ബലിയുടെ അള്‍ത്താരകള്‍ : ബാസ്ക്യൂയാറ്റിനെ ഓര്‍മിക്കുമ്പോള്‍

ബെല്‍ ഹുക്സ്

സ്വന്തം രചനകളില്‍ ഒരു സാക്ഷിയായിത്തീരുന്നതിന് ബാസ്ക്യൂയാറ്റ് പറയാന്‍ പാടില്ലാത്തത് പറയുവാനായി കഠിനയത്നം ചെയ്തു. ഒരു പ്രവാചകദൌത്യം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം അപമാനവീകരണത്തിന്റെ രാഷ്ട്രീയത്തിന്റെ വിശാലവും കലാപരവുമായ ഒരു വ്യാഖ്യാനത്തിലേര്‍പ്പെട്ടു. അദ്ദേഹത്തിന്റെ രചനകളില്‍, കറുത്ത ശരീരങ്ങളുടെയും മനസ്സുകളുടെയും മേലുള്ള അധിനിവേശം, ഉപേക്ഷിക്കപ്പെടല്‍, അന്യവത്കരണം, വിച്ഛേദിക്കപ്പെടല്‍, മരണം എന്നിവയുമായി ബന്ധപ്പെട്ട തീവ്രവേദനയാല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

നിനക്കുള്ളതെല്ലാം ബലിക്കല്ലിലര്‍പ്പിച്ചുവോ?
-കറുത്തവരുടെ പള്ളിപ്പാട്ട്.

1992 ലെ ജീന്‍- മിഷേല്‍ ബാസ്ക്യൂയാറ്റ് പ്രദര്‍ശനം വിറ്റ്നി മ്യൂസിയത്തില്‍ ആരംഭിച്ചവേളയില്‍ ഞാന്‍ ആ ആള്‍ത്തിരക്കിനിടയിലൂടെ ആളുകളുമായി കലയെക്കുറിച്ച് സംസാരിച്ചുകൊണ്ട് അലഞ്ഞുതിരിഞ്ഞു. ഒരു ചേദ്യമാണ് ഞാന്‍ പൊതുവെ ചോദിച്ചത്. ആ രചനകളോടുള്ള വൈകാരിക പ്രതികരണത്തെക്കുറിച്ചായിരുന്നു അത്. ബാസ്ക്യൂയാറ്റിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ ആളുകള്‍ക്ക് എന്താണ് തോന്നുന്നത്? ഞാന്‍ സംസാരിച്ചവരിലാരും ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. അവര്‍ മറ്റുപലതിലേക്കും പോയി, അയാളില്‍ അവര്‍ ഇഷ്ടപ്പെടുന്നത് എന്താണെന്ന് പറഞ്ഞു, അയാളുമായി കണ്ടുമുട്ടിയതിനെക്കുറിച്ച് ഓര്‍മ്മിച്ചു. പ്രദര്‍ശനത്തെക്കുറിച്ച് പൊതുവായി ചിലത് സംസാരിച്ചു. എന്നാല്‍ ആ രചനകള്‍ അവരിലുളവാക്കിയ വികാരങ്ങളെന്തെന്ന് തുറന്നുപറയുന്നതില്‍നിന്ന് അവരെ തടസ്സപ്പെടുത്തിയ എന്തോ ഒന്നുണ്ടായിരുന്നു. കല നമ്മെ ഇളക്കുന്നു എങ്കില്‍, നമ്മുടെ ആത്മാവിനെ സ്പര്‍ശിക്കുന്നു എങ്കില്‍, അത് നാം വേഗം മറക്കുന്നില്ല. നമ്മുടെ ഇച്ഛയ്ക്ക് എതിരായിപ്പോലും ആ ഇമേജുകള്‍ നമ്മുടെ തലയില്‍ കയറി വരും. ‘മഹത്തരം’ എന്ന് വിലയിരുത്തപ്പെടുന്ന രചനകളില്‍ പലതും നമ്മുടെ ഓര്‍മകളില്‍ ഏറ്റവുമധികം കാലം തങ്ങിനിന്നിട്ടുള്ളവ ആയിരിക്കാം എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവ അങ്ങനെ തങ്ങിനില്‍ക്കുവാന്‍ കാരണം അവയുടെ നേര്‍ക്ക് നോക്കുമ്പോള്‍ ഒരാളെ അത് സ്പര്‍ശിച്ചു, ഇളക്കി, മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോയി, ഒരു നിമിഷത്തേയ്ക്ക് പുതിയൊരു ജന്മംനല്‍കി എന്നൊക്കെയുള്ളതാവാം.
ബാസ്ക്യൂയാറ്റിന്റെ രചനകളാല്‍ ഒട്ടും സ്വാധീനിക്കപ്പെടാത്ത ആളുകള്‍ക്ക് അത് ‘മഹത്തരമാണെന്നോ നല്ല കലപോലുമാണെന്നോ ചിന്തിക്കാന്‍ കഴിയാറില്ല. വാസ്തവത്തില്‍ ഈ പ്രതികരണമാണ് മുഖ്യധാരാ കലാവിമര്‍ശകര്‍ക്ക് ബാസ്ക്യൂയാറ്റിനെക്കുറിച്ച് ഉള്ളതെന്ന് കരുതാന്‍ ന്യായമുണ്ട്. അതവരെ സ്വാധീനിച്ചിട്ടില്ലാത്തതിനാല്‍ ആളുകള്‍ക്ക് അതിനെക്കുറിച്ച് അര്‍ത്ഥപൂര്‍ണമായി സംസാരിക്കാന്‍ കഴിയുന്നില്ല. പലപ്പോഴും വേണ്ടത്ര സൂക്ഷ്മതയോ നയചാതുര്യമോ കൂടാതെ അവര്‍ ബാസ്ക്യൂയാറ്റിന്റെ ജീവിതത്തെക്കുറിച്ചോ അയാളുടെ കരിയറിന്റെ വികാസത്തെക്കുറിച്ചോ ഭ്രാന്തമായി സംസാരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ രചനകളെ പുറന്തള്ളും, അവയുടെ മൂല്യവും പ്രാധാന്യവും വിലയിരുത്തുവാനുള്ള ഏറ്റവുംനല്ല സ്ഥാനം ഞങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യും. ഒരു ചിത്രകാരന്റെ ജീവിതത്തിന്റേയും രചനകളുടേയും മൂല്യം അവയില്‍നിന്നും വളരെ അകന്നാണ് നില്‍ക്കുന്നതെങ്കില്‍, അവയോട് എന്തെങ്കിലും വികാരം തോന്നാന്‍ മാത്രം അടുത്തുനിന്ന് നോക്കാനായില്ലെങ്കില്‍ നിര്‍ണയിക്കുക പ്രയാസമാണ്.

______________________________________________

വെള്ളക്കാരായ കലാകാരന്മാര്‍ക്ക് തന്നിലുള്ള സ്വാധീനം ബാസ്ക്യൂയാറ്റ് ഒരിക്കലും രഹസ്യമാക്കിവെച്ചില്ല. എന്നാല്‍ അദ്ദേഹത്തെ ഒരു വെള്ളക്കാരായ പാശ്ചാത്യകലാകാരന്മാരുടെ തുടര്‍ച്ചയില്‍ മാത്രം ബന്ധപ്പെടുത്തി വിലയിരുത്തുവാന്‍ അമിതോത്സാഹം കാണിക്കുന്ന വിമര്‍ശകര്‍ക്ക് അദ്ദേഹത്തെ സ്വാധീനിച്ച  മറഞ്ഞുകിടക്കുന്ന മറ്റനവധി ശ്രോതസ്സുകളെക്കുറിച്ച് ഉള്ള അറിവ് നഷ്ടപ്പെടുന്നു. ഈ വ്യത്യസ്തഘടകങ്ങള്‍ പലപ്പോഴും നഷ്ടപ്പെടുന്നത് അവ കാണാന്‍ കഴിയാതെ പോവുന്നതുകൊണ്ടോ കണ്ടാല്‍ത്തന്നെ മനസ്സിലാകാത്തതുകൊണ്ടോ ആണ്.
______________________________________________

തന്റെ പ്രായപൂര്‍ത്തിയായശേഷമുള്ള ചുരുങ്ങിയ ജീവിതകാലത്ത് ബാസ്ക്യൂയാറ്റ് വ്യവസ്ഥാപിത കലാലോകത്തെ വെള്ളക്കാരായ പ്രമുഖരുമായി അടുക്കുവാന്‍ വളരെ ശ്രമം നടത്തിയിരുന്നു എങ്കിലും അയാള്‍ മനഃപൂര്‍വ്വം തന്നെ ആ ലോകത്തിന്നും തനിക്കുമിടയില്‍ ഒരു തടസ്സമായി, മതിലായി നില്‍ക്കുന്ന കലയാണ് സൃഷ്ടിച്ചത്. വെറുതെ നോക്കുന്നതിലൂടെ തങ്ങള്‍ക്ക് കാണാനാവും എന്ന് വിശ്വസിക്കുന്ന ആളുകളെ വെല്ലുവിളിച്ചുകൊണ്ട് ബാസ്ക്യൂയാറ്റിന്റെ ചിത്രങ്ങള്‍ രഹസ്യചിഹ്നങ്ങള്‍ വായിക്കാനറിയാവുന്നവര്‍ക്ക് മാത്രം തുറന്നു പ്രവേശിക്കാവുന്ന ഒരു രഹസ്യ അറപോലെ നിലകൊള്ളുന്നു. ബാസ്ക്യൂയാറ്റിന്റെ ശൈലിയുടെ ഈ വശത്തേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട് റോബര്‍ട്ട് സ്റോര്‍ എഴുതി:”അറിയലാണ് അയാളുടെ രചനയിലെ എല്ലാം, പലതും അറിയലിനെക്കുറിച്ചുതന്നെയും.” എന്നാല്‍ ആ രചനകള്‍ “അറിയലിനെ ചെറുക്കുന്നു, ഒരു വ്യക്തിയെന്നനിലയില്‍ ബാസ്ക്യൂയാറ്റ് ധാരാളമായി പുലര്‍ത്തിയിരുന്ന അയഞ്ഞ ആതിഥേയ മനോഭാവം അതിനില്ല.
ഒരു അടഞ്ഞവാതിലായി രൂപകല്പന ചെയ്യപ്പെട്ടിരിക്കുകയാല്‍ ബാസ്ക്യൂയാറ്റിന്റെ രചനകള്‍ അതിനെ തികച്ചും ഇടുങ്ങിയതും യൂറോകേന്ദ്രീകൃതവുമായ ഒരു നോട്ടത്തോടുകൂടി സമീപിക്കുന്നവര്‍ക്ക് ഊഷ്മളമായ സ്വാഗതമൊന്നും അരുളുന്നില്ല. ബാസ്ക്യൂയാറ്റിനെ തിരിച്ചറിയണമെങ്കില്‍ അയാള്‍ വാര്‍ഹോളിനോടോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രമുഖരോടോ ഒപ്പമാവണമെന്നുള്ള ശാഠ്യമുള്ളതാണ് ഈ നോട്ടം. ആ നോട്ടത്തില്‍ അയാളുടെ മൂല്യം നിശ്ചയിക്കപ്പെടുന്നത് സമകാലിന അമേരിക്കന്‍ കലയുടെ തുടര്‍ച്ചയായി ഭാഗമായി പൊള്ളോക്കില്‍ തുടങ്ങി, ഡികൂണിങ്, റോഷന്‍ ബര്‍ഗ്, റ്റ്വോബ്ളി മുതല്‍ ആന്‍ഡി വരെയെത്തുന്ന വെള്ളക്കാരായ പുരുഷന്മാരിലൂടെ പിന്തുടരാവുന്ന ഒരു വംശാവലിചരിത്രത്തിലെ കണ്ണിയാവുമ്പോള്‍ മാത്രമാണ്. ബാസ്ക്യൂയാറ്റിന്റെ രചനകളെ ആഫ്രിക്കന്‍ അമേരിക്കന്‍ കലാചരിത്രത്തിലെ പാരമ്പര്യങ്ങളുമായി അപൂര്‍വമായി മാത്രമേ ആരെങ്കിലും ബന്ധിപ്പിക്കാറുള്ളൂ. വെള്ളക്കാരായ പ്രബല പുരുഷകലാകാരന്മാരുടെ രചനകള്‍ അദ്ദേഹത്തിന് ഊര്‍ജം നല്കുകയും അദ്ദേഹത്തെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ രചനകളുടെ ഉള്ളടക്കം അവരുടേതുമായി ശരിക്കും ഒത്തുപോവുന്നില്ല. ഒട്ടുമിക്കവാറും കറുത്തകലാകാരന്മാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള വെള്ളക്കാരായ പുരുഷകലാകാരന്മാര്‍ക്ക് മാത്രമുള്ള ക്ളബ്ബില്‍ രചനാശൈലികൊണ്ട് ബാസ്ക്യൂയാറ്റിനെ ഉള്‍പ്പെടുത്താമെങ്കിലും, അയാളുടെ ഉള്ളടക്കം അദ്ദേഹത്തെ പിന്നെയും വേര്‍തിരിക്കുകയും അപ-പരിചിത (defamiliarizes) മാക്കുകയും ചെയ്യുന്നു.
അദ്ദേഹത്തിന്റെ രചനകളുടെ ഉള്ളടക്കമാണ് വസ്തുവത്കരിക്കുകയും സ്വന്തമാക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന യൂറോകേന്ദ്രിത വീക്ഷണത്തെ വെല്ലുവിളിച്ചുകൊണ്ട് ഇങ്ങനെയൊരു തടസ്സം ഉയര്‍ത്തുന്നത്. അദ്ദേഹത്തിന് പ്രിയങ്കരമായിരുന്ന തെരുവുസംസ്കാരത്തിന്റെ രഹസ്യചിഹ്നങ്ങളോട് സമാനമായി ബാസ്ക്യൂയാറ്റിന്റെ രചനകള്‍ നിങ്ങളുടെ തൊട്ടുമുമ്പിലാണ്. പല കണ്ണുകളെ അത് പല നിലയിലാണ് നേരിടുന്നത്. യൂറോകേന്ദ്രിതമായ ഒരു കാഴ്ചപ്പാടില്‍നിന്ന് നോക്കിയാല്‍ ഒരാള്‍ക്ക് അതില്‍ വെള്ളക്കാരുടെ പരിചിതമായ പാശ്ചാത്യ കലാപാരമ്പര്യങ്ങളുടെ അനുകരണത്തിന്റെ ഘടകങ്ങള്‍ മാത്രമേ കാണാനും വിലവെക്കാനും കഴിയുകയുള്ളൂ. കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താവുന്ന ഒരു നിലപാടില്‍നിന്ന് ഈ രചനകളെ നോക്കിക്കണ്ടാല്‍ വ്യത്യസ്ത പാരമ്പര്യങ്ങളുടെ കൂടിവരവും പരസ്പരബന്ധവും സംഘര്‍ഷവുമൊക്കെച്ചേര്‍ന്ന് സൃഷ്ടിക്കുന്ന ചടുലത നമുക്ക് കാണാന്‍കഴിയും. കലാപ്രവര്‍ത്തകരായ പല കറുത്തവര്‍ഗക്കാരും ഞാനുള്‍പ്പെടെ, അദ്ദേഹത്തിന്റെ ജീവിതത്തിലും കലയിലുമുള്ളതായി അയാളുടെ അടുത്ത സുഹൃത്തായിരുന്ന കലാകാരനും റാപ്പ് സംഗീതജ്ഞനുമായ ഫ്രെഡ് ബ്രേത്ത് വേറ്റ്  ഒരു ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഈ വശത്തെ ആഘോഷിക്കുന്നു.  ‘ഇന്റെര്‍വ്യൂ’വില്‍ ബ്രേത്ത്വേറ്റ് തങ്ങളുടെ കലയിലെ കൂട്ടായ്മയുടെ മധുരം അംഗീകരിക്കുന്നു. അതിനുകാരണം ഏതുതരം സ്വാധീനത്തോടുമുള്ള തങ്ങളുടെ കൂട്ടായ തുറന്ന സമീപനം ആയിരുന്നുവെന്നും, അന്യോന്യം “മറ്റു കലാകാരന്മാരേയും തീവണ്ടിയില്‍ ചിത്രം വരയ്ക്കുന്ന ആ കക്ഷികളേയുമെല്ലാം കുറിച്ച്” സംസാരിക്കുന്നതില്‍ കണ്ടെത്തിയിരുന്ന ആനന്ദം പ്രധാനമായിരുന്നു എന്നും പറയുന്നു.

