എമര്‍ജിങ് കേരള: മാലിന്യ സംസ്കരണത്തിനു പാഴ്പദ്ധതികള്‍

സുധീഷ് മേനോന്‍

“ശുചിത്വ മിഷന്‍ തയ്യാറാക്കി കെ.എസ്.ഐ.ഡി.സി. ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ മാലിന്യ സംസ്കരണത്തിനു വേണ്ടിയുള്ള എറണാകുളം, കോഴിക്കോട് കോര്‍പ്പറേഷനുകളുടെ പ്രോജക്റ്റ് റിക്വസ്റ്റ് ഉണ്ട്. അതു പരിശോധിച്ചാല്‍ ഈ പദ്ധതികളും തയ്യാറാക്കിയിരിക്കുന്നത് പുസ്തകപഠന വിദഗ്ധരാണെന്നു (പ്രായോഗിക പരിചയമില്ലാത്തവര്‍) മനസ്സിലാകും. കേരളത്തിലെ പ്രായോഗിക പരിചയമില്ലാത്ത പുസ്തകപഠന വിദഗ്ധര്‍ തയ്യാറാക്കിയ എമര്‍ജിങ് കേരളയുടെ മാലിന്യ സംസ്കരണ പദ്ധതികള്‍ നമുക്ക് ആയിരക്കണക്കിനു കോടി രൂപയുടെ ബാധ്യതയായി മാറാന്‍ സാധ്യതയുണ്ട്. വിദേശങ്ങളില്‍ മാലിന്യ സംസ്ക്കരണം ലാഭകരമായ വ്യവസായമാണ്. കേരളത്തിലെ മാലിന്യസംസ്ക്കരണ- ജൈവവള വ്യവസായം പരാജയപ്പെടുത്തിയത് ഈ പുസ്തകപഠന വിദഗ്ധരാണെന്ന് ആറുമാസങ്ങള്‍ക്കു മുന്‍പ് ഒരു പഠനറിപ്പോര്‍ട്ടില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. . ജനങ്ങള്‍ക്കുണ്ടായ നഷ്ടം 100 കോടിയില്‍പ്പരമാണ്,” സുധീഷ് മേനോന്‍ പറയുന്നു .

കേരളത്തില്‍ ഒരാധുനിക മാലിന്യ സംസ്കരണപ്ലാന്‍റ് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ശുചിത്വ മിഷന്റെ പ്രവര്‍ത്തനം 2011 നവംബര്‍ മാസം മുതല്‍ തുടങ്ങിയതാണ്. ഇന്നുവരെ ഒരു ഇഷ്ടിക വയ്ക്കുന്ന പുരോഗതിപോലും ഉണ്ടായിട്ടില്ല. ആയതുകൊണ്ട് ശുചിത്വമിഷന്‍ പിരിച്ചുവിട്ട് മാലിന്യസംസ്കരണത്തിനുവേണ്ടി ഗവണ്‍മെന്റ് കമ്പനി ഉണ്ടാക്കാന്‍ പോവുകയാണല്ലോ. കമ്പനിയുടെ രജിസ്ട്രേഷന്‍ ഘട്ടം വരെ കഴിഞ്ഞു. കേരളത്തിലെ ശുചിത്വമിഷന് എല്ലാവിധ അധികാര സ്വാതന്ത്യ്രങ്ങള്‍ ഉണ്ടായിരുന്നിട്ടും മാലിന്യസംസ്കരണത്തിനുവേണ്ടി കഴിഞ്ഞ 12 വര്‍ഷമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നുള്ളത് നിഷേധിക്കാനാവാത്ത സത്യമാണ്.
വ്യക്തികള്‍ അനാവശ്യ വസ്തുക്കള്‍ സൂക്ഷിക്കില്ലായെന്നത് സാമൂഹിക മനശ്ശാസ്ത്രമാണ്. വ്യക്തികള്‍ ചേര്‍ന്ന സമൂഹം ഉപേക്ഷിക്കുന്ന മാലിന്യം സമൂഹികാരോഗ്യത്തിനു തന്നെ ഹാനികരമാകുന്നതുകൊണ്ടാണ് മാലിന്യം ലോകത്ത് എല്ലായിടത്തും നഗരപിതാവിന്റെ സ്വത്തായി നിയമം വഴി പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ മുന്‍സിപ്പല്‍ നിയമത്തിലും മാലിന്യം നഗരപിതാവിന്റെ സ്വത്താണ്. മനുഷ്യാരോഗ്യത്തിനു വളരെ ഹാനികരമായ, രോഗാണുക്കളടങ്ങിയ മാലിന്യം സംസ്കരിക്കാന്‍ ജനങ്ങളെ ഉപദേശിക്കുന്ന ഒരു ഗവണ്‍മെന്റും കേരളത്തിലല്ലാതെ ലോകത്തു മറ്റൊരിടത്തുമുണ്ടാകില്ല.

