സാംക്രമിക രോഗങ്ങൾ, കുട്ടികളെ കാണാതാകൽ…. ഇത്തരം വാർത്തകൾ എത്ര പെട്ടെന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ കുറ്റപത്രമാക്കി നാം തീർക്കുന്നത്.ഇതിനൊന്നും കാരണക്കാരനാവാത്ത എല്ലാം തികഞ്ഞവൻ ഞാൻ ഈ മലയാളി എന്ന താണീ പ്രചാരണങ്ങളിൽ മുഴച്ചു നിൽക്കുന്ന ഭാവം. സംഘ പരിവാറിനാകട്ടെ ഈ പ്രചാരണത്തിൽ കൃത്യമായ വംശീയ-രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് താനും.മലയാളി മനസ്സിൽ പേറുന്ന വംശീയ വിദ്വേഷത്തിന്റെ നാറ്റമാണിപ്പോൾ മലിനജല ടാപ്പു തുറന്നതു പോലെ സാമൂഹിക മാധ്യമങ്ങളിൽ പടരുന്നത്.സിലോൺ, സിങ്കപ്പൂർ, മലേഷ്യ, ബർമ, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്.. എന്നിവിടങ്ങളിൽ അന്യരാജ്യക്കാരനായി അധ്വാനിച്ച് കെട്ടിപ്പടുത്തതാണീ സുഖങ്ങളത്രയും എന്നു നാം തൽക്കാലം മറന്നേക്കൂ