എന്നു നിന്റെ മൊയ്തീന്‍ – പ്രണയത്തിന്റെ അരങ്ങുകള്‍

യഥാര്‍ത്ഥ ജീവിതത്തിലായാലും സിനിമയിലായാലും കാഞ്ചനമാലയുടെ ജീവിതം മതവിരുദ്ധമല്ലാത്ത, മതേതരമായ ഒരു ജീവിതമെന്ന ഒരു സ്വപ്നം പങ്കവെയ്ക്കുന്നുണ്ട്. ഒരു വശത്ത് മതവും സമൂഹവും തങ്ങളെ ഒരുമിപ്പിക്കുന്നതിന് തടസ്സമായി നില്‍ക്കുമ്പോള്‍, മറുവശത്ത് അതിനോടുള്ള ശക്തമായ പ്രതിഷേധങ്ങള്‍ അടയാളപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ട് തന്നെ കാഞ്ചനമാലയുടെ പ്രണയം ഒരടയാളപ്പെടുത്തല്‍ കൂടിയാണ്. ആ അര്‍ത്ഥത്തില്‍ യഥാര്‍ത്ഥപ്രണയം ഇല്ല എന്ന വാദം പോലും നെഗറ്റീവായി പ്രമേയത്തോട് നീതി പുലര്‍ത്തുന്നുണ്ട്. ചരിത്രത്തില്‍ നിന്ന് ജനമനസ്സുകളിലേക്ക് കടന്നു കയറിയ കാഞ്ചനമാല പ്രണയത്തിന്റെ ആവിഷ്‌ക്കാരമാണ് മൊയ്തീനും അവളുടെ പ്രണയവും.

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ വിരളമായിരിക്കും. ഇനി അഥവാ പ്രണയിച്ചിട്ടില്ലെങ്കിലും അതിഷ്ടപ്പെടുന്നവര്‍ ആയിരിക്കും അവര്‍. പ്രണയവും പ്രണയാവിഷ്‌ക്കാരവും അത്രമേല്‍ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു. മനസ്സില്‍ നിന്നു ശരീരത്തിലേക്കും ശരീരത്തില്‍ നിന്നു മനസ്സിലേക്കും ഇവ രണ്ടില്‍ നിന്നും സമൂഹത്തിലേക്കും പ്രസരിക്കുന്ന ജൈവീക അനുഭവമായി ഇത് നിലനില്‍ക്കുന്നു. ചരിത്രമായാലും സിനിമയായാലും പ്രണയം വളരെ ഹൃദയസ്പര്‍ശിയാണ്. ഒരു കാലത്ത് കേരളത്തിന്റെ സാമൂഹ്യ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ച കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയത്തെ ചലച്ചിത്രത്തിലേക്ക് പകര്‍ത്തിയിരിക്കുകയാണ് ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമ. പലരും പറഞ്ഞിട്ടുള്ളതുപോലെ ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന് പറയാവുന്ന കാഞ്ചനമാലയുടെ ജീവചരിത്രമായിട്ടില്ലെങ്കില്‍പോലും ഇത് ഒരു സംഭവ കഥയാണെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാനാവുമോ എന്ന് ചോദിക്കുന്നവരുണ്ട്. അതുകൊണ്ടെല്ലാം തന്നെ ഭൂരിപക്ഷം പ്രേക്ഷകരും കാഞ്ചനമാലയുടെ ജീവചരിത്രം എന്ന നിലയില്‍ മാത്രമാണ് സിനിമ കണ്ടിട്ടുള്ളത്. മാത്രവുമല്ല, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം സംവിധായകന്‍ ക്ഷണിച്ചു വരുത്തിയതോ അതിനെ മുന്‍കൂട്ടി കണ്ടതോ ആണ്.
നൈതികതയും മൂല്യബോധങ്ങളും കച്ചവട താല്‍പര്യങ്ങളും ഒക്കെ കണക്കിലെടുക്കുമ്പോള്‍ തന്നെ കാഞ്ചനമാല-മൊയ്തീന്‍ പ്രണയത്തെ ആവിഷ്‌ക്കരിച്ചു എന്നതുകൊണ്ട് അശുദ്ധവത്ക്കരിക്കപ്പെട്ട ഒന്നായി കാണേണ്ടതല്ല ഇത്. മാത്രമല്ല അവരുടെ പ്രണയത്തെ അതേ പോലെ ആവിഷ്‌കരിച്ചില്ല എന്നതുകൊണ്ടോ, ചില വീക്ഷണങ്ങള്‍ വെച്ചു എന്നതുകൊണ്ടോ മാത്രം അവഗണിച്ചു തള്ളേണ്ടതുമല്ല ഈ സിനിമ. അതുകൊണ്ടുതന്നെ സംവിധായകന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കൈകടത്തേണ്ട കാര്യവും ഇല്ലെന്നും തോന്നുന്നു. അയാള്‍ക്കുകൂടി പറയാനുള്ളതാണല്ലോ സിനിമ.
മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയാവിഷ്‌ക്കാരമായ ആര്‍ എസ് വിമലിന്റെ എന്നു ‘നിന്റെ മൊയ്തീന്‍’ എന്ന സിനിമയ്‌ക്കെതിരെ അല്ലാതെയും ഉള്ള പല വിമര്‍ശനങ്ങളും ഇതുമായി ബന്ധപ്പെട്ടു നടക്കുകയുണ്ടായിട്ടുണ്ട്. പലതും വസ്തുതകളെ ചുറ്റിപ്പറ്റിയാണ് നിലനില്‍ക്കുന്നത്. ഒരു ഫിക്ഷന്‍ എന്ന നിലയില്‍ സിനിമയെ സമീപിക്കുമ്പോള്‍ സംവിധായകന്‍ പറയുംപോലെ പ്രമേയം തന്നെയാണ് എല്ലാറ്റിനും മുകളില്‍ നില്‍ക്കുന്നത്. എന്നാല്‍ അറിയപ്പെടുന്ന മതേതരവാദിയായ ഹമീദ് ചേന്നമംഗലൂര്‍ വസ്തുതയ്ക്കും യുക്തിക്കും അപ്പുറം കാഞ്ചനമാലയെന്ന വ്യക്തിയില്‍വരെ എത്തുന്നു. എന്നാല്‍ ആ പ്രണയത്തെ എടുത്തു കൊണ്ട് ഒരു സിനിമ ചെയ്തു എന്നത് മാത്രമാണ് ആര്‍ എസ് വിമലിനെതിരെ ആരോപിക്കുന്ന കുറ്റം. കാഞ്ചനമാലയുടെ പ്രണയത്തിനു ആത്മാര്‍ത്ഥതയില്ലെന്നും മൊയ്തീന്‍ സേവമന്ദിരത്തിനു വേണ്ടി പത്തു സെന്റു ഭൂമിപോലും നല്‍കിയില്ല അവരുടേത് പ്രണയനിരസമായിരുന്നു എന്നൊക്കെ പറയുന്നവരെ പോലെ തന്നെ ഇവരും പ്രണയത്തെ വിശുദ്ധിയില്‍ തളച്ചിട്ടുകൊണ്ട് സിനിമയ്‌ക്കെതിരെ മുറവിളിക്കൂട്ടിക്കൊണ്ടിരിക്കുന്നു.

