ആത്മസാഹോദര്യത്തിന്റെ പാഠപുസ്തകം

കെ. കെ. കൊച്ച്

____________________________________________________________

ദലിത് രാഷ്ട്രീയത്തിന്റെ ദിശാബോധം നിര്‍ണ്ണയിക്കുന്നതില്‍ ആദിവാസി, ദലിത് ജനതകള്‍ രക്ഷാപുരുഷന്മാരില്ലാതെ, സ്വന്തം കര്‍ത്തൃത്വത്തിലൂടെ നയിച്ച മുത്തങ്ങ മുതല്‍ ചെങ്ങറ വരെയുള്ള സമരങ്ങള്‍ക്ക് വലുതായ പങ്കാണുള്ളത്. ഈ അനുഭവങ്ങളെ രാഷ്ട്രീയമായി പരിവര്‍ത്തനപ്പെടുത്താന്‍ ഇന്ന് ജാതികളും ഗോത്രങ്ങളുമായി ചിതറിക്കിടക്കുന്ന ദലിത്- ആദിവാസി ജനത ഒരു സമുദായമായി മാറേണ്ടതുണ്ട്. ഇപ്രകാരമൊരു ഏകീകരണത്തിന്റെ അഭാവമാണ് ഈ ജനത നേരിടുന്ന വെല്ലുവിളി. ചുരുക്കത്തില്‍ കേരളീയ സമൂഹത്തിന്റെ കീഴടരുകളോട് പുലര്‍ത്തുന്ന ആത്മസാഹോദര്യമാണ് കെ. കെ. സുരേന്ദ്രന്റെ പുസ്തകത്തിന്റെ ഉള്ളടക്കം
__________________________________________________________________

 ശ്രീ നാരായണഗുരു പറഞ്ഞു
‘എല്ലാവരുമാത്മ സഹോദരരെന്നല്ലെ പറയേണ്ടതിതോര്‍ക്കുകില്‍ നാം’

സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവരോട് പുലര്‍ത്തുന്ന ആത്മ സാഹോദര്യമാണ് വ്യക്തിയെ എന്ന പോലെ ഒരു പരിഷ്കൃത സമൂഹത്തേയും ജനാധിപത്യവല്‍ക്കരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജനാധിപത്യത്തിലെ ഉല്‍കൃഷ്ടമൂല്യമായ സാഹോദര്യം തന്നെയാണ് ആത്മസാഹോദര്യം. ഒരു ജാതീയ സമൂഹത്തില്‍ സാമൂഹ്യ വിഭജനത്തിന്നടിത്തറയായ ശരീരങ്ങള്‍ തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ ശ്രീനാരായണ ഗുരുവിന്റെ സന്ദേശമായ ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായി വരേണം.’ എന്ന് കരുതിയാല്‍ മാത്രം പോരാ, അപരനില്‍ സ്വന്തം സ്വത്വം കണ്ടെത്തുകയും വേണം. ആദിവാസികളുമായുള്ള തന്റെ ആത്മ സാഹോദര്യത്തിന്നടിസ്ഥാനം കെ.കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നതിപ്രകാരമാണ്. പ്രകൃതിയെ സ്നേഹിക്കുന്ന ഞാനെന്തുകൊണ്ട് ആദിവാസിയെ സ്നേഹിക്കുന്നു എന്ന് പറയാം.

പ്രകൃതിയെ സ്നേഹിക്കുന്ന ഞാനെന്തുകൊണ്ട് ആദിവാസിയെ സ്നേഹിക്കുന്നു എന്ന് പറയാം. എന്റെ പിതാമഹരും ആദിവാസികള്‍ തന്നെയായിരുന്നു തിരുവിതാംകൂറില്‍ അരവയര്‍ പട്ടിണിപെട്ട് പഴകിയ കൂറ പുതച്ച ഈ ആദിവാസികളെ കാണുമ്പോള്‍ എനിക്കെന്റെ പിതാമഹന്മാരെ ഓര്‍മ്മ വരും. കാവും കുളവും തുളസിത്തറയും കാണുമ്പോള്‍, ആറന്മുളയിലെത്തുമ്പോള്‍ നിങ്ങള്‍ക്കനുഭവപ്പെടുന്ന ഗൃഹാതുരമായ പൂര്‍വ്വീക സ്മൃതി എനിക്കവരെ കാണുമ്പോഴാണ് വരുന്നത്. അതുകൊണ്ട് എന്റെ വീടിനടുത്തുള്ള പണിയ മുത്തശ്ശി “എടാ ചുരേ നീ ഇപ്പോ ഏടെയാ” എന്ന് ചോദിക്കുമ്പോള്‍ അതില്‍ ഞാന്‍ വാത്സല്യം കാണുന്നു.


“എന്റെ പിതാമഹരും ആദിവാസികള്‍ തന്നെയായിരുന്നു തിരുവിതാംകൂറില്‍ അരവയര്‍ പട്ടിണിപെട്ട് പഴകിയ കൂറ പുതച്ച ഈ ആദിവാസികളെ കാണുമ്പോള്‍ എനിക്കെന്റെ പിതാമഹന്മാരെ ഓര്‍മ്മ വരും. കാവും കുളവും തുളസിത്തറയും കാണുമ്പോള്‍, ആറന്മുളയിലെത്തുമ്പോള്‍ നിങ്ങള്‍ക്കനുഭവപ്പെടുന്ന ഗൃഹാതുരമായ പൂര്‍വ്വീകസ്മൃതി എനിക്കവരെ കാണുമ്പോഴാണ് വരുന്നത്. അതുകൊണ്ട് എന്റെ വീടിനടുത്തുള്ള പണിയ മുത്തശ്ശി “എടാ ചുരേ നീ ഇപ്പോ ഏടെയാ” എന്ന് ചോദിക്കുമ്പോള്‍ അതില്‍ ഞാന്‍ വാത്സല്യം കാണുന്നു. ഞാന്‍ പഠിപ്പിച്ച സിക്കിള്‍ സെല്‍ അനീമിയ രോഗിയായ
ഇന്ദിര കാല്‍മുട്ടുകളില്‍ അസഹനീയമായ വേദന വരുമ്പോള്‍ “മാഷെ വിവരമറിയിക്കപ്പാ” എന്ന് കരയുന്നതും എനിക്കവരോടുള്ള സ്നേഹം കൊണ്ടു മാത്രമാണ്.” സ്വന്തം സ്വത്വത്തെക്കുറിച്ചുള്ള ഈ ഏറ്റുപറച്ചിലുള്ളത് പ്രശസ്ത കവിയത്രിയായ സുഗതകുമാരിക്കുള്ള കുറിപ്പിലാണ്. മാത്രമല്ല ദലിതരെ, പ്രകൃതിയെ, ഡോ. നല്ല തമ്പിതേരയെ, ജയചന്ദ്രനെ, വി. എസ്. അച്യുതാനന്ദനെ, സി. കെ. ജാനുവിനെ, എം ഗീതാനന്ദനെ, റിപ്പര്‍ ചാക്കോയെ കണ്ടെത്തുന്ന സുരേന്ദ്രന്‍ കപടഭാഷണങ്ങളിലൂടെ നിലനില്‍ക്കുന്ന വ്യവസ്ഥാപിതത്വങ്ങളെ “തിരുനെല്ലിയിലും പുല്‍പള്ളിയിലും പിന്നീട് സംഭവിച്ചത് എന്ന ലേഖനത്തിലൂടെ വിചാരണ ചെയ്യുന്നുണ്ട്.

