ജാതി വിവേചനത്തിന്റെ പുതിയ കാലം

സി.എസ്. മുരളി

“ദളിത്‌ അധ്യാപികയായ ബിന്ദു വാസുദേവിന് നേരെ നടന്ന ജാതീയ അതിക്രമങ്ങളെയും സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരില്‍ നിന്ന്  നേരിട്ട മോറല്‍ പോലിസിംഗ് നടപടികളെയും കുറിച്ച്”

 

റണാകുളത്ത് വൈപ്പിനില്‍ ഗസറ്റഡ് റാങ്കില്‍പ്പെട്ട അധ്യാപികയും പട്ടികജാതിക്കാരിയുമായ ബിന്ദു വാസുദേവ് ജാതീയമായ അവഹേളനത്തിന് വിധേയമായി എന്നത് ഒരു പക്ഷെ ദളിത് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഒരു ഞെട്ടിക്കുന്ന വാര്‍ത്തയല്ല. ഇതൊരു ഒറ്റപ്പെട്ട സംഭവവുമല്ല. കുറഞ്ഞും കൂടിയും ജാതീയമായ വിവേചനം കേരളത്തിന്റെ പല മേഖലകളിലും നവോത്ഥാന, വിപ്ളവ, പുരോഗമന ഇളക്കിമറിക്കലുകള്‍ക്ക് ശേഷവും നിലനില്‍ക്കുന്നു എന്നതാണ് ദളിതന്റെ അനുഭവം. അയിത്തം പോലുള്ള സാമൂഹ്യ അനീതികള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടുകയും ഒരുവലിയവിഭാഗം ജനസഞ്ചയത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നിസ്തുലമായ പങ്കുവഹിക്കുകയും ചെയ്ത സഹോദരന്‍ അയ്യപ്പന്റേയും, പിന്നോക്കജാതിക്കാരനായ ഈഴവന്റെ കുളത്തില്‍ നിന്നും കുടിവെള്ളം ശേഖരിക്കാന്‍ ആവശ്യമായ അവകാശം ദളിതന് ലഭിക്കുന്നതിന് വേണ്ടി പോരാടിയ സ്വാമി ആനന്ദതീര്‍ത്ഥന്റേയും ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന വൈപ്പിനില്‍ 2011-ല്‍ എഴുത്തുകാരി കൂടിയായ ഒരു പട്ടികജാതി ടീച്ചര്‍ക്ക് അസഹനീയവും ക്രൂരവുമായ ജാതീയ വിവേചനം നേരിടേണ്ടി വന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു സംഗതിയാണ്. ഒരുപക്ഷേ നമ്മുടെ ഗരിമകള്‍ക്കും മേനിപറച്ചിലുകള്‍ക്കും പിന്നില്‍ പഴയ അവസ്ഥയില്‍ തന്നെ തുടരുന്ന വരേണ്യമായ സവര്‍ണ്ണ രാഷ്ട്രീയ പരിസരം മറനീക്കി പുറത്തുവരുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലൂടെയാണ്.
എളങ്കുന്നപ്പുഴയിലെ വീരശൂരപരാക്രമികള്‍
കഴിഞ്ഞ ആറ് വര്‍ഷമായി പി.ടി.എ പ്രസിഡന്റ് സ്ഥാനം കുത്തകയാക്കി വെച്ചിരിക്കുന്ന വൈപ്പിന്‍കരയിലെ നാടക ചലച്ചിത്രകലാകാരന്മാരുടെ സംഘടനയായ VAVA യുടെ എളങ്കുന്നപ്പുഴ പഞ്ചായത്ത് സെക്രട്ടറിയും അറിയപ്പെടുന്ന ‘ഗായക’നും കൂടിയായ കെ.എസ്. വിശ്വനാഥ് ഒരു വലിയ ക്രിമിനല്‍ സംഘത്തിന് ചെല്ലുംചെലവും കൊടുത്ത് വളര്‍ത്തിയാണ് ദളിതനെതിരെ ആയുധമെടുപ്പിക്കുന്നത്. ഇടതുപക്ഷ സാംസ്ക്കാരിക പ്രവര്‍ത്തനം മൂലധനമാക്കി പ്രാദേശികമായി നിലനിന്നുപോകുന്ന ഇദ്ദേഹം സി.പി.എം ന്റെ പിണറായി വിഭാഗത്തെ പ്രതിനിധീകരിക്കുന്നു.
ഭൂരിഭാഗം പട്ടികജാതി -വര്‍ഗ്ഗ, പിന്നോക്ക വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എളങ്കുന്നപ്പുഴ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ഇതിനു മുമ്പും പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജാതീയമായ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. ദളിതന്റെ രാഷ്ട്രീയ ഭൂപടത്തില്‍ സവിശേഷ നിറത്തിലും പ്രാധാന്യത്തിലും തന്നെ ഈ സകൂളിന്റെ പേര് രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. അഞ്ചോളം പട്ടികജാതി അധ്യാപകരെ ഇവിടുത്തെ വീരശൂരപരാക്രമികള്‍ മാനസികമായും ശാരീരികമായും തളര്‍ത്തി ഇവിടെ നിന്ന് ഓടിച്ചുവിട്ടിട്ടുണ്ട്. ഏതാണ്ട് അഞ്ചോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് അനൌദ്യോഗികമായി ഈ സ്കൂളില്‍ പട്ടികജാതി അധ്യാപകര്‍ക്ക് വേറെ സ്റാഫ് റൂം തന്നെ നിലവിലുണ്ടായിരുന്നു. പ്രാദേശികമായി നിലനില്‍ക്കുന്ന ജാതീയവിവേചനം സ്കൂളിലേക്കും കടന്നു കയറുകയും അധ്യാപകരെ ആക്രമിക്കുകയും ചെയ്യുന്നതാണ് മുന്നനുഭവം.
