തുമ്പി

എം ആർ രേണുകുമാർ

ലഞ്ഞിക്കുന്നിലായിരുന്നു ചാച്ചന്റെ വീട്. ഒന്നിടവിട്ടുളള ഞായറാഴ്ചകളില്‍ ചാച്ചന്‍ അങ്ങോട്ട് പോകാറുണ്ട്. വല്ലപ്പോഴുമൊക്കെ എന്നെയം ഒപ്പം കൂട്ടും. എപ്പോഴുമെന്നെ കൊണ്ടുപോയാല്‍ ചാച്ചന് കഷ്ടപ്പാടാണ്. അതുകൊണ്ട് കഴിവതും എന്നെ ഒഴിവാക്കാറാണ് പതിവ്. പക്ഷേ തുടര്‍ച്ചയായി ഞാനില്ലാതെ ചെന്നാല്‍ അപ്പച്ചന്‍ ഒച്ചയെടുക്കും.
”എന്തിയേടാ ന്റെ പെങ്കൊച്ച്” കുത്തിനടക്കാന്‍ ഉപയോഗിക്കുന്ന കാശാവുകമ്പുകൊണ്ട് അപ്പച്ചന്‍ ചാച്ചനെ അടിക്കാനോങ്ങും. അപ്പച്ചനെ പേടിച്ചായിരുന്നു വല്ലപ്പോഴുമെങ്കിലും ചാച്ചനെന്നെ അങ്ങോട്ടുകൊണ്ടുപോയിരുന്നത്.
അവിടെച്ചെന്നാല്‍ പിന്നെ നല്ല രസമാണ്. ചാച്ചന്റെ കൂടെപ്പിറപ്പുകള്‍ എല്ലാവരും അവിടാണ് താമസിക്കുന്നത്. എല്ലാ വീട്ടിലും എന്റെ പ്രായത്തില്‍ കുറെ കുട്ടികളുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. എല്ലാവരുമായും ഞാന്‍ നല്ല കൂട്ടാണ്. ചാച്ചന്റെ വീടിന്റെ പുറകുവശത്ത് കപ്പലുമാവിന്റെ തോട്ടമുണ്ട്. അതിന്റെ കൊമ്പുകളില്‍ കയറിയും ഇറങ്ങിയും ഊഞ്ഞാലാടിയും കളിക്കാന്‍ എന്തുരസമാണെന്നോ. മഞ്ഞയും ചുവപ്പും നിറങ്ങളിലുളള കപ്പലുമാങ്ങകള്‍ ഞങ്ങള്‍ കടിച്ചുപറിച്ചു തിന്നും. ചവര്‍പ്പുകലര്‍ന്ന മധുരമുളള മാങ്ങകള്‍ തിന്ന് ഞങ്ങളുടെ തലക്ക് മത്ത് പിടിക്കും. കൈയ്യില്‍ കാശാവുകമ്പും പിടിച്ച് അപ്പച്ചന്‍ ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട് തിണ്ണയില്‍ ഇരിക്കും. ഇടയ്ക്ക് ആരോടെന്നില്ലാതെ ഓരോന്നു പറയുകയും കുറുമ്പു കാട്ടുന്നവരെയും മാവിന്റെ ഉയരത്തിലേക്ക് കയറുന്നവരേയും വഴക്ക് പറയുകയും ചെയ്യും.
ഏറ്റവും രസമുളള കാര്യം മറ്റൊന്നായിരുന്നു. അപ്പച്ചന്‍ അതിരാവിലെ ഞങ്ങളെല്ലാവരേയും വിളിച്ചുണര്‍ത്തും. തണുപ്പ് മാറ്റാനായി മുറ്റത്ത് അടര്‍ന്നു വീണുകിടക്കുന്ന പ്ലാവിലകളും മാവിലകളും മറ്റും അടിച്ചുകൂട്ടി തീ കത്തിക്കും. പിന്നെ അതിന് ചുറ്റിനും കുറച്ചകലത്തായി ഞങ്ങളെയെല്ലാവരേയും ഇരുത്തും. മോനച്ചന്‍ , ഓമന, ജോയി, കുഞ്ഞുമോന്‍ , രജി, സുജ, സുമ അങ്ങനെയെല്ലാവരും ഉണ്ടാവും. അപ്പച്ചന്‍ തീയുടെ മിതെ കൈവെളള കാണിച്ചിട്ട് കൂട്ടിത്തിരുമ്മി തണുപ്പകറ്റും. ഞങ്ങളും അങ്ങനെ ചെയ്യും. അടുത്തായി വിളഞ്ഞുകിടക്കുന്ന നീളന്‍ അച്ചിങ്ങാപയര്‍ പൊട്ടിച്ചെടുത്ത് തീയില്‍ വാട്ടി അപ്പച്ചന്‍ ഞങ്ങള്‍ക്ക് തിന്നാന്‍ തരും. ഇളം ചൂടുളള വാടിയ പയറിന്റെ രുചിഓര്‍മ്മയില്‍ തന്നെ എത്ര രസകരമാണെന്നോ. ചിലപ്പോള്‍ ഞങ്ങള്‍ അപ്പച്ചന്‍ അറിയാതെ കപ്പലണ്ടി തീയിലേക്കിടും അത് വേകുമ്പോള്‍ ശ്..