ആരാണ് ജനകീയ സമരങ്ങളെ ഭയക്കുന്നത്?
സംശയം ഉള്ളവര്‍ നിരീക്ഷണത്തിലാണെന്നും, മുന്‍കൂറായി അറിയിച്ചുകൊണ്ട് റെയ്ഡ് നടത്താന്‍ കഴിയുകയില്ലെന്നും, വേണ്ടി വന്നാല്‍ ഇനിയും റെയ്ഡ് നടത്തുമെന്നുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന മാധ്യമങ്ങളിലൂടെ കണ്ടപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ധാരണ ആയതും തിരക്കഥയുടെ രചന എവിടെ നിന്നുമാണെന്നുള്ള ചിത്രം കൂടുതല്‍ വ്യക്തമായത്. മാവോയിസ്റ്റ് സംഘടനകള്‍ മുന്നോട്ട് വെയ്ക്കുന്ന സായുധ വിപ്ലവത്തെ ‘കേരളീയം’ ആശയപരമായി എതിര്‍ത്തിട്ടും, ജനാധിപത്യപരമായി നടക്കുന്ന ജനകീയ സമരങ്ങളെ സായുധ പോരാട്ടങ്ങള്‍ അട്ടിമറിക്കുമെന്ന നിലപാട് പ്രഖ്യാപിച്ചിട്ടും കേരളീയം എന്തിനാണ് പോലീസ് റെയ്ഡ് നടത്തിയത്?
ആധുനിക ജനാധിപത്യം ഏറെ മുന്നേറിയിട്ടുണ്ടെന്ന് ഒരു പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ നാം വിശ്വസിക്കുമ്പോഴും ജനാധിപത്യത്തിന്റെയും, ദേശ സുരക്ഷയുടെയും ജനതയുടെയും പേരു പറഞ്ഞ് ‘ഭരണകൂട തീവ്രവാദം’ ഇന്ത്യയില്‍ ശക്തിപ്പെട്ടു
വരുന്നത് നമുക്ക് നിരന്തരം കാണാന്‍ കഴിയും. കേരളത്തിന്റെ രാഷ്ട്രീയ – സാമൂഹിക മണ്ഡലം ഇതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിന്റെ ‘ജനകീയ പ്രതിരോധ ശബ്ദമായ’ കേരളീയ മാസികയുടെ തൃശ്ശൂര്‍ ഓഫീസില്‍ നടന്ന പോലീസ് റെയ്ഡും ഭരണകൂട തേര്‍വാഴ്ചയും. നിശബ്ദ അടിയന്തിരാവസ്ഥ
നിരോധിത മാവോയിസ്റ്റ് സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ന്റെ പ്രവര്‍ത്തകര്‍
കേരളീയം ഓഫീസില്‍ എത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയും തലേദിവസം വയനാടും, പാലക്കാടും, അട്ടപ്പാടിയിലും ”മാവോയിസ്റ്റുകള്‍ നടത്തിയെന്ന്” പറയപ്പെടുന്ന അക്രമണങ്ങളുടെയും പേരിലത്രെ കേരളീയം ഓഫീസ് റെയ്ഡ് ചെയ്തത്. വാതിലില്‍
ബലമായി പിടിച്ച് എഴുന്നേല്‍പ്പിക്കുകയും ചെയ്തു. ഉറക്കത്തിന്റെ ആലസ്യത്തില്‍ അബോധത്തിലെ ഏതോ വൃത്തികെട്ട സ്വപ്നമാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. ‘ആയുധം’ തേടി ശരീരം പരിശോധിക്കുമ്പോഴാണ് ഇത് യഥാര്‍ത്ഥ്യമാണെന്ന് ബോധ്യമായത്. ശരീരത്തിലും, കിടന്ന പായ്ക്കടിയിലും പരിസരത്തും ‘ആയുധം’ കാണാതെ വന്നപ്പോള്‍ ‘weapon’ എടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ശങ്കിച്ചു നിന്നയെന്റയടുത്ത് ‘ലഘുലേഖകളും’ ‘മാസികകളും’ എടുക്കാന്‍ ആവശ്യപ്പെട്ടു. ബാഗില്‍ നിന്ന് ലാപ്‌ടോപ്പ് ഉള്‍പ്പെടെ സകലതും പുറത്തെടുത്ത് പരിശോധിച്ചു. അതേ സമയം തന്നെ അജ്‌ലാലിനെയും വിശ്വനാഥന്‍ ആലത്തിനെയും മറ്റ് പോലീസുകാര്‍ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു.