______________________________________________

അദ്ദേഹത്തിന്റെ രചനകളുടെ ഉള്ളടക്കമാണ് വസ്തുവത്കരിക്കുകയും സ്വന്തമാക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന യൂറോകേന്ദ്രിത വീക്ഷണത്തെ വെല്ലുവിളിച്ചുകൊണ്ട് ഇങ്ങനെയൊരു തടസ്സം ഉയര്‍ത്തുന്നത്. അദ്ദേഹത്തിന് പ്രിയങ്കരമായിരുന്ന തെരുവുസംസ്കാരത്തിന്റെ രഹസ്യചിഹ്നങ്ങളോട് സമാനമായി ബാസ്ക്യൂയാറ്റിന്റെ രചനകള്‍ നിങ്ങളുടെ തൊട്ടുമുമ്പിലാണ്. പല കണ്ണുകളെ അത് പല നിലയിലാണ് നേരിടുന്നത്. യൂറോകേന്ദ്രിതമായ ഒരു കാഴ്ചപ്പാടില്‍നിന്ന് നോക്കിയാല്‍ ഒരാള്‍ക്ക് അതില്‍ വെള്ളക്കാരുടെ പരിചിതമായ പാശ്ചാത്യ കലാപാരമ്പര്യങ്ങളുടെ അനുകരണത്തിന്റെ ഘടകങ്ങള്‍ മാത്രമേ കാണാനും വിലവെക്കാനും കഴിയുകയുള്ളൂ. കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താവുന്ന ഒരു നിലപാടില്‍നിന്ന് ഈ രചനകളെ നോക്കിക്കണ്ടാല്‍ വ്യത്യസ്ത പാരമ്പര്യങ്ങളുടെ കൂടിവരവും പരസ്പരബന്ധവും സംഘര്‍ഷവുമൊക്കെച്ചേര്‍ന്ന് സൃഷ്ടിക്കുന്ന ചടുലത നമുക്ക്കാണാന്‍കഴിയും. ______________________________________________

വെള്ളക്കാരായ കലാകാരന്മാര്‍ക്ക് തന്നിലുള്ള സ്വാധീനം ബാസ്ക്യൂയാറ്റ് ഒരിക്കലും രഹസ്യമാക്കിവെച്ചില്ല. എന്നാല്‍ അദ്ദേഹത്തെ ഒരു വെള്ളക്കാരായ പാശ്ചാത്യകലാകാരന്മാരുടെ തുടര്‍ച്ചയില്‍ മാത്രം ബന്ധപ്പെടുത്തി വിലയിരുത്തുവാന്‍ അമിതോത്സാഹം കാണിക്കുന്ന വിമര്‍ശകര്‍ക്ക് അദ്ദേഹത്തെ സ്വാധീനിച്ച  മറഞ്ഞുകിടക്കുന്ന മറ്റനവധി ശ്രോതസ്സുകളെക്കുറിച്ച് ഉള്ള അറിവ് നഷ്ടപ്പെടുന്നു. ഈ വ്യത്യസ്തഘടകങ്ങള്‍ പലപ്പോഴും നഷ്ടപ്പെടുന്നത് അവ കാണാന്‍ കഴിയാതെ പോവുന്നതുകൊണ്ടോ കണ്ടാല്‍ത്തന്നെ മനസ്സിലാകാത്തതുകൊണ്ടോ ആണ്. കലാവിമര്‍ശകനായ തോമസ് മക്ഇവില്ലി ‘ആര്‍ട്ട് ഫോറാ’ത്തില്‍ “ക്ളാസ്സിക്കല്‍ -ആധുനീകരായ പിക്കാസ്സോയയും ജോര്‍ജസ് ബ്രാക്കിനേയുംപോലെയുള്ള വെള്ളക്കാരായ കലാകാരന്മാര്‍ ചെയ്തതുതന്നെയാണ് ഈ കറുത്തകലാകാരനും ചെയ്യുന്നത്. ബോധപൂര്‍വംതന്നെ പ്രാകൃതശൈലി ഉപയോഗിക്കുക” എന്ന് സൂചിപ്പിക്കുമ്പോള്‍ അദ്ദേഹം ബാസ്ക്യൂയാറ്റിനെ ഈ ‘പ്രാകൃത’പാരമ്പര്യങ്ങളുമായി നേരിട്ടുബന്ധിപ്പിക്കുന്ന ഒരു സാംസ്കാരികവും പൈതൃകവുമായ ഓര്‍മയെ മായിച്ചുകളയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മക്ഇവില്ലി ബാസ്ക്യൂയാറ്റ് “തങ്ങള്‍ കറുത്തവരെപ്പോലെ പെരുമാറുകയാണ് എന്ന് ചിന്തിക്കുന്ന വെള്ളക്കാരെപ്പോലെ പെരുമാറുകയാണ്” എന്ന അസംബന്ധധാരണ മുമ്പോട്ടുവെക്കുന്നു. ബാസ്ക്യൂയാറ്റ് യഥാര്‍ത്ഥത്തില്‍ അടിസ്ഥാനപരമായി ‘കറുത്തവരുടെ’ പിടിച്ചുവലിക്കുന്ന ഒരു വംശാവലീചരിത്രവും (ആഫ്രിക്കയില്‍നിന്ന് ചിതറിപ്പോയവരുടെ ‘പ്രാകൃതവും’ ‘സുകുമാരവും’ ആയ കലാപാരമ്പര്യങ്ങളില്‍ വേരൂന്നിനിന്നുകൊണ്ട് വെള്ളക്കാരുടെ പാശ്ചാത്യപാരമ്പര്യങ്ങളില്‍ ഉള്ള താല്പര്യവും- ഇത് രണ്ടുമായും മല്‍പ്പിടുത്തം നടത്തുകയായിരുന്നു എന്നയാള്‍ മനസ്സിലാക്കുന്നില്ല. പരമ്പരാഗതമായ യൂറോകേന്ദ്രിത കലയ്ക്ക് തന്റെതന്നെ ചരിത്രവും ഭാഗധേയവുമായും കുടിയേറിയ കറുത്ത കലാകാരന്മാരുടേയും കറുത്തജനങ്ങളുടേയും കൂട്ടായ അവസ്ഥയുമായും ഉള്ള അകലം അടയാളപ്പെടുത്തിക്കൊണ്ട്, ബാസ്ക്യൂയാറ്റിന്റെ ചിത്രങ്ങള്‍ സാക്ഷിമൊഴികളാവുന്നു.
സ്വന്തം രചനകളില്‍ ഒരു സാക്ഷിയായിത്തീരുന്നതിന് ബാസ്ക്യൂയാറ്റ് പറയാന്‍ പാടില്ലാത്തത് പറയുവാനായി കഠിനയത്നം ചെയ്തു. ഒരു പ്രവാചകദൌത്യം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം അപമാനവീകരണത്തിന്റെ രാഷ്ട്രീയത്തിന്റെ വിശാലവും കലാപരവുമായ ഒരു വ്യാഖ്യാനത്തിലേര്‍പ്പെട്ടു. അദ്ദേഹത്തിന്റെ രചനകളില്‍, കറുത്ത ശരീരങ്ങളുടെയും മനസ്സുകളുടെയും മേലുള്ള അധിനിവേശം, ഉപേക്ഷിക്കപ്പെടല്‍, അന്യവത്കരണം, വിച്ഛേദിക്കപ്പെടല്‍, മരണം എന്നിവയുമായി ബന്ധപ്പെട്ട തീവ്രവേദനയാല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. പേരിടാത്ത അദ്ദേഹത്തിന്റെ ചിത്രത്തില്‍ ‘ഒളിയയിലെ വേലക്കാരിയുടെവിശദാംശം’ എന്ന അടയാളത്തില്‍ തിരിച്ചറിയപ്പെടുന്ന ഒരു കറുത്ത സ്ത്രീരൂപത്തില്‍നിന്നും  ചോരയെന്നോണം ചുവപ്പുചായം ഇറ്റുന്നത് കാണാം. ഇതിലൊരു ഇരട്ട വിമര്‍ശനമുണ്ട്. പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ വിമര്‍ശനവും സാമ്രാജ്യത്വം കലയിലും സംസ്കാരത്തിലുമെല്ലാം സ്വയം അവതരിപ്പിക്കുന്ന പ്രതിനിധാനരീതികളുടെ വിമര്‍ശനവും വികൃതവും വിലക്ഷണവുമാണ് ഈ ഇമേജ്. അതങ്ങനെതന്നെ ആയിരിക്കുകയും വേണം. ബാസ്ക്യൂയാറ്റ് തുറന്നുകാട്ടുന്നത് ഈ പാരമ്പര്യങ്ങളുടെ വൃത്തികേടുകളാണ്. മഹത്തും സുന്ദരവുമായതിനെ യൂറോകേന്ദ്രിത വീക്ഷണം  വിലയിരുത്തുന്ന സമ്പ്രദായങ്ങളെടുത്തിട്ട് അവ മറച്ചുവെക്കുന്ന ക്രൂരമായ യാഥാര്‍ത്ഥ്യങ്ങളെ നാം അംഗീകരിക്കേണ്ടതുണ്ടെന്ന് അത് ശഠിക്കുന്നു. ബാസ്ക്യൂയാറ്റിന്റെ ചിത്രങ്ങള്‍ ആവിഷ്കരിക്കുന്ന വൈരൂപ്യം കേവലം അധിനിവേശമായ വെളുപ്പിന്റെ ഭീകരതമാത്രമല്ല, കറുത്തവരുടെ ഇക്കാര്യത്തിലുള്ള പങ്കാളിത്തവും വിശ്വാസവഞ്ചനയുമെന്ന ദുരന്തവും ഇതിന്റെ ഭാഗമാണ്. 1981 ല്‍ രചിച്ച ‘ഒരു നീഗ്രോ പോലീസുകാരനിലെ വൈപരീത്യം’ 1982 ല്‍ രചിച്ച പൊതുജനങ്ങള്‍ക്ക് നിലവാരമുള്ള മാംസങ്ങള്‍’ തുടങ്ങിയ ചിത്രങ്ങള്‍ ഈ നിലപാടിനെ അടയാളപ്പെടുത്തുന്നു. ഈ ഇമേജുകള്‍ നഗ്നമായ അക്രമപരത പുലര്‍ത്തുന്നവയാണ്. അവ ഭീതിയെക്കുറിച്ചും ഭീകരതയെക്കുറിച്ചും സംസാരിക്കുന്നു, പിച്ചിചീന്തപ്പെടുന്നതിനെക്കുറിച്ചും ബലാത്കാരം ചെയ്യപ്പെടുന്നതിനെക്കുറിച്ചുമൊക്കെ. വസ്തുവല്കരിക്കപ്പെട്ടതും ആഗീകരണം ചെയ്യപ്പെട്ടതും വെള്ളക്കാരായ യജമാനന്മാരുടെ താല്പര്യങ്ങള്‍ നിറവേറ്റുന്നതിന് നിര്‍ബന്ധിതമാവുന്ന കറുത്തശരീരത്തെ അപൂര്‍ണമെന്നനിലയ്ക്കാണ് ബാസ്ക്യൂയാറ്റ് ആവിഷ്കരിക്കുന്നത്, ഒരിക്കലും പരിസ്ഫൂര്‍ത്തിയിലെത്താത്തതായി കറുത്തതാരങ്ങളുടെ – കായികതാരങ്ങളുടേയും എന്റര്‍ടേനര്‍മാരുടേയും സംഭാവനകള്‍ വിളിച്ചുചൊല്ലുമ്പോള്‍പോലും അയാളുടെ രചനകളില്‍ അപൂര്‍ണതയുടെ ചിത്രീകരണവും വിധേയത്വം വിനാശകരമാണെന്ന സന്ദേശവുമുണ്ട്. ഒരു വെള്ളക്കാരുടെ ബൂര്‍ഷ്വാമണ്ഡലത്തിലെ പങ്കാളിത്തവും ഉള്‍ച്ചേര്‍ക്കപ്പെടലും സ്വയം വസ്തുവല്‍ക്കരണത്തിന്റെ ഒരു പ്രക്രിയയ്ക്ക് തുടക്കമിടുമെന്നും അത് വെളുത്തവരുടെ സംസ്കാരം നടത്തുന്ന ഏത് വംശീയാതിക്രമവും പോലെതന്നെ അവമാനവീകരണത്തിന് ഇടയാക്കുന്നതാണെന്നും ഈ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു.