വയനാട്ടില്‍ സി. കെ. ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടന്ന സമരമാണ് അദ്ധ്യാപകനായ കെ. കെ. സുരേന്ദ്രനെ കേരളീയ സമൂഹത്തിന് സുപരിചിതനാക്കുന്നത്. പ്രസ്തുത സമരത്തിലരങ്ങേറിയ ഭരണകൂട ഹിംസ, വംശീയ വിദ്വേഷത്തിലധിഷ്ഠിതമായിരുന്നതിനാലാണ് സംഘാടനത്തിലോ സമരത്തിലോ നേരിട്ട് പങ്കെടുക്കാതിരുന്ന സുരേന്ദ്രന്‍ അറസ്റ് ചെയ്യപ്പെടുകയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തത്. പ്രത്യക്ഷത്തില്‍ ശരിയായ ഈ നിരപരാധിത്വം യാഥാര്‍ത്ഥ്യമാണോ? അല്ലെന്നുള്ളതിന് തെളിവ് വംശീയ പകയ്ക്ക് ഇരയായ സുരേന്ദ്രന്റെ പക്ഷപാതിത്വങ്ങളാണ്. ആത്മസാഹോദര്യത്തിലൂടെ ആദിവാസികളിലൊരാളായി സ്വയം മാറിയെന്ന് കരുതുന്ന അദ്ദേഹം, വേട്ടക്കാരായ ഭരണകൂടത്തിലേക്കും കൂടിയേറ്റക്കാരിലേക്കും പരിസ്ഥിതി പ്രവര്‍ത്തകരിലേക്കും വിരല്‍ ചൂണ്ടുന്നു. ഇവര്‍ക്കെതിരായ പ്രതിരോധം ഹിംസാത്മകമായ കടന്നാക്രമണമല്ല മറിച്ച് ജനാധിപത്യപരമായ ഉണര്‍വ്വിന്റെതാണ്.

അതുകൊണ്ടാണ് വയനാട്ടില്‍ ആദിവാസി പ്രവര്‍ത്തനങ്ങള്‍ക്ക് കുടംചുവപ്പു നല്‍കുന്ന നക്സലൈറ്റുകളെ വിമര്‍ശിച്ചുകൊണ്ടദ്ദേഹം ഇപ്രകാരം എഴുതിയത്, “നക്സലൈറ്റുകള്‍ ആദിവാസികളെ വച്ച് നടത്തിയത് പരിഷ്ക്കരണ സമരങ്ങളല്ല. ഭരണകൂടത്തെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ നടത്തിയ സമരങ്ങളിലെ വാരിക്കുന്തങ്ങളോ വെടിച്ചീളുകളോ ആയിരുന്നു ആദിവാസികള്‍. ആദിവാസികളുടെ ജീവിതങ്ങള്‍ക്കും സമരാനന്തരം ഉപയോഗം കഴിഞ്ഞ കുന്തങ്ങളുടേയോ വെടിയുണ്ടകളുടേയോ വിലയാണ്
ഭരണകൂടവും നക്സലൈറ്റുകളും കല്‍പ്പിച്ചിരുന്നത്. സമരം അടിച്ചമര്‍ത്തപ്പെടുകയോ പ്രസ്ഥാനം നിര്‍ജ്ജീവമാകുകയോ ചെയ്തപ്പോഴൊക്കെ മുനയൊടിഞ്ഞും പാഴായും ഈ ജീവിതങ്ങള്‍ അനാഥമായവശേഷിച്ചു. നാല്‍പ്പതുകളില്‍ കമ്മ്യൂണിസ്റ് പ്രസ്ഥാനം ദലിതുകളോട് ചെയ്തത് തന്നെയാണ് എഴുപതുകളില്‍ നക്സലൈറ്റു പ്രസ്ഥാനം ആദിവാസികളോട് ചെയ്തത്.” ഇപ്രകാരം വിലയിരുത്തിമ്പോള്‍ തന്നെ, ആദിവാസി താല്‍പ്പര്യങ്ങളുടെ പ്രതിനിധാനവും അവരുടെ അതിജീവന ശ്രമങ്ങളുമായിരുന്നു 70 കളില്‍ തിരുനെല്ലിയില്‍ എ. വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലും സി. കെ. ജാനുവിന്റെ നേതൃത്വത്തില്‍ മുത്തങ്ങയിലും നടന്നതെന്നുമദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

തിരുനെല്ലിയില്‍ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ നടന്ന ഉന്മൂലന സമരം, രാഷ്ട്രീയമായി ഭരണകൂടത്തെ മറിച്ചിടാനായിരുന്നപ്പോള്‍ തന്നെ സാമൂഹ്യമായത് ആദിവാസികളോട് പുലര്‍ത്തിയ സഹഭാവമാണ് സമരത്തെ വേറിട്ടതാക്കുന്നതെന്നാണ് സുരേന്ദ്രന്റെ നിരീക്ഷണം. അതേസമയം പില്‍ക്കാലത്ത് നടന്ന നക്സലൈറ്റ് സമരങ്ങളില്‍ ആദിവാസി യുവതി-യുവാക്കളുടെ വര്‍ദ്ധമാനമായ പങ്കാളിത്തുമുണ്ടെങ്കിലും അവയ്ക്ക് വ്യക്തമായ ഗൃഹപാഠമില്ലാത്തതിനാല്‍ പ്രതിലോമകരമായി മാറുന്നുണ്ടെന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം ചെറിയൊരളവില്‍ ആദിവാസികളില്‍ നിന്നും പ്രതിഹിംസയുയര്‍ന്നു വന്ന മുത്തങ്ങാ സമരത്തെ വിലയിരുത്തുമ്പോള്‍ മാത്രമല്ല ആ സമരത്തിന്റെ ബാക്കിപത്രമായി തനിക്കേല്‍ക്കേണ്ടി വന്ന പീഡനങ്ങളും അവമതികളും വിവരിക്കുമ്പോള്‍ ആദിവാസികളിലൊരാളായി മാറാനും കഴിയുന്നുണ്ട്. സുരേന്ദ്രന്റെ വാക്കുകളില്‍ “ഭക്ഷണം കഴിക്കാതെ അടിയേറ്റവശരായ അവരേയും എന്നേയും വീണ്ടും വീണ്ടും അടിക്കുകയും അമ്മ, പെങ്ങള്‍, അഛന്‍, ആങ്ങള, ഭര്‍ത്താവ്, ഭാര്യ ഇവരെയൊക്കെ ചേര്‍ത്ത് അശ്ലീലവും കേട്ടാലറക്കുന്ന തെറിയും പറഞ്ഞത് അന്തരിച്ച ശ്രീ വിനോദ്കുമാറെന്ന പോലീസുകാരന്റെ സഹപ്രവര്‍ത്തകരായ കെ.എ.പി. പോലീസുകാരായിരുന്നു. ഞങ്ങളെ ഇങ്ങിനെ ചോദ്യം ചെയ്ത ത് മരിച്ചുപോയ ആളുടെ ആത്മാവിന് വേണ്ടിയായിരുന്നു അവര്‍ക്ക്”. ‘ഞാനും’ ‘അവരും’ ‘ഞങ്ങളാ’കുന്നതാണ് മുത്തങ്ങാ സമരത്തിലെ സുരേന്ദ്രന്റെ സഹഭാവം.

വയനാട്ടില്‍ സുദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആദിവാസിവിരുദ്ധ പ്രത്യയശാസ്ത്രവും അധീശത്വവും എത്രമേല്‍ സംഘടിതവും ഭീതിദവുമാണെന്നാണ് സുരേന്ദ്രന്റെ താഴെപ്പറയുന്ന വാക്കുകള്‍ ചൂണ്ടിക്കാട്ടുന്നണ്ട്. പ്രകൃതി സംരക്ഷണ സമിതി ചുരത്തിന് താഴെ പുരോഗമന മുഖമുള്ള ഒരു സംഘടനയുടെ ബാനറില്‍ നക്സലൈറ്റുകളും മുന്‍ നക്സലൈറ്റുകളും പരിസ്ഥിതിവാദികളും കോണ്‍ഗ്രസുകാരുമൊക്കെ ഒറ്റക്കെട്ടായി ആദിവാസിക്കു നേരെ ആഞ്ഞടിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഇത്തരം കാര്യങ്ങളില്‍ എല്ലാ പിന്തിരിപ്പന്മാരും ഒറ്റക്കെട്ടായി നിന്നു അവിടെ ഭരണകൂടവും അധികാരികളും രാഷ്ട്രീയകക്ഷികളും മുന്‍പില്‍ നക്സലൈറ്റുകളും പള്ളിയും സംഘപരിവാരവും പക്ഷി നിരീക്ഷകനും പരിസ്ഥിതിക്കാരനുമൊക്കെ ആദിവാസിയുടെ ഭൂസമരത്തിന്നെതിരെ ഉറഞ്ഞു തുള്ളി. മുത്തങ്ങാ സമരത്തിന്റെ പശ്ചാത്തലാണിത് നടക്കുന്നതെങ്കിലും അതിന്റെ വേരുകളുറഞ്ഞു കിടക്കുന്നത് ചരിത്രത്തിലാണ്.