ഞാറക്കല്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും പിന്നീട് എം.പി. ആവുകയും ചെയ്ത കോണ്‍ഗ്രസ്സ് എസ്സിലെ കെ. കെ. മാധവന്‍ മാസ്റര്‍ 1960ന്റെ രണ്ടാം പകുതിയില്‍ എളങ്കുന്നപ്പുഴയിലെ ഹയര്‍സെക്കന്‍ണ്ടറി സ്കൂളില്‍ അധ്യാപകനായിരുന്ന സമയത്ത് അനുഭവിച്ച ജാതീയമായ വിവേചനം ഏറെ മനോവേദനയോടെ പിന്നീട് പലസന്ദര്‍ഭങ്ങളിലും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. ജോലി ചെയ്യുന്നതിനിടയില്‍ മാസ്റര്‍ പട്ടികജാതിക്കാരനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഭക്ഷണം കഴിഞ്ഞ് ക്ളാസ്സിലെത്തിയ മാസ്ററെ കാത്തിരുന്നത് മേശപ്പുറത്തെ തൂമ്പയായിരുന്നു. മേശപ്പുറത്ത് തൂമ്പവെച്ച് മാധവന്‍മാസ്ററെ സ്വീകരിക്കുകയും ഒരു പട്ടികജാതിക്കാരന്‍ കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാള്‍ നല്ലത് കിളയ്ക്കാന്‍ പോകുന്നതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഒരു ചരിത്രം എളങ്കുന്നപ്പുഴ ഹയര്‍സെക്കന്‍ണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കെ.കെ. മാധവന്‍മാസ്റര്‍ തന്റെ സപ്തതി സ്മരണികയില്‍ ഇത് വിശദമായി തന്നെ എഴുതിയിട്ടുണ്ട്.
ബിന്ദു ടീച്ചറിന്റെ വിഷയം
സ്കൂളിലെ യുവജനോത്സവവുമായി ബന്ധപ്പെട്ട് ഹൈസ്ക്കൂള്‍ വിഭാഗത്തിലെ നാല് കുട്ടികളെ അടിപിടിയെന്നാരോപിച്ച് ഈ സ്കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് നടന്ന ജനറല്‍ബോഡിയില്‍ നാല് കുട്ടികളില്‍ പട്ടികജാതിക്കാരനായ വടാത്തറ ബാബുവിന്റെ മകന്‍ കിരണ്‍ബാബുവിനെ മാത്രം സ്കൂളില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം പി.ടി.എ പ്രസിഡന്റ് കെ.എസ്. വിശ്വനാഥന്‍, ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുജാത, പ്രിന്‍സിപ്പാള്‍ ശ്രീമതി രമാ ശിവന്‍ എന്നിവര്‍ മുന്നോട്ട് വെയ്ക്കുകയും ബിന്ദു ടീച്ചര്‍ അതിനെ എതിര്‍ക്കുകയും ചെയ്തു. ഒരു വിദ്യാര്‍ത്ഥിയെ പുറത്താക്കുകയല്ല അവന്റെ മനോനിലയില്‍ മാറ്റം വരുത്തുകയാണ് വേണ്ടതെന്നും ഒരേകുറ്റം ചെയ്ത നാല് കുട്ടികളില്‍ പട്ടികജാതി കുട്ടിയെ മാത്രം പുറത്താക്കുന്നത് ഗുരുതരമായ കുറ്റകൃത്യവും ജാതീയ വിവേചനവുമാണെന്ന് ടീച്ചര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് മൂന്ന് കുട്ടികളെ രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങി തിരിച്ചെടുത്തപ്പോള്‍ പട്ടികജാതിക്കാരനായ കിരണ്‍ബാബു ‘ജന്മനാ ക്രിമിനല്‍’ ആയതുകൊണ്ട് അവനെ പുലയ സമുദായത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും നേരിട്ടെത്തി ജാമ്യ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ തിരിച്ചെടുക്കില്ലെന്ന് ഇവര്‍ വാശിപിടിച്ചു. തുടര്‍ന്ന് അഖില വൈപ്പിന്‍ പുലയ വംശോദ്ധാരണി സഭ ശാഖാ നമ്പര്‍ 48ന്റെ സെക്രട്ടറിയും പ്രസിഡന്റും ജാമ്യ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെ ഈ കുട്ടിക്ക് പ്രവേശനം നല്‍കിയില്ല. മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി ഒരാഴ്ച്ചയോളം കിരണ്‍ബാബുവിന് ക്ളാസ്സ് നഷ്ടപ്പെടുകയും ചെയ്തു. (ഈ സംഭവത്തില്‍ കിരണ്‍ബാബുവിന്റെ അച്ഛന്‍ വടാത്തറ ബാബു ആലുവ എസ്.പി ക്കും, ഡി.വൈ.എസ്.പി ക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. .
ദളിതനെ വിവേചന ബുദ്ധിയോടെ നോക്കിക്കാണുകയും വിവിധ രൂപത്തില്‍ ഉപദ്രവിക്കുകയും ചെയ്യുക എന്നത് അവകാശം പോലെ കരുതിയിരുന്നവര്‍ക്ക് കിരണ്‍ബാബുവിനെ സംരക്ഷിച്ച ബിന്ദു ടീച്ചറിന്റെ നിലപാടും ടീച്ചര്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ ജോലിക്കെത്തിയെന്നതും അവര്‍ക്കെതിരെ തിരിയാന്‍ കാരണമായി. പിന്നാലെ മറ്റൊരു സംഭവം കൂടി ഉണ്ടാകുകയും ചെയ്തു. കിരണ്‍ബാബുവിന്റെ പിരിച്ച് വിടല്‍ നടപടി ആലോചിക്കാന്‍ ജനറല്‍ ബോഡി കൂടിയ ദിവസം ഉച്ചയ്ക്ക് ശേഷം സ്കൂള്‍ അവധിയായിരുന്നതിനാല്‍ ബിന്ദു ടീച്ചറിന്റെ പ്ളസ്ടു ഹ്യുമാനിറ്റീസ് ക്ളാസ്സിലെ, രക്ഷകര്‍ത്താക്കളുടെ അനുവാദം വാങ്ങിയ ഏതാനും ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്കൂളിനടുത്തുള്ള സഹപാഠിയായ ഒരു കുട്ടിയുടെ വീട്ടില്‍ പോയി.  മടങ്ങിവരവെ പി.ടി.എ പ്രസിഡന്റ് കെ.