____________________________________
ശരീരത്തെ ഭയപ്പെടുന്നു എന്ന വിമര്‍ശനം ഉള്ളപ്പോള്‍ തന്നെ ആ കാലഘട്ടത്തെ കണക്കിലെടുക്കുമ്പോള്‍ അത് ലഘുവായതാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് അപ്പുറത്തുള്ള വിശുദ്ധ പ്രണയമാണ് ഈ സിനിമ പങ്കു വയ്ക്കുന്നതെന്നു പറയുക സാധ്യമല്ല. മാത്രമല്ല, ഇത് ജീവിച്ചിരിക്കുന്ന കാഞ്ചനമാലയുടെ പ്രണയാവിഷ്‌ക്കാരം മാത്രമാണ്. ചിലപ്പോള്‍ കാല്പനികമായും മഹത്വവത്ക്കരിച്ചും ഇത് അവതരിക്കപ്പെടേണ്ടതായും വരും. അതിനര്‍ത്ഥം, പ്രണയം വിശുദ്ധമായതോ അശുദ്ധമായതോ എന്ന് നാം കാണേണ്ടതില്ലഎന്നല്ലേ? മാത്രവുമല്ല, പ്രണയാവിഷ്‌ക്കാരങ്ങള്‍ പലപ്പോഴും വിശുദ്ധവത്ക്കരിക്കപ്പെടുന്നുണ്ട്. അത് രാഷ്ട്രീയ-സാമൂഹിക കാരണങ്ങള്‍ കൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ.
____________________________________ 

