നരേന്ദ്രമോഡി: വംശഹത്യയുടെ രാഷ്ട്രീയം

ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്കെത്തുന്നൊരു സോഷ്യല്‍ സ്ട്രീമാണ് ഒരു മുസ്ലിം കൂട്ടക്കൊലയ്ക്ക് പ്രേരണയായി മാറുന്നത്. അതിലൂടെ-ബാബറി മസ്ജിദ് തകര്‍ത്തതിലൂടെ -ഇന്ത്യയുടെ ഹിന്ദുത്വരാഷ്ട്രീയത്തിന് പുതിയൊരു അധികാര വ്യവസ്ഥയുണ്ടാക്കാന്‍ കഴിഞ്ഞു. അതിലേക്കുള്ള പ്രയാണ മധ്യേ സംഭവിക്കുന്നൊരു കാര്യം മാത്രമാണ്, ഒരു ഉള്‍പ്രേരകമായിട്ടാണ് യഥാര്‍ത്ഥത്തില്‍ ഈ കൂട്ടക്കൊലകള്‍ സംഭവിക്കുന്നത്. കൂട്ടക്കൊലകള്‍ ഈയര്‍ത്ഥത്തില്‍ സ്വയമൊരു ലക്ഷ്യമല്ല. മുസ്ലീങ്ങളെ കൊല്ലുക എന്നതുമാത്രം ലക്ഷ്യമാക്കി ഒരു കലാപവും യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലില്ല. മറിച്ച്, കൃത്യമായ മറ്റൊരു ലക്ഷ്യം മുന്‍നിര്‍ത്തി നടക്കുന്നൊരു കാര്യമാണിത്. ഭഗല്‍പൂര്‍ കൂട്ടക്കൊലയില്‍ അന്ന് സ്റ്റേറ്റ് വളരെ നിഷ്‌ക്രിയമായിരുന്നു. ഇന്ത്യയിലെ മുസ്ലീം-ദലിത് കൂട്ടക്കൊലകള്‍ ഉണ്ടായ സന്ദര്‍ഭങ്ങളിലെല്ലാം ഈ നിഷ്‌ക്രിയത്വം കാണാവുന്നതാണ്. കൂട്ടക്കൊല നടക്കുന്ന എല്ലാ ഘട്ടത്തിലും സ്റ്റേറ്റ് വളരെ പെട്ടെന്ന് പ്രവര്‍ത്തിക്കാതാ വുകയോ സ്റ്റേറ്റിലെ പ്രധാനപ്പെട്ട ഉദ്യോസ്ഥന്‍മാര്‍ തന്നെ അതിലെ പ്രതികളായി മാറുകയും ചെയ്യുന്നത് സ്ഥിരം കാര്യമാണ്.

നരേന്ദ്രമോഡിയുടെ 2002 ലെ അധികാര രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം, ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം വരുന്നതു തന്നെ ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പുതിയൊരു ഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതു പഴയതില്‍ നിന്നു ഭിന്നമായ, അതായത് കേവലമായ ബ്രാഹ്മണിക്കല്‍ ഹിന്ദു പ്രൈഡിന് അപ്പുറം ഇന്ത്യയിലെ ഹിന്ദു എന്ന് വിളിക്കപ്പെടുന്ന മുഴുവന്‍ വിഭാഗങ്ങളെയും നവഹിന്ദുത്വത്തിലേക്ക് സ്വാംശീകരിക്കുന്ന സാമൂഹികമായ പ്രക്രിയ ഇതിന്റെ പിന്നിലടങ്ങിയിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഇക്കാര്യം കാണാതിരിക്കുന്നതുകൊണ്ടാണ് നരേന്ദ്രമോഡിയെ കേവലമൊരു കൊലയാളിയായി – മുസ്ലീം വംശഹത്യ- മാത്രം വിശേഷിപ്പിക്കുകയും അദ്ദേഹത്തിനെതിരെ വൈകാരികമായ പ്രതിരോധം തീര്‍ക്കാനും ശ്രമിക്കുന്നത്.
2002 ല്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന്റെ പിന്നിലുള്ള അടിയന്ത്രിമായ പ്രേരണ, ബി.ജെ.പി.യെന്ന രാഷ്ട്രീയപ്രസ്ഥാനം ഗുജറാത്തില്‍ നേരിട്ട പ്രതിസന്ധികളാണ്. അക്കാലത്ത് അവിടെ നടന്ന പല ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി. തോല്‍ക്കുകയും, അവിടെ ബി.ജെ.പി അപ്രസക്തമാകുമോയെന്ന ഭീതി നിലനിന്നപ്പോഴാണ് മോഡിയെ രംഗത്തിറക്കുന്നത്. ഇത് ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്ന കാര്യമല്ല. വളരെ വര്‍ഷങ്ങളായി ഇതിനുവേണ്ടി വിപുലമായ പ്രവര്‍ത്തനം മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. അവിടെ നടത്തിയിരുന്നു.
