Smiley face>
ഭൂരിപക്ഷ സമുദായ നീതിയുടെ സാമൂഹ്യവിവക്ഷകള്‍

ഭൂരിപക്ഷ സമുദായ നീതിയുടെ സാമൂഹ്യവിവക്ഷകള്‍

സണ്ണി. എം.കപിക്കാട് _________________________________ ഭൂരിപക്ഷ-ന്യൂനപക്ഷദ്വന്ദ്വവാദത്തെ അവലംബിക്കുന്ന സാമുദായിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ മര്‍മ്മപ്രധാനമായ വസ്തുതകളെയാണ് അരിച്ചു മാറ്റുന്നത്. സമാന്തരമായി ഇടതുപക്ഷവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ജാതി-മത -വര്‍ഗീയശക്തികള്‍ കേരളം പിടിച്ചടക്കുന്നു എന്ന വാദവുമായാണ് രംഗത്തെത്തുന്നത്. ജാതി-മത -വര്‍ഗീയശക്തികള്‍  ആരാണെന്ന് നിര്‍വചിക്കേണ്ടതുണ്ട്. പൊതു സമൂഹത്തെ കബളിപ്പിക്കും വിധം വ്യക്തമായ രാഷ്ട്രീയ യുക്തി പ്രവര്‍ത്തിക്കുന്ന  പ്രയോഗമാണിത്. ജാതിവാദികള്‍ കേരളത്തിലെദലിത് ബഹുജനങ്ങളും ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലീംങ്ങള്‍ മത വര്‍ഗീയ ശക്തികളുമാകുന്ന സാമൂഹികവ്യാഖ്യാനമാണത്. _________________________________  കേരളത്തില്‍ സമുദായരാഷ്ട്രീയ...
സെല്ലുലോയ്ഡ്: ചരിത്രത്തിന്റെ വര്‍ത്തമാനം

സെല്ലുലോയ്ഡ്: ചരിത്രത്തിന്റെ വര്‍ത്തമാനം

സെല്ലുലോയ്ഡില്‍ കീഴാളസാമുദായികതയുടെ ദൃശ്യവത്കരണവും, സവര്‍ണമേധാവിത്വത്തിനെതിരായ വിമര്‍ശനരംഗങ്ങളും സന്നിവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതേ പരികല്‍പ്പനകളെ സവര്‍ണ്ണസാംസ്കാരികതയ്ക്ക് വിരുദ്ധമായ ആശയമണ്ഡലത്തിലേയ്ക്ക് നയിക്കാതെ വ്യാവസായിക മൂലധനത്തിന്റെ മുതല്‍ക്കൂട്ടാകുന്ന ദൌത്യമാണ് കമല്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. എന്നാല്‍, സാമുദായിക വിമര്‍ശനങ്ങളുള്‍ക്കൊള്ളുന്ന വാണിജ്യസിനിമകള്‍ക്ക് കീഴാളരുടെ സ്വത്വപരമായ പ്രാതിനിധ്യത്തെ ഉള്‍ക്കൊള്ളാന്‍ അസാധ്യമായതിനാല്‍, ന്യൂജനറേഷന്‍ സിനിമയുടെ പക്ഷം ചേരുകയല്ല, സവര്‍ണ്ണാധീശ്വത്തെ തിരസ്ക്കരിക്കുന്നതും, കീഴാളഭാവുകത്വത്തെ ഉള്‍ക്കൊള്ളുന്ന വിധം സിനിമയുടെ ജനാധിപത്യവല്‍ക്കരണത്തിന് വേണ്ടി നിലകൊള്ളുകയാണ് വേണ്ടത്.
എസ് എഫ് ഐ-യുടെ 'മതനിരപേക്ഷ' സവര്‍ണ്ണ ഇടപെടലുകള്‍