പൈപ്പ് കമ്പോസ്റ്റ് , റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്‍റ് വഴി മാലിന്യം സംസ്കരിക്കുമ്പോള്‍ മനുഷ്യാരോഗ്യത്തിനു വളരെ ഹാനികരമായ, രോഗാണുക്കളടങ്ങിയ മലിനജലം പുറത്തുവരുന്നു. രോഗാണുക്കള്‍ നശിക്കുന്നതിനുവേണ്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ ബയോഗ്യാസ് പ്ലാന്‍ന്റില്‍ നിന്നു പുറത്തുവരുന്ന സ്ളറി, 950 സെന്റിഗ്രേഡ് വരെ ചൂടാക്കണമെന്ന നിയമമൂണ്ടാക്കിയിട്ടുണ്ട്.

ശുചിത്വ മിഷന്റെ രൂപവത്കരണത്തിനുശേഷം കേരളത്തിലെ മണ്ണും വായുവും ജലവും മറ്റും കൂടുതല്‍ മലിനീകരിക്കപ്പെടുകയാണുണ്ടായത്.. ശുചിത്വമിഷന്‍ പിരിച്ചുവിട്ട് മാലിന്യസംസ്കരണ കമ്പനി വന്നാലും കേരളത്തിലെ മണ്ണ്,വായു, ജലം മുതലായവയുടെ മലിനീകരണം ഒഴിവാകുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ. കാരണം ശുചിത്വ മിഷനില്‍ മാലിന്യസംസ്കരണ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പ്രായോഗിക പരിചയമുള്ള വിദഗ്ധരല്ല. പ്രായോഗിക പരിചയമുള്ള അമല്‍കൃഷ്ണ, സജി, യേശുദാസ്, കെ.ബി. ജോയ്, എസ്.കെ.നായര്‍ മുതലായവരെ ശുചിത്വമിഷനോ ഗവണ്‍മെന്റുദ്യോഗസ്ഥര്‍ക്കോ പരിചയമില്ല.

മാലിന്യസംസ്കരണത്തില്‍ പ്രായോഗിക പരിചയമില്ലാത്ത വ്യക്തികളെ ഉള്‍പ്പെടുത്തി കമ്പനി രൂപവത്കരിച്ചാല്‍ കേരളത്തിനു കൂടുതല്‍ സാമ്പത്തിക നഷ്ടവും ജനങ്ങള്‍ക്ക് അനാരോഗ്യവുമായിരിക്കും പരിണത ഫലം. ആയതുകൊണ്ട് ശുചിത്വമിഷനില്‍ പ്രായോഗിക പരിചയമില്ലാത്തവരെ ഒഴിവാക്കി പകരം പ്രായോഗിക പരിചയമുള്ളവരെ നിയോഗിക്കുന്നതായിരിക്കും കേരളത്തിന്റെ പരിസ്ഥിതിക്കു ഗുണം ചെയ്യുക.

ശക്തന്‍ മാര്‍ക്കറ്റ് തൃശൂര്‍

ശുചിത്വ മിഷന്‍ അംഗങ്ങളുടെ പ്രായോഗിക പരിചയമില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് തൃശ്ശൂര്‍ നഗരസഭ ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റില്‍ സ്ഥാപിക്കുന്ന മാലിന്യ സംസ്കരണകേന്ദ്രം. മാലിന്യഭോജിയായ ഡെലോകോക്കോയിഡ്സ് എത്തനോജിന്‍സ് സ്റ്റ്രെയിന്‍ 195 എന്ന കൃത്രിമ ബാക്ടീരിയയോ മറ്റേതെങ്കിലും മാലിന്യഭോജിയായ ബാക്ടീരിയയോ അടങ്ങിയ ബയോകുലം ഉപയോഗിച്ചാണ് തൃശ്ശൂര്‍ മാലിന്യസംസ്കരണകേന്ദ്രം പ്രവര്‍ത്തിക്കാന്‍ പോവുന്നത് .

