മലയാളികള്‍ക്ക് ആരാണ് മലാല?

മലയാളികള്‍ക്ക് എന്താണ് ‘മലാല’ തുടങ്ങിയ പ്രശ്‌നങ്ങളെ കുറിച്ചാണ്. മലാല എന്ന വ്യക്തിയുടെ അനുഭവത്തെക്കാളും ജീവിതത്തെക്കാളും മലാല എന്ന ‘വ്യവഹാരത്തോടാണ്’ മലയാളിക്ക് താല്‍പര്യം എന്ന് കാണാം.
വിദ്യാഭ്യാസം എന്ന അവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന മുസ്‌ലിംസ്ത്രീയെന്നത് നമ്മുടെ ഭാവനയിലേക്ക് ഇത്രയെളുപ്പം കടന്നു ചെല്ലുന്നത് പ്രതിസ്ഥാനത്ത് ‘താലിബാന്‍’ ഉള്ളതുകൊണ്ടാണ്. ‘താലിബാന്‍’ എന്നത് പൊതുവ്യവഹാരങ്ങളില്‍ വിവിധ ജീവിത സാഹചര്യങ്ങളില്‍ ഉള്ള മുസ്‌ലിം പുരുഷന്മാരെ ഒരുപോലെ ‘പ്രാകൃതരും’ ‘തീവ്രവാദികളും’ ‘ആക്രമണകാരികളും’ ‘സ്ത്രീവിരുദ്ധരും’ ആയി കാണാനുള്ള പ്രതീകമായാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇതുവഴി മുസ്‌ലിം പുരുഷന്മാരെ അമിത പുരുഷത്വവത്കരിച്ചുകൊണ്ട് മുസ്‌ലിം സമുദായം എന്നതിനെ ഒരു പുരുഷ മതമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.

ലാല ഏത് സാഹചര്യത്തിലാണ് പാശ്ചാത്യലോകത്തെ ശ്രദ്ധാകേന്ദ്രവും,  രാഷ്ട്രീയ സംഭവവുമൊക്കെ ആയിത്തീര്‍ന്നത് എന്നതിനെ കുറിച്ച് ശക്തമായ വിലയിരുത്തലുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ അന്വേഷിക്കുന്നത് മലയാളികള്‍ ‘മലാല’ എന്ന വ്യവഹാരത്തെ എങ്ങനെയാണ് ഉപയോഗിക്കുന്നത്, മലാല എന്ന വ്യവഹാരം കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിലും പൊതുബോധത്തിലും എന്താണ് ചെയ്യുന്നത്, മലയാളികള്‍ക്ക് എന്താണ് ‘മലാല’ തുടങ്ങിയ പ്രശ്‌നങ്ങളെ കുറിച്ചാണ്. മലാല എന്ന വ്യക്തിയുടെ അനുഭവത്തെക്കാളും ജീവിതത്തെക്കാളും മലാല എന്ന ‘വ്യവഹാരത്തോടാണ്’ മലയാളിക്ക് താല്‍പര്യം എന്ന് കാണാം.