ശൂ.. എന്നൊരൊച്ചയുണ്ട്. അത് കേള്‍ക്കുമ്പോള്‍ അപ്പച്ചന്‍ ഞങ്ങളോട് കളിയായി ദേഷ്യപ്പെടും. അതിന്റെ കരിഞ്ഞ തൊണ്ട് തല്ലികളഞ്ഞ് പരിപ്പ് എടുത്ത് ഞങ്ങള്‍ക്ക് വീതിച്ചുതരും. അങ്ങനെ അവിടെ ചെന്നാല്‍ പിന്നെ വിശേഷങ്ങളുടെ പൊടിപൂരമാണ്. എന്ത് പറഞ്ഞിട്ടെന്താ. എന്നെ അങ്ങോട്ട് ആരെങ്കിലും ഒന്നു കൊണ്ടു പോകണ്ടേ? യാത്രയില്‍ എന്നെ ഒപ്പം കൂട്ടാന്‍ ചാച്ചന്‍ മടി കാണിച്ചിരുന്നതിന് ഒരു കാരണമുണ്ടായിരുന്നു. ബസ്സില്‍ യാത്ര ചെയ്താല്‍ ഞാന്‍ ഛര്‍ദ്ദിക്കും. നിന്നുളള യാത്രയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ബസ്സ് ചൊരുക്കുക എന്നാണ് അമ്മയൊക്കെ ഇതേപ്പറ്റി പറയുക. വലിയ വളവും തിരിവുമില്ലാത്ത വഴിയിലൂടെ തിരക്കില്ലാത്ത ബസ്സിലാണ് യാത്രയെങ്കില്‍ അത്ര കുഴപ്പമില്ല. സൈഡിലൊരു സീറ്റ് തരപ്പെടുത്തി മുഖത്തേക്ക് കാറ്റ് കൊളളിച്ച് ഇരിക്കണമെന്ന് മാത്രം. പക്ഷെ അങ്ങനെയുളള യാത്രകള്‍ എപ്പോഴുമുണ്ടാകാറില്ലല്ലോ? പലപ്പോഴും ബസ്സില്‍ നല്ല തിരക്കായിരിക്കും. ആള്‍ക്കാരുടെ ഇടയിലൂടെ ഇടയ്ക്ക് പുറത്തെ കാഴ്ചകള്‍ പുറകോട്ട് ഓടി മറയുന്നതു കാണുമ്പോള്‍ തലയ്ക്കുളളില്‍ ഒരു കിരുകിരുപ്പാണ്. ചെറുതായി തലചുറ്റുന്നതായും എനിക്കുതോന്നും. ഇതിനിടെ ബസ്സ് എങ്ങാനുമൊന്ന് ആടിയുലഞ്ഞാല്‍ വയറ്റില്‍ കിടന്ന് ഒരു മറിച്ചിലാണ്. തൊണ്ടയില്‍ വന്നിരുന്ന് എന്തോ ചുരുള്‍ നിവര്‍ത്തുന്നതായും തോന്നും. എത്ര ശ്രമിച്ചാലും അപ്പോള്‍ ഓക്കാനത്തെ തടയാനാവില്ല. അത് തിരകളായി കുമിഞ്ഞു കൊണ്ടേയിരിക്കും. അത്തരം അവസരങ്ങളില്‍ കണ്ണടച്ച് ദൈവത്തെ വിളിച്ച് വേഗം തീരണേ ഈ യാത്ര എന്ന് ആരും കരഞ്ഞു പ്രാര്‍ത്ഥിച്ചു പോകും. യാത്ര അമ്മയുടെ ഒപ്പമാണെങ്കില്‍ അമ്മ ബാഗില്‍ ചെറുനാരങ്ങ കരുതിയിട്ടുണ്ടാവും. അതു മണത്തുകൊണ്ടിരുന്നാല്‍ കുറച്ചു ആശ്വാസം കിട്ടും. ചേച്ചിയുടെ കൂടെയാണ് യാത്രയെങ്കില്‍ ചെറുനാരങ്ങയ്ക്ക് പകരം ചേച്ചിയുടെ മുടിയാണ് മണക്കാന്‍ കിട്ടുക. നല്ല നീളമുണ്ട് ചേച്ചിയുടെ മുടിക്ക്. ഇരുന്നാണ് യാത്രയെങ്കില്‍ ചേച്ചിയെന്നെ മടിയിലേക്ക് കിടത്തും. പിന്നെ പുറകിലേക്ക് ഇട്ടിരിക്കുന്ന മുടി മുന്നിലേക്കാക്കി എന്റെ മുഖത്തേക്കിടും മുടിയില്‍ കാച്ചിയ എണ്ണയുടെയും മുല്ലപ്പൂവിന്റെയുമൊക്കെ മണമുണ്ടാവും. അമ്മ പറയാറുളള പാലാട്ടുകോമന്റെ കഥ അപ്പോള്‍ ഓര്‍മ്മവരും. തലചുറ്റല്‍ മെല്ലെ ഇല്ലാതാവും. അറിയാതെ ഉറങ്ങിപ്പോകും. പക്ഷെ യാത്രകള്‍ പലപ്പോഴും ഇങ്ങനെയാവാറില്ല. ചിലപ്പോഴൊക്കെ എല്ലാനിയന്ത്രണവും വിട്ട് ഞാനങ്ങ് ഛര്‍ദ്ദിച്ചുപോകും. അമ്മയുടെയും ചേച്ചിയുടെയും ദേഹത്തും തുണിയിലുമൊക്കെ വീഴും. പേടികൊണ്ടും നാണക്കേട് കൊണ്ടും ഞാന്‍ തലപൊക്കാറില്ല. ചില യാത്രക്കാരൊക്കെ എന്തെങ്കി—ലുമൊക്കെ വിളിച്ചു പറഞ്ഞെന്നുവരും. എങ്ങനെയുണ്ട് എന്റെ പ്രകടനം. ഇത്തരത്തിലുളള ഒരുത്തിയുമായി യാത്ര പോകാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ. ന്യായമായും ഇല്ല; പക്ഷെ സം’വിച്ചത് മറിച്ചാണ്.
ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു. ചാച്ചന്‍ കമ്പിയില്‍ പിടിച്ച് തൂങ്ങി നില്‍പ്പാണ്. ഞാന്‍ ചാച്ചന്റെ അരയില്‍ ചുറ്റിപിടിച്ചും. ബസ്സ് വളവെടുക്കുമ്പോള്‍ ചാച്ചന്‍ ആടിയുലയും; ഒപ്പം ഞാനും. പലപ്പോഴും എന്റെ കാലുകള്‍ നിലത്തൂന്നും പറിഞ്ഞു പോകുന്നുണ്ട്. ഞാന്‍ വീഴാന്‍ തുടങ്ങിയാല്‍ ചാച്ചന്‍ ഒച്ചവെക്കും. അടങ്ങി നിന്നുകൂടെ നിനക്ക് എന്ന മട്ടില്‍ നോക്കി ദേഷ്യപ്പെടും. എന്നാലും വീഴാതെ ചേര്‍ത്തു നിര്‍ത്തും. എന്റെ നില്‍പ്പും കഷ്ടപ്പാടും കണ്ടിട്ടാവണം അടുത്ത സീറ്റിലിരുന്ന ഒരു അമ്മയെന്റെ കൈക്ക് പിടിച്ച് സീറ്റുകള്‍ക്കിടയില്‍ നിര്‍ത്താന്‍ ശ്രമിച്ചു. അവരുടെ മടിയില്‍ വലിയ കണ്ണുകളുളള ഒരു ചെറിയ പെണ്‍കുട്ടി ഇരുപ്പുണ്ടായിരുന്നു. ഞാനൊന്നു മടിച്ചു. പിന്നെ, ചാച്ചന്റെ മുഖത്തേക്ക് നോക്കി. അനുവാദം തരുന്നതുപോലെ ചാച്ചന്‍ തലയാട്ടി. ഞാന്‍ അവരോട് ചേര്‍ന്നുനിന്നു മുന്‍സീറ്റിലെ കമ്പിയില്‍ പിടിച്ചു. അവര്‍ എന്നെ ഒന്നുകൂടെ ചേര്‍ത്തു നിര്‍ത്തി മെല്ലെ ചിരിച്ചു. അവരുടെ മടിയിലിരുന്ന പെണ്‍കുട്ടി എന്റെ മുടിയില്‍ വിരലോടിക്കുവാന്‍ തുടങ്ങി. ഞാന്‍ വെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ കൈ വലിക്കും. പിന്നെ ചിരിക്കും.
പുറത്തെ കാഴ്ചകള്‍ പിന്നിലേക്ക് അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. ഞാനവയിലേക്ക് തറപ്പിച്ചു നോക്കി. തലയെങ്ങാനും കറങ്ങുമോ എന്ന ആധി ഒരു നിമിഷം എന്നെ വിഴുങ്ങുവാനാവ് വാ പിളര്‍ത്തി. ഞാന്‍ ആ അമ്മയുടെ മുടി ശ്രദ്ധിച്ചു. അത് തോളൊപ്പം വെച്ചു മുറിച്ചിരുന്നു. അവരുടെ ബാഗില്‍ നാരങ്ങ ഉണ്ടാവാനും സാധ്യതയില്ല. എന്റെ മുഖത്ത് ഒരു ചിരി പടര്‍ന്നു. അതു കണ്ടിട്ടാവണം അവര്‍ ചോദിച്ചു.
”എന്താ ചിരിക്കുന്നെ”
”ഒന്നൂല്ല…” ഞാന്‍ പറഞ്ഞു.
”അതുവെറുതെ…. എന്തോ ഉണ്ട്’ അവര്‍ എന്നോടു കൂട്ട് കൂട്ടാനുളള ഭാവത്തിലായിരുന്നു. പക്ഷെ ഞാനങ്ങനെ മിണ്ടുമോ… കൂടുതല്‍ വര്‍ത്തമാനം പറഞ്ഞ് എങ്ങാനും ചൊരുക്കുണ്ടായാര്‍ ആകെ പ്രശ്‌നമാകും. എങ്ങാനും ഛര്‍ദ്ദിക്കാന്‍ വന്നാല്‍… അയ്യോ ഓര്‍ത്തപ്പോഴെ ഒരു മനം പിരട്ടല്‍. ദൈവമെ ആകെ കൊളമാകും. എല്ലാം ഈ അമ്മേടേം മോള്‍ടേം ദേഹത്ത് വീണതുതന്നെ. ഞാന്‍ മനസ്സുകൊണ്ട് മറ്റ് വിചാരങ്ങളിലേക്ക് ചിറക് തല്ലി പറഞ്ഞു കേറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. നേര്‍ത്ത കാറ്റും ഇടയ്ക്കിടെയുളള ആയമ്മയുടെ ചേര്‍ത്തുപിടിത്തവും ഒക്കെ ചേര്‍ന്നപ്പോള്‍ മനം പിരട്ടലിനെക്കുറിച്ച് ഞാന്‍ മറന്നു തുടങ്ങി. ചെറിയൊരുറക്കം കണ്‍പീലികളില്‍ തുളളിക്കളിക്കാന്‍ തുടങ്ങി. അതു കണ്ടിട്ടാവണം അവരെന്നെ തോളിലേക്ക് ചായിച്ചു കിടത്തിയത്.ഉറക്കത്തിന്റെ നൂല്പ്പാലത്തിലൂടെ ഞാന്‍ ആദ്യത്തെ ചുവട് വെച്ചതേയുളളൂ. അപ്പോ കേട്ടു.
”ഏയ് … അതിനിടെ ഒറങ്ങിയോ നമ്മുക്കിറങ്ങേണ്ട സ്ഥലമായി വേഗം വാ…”ചാച്ചന്‍ എന്റെ കൈക്ക് പിടിച്ചുകൊണ്ട് പറഞ്ഞു. വേഗമെറെങ്ങെറങ്ങ് എന്ന് ചവിട്ടുപടിയില്‍ നില്‍ക്കുന്ന ചേട്ടനും ധൃതിവെക്കുന്നുണ്ട്. തിരക്കിനിടയില്‍ ആയമ്മയേടും മോളോടും ഒന്നും പറയാന്‍ കഴിഞ്ഞില്ല. നന്ദിസൂചകമായി ഒന്നു നോക്കാനോ, കൈവീശിക്കാണിക്കാനോ പോലും കഴയാത്തതില്‍ എനിക്കു വിഷമം തോന്നി. ചാച്ചന്റെ പുറകെ ഞാനും ചാടിയിറങ്ങി. ബസ്സ് തിടുക്കത്തില്‍ ഇരച്ചുപാഞ്ഞ് വളവ് തിരിഞ്ഞ് മറഞ്ഞു.ഇരുവശത്തേക്കും മാറിമാറി നോക്കി ചാച്ചന്‍ റോഡ് മുറിച്ചു കടന്നു. ഇടയ്ക്ക് എന്റെ കൈയ്യില്‍ മുറുകെ പിടിച്ചു. എനിക്ക് ചെറുതായി കൈ വേദനിച്ചു.