എസ്. വിശ്വനാഥന്റെ ചില സുഹൃത്തുക്കള്‍ മദ്യപിച്ചെത്തി പെണ്‍കുട്ടികളെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി അസഭ്യങ്ങള്‍ പറഞ്ഞ് നാട്ടുകാരെ കൂട്ടി. കൂട്ടത്തില്‍ ഉണ്ടായിരുന്ന ആണ്‍കുട്ടികള്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ ആക്രമിക്കാന്‍ മുരുകന്‍, ഷൈജു, മധു, രൂപേഷ് തുടങ്ങിയ ഗുണ്ടാസംഘം തയ്യാറായി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സാമൂഹ്യവിരുദ്ധരില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുകയും ഒരു പോലീസുകാരന്റെ നമ്പര്‍ കുട്ടികള്‍ക്ക് നല്‍കി മടങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ രമാശിവന്‍ പറഞ്ഞതനുസരിച്ച് കുട്ടികളുമായും പോലീസുകാരുമായും ഫോണില്‍ ബിന്ദു ടീച്ചര്‍ സംസാരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കുട്ടികളുടെ ഭാഗത്ത് തെറ്റില്ലായിരുന്നെന്നും കൂട്ടത്തിലുണ്ടായിരുന്ന അഞ്ച് പെണ്‍കുട്ടികള്‍ മാനസികമായി ആകെ തളര്‍ന്ന അവസ്ഥയിലാണെന്നും പ്രിന്‍സിപ്പാളിനെ ബോധിപ്പിച്ചു. സ്കൂളിലെ കൌണ്‍സിലറെ കൊണ്ട് അവരെ കൌണ്‍സിലിങ്ങ് ചെയ്യിക്കണമെന്നും പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ അവരുടെ പേരുകള്‍ പുറത്ത് വരാത്തവിധം ആരോഗ്യകരമായി വിഷയം കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ പിറ്റേദിവസം രാവിലെ സ്കൂളിലെത്തിയ പി.ടി.എ പ്രസിഡന്റ് വിശ്വനാഥ് പ്രിന്‍സിപ്പാളിന്റെ മുന്നില്‍ വെച്ച് ബിന്ദു ടീച്ചറോട് കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ പെട്ട പെണ്‍കുട്ടികളെ മാത്രം വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. സംഭവത്തെപ്പറ്റി താന്‍ അന്വേഷിച്ചിരുന്നെന്നും കുട്ടികളോട് സംസാരിക്കുകയും ഉപദേശിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ നിന്നോട് ആരാണ് അന്വേഷിക്കാന്‍ പറഞ്ഞത് എന്ന് ചോദിച്ച് പൊട്ടിത്തെറിച്ച് മര്യാദയ്ക്ക് കുട്ടികളെ വിളിച്ചുകൊണ്ട് വരാന്‍ ആജ്ഞാപിച്ചു. എന്നാല്‍  ഈ വിധം ഇടപെടാന്‍ പി.ടി.എ പ്രസിഡന്റിന് അധികാരമില്ലെന്നും രക്ഷിതാക്കളെ അറിയിക്കാതെ ഇത്തരം സംഭവങ്ങള്‍ പാടില്ലെന്നും കുട്ടികളുടെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ അത് കൈകാര്യം ചെയ്യാന്‍ ‘സൌഹൃദക്ളബ്ബ്’ കൌണ്‍സിലര്‍ തുടങ്ങിയ സംവിധാനങ്ങള്‍ സ്കൂളിലുണ്ടെന്നും പ്രിന്‍സിപ്പാളിനെ ടീച്ചര്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ പി.ടി.എ പ്രസിഡന്റ് അലറി പ്രിന്‍സിപ്പാളിന് നേരെയും തിരിഞ്ഞു. പ്രിന്‍സിപ്പാള്‍ രമാശിവന്‍ നിശബ്ദയായിരുന്നപ്പോള്‍ അയാള്‍ ബിന്ദുടീച്ചറിന് നേരെ തിരിഞ്ഞ് നിനക്കൊക്കെ റിസര്‍വേഷനില്‍ കയറിയതിന്റ അഹങ്കാരമാണെന്ന് പറഞ്ഞു. തുടര്‍ന്ന് അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച ടീച്ചറോട് പ്രിന്‍സിപ്പാള്‍ രമാശിവന്‍ താന്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞപ്പോള്‍ ബിന്ദു ടീച്ചര്‍ അപമാനിതയായി ഇറങ്ങിപ്പോയി. അതിന്ശേഷം പ്രിന്‍സിപ്പാള്‍ ക്ളാസ്സിലെത്തി പെണ്‍കുട്ടികളെ  പേരുകള്‍ വിളിച്ച് ഇറക്കിക്കൊണ്ടുവന്ന് പി.ടി.എ പ്രസിഡന്റിന്റെ മുന്നില്‍ നിര്‍ത്തി കൊടുത്തു. ലൈംഗികതയുമായി ബന്ധപ്പെട്ട അയാളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കുട്ടികള്‍ വീണ്ടും വിചാരണ ചെയ്യപ്പെട്ടു. ഈ സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടികള്‍ ചില രക്ഷിതാക്കളുടെ സഹായത്തോടെ ഞാറക്കല്‍ പോലീസ് സ്റേഷനില്‍ പരാതി നല്‍കി. ‘പി.ടി.എ പ്രസിഡന്റ് വിശ്വനാഥ് തങ്ങളെ ലൈംഗിക ചുവയുള്ള നോട്ടം കൊണ്ടും ഒരു രക്ഷകര്‍ത്താവിന്റെ സ്ഥാനം മറന്ന് അശ്ളീലച്ചുവയുളള ചോദ്യംകൊണ്ടും കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നും അയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തികേസ്സെടുക്കണമെന്നും’ പരാതിയില്‍ കാണുന്നു. എന്നാല്‍ ഏറെ ഗൌരവതരമായ ഈ പരാതിയില്‍ ഞാറക്കല്‍ പോലീസ് മൊഴിയെടുത്തെങ്കിലും ഇതുവരെ കേസ്സ് ചാര്‍ജ്ജ് ചെയ്തിട്ടില്ല.
പുറത്ത് മോറല്‍ പോലീസിങ്ങിനും ക്രിമിനല്‍ കള്‍ച്ചറല്‍ പോലീസിങ്ങിനും വിധേയമായ പെണ്‍കുട്ടികളെ ആത്മധൈര്യം നല്‍കി തിരിച്ചുകൊണ്ടുവരുന്നതിനു പകരം പ്രിന്‍സിപ്പളിന്റെ ഒത്താശയോടെ സ്കൂളിനകത്ത് വീണ്ടും ഒരു പുരുഷന്റെ മോറല്‍ പോലീസിങ്ങിന് വിധേയമാക്കിയത് ഗുരുതരമായ കുറ്റകൃത്യവും ഗവണ്‍മെന്റ് തലത്തില്‍ അന്വേഷണം നടത്തി നടപടിയും സ്വീകരിക്കേണ്ടതുണ്ട്.