_____________________________________________
അധീശശക്തികള്‍ക്ക് ആവശ്യമുള്ളത് മാത്രം ആയിത്തീരുന്നതിലൂടെ സാക്ഷാത്കാരം നേടുകവഴി ഈ കറുത്ത ഇമേജിന് ഒരിക്കലും പൂര്‍ണമായ ആത്മാവിഷ്കാരം സാധ്യമല്ലെന്നുവരുന്നു. അതിനെ എപ്പോഴും ശിഥിലമായ രൂപത്തില്‍ പ്രതിനിധാനം ചെയ്യേണ്ടിവരും. ഉള്‍ച്ചേര്‍ക്കലും വസ്തുവത്കരണവും ഒറ്റപ്പെടലിലേക്ക് നയിക്കുന്നതിനെക്കുറിച്ച് നേരിട്ടുള്ള അറിവ് പ്രകടിപ്പിക്കുന്നതിനാല്‍ ബാസ്ക്യൂയാറ്റിന്റെ കറുത്ത പുരുഷരൂപങ്ങള്‍ ഒറ്റയായും വേറിട്ടുമാണ് നില്‍ക്കുന്നത്, അവര്‍ പൂര്‍ണമനുഷ്യരല്ല.
_____________________________________________

അധീശശക്തികള്‍ക്ക് ആവശ്യമുള്ളത് മാത്രം ആയിത്തീരുന്നതിലൂടെ സാക്ഷാത്കാരം നേടുകവഴി ഈ കറുത്ത ഇമേജിന് ഒരിക്കലും പൂര്‍ണമായ ആത്മാവിഷ്കാരം സാധ്യമല്ലെന്നുവരുന്നു. അതിനെ എപ്പോഴും ശിഥിലമായ രൂപത്തില്‍ പ്രതിനിധാനം ചെയ്യേണ്ടിവരും. ഉള്‍ച്ചേര്‍ക്കലും വസ്തുവത്കരണവും ഒറ്റപ്പെടലിലേക്ക് നയിക്കുന്നതിനെക്കുറിച്ച് നേരിട്ടുള്ള അറിവ് പ്രകടിപ്പിക്കുന്നതിനാല്‍ ബാസ്ക്യൂയാറ്റിന്റെ കറുത്ത പുരുഷരൂപങ്ങള്‍ ഒറ്റയായും വേറിട്ടുമാണ് നില്‍ക്കുന്നത്, അവര്‍ പൂര്‍ണമനുഷ്യരല്ല.
1982-ല്‍ രചിച്ച് “ജാക്ക് ജോണ്‍സണ്‍, പ്രത്യക്ഷപ്പെടുന്ന കറുത്ത പുരുഷശരീരം ബിംബവിജ്ഞാനീയപരമായി ന്യൂനതയുടേയോ അസാന്നിധ്യത്തിന്റെയോ ഒരു ചിഹ്നമായി മാറുന്നു. അപൂര്‍ണതയുടെ ആ ഇമേജ് വെളുത്തസാമ്രാജ്യത്വത്തെ പ്രത്യക്ഷമായി വിമര്‍ശിക്കുന്ന രചനകളിലേതിനെ പ്രതിബിംബിപ്പിക്കുന്നുണ്ട്. ‘കുറച്ച് തോക്കുകള്‍, ബൈബിളുകള്‍, അമോറൈറ്റുകള്‍’ എന്നിവയുമായി വനയാത്രനടത്തുന്ന നാട്ടുകാരന്‍ (1982) എന്ന ചിത്രം അപൂര്‍ണമായ കറുപ്പിന്റെ ഇമേജിനെ രേഖകളില്‍ വിളിച്ചുണര്‍ത്തുന്നു. രചനയുടെ ചുവട്ടില്‍ വലത്തേക്കോണിലായി ബാസ്ക്യൂയാറ്റ് കൌശലംനിറഞ്ഞ ഭാവനയോടെ ഇങ്ങനെ കുറിച്ചിട്ടുണ്ട്. ‘ഞാന്‍ സ്വര്‍ണ്ണത്തെക്കുറിച്ച് മിണ്ടുകപോലുമില്ല’ എന്ന്. ഈ അസ്ഥിമാത്രമായ കാര്‍ട്ടൂണിനുസമാനമായ ഇമേജുകള്‍ക്കുപിന്നിലെ ബോധപൂര്‍വ്വമുള്ള അന്വേഷണപദ്ധതിയെക്കുറിച്ച് കാണികളെ ഓര്‍മിപ്പിക്കുവാനെന്നവണ്ണം.
ബാസ്ക്യൂയാറ്റിന്റെ രചനകളില്‍, കറുത്തശരീരത്തിലെ മാംസം മിക്കവാറും പറിഞ്ഞുപോകുന്നതായി തോന്നിക്കുന്നു. ഓസ്ട്രേലിയന്‍ ആദിവാസികള്‍ മരത്തോലില്‍ വരയ്ക്കുന്ന അസ്ഥിമാത്രമായ രൂപങ്ങളെക്കുറിച്ച് റോബര്‍ട്ട് എഡ്വാര്‍ഡ് വിവരിക്കുന്നതുപോലെ (മനുഷ്യന്റെയും മൃഗങ്ങളുടെയും ആത്മാക്കളുടെയും ബാഹ്യരൂപത്തോടൊപ്പം ആന്തരാവയവങ്ങളും കലാകാരന്‍മാര്‍ ചിത്രീകരിക്കുന്ന എക്സറേ ചിത്രങ്ങള്‍ ‘പുറമേയ്ക്ക് കാണുന്നതിന്നനപ്പുറം ഒരു ജീവജാലത്തില്‍ പലതുമുണ്ട് എന്ന് ഊന്നിപ്പറയുന്നു.) ഈ രൂപങ്ങള്‍ എല്ലുകളോളം ആഴത്തില്‍ സംരചന നിര്‍വഹിക്കപ്പെട്ടവയാണ്. ഈ രചനകളോട് നീതിചെയ്യുവാന്‍ നമ്മുടെ കാഴ്ച ബാഹ്യരൂപത്തിനപ്പുറം ചിലതിനെ പ്രതിഫലിപ്പിക്കേണ്ടതുണ്ട്. ഇരുട്ടിന്റെ ഹൃദയത്തിലേക്ക് നമ്മുടെ അന്വേഷണങ്ങളെ വ്യാപരിപ്പിക്കുവാനും നമ്മുടെ കണ്ണുകളെ കോളനീകരിക്കുന്ന കാഴ്ചപ്പാടുകള്‍ എത്തിക്കുവാനും വെല്ലുവിളിക്കുന്ന ഈ ചിത്രങ്ങള്‍ നമ്മുടെ സമീപസ്ഥമായ കറുപ്പിന്റെ പരിചിതലോകത്തെ നാം പരിഗണിക്കുന്നതോടൊപ്പംതന്നെ മരിച്ചുപോയവരുടെ അസ്ഥികളെയും നമ്മുടെ ഓര്‍മയില്‍ വെക്കാന്‍ ആവശ്യപ്പെടുന്നു.
ഈ ചിത്രങ്ങളെ കാണാനും മനസ്സിലാക്കുവാനും നമുക്ക് കറുത്തവരുടെ ജീവിതത്തിന്റെ ദുരന്താന്മകവശങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിയണം. ‘അടുത്തതവണത്തെ തീയ്’  എന്ന കൃതിയില്‍ കറുത്തവരുടെ ജീവിതത്തിന്റെ ‘ഭീകരതകള്‍ക്ക്’ ‘ഉതകുന്ന ഒരു ഭാഷപോലും ഉണ്ടായിട്ടില്ല.’ എന്ന ജയിംസ് ബാള്‍ഡ്വിന്‍ പ്രഖ്യാപിക്കുന്നുണ്ട്. കറുത്തവരുടെ അനുഭവത്തിന്റെ സ്വകാര്യത ‘ഭാഷയില്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്’ എന്ന് അദ്ദേഹം ശഠിച്ചു. ബാസ്ക്യുയാറ്റിന്റെ രചനകള്‍ സ്വകാര്യമായ ഈ തീവ്രവേദനയ്ക്ക് കലാപരമായ ആവിഷ്കാരം നല്‍കുന്നു.
ഉപരിതലങ്ങളെ ഉരിഞ്ഞുമാറ്റിക്കൊണ്ട് ബാസ്ക്യുയാറ്റ് നഗ്നമായ കറുത്ത ബിംബവുമായി നമ്മളെ അഭിമുഖീകരിക്കുന്നു. അദ്ദേഹത്തിന്റെ രചനകളില്‍ ഉപയോഗിക്കപ്പെടാനായി ഒരു മാംസളമായ കറുത്തശരീരം ഇല്ല, കാരണം ആ ശരീരം ശോഷിച്ചുവരുന്നതും മറഞ്ഞുപോകുന്നതുമായ ഒന്നാണ്. ആ കറുത്തശരീരത്താല്‍ വശീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ മറ്റെവിടെയെങ്കിലും നോക്കണം. ബാസ്ക്യുയാറ്റിന്റെ രചനകളില്‍ ആവര്‍ത്തിച്ചുവരുന്ന അസ്ഥിമാത്രമായ രൂപങ്ങള്‍ ഗില്ലീസ് ടേളിന്റെ ‘മാസായികളുടെ കല’ എന്ന പുസ്തകത്തിലെ ചിത്രങ്ങളെ അനുസ്മരിക്കുന്നത് അര്‍ത്ഥവത്താണ്. ബാസ്ക്യുയാറ്റിന്റെ രചനകളും ഒരു ജനതയെയും അവരുടെ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും മായ്ച്ചുകളഞ്ഞ അക്രമത്തെ എടുത്തുകാട്ടുന്നവയാണ്. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആ സംസ്കാരത്തില്‍ നിന്നുമുള്ള കരകൌശലവസ്കുക്കള്‍ ആ മായ്ച്ചുകളയല്‍ നടപ്പിലാക്കുന്ന അതേ ആളുകളുടെ സൌന്ദര്യ ശാസ്ത്രങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധത്തില്‍ വസ്തുവല്‍ക്കരിക്കപ്പെടുമ്പോള്‍ ഈ മായ്ച്ചുകളയല്‍ കൂടുതല്‍ പ്രശ്നകാരിയാകുന്നു.
മാസായി കലയുടെ ലോകം അസ്ഥികളുടെ ഒരു ലോകമാണ്. ചിത്രങ്ങളോ അലങ്കാരപ്പണികളോ ചെയ്യുമ്പോള്‍ നിറങ്ങളുപയോഗിക്കാതെയിരിക്കുന്ന മാസായ് കലാകാരന്മാര്‍ വേട്ടയാടപ്പെട്ട മൃഗങ്ങളുടെ എല്ലുകളെ പ്രകൃതിയും തങ്ങളുടെ പൂര്‍വികരും ഒക്കെയായുള്ള തങ്ങളുടെ ബന്ധത്തിന് ആവിഷ്കാരം നല്‍കുവാനായി സ്വന്തം കലയില്‍ ഉപയോഗിക്കുന്നു. മാസായ് കലാകാരന്മാരുടെ വിശ്വാസമനുസരിച്ച് എല്ലുകള്‍ സംസാരിക്കുന്നു, പ്രസക്തമായ സാംസ്കാരിക വസ്തുക്കള്‍ വിനിമയം ചെയ്യുന്നു, ചരിത്ര പുസ്തകങ്ങളുടെ പങ്കുനിറവേറ്റുന്നു. അസ്ഥികള്‍ വ്യക്തിപരവും രാഷ്ട്രീയവുമായ ചരിത്രത്തിന്റെ ശേഖരങ്ങളാവുന്നു. വെള്ളക്കാരന്‍ കണ്ടെത്തപ്പെടാതിരുന്നപ്പോള്‍തികച്ചും മൌലികമായി ചുറുചുറുക്കോടെ വികസിച്ചുവന്ന ഒരു കറുത്ത സംസ്കാരത്തിന്റെ ജീവിക്കുന്ന ഓര്‍മകള്‍ ശേഷിപ്പിച്ചുകൊണ്ട് മാസായ് കല അതിജീവിക്കുന്നു. ഈ സ്വകാര്യതെയാണ് വെളുത്തസാമ്രാജ്യത്വം മാനഭംഗപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നത്. മനസ്സുകളെ കൂടുതല്‍ ആഴമുള്ള സംവേദനശേഷിയുടെ തീക്ഷണമായ ശ്രദ്ധാകേന്ദ്രങ്ങളായി പരുവപ്പെടുത്തുന്നതില്‍ എല്ലുകള്‍ക്കുള്ള സ്ഥാനം ടേള്‍ ഊന്നിപ്പറയുന്നു. ഈ സംവേദനശേഷി അസ്ഥികളുടെ സംസ്കാരം കേള്‍ക്കാന്‍ കഴിയാത്തവരില്‍ വൃഥാ പാഴാക്കുന്നു.
സാമൂഹ്യമായി ബാസ്ക്യൂയാറ്റ് പുറംകാഴ്ചകള്‍ക്ക് (രസിപ്പിക്കുന്ന കറുത്തവരെയും വിശ്വസ്ത നീഗ്രോയേയും മറ്റും കുറിച്ചുള്ള വാര്‍പ്പുമാതൃകകള്‍ക്ക്) അപ്പുറം പോകാത്ത വെള്ളക്കാരായ ആളുകളെ തള്ളിക്കളയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ രചനകള്‍ ഈ വെളുത്ത ലിബറല്‍ പൊതുമണ്ഡലത്തിന് അറിയിപ്പ് കൊടുത്തു. വംശീയ ആധിപത്യത്തെക്കുറിച്ചുള്ള ധാരണകള്‍ അവ അവരുടെ കാഴ്ചപ്പാടിനെ പരിമിതപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്ന് വ്യക്തമായിരിക്കിലും കയ്യൊഴിയുവാനുള്ള അവരുടെ ശേഷിയില്ലായ്മയെ പുറത്തുകാട്ടിക്കൊണ്ട് അദ്ദേഹം തമാശരൂപത്തില്‍ അവര്‍ക്ക് പാരമ്പര്യങ്ങളിലും അടിസ്ഥാനതത്ത്വങ്ങളിലുമുള്ള നിക്ഷേപത്തെ അപനിര്‍മിക്കുന്നു, വെള്ളക്കാരുടെ ആധിപത്യത്തിന്റെ ഒരു സൌന്ദര്യശാസ്ത്രത്തില്‍ അടിയുറച്ച ഈ സംഘ നോട്ടത്തെ തുറന്നുകാട്ടുന്നു.