ചാച്ചന്‍ കവലയിലെ മാടക്കടയുടെ അടുത്തേക്ക് നടന്നു. പുറകെ ഞാനും ചെന്നു. ചാച്ചന്‍ കടേന്ന് ഒരു കെട്ട് തെറുപ്പ് ബീഡി വാങ്ങിച്ചു. ഒരെണ്ണം കത്തിച്ചു കലാപരമായി വലിക്കാന്‍ തുടങ്ങി. കവിളില്‍ നിറഞ്ഞ പുക ചുണ്ട് കൂര്‍പ്പിച്ച് വളയങ്ങളായി ഊതിപ്പറത്തുന്നതിനിടയില്‍ ചാച്ചന്‍ ചോദിച്ചു.
”നിനക്ക് വെല്ലാം വേണോടീ…. തുമ്പീ”
”ങ്ഹും..” വേണ്ട എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തോളനക്കി.
”പഴോ … മുട്ടായിയോ.. എന്തേലും വേണേല്‍ വാങ്ങിച്ചോ…”
”വേണ്ടചാച്ചാ…” ഞാന്‍ തീര്‍ത്തുപറഞ്ഞു. യാത്ര കഴിഞ്ഞാലുടന്‍ എന്തെങ്കിലും കഴിക്കാന്‍ പാടാ. തൊണ്ടയില്‍ എന്തോ വന്ന് നിറഞ്ഞിരിക്കുന്നത് പോലെയാ. ക്ഷീണം തോന്നുന്നുണ്ടായിരുന്നെങ്കിലും ഒന്നും വേണ്ടെന്ന് വെച്ചത് അതുകൊണ്ടായിരുന്നു.
ചാച്ചന്‍ നടന്നു തുടങ്ങി. പിന്നാലെ ഞാനും. ഇനിയൊരു അരമുക്കാല്‍ മണിക്കൂറെങ്കിലും നടക്കണം വീട്ടിലെത്താന്‍ . എനിക്കാണെങ്കില്‍ നല്ല ക്ഷീണവും. കുറച്ചു കൂടി ചെറിയ കുട്ടിയായിരുന്നെങ്കില്‍ ചാച്ചനോട് എടുക്കാന്‍ പറഞ്ഞ് കരയാമായിരുന്നു. വലുതായാപ്പിന്നെ അങ്ങനെ ചില കുഴപ്പങ്ങളുണ്ട്. ഇപ്പോഴെങ്ങാനും എടുക്കാന്‍ പറഞ്ഞ് കരഞ്ഞാല്‍ വേലിപ്പത്തലുകൊണ്ട് തല്ല് കൊണ്ടതുതന്നെ. മാത്രവുമല്ല മെലിഞ്ഞതാണെങ്കിലും പത്ത് വയസ്സു കഴിഞ്ഞ എന്നെയെടുത്തോണ്ട് നടക്കാനുളള ആരോഗ്യമൊന്നും ചാച്ചനില്ല എന്നെനിക്കറിയാമായിരുന്നു. എന്നെ തോളില്‍ കയറ്റി ഇരുത്തി എന്നോട് വര്‍ത്തമാനമൊക്കെപ്പറഞ്ഞ് ഈസിയായി നടന്നു പോകാന്‍ മാത്രം കരുത്തുളള ഒരാളായിരുന്നെങ്കില്‍ എന്റെ ചാച്ചന്‍ എന്നു ഞാനാഗ്രഹിച്ചുപോയി. അല്ലെങ്കില്‍ വേണ്ട എന്നെയാരെങ്കിലും വീട്ടിലെ കട്ടിലിലേക്ക് ഒന്നു തൂക്കിയെടുത്ത് എറിഞ്ഞാലെങ്കിലും മതിയായിരുന്നു. പക്ഷെ അതൊന്നും നടക്കുന്ന കാര്യമല്ലല്ലോ.
ചാച്ചന്‍ ഇടക്കിടെ ബീഡികള്‍ മാറിമാറി കത്തിച്ചുവലിച്ചുകൊണ്ടാണ് നടന്നിരുന്നത്. ഇടക്ക് ചാച്ചന്റെ ചില പരിചയക്കാരൊക്കെ എതിരേവരും. ചിലരോട് ചാച്ചന്‍ നിന്നു വര്‍ത്തമാനം പറയും. ചിലരൊക്കെ തോളില്‍ തട്ടിനടന്നു പോകും. ഇരുവശങ്ങളിലും നില്‍ക്കുന്ന തേക്കുകളുടെ തണല്‍ ടാര്‍റോഡില്‍ വീണുകിടന്നിരുന്നു. റോഡിനിരുവശത്തും മതിലുപോലെ ചെത്തിയിറക്കിയ പാറകള്‍ കാണാം. പാറകളില്‍ ചെറിയ നനവുണ്ട്. ചിലയിടങ്ങളില്‍ നിന്ന് തുളളികള്‍ ചെറുതായി വീഴുന്നുണ്ട്.
റോഡിപ്പോള്‍ ഒരു പുഴയിലേക്ക് ഇറങ്ങുകയാണ്. മഴക്കാലത്ത് ഇതിലൂടെ വെളളം നിറഞ്ഞാഴുകും. അപ്പോള്‍ കുറുകെ കടക്കാന്‍ പറ്റില്ല. ഇതിനെ ചപ്പാത്ത് എന്നോ, മറ്റോ ആണ് പറയുന്നത്. ഇപ്പോള്‍ കാല്‍പ്പാദം മറയുന്ന വെളളമേയുളളൂ. റോഡിലൂടൊഴുകുന്ന വെളളത്തിലൂടെ ഇടയ്ക്ക് പരല്‍മീനുകള്‍ തത്തിക്കളിച്ച് മറുവശത്തേക്ക് പോകുന്നുണ്ട്. ചാച്ചന്‍ പുഴവെളളത്തില്‍ കാലുകഴുകി. ഒരു കാലുകൊണ്ട് മറ്റേകാല് ചാച്ചന്‍ ഉരച്ചുകഴുകുന്നത് കാണാന്‍ നല്ല രസമുണ്ട്. ഒറ്റക്കാലില്‍ നില്‍ക്കുന്ന കൊക്കിനെപ്പോലെയുണ്ട്, ചാച്ചനിപ്പോള്‍. ചാച്ചനെ അനുകരിച്ച് ഞാനുമതിന് അര കൈ നോക്കിയെങ്കിലും നടന്നില്ല. ചാച്ചന്‍ കുറച്ചുവെളളം കൈകളില്‍ കോരിയെടുത്ത് മുഖംകഴുകി. കുറച്ചുവെളളം കവിളില്‍ കൊണ്ട് പുറത്തേക്ക് നീട്ടിത്തുപ്പി. ഞാനും അങ്ങനെചെയ്തു. റോഡ് പുഴയില്‍ നിന്നും കയറിപ്പോവുകയാണ്. വെളളം ചവിട്ടിയ യാത്രക്കാര്‍ നടക്കുന്നതിനാല്‍ റോഡിന്റെ കുറെ’ാഗം നീളത്തില്‍ നനഞ്ഞു കിടന്നിരുന്നു. നടക്കും തോറും റോഡിലെ നനവ് കുറഞ്ഞു കുറഞ്ഞു വന്നു. എന്റെ കാലും തോര്‍ന്നുതുടങ്ങിയിരുന്നു. കാല് നനച്ചതുകൊണ്ടും മുഖം കഴുകിയതുകൊണ്ടും കുറെ ക്ഷീണം മാറിയിരുന്നു. ഇപ്പോള്‍ ബസ് യാത്രയുടെ ചൊരുക്ക് തീരെയില്ല. നനഞ്ഞ മുഖത്ത് കാറ്റടിച്ചപ്പോള്‍ ചെറിയ തണുപ്പ് തോന്നി.