എസ് എഫ് ഐ-യുടെ ‘മതനിരപേക്ഷ’ സവര്‍ണ്ണ ഇടപെടലുകള്‍

അനുനാദ് വിനോദിനി _______________________________________ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിള്‍ പഠിക്കുന്ന കീഴാള വിദ്യാര്‍ഥികളുടെ തുടര്‍ച്ചയായുള്ള ആത്മഹത്യകളെപ്പറ്റി ഗൗരവകരമായ നിരവധി പഠനങ്ങളും ചര്‍ച്ചകളും പ്രക്ഷോഭങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. എന്നിട്ടും ഇത്തരം ആത്മഹത്യകളെ ഒരു സാമൂഹ്യ പ്രശ്നമായി കാണാനോ അതിന്റെ രാഷ്ട്രീയവും സ്വത്വപരവുമായ ഘടകങ്ങളെ സൂക്ഷ്മതയില്‍ മനസിലാക്കി ഇടപെടാനോ ഇതുവരെ എസ് എഫ് ഐക്ക് കഴിഞ്ഞിട്ടില്ല. വ്യവസ്ഥിതിയില്‍ ഇടം നഷ്ട്ടപ്പെടുന്ന അരികുവല്കൃത വിഭാഗങ്ങളുടെ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാന്‍ പ്രത്യയശാസ്ത്രപരമായി സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഈ രാഷ്ട്രീയവുമായി മുന്നോട്ടുവരുന്ന കീഴാള...
ഇന്ത്യന്‍ ദളിത് കവിതകള്‍ ഹിന്ദി, മറാത്തി, തമിഴ്, കന്നട, തെലുഗു, ഒറിയ

ഇന്ത്യന്‍ ദളിത് കവിതകള്‍ ഹിന്ദി, മറാത്തി, തമിഴ്, കന്നട, തെലുഗു, ഒറിയ

ഇന്ത്യയിലെ സ്റാന്‍ഡേര്‍ഡ് ജേണലുകള്‍ക്കു പുറത്താണ് പലപ്പോഴും ദളിത് കവിതകള്‍ സംഭവിയ്ക്കുന്നത്. അതേസമയം ഈ കവിതകളുടെ അലയടികള്‍ ലോകത്തെ പൊതിയുന്നുമുണ്ട്. സഹതാപങ്ങളുടെയും ഉദാരതയുടെയും കാലഘട്ടങ്ങള്‍ക്കു ശേഷം, പൌരന്റെ പ്രതിനിധാന, അവബോധകാലഘട്ടത്തിലാണ് ദളിത്കവിതകള്‍ പൊതുബോധത്തിലേയ്ക്ക്/പൊതുസമൂഹത്തിലേയ്ക്ക് പ്രവേശിച്ചു തുടങ്ങുന്നത്. പൌരപ്രതിനിധാനം, ധാര്‍മ്മികത, രാഷ്ട്രീയശക്തി തുടങ്ങിയ പല അംശങ്ങളും ഈ കവിതകളിലുണ്ട്. പുരുഷന്മാരാല്‍ നിരന്തരം മര്‍ദ്ദനമേല്‍ക്കുന്ന സ്ത്രീകള്‍, അമ്മമാരുടെ കഷ്ടതകള്‍ , വരേണ്യരാല്‍ കൊലക്കത്തിയ്ക്കും ബലാത്സംഗത്തിനും ഇരകളാവുന്ന ദളിതുപെണ്ണുങ്ങള്‍ , അങ്ങനെ യാഥാര്‍ത്ഥ്യങ്ങളുടെ ഇതുവരെ കാണാത്ത...
മ'അദനി: യഥാര്‍ത്ഥകുറ്റക്കാര്‍ അര്‍ ?

മ’അദനി: യഥാര്‍ത്ഥകുറ്റക്കാര്‍ അര്‍ ?

