സ്‌നേഹമില്ലാത്ത ഒരുമ്മ

November 15, 2014

ഒട്ടും സ്‌നേഹമില്ലാതെ, ചുണ്ടോട് ചുണ്ട് ചേര്‍ത്തുകൊണ്ടുതന്നെ, സമാനമായ ആശയങ്ങള്‍ കോര്‍ത്തുവെച്ച് കൊണ്ടുതന്നെ, ഉച്ചനീചത്വങ്ങളില്ലാത്ത മനുഷ്യര്‍ പ്രതിഷേധിക്കട്ടെ. തെരുവുകളില്‍ ഒളിക്യാമറകളുമായി, കാമം പരതുന്നവര്‍, പാവാടയുടെ നീളക്കുറവ് മൂലം സിനിമാ ഹാളുകളില്‍ പ്രവേശനം നിഷേധിക്കുന്നവര്‍, നിന്റെ അമ്മയെയും പെങ്ങളെയും ഉമ്മ വെയ്ക്കാന്‍ തെരുവിലേക്കിറക്കുമോ എന്ന് ആക്രോശിക്കുന്നവര്‍ എല്ലാം ആ നിമിഷം ഒന്നു പകച്ചുനിന്ന്, പിന്നെ സംസ്‌കാരത്തെച്ചൊല്ലി വിലപിച്ച്, പിന്നെ നിശ്ശബ്ദരായി, മരണപ്പെടട്ടെ.

ക്കീലയുടെ ആത്മകഥയില്‍ കിന്നാരത്തുമ്പികളില്‍ അഭിനയിച്ചതിനുശേഷം അവര്‍ക്കും സഹനടനും ഉണ്ടായ അനുഭവത്തെക്കുറിച്ച് അവര്‍ ഇങ്ങനെ പറയുന്നു.
‘നാണക്കേട് സഹിക്കാന്‍ കഴിയാതെ സഞ്ജു (സഹനടന്‍) നാടുവിട്ടെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. തമിഴിലും തെലുങ്കിലുമെല്ലാം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും കേള്‍ക്കാത്ത അപമാനകരമായ കാര്യങ്ങളാണ് പിന്നീട് കേള്‍ക്കുന്നത്. എനിക്കാണ് അന്ന് മലയാളികളുടെ സൈക്കോളജി മനസ്സിലായത്.  ഇന്ത്യയിലെ ഏറ്റവും ബുദ്ധിയുള്ളവരും സംസ്‌കാരസമ്പന്നരുമാണ് മലയാളികള്‍ എന്നാണ് വെപ്പ്. അവര്‍ വിശാലമനസ്‌കരാണെന്നും പറയപ്പെടുന്നു. കലയ്ക്കും സാഹിത്യത്തിനുമെല്ലാം പേരുകേട്ട നാടാണല്ലോ കേരളം. അങ്ങനെയുള്ള കേരളത്തില്‍ നിന്നും ഇത്തരം ഗോസിപ്പുകള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. സ്‌ക്രീനില്‍ കാണുന്നതെല്ലാം അഭിനയമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. എനിക്ക് തോന്നുന്നത് ആ ചെറുപ്പക്കാരനോടുള്ള ഒരുതരം അസൂയയാണ് മലയാളികളെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതെന്നാണ്. എല്ലാ ആഗ്രഹങ്ങളും അടിച്ചമര്‍ത്തി കഴിയുന്നവരാണ് മലയാളികള്‍ എന്ന് തോന്നുന്നു. അവര്‍ക്കെല്ലാം വേണം, കാണണം, ആസ്വദിക്കണം. ശേഷം എല്ലാത്തിനെയും കുറ്റം പറയുകയും ചെയ്യും’.
ഷക്കീലയുടെ അഭിപ്രായം അസ്ഥാനത്തല്ലെന്ന് സംശയമില്ലാതെ പറയാം. രഞ്ജിനി ഹരിദാസിനോടും കാലങ്ങളായി മലയാളി ചെയ്തുകൊണ്ടിരിക്കുന്നത് ഈ അസൂയ കലര്‍ന്ന അവഹേളനമാണ്. സമകാലീന സംഭവങ്ങളുടെ വെളിച്ചത്തില്‍ മലയാളിയിലെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയ്ക്ക് ഇതിലും ഭീകരവും അറപ്പുളവാക്കുന്നതുമായ മാനം കൈവന്നിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. മറൈന്‍ ഡ്രൈവിലെ ആദ്യ ഉമ്മസമരത്തിന് വന്നവരെ ആട്ടിപ്പായിക്കാനുള്ള ധൈര്യവും സ്റ്റേറ്റിന്റെ അനുമതിയും അത് ആര്‍ജ്ജിച്ചിരിക്കുന്നു.
ഡൗണ്‍ടൗണ്‍ റെസ്റ്ററന്റില്‍ നടന്ന യുവമോര്‍ച്ച ആക്രമണത്തിനെതിരായി നടന്ന ഉമ്മസമരത്തോട് വിയോജിക്കാന്‍ പല കാരണങ്ങളും ഉണ്ടായിരുന്നു. അതിന് പ്രേരിപ്പിച്ച സംഭവത്തിലെ മുസ്ലീം വിരുദ്ധതയെ കണ്ടില്ലെന്ന് വയ്ക്കാതെ അതിനും ഇടം (സ്‌പേസ്) കൊടുക്കാന്‍ സമരം പരാജയപ്പെട്ടിരുന്നു. സദാചാര പോലീസിംഗിനെതിരായ സമരത്തില്‍ അതിനെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലുള്ള മാര്‍ഗ്ഗം സ്വീകരിക്കുന്നതായിരിക്കും ഉചിതം എന്നും വിശ്വസിക്കുന്നു. പരസ്യമായി ഉമ്മ വയ്ക്കാന്‍ സാധിക്കാത്തവര്‍ക്കും സമരത്തില്‍ പങ്കെടുത്ത് സദാചാരപ്പോലീസിംഗിനെ എതിര്‍ക്കാന്‍ കഴിയണമല്ലോ. എന്നാല്‍ ഇന്ന് ഇവ അസ്ഥാനത്താണ്. ഉമ്മസമരം ഒരു യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. കാരണം, മറൈന്‍ ഡ്രൈവിലെ ഉമ്മവെപ്പുകാരെ ആട്ടിപ്പായിക്കാന്‍ പാര്‍ട്ടിഭേദമന്യേ ഭാരതസംസ്‌കാര സ്‌നേഹികള്‍ ഒത്തുകൂടി. എസ്. ഡി. പി. ഐ.യും, വി. എച്ച്. പി.യും, കെ. എസ്. യു. വും ഒട്ടും മടിയില്ലാതെ ഒരേ കാരണത്തിനുവേണ്ടി കൊടിയുയര്‍ത്തി. കെ. എസ്. യു. വിന്റെ കാര്യത്തിലാകുമ്പോള്‍ വായ മൂടിക്കെട്ടി എന്നതാവും ഉചിതം.