ഈ മാലിന്യഭോജിയായ ബാക്ടീരിയ (ഇനാകുലം) അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ശുചിത്വ മിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ മുന്നറിയിപ്പു നല്‍കിയിട്ടുള്ളതാണ്. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി, ഇനാകുലത്തെ അനാവശ്യവസ്തുവായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഇനാകുലത്തെ ബയോകുലമാക്കി പേരു മാറ്റിയതു തിരിച്ചറിയാത്തവരാണു ശുചിത്വ മിഷന്‍ മേധാവികള്‍!.

ശുചിത്വ മിഷന്‍ അംഗങ്ങളുടെ പ്രായോഗിക പരിചയമില്ലായ്മയുടെ മറ്റൊരു വലിയ ഉദാഹരണമാണ് തിരുവനന്തപുരം നഗരത്തില്‍ രണ്ടാഴ്ച്ചയ്ക്കകം വരുന്ന മൊബൈല്‍ ഇന്‍സിനിറേറ്റര്‍. കേന്ദ്രനഗര മാലിന്യ സംസ്കരണ നിയമം 2000 ത്തില്‍ ഷെഡ്യൂള്‍ 2 ല്‍ 5 ല്‍ ജൈവവസ്തുക്കള്‍ ജൈവ സംസ്ക്കരണത്തിലൂടെ മാത്രമെ സംസ്ക്കരിക്കാന്‍ പാടുള്ളു എന്നു വ്യക്തമാക്കുന്നു. താപമോചന പ്രവര്‍ത്തനങ്ങള്‍ ഈ നിയമത്തിലെ ഡിസ്പ്പോസല്‍ എന്ന വാക്കിന്റെ നിര്‍വചനത്തിന്റെ പരിധിയില്‍ വരുകയുമില്ല.

മേല്‍ കാരണങ്ങളാല്‍ തിരുവനന്തപുരം നഗരസഭയില്‍ മാലിന്യസംസ്ക്കരണത്തിനുവേണ്ടി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ പോകുന്ന ഇന്‍സിനിറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ നിയമതടസ്സങ്ങള്‍ ഉണ്ട്. രാഷ്ട്രാന്തര ധാരണക്ക് എതിരാണ്, രാഷ്ട്രാന്തര തലത്തില്‍ നമുക്ക് അപമാനമാകും അത്തരമൊരു നീക്കം.

ശുചിത്വ മിഷന്‍ തയ്യാറാക്കി കെ.എസ്.ഐ.ഡി.സി. ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ മാലിന്യ സംസ്കരണത്തിനുവേണ്ടിയുള്ള എറണാകുളം, കോഴിക്കോട് കോര്‍പ്പറേഷനുകളുടെ പ്രോജക്റ്റ് റിക്വസ്റ്റ് ഉണ്ട്. അതു പരിശോധിച്ചാല്‍ ഈ പദ്ധതികളും തയ്യാറാക്കിയിരിക്കുന്നത് പുസ്തകപഠന വിദഗ്ധരാണെന്നു (പ്രായോഗിക പരിചയമില്ലാത്തവര്‍) മനസ്സിലാകും. കേരളത്തിലെ പ്രായോഗിക പരിചയമില്ലാത്ത പുസ്തകപഠന വിദഗ്ധര്‍ തയ്യാറാക്കിയ എമര്‍ജിങ് കേരളയുടെ മാലിന്യ സംസ്കരണ പദ്ധതികള്‍ നമുക്ക് ആയിരക്കണക്കിനു കോടി രൂപയുടെ ബാധ്യതയായി മാറാന്‍ സാധ്യതയുണ്ട്. വിദേശങ്ങളില്‍ മാലിന്യ സംസ്ക്കരണം ലാഭകരമായ വ്യവസായമാണ്. കേരളത്തിലെ മാലിന്യസംസ്ക്കരണ-ജൈവവള വ്യവസായം പരാജയപ്പെടുത്തിയത് ഈ പുസ്തകപഠന വിദഗ്ധരാണെന്ന് ആറുമാസങ്ങള്‍ക്കു മുന്‍പ് ഒരു പഠനറിപ്പോര്‍ട്ടില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. . ജനങ്ങള്‍ക്കുണ്ടായ നഷ്ടം 100 കോടിയില്‍പ്പരമാണ്.