വിദ്യാഭ്യാസം എന്ന അവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന  മുസ്‌ലിംസ്ത്രീയെന്നത് നമ്മുടെ ഭാവനയിലേക്ക് ഇത്രയെളുപ്പം കടന്നു ചെല്ലുന്നത് പ്രതിസ്ഥാനത്ത് ‘താലിബാന്‍’ ഉള്ളതുകൊണ്ടാണ്. ‘താലിബാന്‍’ എന്നത് പൊതുവ്യവഹാരങ്ങളില്‍ വിവിധ ജീവിത സാഹചര്യങ്ങളില്‍ ഉള്ള മുസ്‌ലിം പുരുഷന്മാരെ  ഒരുപോലെ ‘പ്രാകൃതരും’ ‘തീവ്രവാദികളും’ ‘ആക്രമണകാരികളും’ ‘സ്ത്രീവിരുദ്ധരും’ ആയി കാണാനുള്ള പ്രതീകമായാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇതുവഴി മുസ്‌ലിം പുരുഷന്മാരെ അമിത പുരുഷത്വവത്കരിച്ചുകൊണ്ട് മുസ്‌ലിം സമുദായം എന്നതിനെ ഒരു പുരുഷ മതമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ മുസ്‌ലീം പുരുഷന്മാരുടെ ‘ഇരകള്‍’ എന്ന നിലയില്‍ മുസ്‌ലീം സ്ത്രീകള്‍ മനസ്സിലാക്കപ്പെടുന്ന പൊതുബോധം നിര്‍മിക്കപ്പെടുന്നു. ഈ വംശീയമായ പൊതുബോധത്തിന്റെ തെളിവായാണ് താലിബാന്‍ കേരളത്തിലെ വ്യവഹാരങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അതായത്, കേരളത്തിലെ മുസ്‌ലിം സമുദായങ്ങള്‍ക്കെതിരെയുള്ള പല തരം വംശീയ മുന്‍ധാരണകള്‍  തുറന്നുവിടാന്‍ പറ്റിയ ഒരു വാതിലായാണ്  ‘മലാല’ കടന്നു വന്നത്.
വിദ്യഭ്യാസപരമായ അവകാശങ്ങള്‍ക്കു വേണ്ടി വളരെ രൂക്ഷമായ  സമരങ്ങള്‍ കേരളം എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്ത് നടന്നിട്ടുണ്ട്. അയ്യങ്കാളിയുടെയും പൊയ്കയില്‍ അപ്പച്ചന്റെ നേതൃത്വത്തില്‍ നടന്ന ചരിത്രപരമായി സമരങ്ങള്‍ ഓര്‍ക്കേണ്ടതാണ്. ‘പഞ്ചമി’ എന്നത് ദലിത് സ്ത്രീകളുടെ അത്തരം സമരങ്ങളുടെ ഒരു പ്രതീകമായാണ് മനസ്സിലാക്കപ്പെടുന്നത്.ക്രൈസ്തവ മിഷനറികളുടെ പ്രവര്‍ത്തനം ചരിത്രപ്രാധാന്യമുള്ളതായിരുന്നു. മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന്റെ ചരിത്രം രേഖപ്പെടുത്താനുള്ള എന്റെ അറിവിന്റെ പരിമിതി മൂലം ഇവിടെ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ഒരു കാര്യം വ്യകത്മാണ്. സമൂഹത്തിലെ വരേണ്യ വിഭാഗങ്ങളുടെ അവസ്ഥ പോലെ അത്രയും എളുപ്പമായിരുന്നില്ല പാര്‍ശ്വവത്കൃത സമുദായങ്ങളുടെ വിദ്യഭാസപരമായ ഉന്നമനം.

_________________________________
വിദ്യാഭ്യാസം എന്ന അവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന  മുസ്‌ലിംസ്ത്രീയെന്നത് നമ്മുടെ ഭാവനയിലേക്ക് ഇത്രയെളുപ്പം കടന്നു ചെല്ലുന്നത് പ്രതിസ്ഥാനത്ത് ‘താലിബാന്‍’ ഉള്ളതുകൊണ്ടാണ്. ‘താലിബാന്‍’ എന്നത് പൊതുവ്യവഹാരങ്ങളില്‍ വിവിധ ജീവിത സാഹചര്യങ്ങളില്‍ ഉള്ള മുസ്‌ലിം പുരുഷന്മാരെ  ഒരുപോലെ ‘പ്രാകൃതരും’ ‘തീവ്രവാദികളും’ ‘ആക്രമണകാരികളും’ ‘സ്ത്രീവിരുദ്ധരും’ ആയി കാണാനുള്ള പ്രതീകമായാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇതുവഴി മുസ്‌ലിം പുരുഷന്മാരെ അമിത പുരുഷത്വവത്കരിച്ചുകൊണ്ട് മുസ്‌ലിം സമുദായം എന്നതിനെ ഒരു പുരുഷ മതമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ മുസ്‌ലീം പുരുഷന്മാരുടെ ‘ഇരകള്‍’ എന്ന നിലയില്‍ മുസ്‌ലീം സ്ത്രീകള്‍ മനസ്സിലാക്കപ്പെടുന്ന പൊതുബോധം നിര്‍മിക്കപ്പെടുന്നു.
