About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ശബരി
രേഖപ്പെടുത്തപ്പെട്ട ഭൂതകാലത്തിൽ തന്നെ പേരറിയാത്ത ഒരുപാട് വ്യക്തികളിൽ തുടങ്ങി ഭൂമിയുടെ ഒരറ്റത്തു അടിമബോധത്തിൽ നിന്നും കുതറി ആന്റി സ്ളേവറി മൂവ്മെന്റിന്റെ ആവേശം ആയ സോജോണർ ട്രൂത്തിനെയും ഇങ്ങേയറ്റത്ത് ലോഫ്ലോർ ബസിൽ വീൽചെയർ ഡോക്കിംഗ് സ്പെയ്സിനു വേണ്ടി കലഹിച്ച മുഹമ്മദ് ഫാസിലിനേയും ഒക്കെ ബന്ധിപ്പിക്കുന്ന ഒരു ചരിത്രമുണ്ട് ഡിസബിലിറ്റി ഡിസ്കോഴ്സുകൾക്ക്.
ഓഗസ്റ്റ് സെബാസ്റ്റ്യൻ
ഒരു കാര്യം ശ്രദ്ധിച്ചോ? ഉന്നാവ് പെൺകുട്ടിക്ക് വേണ്ടി ഹാഷ്റ്റാഗുകളില്ല, ജന്തർ മന്തറിലോ മറ്റെവിടെയുമോ ജനാവലികളൊത്തു ചേരുന്നില്ല. അവൾക്കായി മെഴുകുതിരി കൊളുത്തിയ വിലാപ ജാഥകളില്ല, ചലച്ചിത്ര താരങ്ങളില്ല, വധശിക്ഷക്കായി മുറവിളികളില്ല, സവർണ യുവതയുടെ പ്രതിഷേധത്തിന്റെ വൈറൽ ചിത്രങ്ങളില്ല, ഉന്നാവിൽ ബിജെപി എംഎൽഎയും സഹോദരനും കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്ത പെൺകുട്ടിയും മരണത്തോട് മല്ലടിച്ച് ആശുപത്രിയിലാണ്. അവളുടെ പിതാവ് കൊല്ലപ്പെട്ടു, രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടു, അമ്മാവൻ ജയിലിലടക്കപ്പെട്ടു. അവൾ ഇന്ത്യാസ് ഡോട്ടർ അല്ലാതെയാവുന്നത് എന്തുകൊണ്ടായിരിക്കും?
പ്രശാന്ത് കൊളിയൂർ
‘ചേരികൾക്ക് സമാനമായ ദുഃസ്ഥിതിയിൽ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ടെന്ന്’ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു വെയ്ക്കുമ്പോഴാണ് ജാതീയ ഇന്ത്യയിലെ വർഗ വിശകലനത്തിൻ്റെ പൊള്ളത്തരം പുറത്ത് ചാടുന്നത്. ചേരികളെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത ലേഖനത്തിൽ തന്നെ ‘ചേരികളുടെ അതേ ദുഃസ്ഥിതിയിലായ’ അഗ്രഹാരങ്ങളെക്കുറിച്ച് വേദനിക്കാൻ കഴിയുന്ന ഉഡായിപ്പിനെയാണ് അംബേഡ്കറും അനുയായികളും തുറന്ന് കാട്ടിയത്.
ഉമ്മുൽ ഫായിസ
എന്റേതടക്കം എസ് എഫ് ഐ അനുഭവങ്ങൾ പറയാൻ കേരളത്തിലെ പൊതുയിടങ്ങളിൽ അവസരങ്ങളില്ല. ഇപ്പോൾ സമയം ഒത്തുവന്നിരിക്കുന്നു. ഇതൊരപൂർവ നിമിഷമാണ്. അതിനാൽ എസ് എഫ് ഐ യുടെ നടുക്കുന്ന ഓർമ്മകൾ എമ്പാടുമുള്ള വിദ്യാർഥികൾ സംസാരിക്കട്ടെ.
അസ്ലം
കേരളത്തിലെ കാമ്പസുകളിൽ ഈ ഗുണ്ടാ സംഘത്തെ വളർത്തിയതിൽ അധ്യാപകർക്ക് പങ്കുണ്ടോ എന്നതും ചർച്ച ചെയ്യപ്പെടണം! ഗതിക്കേടു കൊണ്ടും ഭീതി കൊണ്ടും നിശ്ശബ്ദരാക്കപ്പെട്ടവരെ കുറിച്ചല്ല. ഗുണ്ടകൾക്ക് വേണ്ടി സുരക്ഷാ കവചമാകുന്നവരെ കുറിച്ചാണ്.
സാബ്ളു തോമസ്
നീതി നിർവഹണം ശിക്ഷിക്കൽ അല്ല കറക്റ്റീവ് അഡ്മിനിസ്ട്രേഷനാണ് എന്ന സങ്കൽപം നിലനിൽക്കുന്ന ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളിൽ ഒന്നിലായിരുന്നു അവർ എങ്കിൽ വല്ല രണ്ടു മാസത്തെ സാമൂഹിക സേവനവും കൗൺസിലിംഗും നിർദേശിക്കപ്പെട്ടു ജയിലിന്റെ പുറത്തു കറക്ഷൻ പ്രോസസ്സിനു വിധേയമായി സംരക്ഷിക്കപ്പെടുമായിരുന്നവർ..