ഇതിന്റെ വേരുകളാഴ്ന്നു കിടക്കുന്നത് പുസ്തകജ്ഞാനത്തിലല്ല മറിച്ച് ജീവിതാനുഭവങ്ങളിലാണ്. സുരേന്ദ്രന്റെ അനുഭവസീമകളില്‍ ജനസംഖ്യാപരമായി ന്യൂനപക്ഷമായ ആദിവാസികള്‍ക്ക് തനതായൊരു ഭാഷയും സംസ്ക്കാരവുമുണ്ട്. വിവിധ ഗോത്ര സമുദായങ്ങള്‍ കന്നഡ തെലുങ്ക് തമിഴ് എന്നീ ഭാഷഭേദങ്ങളിലൂടെ വൈവിധ്യം പുലര്‍ത്തുമ്പോള്‍ തന്നെ അവരെയൊരു സാമൂഹ്യ വിഭാഗമായി ഏകീകരിക്കുന്നത് നന നാണ്യവിളകളല്ലാത്ത കൃഷിയും കാട്ടിലെ നായാട്ടും കന്നുകാലി വളര്‍ത്തുമാണ്. വിശ്വാസപരമായ ഏകീകരണത്തിനടിസ്ഥാനം  സംഘടിതമതങ്ങളുടെ വിശ്വാസസംഹിതകളേയും ആചാരനുഷ്ഠാനങ്ങളേയും വെല്ലുന്ന തരത്തിലുള്ള വിശ്വാചാരങ്ങളുടെയും സ്വാഭാവികരണമായി മാറുകയായിരുന്നു. ഇതിന്റെ ഫലമായി സുരേന്ദ്രന്റെ വാക്കുകളില്‍ ആദിവാസി ഭാഷകള്‍ കുറ്റിയറ്റും കലകള്‍ അന്യം നിന്നു. വിദ്യാഭ്യാസം അപ്രാപ്യമായി. ഇപ്രകാരമൊരവസ്ഥ സംജാതമായതിന് കാരണമായ, വയനാട്ടില്‍ സുദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആദിവാസിവിരുദ്ധ പ്രത്യയശാസ്ത്രവും അധീശത്വവും എത്രമേല്‍ സംഘടിതവും ഭീതിദവുമാണെന്നാണ് സുരേന്ദ്രന്റെ താഴെപ്പറയുന്ന വാക്കുകള്‍ ചൂണ്ടിക്കാട്ടുന്നണ്ട്. “പ്രകൃതി സംരക്ഷണ സമിതി ചുരത്തിന് താഴെ പുരോഗമനമുഖമുള്ള ഒരു സംഘടനയുടെ ബാനറില്‍ നക്സലൈറ്റുകളും മുന്‍ നക്സലൈറ്റുകളും പരിസ്ഥിതിവാദികളും കോണ്‍ഗ്രസുകാരുമൊക്കെ ഒറ്റക്കെട്ടായി ആദിവാസിക്കു നേരെ ആഞ്ഞടിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഇത്തരം കാര്യങ്ങളില്‍ എല്ലാ പിന്തിരിപ്പന്മാരും ഒറ്റക്കെട്ടായി നിന്നു അവിടെ ഭരണകൂടവും അധികാരികളും രാഷ്ട്രീയകക്ഷികളും മുന്‍പില്‍ നക്സലൈറ്റുകളും പള്ളിയും സംഘപരിവാരവും പക്ഷിനിരീക്ഷകനും പരിസ്ഥിതിക്കാരനുമൊക്കെ ആദിവാസിയുടെ ഭൂസമരത്തിന്നെതിരെ ഉറഞ്ഞുതുള്ളി.” മുത്തങ്ങാ സമരത്തിന്റെ പശ്ചാത്തലാണിത് നടക്കുന്നതെങ്കിലും അതിന്റെ വേരുകളുറഞ്ഞു കിടക്കുന്നത് ചരിത്രത്തിലാണ്.
ആദിവാസികള്‍ക്കെതിരായ കടന്നാക്രമണങ്ങളുടെ ആരംഭം ഒന്നാം സ്വാതന്ത്യ സമരമെന്നറിയപ്പെടുന്ന പഴശ്ശി സമരത്തോടെയാണ്. ഈ സമരത്തിലവര്‍ നയിക്കപ്പെടുകയായിരുന്നു. അതായത്, “ആദിവാസികളുടെ സ്വത്വബോധത്തേയും മുന്‍കൈയ്യിനെയും സമരങ്ങള്‍ വളര്‍ത്തിയില്ല.” മാത്രമല്ല സമരം അടിച്ചമര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് ഊരുകളിലൊതുക്കപ്പെടുകയായിരുന്നു. ഇത്തരമൊരവസ്ഥയില്‍ ബ്രീട്ടിഷുകാര്‍ ആദിവാസികള്‍ക്കെതിരായ കുരിശുയുദ്ധം തുടര്‍ന്നത് തോട്ടങ്ങളിലൂടെയും നാണ്യവിള കൃഷിയിലൂടെ ആയിരുന്നു. ഇത് ഒരു വശത്ത് വന്‍തോതിലുള്ള കുടിയിറക്കിന് കാരണമായപ്പോള്‍ മറുവശത്ത് പരമ്പരാഗതമായി നിലനിന്ന ഭക്ഷ്യകൃഷി സമ്പ്രദായത്തെ ദുര്‍ബ്ബലമാക്കുകയായിരുന്നു. പുതുതായി ഉയര്‍ന്നുവന്ന തോട്ടങ്ങളുടെ ആവിര്‍ഭാവം ആദിവാസികളെ അടിമപ്പണിക്കാരായി മാറ്റുകയായിരുന്നു. പിന്നീട്, തോട്ടങ്ങളിലെ നാണ്യവിള കൃഷി സാര്‍വ്വത്രികമായപ്പോള്‍ 1970കള്‍ വരെ അടിമപ്പണി തുടരുകയായിരുന്നു. ഈ പ്രതിസന്ധികള്‍ക്കിടയിലും അവരുടെ അതിജീവനമായത് ഏറിയ ഭൂവിസ്തൃതിയും വനങ്ങളുടെ സാന്നിധ്യവുമായിരുന്നു.

കാര്യങ്ങള്‍ തകിടം മറിയുന്നത് 1940കള്‍ മുതലാരംഭിച്ച കുടിയേറ്റങ്ങളോടെയാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട ഭക്ഷ്യദൌര്‍ലഭ്യമാണ് കുടിയേറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നതെങ്കിലും, ഭക്ഷ്യോല്‍പ്പാദനത്തേക്കാള്‍ വ്യാപകമായത് വന്‍കിടത്തോട്ടങ്ങളില്ലെന്ന പോലെ കാപ്പിയും കുരുമുളകും മാത്രമല്ല. ഏലവും ഇഞ്ചിയും കൃഷിയിടങ്ങള്‍ കൈയടക്കിയതോടെ തഴച്ചുവളര്‍ന്നത് ആദിവാസികളുടെ ഭൂമി തട്ടിപ്പറിക്കലുകളാണ്. കുടിയേറ്റക്കാരുടെ സാമ്പത്തിക മോഹങ്ങള്‍ക്കും വംശീയബോധത്തിനും പിന്തുണ നല്‍കിയ സര്‍ക്കാരുകള്‍ വോട്ടുബാങ്കല്ലാതിരുന്ന ആദിവാസികളുടെ പ്രശ്നങ്ങളെ അവഗണിക്കുകയായിരുന്നു. 1957 ല്‍ അവതരിപ്പിച്ചതും 70ല്‍ പൂര്‍ത്തീകരിച്ചതുമായ കേരള ഭൂപരിഷ്ക്കരണം ആദിവാസികളുടെ ഭൂവുടമസ്ഥതയ്ക്ക് സംരക്ഷണം നല്‍കുന്ന വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നില്ല ഫലമോ, കേരളത്തിലെ ദലിതുകളുടെ ശ്രേണിയിലേക്കവര്‍ മാറ്റപ്പെട്ടതോടെ ദലിതുകള്‍ക്ക് ബാധകമായ കോളനിവല്‍ക്കരണത്തിന് വിധേയരാവുകയായിരുന്നു. ഫലമോ ഇന്ന് 6000ത്തിലധികം ആദിവാസി കോളനികളിലാണ് ഈ ജനത പാര്‍ക്കുന്നത് ഇതോടെ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൃഷിചെയ്തും വനവിഭവങ്ങളെ ആശ്രയിച്ചും കഴിഞ്ഞു പോന്ന ഒരു പ്രാക്തന ജനത ഒന്നടങ്കം കൂലിഅടിമകളായി പരിവര്‍ത്തനപ്പെടുകയായിരുന്നു.