_________________________________

പൊതുസ്‌കൂളുകളില്‍ തന്നെ മതപരവും ജാതിപരവുമായ വിവേചനങ്ങളെയും അവഹേങ്ങളെയും നേരിട്ടാണ് ദലിത്, ആദിവാസി, മുസ്‌ലിം സമുദായം പഠിച്ചു വളര്‍ന്നത്. ഇന്നത്തെ വിദ്യാഭ്യാസ മേഖലയിലും ഹിംസാത്മകമായ  അന്തരീക്ഷം ഈ സമുദായങ്ങള്‍ ദിനംപ്രതി നേരിടുന്നുണ്ട്. ജാതിപരമായ  അവഹേളനം മൂലം ആത്മഹത്യ ചെയ്ത എത്രയോ വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ട്. 2010-ല്‍  ന്യൂ ദല്‍ഹിയിലെ  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ  എം.ബി.ബി.എസ് വിദ്യാര്‍ഥിയായിരുന്ന ബാല മുകുന്ദ്  ഭാരതി, 2011  ദല്‍ഹിയിലെ ഐ. ഐ. ഐയിലെ പി.എച്ച്ഡി വിദ്യാര്‍ഥിയായിരുന്ന ലിനെഷ് മോഹന ഗവ്‌ലെ തുടങ്ങി ഒട്ടേറെ ദലിതര്‍ ജാതിവിവേചനം മൂലം ആത്മഹത്യ ചെയ്തിട്ടുണ്ട്. കേരളത്തില്‍ വിദ്യഭ്യാസ ലോണ്‍ നിഷേധിക്കപ്പെട്ടതിന്റെ  ഭാഗമായി ഹോസ്റ്റല്‍ ഫീസ് അടയ്ക്കാന്‍ പോലും കഴിയാതെ ആത്മഹത്യ ചെയ്ത രജനി എസ് ആനന്ദ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ വിവേചനത്തെ തെളിയിക്കുന്നതായിരുന്നു. ആദിവാസി ദലിത് കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അവസ്ഥയും ധാരാളം കൊഴിഞ്ഞുപോകലും  കേരളത്തില്‍ നിലനില്‍ക്കുന്നു. ഈ നിലക്ക് അത്യന്തം ദൈനംദിന ഹിംസയും വിവേചനവും നിറഞ്ഞ കേരളത്തിലെയും ഇന്ത്യയിലെയും വിദ്യാഭ്യാസ സംവിധാനത്തിനെതിരെ മുഖംതിരിക്കുന്ന പുരോഗമനവാദികള്‍ എന്തുകൊണ്ടാകും മലാലയെ മാത്രം ‘വിദ്യാഭ്യാസത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന ഒരാളായി കാണുന്നത്?’
മുസ്‌ലിംകള്‍ ധാരാളമുള്ള മലപ്പുറത്തെ കുറിച്ചും മുസ്‌ലിം സമുദായത്തെ കുറിച്ചും മലയാളികളുടെ ഇടയിലെ ഒരു പൊതുബോധമാണ് ‘യാഥാസ്ഥിതിക’മാണെന്നത്. വിദ്യാഭ്യാസപരമായും കലാപരമായുമൊക്കെ വളരെ യാഥാസ്ഥിക ബോധം മുസ്‌ലിങ്ങള്‍ക്കുണ്ടെന്ന ഒരു ശക്തമായ വംശീയ ബോധം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. മസുലിം പെണ്‍കുട്ടികളെ മുസ്‌ലിം പുരുഷന്മാര്‍  പഠിപ്പിക്കാന്‍ അനുവദിക്കില്ല എന്നു സ്ഥാപിക്കാനായി നിര്‍മിക്കപ്പെട്ട ‘ഇരയായ മുസ്‌ലിം സ്ത്രീ’ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അറബി കല്യാണത്തെ കുറിച്ചുള്ള കഥകള്‍ വളരെ ആവേശത്തോടെയാണ്  ലിബറല്‍ മതേതര ലോകം കൊണ്ടാടുന്നത്. മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള ഇത്തരം മുന്‍ ധാരണകളെ  ഉറപ്പിക്കുന്ന  ടി. വി. ചന്ദ്രന്റെ ‘പാഠം ഒന്ന് ഒരു വിലാപം’ കേരളത്തിലെ പുരോഗമന സമൂഹം കൊണ്ടാടിയത് ഓര്‍ക്കുക. മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഈ വാര്‍പ്പ് മാതൃകയെ തൃപ്തിപ്പെടുത്തുന്ന ഒന്നുകൂടിയാണ് ‘മലാല.’