ഇനി വരുന്ന വളവില്‍ ഒരു കളളുഷാപ്പുണ്ട് ചാച്ചന്‍ അവിടെ കയറാന്‍ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ വിചാരിച്ചതുപോലെ ചാച്ചന്‍.. ദാ.. അങ്ങോട്ടു കയറുന്നു. കേറുന്നതിനിടയില്‍ പിന്നോട്ട് തിരിഞ്ഞ് … ങ്ങ് കേറിപ്പോര്… എന്ന അര്‍ത്ഥത്തില്‍ മടിച്ചുനിന്ന എന്ന കൈകാട്ടി വിളിച്ചു. ഞാന്‍ ഓടിച്ചെന്ന് ചാച്ചനോടൊപ്പം ഷാപ്പിലേക്ക് കയറി. ആദ്യമായിട്ടായിരുന്നു ഞാന്‍ ഷാപ്പിനുളളില്‍ കയറുന്നത്. ഇതുവരെ എനിക്ക് ചാച്ചനും പാപ്പയുമൊക്കെ പറഞ്ഞുളള അറിവെ ഷാപ്പിനെക്കുറിച്ച് ഉണ്ടായിരുന്നുളളൂ. കളളിന്റെ മണം എനിക്ക് പണ്ടേ പരിചിതമാണ്. എല്ലാ ദിവസവും കളള് കുടിച്ച് പൂസ്സായിട്ടാണല്ലോ ചാച്ചന്‍ വീട്ടില്‍ വന്നിരുന്നത്.
ഷാപ്പിന്റെ ഉളളില്‍ ഇരുവശത്തുമായി ഡസ്‌കും ബഞ്ചും നീളത്തില്‍ ഇട്ടിട്ടുണ്ട്. പലയിടങ്ങളില്‍ കൂട്ടമായും ഒറ്റയ്ക്കുമിരുന്ന് ആളുകള്‍ കളള് കുടിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നുണ്ട്. പലരും ഉച്ചത്തിലാണ് വര്‍ത്തമാനം പറയുന്നത്. ചിലര്‍ ചെറുതായി പാടുന്നുണ്ട്. മറ്റ് ചിലര്‍ കൈകൊണ്ട് ഡസ്‌കില്‍ താളം പിടിക്കുന്നുണ്ട്. പലരുടെയും കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നിരുന്നതിനാല്‍ ഞാന്‍ ആരുടെയും മുഖം കൂടുതല്‍ ശ്രദ്ധിച്ചില്ല. പലരുടെയും തലയില്‍ തോര്‍ത്ത് ചുറ്റികെട്ടിയിരുന്നു. കുമ്മായമടിച്ച ഷാപ്പിന്റെ പലകമറയില്‍ പലതും എഴുതിവെച്ചിട്ടുണ്ട്. കളളിന്റെ അളവും വിലയും മറ്റും. കണക്കുകളും മറ്റും എഴുതിക്കൂട്ടിയിട്ടുമുണ്ട്. കൗതുകമുണര്‍ത്തുന്ന ഒരു വാചകവും കാണാനുണ്ട്. ‘രാഷ്ട്രീയം പാടില്ല’ അതെന്താണാവോ. നിലത്ത് തുപ്പാനും, ബീഡിക്കുറ്റികള്‍ വലിച്ചെറിയാനും ഡസ്‌കില്‍ താളമടിച്ച് പാട്ടുപാടാനും അനുവാദമുളള ഷാപ്പില്‍ പാടില്ലാത്ത സംഗതി. അതെപ്പറ്റി തിരികെ വീട്ടില്‍ ചെന്നാലുടന്‍ പാപ്പയോടു ചോദിക്കണമെന്ന് വിചാരിച്ചിരിക്കെ ചാച്ചന്റെയും എന്റെയും മുന്നില്‍ ഒരു കുപ്പി കളളും ഒരു ഗ്ലാസും വില്‍പ്പനക്കാരന്‍ കൊണ്ടു വന്നു വെച്ചു. കൂട്ടത്തില്‍ ഒരു ചെറിയ പാത്ത്രില്‍ കുറച്ച് കപ്പവേയിച്ചതും. കപ്പയുടെ മീതെ കാണ്ടാലെരിയുന്ന മീന്‍ചാറും ഒഴിച്ചിരുന്നു.
‘കൊച്ചിന് കഴിക്കാനെന്തേലും വേണോ…’ അയാള്‍ ചാച്ചനോട് തിരക്കി. ചാച്ചന്‍ എന്റെ നേരെ നോക്കി. വേണമെന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. ”എന്താണുളളത്” ചാച്ചന്‍ അയാളോടു ചോദിച്ചു.
”കപ്പേം മീന്‍കറീം.. ഉളളൂ” അയാള്‍ പറഞ്ഞു.
”അതുമതിയോ..” ചാച്ചന്‍ എന്റെ നേരെ മതിയോ എന്ന ഭാവത്തില്‍ നോക്കി. ഞാന്‍ പിന്നെയും തലയാട്ടി.