ആദിവാസികളുടെ വര്‍ത്തമാനാവസ്ഥ സുരേന്ദ്രന്റെ നേര്‍ക്കാഴ്ചയില്‍ ഇപ്രകാരമാണ്. “പുല്ലു മേഞ്ഞ തൊഴുത്തു പോലെയുള്ള ഒരു വീട്. അതില്‍ വൃദ്ധരായ ഒരു സ്ത്രീയും നാല് വയസ്സുള്ള ഒരുപെണ്‍കുട്ടിയും. കുട്ടിയുടെ ദേഹമാസകലം ചൊറിപിടിച്ച്, മെലിഞ്ഞതാണ്. പുഴുത്തൊലിച്ച് ചലവും ചോരയും ഉണങ്ങി പിടിച്ച കൈയില്‍ ഒരു മാമ്പഴം കടിച്ചീമ്പുകയാണ്
ആ പെണ്‍കുട്ടി. അത്ര വലിയ ശുചിത്വ ബോധമൊന്നും പുലര്‍ത്താത്ത ആളായിട്ടു കൂടി എനിക്കത് നോക്കി നില്‍ക്കാനായില്ല .’ മറ്റൊരു നേര്‍ക്കാഴ്ച നോക്കുക. “മഴക്കാലമായതോടെ പട്ടിണിയുടെ പ്രതീകങ്ങളായി ഈ കോളനികള്‍ മാറി. റേഷന്‍കടയില്‍ നിന്ന് സൌജന്യ റേഷന്‍ കിട്ടുന്നുണ്ടോയെന്ന് എന്റെ സുഹൃത്ത് ചോദിച്ചു. ആ ചോദ്യം നിങ്ങളവസാനം കഞ്ഞി കുടിച്ചത് എപ്പോഴാണെന്നാക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. മിനിഞ്ഞാന്നെന്ന് മറുപടി കിട്ടിയപ്പെള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ അമ്പരന്നു പോയി. മഴക്കാലത്തനുവദിച്ച സൌജന്യ റേഷന്‍ വാങ്ങുവാന്‍ അവര്‍ക്ക് കവിയില്ല.”

ഇത്തരം ദുരന്ത ചിത്രങ്ങളോടൊപ്പം സിക്കിള്‍സെല്‍ അനീമിയ എന്ന രോഗം ബാധിച്ച് മരിച്ച ഇന്ദിരയെക്കുറിച്ചുള്ള ഹൃദയസ്പൃക്കായ വിവരണത്തിലൂടെ ആദിവാസികള്‍ക്കിടയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ചിരിക്കുന്ന പ്രസ്തുത രോഗത്തെക്കുറിച്ച് സുരേന്ദ്രന്‍ സമൂഹത്തെ അറിയിക്കുന്നു.
ആധുനിക സമൂഹത്തിന് അപമാനകരമായ ജീവിതാവസ്ഥയാണ് 1975 ല്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുവാനുള്ള നിയമ നിര്‍മ്മാണത്തിന് അടിത്തറയായത്. ഇന്ത്യന്‍ ഭരണഘടനയുടെ 221ആം വകുപ്പിന്റെയും 9ആം ഷെഡ്യൂളിന്റെയും പരിരക്ഷ ലഭിച്ച ആ നിയമത്തിന് എന്താണ് സംഭവിച്ചത്? സുരേന്ദ്രന്റെ വാക്കുകളില്‍ “കൈയേറ്റക്കാരാവട്ടെ, രാഷ്ട്രീയപാര്‍ട്ടികളിലൂടെയും കര്‍ഷക സംഘടനകളിലൂടേയും നിയമത്തിനെതിരെ സംഘടിത പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. നിയമം നടപ്പാക്കാന്‍ ഉയര്‍ന്നതിനേക്കാള്‍ പതിന്മടങ്ങ് ശക്തിയിലാണ് അതിനെതിരായ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തത്. അതിന്റെ കേളികെട്ട്1995 ജനുവരി 4 ന് സി. പി. എമ്മിന്റെ വയനാട് ജില്ലാ കമ്മിറ്റി നടത്തിയ പ്രസ്താവനയിലുണ്ട്. 1975 ലെ നിയമം നടപ്പിലാക്കാന്‍ പാടില്ലെന്നും 5 ഏക്കറില്‍ കൂടുതലുള്ള കൈയേറ്റഭൂമിക്കു മാത്രമേ അത് ബാധമാക്കാനാവൂ എന്നും അവര്‍ ആവശ്യപ്പെട്ടു. ” കൈയേറ്റക്കാര്‍ക്കു വേണ്ടിയുള്ള സംഘടിത ശ്രമങ്ങളിലൂടെ ആദിവാസി ഭൂനിയമം നടപ്പിലാക്കപ്പെട്ടില്ല എന്നു മാത്രമല്ല, ഒടുവില്‍ ഭരണഘടനാ അനുശാസനങ്ങളെ പ്രഹസനമാക്കി ആ നിയമം കുഴിച്ചു മൂടിയിരിക്കുകയാണ്. ഇപ്രകാരമൊരു പ്രവൃത്തിക്ക് നിയമപരമായ എന്തു പിന്‍ബലമുണ്ടെങ്കിലും, തീര്‍ച്ചയായും അതിന്റെ നൈതീകതയാണ് സമൂഹം ചര്‍ച്ച ചെയ്യേണ്ടതെന്ന് സുരേന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു.

മുത്തങ്ങ സമരത്തെ ചോരയില്‍ മുക്കി കൊല്ലാനും, സമരം അടിച്ചമര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന ആദിവാസികള്‍ വേട്ടയാടപ്പെടുന്നതിലും മാധ്യമ  പ്രവര്‍ത്തകര്‍ വഹിച്ച പങ്കിനെ സുരേന്ദ്രന്‍ തുറന്നു കാണിക്കുന്നുണ്ട്. സമരത്തിന്നെതിരായി ആരോപിക്കപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്ത തീവ്രവാദിയായി അദ്ദേഹത്തെ മുദ്ര കുത്തുകവഴി മാധ്യമങ്ങള്‍ പോലീസ് ഭാഷ്യം മാത്രമാണ് പ്രചരിപ്പിച്ചത് മാത്രമല്ല, സമൂഹത്തിലൊട്ടാകെ ആദിവാസികള്‍ക്കെതിരെ രൂപപ്പെട്ട/ രൂപപ്പെടുത്തിയ പൊതു ബോധത്തെ സ്ഥാനവല്‍ക്കരിച്ച ഭരണകൂടം പ്രഖ്യാപിച്ച സി. ബി. ഐ അന്വേഷണം ആദിവാസികളെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി കുടിയേറ്റക്കാരുടെ വംശീയ പകയ്ക്ക് നീതികരണം കണ്ടെത്തിയിരിക്കയാണ്.