‘നാറിയ ലിബറലുകള്‍ ‘ (1982) എന്ന ചിത്രം ഒരു മുഷിഞ്ഞ ചരിത്രത്തെ വരച്ചുകാട്ടുന്നു. അംഗഭംഗം വരുത്തി ചങ്ങലയ്ക്കിടപ്പെട്ട ഒരു കറുത്ത സാംസണെയും നഗ്നനല്ലാത്ത ഔപചാരികമായി വസ്ത്രം ധരിച്ച സ്വശരീരത്തില്‍ വില്‍പ്പനയ്ക്കില്ല എന്ന ഒരു അടയാളം പേറുന്ന സമകാലീനമായ ഒരു കറുത്ത വര്‍ഗക്കാരനെയും ഒന്നിച്ച് ആവിഷ്കരിക്കുന്നു.

Obnoxious Liberals

ചിത്രത്തിന്റെ നല്ലപങ്ക് അപഹരിക്കുന്ന വലിയ വെളുത്ത രൂപത്തിന്റെ കടന്നുകയറ്റത്തെ ഒഴിച്ചുവിടുകയാണ് ആ അടയാളത്തിന്റെ ഉദ്ദേശം. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെ ഒരു പ്രശസ്ത ചിത്രകാരനാവാമെന്ന കളിയില്‍- ശരിയായ ആളുകളുമായി കൂട്ടുചേര്‍ന്നും ബന്ധങ്ങളുണ്ടാക്കിയും വെളുത്ത ഉദാത്ത കലയുടെ ഇടങ്ങളിലേക്കുള്ള വഴികളില്‍ കണ്ണിചേര്‍ന്നും ബാസ്ക്യുയാറ്റ് ധാരാളം ഊര്‍ജ്ജം ചെലവഴിച്ചിരുന്നുവെങ്കിലും  – അയാള്‍ തന്റെ രചനകളെ വസ്തുവത്കരണത്തിന്റെ പ്രക്രിയയെ വിശേഷിച്ചും കറുത്തശരീരത്തിന്റേയും അത്മാവിന്റേയും -വിമര്‍ശിക്കുവാനുള്ള ഒരിടമാക്കിമാറ്റി. വെള്ളക്കാര്‍ ‘നീഗ്രോ’യെ രൃശശേരശ്വല ചെയ്യുന്ന രീതികളാല്‍ ആകൃഷ്ടനാവാതെ മിസ്സിസ്സിപ്പിയുടെ തടങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു പ്രതിഭയെ കണ്ടെത്തിയതായി പ്രഖ്യാപിക്കുന്ന തന്റെ രചനകളില്‍ അദ്ദേഹം ഈ പ്രക്രിയയെ പരിഹസിക്കുന്നു, ആര്‍ എന്തുകാര്യത്തിനായാണ് ഇത്തരം കണ്ടെത്തലുകള്‍ നടത്തിയതെന്ന ചോദ്യം ഉന്നയിക്കുവാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു.

____________________________________________

തന്റെ രചനയിലുടനീളം ബാസ്ക്യുയാറ്റ് സമ്രാജ്യത്വത്തെ പുരുഷാധിപത്യവുമായി, പുരുഷന്റെ അഹംബോധം ഹീറോയിസമെന്ന മിത്തുമായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള ഒരു ലിംഗാധിഷ്ഠിതവീക്ഷണവുമായി ബന്ധപ്പെടുത്തി കാണുന്നു. അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിച്ചുവരുന്ന അടയാളമാണ് കിരീടമെന്ന ബിംബം, അത് പാശ്ചാത്യര്‍ക്ക് മുകളിലായിരിക്കുവാനും ഭരിക്കുന്നവനാകുവാനുമുള്ള വാഞ്ചയെ എടുത്തുകാട്ടി പരിഹസിക്കുന്നു.
____________________________________________

തന്റെ രചനയിലുടനീളം ബാസ്ക്യുയാറ്റ് സമ്രാജ്യത്വത്തെ പുരുഷാധിപത്യവുമായി, പുരുഷന്റെ അഹംബോധം ഹീറോയിസമെന്ന മിത്തുമായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള ഒരു ലിംഗാധിഷ്ഠിതവീക്ഷണവുമായി ബന്ധപ്പെടുത്തി കാണുന്നു. അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിച്ചുവരുന്ന അടയാളമാണ് കിരീടമെന്ന ബിംബം, അത് പാശ്ചാത്യര്‍ക്ക് മുകളിലായിരിക്കുവാനും ഭരിക്കുന്നവനാകുവാനുമുള്ള വാഞ്ചയെ എടുത്തുകാട്ടി പരിഹസിക്കുന്നു. കലാചരിത്രകാരനായ റോബര്‍ട്ട് ഫാരിസ് തോംപ്സണ്‍ ഒരു ശരി എന്ന നിലയ്ക്ക് കിരീടം ബാസ്ക്യുയാറ്റിന് ‘രാജത്വം, വീരത്വം, തെരുവുകള്‍ ഇവയടങ്ങുന്ന’ വിഷയങ്ങളോടുള്ള തുടരുന്ന  താല്പര്യത്തെ പ്രതിഫലിപ്പിക്കുന്നു എന്നഭിപ്രായപ്പെടുന്നു. മക്ഇവില്ലെയും കിരീടത്തെ ഇതിനോട് സമാനമായ രീതിയില്‍ “ഒരു ഇരട്ട സത്വം, എങ്ങിനെയോ നഷ്ടമായതും എന്നാല്‍ നേരിയ ഓര്‍മ അവശേഷിപ്പിക്കുന്നതുമായ ഒരു രാജകീയ സ്വത്വത്തെ” പ്രതിഫലിപ്പിക്കുന്നതായി വ്യാഖ്യാനിക്കുന്നു. “ബാസ്ക്യുയാറ്റിന്റെ രചനകളില്‍, വിശുദ്ധമോ രജകീയമോ ആയ നാടുകടത്തപ്പെടലിന്റെ പ്രമേയം ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുടെ സമൂര്‍ത്തയാഥാര്‍ത്ഥ്യത്താല്‍ നിലംപറ്റിക്കപ്പെടുന്നു” എന്ന് അദ്ദേഹം വിശദീകരിക്കുന്നു. “ഒരിക്കല്‍ മറ്റൊരുലോകത്തെ രാജാവായിരുന്നവനെ (അവിടെ തിരിച്ചെത്തിയാല്‍ വീണ്ടും അയാള്‍ക്കങ്ങിനെയാവാം) ഒരു വട്ടൂസി സൈനികനോ ഈജിപ്ഷ്യന്‍ ഫറോവോ ആയി മൂര്‍ത്തമായി സങ്കല്പിക്കാന്‍ കഴിയും.”
ബാസ്ക്യുയാറ്റ് വ്യക്തിപരമായി പ്രശസ്തിയിലും പേരെടുക്കുന്നതിലും വളരെ താല്പര്യമുള്ളയാളായിരുന്നു, എന്നാല്‍ ഈ താല്പര്യത്തേയും അദ്ദേഹം തന്റെ ചിത്രങ്ങളില്‍ ആത്മപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. തോംസണും മക്ഇവില്ലെയ്ക്കും ബാസ്ക്യുയാറ്റ് തന്റെ തന്നെ പ്രശസ്തിക്കുവേണ്ടിയുള്ള കടുത്ത ആഗ്രഹത്തെ രൂക്ഷവും പരിഹാസം കലര്‍ന്നതുമായ വിമര്‍ശനത്തിന് വിധേയമാക്കുന്നത് തിരിച്ചറിയുവാന്‍ കഴിയുന്നില്ല. ബാസ്ക്യുയാറ്റിന്റെ രചനകളില്‍ കിരീടം ഒരു സന്ദിഗ്ദ്ധതയുമില്ലാത്ത ബിംബമല്ല; അത് പ്രശസ്തിക്കും അധികാരത്തിനും വേണ്ടിയുള്ള തൃഷ്ണയെക്കുറിച്ച് പറയുന്നതോടൊപ്പംതന്നെ ആ ആഗ്രഹത്തെ അവമാനവീകരണവുമായി ബന്ധപ്പെടുത്തിക്കാണുന്നു, ആഗോളതലത്തില്‍ത്തന്നെ പുരുഷന്മാര്‍ക്ക്  മുകളിലെത്താന്‍വേണ്ടി എന്ത് അനീതിനിറഞ്ഞ കൃത്യവും ചെയ്യുവാനുള്ള മടിയില്ലായ്മയുടെ ഭാഗമായി ‘കിരീടം’ () എന്ന 1981 ലെ ചിത്രത്തില്‍ കിരീടധാരികളായ കറുത്തരൂപങ്ങളെ കിരീടംധരിച്ച ഏകനായ വെള്ളക്കാരന്റെ രൂപവുമായി  വേറിട്ടുനില്‍ക്കുന്നതായി കാണിക്കുന്നു. കാരണം ആ രൂപമാണ് നിഴലായ ഒരു ലോകത്തിന്റെയും കറുത്തവരുടെ കീര്‍ത്തി നിലനില്‍ക്കുന്ന ലോകത്തിന്റെയും മേല്‍നോട്ടം വഹിച്ചുകൊണ്ട് നിറഞ്ഞുനില്‍ക്കുന്നത്.
ബാസ്ക്യുയാറ്റിന്റെ രചനകളില്‍ സാംസ്കാരികാധിപത്യത്തിനായി പാശ്ചാത്യനാടുകളില്‍ നടക്കുന്ന പോരാട്ടങ്ങളെ ആണുങ്ങള്‍ക്കിടയിലുള്ള ഒരു മത്സരമായാണ് ചിത്രീകരിക്കുന്നത്. വംശീയമായി അത് ആരാണ് ആധിപത്യം ചെലുത്തേണ്ടത് എന്നതിനെ സംബന്ധിച്ച് കറുത്തപുരുഷനും വെളുത്തപുരുഷനും തമ്മിലുള്ള പോരാട്ടമാണ്. ‘ചാള്‍സ് ഒന്നാമന്‍’ എന്ന 1982 ലെ ചിത്രത്തില്‍ പറയുന്നത് “മിക്കവാറും ചെറുപ്പക്കാരായ രാജാക്കന്മാരുടെ തല അരിയപ്പെടാറുണ്ട്” എന്നാണ്. ലിംഗഛേദഭയത്തെയും ആധിപത്യം ചെലുത്താനുള്ള പ്രേരണയേയും പരസ്പരം ബന്ധിപ്പിക്കുന്ന രാഷ്ട്രീയവും ലൈംഗികവുമായ ഒരു രൂപകം ഉപയോഗിക്കുന്നതിലൂടെ ബാസ്ക്യുയാറ്റ് കറുത്ത ആണത്തം വെളുത്ത ആണത്തവുമായി അനിവാര്യമായും അതിന്റെ കീഴടക്കുന്നതില്‍ -ലൈംഗികമായും രാഷ്ട്രീയമായും -ഉള്ള താല്പര്യംവഴി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.
ചരിത്രപരമായി, കറുത്തവരും വെള്ളക്കാരുമായ പുരുഷന്മാര്‍ തമ്മിലുള്ള മത്സരം കായികരംഗത്ത്  ഉയര്‍ത്തിക്കാട്ടപ്പെടുന്നുണ്ട്. ബാസ്ക്യുയാറ്റ് ഈ മത്സരത്തെ സംസ്കാരത്തിന്റെ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. (അദ്ദേഹവും ആന്‍ഡി വാര്‍ഹോളും തമ്മില്‍ ബോക്സിങ് വേഷത്തില്‍ കയ്യുറകളണിഞ്ഞ് പരസ്പരം ഏറ്റുമുട്ടുന്നതുമായുള്ള പോസ്റര്‍ തീര്‍ത്തും നിഷ്കളങ്കവും വിനോദപ്രദവും മാത്രമാണെന്ന് തോന്നുന്നില്ല.) സംഗീതം വിശേഷിച്ചും ജാസ്സ് ഇത്തരമൊരു മേഖലയാണ്. ബാസ്ക്യുയാറ്റിന്റെ രചന അദ്ദേഹം സര്‍ഗാത്മകതയില്‍ പിതൃസ്ഥാനീയരായി കണ്ട് ബഹുമാനിക്കുന്ന കറുത്തപുരുഷന്മാരായ ജാസ്സ് സംഗീതജ്ഞരുടെ ഭാവനാവൈഭവത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അവരുടെ സാന്നിദ്ധ്യവും സൃഷ്ടികളും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിജയത്തിന്റെ ഊര്‍ജമടങ്ങിയിട്ടുള്ളവ ആണ്. അവരുടെ സര്‍ഗാത്മകത വെള്ളക്കാരായ മറ്റു സംഗീതജ്ഞരുടേതിലും ഉയര്‍ന്നുനില്‍ക്കുന്നതായി അദ്ദേഹം കാണുന്നു. അവരാണ് ഒരു കറുത്ത പ്രതിഭയായി സ്വയം ജന്മമെടുക്കാന്‍ അദ്ദേഹത്തിന് ശേഷിനല്‍കുകയും ഒരു വിശാലമായ കാഴ്ചപ്പാടിന്റെ വിവേകം സ്വീകരിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നത്.
കറുത്ത പുരുഷജാസ്സ് സംഗീതജ്ഞരുടെ സൃഷ്ടികളില്‍ തന്നെ ആഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സാംസ്കാരികമിശ്രണവും കൂട്ടിച്ചേര്‍ക്കലും ഉള്ളതായി ബാസ്ക്യുയാറ്റ് കണ്ടിരുന്നുവെന്ന് ബ്രേയ്ത്തവേയ്റ്റ് ഊന്നിപ്പറയുന്നു. ‘മാഡിസന്‍ അവന്യൂവിലെ പ്രാകൃതന്‍’ എന്ന ഗോപ്നിക്കിന്റെ ലേഖനത്തില്‍ അയാള്‍ ഈ ബന്ധത്തെ തെറ്റിദ്ധരിക്കുകയും ചെറുതാക്കി കാണിക്കുകയും ചെയ്യുന്നു (തലക്കെട്ടിലെ പുച്ഛം ശ്രദ്ധിക്കുക). ബാസ്ക്യുയാറ്റിന്റെ രചനകളെ മഹാന്മാരായ കറുത്ത ജാസ്സ് സംഗീതജ്ഞരുമായി ചേര്‍ത്തുകാണുന്നതിലുള്ള അയാളുടെ അഹന്തകലര്‍ന്ന രോഷം അതിന് തെളിവാണ്. പഴയകാലത്തെ ഒരു അധിനിവേശക പിതാവിന്റെ ജാഡയോടും ഉദാരതയോടും കൂടി തനിക്ക് ആ പ്രദര്‍ശനത്തിന്റെ സംഘാടകന്‍ () ബാസ്ക്യുയാറ്റിനെ ഉദാത്ത കലയുടെ പാരമ്പര്യത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് തനിക്ക് സ്വീകാര്യമാണെന്ന് ഗോപ്നിക്ക് പ്രഖ്യാപിക്കുന്നു:”ഇതുകൊണ്ട് ഒരുപക്ഷേ കുഴപ്പമൊന്നുമില്ലായിരിക്കാം, കാറ്റലോഗില്‍ അന്തമില്ലാത്ത ബാസ്ക്യുയാറ്റിനെ ഗോയയുമായും പിക്കാസോയുമായും മറ്റുവലിയ പേരുകളുമായി താരതമ്യം ചെയ്യുന്നതുകൊണ്ടും.” പക്ഷേ, “അക്ഷന്തവ്യമായത് ബാസ്ക്യുയാറ്റിനെ അമേരിക്കന്‍ ജാസ്സ്സംഗീതത്തിന്റെ ചക്രവര്‍ത്തിമാരുമായി കാറ്റലോഗിലെ ലേഖനത്തില്‍ നടത്തുന്ന തുടര്‍ച്ചയായ താരതമ്യമാണ്” എന്ന് ഗോപ്നിക്ക് രോഷാകുലനായി പ്രഖ്യാപിക്കുന്നു.
ജാസ്സ് വായിക്കാനുള്ള ബാസ്ക്യുയാറ്റിന്റെ തന്നെ ശ്രമങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ഗോപ്നിക്ക് നമ്മോട് ബാസ്ക്യുയാറ്റ് വളരെ മോശപ്പെട്ട സംഗീതജ്ഞനാണെന്ന് വാദിക്കുന്നു. അയാള്‍ക്ക് കാര്യം പിടികിട്ടുന്നില്ല. തന്റെ സംഗീതവൈഭവം മഹാന്മാരായ ജാസ്സ്സംഗീതജ്ഞരുടേതിന് തുല്യമാണെന്ന് ബാസ്ക്യുയാറ്റ് ഒരിക്കലും കരുതിയിട്ടില്ല. തന്റെതന്നെ രചനകളെ കറുത്ത ജാസ്സ് സംഗീതജ്ഞരുടേതിനോട് ബന്ധപ്പെടുത്തി കാണുവാനുള്ള അദ്ദേഹത്തിന്റെ ശ്രമം സ്വന്തം സംഗീതപരമോ കലാപരമോ ആയ കഴിവുകളുടെ ഒരു പ്രഖ്യാപനമായിരുന്നില്ല. അത് ജാസ്സിന്റെ സര്‍ഗാത്മക വൈഭവത്തോടുള്ള ആദരവിന്റെ പ്രഖ്യാപനമായിരുന്നു. കൂടിക്കലരലിനേയും മിശ്രണത്തേയും ഇംപ്രൊവൈസേഷനേയും പ്രധാനമായിക്കണ്ട ഒരു സംഗീതത്തിന്റെ അവാങ്-ഗാര്‍ദ് സാധ്യതകള്‍ അദ്ദേഹത്തെ അതിശയിപ്പിച്ചു. പരമ്പരാഗതമായ (വെള്ളക്കാരുടെ) കലാഭിരുചികളുടെ അതിര്‍ത്തികള്‍ക്കെതിരെ സമ്മര്‍ദം ചെലുത്തുവാനുള്ള ജാസ്സ്കലാകാരന്മാരുടെ കൂട്ടായ നിശ്ചയദാര്‍ഢ്യത്തോട് അദ്ദേഹത്തിന് ശക്തമായ താല്പര്യമുണ്ടായിരുന്നു. തന്റെ രചനകളില്‍ പരസ്പരബന്ധത്തിന്റെ ഈ വശത്തെ പ്രഘോഷിച്ചുകൊണ്ട് ബാസ്ക്യുയാറ്റ് തന്നെക്കൂടി ഉള്‍പ്പെടുത്താവുന്ന കറുത്ത കലാകാരന്മാരുടെ ഒരു സമുദായത്തെ നിര്‍മിച്ചെടുക്കുന്നു. സത്യത്തില്‍ അത്തരത്തിലൊരു സമുദായത്തെ കണ്ടെത്തുവാനും അതില്‍ ഇടംനേടുവാനും കഴിയുംവരെ അദ്ദേഹം ജീവിച്ചിരുന്നില്ല. അദ്ദേഹത്തിന് നേടുവാന്‍കഴിഞ്ഞ ഇടം പൊതുവായ പ്രശസ്തിയുടേത് മാത്രമായിരുന്നു.
ആ കിരീടം ദ്യോതിപ്പിക്കുന്ന പ്രശസ്തി മാത്രമാണ് ഒരു കറുത്ത പുരുഷകലാകാരന് ആത്മനിഷ്ഠതയിലേക്കുള്ള ഒരേയൊരുവഴി എന്ന് നിര്‍ദേശിക്കപ്പെടുന്നു. അ-പ്രശ്സ്തനായിരിക്കുക എന്നാല്‍ അദൃശ്യനായിത്തീരുക എന്നാണര്‍ത്ഥം.