2002 ലാണ് ഏറ്റവും വിവാദമായിരിക്കുന്ന ഗുജറാത്ത് കൂട്ടക്കൊലയുണ്ടാകുന്നത്. ഈ കൂട്ടക്കൊല മാത്രം വെച്ച് മോഡിയുടെ രാഷ്ട്രീയത്തെ പരിശോധിച്ചറിയാന്‍ പറ്റില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതായത്, ഗുജറാത്തില്‍ 9.1 ശതമാനം മാത്രമാണ് മുസ്ലിം ജനസംഖ്യ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയല്ല അവര്‍ എന്നാണിത് സൂചിപ്പിക്കുന്നത്. മാത്രവുമല്ല ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്തിലെ മുസ്ലീംങ്ങള്‍ താരതമ്യേന സാമ്പത്തികമായി വളരെ ദുര്‍ബലരും പിന്നോക്കവുമാണ്. അവര്‍ക്കിടയില്‍ നിന്ന് മറ്റ് പ്രദേശങ്ങളില്‍ കാണുന്നതുപോലെ വലിയ വ്യാപാരികളോ വ്യവസായികളോ ഉയര്‍ന്നുവന്നിട്ടില്ല. എന്തിനേറെ അവര്‍ക്ക് സ്വന്തമായി ശ്രദ്ധേയമായ ഒരു പത്രം പോലും നടത്താന്‍ ശേഷിയില്ലാത്തവിധം ദുര്‍ബലരാണ്. ഇവര്‍ യഥാര്‍ത്ഥത്തില്‍ ഗുജറാത്ത് പോലൊരു സംസ്ഥാനത്ത് ഭീഷണിയേയല്ല. അപ്പോള്‍ മുസ്ലീംങ്ങള്‍ ആക്രമിക്കപ്പെട്ടതിനു പിന്നിലുള്ള സാമൂഹികമായ പ്രക്രിയയെന്ത് എന്നാണ് പരിശോധിക്കപ്പെടേണ്ടത്. അല്ലാതെ കേവലമായി അവിടെ നടന്ന ആക്രമണത്തിന്റെ രീതികളും ആഴവും പരപ്പും-എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന കണക്കെടുപ്പ്- ചര്‍ച്ച ചെയ്ത് വൈകാരികമായ അവസ്ഥയില്‍ മാത്രം ഈ വിഷയത്തെ സമീപിച്ചാല്‍ മോഡിയുര്‍ത്തുന്ന യഥാര്‍ത്ഥ വെല്ലുവിളി ബോധ്യപ്പെടാതെ പോകും എന്നതാണ് പ്രധാനം.
ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയിലാകമാനം നിരവധി സ്ഥലങ്ങളില്‍ ഭയാനകമായ രൂപത്തിലുള്ള മുസ്ലീം കൂട്ടക്കൊലകള്‍ നടന്നിട്ടുണ്ട്. ഒരുപക്ഷേ, സ്വതന്ത്രഇന്ത്യയിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലീം കൂട്ടക്കൊല ബീഹാറിലാണ് നടന്നത്. 1989-ല്‍ ഭഗല്‍പൂരില്‍. ഈ സമയത്ത് ബിഹാര്‍ ഭരിക്കുന്നത് കോണ്‍ഗ്രസിന്റെ ജഗന്നാഥ് മിശ്രയാണ്. മാത്രവുമല്ല, അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുമാണ്. ബി.ജെ.പി യുടെ ഭരണത്തിന്‍ കീഴില്‍ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ് മുസ്ലീം വംശഹത്യ എന്ന ഒരു ലഘൂകരണം പലപ്പോഴും മോഡി രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ കാണാറുണ്ട്. അതൊക്കെ വളരെ അശ്രദ്ധയോടുകൂടിയും ജാഗ്രതയില്ലാതെയും ചരിത്രത്തെ സമീപിക്കുന്നതുകൊണ്ട് സംഭവിക്കുന്ന കാര്യമാണ്.

__________________________________
ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയിലാകമാനം നിരവധി സ്ഥലങ്ങളില്‍ ഭയാനകമായ രൂപത്തിലുള്ള മുസ്ലീം കൂട്ടക്കൊലകള്‍ നടന്നിട്ടുണ്ട്. ഒരുപക്ഷേ, സ്വതന്ത്രഇന്ത്യയിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലീം കൂട്ടക്കൊല ബീഹാറിലാണ് നടന്നത്. 1989-ല്‍ ഭഗല്‍പൂരില്‍. ഈ സമയത്ത് ബിഹാര്‍ ഭരിക്കുന്നത് കോണ്‍ഗ്രസിന്റെ ജഗന്നാഥ് മിശ്രയാണ്. മാത്രവുമല്ല, അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുമാണ്. ബി.ജെ.പി യുടെ ഭരണത്തിന്‍ കീഴില്‍ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ് മുസ്ലീം വംശഹത്യ എന്ന ഒരു ലഘൂകരണം പലപ്പോഴും മോഡി രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ കാണാറുണ്ട്. അതൊക്കെ വളരെ അശ്രദ്ധയോടുകൂടിയും ജാഗ്രതയില്ലാതെയും ചരിത്രത്തെ സമീപിക്കുന്നതുകൊണ്ട് സംഭവിക്കുന്ന കാര്യമാണ്.
