെന്ന് അവകാശവാദം ഉന്നയിച്ച് ഭരണത്തിന്റെ ‘താക്കോലിന്’ പിടിവലി നടത്തുന്നത്. ഈ ഭൂരിപക്ഷവാദത്തെ പിന്തുണക്കുന്നതാണ് ഇവിടത്തെ മാധ്യമങ്ങളുടെ നിലപാടുകള്‍. എന്നാല്‍ ഇവിടത്തെ ഭൂരിപക്ഷസമുദായം മുസ്ലീംകളോ ഈഴവരോ ആയിരിക്കും. മൂന്നാമത് ക്രിസ്ത്യാനികള്‍ വരും അതിനും പിന്നിലാണ് അഭിനവ ഭൂരിപക്ഷ നായന്മാര്‍ വരിക. ഭൂരിപക്ഷസമുദായത്തിന് താക്കോല്‍ സ്ഥാനം കിട്ടണമെന്ന വാദത്തിലൂടെ നായര്‍ക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിക്കണമെന്നാണ് എന്‍.എസ്.എസ്. പരോക്ഷമായി പറയുന്നത്. യഥാര്‍ത്ഥ ഭൂരിപക്ഷമായ ഈഴവരും എന്‍.എസ്.എസിനെ പിന്തുണച്ചത് ഈ വസ്തുതകള്‍
_____________________________________
തങ്ങള്‍ക്ക് ജാതിസംവരണം വേണമെന്നതല്ല പട്ടേലുകളുടെ യഥാര്‍ത്ഥ ആവശ്യം. ജാതി സംവരണം എടുത്തുകളയണം എന്നതാണ്. ഇതേ ആവശ്യം തന്നെയാണ് ജാട്ടുകളും ഗുജ്ജാറുകളും കേരളത്തിലെ നായന്മാര്‍ പോലുള്ള ഇന്ത്യയിലെ മേല്‍ജാതി സമുദായ സംഘടനകള്‍ വര്‍ഷങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസ്. നേതാവ് വൈദ്യയുടെ പ്രസ്താവന ഇതിന്റെ പ്രത്യക്ഷമായ തെളിവാണ്. വൈദ്യ പറയുന്നത്- ‘ജാതിക്ക് ഇന്ന് പ്രസക്തിയില്ലാത്തതുകൊണ്ട് ജാതി അടിസ്ഥാനത്തില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കുന്ന സംവരണം എടുത്തുകളയണം എന്നാണ്. പകരം സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയാല്‍ മതി’ എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സംവരണത്തിന്റെ ചരിത്രമോ സാഹചര്യങ്ങളോ ഇന്നും തുടരുന്ന പരോക്ഷവും പ്രത്യക്ഷവുമായ തൊട്ടുകൂടായ്മയോ കീഴാള വിരുദ്ധ അതിക്രമങ്ങളോ ഇന്നും നിലനില്‍ക്കുന്ന കീഴാളരുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയോ മനസ്സിലാക്കാതെയല്ല വൈദ്യ ഇത് പറയുന്നത്. മറിച്ച് ഇന്ത്യയിലെ സവര്‍ണ്ണ സാമൂഹ്യ ശ്രേണീകരണത്തിലെ നിര്‍ബന്ധബുദ്ധിയും പച്ചയായ സ്വാര്‍ത്ഥതയുമാണ് ഇവരെക്കൊണ്ട് ഇത് പറയിക്കുന്നത്.