മറ്റൊരു പ്രധാന കാര്യം താലിബാനും അതിനിരയായ മലാലയും    കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ് അല്ലെങ്കില്‍ അപായ സൂചനയായി ലിബറല്‍ മതേതരര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. മണ്ഡല്‍-മസ്ജിദ് കാലഘട്ടത്തിനു ശേഷം ശക്തമായ പുതിയ മുസ്‌ലീം/ദലിത്/കീഴാള രാഷ്ട്രീയ അന്വേഷണങ്ങള്‍ കേരളത്തില്‍ കാര്യമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. മലാലയുടെ രംഗപ്രവേശം മുസ്‌ലിം സംഘടനകള്‍ ഭാവിയില്‍ ആയിത്തീരാന്‍ പോകുന്ന ഒരു ഭീകരതയുടെ പ്രതീകമായി ‘മലയാളി’ ഉപയോഗപ്പെടുത്തപ്പെടുന്നു. ഇസ്‌ലാമിന്റെ ഉള്ളില്‍ത്തന്നെ അടങ്ങിയിട്ടുള്ള ഒരു പ്രശ്‌നമായി മലാല നേരിട്ട ആക്രമണത്തെ ചിത്രീകരിക്കുകയാണ് ചെയ്യപ്പെടുന്നത്. ഇതുവഴി അപകടകരമായ, മാറ്റമില്ലാത്ത ഒന്നായി ഇസലാമിനെ ലിബറല്‍ മതേതര വാദികള്‍ ഉറപ്പിച്ചെടുക്കുന്നു.കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തില്‍ മുസ്‌ലിം സംഘടനകള്‍ സ്വാധീനം നേടിയാല്‍ വിദ്യാഭ്യാസം പോലുള്ള ‘ആധുനിക’ ഇടപാടുകളെ അക്രമോത്സുകമായി നേരിടുമെന്ന ഒരു മുന്നറിയിപ്പ് സൃഷ്ടിച്ചെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത് കേരളത്തിലെ മറ്റു മത ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരായ ഹിംസകളെ ലഘൂകരിക്കുന്നുണ്ട്.   മാത്രമല്ല അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരായി തുടര്‍ന്നുകൊണ്ടിയിരിക്കുന്ന ഭരണകൂട ഹിംസ, ബീമാപള്ളി വെടിവെപ്പ്, സിറാജുന്നിസയുടെ കൊലപാതകം തുടങ്ങിയ മുസ്‌ലിംവിരുദ്ധ ഹിംസകള്‍ ഒരു പ്രശ്‌നമാകാതെ വരും കാലത്തെ അപകടവും ‘താലിബാന്‍’ എന്ന വിദൂര പേടിയും  മലയാളികളെ അലട്ടുന്നു.