മറ്റൊരു ദിവസം സ്കൂളിലേക്ക് വരുകയായിരുന്ന സംഭവത്തില്‍പ്പെട്ട ഒരാണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വീണ്ടും പി.ടി.എ പ്രസിഡന്റ് വഴിയില്‍ തടഞ്ഞു നിര്‍ത്തി ആണ്‍കുട്ടിയെ അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ കുട്ടി അതിനെ പ്രതിരോധിച്ചു. തുടര്‍ന്ന് ക്ഷുഭിതനായി സ്കൂളിലെത്തിയ പ്രസിഡന്റ് പെണ്‍കുട്ടികളുടെ മാത്രം രക്ഷിതാക്കളെ വിളിച്ചു വരുത്തി അസത്യം നിറഞ്ഞ കഥകള്‍ പറഞ്ഞുകൊടുത്ത് തെറ്റിദ്ധരിപ്പിപ്പിച്ചു. ചില രക്ഷിതാക്കള്‍ സ്ക്കൂളിനുള്ളില്‍ വച്ചുതന്നെ കുട്ടികളെ അടിക്കുന്നതിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചു. തുടര്‍ന്ന് ഇരകളായ ചില കുട്ടികള്‍ പ്രസിഡന്റിന്റെ ദുഷ്പ്രചാരണങ്ങളില്‍ നിന്നും ക്ളാസ്സ് ടീച്ചര്‍ എന്ന നിലയില്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയപ്പോള്‍ (ആദ്യം പ്രിന്‍സിപ്പാളിന് നല്‍കുകയും അത് വാങ്ങാതിരിക്കുകയും ചെയ്തപ്പോള്‍) വീണ്ടും ടീച്ചര്‍ വിഷയത്തില്‍ ഇടപെട്ടു. ഇരകളായ കുട്ടികളുടെ രക്ഷിതാക്കളെ സമാധാനപ്പെടുത്തി ശരിയായ വിവരങ്ങള്‍ ധരിപ്പിക്കുകയും പ്രസിഡന്റിന്റെ അനാവശ്യ ഇടപെടലും പ്രിന്‍സിപ്പാളിന്റെ നിഷ്ക്രിയത്വവും ചൂണ്ടിക്കാട്ടിയപ്പോള്‍ കുപിതനായ പ്രസിഡന്റ് താന്‍ 6 വര്‍ഷമായി ഈ സ്ക്കൂളിന്റെ പി.ടി.എ പ്രസിഡന്റാണെന്നും സ്ക്കൂളിന്റെ സല്‍പ്പേര് നിന്നെപ്പോലേയുള്ള കുറേ പുലയരുടെ മക്കള്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. അതിനെ എതിര്‍ത്ത ടീച്ചറെ ജാതീയമായി അപമാനിക്കുകയും സ്ക്കൂളില്‍ നിന്ന് ഇറങ്ങിപോകാന്‍ ആജ്ഞാപിക്കുകയും ചെയ്തു. പൊതുജനമധ്യത്തില്‍ അപമാനിതയായായ ടീച്ചര്‍, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഇറങ്ങിപോകേണ്ട കാര്യമില്ലെന്നും തന്റെ മേലധികാരിയോടും, കുട്ടികളോടും, രക്ഷിതാക്കളോടും സംസാരിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും പ്രസിഡന്റ് ഈ കാര്യത്തില്‍ ഇടപെടേണ്ടെന്നും വ്യക്തമാക്കി. നിന്നെ ഇവിടെ നിന്ന് ഇറക്കിവിടാന്‍ പറ്റുമോ എന്ന് നോക്കട്ടെയെന്നു പറഞ്ഞ് ആരെയൊക്കേയോ ഫോണില്‍ വിളിച്ചു. നിമിഷങ്ങള്‍ക്കകം 4 ബൈക്കുകളിലായി എത്തിയ ആറുപേര്‍ സ്ക്കൂള്‍വളപ്പില്‍ വച്ച് ടീച്ചറെ ആക്രമിക്കുകയും അസഭ്യം പറയുകയും, ലൈംഗീകമായി അധിക്ഷേപിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംഘത്തിലുണ്ടായിരുന്നത് പുക്കാട് ഷൈജു, മുരുകേശ് എന്ന മുരുകന്‍, രൂപേഷ്, മധു തുടങ്ങിയവരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു.  ഈ സംഘം പിന്നീട് മോഷണം, കൊലപാതക ശ്രമം തുടങ്ങിയ  കേസില്‍ പ്രതികളാകുകയും മുരുകന്‍ ഒളിവില്‍പോകുകയും സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ റിമാന്‍ഡിലാകുകയും ചെയ്തു. (കൂടാതെ നിരവധി കേസുകളില്‍ മുമ്പും ഇവര്‍ പ്രതികളായിരുന്നിട്ടുണ്ടെന്നും, മോഷണം, ഗുണ്ടാ ആക്രമണം, സ്ത്രീപീഡനം, കൊലപാതകം അടക്കമുള്ള കേസുകളില്‍ മുരുകന്‍ പ്രതിയാണെന്നുമാണ് ഞാറക്കല്‍ പോലീസ്സ്റേഷനില്‍ നിന്ന്  ലഭിച്ച വിവരം.
