About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
താഹിർ ജമാൽ കെ.എം
ബാബരിക്ക് ശേഷം മുസ്ലിം സ്വത്വ രാഷ്ട്രീയം ശക്തിപ്പെട്ടു എന്നാണ് പറയപ്പെടാറുള്ളതെങ്കിലും ഹിന്ദു വർഗീയ രാഷ്ട്രീയം കൂടുതൽ ശക്തിപ്പെട്ടു എന്നതാണ് യാഥാർഥ്യം. ഹൈന്ദവ ധർമം ഭരണഘടനാവൽക്കരിപ്പെടുകയും മതേതരമാവുകയും ചെയ്യുമ്പോൾ ഭരണഘടനാ ധാർമികതയെ മറികടകടക്കുന്ന വ്യാവഹാരിക പരിസരമാണ് മുസ്ലിംകൾ തേടേണ്ടത്.
ശ്രുതീഷ് കണ്ണാടി
കേരളത്തിൽ പുറമ്പോക്കുകൾ നിർമിക്കുന്നതിൽ സ്റ്റേറ്റിനും സമൂഹത്തിനും ഒരുപോലെ ഉത്തരവാദിത്തം ഉണ്ടെന്നിരിക്കെ അതിനെ മറച്ചുകൊണ്ട് കേവലം ‘rape’, ‘കൊലപാതകം’ എന്നീ സംജ്ഞകളിലൂടെ മാത്രം നിങ്ങളുടെ സാമൂഹികമായി സുരക്ഷിതമായ പ്രിവിലേജ്ഡ് പൊസിഷനിൽ നിന്ന് കൊണ്ട് വാളയാർ സംഭവത്തെ നോക്കി കാണുന്നത് ആ കുഞ്ഞുങ്ങളോട് വീണ്ടും കാണിക്കുന്ന ഭീകരമായ വയലൻസ് മാത്രമാണ്.
ഉമ്മുൽ ഫായിസ
എല്ലാ തമസ്കരണങ്ങൾക്കുമപ്പുറം, മുസ്ലിം ജ്ഞാനഹത്യകളും സംഘടനാ ബഹിഷ്കരണങ്ങളും നിത്യസംഭവമായ ഒരു കാലത്ത് ഗീലാനി സാഹിബ് പോരാട്ടത്തിന്റെയും സഹനത്തിന്റെയും മറ്റൊരു പാത നമുക്ക് കാണിച്ചു തന്നു. അതേ വഴിയിൽ ജീവിച്ചു മരിച്ചു. വരും കാലങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും നമുക്കു മുന്നിൽ വഴിവിളക്കായി നിൽക്കുമെന്നുറപ്പുണ്ട്.
ബാബുരാജ് ഭഗവതി
മതപരതയല്ല വർഗീയതയുടെ തത്ത്വശാസ്ത്രം നിർമ്മിക്കുന്നത്. മറിച്ച് ദേശീയതയുടെ യുക്തിയും ജാതിയും മതവും ചേർന്ന സവിശേഷമായ സംയുക്തമാണ് അത്. അതുൽപ്പാദിപ്പിക്കുന്ന വംശീയ ചിന്തയും ഈ പ്രക്രിയയിൽ പങ്കുവഹിക്കുന്നു. അതിനു പകരം മതം സമം വർഗീയത എന്ന യുക്തി ചരിത്രത്തെ ലളിതവൽക്കരിക്കുന്നു. മതപരമായ ചിഹ്നങ്ങളെ പ്രതിരോധത്തിന്റെ ഭാഗമാക്കുന്ന എല്ലാ ധാരകളെയും സമീകരിക്കുന്ന നിലപാട് കേവല യുക്തിചിന്തയിൽ അധിഷ്ടിതമാണ്.
അഡ്വ. അമീൻ ഹസൻ
സത്യത്തിൽ ഇൻഡ്യയിലെ “ആൾക്കൂട്ടം” സംശയമേതുമില്ലാതെ കൊന്നുകളയുന്ന മുസ്ലിംകളെയും ദലിതരെയും കുറിച്ച് ആരും സംസാരിക്കരുത് എന്നല്ലേ ഇതിലൂടെ ഉദ്ദേശിക്കുന്നത്? അപ്പോ അതിനെ കുറിച്ചല്ലേ കൂടുതൽ സംസാരിക്കേണ്ടത്? കത്തയക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചാണോ? എന്തുകൊണ്ട് നിങ്ങൾ ഇൻഡ്യയുടെ തെരുവിൽ ദിനേന കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നവരെ കുറിച്ച് ഇത്ര വേവലാതിപ്പെടുന്നില്ല? ഇൻഡ്യയുടെ ജയിലറകളിൽ ബന്ധികളാക്കപ്പെട്ട നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ ഓർക്കുന്നില്ല? അവർക്ക് വേണ്ടി ഒരു ലക്ഷം പോയിട്ട് മൂന്ന് കത്തു പോലും അയക്കുന്നില്ല?