__________________________________

മറിച്ച് ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും ഭരണാധികാരികളും- കോണ്‍ഗ്രസും ബി.ജെ.പി യുമടക്കം ഇപ്പറയുന്ന മുസ്ലീം-ദലിത് കൂട്ടക്കൊലകള്‍ക്ക് നേതൃത്വം കൊടുക്കുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് 2002 ലെ മുസ്ലിം കൂട്ടക്കൊലയെ മാത്രം വെച്ച് മോഡിയുടെ രാഷ്ട്രീയത്തെ പരിശോധിക്കുന്നതിനുപകരം പ്രധാനപ്പെട്ട രണ്ടുമൂന്ന വംശഹത്യകളെ താരതമ്യം ചെയ്ത് പരിശോധിക്കുന്നത് നന്നായിരിക്കും.
1989 ലെ ഭഗല്‍പ്പൂര്‍ കൂട്ടക്കൊല നടക്കുന്നതിന് തൊട്ടുമുന്‍പ് അഞ്ചുദിവസം നീണ്ടുനിന്ന വിശ്വഹിന്ദുപരിഷത്തിന്റെ രാമശിലാപൂജ നടക്കുന്നുണ്ട്. അഞ്ചു ജാഥകള്‍ സംഗമിച്ച ശേഷം അവിടെ നടന്ന ഒരു പ്രകോപനമാണ് വലിയൊരു കലഹത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്കെത്തുന്നൊരു സോഷ്യല്‍ സ്ട്രീമാണ് ഒരു മുസ്ലിം കൂട്ടക്കൊലയ്ക്ക് പ്രേരണയായി മാറുന്നത്. അതിലൂടെ-ബാബറി മസ്ജിദ് തകര്‍ത്തതിലൂടെ -ഇന്ത്യയുടെ ഹിന്ദുത്വരാഷ്ട്രീയത്തിന് പുതിയൊരു അധികാര വ്യവസ്ഥയുണ്ടാക്കാന്‍ കഴിഞ്ഞു. അതിലേക്കുള്ള പ്രയാണ മധ്യേ സംഭവിക്കുന്നൊരു കാര്യം മാത്രമാണ്, ഒരു ഉള്‍പ്രേരകമായിട്ടാണ് യഥാര്‍ത്ഥത്തില്‍ ഈ കൂട്ടക്കൊലകള്‍ സംഭവിക്കുന്നത്.
കൂട്ടക്കൊലകള്‍ ഈയര്‍ത്ഥത്തില്‍ സ്വയമൊരു ലക്ഷ്യമല്ല. മുസ്ലീങ്ങളെ കൊല്ലുക എന്നതുമാത്രം ലക്ഷ്യമാക്കി ഒരു കലാപവും യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലില്ല. മറിച്ച്, കൃത്യമായ മറ്റൊരു ലക്ഷ്യം മുന്‍നിര്‍ത്തി നടക്കുന്നൊരു കാര്യമാണിത്. ഭഗല്‍പൂര്‍ കൂട്ടക്കൊലയില്‍ അന്ന് സ്റ്റേറ്റ് വളരെ നിഷ്‌ക്രിയമായിരുന്നു. ഇന്ത്യയിലെ മുസ്ലീം-ദലിത് കൂട്ടക്കൊലകള്‍ ഉണ്ടായ സന്ദര്‍ഭങ്ങളിലെല്ലാം ഈ നിഷ്‌ക്രിയത്വം കാണാവുന്നതാണ്. കൂട്ടക്കൊല നടക്കുന്ന എല്ലാ ഘട്ടത്തിലും സ്റ്റേറ്റ് വളരെ പെട്ടെന്ന് പ്രവര്‍ത്തിക്കാതാവുകയോ സ്റ്റേറ്റിലെ പ്രധാനപ്പെട്ട ഉദ്യോസ്ഥന്‍മാര്‍ തന്നെ അതിലെ പ്രതികളായി മാറുകയും ചെയ്യുന്നത് സ്ഥിരം കാര്യമാണ്. 1989-ല്‍ ഭഗല്‍പൂരിലെ പോലീസ് സൂപ്രണ്ട് ദ്വിവേദി, അയാളെ പ്രതിയായി കമ്മീഷന്‍ കണ്ടെത്തിയ കാര്യമാണ്. അയാളെ ആദ്യം സ്ഥലം മാറ്റുകയും വീണ്ടും തിരിച്ച് കൊണ്ടുവരികയും ചെയ്തു. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അവിടുത്തെ ഇരകള്‍ക്ക് മതിയായ ഒരു നഷ്ടപരിഹാരവും കിട്ടാത്ത സാഹചര്യത്തില്‍ – കുറ്റവാളിയായി കണ്ടെത്തിയ ദ്വിവേദിക്ക് ഏറ്റവും നല്ല പോലീസ് സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് ഈ കഴിഞ്ഞ വര്‍ഷം അയാള്‍ അര്‍ഹനാവുകയും ചെയ്തു.