ഒരു മണിക്കൂറോളം ‘സെര്‍ച്ച്’ നടത്തിയ പോലീസ് ആയുധങ്ങളും
ചുറ്റുമിരുന്ന് വെളുപ്പിന് നാലരവരെ ഞങ്ങളെ ചോദ്യം ചെയ്തു.
”കഴിഞ്ഞ ദിവസങ്ങളില്‍ എവിടെയായിരുന്നു, കാതികുടം സമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ, രൂപേഷിനെയും, സോമനെയും, ശ്യാമിനെയും, ഷൈനയേയും അറിയുവോ, എനിയ്ക്ക് ആമിയുമായും (രൂപേഷിന്റെ മകള്‍) അജിതനുമായും, ടി.കെ. വാസുവുമായും,
സോളിഡാരിറ്റി പ്രവര്‍ത്തകരുമായും ബന്ധമുണ്ടല്ലോ, മെട്രോയ്ക്കും നാലുവരിപ്പാതയ്ക്കും എന്തിനു നിങ്ങള്‍ എതിരു നില്‍ക്കുന്നു, ഇവര്‍ നാട്ടില്‍ വികസനം വരുന്നതിന് എതിരാണ്” അങ്ങനെ നീളുന്നു ‘വെറുതെ അറിയാനുള്ള’ ചോദ്യങ്ങള്‍. ഒടുവില്‍ മാവോയിസ്റ്റ് അവശേഷിപ്പുകള്‍ ഒന്നു തന്നെ തലച്ചോറിലും ഇല്ലെന്ന് മനസ്സിലാക്കിയ പോലീസ് ഞങ്ങളെ നിരുപാധികം വിട്ടയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. വെളുപ്പിനെ 5 മണിക്ക് സ്റ്റേറ്റ്‌മെന്റ് എഴുതി വാങ്ങിയതിനുശേഷം ഒന്ന് രണ്ട് സുഹൃത്തുക്കളെ ഈ വിവരം അറിയിക്കുവാന്‍ പോലീസ് എന്നെ അനുവദിച്ചു. എന്തിനാണ് കേരളീയം ഓഫീസ് റെയ്ഡ് ചെയ്തതെന്നും ഞങ്ങളെ കസ്റ്റഡിയില്‍ എടുത്തതെന്നും ആവര്‍ത്തിച്ച് ചോദിച്ചിട്ടും ‘പോലീസിന് എല്ലാം പറയാന്‍ കഴിയുകയില്ലെന്നും മുകളില്‍ നിന്നുള്ള ഉത്തരവാണെന്നും’ മാത്രമാണ് അസ്സി. കമ്മീഷണര്‍ പറഞ്ഞത്. ഞങ്ങളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തത് വീണ്ടും ചോദിച്ചപ്പോള്‍ ”എനിക്ക് മറ്റൊരു മുഖമുണ്ടെന്നും കോടതിയില്‍ ഹാജരാക്കാന്‍ പോകുകയാണെന്നുമാണ്” എ.സി.പി ഷാഹുല്‍ ഹമീദ് ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞത്. അങ്ങനെ എട്ടരയോടുകൂടി പോലീസ് നടത്തിയ നാടകത്തിന് അവസാനമായി. അപ്പോഴേയ്ക്കും മാധ്യമ സുഹൃത്തുക്കളും പൊതുപ്രവര്‍ത്തകരും, സാമൂഹിക പ്രവര്‍ത്തകരും അടങ്ങുന്ന അമ്പതോളം പേര്‍ അവിടെയെത്തിയിരുന്നു.
_________________________________
എന്തിനാണ് കേരളീയം ഓഫീസ് റെയ്ഡി ചെയ്തതെന്നും ഞങ്ങളെ കസ്റ്റഡിയില്‍ എടുത്തതെന്നും ആവര്‍ത്തിച്ച് ചോദിച്ചിട്ടും, ‘പോലീസിന് എല്ലാം പറയാന്‍ കഴിയുകയില്ലെന്നും മുകളില്‍ നിന്നുള്ള ഉത്തരവാണെന്നും’ മാത്രമാണ് അസ്സി. കമ്മീഷണര്‍ പറഞ്ഞത്. ഞങ്ങളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തത് വീണ്ടും ചോദിച്ചപ്പോള്‍ എനിക്ക് മറ്റൊരു മുഖമുണ്ടെന്നും കോടതിയില്‍ ഹാജരാക്കാന്‍ പോകുകയാണെന്നുമാണ് എ.സി.പി ഷാഹുല്‍ ഹമീദ് ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞത്. അങ്ങനെ എട്ടരയോടുകൂടി പോലീസ് നടത്തിയ നാടകത്തിന് അവസാനമായി. അപ്പോഴേയ്ക്കും മാധ്യമ സുഹൃത്തുക്കളും പൊതുപ്രവര്‍ത്തകരും, സാമൂഹിക പ്രവര്‍ത്തകരും അടങ്ങുന്ന അമ്പതോളം പേര്‍ അവിടെയെത്തിയിരുന്നു.