 

ചരിത്രം കടന്നുപോയ മുന്‍ചൊന്ന വഴികളെക്കുറിച്ചുള്ള അറിവുകളും ആദിവാസികളോടുള്ള പ്രതിബദ്ധതയുമാണ് മുത്തങ്ങാ സമരത്തോടുള്ള സുരേന്ദ്രന്റെ വൈകാരിക പക്ഷപാതിത്വത്തിനടിസ്ഥാനം. സമരത്തിന്റെ മുഖ്യ സവിശേഷതയായി അദ്ദേഹം കാണുന്നത് ആദിവാസിയായ സി. കെ. ജാനുവിന്റെയും ദലിതനായ എം. ഗീതാനന്ദന്റെയും നേതൃത്വപരമായ പങ്കാണ്. കൂടാതെ ഏറെ ആകര്‍ഷിച്ചത് വയനാട്ടിലെ ആദിവാസികളിലെ ഏറ്റവും പീഡിതരായ പണിയരുടേയും അടിയരുടേയും വര്‍ദ്ധമാനമായ പങ്കാളിത്തമാണ്. (1975ലെ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെടാതിരുന്നതിനാല്‍ ഈ ലേഖകന്‍ ജാനുവിനേയും ഗീതാനന്ദനേയും വിമര്‍ശിച്ചിരുന്നെങ്കിലും ആദിവാസിക്കെതിരായ അടിച്ചമര്‍ത്തലിനെതിരായി നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കാളിത്തം വഹിച്ചിരുന്നു.) മറ്റൊരു കാര്യം സമരത്തിലെ സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു. ഇപ്രകാരം നടന്ന സമരത്തെ ചോരയില്‍ മുക്കി കൊല്ലാനും, സമരം അടിച്ചമര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് ആദിവാസികള്‍ വേട്ടയാടപ്പെടുന്നതിലും മാധ്യമ പ്രവര്‍ത്തകര്‍ വഹിച്ച പങ്കിനെ സുരേന്ദ്രന്‍ തുറന്നുകാണിക്കുന്നുണ്ട്. സമരത്തിന്നെതിരായി ആരോപിക്കപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്ത തീവ്രവാദിയായി അദ്ദേഹത്തെ മുദ്രകുത്തുക വഴി മാധ്യമങ്ങള്‍ പോലീസ് ഭാഷ്യം മാത്രമാണ് പ്രചരിപ്പിച്ചത് മാത്രമല്ല, സമൂഹത്തിലൊട്ടാകെ ആദിവാസികള്‍ക്കെതിരെ രൂപപ്പെട്ട/ രൂപപ്പെടുത്തിയ പൊതുബോധത്തെ സ്ഥാനവല്‍ക്കരിച്ച ഭരണകൂടം പ്രഖ്യാപിച്ച സി. ബി. ഐ അന്വേഷണം ആദിവാസികളെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി കുടിയേറ്റക്കാരുടെ വംശീയ പകയ്ക്ക് നീതികരണം കണ്ടെത്തിയിരിക്കയാണ്.
ആദിവാസികളോട് മാത്രമല്ല അവരോട് സഹഭാവം പുലര്‍ത്തിയ നല്ലതമ്പി തേരക്കും സുരേന്ദ്രന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടേയും അരികുകളില്‍ പോലും എത്താതിരുന്ന ഡോക്ടര്‍ 1986ല്‍ കേരള ഹൈക്കോടതിയില്‍ കൊടുത്ത പൊതുതാല്പര്യ ഹര്‍ജിയാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂപ്രശ്നം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ കാരണമായത്. അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് സുരേന്ദ്രന്‍ എഴുതുന്നു. “70കളില്‍ വയനാട്ടില്‍ കയറിപറ്റിയ വ്യാജ ഡോക്ടര്‍മാര്‍ പോലും വലിയ പണക്കാരായപ്പോള്‍ മെഡിക്കല്‍ ബിരുദമായെത്തിയ ഡോ. നല്ലതമ്പി തേര നിസ്വനായി സമര ഭൂമിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ദലിതനായി ജനിച്ച് ആദിവാസികള്‍ക്കായി ജീവിച്ച ഡോ. നല്ലതമ്പി തേര ജീവിതത്തിലൂടെ തെളിയിച്ച മൂല്യവും മറ്റൊന്നായിരുന്നില്ല. നിസ്വതയും സമ്പന്നതയും സമ്പത്ത് കൊണ്ടളക്കുന്ന ആത്മാവില്‍ ദരിദ്രരായിരുന്നവര്‍ക്ക് ഡോ. നല്ല തമ്പി നിസ്വനായിരിക്കും. എന്നാല്‍ സാമൂഹിക ബോധമുള്ള മനുഷ്യസ്നേഹികള്‍ അദ്ദേഹം അങ്ങനെയായിരുന്നില്ലെന്ന് തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യും.” കേരളത്തിലെ ദലിതരുടെ/ ആദിവാസികളുടെ വഴിവിളക്കുകളില്‍ ഒരാളായി നല്ല തമ്പി തേരയെ കണ്ടെത്താന്‍ സുരേന്ദ്രന്റെ ഈ അനുസ്മരണം തീര്‍ച്ചയായും വഴി വെക്കുന്നതാണ്.
സമൂഹത്തില്‍ അന്യംനില്‍ക്കുകയും അപൂര്‍വ്വമായിത്തീരുകയും ചെയ്തുകൊണ്ടിരിക്കുന്ന നന്മയുടേയും മാനവികതയുടേയും പ്രതിനിധാനമായാണ് പത്രപ്രവര്‍ത്തകനായിരുന്ന ജയചന്ദ്രനെ സുരേന്ദ്രന്‍ കണ്ടെത്തുന്നത്. ആദിവാസികള്‍ ഉള്‍പ്പെടുന്ന സാധാരണ ജനങ്ങളുടെ ദുരിതാനുഭവങ്ങളോട് പുലര്‍ത്തിയ സഹാനുഭൂതിയും, ഭരണാധികാരികളുടെ മനുഷ്യത്വരഹിതമായ നിലപാടുകളെ ധീരമായി ചോദ്യം ചെയ്യുവാനുള്ള ആര്‍ജ്ജവത്വവുമായിരുന്നു ജയചന്ദ്രനെ വ്യത്യസ്തനാക്കിയത്. അകാലത്തില്‍ പൊലിഞ്ഞ്പോയെങ്കിലും, അദ്ദേഹത്തിന് ഉദാത്തമായൊരു മാധ്യമ സംസ്ക്കാരം സൃഷ്ടിക്കുവാന്‍ കഴിഞ്ഞുവെന്ന് ഈ കൃതിയിലെ വിലയിരുത്തലുകളില്‍ നിന്ന് വായിച്ചെടുക്കാനാവും. വൈയക്തികമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍
വി. എസ്. അച്യുതാനന്ദനിലൊരു മാതൃക കണ്ടെത്തുന്ന സുരേന്ദ്രന്‍, സംവാദങ്ങളിലൂടെ ഒ. വി. വിജയനെ സാമ്പ്രദായികമായിട്ടല്ലാതെ കണ്ടെത്തുന്നുണ്ട്.

സുരേന്ദ്രന്റെ രചനകളിലെ ഏറ്റവും ശ്രദ്ധേയവും മാനുഷികവുമായ അനുസ്മരണം റിപ്പര്‍ ചാക്കോയെക്കുറിച്ചുളളതാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ ബ്ളോക്കില്‍ മനോനില തകര്‍ന്നവരോടൊപ്പം പാര്‍പ്പിക്കപ്പെട്ടവരായിരുന്നു റിപ്പര്‍ ഉമ്മറും റിപ്പര്‍ ചാക്കോയും. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ജയിലെത്തിയ സുരേന്ദ്രന്‍ റിപ്പര്‍ ചാക്കോ എന്ന കൊടുംകുറ്റവാളിയായ കൊലപാതകിയോട് പുലര്‍ത്തുന്ന ആത്മസാഹോദര്യം പ്രാന്തവല്കൃതരോട് സമൂഹം പുലര്‍ത്തേണ്ട സമീപനത്തോടൊപ്പം നിലവിലുള്ള നിയമ സംഹിതകളുടെ വിചാരണയും ആകുന്നുണ്ട്. പുസ്തകങ്ങളും മാസികകളും വായിക്കുന്ന, ചെടികളോടും പൂക്കളോടും വാത്സല്യം കാണിച്ച ചാക്കോയുടെ
ഉള്ളിലെ മറ്റൊരു മനുഷ്യനെയാണ് വെളിവാക്കുന്നത്. ഈ മറ്റൊരു മനുഷ്യനെ കണ്ടെത്താനാവാതെ വധശിക്ഷ മാത്രമാണ് കുറ്റകൃത്യങ്ങള്‍ തടയുവാനുള്ള ഏക മാര്‍ഗ്ഗമെന്ന പൊതുബോധത്തെയാണ് സുരേന്ദ്രന്റെ അനുസ്മരണം പൊളിച്ചെഴുതുന്നത്. ഒരു ജനാധിപത്യ സമൂഹത്തിന്റ ആരോഗ്യകരമായ നിലനില്‍പ്പിനുതകുന്ന ചര്‍ച്ചയ്ക്ക് റിപ്പര്‍ ചാക്കോയെകുറിച്ചുള്ള ഓര്‍മ്മ പ്രേരണയാകുമെന്നാശിക്കാം.