വലിയ വലിയ അഴിമതിക്കാരും കൊള്ളക്കാരും വരെ മലയാളിയുടെ സാമാന്യബോധത്തെ കൊഞ്ഞനം കുത്തി നിഷ്പ്രയാസം ജയില്‍ മോചിതരാവുമ്പോഴും ചെറുപ്പം മുതല്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ അനീതിക്കെതിരെ ശബ്ദിച്ച ഈ മനുഷ്യന്‍ അഴികള്ക്കുള്ളില്‍ തീരാവ്യാധികളുമായി മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുമ്പോള്‍ നമുക്കു ലജ്ജിക്കാം . ഇതേസമയം സമാനമായ കേസിലെ കര്‍ണാടകയിലെ അവസ്ഥ ഒന്നെടുത്തുനോക്കിയാല്‍ മനസ്സിലാവും നമ്മള്‍ എത്രത്തോളം നിഷ്ക്രിയരാണെന്ന്. ബാംഗ്ളൂരിലെ മുതിറ്ന്ന പത്രപ്രവറ്ത്തകരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റ്ചെയ്യപ്പെട്ട യുവാക്കള്‍ക്കു വേണ്ടി ശബ്ദിക്കാനും യോജിച്ച പ്രക്ഷോഭപരിപാടികള്‍...
കടലിലെ നെയ്ത്തുകളും പായിലെ തുഴച്ചിലുകളും

കടലിലെ നെയ്ത്തുകളും പായിലെ തുഴച്ചിലുകളും

ശരീരത്തിന്റെയും പ്രണയത്തിന്റെയും സാമൂഹിക വിവക്ഷകള്‍ കലര്‍ന്ന വ്യതിരിക്ത സര്‍ഗ്ഗാത്മക പ്രകാശനങ്ങളായി മാറുന്നുണ്ട് ധന്യയുടെ പല കവിതകളും. പെണ്ണിന്റെ ഉളളിനെയും ഉടലിനെയും കുറിച്ച് പുതുകവിതകളില്‍ കണ്ടുവരാറുളള സാമാന്യ ആവിഷ്കാരങ്ങളുടെ അകങ്ങളിലൂടെ അതിനെ പാടെ ഇളക്കിയടുക്കുന്ന വിധത്തില്‍ പുതിയ ഊര്‍ജ്ജ പ്രവാഹങ്ങളെ കടത്തിവിടാന്‍ ഈ കവിതകള്‍ക്കാകുന്നുണ്ട്. സ്ഥിരതയാര്‍ന്നുപോയ പെണ്ണനുഭവങ്ങളുടെയും കിനാവുകളുടെയും അഭിലാഷങ്ങളുടെയും ചതുരവടിവുകള്‍ക്ക് അപ്പുറത്തേക്ക്, ആരും തീണ്ടാത്ത ഇടങ്ങളിലേക്ക് കയറിച്ചെല്ലാന്‍ ഈ കവിതകള്‍ നമുക്ക് ചൂണ്ടുപലകകള്‍ ആകുന്നുണ്ട്.
അരിപ്പ ഭൂസമരം; അതിജീവിനത്തിന് വേണ്ടിയുള്ള സ്വയം സമര്‍പ്പണം

അരിപ്പ ഭൂസമരം; അതിജീവിനത്തിന് വേണ്ടിയുള്ള സ്വയം സമര്‍പ്പണം

ആദിവാസികളും, ദലിതരും ആര്‍ക്കും കയറി കൊട്ടാനുള്ള തെരുവിലെ ചെണ്ടയാകുമ്പോള്‍ ; ഇങ്ങിനെയൊക്കെ ആകാമെന്ന് കരുതുന്ന ഭരണകൂടങ്ങളെ നിലക്കു നിര്‍ത്താന്‍; ആദിവാസി ദലിത് വിഭാഗങ്ങള്‍ സമുദായ രാഷ്ട്രീയ ശക്തിയായി മാറേണ്ടതുണ്ട് നായരോടൊപ്പവും , ഈഴവരോടൊപ്പവും ഒരുമിച്ചിരുന്നുണ്ടാല്‍ - സാമൂഹ്യ നീതി നടപ്പിലാകുമെന്ന് കരുതുന്ന ദലിത് സമുദായനേത്യത്വങ്ങള്‍ ; അരിപ്പയില്‍ ആദിവാസികളും, ദലിതരും; ഭൂരഹിതരും ‘കോളനി വിട്ട് ക്യഷി ഭൂമിയിലേക്ക് ’ എന്ന ആശയം മുന്നോട്ട് വെച്ച് നടത്തുന്ന ഭൂസമരത്തെ കണ്ടഭാവം...
Latest entries
ആണത്തങ്ങളും മലയാളസിനിമയും