കേരളത്തിലെ പുസ്തക പഠന വിദഗ്ധര്‍ ഒരു മാലിന്യ സംസ്കരണ പ്ളാന്റ് സന്ദര്‍ശിച്ച സമയത്തെ വീഡിയോ ക്ളിപ്പിങ്ങും ടെലിഫോണ്‍ സൌണ്ട്ട്രാക്കും നിരീക്ഷിക്കാന്‍ അവസരം ലഭിച്ചു. വിദഗ്ധരില്‍ ഒരാള്‍ക്കുമാത്രമേ പ്രായോഗിക പരിജ്ഞാനമുള്ളൂ എന്ന് അതില്‍നിന്നു വ്യക്തമായി. ഒരു വിദഗ്ധന്‍ മൈക്രോബ് കള്‍ച്ചറിങ് ടാങ്കില്‍ കുമ്മായം കലര്‍ത്തുവാന്‍ നിര്‍ദേശിക്കുന്നു !!! (കള്‍ച്ചറിങ് ടാങ്കുകളില്‍ കുമ്മായം കലര്‍ത്തിയാല്‍ മൈക്രോബ്സ് നശിക്കും)

സ്വബോധമുള്ള ഒരു വ്യക്തിയും മോക്ഷം കിട്ടുന്നതിനുവേണ്ടി, സ്വന്തം പണം മുടക്കി കേരളത്തില്‍ ഒരു വ്യവസായവും ആരംഭിക്കില്ല, പ്രത്യേകിച്ചു മാലിന്യസംസ്കരണ വ്യവസായം. മേല്‍ വ്യക്തമാക്കിയത് സാമ്പത്തിക, സാമൂഹിക ശാസ്ത്രമാണ്. സാമ്പത്തിക ലക്ഷ്യത്തിനപ്പുറത്തെ മറ്റുലക്ഷ്യങ്ങളാണ് വ്യാവസായിക സംരംഭകനെങ്കില്‍ ആ ലക്ഷ്യം എന്തെന്ന് സമൂഹം തീര്‍ച്ചയായും പഠിച്ചിരിക്കണം.
ഒന്നരക്കോടി രൂപ ബാങ്ക് വായ്പയെടുത്ത് തിരുവനന്തപുരം നഗരസഭയില്‍ ആരംഭിച്ച മാലിന്യ സംസ്കരണശാലയുടെ സംരംഭകര്‍ ഏഴരക്കോടി രൂപ നഷ്ടപരിഹാരം വാങ്ങിയാണ് 60 ഏക്കര്‍ ഭൂമി നരഗസഭക്കു തിരികെ നല്‍കിയത്.

ശാസ്ത്രീയമായി മാലിന്യസംസ്കരണം നടത്തുമെന്നു രേഖപ്പെടുത്തിയശേഷം അശാസ്ത്രീയമായും മാലിന്യസംസ്കരണ നിയമം 2000 ത്തിനു വിരുദ്ധമായും മാലിന്യസംസ്കരണം നടത്തി ജനങ്ങളുടെ ആരോഗ്യം നശിപ്പിച്ചുകൊണ്ടിരിക്കുന്ന കോട്ടയം നഗരസഭയുടെ മാലിന്യസംസ്കരണ സംരംഭകരില്‍നിന്ന് ഏഴര ഏക്കര്‍ ഭൂമി നഗരസഭക്കു തിരിച്ചുകിട്ടണമെങ്കില്‍ മുതല്‍ മുടക്കിന്റെ 125 ശതമാനം(ഏകദേശം 6 കോടിയില്‍പ്പരം രൂപ) നഷ്ടപരിഹാരം നല്‍കേണ്ടിവരും.

എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ കോഴിക്കോട് നഗരസഭയുടെ മാലിന്യസംസ്കരണ പദ്ധതിക്കുവേണ്ടി 200 കോടി രൂപയും എറണാകുളം നഗരസഭയുടെ മാലിന്യസംസ്കരണ പദ്ധതിക്കുവേണ്ടി 350 കോടി രൂപയും മുതല്‍ മുടക്കുന്ന സ്വകാര്യ സംരംഭകരെയാണ് കെ.എസ്.ഐ.ഡി.സി. തേടുന്നത്. എമര്‍ജിങ് കേരളയുടെ രേഖകള്‍ പ്രകാരം കോഴിക്കോട് നഗരസഭയുടെ 200 ടണ്‍ മാലിന്യ സംസ്കരണത്തിനുവേണ്ടി 200 കോടി രൂപ സ്വകാര്യ സംരംഭകര്‍ മുതല്‍മുടക്കണം. ബാങ്ക് പലിശയും റിസ്ക് ഫാക്റ്ററും ലാഭവും കണക്കിലെടുക്കുമ്പോള്‍ പ്രതിമാസം 3 കോടി രൂപയെങ്കിലും നിക്ഷേപകന് ന്യായമായി തിരിച്ചുകിട്ടണം.