സംഭവ ദിവസം തന്നെ ബിന്ദുടീച്ചര്‍ നല്‍കിയ പരാതിയില്‍ മൊഴി എടുക്കുവാന്‍ ഞാറക്കല്‍ പോലീസ്സ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി. നാല് വയസുള്ള കുട്ടിയുമായി ചെന്ന ടീച്ചറെ ഏറെനേരം വെറുതെ പോലീസ്സ്റേഷനില്‍ ഇരുത്തിയ ശേഷം സബ് ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനു, (ഇപ്പോള്‍ ഇദ്ദേഹം നെടുമ്പാശ്ശേരി പോലീസ്സ്റേഷനിലാണ്്). ഇ.ക. കെ.എം. സജീവന്‍ എന്നിവര്‍ ടീച്ചറുടെ പരാതികേട്ടശേഷം മോഹനന്‍ എന്ന പോലീസുകാരനെ മൊഴിയെടുക്കാന്‍ ഏല്‍പ്പിച്ചു. പക്ഷേ ടീച്ചര്‍ പറയുന്നതൊന്നും മൊഴിയില്‍ രേഖപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. അസഭ്യം പറഞ്ഞതും ജാതിപറഞ്ഞതും ഒന്നും അതേപടി മൊഴിയില്‍ രേഖപ്പെടുത്താന്‍ പറ്റില്ലെന്നും  ടീച്ചറെ ധരിപ്പിച്ചു. ജാതിവിളിച്ച് ആക്ഷേപിച്ച വിവരവും അസഭ്യങ്ങളും ഉള്‍പ്പെടുത്താതെ ഒരു മൊഴി തയ്യാറാക്കി പട്ടികജാതി അതിക്രമം തടയല്‍ വകുപ്പും കാര്യനിര്‍വ്വഹണത്തിന് തടസ്സം നിന്ന വകുപ്പും ഉണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ചു. എന്നിട്ടും മൊഴിയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ടീച്ചറോട് ഇത് സ്ക്കൂളല്ല പോലീസ്സ്റേഷനാണെന്ന് മൊഴിയില്‍ ഒപ്പിടാതെ പോകാനാവില്ലെന്ന് ഭീഷണിപ്പെടുത്തി ടീച്ചറെ സമ്മര്‍ദ്ദത്തിലാക്കി. ഇതിനകം ഭയപ്പെട്ടും വിശന്നും കരയാന്‍ തുടങ്ങിയ കുട്ടിയുടെ മനോനില കണക്കിലെടുത്ത് ടീച്ചര്‍ മൊഴിയില്‍ ഒപ്പിട്ട് സ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടുപോന്നു. തുടര്‍ന്ന് ടീച്ചര്‍ ഇ.ക. കെ.എം. സജീവനെ ബന്ധപ്പെട്ടപ്പോള്‍ FIRല്‍ വകുപ്പുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹവും ഉറപ്പുനല്‍കി. ഒടുവില്‍ FIR ന്റെ കോപ്പിക്കു വേണ്ടി 3 ദിവസം സ്റേഷനില്‍ കയറിയിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരം ധരിപ്പിച്ചതിനനുസരിച്ച് അവിടെ നിന്നും പോലീസ്സ്റേഷനിലേയ്ക്ക് ഫോണ്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ 8ാം തീയതി സന്ധ്യയോടെ FIR ന്റെ കോപ്പി ലഭിച്ചു. FIR  വായിച്ചു ബോധിച്ചു എന്ന് ഒപ്പിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ടീച്ചര്‍ ആവശ്യപ്പെട്ടതും നിലനില്‍ക്കുന്നതുമായ വകുപ്പുകള്‍ ഇല്ലാത്തതിനാല്‍ അതിന് തയ്യാറായില്ല. അതിക്രമം തടയല്‍ വകുപ്പ് മാത്രമല്ല കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നു എന്ന പ്രത്യക്ഷ കുറ്റകൃത്യത്തിന് പോലും വകുപ്പിടാതെ സ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകളിട്ട് പ്രിന്‍സിപ്പാളിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് ദുര്‍ബലപ്പെടുത്തി.
തുടര്‍ന്ന് സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ക്ളാസ്സ് മുടക്കി സമരം ചെയ്ത് ക്ളാസ്സ് പെറ്റീഷന്‍ തയ്യാറാക്കി പ്രിന്‍സിപ്പാളിന് നല്‍കി. പരാതിയില്‍ പി.ടി.എ പ്രസിഡന്റ് വിശ്വനാഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ തുടര്‍ന്ന് കൂടിയ ജനറല്‍ബോഡി യോഗത്തില്‍ പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വീണ്ടും കുട്ടികളുടെ പേരെടുത്ത് പറഞ്ഞ് മൈക്കിലൂടെ അപവാദം പറയാനും ടീച്ചറിനെ സദാചാരവിരുദ്ധയെന്ന് പ്രചരിപ്പിക്കാനും ശ്രമം നടന്നു.
തുടര്‍ന്ന് ടീച്ചര്‍ ആലുവ റൂറല്‍ ടജ ഹര്‍ഷിത അട്ടല്ലൂരിയ്ക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകാതിരുന്നപ്പോള്‍  മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നേരിട്ടെത്തി പരാതി ബോധിപ്പിച്ചപ്പോള്‍ ടജയെയും ഡിവൈ. എസ്.പി സലിമിനെയും തത്സസമയം വിളിച്ചുവരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ചില പത്രമാധ്യമങ്ങളുടെ വാര്‍ത്തകളിലൂടെ വിവരമറിഞ്ഞ് മനുഷ്യാവകാശപ്രവര്‍ത്തകരും, ദളിത് പ്രവര്‍ത്തകരും പ്രസ്തുത സംഭവത്തില്‍ ഇടപെടാന്‍ തയ്യാറായി. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എറണാകുളം ജില്ലാ കമ്മിറ്റി സംഭവവുമായി ബന്ധപ്പെട്ടവരില്‍ നിന്നും നേരിട്ട് മൊഴിയെടുക്കുകയും അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രിന്‍സിപ്പാളിനും ജഠഅ പ്രസിഡന്റിനും ഗുണ്ടകള്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കാനും ഗുരുതരമായ അനാസ്ഥ കാട്ടിയ പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ ഡിപ്പാര്‍ട്ട്മെന്റല്‍ നടപടികള്‍ സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ അധികാരികളോട് ശുപാര്‍ശ ചെയ്യ്തിട്ടുണ്ട്.  കേരള ദലിത് മഹാസഭ സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ ടീച്ചറോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് ഐ.ജി. ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെ സമരപരിപാടികള്‍ തീരുമാനിക്കുകയും ചെയ്യ്തു. ആലുവ റൂറല്‍ എസ് പി യുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും ഞാറക്കല്‍ പോലീസ് സ്റേഷനില്‍ നിന്നും എത്തിയ  ദിനേശ് മൊഴിരേഖപ്പെടുത്തുന്നതില്‍ പഴയ രീതി തന്നെ സ്വീകരിക്കുകയും ടീച്ചര്‍ മൊഴികൊടുക്കുവാന്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് എസ് പി ഓഫീസില്‍ നിന്നും എത്തിയ പോലീസുകാര്‍ ടീച്ചറുടെ മൊഴി വിശദമായെടുക്കുകയും മറ്റൊരു ദിവസം 7 ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തില്‍ പട്ടികജാതി അതിക്രമം തടയല്‍ വകുപ്പും കൃത്യനിര്‍വ്വഹണത്തിന് തടസ്സംനിന്നു എന്ന വകുപ്പും നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഡിവൈ.എസ്.പി. സലിം ടീച്ചറെ അറിയിക്കുകയും ചെയ്യ്തു.