ആണത്തങ്ങളും മലയാളസിനിമയും

സിനിമയിലെ അധീശആണ്‍രൂപം താരസ്ഥാനത്തിന്റെ പ്രതിനിധാനമായപ്പോള്‍ തെമ്മാടികള്‍ എപ്പോഴും കീഴാള ആണ്‍സ്ഥാനത്ത് അണിനിരന്നു. പഴയതമ്പുരാന്റെ ആധുനികസ്വരൂപമായ ഹിന്ദുസദാചാരപുരുഷനും അവന്റെ അപരമായ തെമ്മാടിയുടെ കീഴാളസ്വരൂപവും വെള്ളിത്തിരയില്‍ എങ്ങനെ അവതരിപ്പിക്കപ്പെട്ടു എന്നതാണ് പുസ്തകത്തിന്റെ അന്വേഷണവിഷയം. ആണത്തം കീഴാളസമൂങ്ങളിലെ പുരുഷന്റെമേല്‍ ആരോപിക്കപ്പെടുന്ന ഒരു കേവലസങ്കല്പംമാത്രമാണ്. മധ്യവര്‍ഗതാത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നായകത്വമാകട്ടെ ഫ്യൂഡല്‍പാരമ്പര്യകത്തിന്റെ സ്വാഭാവിക പ്രതിനിധാനവുമാണ്. സ്ത്രൈണതയോട് ബന്ധപ്പെടുന്ന പൌരപ്രതിനിധാനമാണ് വരേണ്യപൌരുഷത്തെ നിര്‍വചിക്കുന്നത്. സത്യന്‍, പ്രേംനസീര്‍ എന്നിവരുടെ നായകസ്ഥാനം വിശകലനംചെയ്തുകൊണ്ടാണ് ജെനി റൊവീനയുടെ 'തെമ്മാടിയും തമ്പുരാക്കന്മാരും: മലയാളസിനിമയും ആണത്തങ്ങളും' ശ്രദ്ധേയമാകുന്നു.
തിരിയല്‍

തിരിയല്‍

പാട്ടിപ്പോള്‍ ഗാല്യ ഭാഷയിലാണ് പീതസാരരത്നം കൊണ്ടുള്ള വാക്കുകള്‍ ചുവന്ന മുടിയുള്ള സ്ത്രീകള്‍ വാരിക്കൂട്ടിയ പച്ച കാലിത്തീറ്റപ്പുല്ലിന്റെ നിറം; അല്ലെങ്കില്‍ പാട്ട് മിവുവിന്റെ താളവും വെളുത്ത എല്ലിന്‍നിറമുള്ള ഓക്കുമാണ്, കരിങ്കല്ലിന്റെ കോണുകളില്‍ ശ്വസിക്കുന്ന ഒരറിവ് ഒച്ചപ്പാടോടെ നിലത്തുവീഴുന്നു. അല്ലെങ്കിലാ പാട്ട് ഒരു നക്ഷത്രത്തില്‍ നിന്നും താഴേക്കു സഞ്ചരിച്ച് ചുവന്ന വീഞ്ഞിന്റെ നിറമുള്ള പാറക്കെട്ടുകള്‍ക്കു മുകളിലൂടെ വെട്ടിത്തിളങ്ങുന്ന നീലാകാശത്തിനു കീഴില്‍ ഭൂമിയില്‍ ആഴത്തില്‍ കുഴിച്ചിടപ്പെട്ട പഴയ വാക്കുകള്‍ കണ്ടെത്തുവാന്‍.
സിനിമദേശങ്ങള്‍ ; അന്യദേശങ്ങള്‍