സ്റ്റേറ്റ് എങ്ങനെയാണ് ഒരു കൂട്ടക്കൊലയെ കൈകാര്യം ചെയ്യുന്നതെന്നതിന്റെ ഏറ്റവും നല്ല തെളിവുകളില്‍ ഒന്നാണിത്. ഗുജറാത്തില്‍ 2002 ല്‍ നടന്ന വംശഹത്യയും കിംവദന്തികളില്‍ നിന്നും രൂപപ്പെട്ടതാണ്. ഗോധ്രാസംഭവത്തില്‍ അന്‍പത്തേഴ്‌പേര്‍ മരിച്ചു. അതിനെ ചുറ്റിപറ്റി അനേകം അഭ്യൂഹങ്ങളുണ്ടായി. അതിനെക്കാള്‍ പ്രധാനമായ കാര്യം, മറ്റുള്ള കലാപങ്ങളില്‍ നിന്ന് ഭിന്നമായി മോഡിയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഈ കലാപത്തില്‍ ആക്ടീവ് ആയ റോള്‍ വഹിക്കുന്നു എന്നുള്ളതാണ്. ഇത് നാം വിചാരിക്കുന്നതുപോലെ മോഡിയുടെ കുറ്റവാളിത്തത്തിന്റെ ലക്ഷണമൊന്നുമല്ല. മറിച്ച് അങ്ങനെ ആവശ്യപ്പെടുന്ന ഒരു സമൂഹത്തെ നവഹിന്ദുത്വരാഷ്ട്രീയം സൃഷ്ടിച്ചിരുന്നു എന്നതാണ് കാണേണ്ടത്. മുസ്ലീങ്ങളെ കൊല ചെയ്യുവാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട് എന്ന് വിശ്വസിക്കുന്ന ഹിന്ദു അഭിമാനബോധത്തെ സൃഷ്ടിച്ചു കഴിഞ്ഞിരുന്നുവല്ലോ. ആ അഭിമാനബോധമാണ് മോഡിക്ക് സംരക്ഷണം കൊടുക്കുന്നത.് അല്ലാതെ ഒരു ഭരണാധികാരിക്കും മോഡി പെരുമാറിയതു പോലെ സാധാരണ നിലയ്ക്ക് പെരുമാറാന്‍ കഴിയില്ല.

________________________________
ഹിന്ദുക്കള്‍ക്ക് അവരുടെ വികാരം പ്രകടിപ്പിക്കുവാന്‍ അതായത് മുസ്ലീങ്ങളെ കൊല്ലുവാന്‍ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന വിധത്തില്‍ ഉള്ള ഒരു സാമൂഹ്യാവസ്ഥ ഗുജറാത്തിലുണ്ടായിരുന്നു എന്നാണ് കാണേണ്ടത്. എല്ലാ കലാപങ്ങളിലും ആസൂത്രിതമായ നീക്കങ്ങള്‍ പ്രകടമാണ്. ഗോധ്രസംഭവത്തില്‍ മരിച്ച 57 പേരുടെ ജഡങ്ങളെ ഏറ്റുവാങ്ങുവാന്‍ മോഡി നിയോഗിച്ചത് വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായ ജയതിപട്ടേലിനെയാണ്. അയാള്‍ ഈ ശവശരീരങ്ങള്‍ ഏറ്റു വാങ്ങിയിട്ട് ഗോധ്രയില്‍ നിന്ന് അഹമ്മദാബാദിലേക്ക് വലിയൊരു ശവഘോഷയാത്രയാണ് നടത്തുന്നത്. ഇതുണ്ടാക്കുന്ന വൈകാരികമായൊരു അന്തരീക്ഷത്തിനകത്താണ് അത്രയും വലിയൊരു കലാപത്തിന് ജനം സ്വയം സന്നദ്ധമായി ഇറങ്ങി വരുന്നത്. അഹമ്മദാബാദില്‍ രാവിലെ 11 മണിയായപ്പോള്‍ തന്നെ ആര്‍.എസ്.എസുകാര്‍ നഗരം പിടിച്ചെടുത്തെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതാണ്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് വരുന്ന സന്ദേശത്തില്‍ പറയുന്നത്, 11 മണിയായപ്പോഴേക്കും ട്രാഫിക്കിന്റെ നിയന്ത്രണം പരിപൂര്‍ണമായും ഇവരേറ്റെടുത്തു കഴിഞ്ഞുവെന്നാണ്. അന്നേ ദിവസം മോഡിയുടെ ഫോണിലേക്ക് ആകെക്കൂടി മൂന്നേ മൂന്ന് കോള്‍ മാത്രമേ വന്നുളളൂ എന്നാണ് പിന്നീട് കണ്ടെത്തുന്ന കാര്യം. ഒരു മുഖ്യമന്ത്രിക്ക് ഒരു ദിവസം മൂന്നു കോളുകള്‍ മാത്രമേ വന്നു എന്നു പറയുമ്പോള്‍ എന്തായിരുന്നു അവിടെ നടന്ന ഗൂഡാലോചനയുടെ ആഴമെന്ന് തിരിച്ചറിയാന്‍ കഴിയും. 