_________________________________
”സംശയം ഉള്ളവര്‍ നിരീക്ഷണത്തിലാണെന്നും, മുന്‍കൂറായി അറിയിച്ചുകൊണ്ട് റെയ്ഡ് നടത്താന്‍ കഴിയുകയില്ലെന്നും, വേണ്ടി വന്നാല്‍ ഇനിയും റെയ്ഡ് നടത്തുമെന്നുള്ള”
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന മാധ്യമങ്ങളിലൂടെ കണ്ടപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ധാരണ ആയതും തിരക്കഥയുടെ രചന എവിടെ നിന്നുമാണെന്നുള്ള ചിത്രം കൂടുതല്‍ വ്യക്തമായത്. മാവോയിസ്റ്റ് സംഘടനകള്‍ മുന്നോട്ട് വെയ്ക്കുന്ന സായുധ വിപ്ലവത്തെ ‘കേരളീയം’ ആശയപരമായി എതിര്‍ത്തിട്ടും, ജനാധിപത്യപരമായി
കേരളീയത്തിന്റെ എല്ലാ ലക്കങ്ങളും കേരളീയ മാസികയുടെ ഡിജിറ്റല്‍ ആര്‍കൈവില്‍ കൊടുത്തിട്ടുണ്ട്. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നെറ്റില്‍ കയറി ഡൗണ്‍ലോഡ് ചെയ്ത് ലേഖനങ്ങള്‍ സൂക്ഷിക്കാവുന്നതേയുള്ളു. എന്നിട്ടും എന്തിനാണ് കേരളീയം മാസിക പോലീസ് കണ്ടുകെട്ടിയത്?
അജ്‌ലാലും ഞാനും ഉള്‍പ്പെടുന്ന യൂത്ത് ഡയലോഗ് കൂട്ടായ്മ അതിന്റെ രാഷ്ട്രീയ മാര്‍ഗ്ഗം സായുധ വിപ്ലവവും, സായുധ പോരാട്ടവും അല്ലെന്നും, ജനാധിപത്യപരമായും ജനകീയമായും മാത്രമേ സാമൂഹിക ഇടപെടലുകള്‍ നടത്തൂ എന്ന് പ്രഖ്യാപിച്ചിട്ടും എന്തിനാണ് പോലീസ് ഞങ്ങളെ നിരന്തരം പിന്തുടരുന്നതും, മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ വേട്ടയാടുന്നതും? ആര് ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്?
- പോലീസും മാവോയിസ്റ്റുകളും പിന്നെ ഉണ്ടയില്ലാ വെടികളും
80 കളിലെ അധോലോക കഥകളെ വെല്ലുന്ന തരത്തിലുള്ള കഥകളാണ് മാവോയിസ്റ്റുകളുടെയും മാവോയിസ്റ്റ് അക്രമങ്ങളുടെയും പേരില്‍ ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. മാവോയിസ്റ്റുകളുടേതായി ഒട്ടനവധി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ഇവയെല്ലാം തന്നെ പോലീസും ഇന്റലിജന്‍സ് വിഭാഗവും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം. 2013 ഫെബ്രുവരിയില്‍ കേരള
കാതികുടത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി സമരം നടത്തുന്ന നീറ്റ ജലാറ്റിന്‍ കമ്പനിയുടെ (എന്‍.ജി.ഐ.എല്‍) പനമ്പിള്ളി നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസിനുനേരെ 2014 നവംബര്‍ 10 ന് ‘മാവോയിസ്റ്റ് അക്രമണം’ ഉണ്ടായി. അതും പട്ടാപകല്‍ 7.55 ന്. രണ്ടുപേരെ സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്തതല്ലാതെ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല. ഡിസംബര്‍ 7 ന് വയനാട് വെള്ളമുണ്ടെയില്‍ ആദിവാസി കോളനിയില്‍ തണ്ടര്‍ ബോള്‍ട്ടും എട്ടംഗ മാവോയിസ്റ്റ് സംഘം AK 47 കൊണ്ട് 10 റൗണ്ട് വെടി വച്ചിട്ടുണ്ടെന്നും അതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഉന്നത പോലീസ് വൃന്ദം നല്‍കിയ വിവരം മാധ്യമങ്ങള്‍ എരിവും പുളിയും ചേര്‍ത്ത് വാര്‍ത്തകളാക്കി. ചില വെടിയൊച്ചകള്‍ കേട്ടെന്ന് മാത്രമാണ് മാധ്യമങ്ങളോട് തദ്ദേശീയരായ ജനങ്ങള്‍ അഭിപ്രായപ്പെട്ടത്. 