സിനിമദേശങ്ങള്‍ ; അന്യദേശങ്ങള്‍

സമകാലീന സിനിമ-സാഹിത്യവിമര്‍ശനങ്ങളിലും പഠനങ്ങളിലും “കല”യെപറ്റിയുള്ള ആകാംഷകള്‍ കുറയുകയും ജാതിയും മതവും ലിംഗവും നീതിബോധവുമെല്ലാം പ്രാധാന്യം നേടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലമിതാണ്. എഴുപതുകളിലാരംഭിച്ച ആര്‍ട്ടുസിനിമകള്‍ കേരളത്തില്‍ പുതിയൊരു കാഴ്ച-കേള്‍വി ബോധത്തെ രൂപപ്പെടുത്തി. ഇതിന്റെ വ്യക്താക്കള്‍ കലാമൂല്യമുള്ളതെന്നും വാണിജ്യമൂല്യമുള്ളതെന്നും സിനിമയെ രണ്ടായി തരംതിരിക്കുകയും തങ്ങള്‍ ആദ്യത്തേതിന്റെ പക്ഷത്താണെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. ആര്‍ട്ടുസിനിമകള്‍ പൊതുവെ കൈകാര്യം ചെയ്തിരുന്ന വിഷയങ്ങള്‍ മധ്യമജാതികുടംബങ്ങളിലെ വ്യക്തികളുടെ സാമ്പത്തികദുരിതവും അസ്തിത്വ ദു:ഖങ്ങളും കമ്മ്യൂണിസ്റ് ഗൃഹാതുരത്വവുമൊക്കെയായിരുന്നു.
ദലിത് രാഷ്ട്രീയത്തിന്റെ പുതിയ മുഖം

ദലിത് രാഷ്ട്രീയത്തിന്റെ പുതിയ മുഖം

ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയായി ഇന്ത്യന്‍ ഗ്രാമത്തെ അംഗീകരിക്കണമെന്ന നിലപാടായിരുന്നു നിയമനിര്‍മാണസഭയിലെ ഹിന്ദു അംഗങ്ങള്‍ക്ക്. അംബേദ്കര്‍ ഈ വാദങ്ങളെ എതിര്‍ത്തുകൊണ്ട് പറഞ്ഞു: "റിപബ്ളിക്കിന്റെ അടിസ്ഥാനസ്വഭാവത്തിന് കടകവിരുദ്ധമാണ് ഇന്ത്യന്‍ ഗ്രാമം. അത് ഒരു റിപബ്ളിക്കാണെങ്കില്‍, ജാതിഹിന്ദുക്കളുടെ റിപബ്ളിക്കാണ്; ജാതിഹിന്ദുക്കളാല്‍ ജാതി ഹിന്ദുക്കള്‍ക്കുവേണ്ടിയുള്ള റിപബ്ളിക്കാണ്. അസ്പൃശ്യരുടെ മേല്‍ ജാതിഹിന്ദുക്കളുടെ സാമ്രാജ്യമാണ് ഈ റിപബ്ളിക്. അസ്പൃശ്യരെ ചൂഷണം ചെയ്യാന്‍ ജാതിഹിന്ദുക്കള്‍ രൂപപ്പെടുത്തിയ ഒരുതരം കോളനിവാഴ്ചയാണിത്.'' കേരളത്തിലെ കോളനികളെ 'ഗാന്ധിഗ്രാമമായി' ദത്തെടുക്കാനുള്ള ഗാന്ധിയന്‍ കാരുണ്യപ്രവര്‍ത്തനം ഈ 'കോളനിവാഴ്ചയുടെ' തുടര്‍ച്ചയാവണം; 1933ല്‍ ഗാന്ധി രൂപീകരിച്ച 'ഹരിജന്‍ സേവക്...
ഫെമെന്‍ മുസ്‌ലിം സ്ത്രീരാഷ്ട്രീയത്തോടു ചെയ്യുന്നത്

