15 വര്‍ഷത്തിനുശേഷം മുത്തങ്ങ കേസ് വിചാരണ ആരംഭിച്ചു. പ്രതിപട്ടികയിലെ നിരവധി ആദിവാസികള്‍ മരിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര കര്‍ഷക സമരത്തിലെ പ്രധാന ആവശ്യങ്ങളായ ആദിവാസി ഭൂമിയും വനാവകാശവും സ്വയംഭരണവുമാവശ്യപ്പെട്ടു നടത്തിയ സമരത്തിനതിരെ കേരളീയ പൊതുസമൂഹം പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. എല്‍ഡിഎഫിന്റേയും ആദിവാസികളും വനം നശിപ്പിക്കുമെന്നു പറയുന്ന ദന്തഗോപുരവാസികളായ ചില പരിസ്ഥിതി പ്രവര്‍ത്തകരടേയും പിന്തുണയാണ് ആദിവസികള്‍ക്കുനരെ വെടിയുതിര്‍ക്കാന്‍ ആന്റണിക്ക് കരുത്തുനല്‍കിയത്. അരുന്ധതിറോയിയും കുല്‍ദീപ് നയ്യാറും വി എസും രംഗത്തിറങ്ങിയപ്പോഴായിരുന്നു കേരളത്തില്‍ പ്രതിഷേധം ആളികത്താനാരംഭിച്ചത്. തുടര്‍ന്ന് ആദിവാസികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് ഇരുമുന്നണികളും വാഗ്ദാനം നല്‍കിയെങ്കിലും ഇന്നോളം നടപ്പായില്ല. പുതിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിനു തയ്യാറാകുമോ? കര്‍ഷകസമരത്തില്‍ ആവേശം കൊള്ളുന്നവര്‍ ഈ ആവശ്യം ഉന്നയിക്കുമോ?

Top