______________________________________________

അവനവനുമായുള്ള ബന്ധത്തില്‍ ബലികൊടുക്കേണ്ടതായി വരുന്നത് വെളുപ്പില്‍ ഇടംപിടിക്കാത്ത കാര്യങ്ങളെയാണ്. വെള്ളക്കാരുടെ കലാലോകത്ത് ദൃശ്യത കൈവരിക്കുവാനും അറിയപ്പെടുന്നതിനും വേണ്ടി ബാസ്ക്യുയാറ്റിന് തന്നെത്തന്നെ പുനര്‍നിര്‍മിക്കേണ്ടിവന്നു, വെളുത്ത ഭാവനയുടെ കാഴ്ചപ്പാടില്‍നിന്നും സൃഷ്ടിനടത്തേണ്ടതായി വന്നു. അയാള്‍ക്ക് ഒരേസമയം തദ്ദേശീയനും() വിദേശിയും() ആവേണ്ടതുണ്ടായിരുന്നു- വെള്ളക്കാരുടെ ഭാവനയാല്‍ നിര്‍വചിക്കപ്പെട്ട കറുപ്പും വെളുപ്പില്‍നിന്നും ഭിന്നമല്ലാത്ത കറുപ്പും സ്വീകരിക്കേണ്ടതുണ്ടായിരുന്നു.
______________________________________________

 