________________________________

അതായത്, കലാപം നടക്കുമ്പോള്‍ പോലീസിനെ നിഷ്‌ക്രിയമാക്കുന്നു. നിഷ്‌ക്രിയരായിരിക്കണമെന്ന് പോലീസിന് വേണ്ട നിര്‍ദേശം കൊടുക്കുന്നു. ഹിന്ദുക്കള്‍ക്ക് അവരുടെ വികാരം പ്രകടിപ്പിക്കുവാന്‍ അതായത് മുസ്ലീങ്ങളെ കൊല്ലുവാന്‍ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന വിധത്തില്‍ ഉള്ള ഒരു സാമൂഹ്യാവസ്ഥ ഗുജറാത്തിലുണ്ടായിരുന്നു എന്നാണ് കാണേണ്ടത്.
എല്ലാ കലാപങ്ങളിലും ആസൂത്രിതമായ നീക്കങ്ങള്‍ പ്രകടമാണ്. ഗോധ്രസംഭവത്തില്‍ മരിച്ച 57 പേരുടെ ജഡങ്ങളെ ഏറ്റുവാങ്ങുവാന്‍ മോഡി നിയോഗിച്ചത് വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായ ജയതിപട്ടേലിനെയാണ്. അയാള്‍ ഈ ശവശരീരങ്ങള്‍ ഏറ്റു വാങ്ങിയിട്ട് ഗോധ്രയില്‍ നിന്ന് അഹമ്മദാബാദിലേക്ക് വലിയൊരു ശവഘോഷയാത്രയാണ് നടത്തുന്നത്. ഇതുണ്ടാക്കുന്ന

വൈകാരികമായൊരു അന്തരീക്ഷത്തിനകത്താണ് അത്രയും വലിയൊരു കലാപത്തിന് ജനം സ്വയം സന്നദ്ധമായി ഇറങ്ങി വരുന്നത്. അഹമ്മദാബാദില്‍ രാവിലെ 11 മണിയായപ്പോള്‍ തന്നെ ആര്‍.എസ്.എസുകാര്‍ നഗരം പിടിച്ചെടുത്തെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതാണ്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് വരുന്ന സന്ദേശത്തില്‍ പറയുന്നത്, 11 മണിയായപ്പോഴേക്കും ട്രാഫിക്കിന്റെ നിയന്ത്രണം പരിപൂര്‍ണമായും ഇവരേറ്റെടുത്തു കഴിഞ്ഞുവെന്നാണ്. അന്നേ ദിവസം മോഡിയുടെ ഫോണിലേക്ക് ആകെക്കൂടി മൂന്നേ മൂന്ന് കോള്‍ മാത്രമേ വന്നുളളൂ എന്നാണ് പിന്നീട് കണ്ടെത്തുന്ന കാര്യം. ഒരു മുഖ്യമന്ത്രിക്ക് ഒരു ദിവസം മൂന്നു കോളുകള്‍ മാത്രമേ വന്നു എന്നു പറയുമ്പോള്‍ എന്തായിരുന്നു അവിടെ നടന്ന ഗൂഡാലോചനയുടെ ആഴമെന്ന് തിരിച്ചറിയാന്‍ കഴിയും. ഇങ്ങനെ ഗൂഡാലോചനാപരമായി ഇടപെടുക, ആസൂത്രിതമായി കിംവദന്തികള്‍ ഉണ്ടാക്കുക ഇതെല്ലാം കലാപത്തിലുമുള്ളതാണ്. മുസാഫുര്‍ നഗറില്‍ നടന്ന കലാപത്തില്‍ കിംവദന്തികള്‍ മൂലമാണ് ജനങ്ങള്‍ രണ്ടു വിഭാഗമായിട്ട് തിരിയുന്നത്. ജാട്ട് പെണ്‍കുട്ടിയെ മുസ്ലീം ആണ്‍കുട്ടി സ്‌നേഹിക്കുന്നു. ആ ആണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ ആങ്ങളമാര്‍ കൊന്നുകളയുന്നു. പിന്നെ കുറെ കിംവദന്തികളാണ് പരക്കുന്നത്. മുസാഫുര്‍ നഗര്‍ കലാപത്തില്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരിട്ട് പങ്കുണ്ട്. പ്രശ്‌നം രൂക്ഷമായപ്പോള്‍ 144 പ്രഖ്യാപിക്കുന്നുണ്ട്. ഇത് നിലനില്‍ക്കേ ഓഗസ്റ്റ് 30 ന് അവിടെ ഒരു യോഗം മുസ്ലീംങ്ങളുടെ മുന്‍കൈയില്‍ നടക്കുന്നുണ്ട്. അതില്‍ എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. വളരെ വലിയ വെല്ലുവിളികള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ആ സമ്മേളനത്തില്‍ ഉയര്‍ത്തുന്നുണ്ട്. തൊട്ടടുത്ത ദിവസം ബി.ജെ.പി.യുടെ നേതൃത്വത്തില്‍ മറ്റൊരു മഹാപഞ്ചായത്ത് അവിടെ നടക്കുകയും അതില്‍ മുസ്ലീംങ്ങള്‍ പാക്കിസ്ഥാന്റെ ചാരന്മാരാണെന്നും അവരെ കൊല്ലേണ്ടതാണെന്നും പറയുന്ന പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി.