ശോഭന പടിഞ്ഞാട്ടിൽ
കഴിഞ്ഞ മോഡി സർക്കാർ രണ്ടര ലക്ഷം കോടി രൂപയാണ് പട്ടാളത്തെ നവീകരിക്കാൻ മാത്രം ചെലവിട്ടത്. പാകിസ്ഥാൻ എന്ന ഒരു ശത്രു രാജ്യത്തിനെ ലക്ഷ്യം വെച്ചാണ്, സമ്പത്തിൽ ഭൂരിഭാഗവും കാലങ്ങളായി ചെലവിടുന്നത്. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റാനും ജോലി ലഭിക്കുന്നതിനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശത്തെയാണ് സർക്കാരുകൾ ഇല്ലാതാക്കുന്നത്. ഒപ്പം ചോദ്യം ചെയ്യാൻ പറ്റാത്ത അഴിമതി നടത്താനും. പാകിസ്ഥാൻ ഫോക്കസ് മാറ്റേണ്ടത് ജനങ്ങളുടെ ആവശ്യം ആണ്
ജോൺ സതി ജോസഫ്
സംവരണത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം ആശങ്കകള്‍ക്കു പിന്നില്‍. സവര്‍ണജാതിയില്‍ പിറന്നുവെന്ന ആനുകൂല്യം ഇവര്‍ക്കെങ്ങനെ ഗുണകരമാകുന്നുവെന്ന് ഇക്കൂട്ടര്മനസ്സിലാക്കണ്ടതുണ്ട്. ഏവരും കരുതുന്നതുപോലെ സംവരണം ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന തൊഴില്‍ദാന പദ്ധതിയില്ല.
ജമീൽ അഹമ്മദ്
ഇതെഴുതിയത് ഒരു മാപ്പിളയാകാൻ ഇടയില്ല. (”നഞ്ഞു നക്കിയ പടച്ചോൻ ” എന്ന തുടക്കത്തിലെ പ്രയോഗം തന്നെ ശ്രദ്ധിക്കൂ. ഒരു മുസ്ലിം വേറൊരു കൂട്ടരുടെ ദൈവത്തെ പടച്ചോൻ എന്നു പറയുമോ?). പുതിയ ഭാഷാശാസ്ത്ര സങ്കേതങ്ങൾ വെച്ച് ഈ അനുമാനം കുറേക്കൂടി കൃത്യമാക്കാൻ കഴിയും. പക്ഷേ, മിനക്കെടാൻ വയ്യ. മാത്രമല്ല, അതുകൊണ്ട് എന്ത് ഫലം? ഏതോ ഒരു മാപ്പിള രാമായണവും എഴുതിയിട്ടുണ്ട് എന്ന പ്രിവിലേജ് നമ്മുടെ മഹത്തായ മതേതരത്വത്തിനും കേരള മുസ്ലിംകൾക്കും കിട്ടട്ടെ. അത്രയും ലാഭം.
സുദേഷ് എം രഘു
കുട്ടികളെ തല്ലി അനുസരണ പഠിപ്പിക്കണം എന്നു പറയുന്നവരാണു നമ്മുടെ നാട്ടിലെ പല രക്ഷിതാക്കളും അധ്യാപകരും. അങ്ങനെ തല്ലലും കായികമായി ശിക്ഷിക്കലുമെല്ലാം വളരെയധികം നോർമലൈസ് ചെയ്യപ്പെട്ട സമൂഹമാണു നമ്മുടേത്. ജാതി/സമ്പത്ത്/നിറം അങ്ങനെ പല കാരണങ്ങളാൽ തങ്ങളേക്കാൾ താണവരെന്നു കരുതുന്നവരോട് ക്രൂരത കാണിക്കാൻ ഒരു മടിയുമില്ലാത്ത ജനങ്ങളുടെ നാടാണിത്.
കെ കെ ബാബുരാജ്
പുതുകീഴാള വായനകൾ ബഷീർ കൃതികളെ കേവലമായ വ്യക്തി ;സമുദായ പരിഷ്കരണം എന്നതിൽ നിന്നും മാറ്റിയിട്ടുണ്ട് .പ്രണയം ,നൈരാശ്യം മുതലായ യൂണിവേഴ്സൽ കാറ്റഗറികൾ സാഹിത്യത്തെ സംബന്ധിച്ചെടുത്തോളം ഉത്തമ സ്ത്രീ പുരുഷ നിർവചനങ്ങളുടെ ഭാഗമാണല്ലോ .ഇവയെ പുറമ്പോക്കിലേക്ക് വിന്യസിച്ചുകൊണ്ട്’ വികാര സാമ്രാജ്യത്തിന്റെ കീഴ്നിലകളെ ‘വെളിപ്പെടുത്തുകയാണ് ബഷീർ ചെയ്തത് .
വാസു എ കെ
പഠനശേഷം സർക്കാർജോലിയിൽ കയറും മുമ്പ് കൂലിപ്പണിയെടുത്തതിന്റെ തീഷ്ണമായഅനുഭവം അടിത്തട്ടു ഉദ്യോഗസ്ഥരിൽസർവ്വസാധാരണമാണ്. പദവികൾ വഹിക്കുമ്പോഴും സഹപ്രവർത്തകരെ സമഭാവനയോടും കരുതലോടെയും കാണാൻ ഈ മേലുദ്യോഗസ്ഥനു കഴിയുന്നത് അടിത്തട്ടിന്റെ അനുഭവ തീഷ്ണത കൊണ്ടു കൂടിയാണ്.
Next Entries »