സുരേന്ദ്രന്റെ രാഷ്ട്രീയ വിചാരങ്ങളില്‍ നര്‍മ്മ ബോധത്തോടെയും, അതേ സമയം ഉള്‍ക്കനത്തോടെയുമാണ് സി. പി എമ്മിലെ സമകാലീന പ്രശ്നങ്ങള്‍ കടന്നു വരുന്നത്. കോണ്‍ഗ്രസ്സ് സവര്‍ണ്ണന്റെയും സമ്പന്നന്റെയും പള്ളിയുടേയും പാര്‍ട്ടിയായി മാറിയപ്പോള്‍ , ശ്രീ നാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടേയും നവോത്ഥാന ധാരകളെ സ്വാംശീകരിച്ച കമ്മ്യൂണിസ്റ് പാര്‍ട്ടി അവര്‍ണ്ണന്റെയും പട്ടിണിക്കാരന്റെയും അധ്വാനിക്കുന്നവരുടേയും പാര്‍ട്ടിയായി മാറി. 1964 ലും 1969 ലും പാര്‍ട്ടിലുണ്ടായ ഭിന്നിപ്പികള്‍ പ്രത്യയ ശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നു. ഭീന്നിപ്പിലൂടെ രൂപം കൊണ്ട സി. പി. എമ്മിന് ഒരു ഹ്രസ്വകാലം എം. എന്‍ . വിജയന്‍ , സുകുമാര്‍ അഴീക്കോട്, സച്ചിദാനന്ദന്‍ , ബി.രാജീവന്‍ , ടി. കെ. രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യം സാമാന്യം ഭേദപ്പെട്ട ഒരു പ്രതിഛായ നല്‍കിയിരുന്നു. എങ്കിലുമൊരു വ്യവസ്ഥാപിത ബൂര്‍ഷ്വാ പാര്‍ട്ടിയായി വെളിപ്പെടാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നില്ല. പ്രാഥമിക സഹകരണ സംഘങ്ങള്‍ മുതലുള്ള രാഷ്ട്രീയാധികാര സ്ഥാപനങ്ങളില്‍ നിന്നും ദലിത് ജീവിതം നയിച്ചിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴിവാക്കപ്പെടുകയും, അവിടുങ്ങളില്‍ പെററി ബൂര്‍ഷ്വാ സഖാക്കള്‍ കയറിപറ്റുകയും ചെയ്തു.

സുരേന്ദ്രന്റെ രാഷ്ട്രീയ വിചാരങ്ങളില്‍ നര്‍മ്മബോധത്തോടെയും, അതേ സമയം ഉള്‍ക്കനത്തോടെയുമാണ് സി. പി എമ്മിലെ സമകാലീന പ്രശ്നങ്ങള്‍ കടന്നുവരുന്നത്. കോണ്‍ഗ്രസ്സ് സവര്‍ണ്ണന്റെയും സമ്പന്നന്റെയും പള്ളിയുടേയും പാര്‍ട്ടിയായി മാറിയപ്പോള്‍, ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടേയും നവോത്ഥാനധാരകളെ സ്വാംശീകരിച്ച കമ്മ്യൂണിസ്റ് പാര്‍ട്ടി അവര്‍ണ്ണന്റെയും പട്ടിണിക്കാരന്റെയും അധ്വാനിക്കുന്നവരുടേയും പാര്‍ട്ടിയായി മാറി. 1964 ലും 1969ലും പാര്‍ട്ടിലുണ്ടായ ഭിന്നിപ്പുകള്‍ പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നു. ഭിന്നിപ്പിലൂടെ രൂപംകൊണ്ട സി. പി. എമ്മിന് ഒരു  ഹ്രസ്വകാലം എം. എന്‍. വിജയന്‍, സുകുമാര്‍ അഴീക്കോട്, സച്ചിദാനന്ദന്‍, ബി.രാജീവന്‍, ടി. കെ. രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യം സാമാന്യം ഭേദപ്പെട്ട ഒരു പ്രതിഛായ നല്‍കിയിരുന്നു. എങ്കിലുമൊരു വ്യവസ്ഥാപിത ബൂര്‍ഷ്വാപാര്‍ട്ടിയായി വെളിപ്പെടാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നില്ല. പ്രാഥമിക സഹകരണ സംഘങ്ങള്‍ മുതലുള്ള രാഷ്ട്രീയാധികാര സ്ഥാപനങ്ങളില്‍ നിന്നും ദലിത് ജീവിതം നയിച്ചിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴിവാക്കപ്പെടുകയും, അവിടുങ്ങളില്‍ പെററി ബൂര്‍ഷ്വാ സഖാക്കള്‍ കയറിപ്പറ്റുകയും ചെയ്തു. ആദര്‍ശവാദികളെ അകറ്റിനിര്‍ത്തിയ പാര്‍ട്ടി നേതൃത്വം റിട്ടയര്‍ ചെയ്ത എന്‍.ജി.ഒമാരേയും അദ്ധ്യാപകരേയും സംഘടനാ നേതൃത്വത്തിലേക്കുയര്‍ത്തിയപ്പോള്‍ മഞ്ഞളാംകുഴി അലിയും ഫാദര്‍ മത്തായി നീരനാലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി.  സി. പി. എമ്മിലെ സംഘടനാ ശരീരത്തിലുണ്ടായ ഈ ഘടനാപരമായ മാറ്റങ്ങളാണിതിനെയൊരു മൂലാധനാധീശത്വ ശക്തിയാക്കി മാറ്റിയത്. ഫലമോ, പ്രത്യയശാസ്ത്രപരമോ ആദര്‍ശാധിഷ്ഠിതമോ അല്ലാത്ത വ്യക്തിഗത ഗ്രൂപ്പുകള്‍ പാര്‍ട്ടിയില്‍ ഉടലെടുക്കുകയും അവ തമ്മിലുള്ള പോരുകള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. ഈ പരിവര്‍ത്തനം  അത്യന്തികമായി സി. പി. എമ്മിനെ സ്വയം അസ്തമിക്കാന്‍ വിധിച്ചിരിക്കയാണ്. ഇത് കേരളത്തിലൊരു ദലിത് രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സുരേന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നത്.