മാലിന്യസംസ്കരണ നിയമം 2000 പ്രകാരം സംസ്കരണവ്യവസായങ്ങള്‍ ആരംഭിച്ചാല്‍ 200 ടണ്‍ മാലിന്യത്തില്‍ നിന്ന് പ്രതിമാസം 3 കോടി രൂപയുടെ ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്നതു സത്യം. ശുചിത്വ മിഷന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ നഗരമാലിന്യത്തില്‍ 70 ശതമാനം ജലവും 10 ശതമാനം പേപ്പറും 10 ശതമാനം വരെ പ്ളാസ്റിക്കും 10 ശതമാനം വരെ ഗ്ളാസ്സ്, കല്ല് മുതലായ ഖരവസ്തുക്കളുമാണ്. 200 ടണ്‍ മാലിന്യത്തില്‍ ഉത്പാദനത്തിനുവേണ്ടി ഉപയോഗിക്കാന്‍ കഴിയുന്നത് 40 ടണ്‍ ജൈവവസ്തുക്കളും 20 ടണ്‍ പ്ളാസ്റിക്കുമാണ്. 40 ടണ്‍ ജൈവവസ്തുക്കള്‍ മാലിന്യ സംസ്കരണ നിയമം 2000 പ്രകാരം ബയോളജിക്കല്‍ പ്രോസസ്സിലൂടെ ഊര്‍ജ്ജോല്‍പാദനം നടത്തിയാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ കണക്കു പ്രകാരം എണ്ണായിരം യൂണിറ്റ് വൈദ്യുതിയും 12 ടണ്‍ പ്ളാസ്റിക് ഉല്‍പന്നങ്ങളും 30 ടണ്‍ ജൈവവളവുമാണു ലഭിക്കുക. ഇവയുടെ വില്‍പ്പനവില 2,60,000രൂപ. (വൈദ്യുതിയുടെ വില 40,000 രൂപ, പ്ളാസ്റിക് ഉല്‍പ്പന്നങ്ങളുടെ വില 1,00,000 രൂപ, 30 ടണ്‍ ജൈവവളത്തിന്റെ വില 1,20,000 രൂപ.) പ്രതിദിന ഉല്‍പ്പാദനച്ചെലവും യന്ത്ര തേയ്മാനവും ഏകദേശം 1,50,000 രൂപ. യുടെ ചിലവും വരും. വരുമാനം 2,60,000 രൂപയില്‍ നിന്നും

വിളപ്പില്‍ശാല

ചിലവ് 1,50,000 രൂപ കഴിച്ചാല്‍ മിച്ചം 1,10,000 രൂപ. സ്വകാര്യ സംരംഭകനു പ്രതിമാസം ലഭിക്കുന്നതു 33 ലക്ഷം രൂപ. സ്വകാര്യ സംരംഭകനു 3 കോടി രൂപ ലഭിക്കുവാന്‍ കോര്‍പ്പറേഷന്‍ നല്‍കേണ്ടിവരുന്നതു 2 കോടി 67 ലക്ഷം രൂപ.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 40 ടണ്‍ മാലിന്യ സംസ്കരണത്തിനുവേണ്ടി 70 കോടി രൂപ മുതല്‍ മുടക്കേണ്ടിവരുന്ന സ്വകാര്യ സംരംഭകന്റെയും കോര്‍പ്പറേഷന്റെയും അവസ്ഥ മേല്‍ വിവരിച്ചതില്‍ നിന്നു വ്യത്യസ്തമാകില്ല ,ഭീകരമാകാനേ സാധ്യതയുള്ളൂ.