അതുകൊണ്ട് ഒരാള്‍ക്കുമുമ്പില്‍ മറ്റ് സാധ്യതകളൊന്നുമില്ല. ഒന്നുകില്‍ പ്രതിനിധാനത്തിന്റെ പുരുഷ(ലിംഗ)കേന്ദ്രിതമായ യുദ്ധക്കളത്തില്‍ പ്രവേശിച്ച് ഈകളിയില്‍ പങ്കുകൊള്ളുക അതല്ലെങ്കില്‍ ചിത്രത്തിനുപുറത്ത് നിലനില്‍ക്കാന്‍ വിധിക്കപ്പെടുക- ഇതാണ് നിങ്ങള്‍ക്കുള്ള സാധ്യത. ബാസ്ക്യുയാറ്റ് ചരിത്രത്തില്‍ സ്ഥാനം പിടിക്കണം എന്നാഗ്രഹിച്ചു, അയാള്‍ ആ കളിയില്‍ പങ്കുചേര്‍ന്നു. തനിക്കുവേണ്ടി -കറുപ്പിനുവേണ്ടിയും – വ്യവസ്ഥാപിത കലാലോകത്ത് ഒരിടം നിര്‍മിക്കുവാനുള്ള ശ്രമത്തില്‍ അയാള്‍ ഒരു അന്വേഷകന്റെ/അധിനിവേശകന്റെ വേഷം സ്വീകരിച്ചു. തന്റെ ജീവിതത്തിലും കലയിലുംകൂടി ഒരു ഇടപെടല്‍ നടത്തണം എന്നുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം വെള്ളക്കാരനായ അധിനിവേശകന്റെ ബിംബത്തെ തലതിരിച്ചിട്ടു.
ബാസ്ക്യുയാറ്റ് വെളുപ്പിന്റെ ഹൃദയത്തിലേക്ക് യാത്ര ചെയ്തു. വെള്ളക്കാരന്റെ പ്രദേശത്തെ പ്രാകൃതവും ക്രൂരവുമായ ഒരിടമായി അയാള്‍ നാമകരണം ചെയ്തു. തിരിച്ചുവരാനാവും എന്ന യാതൊരുറപ്പുംകൂടാതെയാണ് യാത്രയ്ക്കുള്ള ഈ പുറപ്പാട്. നിങ്ങള്‍ എന്താവും കണ്ടെത്തുകയെന്നോ യാത്രതീരുമ്പോള്‍ നിങ്ങള്‍ ആരായിരിക്കുമെന്നോ അറിയുവാനും ഒരു വഴിയുമില്ല. ബ്രേയ്ത്ത് വേറ്റിന്റെ വാക്കുകളില്‍ “ദൌര്‍ഭാഗ്യകരമായ കാര്യം, ഒരുവന്‍ കലാലോകത്ത് എങ്ങനെ പ്രവേശിക്കാമെന്ന് കണ്ടെത്തുമ്പോഴേക്കും അയ്യോ മൈര് , ഞാനിതെവിടെയാണ്? എന്നാവും തോന്നുക. നിങ്ങള്‍ ഈ നടുക്കുതന്നെ ചുവടുവെക്കുന്നു. ഒരുപക്ഷേ, ചരിത്രത്തില്‍ മറ്റാരെക്കാളും വേഗത്തില്‍ നിങ്ങളവിയെത്തി പക്ഷേ, അവിടെയെത്തിയപ്പോള്‍ നിങ്ങള്‍ക്ക് സംശയമായി. നിങ്ങളെവിടെയാണ്. പിന്നെ നിങ്ങളോര്‍ത്തു: “എന്നോടൊപ്പം ഇവിടെ ആരാണുള്ളത്?” കലാലോകത്തെ പ്രശസ്തി ഒരു പുരുഷവിനോദമാണെന്ന് തിരിച്ചറിയുമ്പോള്‍ ഇരുണ്ടനിറക്കാരനെക്കുറിച്ചുള്ള വാര്‍പ്പു മാതൃകയ്ക്കൊത്ത് ചലിച്ചുംകൊണ്ടും, കൌശലക്കാരനായി വേഷംകെട്ടിയും തനിക്ക് കളിക്കാവുന്ന ഒന്നാണതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ബാസ്ക്യുയാറ്റിന് താന്‍ സ്വന്തം ജീവിതം തന്നെ പണയംവെക്കുകയാണെന്ന മനസ്സിലായി- ഈ യാത്ര തീര്‍ത്തും ബലിയുമായി ബന്ധപ്പെട്ടതാണെന്നും.
അവനവനുമായുള്ള ബന്ധത്തില്‍ ബലികൊടുക്കേണ്ടതായി വരുന്നത് വെളുപ്പില്‍ ഇടംപിടിക്കാത്ത കാര്യങ്ങളെയാണ്. വെള്ളക്കാരുടെ കലാലോകത്ത് ദൃശ്യത കൈവരിക്കുവാനും അറിയപ്പെടുന്നതിനും വേണ്ടി ബാസ്ക്യുയാറ്റിന് തന്നെത്തന്നെ പുനര്‍നിര്‍മിക്കേണ്ടിവന്നു, വെളുത്ത ഭാവനയുടെ കാഴ്ചപ്പാടില്‍നിന്നും സൃഷ്ടിനടത്തേണ്ടതായി വന്നു. അയാള്‍ക്ക് ഒരേസമയം തദ്ദേശീയനും() വിദേശിയും() ആവേണ്ടതുണ്ടായിരുന്നു- വെള്ളക്കാരുടെ ഭാവനയാല്‍ നിര്‍വചിക്കപ്പെട്ട കറുപ്പും വെളുപ്പില്‍നിന്നും ഭിന്നമല്ലാത്ത കറുപ്പും സ്വീകരിക്കേണ്ടതുണ്ടായിരുന്നു. ‘വൈദേശിക ശരീരങ്ങള്‍ ‘ എന്ന അയാളുടെ കൃതിയില്‍ നരവംശശാസ്ത്രകാരനായ എ. ഡേവിഡ് നാപ്പിയര്‍ വിശദീകരിക്കുന്നു. “നമ്മുടെ മധ്യത്തില്‍ത്തന്നെയുള്ള അപരിചിതര്‍ ആണ് ഏറ്റവും വിചിത്ര സ്വഭാവികള്‍- അവര്‍ തീര്‍ത്തും അന്യരായതുകൊണ്ടല്ല, അവര്‍ നമ്മോട് ഇത്രയും അടുത്തുതന്നെയാണ് എന്നുള്ളതുകൊണ്ടും. ‘കാട്ടുമനുഷ്യരെ’യും അലഞ്ഞുനടക്കുന്ന യഹൂദരേയും വന്യബാലരേയും കുറിച്ചുള്ള അനേകം പഴങ്കഥകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നതുപോലെ, അപരിചിതര്‍ നമ്മെപ്പോലെ തന്നെയുള്ള എന്നാല്‍ വ്യത്യസ്തരായ ആളുകളാവണം. അവര്‍ തീര്‍ത്തും വിഭിന്നരായ വൈദേശികരായിക്കൂടാ – കാരണം അങ്ങനെയെങ്കില്‍ നമുക്കവരെ തിരിച്ചറിയാന്‍പോലും കഴിയില്ല.”
വെള്ളക്കാരന്റെ കലാലോകം ബാസ്ക്യുയാറ്റിനെ അംഗീകരിക്കണമെങ്കില്‍, അദ്ദേഹത്തിന് അവര്‍ക്ക് കൌതുകമോ താല്പര്യമോ ഉണ്ടാവാനിടയില്ലാത്ത തന്നിലെ ഘടകങ്ങളെ ബലികഴിക്കേണ്ടതായി വരും. ഉള്‍ച്ചേര്‍ക്കപ്പെട്ട കറുത്തവര്‍ഗക്കാരനായി ബാസ്ക്യുയാറ്റ് ഇങ്ങനെ അനന്യതയുടെ ലീഃശേര ഇടത്തെ അത് അധിനിവേശം കാത്തുകിടക്കുന്ന ഒരു പുതിയ അതിര്‍ത്തിപ്രദേശമാണ് എന്നമട്ടില്‍ ഏറ്റെടുത്ത് വെളുപ്പിനുള്ളിലെ ആ സാംസ്കാരിക ഇടത്തെ (അനന്യതയുടെ ഭൂപ്രദേശം) അദ്ദേഹം താന്‍ ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുന്ന/ പുനരംഗത്വം നേടുന്ന (ൃലാലായലൃലറ)  ഒരു സ്ഥാനമായി മാറ്റി, അതോടൊപ്പംതന്നെ അദ്ദേഹം അത്തരം അംഗവിച്ഛേദത്തെയും സ്വയം വക്രീകരണത്തെയും വിട്ടുവീഴ്ചയില്ലാത്ത പരിശോധനാവിധേയമാക്കുന്ന കല സൃഷ്ടിക്കുകയും ചെയ്തു. “ആരും പ്രതിഭയുള്ള കുട്ടിയെ സ്നേഹിക്കുന്നില്ല”  എന്ന ലേഖനത്തില്‍ സാംസ്കാരികവിമര്‍ശകനായ ഗ്രെഗ് ടേറ്റ് ബാസ്ക്യുയാറ്റിനെ സംബന്ധിച്ചിടത്തോളം വിജയിക്കുകയെന്നാല്‍ ………(ചരിത്രത്തില്‍ ഇടംനേടുക എന്നും, പാശ്ചാത്യചിത്രകലയുടെ മഹാന്മാരായ വെളുത്ത പിതാക്കന്മാരോടൊപ്പം പ്രധാനപ്പെട്ട വിമര്‍ശകര്‍ , മ്യൂസിയം ക്യൂറേറ്റര്‍മാര്‍ , കലാചരിത്രകാരന്മാര്‍ എന്നിങ്ങനെ ഇത്തരംകാര്യങ്ങള്‍ ആത്യന്തികമായി നിശ്ചയിക്കുന്ന ആളുകളുടെ കണ്ണില്‍ സ്ഥാനപ്പെടുക എന്നുമായിരുന്നു അര്‍ത്ഥം” എന്ന് ഊന്നിപ്പറയുന്നു.
ആ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധത ബാസ്ക്യുയാറ്റിനെ ഒരുവിധത്തിലും ആ ബലിയിടെ വേദനയില്‍നിന്നും മോചിപ്പിച്ചില്ല. അദ്ദേഹത്തിന്റെ രചനയിലെ സ്വകാര്യസ്ഥലത്ത് ഈ വേദന അണപൊട്ടിയൊഴുകുന്നുണ്ട്. ബാസ്ക്യുയാറ്റിന്റെ രചനകളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന വിമര്‍ശകരില്‍ കുറച്ചുപേര്‍ മാത്രമേ അതിന്റെ വിനോദ, ആഘോഷവശങ്ങളില്‍ ഊന്നാതെ അതിലെ വേദനയുടെ ഘടനകളെക്കുറിച്ച് പറയുന്നുള്ളൂ. ഇത്തരം വാദങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളെ കേവലം കെട്ടുകാഴ്ചകളാക്കിമാറ്റുന്നു. ബാസ്ക്യുയാറ്റ് പലപ്പോഴും സ്വന്തം ജീവിതത്തെ ഒരു സ്തുതിപാഠക പ്രദര്‍ശനം (ാശിൃലഹ വീെം) ആക്കിമാറ്റിയതിന്റെ ഒരു വിപുലീകരണം മാത്രമായി ആ കാഴ്ചപ്പാടില്‍ ഈ രചനകള്‍ മാറുന്നു. സ്വകാര്യമായ വേദന ഈ കലയില്‍ അന്വേഷിക്കുവാന്‍ കഴിയുമായിരുന്നു. കാരണം നോക്കുന്നതായി കാണപ്പെട്ട ഒരു ലോകം ഇത് കാണാനിടയില്ല എന്ന് അയാള്‍ക്കറിയാമായിരുന്നു. അവിടെ അതുണ്ടാകുമെന്ന് അവര്‍ കരുതുകപോലുമില്ല. ഫ്രാന്‍സെസ്കോ പെനീസി ‘ആകമാനം കറുപ്പും വെളുപ്പും: കവിതയും നിരാലംബതയുടെ ചിത്രരചനയും’ എന്ന തന്റെ ലേഖനത്തില്‍ ഈ വേദനയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വിശേഷിച്ചും ബാസ്ക്യുയാറ്റിന്റെ സംഭാവനകളെ തൃഷ്ണയില്‍നിന്നല്ലാതെ, പ്രതീക്ഷയുടെ മരുപ്പറമ്പില്‍നിന്ന് ഉടലെടുക്കുന്ന “സ്വയം തീവെക്കലായോ അവനവന്റെതന്നെ ബലിയായോ” അദ്ദേഹം തിരിച്ചറിയുമ്പോള്‍ ബലിയുടെ അനുഷ്ഠാനം തുടങ്ങുന്നത് ബാഹ്യാവിഷ്കാരത്തിന് പ്രചോദനമേകുന്ന ആത്മാവിന്റെ ആന്തരിക ചലനങ്ങളില്‍നിന്നാണ്. ബാസ്ക്യുയാറ്റിന്റെ ചിത്രങ്ങള്‍ ഏതാണ്ട് ആത്മീയമായ ഈ ധാരണയെ പ്രതിഫലിപ്പിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ബലിയുടെ തീവ്രവേദനയെ അവ തുറന്നുകാട്ടുകയും അതിന് ഭാഷ്യം നല്‍കുകയുംചെയ്യുന്നു. അസാന്നിധ്യത്തിന്റേയും നഷ്ടത്തിന്റേയും ഒരു പാഠമെന്നനിലയ്ക്ക് കൈമാറിപ്പോയതും കൈവെടിയേണ്ടിവന്നതുമായ കാര്യങ്ങളെക്കുറിച്ചുള്ള വേദനയുടെ പ്രതിധ്വനികള്‍ അതിലുണ്ട്. അതിന്റെ ആത്മീയവശത്ത് (ബാസ്ക്യുയാറ്റിന്റെ) വിഷയം ഓര്‍ഫിക്കാണ്-അതായത് ആത്മാവിനെ ഒരു നഷ്ടപ്പെട്ടുപോയ ദേവതയായി, സ്വന്തം വീടുവിട്ട് അലഞ്ഞുനടക്കുന്നതും തല്‍ക്കാലം പരിമിതികളുള്ള ഒരു താണതരം ശരീരത്തില്‍ തുറുങ്കിലടയ്ക്കപ്പെട്ടതുമായി കാണുന്ന പ്രാചീനമിത്തുമായി ബന്ധപ്പെട്ട ഒന്ന്. എന്ന മക്ഇവില്ലിയുടെ ഉള്‍ക്കാഴ്ച ഈ തീവ്രവേദനയുടെ സ്വഭാവം നന്നായി ആവിഷ്കരിക്കുന്നുണ്ട്. ബാസ്ക്യുയാറ്റിന്റെ രചനകളിലെ ശരീരത്തെ പരിമിതപ്പെടുത്തുന്ന ആണത്തത്തെ അതൊരു അഭാവമായി നിര്‍മിക്കുന്നതാണ്. കീഴടക്കലിന്റെ അനന്തമായ ചക്രഗതിയില്‍ കുടുങ്ങിയ ആണായിരിക്കുക എന്നതിനര്‍ത്ഥം പൂര്‍ത്തീകരണത്തിന്റെ മേഖലയില്‍ പിന്തള്ളപ്പെട്ടുപോവുക എന്നാണ്.
ബാസ്ക്യുയാറ്റിന്റെ സൃഷ്ടികളില്‍ കറുത്ത സ്ത്രീലോകവുമായോ സ്ത്രീകളാല്‍ സ്വാധീനിക്കപ്പെടുകയോ പ്രചോദിപ്പിക്കപ്പെടുകയോ ചെയ്ത ഒരു ലോകവുമായോ അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ വളരെക്കുറവാണ്. ബാസ്ക്യുയാറ്റ് തന്റെ രചനകളില്‍ അധികവും സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് സൂചനകള്‍ നല്‍കുന്നില്ല എന്നത് നമുക്ക് അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചുമുള്ള ഉള്‍ക്കാഴ്ചയെ വിപുലീകരിക്കുകയും തെളിച്ചുകാട്ടുകയും ചെയ്യുന്ന അഗാധവും സത്യം വെളിപ്പെടുത്തുന്നതുമായ ഒരു വിടവാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയും കലയെയും കുറിച്ചുള്ള അതിലളിതവത്കൃതമായ വ്യാജ-മനോവിശ്ളേഷണ പഠനങ്ങള്‍ ബാസ്ക്യുയാറ്റ് എപ്പോഴും ഒരു പിതാവിനെ തേടിനടക്കുന്ന ഒരു നിതാന്തബാല്യക്കാരന്‍ ആണെന്ന് വാദിക്കുന്നതിലേക്ക് വിമര്‍ശകരെ നയിക്കുന്നുണ്ട്. വിറ്റ്നി കാറ്റലോഗിലെ ലേഖനത്തില്‍ വിമര്‍ശകനായ റെനേ റിക്കാര്‍ഡ് പറയുന്നു:”തന്റെ കൌമാരകാലം മുതല്‍ ജീന്‍ അന്വേഷിച്ചുനടന്ന നല്ലവനായ വെളുത്ത പിതാവ് ആയിരുന്നു ജീനിന് ആന്‍ഡി. ജീനിന്റെ അമ്മ എനിക്കെപ്പോഴും ഒരു ദുരൂഹസമസ്യയായിരുന്നു. ഞാനൊരിക്കലും അവരെ കണ്ടിട്ടില്ല. അവരൊരു ആശുപത്രിയിലാണ് കഴിഞ്ഞിരുന്നത്, എന്റെ അറിവനുസരിച്ച് അപൂര്‍വമായി മാത്രമേ അവര്‍ പുറത്ത് വന്നിരുന്നുള്ളു. ആന്‍ഡി അവരുടെ ഛായാചിത്രം വരച്ചിരുന്നു. അവരും ആന്‍ഡിയുമായിരുന്നു ജീനിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളുകള്‍”

___________________________________________

സ്വന്തം ലൈംഗികതയില്‍ സംഘര്‍ഷപ്പെട്ടവനായിട്ടും വീറ്റ്നികാറ്റലോഗിലും മറ്റിടങ്ങളിലും ബാസ്ക്യുയാറ്റ് പ്രതിനിധാനം ചെയ്യപ്പെടുന്നത് വെള്ളക്കാരായ സ്ത്രീകളെ അലക്ഷ്യമായി ഭോഗിക്കുന്ന ഒരു കറുത്തമുട്ടന്റെ വാര്‍പ്പുമാതൃകയിലൂടെയാണ്. ബാസ്ക്യുയാറ്റിന്റെ വിശിഷ്ടവ്യക്തിത്വത്തെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്ന ലൈംഗിക ഉഭയതയ്ക്ക് വിമര്‍ശകര്‍ ഒരു പ്രാധാന്യവും കല്പിച്ചിട്ടില്ല. തന്നെത്തന്നെ ഒരു വസ്തുവായല്ലാതെ ഒരു വിഷയിയായി നോക്കിക്കാണുന്നതിനായി സമരം ചെയ്യുമ്പോള്‍പ്പോലും അയാള്‍ തുടര്‍ച്ചയായി ആണ്‍ സത്വത്തെക്കുറിച്ചുള്ള പഴഞ്ചന്‍ പുരുഷാധിപത്യധാരണകളെ ആശ്രയിച്ചിരുന്നു.
___________________________________________