____________________________
രണ്ടുപേര്‍ തമ്മില്‍ ചേര്‍ന്നുനിന്ന് ചുംബിച്ചാല്‍ തകര്‍ന്നുപോകുന്ന സംസ്‌കാരത്തെ തള്ളിപ്പറയാന്‍ രാജ്യമൊട്ടും ആളുകള്‍ ആദ്യമായി ആര്‍ജ്ജവം കാണിക്കുന്നു. ഇവിടെയാണ് ഉമ്മ സമരത്തിന്റെ വിജയം. അത് നിഷേധിക്കാനാവാത്ത ‘ഇന്നാ’ണ്. നാളെ റെസ്റ്റോറന്റിലോ റോഡിലോ രണ്ടുപേര്‍ ഉമ്മ വെച്ചാല്‍ അത് അശ്ലീലമല്ലെന്നും ഒളിഞ്ഞുനോട്ടത്തിനുള്ള ലക്ഷണമല്ലെന്നും വ്യക്തമാക്കുന്ന ‘ഇന്ന്’.
ഉമ്മയെ ഉള്‍ക്കൊണ്ട് സമരങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുമ്പോഴും ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. കിസ് ഓഫ് ലവ് എന്ന പേര് ഒരു രാഷ്ട്രീയ പരിസരത്തില്‍ അഭികാമ്യമല്ല. സ്‌നേഹിക്കുന്നവര്‍ തമ്മിലുള്ള ഉമ്മകളല്ല ഇത്.
____________________________