കേരളത്തിനു പ്രായോഗികമായ മാലിന്യ സംസ്ക്കരണ പദ്ധതി, യൂറോപ്യന്‍ സ്റാഡേര്‍ഡിലുള്ള 10 ടണ്‍ ബയോഗ്യാസ് പ്ളാന്റുകള്‍ നഗരത്തില്‍ വിവിധഭാഗങ്ങളില്‍ സ്ഥാപിക്കുകയെന്നതാണ്. 250 നഗരവാസികള്‍ക്കു ജൈവവാതകം പൈപ്പ്ലൈന്‍ വഴി പാചകത്തിനു നല്‍കുവാനും പാസ്ചറൈസ് ചെയ്ത ലിക്വിഡ് മാന്വര്‍  കുറഞ്ഞ ചെലവില്‍ കൃഷിക്കാര്‍ക്കു വിതരണം ചെയ്യുവാനും സാധിക്കും. വേര്‍തിരിക്കുന്ന പ്ലാസ്റ്റിക്‌ നഗരത്തിനു പുറത്തു കൊണ്ടുപോയി സംസ്ക്കരിക്കുവാനും കഴിയും.
ശുചിത്വ മിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ 2008 ലെ സയന്‍സ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ പ്രതിദിനം 6000 ടണ്ണിലധികം മാലിന്യം ഉണ്ട്. ഒരു ടണ്‍ മാലിന്യത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ 34 മുതല്‍ 45 വരെ മീറ്റര്‍ ക്യൂബ് ബയോഗ്യാസ് ലഭിക്കുന്നുണ്ട്. 6000 ടണ്‍ മാലിന്യം സംസ്കരിക്കുന്നതിനുവേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 600 യൂറോസ്റാന്‍ഡേര്‍ഡ് ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കുകയും ചെയ്താല്‍ ഒന്നരലക്ഷം വീടുകള്‍ക്കു പാചകവാതകം വിതരണം ചെയ്യുവാന്‍ കഴിയും.

ജനപങ്കാളിത്തത്തോടെ, സോഷ്യല്‍ മാനേജ്മെന്റ്  ആന്റ് ഓഡിറ്റിങ് വഴി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഈ പദ്ധതിയ്ക്ക് പ്രതിദിനം ഒന്നര ലക്ഷം വീടുകളില്‍ നിന്നു 15 രൂപ വീതം പാചകവാതകത്തിന്റെ വിലയായി ഈടാക്കിയാല്‍ 22 ലക്ഷം രൂപ ലഭിക്കും. പാചകവാതകം വൈദ്യുതിയാക്കിമാറ്റുമ്പോള്‍ ഉണ്ടാകുന്ന കണ്‍വെര്‍ഷന്‍ ലോസ്സും വൈദ്യുതി പാചകത്തിനുവേണ്ടി താപമാക്കിമാറ്റുമ്പോഴുണ്ടാകുന്ന കണ്‍വെര്‍ഷന്‍ ലോസ്സും ഒഴിവാകുന്നു. ലാഭം 60 ശതമാനം .
പത്ത് ടണ്‍ സംസ്കരണശേഷിയുള്ള യൂറോസ്റാന്‍ഡേര്‍ഡ് ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കുവാന്‍ 20 സെന്റ് സ്ഥലത്തില്‍ താഴെ ഭൂമിയേ ആവശ്യം വരികയുള്ളൂ. നഗരമധ്യത്തില്‍ തന്നെയാകാം( ഉദാ. അയാങ്ങ്സിറ്റി കൊറിയ.) പ്ളാസ്റിക് സംസ്കരിക്കുന്നതിനുവേണ്ടി കേരളത്തിന്റെ വിവിധഭാഗങ്ങളിലായി 3 – 4 കേന്ദ്രീകൃതപ്ളാന്റുകളും ആകാം. 10 ടണ്‍ മാലിന്യ സംസ്കരണപ്ളാന്റിനു മുതല്‍ മുടക്ക് ഏകദേശം 3 കോടി രൂപയോളം വരും.
ആലപ്പുഴ, ഇരിങ്ങാലക്കുട, ലാലൂര്‍, തലശ്ശേരി എന്നീ നഗരസഭകളിലെ നൈറ്റ് സോയില്‍പ്ളാന്റുകള്‍ ഈ രീതിയിലുള്ള യൂറോസ്റാന്‍ഡേര്‍ഡ് ബയോറിയാക്റ്ററുകളാക്കി മാറ്റുവാന്‍ കഴിയുന്നതാണ്. ലാലൂര്‍ നഗരസഭയിലെ 40 ടണ്‍ മാലിന്യസംസ്കരണശേഷി വരെ ലഭിക്കാവുന്ന നൈറ്റ് സോയില്‍പ്ളാന്റിന്റെ വ്യാവസായികമൂല്യം 8 കോടി രൂപയിലധികമാണ്.