________________________________
മുസ്‌ലിംകള്‍ ധാരാളമുള്ള മലപ്പുറത്തെ കുറിച്ചും മുസ്‌ലിം സമുദായത്തെ കുറിച്ചും മലയാളികളുടെ ഇടയിലെ ഒരു പൊതുബോധമാണ് ‘യാഥാസ്ഥിതിക’മാണെന്നത്. വിദ്യാഭ്യാസപരമായും കലാപരമായുമൊക്കെ വളരെ യാഥാസ്ഥിക ബോധം മുസ്‌ലിങ്ങള്‍ക്കുണ്ടെന്ന ഒരു ശക്തമായ വംശീയ ബോധം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. മസുലിം പെണ്‍കുട്ടികളെ മുസ്‌ലിം പുരുഷന്മാര്‍  പഠിപ്പിക്കാന്‍ അനുവദിക്കില്ല എന്നു സ്ഥാപിക്കാനായി നിര്‍മിക്കപ്പെട്ട ‘ഇരയായ മുസ്‌ലിം സ്ത്രീ’ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അറബി കല്യാണത്തെ കുറിച്ചുള്ള കഥകള്‍ വളരെ ആവേശത്തോടെയാണ്  ലിബറല്‍ മതേതര ലോകം കൊണ്ടാടുന്നത്. മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള ഇത്തരം മുന്‍ ധാരണകളെ  ഉറപ്പിക്കുന്ന  ടി. വി. ചന്ദ്രന്റെ ‘പാഠം ഒന്ന് ഒരു വിലാപം’ കേരളത്തിലെ പുരോഗമന സമൂഹം കൊണ്ടാടിയത് ഓര്‍ക്കുക. മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഈ വാര്‍പ്പ് മാതൃകയെ തൃപ്തിപ്പെടുത്തുന്ന ഒന്നുകൂടിയാണ് ‘മലാല.’
________________________________

മലാല ‘സാര്‍വദേശീയ’മാക്കപ്പെടുന്നത് ഇസ്‌ലാമോ ഫോബിയയു ടെയും യൂറോ-അമേരിക്കന്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെയും ഫലമാണ്. ‘പാശ്ചാത്യ’ലോകം ആണല്ലോ ‘സാര്‍വദേശീയം’എന്ന് മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍ ‘താലിബാന്‍’ പോലുള്ളവ പ്രാദേശികമായ ‘പ്രാകൃത’ ഇടങ്ങളില്‍ തളക്കപ്പെടുകയാണ്  ഇസ്‌ലാമോഫോബിയയിലൂടെ  നടക്കുന്നത്. ‘മലപ്പുറം’ എന്നത് ഒരു പ്രാദേശിക മുസ്‌ലിം ഗെറ്റോയായി നിര്‍മിക്കപ്പെടുന്ന പോലെ മുസ്‌ലിം ഇടങ്ങളെ പുരുഷന്മാര്‍ നിയന്ത്രിക്കുന്ന ‘യാഥാസ്ഥിതിക’ ഇടങ്ങളായാണ് പൊതുബോധത്തില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ഏതുതരം ഭീകര ഹിംസകളെയും ‘താലിബാന്‍ മോഡല്‍’ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ‘മുസ്‌ലീം ഭീകരത’ എന്ന ഒരു പൊതു പ്രതീകം ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. മലാല മലയാളികളെ സംബന്ധിച്ചു  മുസ്‌ലിം വിരുദ്ധത കെട്ടഴിച്ചു വിടാന്‍ പറ്റിയ ഒരു ‘സാര്‍വദേശീയ’ ബിംബമാണ്. ഇതിലൂടെ ലോകത്ത് ശക്തമായ ഇസ്‌ലാമോഫോബിയയുടെ ‘ഭൂപടത്തില്‍’ മലയാളിയും സ്വന്തമായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട് എന്ന് കാണാം.
