

റാഗിങ്ങിന്റെ തത്വ ശാസ്ത്രം ജാതിയുടേയോ?
ഇല്ലായ്മകളുടെ ദുരിത മുഖത്തു നിന്നുമെത്തു ന്നവരുടെ നിസ്സഹായായതയ്ക്കു മേലാണ് മിക്കപ്പോഴും പണകൊഴുപ്പുള്ള സവര്‍ണ്ണ സ്ത്രീകളുടെ കുതിര കയറ്റം നടക്കുന്നത്. അതുകൊണ്ട്, ഇങ്ങനെയുള്ള അതിക്രമങ്ങള്‍ അത് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നതായാലും ശരി അവയെ തടയിടാന്‍ സുശക്തമായ നിയമവും നിയമ നിര്‍മാണവും നമ്മുക്കാവിശ്യമാണ്. ജാതിവിവേചനത്തിനും നീതിനിഷേധ ത്തിനുമെതിരേ ഗവണ്‍മെന്റ് തലത്തില്‍ ബോധവല്‍കരണക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ദലിത് ആദിവാസി/അധസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യസം ഉറപ്പുവരുത്തുകയും അവ കൃത്യമായി നടക്കുന്നുണ്ടോ യെന്ന് പരിശോധിക്കുകയും ചെയ്യുക. സര്‍വ്വകലശാലകളിലേയും ഉന്നത വിദ്യാഭ്യാസ രംഗത്തേയും ഭരണസമിതിയില്‍ ദലിത് അദ്ധ്യാപക/വിദ്യാര്‍ത്ഥി പ്രാതി നിധ്യം ഉറപ്പാക്കുക. അതുവഴി ദലിത്/വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ അവകാശവും പങ്കാളിത്തവും ഉറപ്പുവരുത്തുക. ഇതിലൂടെ മാത്രമേ ചിന്തശേഷിയുള്ള ധിക്ഷണതയോടെ പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ കഴിയുകയുള്ളൂ.
”റാഗിങ്” അഥവാ ”റാഗ്” എന്ന വാക്കിന്റെ അര്‍ത്ഥം ചീന്തിയെടുക്കുക. ആക്രമിക്കുക, പരിഹാസ്യമാക്കുക എന്നൊക്കെയാണ്. ഈ വാക്കുകളുടെ അര്‍ത്ഥ തലം പോലെ തന്നെയാണ് ഇരയായവരുടെ മനോനിലയും. പ്രത്യേകിച്ച് ഇരയായവര്‍ ദലിതരാണെന്ന വസ്തുത വെളിവാക്കപ്പെടുമ്പോള്‍.
ഇന്ത്യന്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരണത്തിന് വിധേയരാക്കപ്പെട്ട ഒരു വിഭാഗത്തിലെ പുതുതലമുറ അവരുടെ ഭൗതീക സാഹചര്യങ്ങളിലെ പോരായ്മകളേയും പിന്നോക്കാവസ്ഥകളേയും മറി കടന്ന് തങ്ങളുടെ സര്‍ഗ്ഗശേഷിയേയും ധീഷണതയേയും വളര്‍ത്തിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്ക് കടന്നു വന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അവര്‍ക്ക്
ഇനി അദ്ധ്യാപക തലത്തില്‍ ആണെങ്കിലോ, കേരളത്തിലെ പ്രശസ്ത യൂണിവേഴ്‌സിറ്റിയായ ‘മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ നാനോ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷണ പഠനം നടത്തുന്ന ദീപ. പി. മോഹനന്റെ പ്രശ്‌നം നമ്മുടെയെല്ലാം മുന്‍പില്‍ ചര്‍ച്ചാ വിഷയമായതാണല്ലോ. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം, അതേ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് തല ഭരണ പരിഷ്‌കാരങ്ങള്‍ കൊണ്ട് (ഗവേഷണ പഠന കാലത്ത് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് തുക 2 വര്‍ഷം കഴിഞ്ഞിട്ടും കിട്ടാതെ പഠനം തന്നെ നിലച്ചു പോയേക്കാവുന്ന ഒരു കൂട്ടം എസ്. എ.ടി, ഓ.ബി. സി വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് മറ്റൊരു തലത്തിലുള്ള നീതി നിഷേധമാണ്. (അതേ അക്കാദമിക് തല പരിഷ്‌കാരങ്ങളില്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മറ്റ്
ഇനി സഹവിദ്യാര്‍ത്ഥികള്‍ മൂലമുള്ള അതിക്രമങ്ങള്‍ ആണെങ്കിലോ. അത് അവളെ/ അവനെ അപഹാസ്യപ്പെടുത്തുന്നു. അതുവഴി ആ വ്യക്തിയെ മാനസികമായും ശാരീരികമായും ഇല്ലായ്മ ചെയ്യപ്പെടുകയാണ് സംഭവിക്കുന്നത്. ഇങ്ങനെയുള്ള അതിക്രമത്തിന്റെ ജീവിക്കുന്ന ഇരയാണ് അശ്വതി എന്ന പെണ്‍കുട്ടി. അവളും എത്തിയിരിക്കുന്നത് ഞാന്‍ മുന്‍പ് പറഞ്ഞ സാമൂഹികമായ നിശബ്ദമാക്കപ്പെടലിലേക്കാണ്.
