‘ചേരികൾക്ക് സമാനമായ ദുഃസ്ഥിതിയിൽ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ടെന്ന്’ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു വെയ്ക്കുമ്പോഴാണ് ജാതീയ ഇന്ത്യയിലെ വർഗ വിശകലനത്തിൻ്റെ പൊള്ളത്തരം പുറത്ത് ചാടുന്നത്. ചേരികളെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത ലേഖനത്തിൽ തന്നെ ‘ചേരികളുടെ അതേ ദുഃസ്ഥിതിയിലായ’ അഗ്രഹാരങ്ങളെക്കുറിച്ച് വേദനിക്കാൻ കഴിയുന്ന ഉഡായിപ്പിനെയാണ് അംബേഡ്കറും അനുയായികളും തുറന്ന് കാട്ടിയത്.