ഈ സിനിമ കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയത്തെ അത്രമാത്രം മഹത്വവത്ക്കരിക്കുന്നുണ്ടോ?ഏതൊരു പ്രണയവും ആവിഷ്‌ക്കരിക്കുമ്പോള്‍ ഉണ്ടാകുന്ന ആലങ്കാരികതയ്ക്കും മഹത്വത്തിനും അപ്പുറം പ്രതിഷ്ഠിക്കാവുന്ന ഒന്ന് ഈ സിനിമ പ്രതിനിധാനം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ അതെന്ത്?
ശരീരത്തെ ഭയപ്പെടുന്നു എന്ന വിമര്‍ശനം ഉള്ളപ്പോള്‍ തന്നെ ആ കാലഘട്ടത്തെ കണക്കിലെടുക്കുമ്പോള്‍ അത് ലഘുവായതാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് അപ്പുറത്തുള്ള വിശുദ്ധ പ്രണയമാണ് ഈ സിനിമ പങ്കു വയ്ക്കുന്നതെന്നു പറയുക സാധ്യമല്ല. മാത്രമല്ല, ഇത് ജീവിച്ചിരിക്കുന്ന കാഞ്ചനമാലയുടെ പ്രണയാവിഷ്‌ക്കാരം മാത്രമാണ്. ചിലപ്പോള്‍ കാല്പനികമായും മഹത്വവത്ക്കരിച്ചും ഇത് അവതരിക്കപ്പെടേണ്ടതായും വരും. അതിനര്‍ത്ഥം, പ്രണയം വിശുദ്ധമായതോ അശുദ്ധമായതോ എന്ന് നാം കാണേണ്ടതില്ല എന്നല്ലേ? മാത്രവുമല്ല, പ്രണയാവിഷ്‌ക്കാരങ്ങള്‍ പലപ്പോഴും വിശുദ്ധവത്ക്കരിക്കപ്പെടുന്നുണ്ട്. അത് രാഷ്ട്രീയ-സാമൂഹിക കാരണങ്ങള്‍ കൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ. ”പ്രണയാമാണഖിലസാരമൂഴിയില്‍” ”മാംസനിബദ്ധമല്ല രാഗം” എന്നൊക്കെ ചില ആധുനിക കവികളും കലാകാരന്‍മാരുമൊക്കെ പാടിയിട്ടുണ്ട്. അതിന്റെ സാമൂഹിക കാരണങ്ങള്‍ നാം അന്വേഷിക്കാറില്ല. ആ കാലഘട്ടം വരെ നിലനിന്നിരുന്ന, രതിക്ക് മാത്രം പ്രാമുഖ്യമുണ്ടായിരുന്ന ഒരു സമൂഹത്തില്‍ നിന്നും കുറേക്കുടി ശക്തമായി പ്രണയത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായിരുന്നു അവര്‍ നടത്തിയതെന്ന് വായിക്കപ്പെട്ടുകൂടെ? നിലനില്‍പ്പിനുതന്നെ അടിസ്ഥാനമായ ലൈംഗീകതയുമായി ബന്ധിപ്പിക്കുന്ന പ്രതിഭാസം എന്ന നിലയില്‍ പ്രണയം വിശുദ്ധവത്ക്കരിക്കപ്പെടുന്നുവെങ്കില്‍, അതില്‍ നാം എന്തിനു അസഹിഷ്ണുത കാണിക്കണം?

എന്നാല്‍ ഇതിനപ്പുറം ചിലതുകൂടി സിനിമ സംവദിക്കുന്നുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലായാലും സിനിമയിലായാലും കാഞ്ചനമാലയുടെ ജീവിതം മതവിരുദ്ധമല്ലാത്ത, മതേതരമായ ഒരു ജീവിതമെന്ന ഒരു സ്വപ്നം പങ്കവെയ്ക്കുന്നുണ്ട്. ഒരു വശത്ത് മതവും സമൂഹവും തങ്ങളെ ഒരുമിപ്പിക്കുന്നതിന് തടസ്സമായി നില്‍ക്കുമ്പോള്‍, മറുവശത്ത് അതിനോടുള്ള ശക്തമായ പ്രതിഷേധങ്ങള്‍ അടയാളപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ട് തന്നെ കാഞ്ചനമാലയുടെ പ്രണയം ഒരടയാളപ്പെടുത്തല്‍ കൂടിയാണ്. ആ അര്‍ത്ഥത്തില്‍ യഥാര്‍ത്ഥപ്രണയം ഇല്ല എന്ന വാദം പോലും നെഗറ്റീവായി പ്രമേയത്തോട് നീതി പുലര്‍ത്തുന്നുണ്ട്. ചരിത്രത്തില്‍ നിന്ന് ജനമനസ്സുകളിലേക്ക് കടന്നു കയറിയ കാഞ്ചനമാല പ്രണയത്തിന്റെ ആവിഷ്‌ക്കാരമാണ് മൊയ്തീനും അവളുടെ പ്രണയവും. വിധികൊണ്ട് മുറിവേല്‍ക്കുമ്പോളും വിധിമാത്രമയിരുന്നില്ല അവരുടെ ജിവിതത്തിന്റെ തടസ്സം. മതത്തിന്റെ പേരില്‍ പരസ്പരം വെട്ടിമരിക്കേണ്ട അവസ്ഥയെക്കുറിച്ച് വേവലാതിപ്പെടുന്ന അവര്‍ മതങ്ങളെ വലിയച്ചെറിയാന്‍ ആഹ്വാനംചെയ്യുന്നില്ല. പകരം, കാഞ്ചനമാലയുടെ പ്രണയം മത സാമൂഹ്യയാഥാര്‍ത്ഥ്യത്തോട് കലഹിച്ചു സ്വയം മുറിവേറ്റു വാങ്ങുന്ന വിശുദ്ധ പ്രണയം തന്നെയെന്നു ”എന്ന് നിന്റെ മൊയ്തീന്‍” അടയാളപ്പെടുത്തുന്നു.

Top