അകത്തേക്ക് പോയ അയാള്‍ ഉടനെ മടങ്ങിവന്നില്ല. സമയം പോകാനായി നിലത്തുവിരിച്ചിരുന്ന ചരല്‍മണലില്‍ ഞാന്‍ കാലുകള്‍ ഇളക്കികൊണ്ടിരുന്നു. ഇതു കണ്ട ചാച്ചന്‍ എന്റെ കാലിലും മുഖത്തും മാറിമാറിനോക്കി. എനിക്കു കാര്യം മനസ്സിലായി. അറിയാത്ത മട്ടില്‍ ഞാന്‍ കാലനക്കുന്നതു നിര്‍ത്തി. പക്ഷേ അതിനു മുമ്പേ ഇറങ്ങിപ്പുറപ്പെട്ടുപോയ കുറെ അനക്കലുകള്‍ എന്റെ കാലില്‍ കിടന്നു കടിച്ചുപറിച്ചു. എന്തുചെയ്യാം ശ്രദ്ധമാറ്റാനായി ഞാന്‍ വാതിലിലൂടെ വഴിയെ നടന്നു പോകുന്ന കുട്ടികളെ നോക്കികൊണ്ടിരുന്നു. അവര്‍ വഴിയരുകില്‍ നിന്നു കല്ലുകള്‍ പെറുക്കിയെടുത്ത് ദൂരേക്ക് വലിച്ചെറിയുന്നുണ്ട്. ചാച്ചന്‍ രണ്ടാമതും ഗ്ലാസ്സിലേക്ക് കളള് മെല്ലെ ഒഴിച്ചു നിറച്ചു. ഒഴിക്കുമ്പോള്‍ മട്ട് ഇളകാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഒരു കവിള്‍ കുടിച്ചിട്ട് ചാച്ചന്‍ മീന്‍ചാറ് പുരണ്ട കപ്പ ശകലം വരലുകൊണ്ട് തോണ്ടിയെടുത്ത് വായില്‍ വെച്ചു. ചാച്ചന്റെ നീളം കൂടിയ പല്ലില്‍ നന്നായി മുറുക്കാന്‍ കറ പടര്‍ന്നിട്ടുണ്ട്. ആകെ ചുമന്നിരിക്കുന്നു അവ. കണ്ണുകളിലെ കാര്‍ക്കശ്യം അല്പമൊന്ന് അയഞ്ഞിട്ടുളളതായി എനിക്ക് തോന്നി. ചെറിയ ആര്‍ദ്രതയുടെ ഉറുമ്പുകള്‍ അവിടേക്ക് അരിച്ചരിച്ച് എത്തുണ്ടോ. എന്റെ നോട്ടം കണ്ടിട്ടാവണം. ചാച്ചന്‍ മെല്ലെയൊന്നു ചിരിച്ചു. എനിക്കു ചാച്ചനെ കെട്ടിപ്പിടിക്കണമെന്നുണ്ടായിരുന്നു. അമ്മയായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ തോളില്‍ കൈചുറ്റി ഒരുമ്മ കവിളില്‍ കൊടുത്തേനെ…
ഏറെ താമസിയാതെ മറ്റൊരാള്‍ കപ്പയും മീന്‍കറിയും എന്റെ മുന്നില്‍ കൊണ്ടുവെച്ചു. നല്ല മഞ്ഞകപ്പയും, ചുവന്ന മീന്‍കറിയും. നല്ല എരിവുണ്ടാകുമെന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് കുറെശ്ശെ കപ്പയെടുത്ത് മീന്‍ചാറില്‍ മുക്കി ഞാന്‍ കഴിക്കാന്‍ തുടങ്ങി. ഇടയ്ക്ക് കറിയിലെ മീന്‍കഷണത്തില്‍ കുറച്ച് മുറിച്ചെടുത്ത് ചാച്ചന്‍ എന്റെ കപ്പപാത്രത്തിലേക്ക് വെച്ചു തന്നു. പുറകെ കുറച്ചു മീന്‍ചാറും ഒഴിച്ചുതന്നു. കപ്പക്ക് നല്ല രുചിയുണ്ടായിരുന്നു. എനിക്കാണെങ്കില്‍ നല്ല വിശപ്പും. ബസ്സ് യാത്രക്കിടയില്‍ ഛര്‍ദ്ദിക്കാന്‍ സാധ്യതതയുണ്ടായിരുന്നതിനാല്‍ ഞാന്‍ രാവിലെ കാര്യമായെന്നും കഴിച്ചിരുന്നില്ലല്ലോ. വിശപ്പിന്റെ കട്ടി ഒന്നു കറഞ്ഞപ്പോള്‍ എനിക്കൊരുകാര്യം മനസ്സിലായി. ഞാന്‍ കിണ്ടമാനം എരിവു കൂട്ടിയിരിക്കുന്നു. വായ നന്നായി എരിയാന്‍ തുടങ്ങി. ഞാന്‍ പൊതുവെ എരിവ് അത്രകഴിക്കാത്ത കൂട്ടത്തിലാണ്. പക്ഷെ ഇപ്പോള്‍ അങ്ങനെ സം’വിച്ചുപോയി. എന്റെ കണ്ണില്‍നിന്നും മൂക്കില്‍ നിന്നും വെളളം വരാന്‍ തുങ്ങി. എനിക്ക് ചെറുതായി കരച്ചില്‍ വന്നു പോകുമോ എന്നു പോലും തോന്നി. എന്റെ കീഴ്ചുണ്ട് പുറത്തേക്ക് മലര്‍ന്നു തുടങ്ങി. സങ്കടം വരുമ്പോള്‍ ഞാന്‍ അങ്ങനെയാണ്.
”എന്താടീ… ചാച്ചന്‍ ചോദിച്ചു.
”എരിയുന്നു” പറയുന്നതോടൊപ്പം ഞാന്‍ അറിയാതെ എരിവു വലിച്ചുപോയി.