കലാപങ്ങളുടെ ഉപയോഗങ്ങളെക്കുറിച്ചു ഗൗരവമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നില്ലെന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. കേരളത്തില്‍ മോഡി വരുമ്പോള്‍, മുസ്ലിം കൊലയാളിയാണ് അതുകൊണ്ട് സ്വീകരിക്കരുത് എന്നതാണ് വാദം. യഥാര്‍ത്ഥത്തില്‍ ഹിന്ദുവെന്ന് സ്വയം വിചാരിക്കുന്നവര്‍ക്ക് അനുകൂലമായൊരു വാദഗതി മാത്രമാണിത്. ഇതില്‍നിന്ന് ഭിന്നമായി ഇതിന്റെ ഭാഗമായുണ്ടാകുന്ന സാമൂഹികരൂപീകരണമാണ് അന്വേഷിക്കപ്പെടേണ്ടത്. ഗുജറാത്ത് പ്രത്യേകമായിട്ട് നാമെടുത്താല്‍ ആ നാടൊരിക്കലും ഒരു ഹിന്ദു-മുസ്ലീം സംഘര്‍ഷ പ്രദേശമേ ആയിരുന്നില്ലെന്ന് കാണാം. അവിടം ജാതി സംഘര്‍ഷങ്ങളുടെ കേന്ദ്രമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പരസ്യമായ ഒരു സംവരണ വിരുദ്ധകലാപം നടക്കുന്നത് 1984 ല്‍ ഗുജറാത്തിലാണ്. സവര്‍ണരുടെ മുന്‍കൈയിലാണ് തെരുവ്കലാപം നടന്നത്. വ്യക്തമായി സമുദായങ്ങള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷപ്പെടുന്നതിനെയാണിത് കാണിക്കുന്നത്.
ഇവിടെയാണ് വെറും ഒന്‍പത് ശതമാനം മാത്രമുള്ള മുസ്ലിങ്ങള്‍ക്കെതിരെ ഒരു ഹിന്ദു പ്രൈഡ് ഉയര്‍ന്നുവരുന്നത്. കലാപമെന്നു പറയുന്നത് ഒരു ജനതയെ മുഴുവന്‍ ഉന്മൂലനം ചെയ്യാന്‍ ഉപയോഗിക്കുന്ന സംഗതിയേയായിരുന്നില്ല. വംശീയമായ കൂട്ടക്കൊലകള്‍ ഇന്ത്യയ്ക്ക് മാത്രം ബാധകമായ കാര്യമേയല്ല. അമേരിക്കയില്‍ കൊളംബസ് ചെന്നതിനുശേഷം അവിടുത്തെ ആദിമനിവാസികളായ ലക്ഷക്കണക്കിന് റെഡ് ഇന്ത്യന്‍സിനെ കൊന്നു കളഞ്ഞു. അത് ചരിത്രത്തിന്റെ ഭാഗമാണ്. ഇവിടെ മനസിലാക്കേണ്ട കാര്യം ഈ കൊലയാളിസംഘങ്ങള്‍ റെഡ് ഇന്‍ഡ്യന്‍സിനെ ഉന്മൂലനം ചെയ്യുന്നതിലൂടെ മറ്റൊരു രാഷ്ട്രത്തെ നിര്‍മ്മിക്കുകയായിരുന്നുവെന്ന കാര്യത്തെയാണ് ഗുരുതരമായി കാണേണ്ടത്. അതുകൊണ്ട് മുസ്ലീംങ്ങളെ ഗുജറാത്തില്‍ കൊന്നൊടുക്കുന്നതിലൂടെ മോഡി മറ്റൊരു രാഷ്ട്രീയമണ്ഡലത്തെ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. അത് ഏറ്റവും അപകടകരമായ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയമാണ്. അസന്തുലിതമായതും വിവേചനങ്ങള്‍ നിറഞ്ഞതുമായ ഒരു സമൂഹത്തെ അതില്‍ നിന്നും മാറ്റി ഹിന്ദു എന്ന പുതിയ അഭിമാനത്തിലേക്ക് കണ്ണിചേര്‍ക്കുന്ന പ്രക്രിയയാണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വിനാശകരമായിട്ടുള്ളതാണ്. ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്ക് മാത്രമല്ല, നീതി ലഭിക്കാത്ത മുഴുവന്‍ ജനസമുദായങ്ങള്‍ക്കും ഏറ്റവും ഹാനികരമായിട്ടുളള രാഷ്ട്രീയമാണ് അതിലൂടെ രൂപപ്പെടുന്നത്.