ദലിത് രാഷ്ട്രീയത്തിന്റെ അനിവാര്യതയ്ക്കാധാരമായി സുരേന്ദ്രന്‍ സ്ഥാപിക്കുന്നത് വയനാട്ടിലെ രണ്ട് പഞ്ചായത്തുകളുടെ വര്‍ത്തമാനകാല സാമ്പത്തിക- സാമൂഹ്യ- രാഷ്ട്രീയ സാഹചര്യങ്ങളാണ്. പുല്‍പ്പള്ളിയും തിരുനെല്ലിയുമാണവ. ഈ രണ്ട് പഞ്ചായത്തുകളും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത് 70കളില്‍ നടന്ന നക്സലൈറ്റ് ആക്രമണങ്ങളിലൂടെയാണ് പുല്‍പ്പള്ളി പഞ്ചായത്ത് കുടിയേറ്റക്കാരായ ക്രൈസ്തവര്‍ക്കും ഈഴവര്‍ക്കും ഭൂരിപക്ഷമുള്ള പ്രദേശമാണ്. അവിടെ അജിതയുടെ നേതൃത്വത്തില്‍ പോലീസ് സ്റേഷന്‍ ആക്രമണം നടക്കുന്നത്, കുടിയേറ്റക്കാര്‍ക്കെതിരെ നടന്ന പീഡനങ്ങളെ ചെറുക്കുന്നതിനായിട്ടായിരുന്നു. ആ സമരം പരാജയപ്പെട്ടെങ്കിലും ഒരിക്കല്‍ കുടിയിറക്കും രോഗങ്ങളും ദാരിദ്ര്യവും ഗ്രസിച്ച പുല്‍പ്പളളിയുടെ ഇന്നത്തെ സ്ഥിതി സുരേന്ദ്രന്റെ വാക്കുകളില്‍ ഇപ്രകാരമാണ്. “ഒരു കോളേജടക്കം അനവധിയായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്ല റോഡുകള്‍ മറ്റ് പശ്ചാത്തലസൌകര്യങ്ങള്‍ എന്നിങ്ങനെ പുല്‍പ്പള്ളിയുടെ ഭൂതകാലമൊരു കടംകഥ ആയതോടെ ഏത് ഭരണകൂടം വന്നാലും സ്വാധീനം ചെലുത്താന്‍ കഴിവുള്ള നേതാക്കന്മാരുമുണ്ടായി.  എന്നാല്‍ തിരുനെല്ലിയുടെ കാര്യമോ? അന്നുമിന്നും സി. പി. എമ്മിന്റെ ശക്തി കേന്ദ്രമായ തിരുനെല്ലിയാണ് വയനാട്ടില്‍ ആദിവാസികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശം. ഇവരില്‍ ഭൂരിപക്ഷവും അടിയര്‍, തേന്‍കുറുമര്‍, തുടങ്ങയ അടിത്തട്ട് വാസികളാണ്.”

കെ. പി. എം. എസ്. അടക്കം നിരവധി സംഘടനകള്‍ രൂപീകരിക്കപ്പെട്ടെങ്കിലുംവ്യത്യസ്തമായൊരു പ്രത്യയശാ സ്ത്ര- രാഷ്ട്രീയാന്വേഷണവേദിയായി മാറിയത് കല്ലറ സുകുമാരന്‍ നേതൃത്വം കൊടുത്ത ഇന്ത്യന്‍ ദലിത് ഫെഡറേഷനും സിഡിയന്‍ സര്‍വ്വീസ് സൊസൈറ്റിയുമാണ്. ഇത്തരം പ്രസ്ഥാനങ്ങള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികളെ സംബന്ധിച്ചെടുത്തോളം കേവലം ജാതി പ്രസ്ഥാനങ്ങളായതോടെ ദലിത് സഖാക്കളെക്കൊണ്ട് ദലിത് രാഷ്ട്രീയത്തെ തകര്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍ സി. പി. എം അടക്കമുള്ള പ്രസ്ഥാനങ്ങള്‍ ആദിവാസിസംഘടനകള്‍ കെട്ടിപ്പടുക്കുമ്പോള്‍ ദലിത് ആദിവാസി പ്രത്യയ ശാസ്ത്ര രൂപീകരണം ശരിയായിരുന്നുവെന്ന് മാത്രമല്ല ചരിത്രപരമായിരുന്നുവെന്നും സുരേന്ദ്രന്‍ നിരീക്ഷിക്കുന്നുണ്ട്.

ഈ പ്രദേശത്ത് ജന്മിയും കമ്മ്യൂണിസ്റ്റുകാരനും ഒരേ കുടുംബത്തിലായിരുന്നപ്പോഴാണ് വര്‍ഗ്ഗീസ് സി.പി.എമ്മിനോട് വിടപറഞ്ഞ ആദിവാസികള്‍ക്ക് വേണ്ടി ഉന്മൂലന സമരം നടത്തിയത്. പ്രസ്തുത സമരം അടിച്ചമര്‍ത്തപ്പെട്ടുവെങ്കിലും   പുല്‍പ്പള്ളിയില്‍ നിന്നും ഭിന്നമായുള്ള തിരുനെല്ലിയുടെ വര്‍ത്തമാന അവസ്ഥ ഇപ്രകാരമാണ്.” തിരുനെല്ലിയിലോ അരണപ്പാറയിലോ അപ്പപ്പാറയിലോ ഒക്കെയുള്ള ആദിവാസികള്‍ക്ക് രോഗം വന്നാല്‍ 40 കി. മീ.യാത്ര ചെയ്ത് വേണം ചികിത്സ തേടാന്‍. അവിടങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് പ്രാഥമിക ഘട്ടം കഴിഞ്ഞാല്‍ വിദ്യാഭ്യാസം ചെയ്യാന്‍ 25 കി. മീ. യാത്ര ചെയ്ത് കാട്ടിക്കുളത്തെത്തണം. തിരുനെല്ലി ക്ഷേത്രത്തിലേക്കൊഴിച്ചാല്‍ റോഡുകളുടെ സ്ഥിതി വളരെ മോശമാണ്. മാത്രമല്ല വര്‍ഗ്ഗീസിനേയും സംഘത്തിനേയും പിടിക്കുവാന്‍ വന്ന പോലീസുകാര്‍ സൃഷ്ടിച്ച അവിവാഹിതരായ അമ്മമാരുടെ പരമ്പര ഇപ്പോഴും തുട ര്‍ന്നുകൊണ്ടിരിക്കയാണ്.” ഇത്തരമൊരവസ്ഥയെ കമ്മ്യൂണിസ്റ്റ്
പാര്‍ട്ടിക്ക് അഭിമുഖീകരിക്കാന്‍ കഴിയാതെ വന്നിരിക്കുന്നതിന്റെ കാരണം ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്തെ സൂക്ഷ്മവിചിന്തനത്തിനു വിധേയമാക്കാതെ വര്‍ഗ്ഗ നിലപാടുകളിലൂടെ ആദിവാസികള്‍ക്കിടയില്‍ കര്‍ഷകതൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കിയതാണെന്ന വസ്തുനിഷ്ഠ മായ വിലയിരുത്തലുകളാണ് സുരേന്ദ്രന്റെത്.
മുകളില്‍ കൊടുത്തിരിക്കുന്ന ചരിത്രപരമായ സാഹചര്യങ്ങള്‍ മാത്രമല്ല ദലിതരുടെ രാഷ്ട്രീയ ജീവിതത്തിന്റെ ദിശാ പരിണാമങ്ങളുമാണ് ദലിത് രാഷ്ട്രീയത്തിന്റെ ഊര്‍ജ്ജ സ്രോതസ്സായിരിക്കുന്നത്.  ഈ ദിശാപരണാമത്തെ സ്വന്തം കുടുംബ ചരിത്രത്തിലൂടെയാണ് സുരേന്ദ്രന്‍ വരച്ചു കാട്ടുന്നത്. ജാതിമേധാവിത്വം കൊടികുത്തിവാണിരുന്നപ്പോള്‍ അടിമപ്പണി ചെയ്യുവാന്‍ വിസമ്മതിച്ച ദലിതരിലെ ഒന്നാംതലമുറ കോണ്‍ഗ്രസിനെ പിന്‍തുണച്ചത്, ദേശീയ പ്രസ്ഥാനത്തിന്റെ അയിത്ത വിരുദ്ധ നിലപാടുകള്‍ കൊണ്ടായിരുന്നു. തുടര്‍ന്ന്, ‘കൂലിവേല’യില്‍ ഏര്‍പ്പെട്ട രണ്ടാം തലമുറക്കാരവട്ടെ സ്വയം ആര്‍ജ്ജിച്ച ജ്ഞാനാവബോധത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിച്ചേരുകയായിരുന്നു.  ഇപ്രകാരം കമ്മ്യൂണിസ്റ്റ്കാരായവര്‍ ജാതിയെ നിഷേധിച്ചത് വര്‍ഗ്ഗ നിലപാടുകളിലൂടെയായിരുന്നു. അതേസമയം, വര്‍ഗ്ഗ രാഷ്ട്രീയമാകട്ടെ ഒട്ടേറെ സന്നിഗ്ധതകള്‍ നേരിടുകയായിരുന്നു. ദലിത് ആദിവാസി ജീവിതം അപമാനകരമായ സന്ദര്‍ഭങ്ങളിലൂടെ തുടര്‍ന്നപ്പോള്‍ അതിനെ അഭിമുഖീകരിക്കാന്‍ വിസമ്മതിച്ച കമ്മ്യൂണിസ്റ് പാര്‍ട്ടിയിലെ ദലിതര്‍ സവര്‍ണ്ണരാല്‍  “തങ്ങള്‍ക്ക് വിധേയരാവുമെന്നുറപ്പില്ലാതെ ഒരു നേതാവിനും ഒരു സ്ഥാനവും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും നല്‍കിയില്ലെന്ന” യാഥാര്‍ത്ഥ്യമാണ് അഭിമുഖീകരിച്ചത്. തന്മൂലം പാര്‍ട്ടി നേതൃത്വത്തിലേക്കുയര്‍ന്ന ദലിത് നേതാക്കള്‍ പോലും ദലിതരുടെ പ്രശ്നങ്ങളില്‍ നിസംഗത പാലിക്കുന്നവരും സവര്‍ണ്ണ രാഷ്ട്രീയ നേതൃത്വത്തിന്റെ വിനീതവിധേയരുമായി മാറി. വേറിട്ട ഈ അനുഭവമാണ് ദളിതരെ സ്വന്തം കര്‍ത്തൃത്വ രൂപീകരണത്തിന്റെ സൂചകങ്ങളായി അയ്യങ്കാളിയേയും കെ.പി.വള്ളോനേയും കണ്ടെത്താന്‍ പ്രേരിപ്പിച്ചത്. ഇതിന്റെ ഫലമായി കെ. പി. എം. എസ്. അടക്കം നിരവധി സംഘടനകള്‍ രൂപീകരിക്കപ്പെട്ടെങ്കിലുംവ്യത്യസ്തമായൊരു പ്രത്യയശാസ്ത്ര- രാഷ്ട്രീയാന്വേഷണ വേദിയായി മാറിയത് കല്ലറ സുകുമാരന്‍ നേതൃത്വം കൊടുത്ത ഇന്ത്യന്‍ ദലിത് ഫെഡറേഷനും സീഡിയന്‍ സര്‍വ്വീസ് സൊസൈറ്റിയുമാണ്. ഇത്തരം പ്രസ്ഥാനങ്ങള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികളെ സംബന്ധിച്ചെടുത്തോളം കേവലം ജാതി പ്രസ്ഥാനങ്ങളായതോടെ ദലിത് സഖാക്കളെക്കൊണ്ട് ദലിത് രാഷ്ട്രീയത്തെ തകര്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍ സി. പി. എം അടക്കമുള്ള പ്രസ്ഥാനങ്ങള്‍ ആദിവാസി സംഘടനകള്‍ കെട്ടിപ്പടുക്കുമ്പോള്‍ ദലിത് ആദിവാസി പ്രത്യയശാസ്ത്ര രൂപീകരണം ശരിയായിരുന്നുവെന്ന് മാത്രമല്ല ചരിത്രപരമായിരുന്നുവെന്നും സുരേന്ദ്രന്‍ നിരീക്ഷിക്കുന്നുണ്ട്.