ലോകത്തിന്റെ പല ഭാഗത്തുമെന്ന പോലെ കേരളത്തിലും  ഇസ്‌ലാമോഫോബിയ മുസ്‌ലിംകളുടെ ഇടയിലെ വൈവിധ്യങ്ങളെയൊക്കെ നിഷേധിച്ചു അവരെ അപകടകാരിയായ ഒരൊറ്റ സമുദായം എന്ന രീതിയിലേക്ക് മാറ്റുന്നുണ്ട്. എന്നാല്‍ മതേതര മണ്ഡലത്തില്‍ ഏറെ പ്രബലമായ ഏറെ ഇഷ്ടപ്പെട്ട മുസ്‌ലിമിനെ കുറിച്ച ഒരു വിഭജനം ആക്രമണകാരിയായ മുസലിം പുരുഷന്‍/ഇരയായ മുസ്‌ലിം വനിത എന്നതാണ്. ‘തലേക്കെട്ട് കെട്ടിയ, താടിവളര്‍ത്തിയ, മുസ്‌ലീം ഭീകരന്‍’ എന്ന ബിംബത്തിനെതിരെ ‘പര്‍ദയണിഞ്ഞ, ആകെ മൂടിപ്പൊതിഞ്ഞ, മുസ്‌ലിം സ്ത്രീ’ എന്ന പ്രതീകമാണ് ഇസ്‌ലാമോഫോബിയ വ്യവഹാരങ്ങളുടെ ഭാഗമായി സൃഷ്ടിക്കുന്നത്. മുസ്‌ലിംകളെ കുറിച്ചുള്ള ഈ വാര്‍പ്പ് മാതൃകയെ കുറിച്ച് കനേഡിയന്‍ സാമൂഹ്യ ശാസ്ത്രജ്ഞയായ യാസ്മിന്‍ ജിവാനി വിശദീകരിക്കുന്നുണ്ട്. ജിവാനി പറയുന്ന പോലെ ലിംഗപരമായ മാനം എപ്പോഴും മുസ്‌ലിം സമുദായത്തെ എതിര്‍ക്കാന്‍ ഉപയോഗിക്കുന്നു എന്നത് കേരളത്തിലെ മുസ്‌ലിംവിരുദ്ധ വ്യവഹാരങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാം. രണ്ടു തരം സ്ത്രീകളാണ് മതേതര ലിബറല്‍ ലോകത്ത് അംഗീകൃതമായുള്ളത്. ഒന്ന് ഇരയായ  മുസ്‌ലിം സ്ത്രീയും മറ്റൊന്ന് മതപരമായ ചിഹ്നങ്ങളെ കുടഞ്ഞു കളഞ്ഞ് ഇസ്‌ലാമിനെതിരെ സംസാരിക്കുന്ന മതേതര മുസ്‌ലിം സ്ത്രീയും. മതപരമായ വിശ്വാസങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ ഇസ്‌ലാമിക സ്ത്രീവാദം പോലെയുള്ള രാഷ്ട്രീയം പറയുന്നവരെ പൊതുസമൂഹം അംഗീകാരില്ല. മലാല ഞാന്‍ മതപരമായി ജീവിക്കുന്ന മുസ്‌ലിം ആണ് എന്ന് അവകാശപ്പെട്ടിട്ടും  കാര്യമൊക്കെ ശരി ‘നീ ഞങ്ങളില്‍ ഒരാളാണ് മലാലാ’ എന്ന് പറയാനാണ് അമേരിക്കന്‍ നവ നാസ്തികന്‍(ന്യൂ എതിസ്റ്റ്) ആയ സാം ഹാരിസ് ശ്രമിച്ചത് എന്നത് ശ്രദ്ധിക്കുക. പാശ്ചാത്യ ലോകത്തെ സംബന്ധിച്ച്  മലാല ഒരു മുസ്‌ലിമല്ല നേരെ മറിച്ചു  മുസ്‌ലിം പുരുഷന്മാരാന്‍ അടിച്ചമര്‍ത്തപ്പെടുന്ന ‘സ്ത്രീ’ മാത്രമാണ്. കേരളത്തിലും ഇങ്ങനെയുള്ള മുസ്‌ലിം വിരുദ്ധ വാര്‍പ്പ്മാതൃകകള്‍ ഏറെ ശക്തമായതിനാലാണ് ‘ഇരയായ’ മുസ്‌ലീം പെണ്‍കുട്ടിയെ ഏറെ ഇഷ്ടപ്പെടുന്ന ‘മലയാളി’ക്ക് മലാലയുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നത്.
______________________________
കടപ്പാട് ;-  “പ്രതീക്ഷ ബുക്സ്”  പ്രസിദ്ധീകരിച്ച ”  മലാല പ്രതിവായനകള്‍” എന്ന പുസ്തകത്തില്‍നിന്നു. എഡിറ്റേഴ്സ്  –മുഫീദ കെ ടി, ഫസീല എ കെ.

 

Top