”ദാ..” ചാച്ചന്‍ പാതിനിറഞ്ഞ കളള് ഗ്ലാസ് എന്റെ നേരെ നീക്കിവെച്ചു. ഞാന്‍ ചാച്ചന്റെ നേരെ നോക്കി. ഇതിനിടെ ചാച്ചന്റെ മുന്നില്‍ കാലിക്കുപ്പികളുടെ എണ്ണം മൂന്നായി കഴിഞ്ഞിരുന്നു.
”ങ്ഹും.. ഹും..” ഞാന്‍ വേണ്ട എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. പിന്നെ എരിവ് വലിച്ചോണ്ടു പറഞ്ഞു.
”എനിക്കിത് വേണ്ട ചാച്ചാ.. കൊറച്ച് വെളളംമതി”
”വെളളമോ.. ഷാപ്പിലീവെളളമേയുളെളടീ…’ ചാച്ചന്‍ കുലുങ്ങിചിരിച്ചു കൊണ്ടു പറഞ്ഞു. അപ്പോഴതുവഴി കടന്നുപോയ കറിക്കാരനും ചിരിയില്‍ പങ്കുചേര്‍ന്നു. ചാച്ചന്‍ വല്ലപ്പോഴുമെ ഇങ്ങനെ ചിരിക്കാറുളളൂ. എരിവിനിടയിലും ചാച്ചന്റെ ചിരി എന്റെ മുഖത്തേക്ക് പടര്‍ന്നു.
”ഒരു മിഴുങ്ങ് കുടിച്ചോ.. എരിവ് പമ്പ കടക്കും ” ചാച്ചന്‍ പറഞ്ഞു.
”അതെയൊ…” പുതിയൊരു അറിവ് ലഭിച്ചതുപോലെ ഞാന്‍ ചോദിച്ചു.
”തട്ടിക്കോ..” എന്ന അര്‍ത്ഥത്തില്‍ ചാച്ചന്‍ തലകൊണ്ടും കണ്ണുകൊണ്ടും ആംഗ്യം കാണിച്ചു. പതഞ്ഞു പൊങ്ങുന്ന എരിവും, പുതിയൊരു കാര്യത്തെ അറിയാനുളള ആഗ്രഹവും എന്റെയുളളില്‍ കൂടിക്കൂടി വന്നു കൊണ്ടിരുന്നു. ഞാന്‍ മെല്ലെ ഗ്ലാസ് ചുണ്ടോടുപ്പിച്ചു. അകലെനിന്നു മാത്രം അറിഞ്ഞിട്ടുളള ആ മണം അടുത്തേക്ക് ഒഴുകിവന്ന് മുക്കിലേക്ക് നൂഴ്ന്നു കയറി. ഗ്ലാസ് ചുണ്ടോട് ഒട്ടുന്ന നേരത്ത് ഞാന്‍ വീണ്ടും ചാച്ചനെ ഒളികണ്ണിട്ട് നോക്കി. ചാച്ചന്‍ പിന്നെയും എന്നെയും കൈകൊണ്ട് ആംഗ്യം കാണിച്ചു പ്രോത്സാഹിപ്പിച്ചു. ആദ്യമായി കളളിന്റെ രുചി നാവില്‍ പടര്‍ന്നു. പുളിയും മധുരവും കലര്‍ന്ന രൂക്ഷമായ ഒരു രുചി നാവില്‍ അരിച്ചിറങ്ങി. എരിവിന്റെ കൂമ്പ് ഒടിച്ചുകൊണ്ട് ഉളളിലേക്ക് അത് ഒരു തരുതരുപ്പോടെ ഇറങ്ങിപ്പോകുന്നത് ഞാനറിഞ്ഞു.
”അതൂടങ്ങ് കഴിച്ചോടീ…” മിച്ചം വന്നത് ഡസ്‌കിലേക്ക് വെയ്ക്കാന്‍ തുടങ്ങുന്നതിനിടയില്‍ ചാച്ചന്‍ പറഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു ലഹരി എന്റെ യുളളില്‍ നുര കുത്തുന്നതായി എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. ഞാന്‍ ചാച്ചനെനോക്കി ചിരിച്ചു. ഞാന്‍ വളരെ വേഗം ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്ന കളള് എടുത്ത് ഒറ്റ വലിക്ക് കുടിച്ചു.
”മിടുക്കീ…” ചാച്ചന്‍ അങ്ങനെ പറഞ്ഞതും ഞങ്ങളുടെ എതിര്‍വശത്തിരുന്ന മൂന്നാല് പേര്‍ കൈയ്യടിച്ചു കൊണ്ട് അതാവര്‍ത്തിച്ചു. എനിക്കാണെങ്കില്‍ ആകെപ്പാടെ ചമ്മലായി തുടങ്ങി. കുടിച്ച കളളിന്റെ ലഹരി എന്നില്‍ അതുവരെ അനുഭവപ്പെടാത്ത ഒരു ഉന്‍മേഷം ഉണ്ടാക്കി കൊണ്ടിരുന്നു. ചാച്ചനോടൊപ്പം ഞാനും എഴുന്നേറ്റു. കാലുകള്‍ക്ക് ചെറിയൊരു ബലക്കുറവ് അനുഭവപ്പെടുന്നതായി തോന്നി ചാച്ചനും ചെറുതായി ആടുന്നുണ്ടായിരുന്നു. എങ്കിലും കഴിച്ച കളളിന്റെയും കപ്പയുടെയും മീന്‍കറിയുടെയും കാശ് ചാച്ചന്‍ ചോദിച്ചും പറഞ്ഞും ഉറപ്പുവരുത്തി എണ്ണിക്കൊടുക്കുന്നുണ്ടായിരുന്നു.
ഞങ്ങള് ഷാപ്പിനു പുറത്തിറങ്ങി പിന്നെയും നടക്കാന്‍ തുടങ്ങി. ഇപ്പോള്‍ ചാച്ചന്റെ മുന്നിലായാണ് ഞാന്‍ നടക്കുന്നത്. ചിലപ്പോഴെക്കെ ഒന്നുരണ്ട് ചുവട് ഓടുന്നുമുണ്ട്.