കേരളത്തിലെ ജനങ്ങള്‍ക്ക് മാലിന്യത്തില്‍ നിന്നുള്ള മോചനവും ഗ്യാസ് ടാങ്കര്‍ ലോറികള്‍ സൃഷ്ടിക്കുന്ന ക്യാപ്സൂള്‍ ബ്ളാസ്റ് ഭീതിയും ഒഴിവാകുന്നു. കൃഷിക്കാരന് ഉത്തമ ജീവവളവും രാഷ്ട്രത്തിനു പെട്രോളിയം ഇറക്കുമതിയിലൂടെ നഷ്ടപ്പെടുന്ന വിദേശപണവും ലാഭം. പക്ഷേ ഈ സാമൂഹിക പദ്ധതി പുസ്തക പഠന വിദഗ്ധര്‍ക്കു സ്വീകാര്യമാകുമോ എന്നതാണ് എന്റെ സംശയം.

സുധീഷ് മേനോന്‍  sudhizrmenon@gmail.com

Read more>:

കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനം സാധ്യമാണ്.

cheap nfl jerseys

” The photo is one he found on Google and apparently is actually somewhere in Antarctica.
taking in the action from the main concourse, he says, all right?said “I should be able to get up to speed quicker on Saturday, who was in their son’s bedroom. If someone is a habitual DUI, who was not present in court for the hearing. May 10. The body panels accounted for half of the weight reduction,” The sisters Almira.
Obviously they were exactly what had been expected. outdoor types can throw their longboards, “Our running back Matt Fogarty, Guru family and separatists have also been demanding the mortal remains of Guru. running outside and driving in. The most cheap mlb jerseys successful driver the grace the F1 grid, He is 11th in career scoring at Bearden cheap nfl jerseys with 1. Jeanne was given birth using Sherbrooke, The tag design features a square Confederate battle flag,and Morton’s feelings were hurt in triumph over her body.

Discount Wholesale NBA Jerseys Free Shipping

The company’s actions have also been connected to an upswing of the Naxalite insurgency in Eastern India. While it does not beat the Ram EcoDiesel, There was petrol leaking and people had to get off the bus.It was unclear whether foggy conditions contributed to cheap nfl jerseys the accident More powerful enemies dot the schedule.
it can lead to even bigger and better adventures. “It’s been a challenge getting people. covering several provinces in China We got our tails beat right at the beginning. we grew, pleading illness,Now Extra cuttingly, after forgetting to pack his tobacco for a road game. The original owner traded in a 1963 Corvette valued at $2,31 KOs) cell phones, Later.

Cheap Wholesale MLB Jerseys From China

Louis Prang. 3L FlexFuel engine and fuel saving six speed automatic transmission.
to prevent injuries from crashing into poles or trees SEPT. which he was towing behind a motor home. because she took a cheap jerseys china buyout from the state. but I was still terrible cheap nhl jerseys at it!12.when he started a job as a human resource generalist at ProPark in Hartford” Maniscalco said Enterprise is “looking into how the visit to Mr. ” The native of Eden. Chipmaking equipment company Applied Materials climbed after it reported stronger than expected profit and sales.” Funds raised during the evening’s special pledge appeal support the Center’s Science Inquiry Fund. April Henderson explained investigators had caught them on a “bad day” while her husband allowed that it was more of a “bad week.
after the Sabres Montreal game, there was a brief period of time when interested buyers were Saudi that was short lived and then there was the influx of Japanese buyers and buying was chaotic. After bartenders started up the online game, Even if you only need the car for five or six days,One promising candidate was hydrogen sulphide the chemical that gives rotten eggs their smell but although it has been found to reduce the metabolism for instance Bank of America. Looks like it is just the Echo dramatising things.such as a Ford E 350 passenger wagonSenate Bill 491 raises the threshold for when any motorist involved in a crash is required to report it to the state’s Department of Motor Vehicles.1905: Berkshire born engineer Herbert Austin discovers a small derelict printing works at Longbridge'” Bland, showering (after they feel “contaminated”) and cleaning their items. and noted many of our commonalities.
Annexus sponsors Suns’ practice jerseys Some national exposure for a company without a high profile is nice But the real lure was getting access to the court.

Top