ദലിത് രാഷ്ട്രീയത്തിന്റെ ദിശാബോധം നിര്‍ണ്ണയിക്കുന്നതില്‍ ആദിവാസി ദലിത് ജനതകള്‍ രക്ഷാപുരുഷന്മാരില്ലാതെ, സ്വന്തം കര്‍ത്തൃത്വത്തിലൂടെ നയിച്ച മുത്തങ്ങ മുതല്‍ ചെങ്ങറ വരെയുള്ള സമരങ്ങള്‍ക്ക് വലുതായ പങ്കാണുള്ളത്. ഈ അനുഭവങ്ങളെ രാഷ്ട്രീയമായി  പരിവര്‍ത്തനപ്പെടുത്താന്‍ ഇന്ന് ജാതികളും ഗോത്രങ്ങളുമായി ചിതറിക്കിടക്കുന്ന ദലിത്- ആദിവാസി ജനത ഒരു സമുദായമായി മാറേണ്ടതുണ്ട്. ഇപ്രകാരമൊരു ഏകീകരണത്തിന്റെ അഭാവമാണ് ഈ ജനത നേരിടുന്ന വെല്ലുവിളി. ചുരുക്കത്തില്‍ കേരളീയ സമൂഹത്തിന്റെ കീഴടരുകളോട് പുലര്‍ത്തുന്ന ആത്മസാഹോദര്യമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

_________________________________________________________________

(ഉടന്‍ പ്രസിദ്ധീകരിക്കുന്ന കെ കെ സുരേന്ദ്രന്റെ പുസ്തകത്തിന്‌ കെ കെ കൊച്ച് എഴുതിയ അവതാരിക)

cheap jerseys

A disorder that was not as part of the deal where Reebok discussed it? That’s ruled for almost two long time?
“Only cheap nfl jerseys rationale behind why I premiered in your sessions was initially merely we had been employing students on top of that sex is quite a individual topic. industrial accidents or a looming inundation of a part of town, and to make sure you’re not breaking the law. Some of the most important morning Stas wellard’s judgment is extremely by law joining on all entrants. Very determined basically Hull Olympiques holder david Gretzky to exit their own 17 year job getting a cop becoming a senior dance shoes train; Set out this man’s NHL guiding line of business all of the Montreal Canadiens in 1988; The mission titled the NHL’s fitness instructor of the season on his first times that has Montreal, a Christian lawmaker. Oregon was picked to win the Pac 12 North Division,London street gang more accomplished at drug running operations out of the capital than the selection of fine art” A fundraising page initially set up to treat mother and son to “something special” on her recovery has raised more than 2, “We have something unique here, But there was no mistaking the pre eminence of white.
or major ambition cheap nfl jerseys you seek, He also pleaded no contest in 2011 to minor in possession of a firearm and carrying a concealed weapon. are expecting unit sales at the level of the previous year, “The energy level was so intense it just fired everyone up. but non life threatening injuries, Bensalem Township’s deputy director of public safety. and there are no suggestive pictures on the walls, The new attempt will take place within a year of the launch date in a 3 year phased programme, abc news.

Discount Wholesale Authentic Jerseys Free Shipping

searching for signs they’re looking away from the road or falling asleep. Britney Spears and a number of other celebrities used social media to spread the word.” vowed 32 year resident Rosemary Polyanski. Chapman team had to find a material that could withstand the phenomenal forces inflicted on the supersonic wheels.'” “The symptoms are very real.
and faces multiple criminal and traffic charges. Singer Marc Gay of Shai is 2014. To be able to, Understanding that anyone could be caught soon about endorsing fake possessions. a California court froze the assets of the Foundation for Abused Children, but also how he attacked the game and how he attacked his preparation. and everybody else is dying. “I got all these grown up cheap nba jerseys stuff because they’re grown ups.and Joshua; sisters and brothers “Commercialization of a new class of reconfigurable dynamic robot. “It’s possibility to show something more challenging.

Discount Wholesale NHL Jerseys

“We were bad out of shape. u have cheap nfl jerseys nothing better to do then sit around and judge another person and there life.
again, Agencies with waterways commonly include boatsThe interior is relaxing enough but the key for me was the simplicity and ease with which I was able to work my way around the controls including the steering column mounted gear select stork. multinationals. Last week,bulb So to work out the energy usage of an appliance With a range bold Wallabies followers changing out right then and there.well maybe because it had no key His ex has moved out and is living at the home of a friend. The 33 year old pop star and first American Idol winner, but we all know appearances can be deceptive. Did someone just mentioned something abt getting daddy to help? comes upon the scene with a shopping cart and another child with her.
A moment laterHitler killed ALOT of Jews Listed 5 the actual reason why mn Vikings devotees Should Be focusing on marvelous toilet run week end 1. Blue Sox 3(10) Reuters July 10. Non tank cheap mlb jerseys car orders were 6, you can injure yourself badly and not know you’ve done it. I woke up holding my jaw.imoA Lopez family spokesman said last week that he was upset he was granted only a 24 hour leave to attend his mother’s funeral last November, With the same type of talent and brains that T. some states have much fewer.

Top