ആരാണ് അശ്വതി? ഒരു സാധാരണ ദലിത് സ്ത്രീയുടെ അസാധാരണമായ മനോധൈര്യത്തില്‍, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് ജോലി ചെയ്തു തന്റെ മകള്‍ ഇന്നത് പഠിക്കണമെന്ന് ആഗ്രഹിച്ച ഒരമ്മയുടെ മകളാണവള്‍. അവര്‍ മൂന്നു ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ എടുത്തുകൊണ്ടാണ് കഴിഞ്ഞ ഡിസംബറില്‍ കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗി എന്ന സ്ഥലത്തുള്ള അല്‍ഖമാര്‍ നഴ്‌സിങ്ങ് കോളേജിലേയ്ക്ക് അച്ഛനില്ലാത്ത മകളെ ബി. എസ്. സി നഴ്‌സിങ്ങ്
വാര്‍ത്ത സോഷ്യല്‍ മീഡിയായും ചാനലുകളും മറ്റും ചര്‍ച്ചയാക്കിയതോടുകൂടി ധൃതിപ്പെട്ട് അല്‍ഖമാര്‍ കോളേജ് ഉള്‍പ്പെടുന്ന യൂണിവേഴ്‌സിറ്റിയായ ‘രാജീവ് ഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റി’ രണ്ട് അംഗങ്ങളെ വെച്ച് ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചു. എന്നാല്‍, ഏറ്റവും ക്രൂരമായ വസ്തുത റാഗിങ്ങിനിരയായ അശ്വതിയുടെ മൊഴി ഈ കമ്മീഷന്‍ എടുത്തില്ല എന്നതാണ്. അവരുടെ റിപ്പോര്‍ട്ടോ, അങ്ങിനെയൊരു റാഗിംഗ് അവിടെ നടന്നിട്ടില്ല എന്നുള്ളതും. അതുംപോരാഞ്ഞ് പൊറാട്ട് നാടകം കളിപ്പിക്കുവാന്‍ ഒരു വിദ്യാര്‍ത്ഥിയെ കൊണ്ട് പത്ര സമ്മേളനം വിളിപ്പിക്കുകയും ചെയ്തു. ആരെ തൃപ്തിപ്പെടു ത്താനും രക്ഷപ്പെടുത്താനുമാണ് ഈ നീക്കങ്ങള്‍? ഇവിടെ നമ്മള്‍ മനസിലാക്കേണ്ടകാര്യം; ഇര ഒരു ദലിതാകുമ്പോള്‍ സമൂഹം ആ കുറ്റകൃത്യത്തിന്റെ നേര്‍ക്ക് മുഖം തിരിക്കുന്നു എന്നുള്ളതാണ്. അല്ലെങ്കില്‍, നിസ്സംഗമായ സമീപനം സ്വീകരിക്കുന്നു. ഇവിടെ പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും അശ്വതിയ്ക്ക് നീതി കിട്ടുമോ എന്ന കാര്യം കാത്തിരുന്ന് കാണാനേ കഴിയൂ.