ഇതിന്ശേഷം പി.ടി.എ പ്രസിഡന്റ് വിശ്വനാഥിനും കൂട്ടര്‍ക്കും ഉള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. കെ.ആര്‍. സുഭാഷും, വൈപ്പിന്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായ ശ്രീ. എസ് ശര്‍മ്മയും ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സോമനെ കൊണ്ട് ഒരു സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ക്കുകയും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും ടീച്ചറോട് കേസ്സില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെടുകയും ചെയ്തു. (കഴിഞ്ഞ ഇലക്ഷന്‍ സയത്ത് സഖാവ് വി.എസ് അച്യുതാനന്ദനെതിരെ മത്സരിച്ച ശ്രീമതി ലതിക സുഭാഷിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന വി.എസ് ഇറക്കിയപ്പോള്‍ അതിനെ പ്രതിരോധിച്ച് കേരളത്തിലെ സ്ത്രീ രാഷ്ട്രീയത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും മുന്നോട്ടുവന്നിരുന്നു. ഇതേ ലതിക സുഭാഷിന്റെ ഭര്‍ത്താവായ കെ.ആര്‍. സുഭാഷ് ഒരു ദളിത് പെണ്‍കുട്ടിക്കെതിരായ ചേരിയില്‍ നില്‍ക്കുന്നത് ചരിത്രത്തിന്റെ ഐറണിയാകാം) ടീച്ചര്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാവാതിരുന്നപ്പോള്‍ (ഇതേ ആവശ്യം ഹയര്‍സെക്കണ്ടറി എറണാകുളം റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി റോസമ്മ എബ്രഹാമും ബിന്ദു ടീച്ചറോട് ഉന്നയിച്ചിരുന്നു) സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ആര്‍.ഡി.ഡിയെ ചുമതലപ്പെടുത്തിക്കൊണ്ട് യോഗം പിരിഞ്ഞു.  തുടര്‍ന്ന് പലരും ബിന്ദു ടീച്ചറോട് പ്രിന്‍സിപ്പാളിനോടെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ഒരു സര്‍ക്കാര്‍ ജീവനക്കാരി എന്ന നിലയില്‍ ചെയ്യാവുന്ന ഏക പ്രതിരോധമാര്‍ഗ്ഗമാണ് കേസ് എന്ന് ടീച്ചര്‍ മറുപടി പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ രാഷ്ട്രീയമായി തയ്യാറല്ലെന്ന ടീച്ചറിന്റെ നിലപാട് ആര്‍.ഡി.ഡി. ഉള്‍പ്പെടെയുള്ളവരെ പ്രകോപിതരാക്കി. ആര്‍.ഡി.ഡി. റോസമ്മ എബ്രഹാം പ്രിന്‍സിപ്പാളിന് അനുകൂലമായ നിലപാടിലേക്കാണ് നീങ്ങിയത്.

കെ ഡി എം എസ് ന്റെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധ യോഗം

ഇതിന്റെ ഫലമായി അദ്ധ്യാപകരുടെ നിലപാട് പൂര്‍ണ്ണമായും പി.ടി.എ. പ്രസിഡന്റിനും പ്രിന്‍സിപ്പാളിനും അനുകൂലമായി! ഹിയറിംഗില്‍ ബിന്ദു ടീര്‍ച്ചക്ക് അനുകൂലമായി കുട്ടികള്‍ 140 പേര്‍ ഒപ്പിട്ടു നല്‍കിയ മാസ് പെറ്റീഷനും കുട്ടികളുടെ എഴുതിതയ്യറാക്കിയമൊഴികളും അവര്‍നിരസിക്കുകയും ചെയ്തു. മാത്രമല്ല സ്കൂളിന്റെ ‘അന്തസ്സി’നെ (!) കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന ബിന്ദുടീച്ചറെ സ്റാഫ്റൂമില്‍ ഒറ്റപ്പെടുത്താനുള്ള നിര്‍ദ്ദേശം നല്‍കി അവര്‍ മടങ്ങിപോയി. ഈ വിവരങ്ങള്‍ ചൂണ്ടികാട്ടി ബിന്ദുടീച്ചര്‍ ഹയര്‍സെക്കന്ററി ഡയറക്ടര്‍ക്കും വിദ്യഭ്യാസ സെക്രട്ടറിക്കും. വിദ്യഭ്യാസ മന്ത്രിക്കും പട്ടികജാതി വികസന മന്ത്രിക്കും പരാതി നല്‍കി. കൂടാതെ മനുഷ്യാവകാശ കമ്മീഷന്‍, വനിതാകമ്മീഷന്‍, വിവിധ വകുപ്പുതല ആന്റീഹറാസ്മെന്റ് കമ്മിറ്റികള്‍, ദേശീയ പട്ടികജാതി കമ്മീഷനുവരെ പരാതി നല്‍കിയിട്ടുണ്ട്.
ബിന്ദു ടീച്ചറുടെ കേസില്‍ പ്രതികളായവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷ നല്‍കുകയും ടീച്ചര്‍ ഇതിന് ഒബ്ജക്ഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുകയും ചെയ്തു. പ്രതികളുടെ മുന്‍കൂര്‍ജാമ്യം പരിഗണിക്കുന്ന വേളയില്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ അട്രോസിറ്റി വകുപ്പ് ഈ കേസില്‍ നിലനില്‍ക്കുന്നതല്ലായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നിസ്സംശയം ബോധ്യപ്പെടു ത്തിയിട്ടുണ്ടെന്ന് ശക്തിയുക്തം വാദിച്ചതിനാല്‍ അവര്‍ക്ക് ജാമ്യം അനുവദിക്കപ്പെട്ടു. ഡി.വൈ.എസ്.പിയുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് മൊഴികള്‍ മജിസ്ട്രേറ്റിന് നല്‍കിയതല്ലാതെ വേറൊരു നിര്‍ദേശവും പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയിട്ടില്ലെന്ന് ടീച്ചറോട് നേരിട്ട് പറയുകയുണ്ടായി.