ഉമ്മുൽ ഫായിസ
നല്ല സാഹിത്യവും മികച്ച സിനിമയും ബഹുസ്വരമായ രാഷ്ട്രീയവും ഉണ്ടായാൽ സവർണ / മതേതരമെന്ന ‘മുഖ്യധാര’ മുസ്ലിംകളെ തുല്യരായി കരുതുമെന്നതെത്രത്തോളം ശരിയാണ്? അതിവികസിതമായ ഒരു പരിഷ്കൃത അപരന്റെ (civilised other) സ്ഥാനമാണ് ദേശീയ പൊതുഭാവനയിൽ മുസ്ലിമിനുള്ളതെന്നാണ് ഈ ‘നല്ല മുസ്ലിമാവാനുള്ള’ അശ്രാന്ത പരിശ്രമങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകുന്നത്.
ശ്രുതീഷ് കണ്ണാടി
കേരളത്തിന് പുറത്തെ കാമ്പസുകളിലുള്ള മലയാളി കൂട്ടായ്മകള്‍ എന്നത് തന്നെ ദലിത്-ആദിവാസി ശരീരങ്ങളോട് നടത്തുന്ന അതിഭീകരമായ വയലന്‍സാണ്. നിഷ്കളങ്കമായ ആഘോഷങ്ങളുടെ ലേബല്‍ പതിച്ച് സവര്‍ണ – ജാതി വ്യവഹാരങ്ങള്‍ ഒളിച്ചു കടത്തുന്നതില്‍ മലയാളി സവര്‍ണ ശരീരങ്ങളോളം മിടുക്ക് മറ്റാര്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല. മുത്തുക്കുടയും, സെറ്റ് മുണ്ടും, നിലവിളക്കും, പഞ്ചവാദ്യവും, ചന്ദനപൊട്ടുമെല്ലാം മതേതര ചിഹ്നങ്ങളായി അവര്‍ വാഴ്ത്തും. ഇതിനിടയില്‍ ചില അള്‍ട്രാ റാഷനലിസ്റ്റുകള്‍ മാവേലിയെ ചെറുതായി ഒന്ന് കറുത്ത ചായത്തില്‍ മുക്കിയെടുത്ത് നല്ല നൈസായി വംശീയത ചര്‍ദ്ദിച്ച് ഓണം നിങ്ങളുടെ കൂടെ ആഘോഷമാണെന്ന് ദലിതരെയും ആദിവാസികളെയും നോക്കി ചുമ്മാതങ്ങ് പ്രഖ്യാപിക്കും. എല്ലാവരെയും വെളുത്ത വസ്ത്രത്തില്‍ പൊതിഞ്ഞെടുത്ത് നമ്മളെല്ലാം ‘മലയാളികള’ല്ലേ എന്ന് നിഷ്കളങ്കമായി ചോദിക്കും.
റാസിഖ് റഹീം
സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കിൽ ഒരിക്കലെങ്കിലും ജയിലിൽ കിടക്കണം. മതിൽക്കെട്ടിനകത്തു നിന്ന് പുറത്തു വന്ന് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ അതിലുളളവർ എന്തുമാത്രം കൊതിക്കുന്നുണ്ടെന്നറിയാമോ? തിരിച്ചുപോവേണ്ടി വരുമെന്നറിയാമായിട്ടും ഒരു പരോൾ കിട്ടുന്നവന്റെ സന്തേഷം ഒരു happiness indexനും അളക്കാനാവുകയില്ല. 11 വർഷവും 6 മാസവും നാലോ അഞ്ചോ ദിവസവും ജയിലിൽ കഴിഞ്ഞതിനു ശേഷം കുറച്ചു ദിവസത്തേക്കാണെങ്കിലും അൻസാർ നദവി സ്വതന്ത്രനാവുകയാണ്. ഓർക്കാൻ ഒരുപാടുണ്ട് കാര്യങ്ങൾ..