ഇങ്ങനെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവര്‍, ഇരയുടെ സാഹചര്യത്തെക്കാള്‍ ഉപരി അവരുടെ ജാതിസ്വത്വത്തെയാണ് മുതലെടുക്കുന്നത്. സവര്‍ണ്ണസമൂഹത്തിന്റെ പ്രതിനിധാനം, വിദ്യാലയങ്ങളില്‍, സമൂഹത്തില്‍ ‘ഭരണകൂടത്തില്‍ സ്ഥീരീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് നമ്മള്‍ തിരിച്ചറിയേണ്ടത്. ദളിതര്‍/ദലിതേതര്‍ എന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വ്യത്യാസങ്ങള്‍ക്കപ്പുറം, ഇന്ന് ‘ഭരണകൂടവും വിദ്യാഭ്യാസ സമ്പ്രദായവും അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥാപിതമായ ജീര്‍ണ്ണ രൂപങ്ങള്‍ക്കെതിരെയാണ് നമ്മള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നത്.
വിവേചനപരമായ ബ്രാഹ്മണാധിപത്യത്തിന്റെ കീഴില്‍ ശ്രേണിബദ്ധമായി സമൂഹത്തില്‍ ഒരോ ജാതിക്കും കൃത്യമായ തൊഴില്‍രൂപങ്ങള്‍ ഇവിടെ സവര്‍ണ്ണര്‍ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. ആ തൊഴില്‍രൂപങ്ങള്‍ പൊളിച്ചടുക്കികൊണ്ട് ദലിതരായ പുതുതലമുറ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ അവരുടെ ‘ഭൗതിക സാഹചര്യങ്ങളുടെ പിന്നോക്കാവസ്ഥയെ മറികടക്കുകയും, അക്കാദമിക് തലത്തില്‍ അവരുടെ ഭാഷയും നൈപുണ്യവും സര്‍ഗശേഷിയും വളര്‍ത്തികൊണ്ട് വരുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് നേരിടേണ്ടി വരുന്നത് ഇത്തരം നീതി നിഷേധങ്ങളാണ്. നീതി എന്ന വാക്കിന് വലിയ അര്‍ത്ഥങ്ങള്‍ ഉണ്ട്. ഒരു
എന്തുതന്നെയായലും, ഇത്രയും സങ്കീര്‍ണ്ണമായ ജാതിവ്യവസ്ഥ മറ്റൊരിടത്തും വേരുറച്ചിട്ടല്ല. റാഗിങ്ങ് എന്ന ഈ അതിക്രമത്തിന്റെ ഒരു പ്രധാന കാരണം. അക്കാദമിക് തലത്തില്‍ ഉയര്‍ന്നു വരുന്ന ദലിതരമായ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ച കണ്ട് ഭീതിദമായ സവര്‍ണ്ണ സമൂഹത്തിന്റെ പ്രതികരണങ്ങളാണ്. ആണ്‍/പെണ്‍ ഭേദമന്യേ ഇങ്ങനെയുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. 1960 കളില്‍ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമായിരുന്നു ഉന്നത വിദ്യാഭ്യസത്തില്‍ ദലിതരുടെ എണ്ണം എങ്കില്‍ ഇപ്പേള്‍ അക്കാദമിക് തലത്തില്‍ 60% ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.
കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍. യോഗ്യതയിലും മറ്റും അവര്‍ ബഹുദൂരം മുന്‍പിലാണ്. എന്നിട്ടും ക്യാമ്പസുകള്‍ക്കകത്തും പുറത്തുള്ള വിവേചന ത്തിന്റെയും അതിക്രമത്തിന്റെയും നീതിനിഷേധത്തിന്റെയും പ്രധാന ഇരകള്‍ സ്ത്രീകള്‍ തന്നെയാണ്. പ്രത്യേകിച്ചും, ദലിത് സ്ത്രീകള്‍. ഇല്ലായ്മകളുടെ ദുരിത മുഖത്തു നിന്നുമെത്തു ന്നവരുടെ നിസ്സഹായായതയ്ക്കു മേലാണ് മിക്കപ്പോഴും
_______________