ഫെമെന്‍ മുസ്‌ലിം സ്ത്രീരാഷ്ട്രീയത്തോടു ചെയ്യുന്നത്

"ആമിന ടൈലറിനെ പോലുള്ള "സ്വദേശി മുസ്‌ലിം" ഫെമിനിസ്റ്റുകള്‍ അങ്ങേയറ്റം പ്രശ്നകരമായ വെളുത്ത സ്ത്രീവാദികളുമായി കൈകോര്‍ത്ത് കൊണ്ട് വളരെ ദീര്‍ഘ കാലം മുസ്ലിം ലോകത്ത് ശക്തിപെട്ടു വരുന്ന സ്ത്രീയെകുറിച്ചും മതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുള്ള അന്വേഷണങ്ങളെയും പഠനങ്ങളെയും പോരാട്ടങ്ങളെയും അദൃശ്യ വല്കരിക്കുക മാത്രമല്ല അങ്ങിനെയുള്ള ജീവിത വഴികളെ ഇല്ലാതാക്കാന്‍ കൂടിയാണ് സഹായിക്കുന്നത്". അതുകൊണ്ട് തന്നെ ആണ്‍കോയ്മക്കെതിരെ മാത്രമല്ല കൊളൊണിയലിസതിന്നെതിരെയും സാംസ്കാരിക മേല്‍ക്കോയ്മക്കെതിരെയും "സ്വയം നിര്‍ണ്ണയതിന്റെ" രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്ന മുസ്ലിം സ്ത്രീരാഷ്ട്രീയവും കോളനിവിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായ ഫെമിനിസ്റ്റുകളും ആമിനയിലൂടെ ഫെമെന്‍ പുലര്‍ത്തുന്ന...
പുതിയ പ്രക്ഷോഭങ്ങള്‍, പുതിയ കാമ്പസുകള്‍

പുതിയ പ്രക്ഷോഭങ്ങള്‍, പുതിയ കാമ്പസുകള്‍

ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഈ വിഷയത്തില്‍ കാണിക്കുന്ന മൗനവും ചര്‍ച്ച ചെയ്യേണ്ടതാണ്.മുദസ്സിര്‍ കമ്രാന്‍ രക്തസാക്ഷി ആയതിന് തൊട്ടുടനെ തന്നെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥിയായ പുല്യാല രാജു ആത്മഹത്യ ചെയ്തു. അവിടെ സവര്‍ണ വിദ്യാര്‍ഥികളിലൂടെ നിലനില്‍ക്കുന്ന എസ്.എഫ്.ഐ ആസൂത്രിതമായ നിശ്ശബ്ദതയാണ് പുലര്‍ത്തുന്നത്. ഹൈദരാബാദില്‍ അതാണ് സ്ഥിതിയെങ്കില്‍ ദേശീയ, അന്തര്‍ദേശീയ വിഷയങ്ങള്‍ ഇപ്പോഴും ചര്‍ച്ചചെയ്യുന്ന കേരളത്തില്‍ എസ്.എഫ്.ഐ ആഘോഷിക്കുന്നത് മറ്റൊരു വിദ്യാഭ്യാസ പ്രശ്നമാകുന്നു. ഇവിടെ കാമ്പസുകളില്‍ വ്യവസ്ഥാപിതമായി ദലിത്- ഒ.ബി.സി -മുസ്ലിം വിദ്യാര്‍ഥികള്‍ക്കുനേരെ തിരിയുമ്പോള്‍ അഫ്ഗാന്‍ പാക്...
മാന്‍മിഴി നീയെങ്കിലും