പട്ടികജാതി വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം
1989-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പട്ടികജാതി വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം  പഴുതുകള്‍ അടച്ച് ഉപയോഗിക്കാന്‍ നടപടി കേരളത്തില്‍ സ്വീകരിച്ചിട്ടില്ല. ഏതാണ്ട് 2000ത്തോളം പരാതികളാണ് പോലീസിന്റെ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഈ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ കമ്മീഷന്റെ മുമ്പില്‍ കെട്ടികിടക്കുന്നത്. അത്ര വ്യാപകമായി കേരളത്തില്‍ ജാതീയമായ പീഡനങ്ങളും വിവേചനങ്ങളും നടക്കുന്നൂവെന്ന യാഥാര്‍ത്ഥ്യം ചില രാഷ്ട്രീയ മറകള്‍ കൊണ്ട് നമ്മള്‍ ബോധപൂര്‍വ്വം മൂടിവെയ്ക്കുന്നു. 1995 മുതല്‍ 2006 വരെ കേരളത്തില്‍ വിവിധ കോടതികളിലായി എത്തിയ ഈ വകുപ്പുമായി ബന്ധപ്പെട്ട 2242 കേസ്സുകളില്‍ വെറും 111 എണ്ണം മാത്രമാണ് ചെറിയ രീതിയിലെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.
എളങ്കുന്നപ്പുഴ സംഭവത്തില്‍ പ്രതികള്‍ക്ക് രാഷ്ട്രീയമായി, ഒരു പ്രാദേശിക വിഭാഗത്തിന്റെ എതിര്‍പ്പോടെയാണെങ്കിലും സംരക്ഷണം നല്‍കുന്നത് സി.പി.എം ആണ്. പി.ടി.എ പ്രസിഡന്റ് കെ.എസ്. വിശ്വാനാഥും അദ്ദേഹത്തിനോടൊപ്പം നില്‍ക്കുന്ന വെല്‍ഫെയര്‍ കമ്മിറ്റി അംഗം കെ.എസ്. രാധാകൃഷ്ണനും പിണറായി പക്ഷത്ത് നിലയുറപ്പിച്ചവരായതുകൊണ്ട് ഇവരുടെ വൃത്തികേടുകളുടെ സംരക്ഷണം കൂടി ഏറ്റെടുക്കേണ്ട ഗതികേടിലാണ് എളങ്കുന്നപ്പുഴയിലെ സി.പി.എം. മാര്‍ക്സിസ്റുകള്‍.
ഈ സംഭവത്തില്‍ ദളിത് വിഷയത്തോടൊപ്പം തന്നെ കേരളമിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന മറ്റു ചില രാഷ്ട്രീയ പ്രശ്നങ്ങളും ഉള്‍ചേര്‍ന്നിട്ടുണ്ട്. ഇതുവരെ പുരുഷന്‍ തീരുമാനമെടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു സ്ഥലത്തേക്ക് ശബ്ദമുയര്‍ത്താന്‍ കഴിവുള്ള ഒരു ദളിത് പെണ്ണ് കടന്ന് വന്നത്, സാമ്പ്രദായിക വ്യവഹാര മണ്ഡലത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് മോറല്‍ പോലീസിങ്ങ്. മോറല്‍ പോലീസിങ്ങിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നത് വരെയെത്തി പ്രശ്നം ഗുരുതരമായി തീര്‍ന്നിരിക്കുന്നു. സംസ്ക്കാരം സുരക്ഷിതമായി നിലനിന്ന് പോകാനുള്ള സ്വാഭാവികവും സാമ്പ്രദായികവുമായ ആഗ്രഹം മാത്രമല്ല മോറല്‍ പോലീസിങ്ങിന്റെ പിന്നിലുള്ളത്. ഒരേ ‘കുറ്റം’ ചെയ്യുന്ന ആണ്‍ പെണ്‍ കൂട്ടങ്ങളില്‍ പലപ്പോഴും പെണ്ണ് മാത്രം ചോദ്യംചെയ്യലിന് വിധേയമാകുന്നു. പെണ്ണിനെ കിട്ടാതെ വരുന്ന സന്ദര്‍ഭത്തിലോ മറ്റു ചില താല്‍പര്യങ്ങള്‍ നിലനില്‍ക്കുമ്പോഴോ പുരുഷന്‍ ഇതിന് ഇരയാകാറുണ്ടെങ്കിലും മോറല്‍ പോലീസിങ്ങ് ആത്യന്തികമായി ലക്ഷ്യമിടുന്നത് പെണ്ണിനെ തന്നെയാണ്. ലൈംഗികതയെ അഭിമുഖീകരിക്കാന്‍ കഴിയാത്ത, അതിനെ അഭിസംബോധന ചെയ്യാന്‍ കഴിയാത്ത, മലയാളിയുടെ ഉള്ളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ലൈംഗിക അസംതൃപ്തിയില്‍ നിന്നുണ്ടാകുന്ന ലൈംഗിക അസൂയയാണ് മോറല്‍ പോലീസിങ്ങിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന:ശാസ്ത്ര ഘടകം. സ്ത്രീപുരുഷ ബന്ധത്തേയും സൌഹൃദത്തേയും ഒരേ കണ്ണോടുകൂടി നോക്കുകയും ലൈംഗിക അപഥസഞ്ചാരം നിലനില്‍ക്കുന്ന മനസ്സുമായി അതിനെ കടുത്ത അസഹിഷ്ണുതയോടെ കൈകാര്യം ചെയ്ത് അക്രമോത്സുകമായി ഇടപെട്ട് ഇവര്‍ ആത്മസംതൃപ്തി നേടുകയും ചെയ്യുന്നു.
ദളിത് സംഘടനകളുടെയും സമുദായ സംഘടനകളുടെയും അസംഘടിതാവസ്ഥ ഇത്തരം സാമൂഹിക വിഷയങ്ങളില്‍ രാഷ്ട്രീയ പ്രതിരോധം രൂപപ്പെടുത്തുന്നതില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. കേരളത്തില്‍ ദളിത് രാഷ്ട്രീയം നേരിടുന്ന വലിയ ഒരു വെല്ലുവിളിയാണ് ഇത്. അക്കാദമിക്ക് വ്യവഹാരത്തിന്റെ തണലിടങ്ങളില്‍ അഭയം പ്രാപിച്ച് പോകുന്ന ബുദ്ധിപരമായ ഒരു ഇടപെടലെന്ന നിലയില്‍ വ്യക്തികളില്‍ തുടങ്ങി വ്യക്തികളില്‍ അവസാനിക്കുന്ന സമീപനങ്ങളായി ഒരു വലിയ പരിധിവരെ ദളിത് രാഷ്ട്രീയം ഒടുങ്ങിപ്പോകുന്നുണ്ട്. പ്രായോഗിക മേഖലയില്‍ ഇടപെടാനുള്ള താല്‍പര്യമില്ലായ്മയും വ്യക്തിപരമായ താല്‍പര്യങ്ങളുടെ സംരക്ഷണാര്‍ത്ഥം രൂപപ്പെടുന്ന ജഢാവസ്ഥയും മറികടക്കേണ്ടത് ദളിത് രാഷ്ട്രീയത്തിന് പുതിയകാലത്ത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. ജാതിബോധത്തെ മറികടന്ന് സമുദായബോധത്തിലേക്ക് വികസിക്കുന്ന ദളിത് എന്ന നിലയിലേക്ക് ഐക്യപ്പെടാന്‍ കഴിയുന്ന വിധമുളള നവ സാമൂഹ്യ രാഷ്ട്രീയ സാക്ഷരതയും രൂപപ്പെടേണ്ടതുണ്ട്.