ഇതുവഴി ഉമ്മസമരത്തിന് അതുവരെയില്ലാതിരുന്ന രാഷ്ട്രീയമാനം കൈവരികയാണുണ്ടായത്. ഇത് കേരളത്തിനും മേല്‍പ്പറഞ്ഞ സംസ്‌കാരസമ്പന്നമായ ഭാരതത്തിനും സംഭവിക്കാവുന്നതില്‍ വെച്ചേറ്റവും മഹത്തായ ഒരു വിജയമാണ്. സദാചാരപോലീസിംഗിനെതിരെ പ്രതികരിക്കുന്നവരെ, അവരുടെ മാര്‍ഗ്ഗം പരസ്യ ഉമ്മയാണ് എന്നതുകൊണ്ടുമാത്രംഭരണകൂടം മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉമ്മ അശ്ലീലമത്രേ. തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗത്തുമായി നടന്ന ഉമ്മസമരങ്ങളെല്ലാം തന്നെ ഈ വികൃതമായ കാഴ്ചപ്പാടിനെതിരാണ്. രണ്ടുപേര്‍ തമ്മില്‍ ചേര്‍ന്നുനിന്ന് ചുംബിച്ചാല്‍ തകര്‍ന്നുപോകുന്ന സംസ്‌കാരത്തെ തള്ളിപ്പറയാന്‍ രാജ്യമൊട്ടും ആളുകള്‍ ആദ്യമായി ആര്‍ജ്ജവം കാണിക്കുന്നു. ഇവിടെയാണ് ഉമ്മ സമരത്തിന്റെ വിജയം. അത് നിഷേധിക്കാനാവാത്ത ‘ഇന്നാ’ണ്. നാളെ റെസ്റ്റോറന്റിലോ റോഡിലോ രണ്ടുപേര്‍ ഉമ്മ വെച്ചാല്‍ അത് അശ്ലീലമല്ലെന്നും ഒളിഞ്ഞുനോട്ടത്തിനുള്ള ലക്ഷണമല്ലെന്നും വ്യക്തമാക്കുന്ന ‘ഇന്ന്’.
ഉമ്മയെ ഉള്‍ക്കൊണ്ട് സമരങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുമ്പോഴും ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. കിസ് ഓഫ് ലവ് എന്ന പേര് ഒരു രാഷ്ട്രീയ പരിസരത്തില്‍ അഭികാമ്യമല്ല. സ്‌നേഹിക്കുന്നവര്‍ തമ്മിലുള്ള ഉമ്മകളല്ല ഇത്. ഉമ്മ വെയ്ക്കാന്‍ അതിന്റെ ആവശ്യവുമില്ല. സ്‌നേഹത്തിലൂടെ വെറുപ്പിനെ കീഴടക്കുന്നു എന്ന കാല്‍പ്പനികതയില്‍ കുരുക്കേണ്ട ഒന്നല്ല ഈ സമരം. അതിന്റെ പ്ലാക്കാര്‍ഡുകളിലും പോസ്റ്ററുകളിലും ചുണ്ടുകളല്ല വേണ്ടത്. കാരണം ഉമ്മ ഉമ്മ മാത്രമല്ല. ഇന്ന് അതൊരായുധമാണ്. സദാചാരവാദികളെ കണക്കിന് മുറിവേല്‍പ്പിക്കാന്‍ ശക്തിയുള്ള ഒന്ന്. ഒന്നാലോചിച്ചുനോക്കൂ. ഒരാളേയും വേദനിപ്പിക്കാതെ, കുത്താതെ, കൊല്ലാതെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. ആ വൃണങ്ങള്‍ക്ക് വേദനയല്ല, ഉണങ്ങാന്‍ കൂട്ടാക്കാത്ത പഴമയുടെ ദുര്‍ഗന്ധമാണ്. ഒട്ടും സ്‌നേഹമില്ലാതെ, ചുണ്ടോട് ചുണ്ട് ചേര്‍ത്തുകൊണ്ടുതന്നെ, സമാനമായ ആശയങ്ങള്‍ കോര്‍ത്തുവെച്ച് കൊണ്ടുതന്നെ, ഉച്ചനീചത്വങ്ങളില്ലാത്ത മനുഷ്യര്‍ പ്രതിഷേധിക്കട്ടെ. തെരുവുകളില്‍ ഒളിക്യാമറകളുമായി, കാമം പരതുന്നവര്‍, പാവാടയുടെ നീളക്കുറവ് മൂലം സിനിമാ ഹാളുകളില്‍ പ്രവേശനം നിഷേധിക്കുന്നവര്‍, നിന്റെ അമ്മയെയും പെങ്ങളെയും ഉമ്മ വെയ്ക്കാന്‍ തെരുവിലേക്കിറക്കുമോ എന്ന് ആക്രോശിക്കുന്നവര്‍ എല്ലാം ആ നിമിഷം ഒന്നു പകച്ചുനിന്ന്, പിന്നെ സംസ്‌കാരത്തെച്ചൊല്ലി വിലപിച്ച്, പിന്നെ നിശ്ശബ്ദരായി, മരണപ്പെടട്ടെ.
_________________________

  • ചുംബനസമരത്തോടുള്ള എതിര്‍ വാദങ്ങളും ‘ഉത്തരകാല’ത്തില്‍ ഉടന്‍   പ്രസിദ്ധീകരിക്കും.
  • പ്രതീക്ഷിക്കുക
    __________
  • 1.     ചുംബനസമരം അസന്നിഹിതമാക്കുന്നത് – കെ. കെ. ബാബുരാജ്
  • 2.     ബൈനറികളുടെ സദാചാരം – മുഹമ്മദ് ഷാ എസ്.
  • 3.     എ. എസ്. അജിത്കുമാര്‍, കെ. അഷ്‌റഫ്, ജെനി റൊവീന- എന്നിവരുടെ                 ലേഖനങ്ങള്‍
Top