കേരളത്തിലെ ജനങ്ങളെ ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്നവരായും, നിൽക്കക്കള്ളി ഇല്ലാതെ കുറ്റവാളികളായി മാറ്റിയതിലും കെ.ടി.കുഞ്ഞിക്കണ്ണൻ ഒക്കെ നേതാവായിരുന്ന എം.എൽ. പ്രസ്ഥാനത്തിനുള്ള പങ്കു ചെറുതല്ല. അവർ ഒരുവശത്തു ഫ്രീ സെക്സിനെപ്പറ്റി ഗിരിപ്രഭാഷണം നടത്തി. മറുവശത്തു കാബറെ ഹാളുകൾ അടച്ചുപൂട്ടാൻ സമരം ചെയ്തു. സ്വതന്ത്രമായ ലൈംഗീക വിനിമയങ്ങൾക്ക് അതിനനുസരിച്ചുള്ള സ്ഥാപനങ്ങൾ വേണമെന്ന കാര്യം അംഗീകരിക്കാത്ത റാഡിക്കൽ/ മിതവാദ ലെഫ്റ്റിൽ ഒരു വിശ്വാസവും ഇല്ല.