_________________________________
ഗുജറാത്ത് കലാപത്തിലെ പ്രധാനപ്പെട്ട മറ്റൊരു വശം, മോഡി ഈ കൊലപാതകങ്ങള്‍ക്കെല്ലാം ശേഷം അതൊരു കുറ്റകൃത്യമായെന്നോ തെറ്റായിപ്പോയെന്നോ, ഒരിക്കല്‍പ്പോലും ഖേദിച്ചിട്ടില്ല. അതു ചെയ്യാതിരിക്കാന്‍ കാരണം മോഡി നിഷ്ഠൂരനായ മനുഷ്യനായതുകൊണ്ടു മാത്രമല്ല. അത് ആ ജനത അനുവദിക്കുന്നില്ലെന്നാണ് നാം മനസ്സിലാക്കേണ്ടത്. പുതുതായി രൂപപ്പെട്ട ഹിന്ദു അഭിമാനബോധത്തിനകത്ത ് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് കുറ്റകൃത്യമല്ല. അതായത് ആഗോളീകരണ ഘട്ടത്തില്‍ ശക്തമായ ഒരു ദേശരാഷ്ട്രമുണ്ടാകണമെങ്കില്‍ ചിലരെ കൊന്നേ പറ്റൂ എന്നു തോന്നുന്ന, ഒരു പൗരസമൂഹത്തെ സൃഷ്ടിക്കാനായിട്ട് മോഡിയുടെ ഇടപെടലിന് കഴിഞ്ഞിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
_________________________________

ഇതിന്റെ അടിയന്തിരമായ മറ്റൊരു പരിസരമെന്നു പറയുന്നത് മണ്ഡലിനുശേഷം രൂപപ്പെട്ട പിന്നോക്ക-ദലിത് രാഷ്ട്രീയത്തിന്റെ വളരെ മൂര്‍ത്തമായ ഒരു സാന്നിധ്യം ദേശീയ രാഷ്ട്രീയത്തിലുണ്ടായിരുന്നു. അത് കഴിഞ്ഞ കുറെനാളായിട്ട് പിറകോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഈ വിടവിലേക്കാണ് ഹിന്ദു ഐഡന്റിറ്റി യഥാര്‍ത്ഥത്തില്‍ കയറിവരുന്നത്. എന്തുകൊണ്ടാണ് ദലിത് പിന്നോക്ക രാഷ്ട്രീയത്തിന് ദേശീയതലത്തില്‍ ഉണ്ടായിരുന്ന സാന്നിധ്യം മങ്ങിപ്പോകുന്നതെന്നത് വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്. പക്ഷേ, ഈ അഭാവമാണ് ഈ പുതിയ ഹിന്ദുത്വാഭിമാനത്തെ ആഘോഷിക്കുവാന്‍ ജനസമുദായത്തെ പ്രേരിപ്പിക്കുന്നത്.
ഗുജറാത്തില്‍ മോഡിയുടെ ഉദയം അല്ലെങ്കില്‍ വരവെന്ന് പറയുന്നത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പുതിയൊരു പ്രവണതയുമായി ബന്ധപ്പെട്ടാണ്. അപകടകരമായ ഈ പ്രവണതയെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ഡോ.അംബേദ്കറുടെയും ദലിത് രാഷ്ട്രീയത്തിന്റെയും പിന്നോക്ക രാഷ്ട്രീയത്തിന്റെയും പ്രസക്തി ബോധ്യപ്പെടുന്നത്. മോഡി ഉയര്‍ത്തുന്ന രാഷ്ട്രീയമായ വെല്ലുവിളി യഥാര്‍ത്ഥത്തില്‍ ഒരു ഹിന്ദു മുസ്ലീം സംഘര്‍ഷത്തിന്റെ ഉപോല്‍പ്പന്നമല്ല എന്നു തന്നെയാണ് കാണേണ്ടത്. അതിനേക്കാള്‍ അപ്പുറം രാഷ്ട്രീയമാനങ്ങള്‍ ഈ വിഷയത്തിലുണ്ട്.