10 റൗണ്ട് വെടിവച്ചിട്ടും ആര്‍ക്കും ഒരു വെടിപോലും കൊണ്ടില്ലെന്നു മാത്രമല്ല വെടിവെപ്പിന്റെ ഒരു അവശേഷിപ്പ് പോലും ബാക്കിയില്ല. കേന്ദ്ര ഗവണ്‍മെന്റ് മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നല്‍കുന്ന കോടികളുടെ ‘ഊര്‍ജ്ജത്തിലും’ കോടികള്‍ കൊടുത്തു വാങ്ങിയ പൊളാരിസ് വാഹനത്തിലും തണ്ടര്‍ ബോള്‍ട്ട് ബോള്‍ട്ട് രാപ്പകല്‍ തിരഞ്ഞിട്ടും പേരിനു പോലും
__________________________________
മാവോയിസ്റ്റുകളുടെ സായുധ വിപ്ലവത്തോടും ഹിംസാത്മക രാഷ്ട്രിയത്തോടും എനിക്ക് തികഞ്ഞ വിയോജിപ്പാണ് ഉള്ളത് എങ്കിലും അവര്‍ക്ക് ഇവിടെ ജനാധിപത്യപരമായി പ്രവൃത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്നു, പക്ഷേ കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ സായുധ പോരാട്ടങ്ങള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതാനും തരമില്ല. കാടുകളില്‍ ഒളിഞ്ഞിരുന്ന് ‘ഗ്ലാസ്സ് തല്ലിപൊട്ടിക്കുന്നത് കൊണ്ട്’ എന്തു രാഷ്ട്രീയമാറ്റമാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. ജനങ്ങളുടെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനു പകരം നോവല്‍ എഴുതുവാനും ലേഖനം എഴുതി മാസികയില്‍ കൊടുക്കാനും പുഴവക്കിലിരുന്ന് വീഡിയോ എടുത്ത് ചാനലുകളില്‍ എത്തിക്കാനുമുള്ള തിരക്കിലാണെന്ന് തോന്നുന്നു മാവോയിസ്റ്റ് നേതൃത്വം
__________________________________
മാവോയിസ്റ്റുകളുടെ സായുധ വിപ്ലവത്തോടും ഹിംസാത്മക രാഷ്ട്രിയത്തോടും എനിക്ക് തികഞ്ഞ വിയോജിപ്പാണ് ഉള്ളത് എങ്കിലും അവര്‍ക്ക് ഇവിടെ ജനാധിപത്യപരമായി പ്രവൃത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്നു, പക്ഷേ കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ സായുധ പോരാട്ടങ്ങള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതാനും തരമില്ല. കാടുകളില്‍ ഒളിഞ്ഞിരുന്ന് ‘ഗ്ലാസ്സ് തല്ലിപൊട്ടിക്കുന്നത് കൊണ്ട്’ എന്തു രാഷ്ട്രീയമാറ്റമാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. ജനങ്ങളുടെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനു പകരം നോവല്‍ എഴുതുവാനും ലേഖനം എഴുതി മാസികയില്‍ കൊടുക്കാനും പുഴവക്കിലിരുന്ന് വീഡിയോ എടുത്ത് ചാനലുകളില്‍ എത്തിക്കാനുമുള്ള തിരക്കിലാണെന്ന് തോന്നുന്നു മാവോയിസ്റ്റ് നേതൃത്വം. എന്തിനാണ് ആദിവാസി ഊരുകളില്‍ ചെന്ന് മാത്രം ഇവര്‍ വെടിപൊട്ടിക്കുന്നത്. തണ്ടര്‍ബോള്‍ട്ടും അര്‍ദ്ധസൈനിക വിഭാഗവും കാടുകളില്‍ അരിച്ചുപെറുക്കുമ്പോള്‍ തങ്ങള്‍ ആദിവാസി ഊരുകളില്‍ സുരക്ഷിതരായി ഇരിക്കുകയായിരുന്നു എന്നാണ് മാവോയിസ്റ്റ് നേതാവ് രൂപേഷ് ഒരു മാധ്യമത്തിലൂടെ പറഞ്ഞത്. ഏത് രാഷ്ട്രീയ ബോധ്യമാണ് ആദിവാസികളെ തണ്ടര്‍ബോള്‍ട്ടിന്റെ മുന്നിലേക്ക് ഇട്ടുകൊണ്ട് ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
- കേരളീയം : ജനകീയ ഇടപെടലിന്റെ പൊതുവിടം