അലീന ആകാശമിഠായി
പി.കെ.റോസി എന്നത് ഫിലിം സൊസൈറ്റികൾക്കും ഫൗണ്ടേഷനുകൾക്കും ഒരു പഞ്ചിന് ഇടാൻ പറ്റിയ വെറുമൊരു പേരല്ല എന്നും നൂറ്റാണ്ടുകളായുള്ള അടിമത്തവും അയിത്തവും കാരണം ചിതറിപ്പോയ ഒരു സമൂഹത്തിന് ചൂണ്ടിക്കാണിക്കാനുള്ള ചുരുക്കം ചില കലാകാരികളിൽ ഒരാളാണെന്നും, ആ പേര് ഉപയോഗിക്കുന്നത് വലിയൊരു ഉത്തരവാദിത്വവും ആ സമൂഹത്തോടുള്ള ഒരു ബാധ്യതയുമാണെന്ന് പ്രത്യേകം എടുത്തു പറയുകയാണ്. അതുകൊണ്ട് ആ സൊസൈറ്റിയുടെ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നത് ദലിത്, ആദിവാസി സ്ത്രീകൾ ആയിരിക്കണം എന്ന മിനിമം രാഷ്ട്രീയബോധമെങ്കിലും ഇതിന്റെ സംഘാടകരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ശ്രീകൃഷ്ണൻ കെ.പി
അങ്ങിനെ തികച്ചും ഒരു പുതിയ അനുഭവം. വീണ്ടും മറ്റെന്തൊക്കെയോ സാധ്യതകളെ തുറന്നിട്ടുകൊണ്ട് ഈ പടം ആ കാലഘട്ടത്തെ അഡ്രസ്സ് ചെയ്യുന്നു. പോസ്റ്റ് കണ്ടിന്യൂവിറ്റി എന്ന ട്രീറ്റ്മെന്റ് ഉപയോഗിച്ചു കൊണ്ട് വളരെ രസകരമായ ഒരു ടൈം പടത്തിനുള്ളിൽ മോൾഡ് ചെയ്യാനും ടോറോന്റോവിനു കഴിഞ്ഞിട്ടുണ്ട്. ശരിയായ ചരിത്രം പഠിപ്പിക്കലാണ് സിനിമയുടെ കടമ എന്ന് എനിക്ക് തോന്നിയിട്ടില്ല. അതിന് തല്ലിപ്പൊളി സ്കൂളുകളും മറ്റു ബുദ്ധിജീവികളും സാംസ്കാരിക ലോകം എന്ന് പറയപ്പെടുന്ന കുറേ പബ്ലിക്കേഷൻ വ്യവസായവും നിലനിൽക്കുന്നുണ്ടല്ലോ. സിനിമയാകുമ്പോൾ കുറച്ചൊക്കെ കാര്യങ്ങളൊക്കെ വളച്ചൊടിച്ച് ഇത്തിരി സ്പേസും ഭാവനയും കുത്തിത്തിരുകാൻ പറ്റില്ലെങ്കിൽ എന്തിനു കൊള്ളാം. മല്ലു റിയലിസ്റ്റ് ഊള പടങ്ങളിൽ നിന്നും ഒരു വലിയ മോചനമായിരുന്നു ഈ പടം.
സുദീപ് ആദിൽ അമൻ അൽമിത്ര
പശ്ചിമഘട്ടത്തിൽ, പ്രകൃതിയിൽ പൊതുവെയും, ഉള്ള മനുഷ്യന്റെ ഇടപെടലുകൾ, അതിന് നൽകേണ്ടി വരുന്ന വില ഒക്കെ റിയലിസ്റ്റിക് ആയി എസ്റ്റിമേറ്റ് ചെയ്യണം എന്നാണ് ഞാൻ കരുതുന്നത്. പ്രായോഗിക തലത്തിൽ അതിനെ എങ്ങനെ നേരിടാൻ കഴിയുമെന്ന് പഠിക്കുകയും വിഴിഞ്ഞം പദ്ധതിയോ മെട്രോകളോ ഒക്കെ കേരളത്തിൽ ഒഴിവാക്കണമെങ്കിൽ ഒഴിവാക്കുകയും വേണ്ടി വരും. ‘ഗാഡ്ഗിൽ നിർദ്ദേശങ്ങൾ നടപ്പിലാക്കുക’ എന്ന ഒറ്റപ്പോയന്റ് അജണ്ടയിൽ നിന്നു മാറി, ചാതുർവർണ്യത്തിന്റെയും ജാതി വ്യവസ്ഥയുടെയും ബ്രാഹ്മണ്യത്തിന്റെയും പരിസ്ഥിതി സങ്കൽപ്പങ്ങൾക്ക് ‘പുറത്ത്’ നിന്ന്, ഈ വിഷയത്തെപ്പറ്റി പഠിക്കാനുള്ള ആർജ്ജവം കേരള സർക്കാരും സന്നദ്ധ സംഘടനകളും കാണിക്കേണ്ടതുണ്ട്.
എ.എസ്.അജിത്കുമാർ
ശ്രീരാമനേ വേണ്ടെന്ന് പറയാൻ ചിലർക്ക് എളുപ്പമാണ്. ശ്രീരാമനെ വിമർശിക്കാൻ ചില പൊസിഷനുകളിൽ നിന്ന് സാധ്യമാണ്. ശ്രീരാമനുമായി യാതൊരു ബന്ധമില്ലാത്ത ഒരു സമുദായത്തിനു കൊലകത്തിക്കു മുൻപിൽ നിൽക്കേണ്ടി വരുന്ന ഒരു സമയത്ത് ഇതൊന്നുമല്ല പ്രശ്നം. ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കപ്പടുന്ന സാഹചര്യവും രാഷ്ട്രീയവും വിചാരിക്കുന്നതിനേക്കാൾ ഭീകരമാണ്. അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും രാമനെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു കൊണ്ട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. രാമനിലും രാമായണത്തിലും ചർച്ച കേന്ദ്രീകരിച്ചാൽ സംഘപരിവാറിന് സന്തോഷമായിരിക്കും. ജീവൻ രക്ഷിക്കാൻ എന്താ ഇപ്പോൾ ചെയ്യാൻ പറ്റുക?
Next Entries »