ഗുജറാത്ത് കലാപത്തിലെ പ്രധാനപ്പെട്ട മറ്റൊരു വശം, മോഡി ഈ കൊലപാതകങ്ങള്‍ക്കെല്ലാം ശേഷം അതൊരു കുറ്റകൃത്യമായെന്നോ തെറ്റായിപ്പോയെന്നോ, ഒരിക്കല്‍പ്പോലും ഖേദിച്ചിട്ടില്ല. അതു ചെയ്യാതിരിക്കാന്‍ കാരണം മോഡി നിഷ്ഠൂരനായ മനുഷ്യനായതുകൊണ്ടു മാത്രമല്ല. അത് ആ ജനത അനുവദിക്കുന്നില്ലെന്നാണ് നാം മനസ്സിലാക്കേണ്ടത്. പുതുതായി രൂപപ്പെട്ട ഹിന്ദു അഭിമാനബോധത്തിനകത്ത ് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് കുറ്റകൃത്യമല്ല. അതായത് ആഗോളീകരണ ഘട്ടത്തില്‍ ശക്തമായ ഒരു ദേശരാഷ്ട്രമുണ്ടാകണമെങ്കില്‍ ചിലരെ കൊന്നേ പറ്റൂ എന്നു തോന്നുന്ന, ഒരു പൗരസമൂഹത്തെ സൃഷ്ടിക്കാനായിട്ട് മോഡിയുടെ ഇടപെടലിന് കഴിഞ്ഞിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
മുസാഫുര്‍ നഗര്‍ കലാപത്തിന്റെ സമയത്ത് അവിടുത്തെ പസ്മണ്ട മുസ്ലീങ്ങള്‍ അഥവാ ദലിത് മുസ്ലീങ്ങള്‍, ഒ.ബി.സി മുസ്ലീങ്ങള്‍-അവര്‍ക്കവിടെ പസ്മണ്ട ക്രാന്തി ദള്‍ എന്നൊക്കെയുള്ള സംഘടനകള്‍ തന്നെയുണ്ട്. മുസാഫുര്‍ നഗരിലുള്ളവരും കലാപത്തിന്റെ ഇരകളുമായ അവര്‍ ഒരു പ്രഖ്യാപനം നടത്തി. അതിലെ ശ്രദ്ധേയമായ ഒരു കാര്യം ഇന്ത്യയിലെ ഏതു മതത്തില്‍പ്പെട്ടവരാണെങ്കിലും ദലിതര്‍ ദലിതരും പിന്നോക്കക്കാര്‍ പിന്നോക്കക്കാരുമാണ്. അവര്‍ തമ്മിലുള്ള സാഹോദര്യം തന്നെയാണ് വേണ്ടതെന്ന് പറയുന്ന മുദ്രാവാക്യം ഈ കലാപ കാലത്തുതന്നെ അവര്‍ ഉയര്‍ത്തുന്നുണ്ട്. വളരെ പ്രസക്തമായ കാര്യമാണിത്. അതായത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഭീഷണിയെ യഥാര്‍ത്ഥത്തില്‍ മറികടന്നുപോകാനും രാഷ്ട്രീയത്തെ മറ്റ് ദിശയിലേക്ക് നയിക്കാനും കഴിയണമെങ്കില്‍ ഹിന്ദു എന്നു സംഘപരിവാര്‍ പറയുന്ന സാമൂഹിക ഘടകങ്ങളെ തന്നെയാണ് വേര്‍തിരിച്ചെടുക്കേണ്ടത്. ഇതിനു പറ്റിയ ആയുധമെന്നു പറയുന്നത് നാം നേരത്തെ പറഞ്ഞ ദലിത് രാഷ്ട്രീയത്തിന്റെ, അംബേദ്കറുടെ തന്നെ ദര്‍ശനങ്ങളാണ്. അതില്‍ തൊടാതെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ കഴിയില്ല. കേവലമായ ഒരു മതവിരോധത്തിന്റെ കലഹമായി മാത്രം വായിച്ചെടുത്താല്‍ അതൊരു യാഥാര്‍ത്ഥ്യമായിരിക്കില്ല. അതിനുമപ്പുറം ആഗോളീകരണ ഘട്ടത്തിലെ പുതിയൊരു രാഷ്ട്രീയത്തെയാണ് മോഡി പ്രതിനിധാനം ചെയ്യുന്നതെന്ന് കാണണം.

Top