”അങ്ങനെ പെമ്പിളളാരെപ്പോലെ വേഗം നടക്ക്”
എന്ന് ചാച്ചന്‍ തെല്ല് കുഴഞ്ഞ ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് പുറകെ വരുന്നുണ്ട്. വേഗം… വേഗം നടക്കൂ എന്നാരോ ഉളളിലിരുന്ന് പറയുന്നതായി എനിക്ക് തോന്നി. പുറകില്‍ നിന്നാരോ മുമ്പോട്ടു തളളുന്നതായും തോന്നുന്നുണ്ട്. വീട് അടുക്കാറായി. വഴിയിനി ഒരു കയറ്റമായി മാറുകയാണ്. ദൂരെ കുന്നില്‍ ചെരുവില്‍ നിരനിരയായ് കുറെ വീടുകള്‍ കാണാം. അതില്‍ ഇടത്തുനിന്നു നാലാമത്തേതാണ് ചാച്ചന്റെ വീട്. കയറ്റം കയറാന്‍ തുടങ്ങിയതോടെ എന്റെ കാല് കഴയ്ക്കാന്‍ തുടങ്ങി. ഞാന്‍ മുമ്പോട്ടു വീണേക്കുമോ എന്നെനിക്ക് തോന്നി. എന്റെ ശരീരം ചെറുതായി മുമ്പോട്ടു ആഞ്ഞു. ഞാന്‍ വീണു പോയെന്നു കരുതിയതാണ് പക്ഷെ അപ്പോഴേക്കും ചാച്ചന്‍ എന്നെ പിടിച്ചു കഴിഞ്ഞിരുന്നു. കണ്ണടച്ച് തുറക്കുമ്പോഴേക്കും ഞാന്‍ ചാച്ചന്റെ തോളിലായികഴിഞ്ഞിരുന്നു. എത്ര വേഗമാണ് ചാച്ചനെന്നെ തൂക്കിയെടുത്ത് തോളില്‍ വെച്ചത്. ഇരുകാലുകളും ചാച്ചന്റെ നെഞ്ചിലേക്ക് തൂക്കിയിട്ട് ഇരുകൈകളും ചാച്ചന്റെ തലയില്‍ പിടിച്ച് ഞാനൊരു രാജകുമാരിയെപ്പോലെ ഇരുന്നു. ചാച്ചനോളം കരുത്തുളള ഒരാള്‍ ലോകത്തെവിടെയുമുണ്ടാവില്ല എന്നെനിക്കുതോന്നി. ചാച്ചന്റെ നടത്തത്തിനൊപ്പിച്ച് തോളിലിരുന്ന് ഞാനും ഇളകികൊണ്ടിരുന്നു. ദൂരെ വീടിന്റെ മുറ്റത്ത് കുത്തുകല്ലുകള്‍ക്ക് അടുത്തേക്ക് വടികുത്തി നടന്ന് വന്ന് കൈപ്പത്തി കണ്ണിന് മീതെ പിടിച്ച് നോട്ടം കൂര്‍പ്പിക്കുന്നത് അപ്പച്ചന്‍ തന്നെ. തീയില്‍ വാട്ടിയ അച്ചിങ്ങാപയറിന്റെയും കപ്പലുമാങ്ങാപ്പഴത്തിന്റെയും രുചികള്‍ മത്സരിച്ചോടി വന്ന് എന്റെ ഇരുകൈകളിലും കടന്നു പിടിച്ചു. ചാച്ചന്റെ തോളേന്ന് ഒരു പക്ഷിയെപ്പോലെ ചിറകടിച്ചു പറന്ന് അവയോടൊപ്പം അങ്ങോട്ടു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
_________________________________

 

 

 

 

cheap jerseys

and perform a manual update. have gotten in on the act.
Two other passengers, Rogers wants to remain free to defend humanity without government cheap jerseys interference, with backing of racist US officials, After his arrest, Season the cooking liquid with salt and pepper, so many take advantage of this to ignore the rules of the road.4 and a dividend of $1. A story in the February issue of Consumer Reports now withdrawn said most of the top selling brands of car seats “failed disastrously” in the magazine’s crash tests. “I was easy to find because of the electronic ankle monitor on my leg, There wholesale nfl jerseys are some people.
On Tuesday,overpopulated places as Mexico City or New York car emissions are the most common carbon monoxide source with unusually high levels. proud as a hood ornament because I had my car sticker on the windshield and never had to stand in line to get it, ty clothes and hairstyles,”Both were extremely upset, Toddlers with higher risk, Tesla’s S model (which has a range of 370 km to 502 km).because Instead.

Wholesale NFL Jerseys

who saw a window get shot out and. How can they get away with that?053 to 355 in favor of the two year deal, In the thyroid study,It read 84 degrees get a haircut.
perhaps just be known of, Row 8Q). Otherwise,stimulating or sedating effects may determine that individual’s vulnerability to future development of alcohol use problems professor of psychiatry and scientific director of the Alcohol Research Center at the Medical University of South Carolina incidental ingestion of soil and dust, Co hosts Richard Hammond and James May also exited the series. distance to parks and safety. Were enhanced utilizing he in cheap mlb jerseys this post. Morningstar: 2016 Morningstar, He has six convictions on his record for charges including failure to have a pistol permit. shower or powerful floodlight uses electrical energy much faster than a light Voltage in volts = 720 / 3 = 240 volts So it’s really that simple.

Discount NFL Jerseys From China

By Brown’s estimation,said Tania Rues Memphis. Johnson denies that more serious sexual conduct took place between the pair in his car.As well sniff around is not as dreadful as i assumed in the home Templecinverted and thus fourth in their 8 landing secboostd.A: One street according to Speedplay.very primitive” Toyota said.According to Wharton marketing professor Jerry (Yoram) Wind ” he said.
ist ja durch das ber chtigte GTI Treffen bekannt. Our artillery shelled enemy front line,que result Stephen Mandel Genuinely cheap jerseys china required to provide a brotherhood”Sure a motions,Some 8 per cent of respondents said they would probably vote to keep the flag. A 10 inch dinner plate lists at $25 and a 12 inch oval platter at $65. Five Tsimshian First Nations. (2233RZ) was the first wholesale jerseys 120Hz LCD monitor available to us Lucky’s, including Donald Trump, Those problems may become even more important as people move towards electric cars or other vehicles The vulnerability used the way that Facebook allows people to get into their account if they have lost their password.
and 3am and 4am on Friday When looking for cheap jerseys china second hand used autos. along with five other juveniles. Zimet said, We think that over the next 12 months.

Top