അഖില വൈപ്പിന്‍ പുലയ വംശോദ്ധാരണി സഭയും, കേരള സ്റേറ്റ് വേട്ടുവ മഹാസഭയും, കേരള പുലയ മഹാസഭയുടെ രണ്ട് പ്രബല വിഭാഗങ്ങളും കൂടാതെ നിരവധി സ്വതന്ത്രഗ്രൂപ്പുകളും നിലനില്‍ക്കുന്ന വൈപ്പിനില്‍ ഈ പ്രശ്നത്തില്‍ സമഗ്രമായ ഒരു ഇടപെടല്‍ ഉണ്ടായില്ലായെന്നത് എതിരാളികള്‍ക്ക് തങ്ങളുടെ സവര്‍ണ്ണ നിലപാടുകള്‍ തുടരാന്‍ കാരണമായി തീരുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ ദളിതര്‍ക്കും ദളിത് പ്രവര്‍ത്തകര്‍ക്കും ചില സ്വയം വിമര്‍ശനപരമായ ഇടങ്ങള്‍കൂടി എളങ്കുന്നപ്പുഴ സംഭവം മുന്നോട്ടുവെയ്ക്കുന്നുണ്ട്. മാത്രമല്ല ഈ സംഭവത്തില്‍ സമഗ്രവും സത്യസന്ധവുമായ ഒരന്വേഷണം എന്ന ആവശ്യം ദളിത് – സ്ത്രീ – സാംസ്ക്കാരിക പ്രവര്‍ത്തകരില്‍ നിന്നും കേരളത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

cheap nfl jerseys

I crossed the finish line, a coffee shop, DUI maiming.
2 Dysfunction of adrenal glands due to rough handling and over usage of male organ is also a reason Severe blows on the male organ due to accident or injuries might also affect the adrenal glands 3 Weakness in parasympathetic sexual nerves will cause several problems including severe cramps Excess pre ejaculation might be a symptom of nervous disorder too 4 Rough masturbation more than three times a day leads to overproduction of prostaglandin E 2 hormone which might affect the ejaculation valve and the endocrine glands severely This will make controlling ejaculation quite difficult 5 The pre ejaculation secretion originates from the Bulbourethral glands or the Cowper’s glands Severe damage to them due to sudden blows urinary infection or diseases like measles will result in excess or low pre cum secretion Tumors in the gland will lead to prostate cancer in future 6 Some men produce nearly 5 ml of pre cum each time they have normal sex They inherit the trait to do so from their elders genetically 27s,good chance on cheap jerseys china this occasion Uganda and South Africa. The film was a success and Lohan was praised for her strong performance and poise at such a young age.Canadian Rockies car trip is jaw To the people in Banff000 needed to complete a four year degree. which are limited, According to the DA’s declination,chief executive Ford, but it must be jerseys cheap especially so for an athlete of Pearce’s talents. The No.Thanks for causeing the twine
always been a remarkably accurate and clinically precise tool when it comes to corner carving AMG has also actually made the A 45 even sharper by adding a new mechanical front axle locking differential that makes exits from corners truly spectacular. In the only previous attempt by Health Canada to survey the area on the presence of radon, This is why the bearing packer is highly recommended; it ensures a fully greased bearing, So then know, They feature durable vacu form plastic exteriors, the researchers examined the three basic features of G forces as experienced by riders: the magnitude of the force, 34 the most prevalent.” the report said.

Discount NBA Jerseys Free Shipping

but it was cheap nhl jerseys the thought that counts. The guideline Bums have actually been trained and rapidly moved extremely popular stalls. ‘I’m not going to care anymore, 52 LED televisions and Bang Olufson sound systems in every room.breakaway mirrors used canvas in their convertible tops.Hundreds of cars will rev up downtown After being held at the San Manuel Stadium for the last two years What they also agree on? “I didn’t mean to wreck anybody or anything like that, He thought they would be able to raise “at the most” around $10, ” Kearney was trying to track down Peinaar when he was hit.himself as Abu Qadama said that the blast was a suicide attack Violence in the region Nearly a dozen Islamic rebel groups have been fighting for Kashmir’s independence from India or its merger with Pakistan and more than 66 where members of the media were sitting.
center. Gandhi and his friends are speaking in the voice LeT terrorist Hafiz Sayeed who had tweeted in support of anti India event in JNU, Dennis McCarthy.freelance sports reporter Eric Van Dril In that first streak, Enough is enough.

Discount Baseball Jerseys

it would be nice if in the future. Disclosure: I am/we are long TSLA. It often happens in people who are perfectly cheap nba jerseys healthy and have no underlying medical condition. Earnhardt needed only a two second fuel splash,everybody’s talking about it in LA this weekand James Miggins; Patrick (Nancy) and James This is not acceptable. is finding Lauren and bringing her home,particularly as it relates to the All Macks should be black It’s actually much like what robert Westhead accustomed at Loyola Marymount.
‘ sculpture titled ‘Lest We Forget, his mother vacation getaway. With auto title7 liter V6 engine or the 242 hp 3. how do we sustain the success? Then submerge the bottle in the water until warm. Mennonite community cheap mlb jerseys center ontario shows designed manufacturer gumption which is entitled love serenity. Cell broadcast systems can send mass SMS messages to mobile phones. He finds similarities in how they function. And consequently through the use of three online casino discs. Max promotes Eden in a video with the proud boast: “Anything goes three months later.
From the brink of despair to having a club the whole community cheap nfl jerseys can be proud of. this isn’t an off roading buggy. Watch Apple. And last but not least.so there’s no reason to make any changes “He liked all cheap nhl jerseys sports.

Top