_____________________________________
എന്തുതന്നെയായാലും സംവരണം പിന്നാക്കക്കാരനെ അളക്കാനും ഒതുക്കാനുമുള്ള ഒരു ഉപകരണം കൂടിയായി പരക്കെ ഉപയോഗിക്കപ്പെടുന്നു. അവന്റെ നേട്ടങ്ങളെല്ലാം സംവരണത്തിന്റെ പേരില്‍ നിസ്സാരവത്കരിക്കപ്പെടുന്നു. എന്നാല്‍ അവന്റെ അവസരങ്ങളും സാദ്ധ്യതകളും സംവരണത്തിനുള്ളില്‍ ഒതുക്കിനിര്‍ത്തപ്പെടുന്നു. എവിടേയും രാഷ്ട്രീയത്തിലും ഭരണത്തിലും ഉദ്യോഗത്തിലുമെല്ലാം പിന്നാക്കക്കാരന്‍ മെറിറ്റോടെ വന്നാലും
ഗവണ്‍മെന്റ് സര്‍വ്വീസുകളിലെ നിയമനനില നോക്കിയാല്‍ ക്ലാസ്-1, ക്ലാസ്-2 തസ്തികകളില്‍ നിയമനം ലഭിച്ച പിന്നാക്കക്കാരുടെ എണ്ണം തുലോം കുറവാണ്. അത് വരേണ്യരുടെ അനിഷേധ്യ ഇടമായി ഇന്നും നിലനിര്‍ത്തപ്പെടുന്നു. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമനം ലഭിച്ചിട്ടുള്ള പിന്നാക്കക്കാര്‍ ഭൂരിഭാഗവും ക്ലാസ്-3, ക്ലാസ്-4 തസ്തികകളില്‍ പ്രവേശിച്ചവരാണ്. കണ്ടിജന്‍സി അഥവാ മാലിന്യ നിര്‍മ്മാര്‍ജ്ജന ജോലികളെല്ലാം തന്നെ പട്ടികവിഭാഗങ്ങള്‍ക്ക് റിസര്‍വ്വ് ചെയ്തതുപോലെയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആശ്രിത നിയമനങ്ങള്‍ നടക്കുന്നത് കണ്ടിജന്‍സി ജോലികളിലാണ്. കൊല്ലം
ആദായനികുതിയുടെ പരിധിയില്‍ പെടാത്ത മുന്നാക്കസമുദായാംഗങ്ങളെ ഒ.ബി.സി.ക്ക് തുല്യമായി പരിഗണിച്ച് വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ സംവരണം നല്‍കണമെന്ന് സിന്‍ഹു കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുവെന്ന് മനോഹരന്‍ പിള്ള പറയുന്നു. ഇപ്പോള്‍ തന്നെ സ്വന്തം ജനസംഖ്യയുടെ ഇരട്ടി പ്രാതിനിധ്യം കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളിലുള്ള ഇവര്‍ക്ക് സാമ്പത്തിക സംവരണം കൂടി ഏര്‍പ്പെടുത്തിയാല്‍ പാവം പിന്നാക്കക്കാരന് പിന്നെ എന്തു ബാക്കിയുണ്ടാകും? ഇത് വെറും ആര്‍ത്തി മാത്രമല്ല, നൂറ്റാണ്ടുകളായുള്ള മുന്നോക്കക്കാരന്റെ കീഴാളവിരുദ്ധതയുടെ ചായംതേച്ച മുഖം കൂടിയാണ്. ജാതി അടിസ്ഥാനത്തില്‍ ഉദ്യോഗമോ ജോലിയോ കൊടുക്കേണ്ട ആവശ്യമില്ല എന്നു പറയുന്ന വൈദ്യ, തിരുപ്പതിയിയിലേയും
സംവരണമെന്ന വാക്ക് യഥാര്‍ത്ഥത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വാക്കാണ്. സംവരണം എന്ന് പരക്കെ പറയപ്പെടുന്ന ഈ സംവിധാനത്തെ ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ‘പ്രാതിനിധ്യം’ എന്നാണ്. ഇതൊരു വ്യക്തിക്കോ സമുദായത്തിനോ അവരുടെ കഴിവുകൊണ്ട് നേടാവുന്ന ഒന്നല്ല. മറിച്ച് , പ്രത്യേക
റിസര്‍വേഷന്‍ ഒന്നിന്റെയും അവസാനമല്ല. ഇത് പല സമുദായങ്ങളും നേരിടുന്ന
________________________