ബാസ്ക്യുയാറ്റ് തന്റെ യഥാര്‍ത്ഥ പിതാവുമായി നല്ല അടുപ്പത്തിലായിരുന്നതിനാലും വേറെ ധാരാളം സംരക്ഷക പുരുഷന്മാര്‍ അയാള്‍ക്ക് ചുറ്റുപാടും ഉണ്ടായിരുന്നതിനാലും അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായകമായ അഭാവം ഒരു പിതാവിന്റെ അസാന്നിധ്യം ആയിരുന്നുയെന്നു കരുതാന്‍ ന്യായമില്ല. ഒരുപക്ഷേ, നിരവധിയായ ഈ പിതാക്കന്മാരുടെ അമ്മയോടും ഏതെങ്കിലും നിലയിലുള്ള സ്ത്രൈണസ്ത്രീതത്ത്വത്തോടുമുള്ള ശ്രദ്ധയുടെയും ഓര്‍മ്മയുടെയും അടിച്ചമര്‍ത്തിവെക്കലും തമസ്കരണവും പിടിച്ചുവാങ്ങിയ നരഭോജികളായ പിതാക്കന്മാരുടെ- സാന്നിദ്ധ്യമാവാം ബാസ്ക്യുയാറ്റിനെ തന്റെ പിതാക്കന്മാരുടെ അനുഷ്ഠാനപരമായ ബലിയുടെ രൂപകത്തിലേക്ക് വശീകരിച്ചത്, ആത്മാവിന്റെ മരണത്തിലേക്ക് നയിക്കുന്ന ഒരുതരം ലിംഗസംബന്ധിയായ കൊലപാതകത്തിലേക്ക്.
ഭ്രാന്തിന്റെ ഒരു ലോകത്ത് കുടുങ്ങിപ്പോയതിനാല്‍ അടച്ചിടപ്പെട്ട, ഉപേക്ഷിക്കപ്പെടുകയും ഉപേക്ഷിക്കുകയും ചെയ്ത ആ സ്ത്രീയുടെ തന്റെ അമ്മയുടെ നഷ്ടമായിരിക്കാം ബാസ്ക്യുയാറ്റിന്റെ സൃഷ്ടികളെ നിര്‍ണയിച്ച മാനസിക ആഘാതം. ആന്‍ഡി വാര്‍ഹോളിന്റെ ചിത്രത്തില്‍ നാം കാണുന്ന മെറ്റല്‍ഡെ ബാസ്ക്യുയാറ്റ് പുഞ്ചിരിപൊഴിക്കുന്ന ഒരു കറുത്തപോര്‍ട്ടറിക്കന്‍ സ്ത്രീയാണ്. കളിയായി ആ മകന്‍ ബ്രുജ (യക്ഷി) എന്ന് വിളിക്കുമായിരുന്ന ആ വ്യക്തിയാണ് ജീന്‍ മിഷേല്‍ ബാസ്ക്യുയാറ്റില്‍ കലാനൈപുണ്യവും സാധ്യതയും ആദ്യം കണ്ടറിഞ്ഞത്. അയാളുടെ അച്ഛന്‍ ഓര്‍മിക്കുന്നു. “അവന്റെ അമ്മയാണ് അവന് തുടക്കമിട്ടുകൊടുത്തതും അവനെ നിര്‍ബന്ധിച്ചതും. അവര്‍ യഥാര്‍ത്ഥത്തില്‍ നല്ല ഒരു കലാകാരിയായിരുന്നു”. ജീന്‍ മിഷേലും സാക്ഷ്യപ്പെടുത്തി: എന്റെ അമ്മയാണെനിക്ക് പ്രധമികകാര്യങ്ങളെല്ലാം ഒരുക്കിത്തന്നതെന്ന് ഞാന്‍ പറയും. എന്റ കലവന്നത് അവരില്‍നിന്നാണ്. എന്നാല്‍ പരമ്പരാഗതമായ അറിവിന്റെ ജീവിതകാണ്ഡങ്ങളും ഒപ്പം വെളുത്ത പാശ്ചാത്യവിജ്ഞാനവും അവന് നല്‍കിയ ഈ വ്യക്തി ബാസ്ക്യുയാറ്റ് എന്ന വിജയിച്ച കലാകാരന്റെ സ്വകാര്യ നാള്‍വഴിപ്പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നതേയില്ല. സ്ത്രീത്വത്തിന്റെ ഊര്‍ജത്തേയും ശക്തിയേയും ലിംഗകേന്ദ്രീകൃത വീക്ഷണവുമായി പൊരുത്തപ്പെടുത്തുവാനുള്ള അയാളുടെ കഴിവില്ലായ്മ അയാളുടെ രചനകളില്‍നിന്ന് സ്ത്രീസാന്നിധ്യത്തെ മായ്ച്ചുകളഞ്ഞതുപോലെ തോന്നും.
സ്വന്തം ലൈംഗികതയില്‍ സംഘര്‍ഷപ്പെട്ടവനായിട്ടും വീറ്റ്നികാറ്റലോഗിലും മറ്റിടങ്ങളിലും ബാസ്ക്യുയാറ്റ് പ്രതിനിധാനം ചെയ്യപ്പെടുന്നത് വെള്ളക്കാരായ സ്ത്രീകളെ അലക്ഷ്യമായി ഭോഗിക്കുന്ന ഒരു കറുത്തമുട്ടന്റെ വാര്‍പ്പുമാതൃകയിലൂടെയാണ്. ബാസ്ക്യുയാറ്റിന്റെ വിശിഷ്ടവ്യക്തിത്വത്തെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്ന ലൈംഗിക ഉഭയതയ്ക്ക് വിമര്‍ശകര്‍ ഒരു പ്രാധാന്യവും കല്പിച്ചിട്ടില്ല. തന്നെത്തന്നെ ഒരു വസ്തുവായല്ലാതെ ഒരു വിഷയിയായി നോക്കിക്കാണുന്നതിനായി സമരം ചെയ്യുമ്പോള്‍പ്പോലും അയാള്‍ തുടര്‍ച്ചയായി ആണ്‍ സത്വത്തെക്കുറിച്ചുള്ള പഴഞ്ചന്‍ പുരുഷാധിപത്യധാരണകളെ ആശ്രയിച്ചിരുന്നു. പുരുഷത്വത്തെ സാമ്രാജ്യത്വം, കീഴ്പ്പെടുത്തല്‍, ആര്‍ത്തി, അടങ്ങാത്ത വിശപ്പ് എന്നിവയുമായും ആത്യന്തികമായി മരണവുമായും വിമര്‍ശനപരമായി ചേര്‍ത്തുകണ്ടിരുന്ന ആളായിരുന്നിട്ടുപോലും.
കീഴ്പ്പെടുത്തലിനപ്പുറം ഇന്ദ്രിയങ്ങളുമായും വികാരങ്ങളുമായും സാമീപ്യം പുലര്‍ത്തുകയെന്നാല്‍ ദുര്‍ജ്ഞേയമായ ഇടത്തില്‍ പ്രവേശിക്കുകയെന്നാണര്‍ത്ഥം. ഇത് ബാസ്ക്യുയാറ്റ് ആഗ്രഹിക്കുകയും അദ്ദേഹത്തിന് എത്താന്‍ കഴിയാതെപോവുകയും ചെയ്ത എതിര്‍പ്പിന്റെ ഇടമാണ്. ഇതൊരു പേടിപ്പിക്കുന്ന ഇടമാണ്, അര്‍ത്ഥപൂര്‍ണമായ ചെറുത്തുനില്പുമായല്ല ഭ്രാന്തും നഷ് ടവും അദൃശീകരണവുമായി ബന്ധപ്പെട്ട ഒന്ന്. ബാസ്ക്യുയാറ്റിന്റെ ചിത്രങ്ങള്‍ ഒരു ഭയത്തെ ഉദ്ദീപിപ്പിക്കുന്നുണ്ട്. എന്നാല്‍, ആ ഭയം ഇന്ന് നിലനില്‍ക്കുന്ന യഥാര്‍ത്ഥലോകത്തോട്, വികേന്ദ്രീകൃതമായ, ശിഥിലമായിക്കൊണ്ടിരിക്കുന്ന പടിഞ്ഞാറിനോട്, മരണത്തിന്റെ ഈ പരിചിത പ്രവിശ്യയോടല്ല. അല്ല, ആ പേടി സങ്കല്പിക്കപ്പെട്ടിട്ടില്ലാത്ത ആ ഇടത്തെക്കുറിച്ചാണ,് പഴയമാതിരി തീട്ടം സഹിക്കാതെ അവനു ജീവിക്കാന്‍ കഴിയുന്ന സ്ഥലത്തക്കുറിച്ച്.
പേരിടീലിന്റെ ഒരു പ്രക്രിയയില്‍, കറുത്ത പുരുഷസത്വങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ രേഖപ്പെടുത്തുന്നതില്‍ കുടുങ്ങിപ്പോയതിനാല്‍ ബാസ്ക്യുയാറ്റിന് ഇതില്‍നിന്നും പുറത്തുകടക്കുവാനുള്ള ഒരു വഴി കണ്ടെത്താനായില്ല. നാപ്പിയര്‍ പറയുന്നു: “പേരുവിളിക്കുമ്പേള്‍ നാം പലപ്പോഴും വ്യത്യസ്തമായ ഒരു ചിന്താപദ്ധതിക്ക് അര്‍ത്ഥപൂര്‍ണമായ സാമൂഹ്യബന്ധങ്ങള്‍ നിര്‍മിക്കുന്ന സാഹചര്യങ്ങളെ എങ്ങനെ പൂര്‍ണമായും മാറ്റാന്‍ കഴിയുമെന്ന് അന്വേഷിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറുകയാണ്.” ഒരു അപനിര്‍മാണ വിദഗ്ദ്ധനായ ബാസ്ക്യുയാറ്റിന് നിലവിലുള്ള സ്ഥിതിയെ മാറ്റിത്തീര്‍ക്കുന്നതിന് സാഹായകമായ ഐക്യബോധമുള്ള സംഘങ്ങളുടെ ഒരു വസ്തുനിഷ്ടംലോകത്തെ വിഭാവനം ചെയ്യുവാന്‍ കഴിയുന്നില്ല.  ബാസ്ക്യുയാറ്റിന്റെ രചനകളെ മക്ഇവില്ലി കാണുന്നത് “ലോകത്തിന്റെ അവസാനമെന്ന ആശയത്തിന്റെ അതല്ലെങ്കില്‍ അതിന്റെ ഒരു പ്രത്യേകമാതൃകയുടെ അന്ത്യത്തിന്റെ ആഘോഷമായി” ആണ്. രചന വ്യക്തമായും ഈ തകര്‍ച്ചയെ വിളിച്ചുപറയുമ്പോഴും, ഈ ആഘോഷം ഒരിക്കലും തുടര്‍ച്ചയായി നിലനില്‍ക്കുന്നില്ല. ബാസ്ക്യുയാറ്റ് പാശ്ചാത്യനാടുകളുടെ ശൈഥില്യത്തെ രേഖീയമായി ആവിഷ്കരിക്കുന്നുണ്ടെങ്കിലും, ഈ തകര്‍ച്ച കറുത്തവരുടെ ജീവിതത്തില്‍ വിനാശം വിതയ്ക്കുമ്പോള്‍ അതില്‍ ദുഃഖിക്കുന്നുണ്ട്. മരണത്തിന്റെയും ജീര്‍ണിക്കലിന്റെയും ഉത്സവപരവും തമാശകലര്‍ന്നതും കളിയായുള്ളതുമായ പ്രതിനിധാനങ്ങള്‍ ദുരന്താത്മകമായതിനെ മൂടിവെക്കുകയോ അതിന് ആഘോഷത്തിന്റെ ഒരു നേര്‍ത്ത ആവരണം നല്‍കുകയോ മാത്രമാണ് ചെയ്യുന്നത്. ഈ ആവരണത്തില്‍ പിടിച്ചുതൂങ്ങി ഈ മുഖംമൂടിക്കപ്പുറത്തും അതിനടിയിലും ഒരു യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു എന്നതു തന്നെ നിഷേധിക്കുകയാണ് ആളുകള്‍ ചെയ്യുന്നത്.
സ്വവര്‍ഗരതിക്കാരനായ കറുത്തചലച്ചിത്രകാരന്‍ മാര്‍ലോണ്‍ റിഗ്സ് കറുത്തവര്‍ “നമ്മുടെ ചരിത്രത്തിലും, നമ്മുടെ ജീവിതങ്ങളിലും നമ്മുടെ മനോമണ്ഡലത്തിലും നമ്മുടെ ആത്മബോധത്തില്‍ വിള്ളലുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച്, രഹസ്യവും അടഞ്ഞതുമായ ഇടങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളതായി” അടുത്തകാലത്ത് സൂചിപ്പിച്ചു. സ്വന്തം ജീവിതത്തില്‍ മുഖംമൂടികളോടും വേഷംകെട്ടിയാടലിനോടും ഒരുതരം ആസക്തി പുലര്‍ത്തിയിരുന്നിട്ടും ബാസ്ക്യുയാറ്റ് തന്റെ ചിത്രകലയെ ഉപയോഗിച്ചത് താന്‍തന്നെ നിര്‍മ്മിച്ച് സഹായം നല്കി നിലനിര്‍ത്തിയിരുന്ന തന്റെതന്നെ പൊതുപ്രതിച്ഛായയെ ശിഥിലമാക്കുന്നതിനാണ്. അതുകൊണ്ടുതന്നെ ഈ രചനകള്‍ ആധികാരികതയെയും മൂല്യത്തേയും കുറിച്ചുള്ള ചോദ്യങ്ങളുന്നയിക്കുന്ന തുടര്‍ന്നുപോരുന്ന ഒരു വിമര്‍ശനത്തിന് വിധേയമാക്കപ്പെടുന്നതില്‍ അതിശയിക്കാനില്ല. അദ്ദേഹത്തെ ‘അറിയാമായിരുന്നു’യെന്ന് ഉറച്ചുവിശ്വസിക്കുന്ന വെളുത്ത കലാലോകത്തിനുമുമ്പില്‍ ബാസ്ക്യുയാറ്റിനെ ശരിയായി പ്രതിനിധാനം ചെയ്യുന്നതില്‍ പരാജയപ്പെടുന്ന വിമര്‍ശകര്‍ ആ രചനകളെ എല്ലായ്പ്പോഴും വെറും കെട്ടുകാഴ്ചയാക്കിമാറ്റി അവയുടെ ശക്തി ചോര്‍ത്തിക്കളയുന്ന ആഗീകരണത്തിന്റെ സൈദ്ധാന്തികഘടനകള്‍ ഉപയോഗിച്ച് സ്വന്തമാക്കുകയും കോളനീകരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചുള്ള വിറ്റ്നി കാറ്റലോഗ് ഉള്‍പ്പെടെ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും പുറംചട്ടയില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങള്‍ ഈ ഭയാനകത്വമുള്ള കെട്ടുകാഴ്ചയെയാണ് പരസ്യപ്പെടുത്തുന്നത്.
‘മസായികളുടെ കല’യെക്കുറിച്ചുള്ള പുസ്തകത്തിന്റെ ഒടുവില്‍ ടേള്‍ പറയുന്നു: “ഒരു ഭൂഖണ്ഡത്തിലെ ജനങ്ങള്‍ അടിമകളാക്കപ്പെടുകയും അതിന്റെ വിഭവങ്ങള്‍ എടുത്തുമാറ്റപ്പെടുകയും ഭൂമി അധിനിവേശത്തിന് വിധേയമാക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍, ഈ ചെയ്തികളുടെ കര്‍ത്താക്കള്‍ക്ക് ഒരിക്കലും സമകാലീന വിമര്‍ശനങ്ങളോട് യോജിക്കാനാവില്ല, അല്ലെങ്കില്‍ അവര്‍ക്ക് സ്വയം തള്ളിക്കളയേണ്ടതായിവരും”ഇത്തരത്തിലൊരു സ്വയം നിഷേധത്തിന്റെ സാധ്യതയെ നേരിടാന്‍ തയ്യാറില്ലാത്തതിനാലാണ് ബാസ്ക്യുയാറ്റിന്റെ രചനകളാല്‍ ഒട്ടും സ്വാധീനിക്കപ്പെടാത്തവര്‍ തന്നെ അവയെ ഏറ്റവും നന്നായി അറിയാവുന്നതായി ചമയുന്നത്. ഇതു മനസ്സിലാക്കുന്നതിനാല്‍ ബ്രെയ്ത്ത്വേറ്റ് ബാസ്ക്യുയാറ്റിന്റെ രചനകള്‍ വിമര്‍ശനാത്മകമായി പുനരവലോകനം ചെയ്യപ്പെടുമെന്ന പ്രതീക്ഷ പുലര്‍ത്തുന്നു, വിറ്റ്നിയിലെ പ്രദര്‍ശനം ആളുകളെ അയാള്‍ ചെയ്തതെന്താണെന്ന് നോക്കുവാന്‍ നിര്‍ബന്ധിക്കുമെന്നും.
എന്നാല്‍ ഇത് സംഭവിക്കണമെങ്കില്‍, ബ്രേത്ത്-വേറ്റ് മുന്നറിയിപ്പു തരുന്നു, അതിനുമുമ്പ് വെള്ളക്കാരുടെ വ്യവസ്ഥാപിത കലാലോകം (യൂറോകേന്ദ്രിതത്വത്തില്‍ കുടുങ്ങിയ ബഹുവംശ ആസ്വാദകവൃന്ദവും എന്ന് ഞാന്‍ കൂട്ടിച്ചേര്‍ക്കും) ആദ്യം “ഞങ്ങളുടെ നേര്‍ക്കുതന്നെ നോക്കേണ്ടതുണ്ട്.” ഉള്‍ക്കാഴ്ചയോടെ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: സാധ്യമെങ്കില്‍, അവര്‍ തങ്ങളുടെ ഹൃദയത്തിലും മനസ്സിലും നിന്ന് വംശീയവാദത്തെ മായ്ച്ചുകളയാന്‍ ശ്രമിക്കണം. എന്നിട്ടവര്‍ ഈ ചിത്രങ്ങളുടെ നേര്‍ക്ക് നോക്കിയാല്‍ അവിടവര്‍ക്ക് കല കാണാന്‍ കഴിയും.” ഇന്ന് നടക്കുന്നതായി കാണാനാവാത്ത പ്രദര്‍ശനത്തോടുള്ള വ്യാപകമായ എതിര്‍ അഭിപ്രായങ്ങളില്‍നിന്നും വിലയിരുത്തിയാല്‍ അപകോളനീകരണത്തിന്റ ഒരു പ്രക്രിയയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ട് ബ്രേത്ത്പേറ്റ് ബാസ്ക്യുയാറ്റിന്റെ കലയെ സമഗ്രമായി വിമര്‍ശനാത്മകമായി ഉള്‍ക്കൊള്ളുന്നതിന് നടത്തേണ്ടുന്ന അടിസ്ഥാനതല പ്രവര്‍ത്തനത്തിന് ആസ്പദമാകാവുന്ന സാധ്യമായ സാംസ്കാരികമാറ്റത്തെ എടുത്തുകാട്ടുന്നുണ്ട്.
എന്റെ ഭാവനയെ വേട്ടയാടുന്ന ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ബാസ്ക്യുയാറ്റിന്റെ രചന 1988-ല്‍ വരച്ച മരണത്തോടൊപ്പമുള്ള സഞ്ചാരം ആണ്. ഹൈത്തിയന്‍ ആഭിചാരങ്ങളുടെ അര്‍ത്ഥത്തില്‍ ഓടിക്കുകയും ഓടിക്കപ്പെടുകയും ചെയ്യുന്ന, ഭൂതബാധയുടെ രൂപങ്ങളെ വിളിച്ചുണര്‍ത്തുന്ന-സത്യപ്രകാശനവും നവീകരണവും മാറ്റവും സാധ്യമാക്കുന്ന ബാധയൊഴിക്കലിന്റെ ഒരു പ്രക്രിയയായി അതിനെ കാണുമ്പോള്‍-ബാസ്ക്യുയാറ്റിന്റെ രചനകളില്‍ പലതും ഉദ്ദീപിപ്പിക്കുന്ന ഭയം അട്ടിമറിക്കപ്പെടുന്നതായി എനിക്ക് തോന്നുന്നു. അതിന്റെ സ്ഥാനത്ത് ആ വെളുത്ത അസ്ഥികൂടത്തിന്മേല്‍ സവാരിചെയ്യുന്ന കറുപ്പും-തവിട്ടും കലര്‍ന്ന രൂപം യഥാര്‍ത്ഥത്തില്‍ ഭൂതാവിഷ്ടനായിരിക്കുവാനുള്ള സാധ്യതയുണ്ട്. ഭൂതാവിഷ്ടതയെ തികച്ചും ഒരു അവാങ്ഗാദ് പ്രവര്‍ത്തനമായി കാണുവാന്‍ നാപ്പിയര്‍ നമ്മെ പ്രേരിപ്പിക്കുന്നു. “കാരണം “ബാധകയറിയ ആള്‍ക്ക് അറിയപ്പെടുന്നതും അറിയാന്‍ കഴിയുന്നതുമായതിന്റെ ഓരങ്ങളിലേക്ക് പോകുവാനും അതിര്‍ത്തികള്‍ പരിശോധിക്കുവാനും കുഴപ്പംകൂടാതെ തിരികെയെത്തുവാനും കഴിയും.” ജീന്‍മിഷേല്‍ ബാസ്ക്യുയാറ്റിനെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഭൂതാവിഷ്ടതയുടെ ഒരു അമൂര്‍ത്തശക്തിയും കാത്തുരക്ഷിച്ചില്ല. ബാധകയറിയ ആളുകള്‍ സാധാരണ-പാശ്ചാത്യനാടുകളിലെ ‘പെര്‍ഫോര്‍മന്‍സ്’ കലാകാരന്മാര്‍ ചിലപ്പോള്‍ ചെയ്യാറുള്ളതുപോലെ -മനുഷ്യലോകത്ത് മുറിവേറ്റ ശരീരങ്ങള്‍ അവശേഷിപ്പിക്കാറില്ല” എന്ന് നാപ്പിയര്‍ ചൂണ്ടിക്കാട്ടുന്നു. മുറിവേറ്റവരില്‍ ഒരാളായാണ് ബാസ്ക്യുയാറ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടേണ്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ കല “ഞങ്ങള്‍ ഞങ്ങളുടെ വേദനയെക്കാള്‍ അധികമായതെന്തോ ആണ്” എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് നിലനില്‍ക്കുന്നു. അതുകൊണ്ടാണ് ആചാരപരമായ ബലിയുടെ മാതൃകയുടെമേല്‍ വീണ്ടെടുപ്പിന്റേയും തിരിച്ചുവരവിന്റേയും മാതൃകയെ ചേര്‍ത്തുവെക്കുന്ന ബാസ്ക്യുയാറ്റിന്റെ ചിത്രം എന്നെ ഏറ്റവുമധികം സ്വാധീനിക്കുന്നത്.