1998 നവംബറില്‍ തൃശ്ശൂരില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ‘ജാഗ്രതയുടെ
കേരളീയം’ 17-ാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോഴും നിലപാടിലോ രാഷ്ട്രീയത്തിലോ യാതൊരു വിട്ടുവീഴ്ചയും സ്വീകരിച്ചിട്ടില്ലെന്ന് ആ
മനുഷ്യരും പ്രകൃതിയും രണ്ടെല്ലന്നും ജൈവപരമായ മനുഷ്യബന്ധങ്ങള്‍ സുതാര്യമായി നിലനില്‍ക്കണമെന്നത് ഒരു രാഷ്ട്രീയമായി കണ്ടതുകൊണ്ടാണ് നിലാവ് കൂട്ടായ്മ, മഴ നടത്തം, പാട്ട് കൂട്ടായ്മ തുടങ്ങി ജനകീയ കൂട്ടായ്മകള്‍ കേരളീയം സംഘടിപ്പിച്ചത്.
നിലപാടടിസ്ഥാനത്തില്‍ രൂപപ്പെട്ട സാമൂഹിക പ്രവര്‍ത്തകരുടെ ഇത്തരം കൂട്ടായ്മ ജനകീയ സമരങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ശക്തി പകരുന്നതും ദിശാബോധം നല്‍കുന്നതുമായിരുന്നു. ഈ ഇടത്തില്‍ നിന്നുകൊണ്ട് കേരളീയം റെയ്ഡിനെ കാണുമ്പോഴാണ് ഭരണകൂടത്തിന്റെ താല്പര്യം കൂടുതല്‍ വ്യക്തമാകുന്നത്. കേരളത്തിലെ ജനകീയ സമരങ്ങളെ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ അടിച്ചൊതുക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യം അതിനായി ജനകീയ സമരത്തിന്റെ 17 വര്‍ഷത്തെ ചരിത്രം പറയുന്ന, ജനകീയ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന, ജനകീയ സമരങ്ങളുടെയും പ്രവര്‍ത്തകരുടെയും പൊതുവിടമായ കേരളീയം തിരഞ്ഞെടുത്തതില്‍ സ്റ്റേറ്റിനെ നമുക്ക് കുറ്റപ്പെടുത്തുവാന്‍ കഴിയുമോ! കാതികുടം സമരത്തെ സര്‍ക്കാര്‍ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് മാവോയിസ്റ്റുകള്‍ എന്‍.ജി.ഐ.എല്‍ -ന്റെ പമ്പിള്ളി നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസ് അടിച്ച് തകര്‍ത്തപ്പോള്‍ ഇത്തരം ആക്രമങ്ങള്‍ ജനകീയ സമരത്തെ അടിച്ചൊതുക്കാന്‍ ഭരണകൂടത്തെ സഹായിക്കുമെന്ന് പറഞ്ഞുകൊണ്ട് എറണാകുളത്ത് കൂടിയ സാമൂഹിക – രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒരു പ്രമേയം പാസ്സാക്കിയിരുന്നു. ഇതിനു മുന്‍കൈ എടുത്ത കേരളീയം ഓഫീസ് റെയ്ഡ് നടത്തുക, അതിജീവനത്തിനായി 162 ദിവസം സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ ‘നില്‍പ് സമരം’ നടത്തിയ ആദിവാസികളെ സഹായിച്ചത് മാവോയിസ്റ്റുകള്‍ ആണെന്ന് വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലൂടെ സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുക, സ്റ്റേറ്റിന്റെ എക്കാലത്തെയും വലിയ ഇരകളായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ചികിത്സ സഹായം പോലും നിഷേധിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ വീടിനുമുന്നില്‍ നടത്തിയ കുടില്‍കെട്ടി സമരത്തില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് പറയുക, കഴിഞ്ഞ 45 വര്‍ഷമായി പശ്ചിമഘട്ട സംരക്ഷണത്തിനായി നടക്കുന്ന സമരങ്ങളെ സഹായിക്കുന്നത് 2005 ല്‍ രൂപംകൊണ്ട
(യൂത്ത് ഡയലോഗ് എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് ലേഖകന്‍)