വിവ: ബിനോയ് പി.ജെ.

cheap nfl jerseys

to take the tickets. ” Bautista says.
was Chelsea’s third defeat in five Premier League games and they now sit fourth from bottom in the table. Rounding out the top ten finishers after Kejriwal and Modi were singer Katy Perry, native of Panama who won seven American League batting titles with the Twins appeared at the team annual winter fan festival. and that’s both due to rising health costs and an aging population. if they have shown a pattern of excessive premium increases.” The Expos were playing the fourth of a six game “homestand” in Puerto Rico the team’s third this season away from Montreal. Crash Leads To Car Fire On San Mateo BridgeA crash led to a car fire on the eastbound side of the San Mateo Bridge Sunday afternoon, Las Vegas Motor Speedway president Chris Powell said Monday that it was too early to decide whether IndyCar should return to the 1. and embrace the magic that is Grease Live with GIFs from the entire show! MARKUS: Still.
Between 10 and 15 per cent of all children get colic. The in verted cone of a kimberlite is filled with cracked and broken chunks of solidified magma, One person at the hospital was in critical condition and five others were in serious condition.to say goodbye All readers who can correctly identify in Uni Watch’s never very cheap mlb jerseys humble opinion), “When something is ‘as is, For example 1 cup of steamed white rice and 1 cup of cooked brown rice have about 200 calories and 45 carbs each but white rice has less protein iron calcium and B vitamins than brown rice The American Heart Association recommends that you avoid fried foods and consume less than 1500 milligrams of sodium daily to reduce your risk for cardiovascular disease Fried carb foods are high in fat and can lead to high cholesterol and weight gain while carb foods that are high in sodium can lead to high blood pressure Carb foods to avoid include canned or instant soups and pastas snack foods such as potato chips and fast food items such as French fries These foods may be high in fat or sodium or both For example one medium sized fast food order of French fries may contain around 20 grams of fat and 300 milligrams of sodium You do not have to completely eliminate added sugar fried foods refined grains and salty foods from your diet but you should make a conscious effort to avoid them by making healthier march.”Now they walk in and they are excited Later, motorcraft.

Cheap Wholesale football Jerseys China

But before driving off into the sunset or at least Saskatchewan planning is vital. He spent the offseason getting in shape and working out so he could become a top receiver again. who listened in to that interview on speaker phone. the little LED cannot display. Also released was Amir Hekmat.
McDonnell says: “You should be able to negotiate a fee with your architect depending on how much you want them to do. Stockings additionally pants for each player.BattleOnce a teenage friend of Yasiel Puig but are just right for car camping Lets hope the riders concerned have a speedy recovery. Volkswagen took High Court legal action to stop them.” according to the affidavit. they are not sure what they want to do with their lives. front fascia and cheap nfl jerseys rear fascia are all built out of carbon/Kevlar. Richards but hasn’t ruled out returning to the CFL. Memphis. as occasionally is the case.

Cheap Wholesale NFL Jerseys From China

On the contrary bewere born inside clean. Check your state to see if yours are on the top or bottom.
We even got sleeping bags and the tent itself was so easy to put up and in an immaculate condition with excellent water repellence000 more after Ford dropped the entry level four cylinder engine said Parker. throughout the press conference. which digest at a slower rate than sugar.it was real simple every Canadian province except for New. When you do finally wash your car it will be important to clean it from the top down. Nearby. This is just what the devotees got delays for.As for reporters at the time, Gorge Waterway and Fisherman’s Wharf. state troopers said.
Alex started playing soccer because cheap nba jerseys he wants to play everything (we draw the line cheap nba jerseys at ski jumping). Samardzija admitted he signaled safe immediately after crossing the bag to try to sway first base umpire Bob cheap nfl jerseys Davidson. What are his advisers saying about a real path forward? ” She told officers she removed the guns from another home in Phenix because he “should not have one” and may have obtained them illegally. In the slower GTE Pro class at Le Mans, saying all that I think this tour can only be a positive for Stuart Lancaster, cheap nba jerseys We didn’t try it in our test car, Cinn any kind of Crokes cheap nfl jerseys event. as memorable and rewarding. It was a $100.
look it over carefully.

Top