മാന്‍മിഴി നീയെങ്കിലും

വെന്‍ഡി റോസ്     സെപ്തംബര്‍ 11, 2001 അവര്‍ നിന്നെ കടന്നു പോവുന്നു കരഞ്ഞുകൊണ്ട് കത്തുകയും വീഴുകയുംചെയ്ത ഇലകളെയോര്‍ത്ത്, എല്ലു പോലെ തെളിഞ്ഞുവന്ന തടി വെളുത്തമൂടലില്‍ നിന്നും പെട്ടെന്നു തെളിഞ്ഞുവരുന്ന ശില്പം. ഭാവി പ്രവചിക്കുന്ന ഒരു പഴമക്കാരിയായ നീ നിനക്കവരോടു പറയാമായിരുന്നു തെളിമയുള്ള ദുഃഖത്തില്‍ രാത്രിയിലെ കാറ്റില്‍ മന്ത്രിക്കുന്ന അവരോട് നാളെയുടെ വിറപൂണ്ട പ്രതീക്ഷയെന്നോണം നിന്റെ ഹൃദയത്തില്‍ ശ്വാസത്തെ അടക്കിക്കൊണ്ട്, പ്രഭാതത്തിനു മുന്‍പ് വേദനയൊന്നുമില്ലായിരുന്നു നീ കാടായിരുന്നു ഇലയായിരുന്നില്ല, വീഴ്ച വീഴ്ചയായിരുന്നില്ല അര്‍ച്ചനയായിരുന്നു. _______________ *എന്നെപ്പോലെയുള്ള...
നീതിക്ക് 'വില' കൂടുന്നു

നീതിക്ക് ‘വില’ കൂടുന്നു

മുജു കൊട്ടപ്പറമ്പന്‍ നീതി പീഠത്തില്‍ വലിഞ്ഞു കയറി ഒരു വിഡ്ഢി ‘ഫലിതം’ പറയുന്നു.. പെണ്‍വാണിഭ ചന്തയില്‍ ലേലം വിളിക്കാരനെ പോലെ ഉള്ളില്‍ കുടിയിരിക്കും ചെകുത്താന്‍ നാക്കിലൂടെ തലനീട്ടി വര്‍ഷങ്ങളോളം ഗതി കിട്ടാതലഞ്ഞ ഇരയെ തന്നെ തുറിച്ച് നോക്കി വിടുവായന്‍ നാക്കിട്ടടിച്ചു : ‘നീയൊരു ബാല വേശ്യ വീട് തോറും ചുറ്റി നടന്ന് ആണിന്‍റെ മാനം കവര്‍ന്ന ചാരിത്ര്യ ബോധമില്ലാ പെണ്ണ് ‘ ‘നീതിമാന്‍റെ’ ആഴമുള്ള കീശയില്‍ അഴിമതിയില്‍ മുങ്ങിതാണ പച്ച നോട്ടുകളില്‍ ഗാന്ധി കരഞ്ഞു അപ്പുറം, പ്രതിയുടെ...
നമ്മുടെ പൊതുബോധത്തെ തകര്‍ക്കുന്ന കാമറക്കാഴ്ചകള്‍

നമ്മുടെ പൊതുബോധത്തെ തകര്‍ക്കുന്ന കാമറക്കാഴ്ചകള്‍

ഭരണകൂട സംവിധാനങ്ങളുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഈ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകളുടെ മികച്ച കേരളീയ ഉദാഹരണമായ ബീമാപള്ളി വെടിവെപ്പിന്റെ നേര്‍ക്കാഴ്ചകളെ ദൃശ്യവല്‍ക്കരിക്കുകയാണ് മെയ് 17 ബീമാപള്ളി എ കൌണ്ടര്‍ സ്റോറി എന്ന ഡോക്യുമെന്ററി. ബീമാപ്പള്ളിയുടെ ചിത്രങ്ങളും ചരിത്രവും ആമുഖമായി പരിചയപ്പെടുത്തി 2009 മെയ് 17 ന് നടന്ന ബീമാപള്ളിയിലെ പോലീസ് വെടിവെപ്പിന്റെ ദുരൂഹതയിലേക്ക് കാമറ ഫോക്കസ് ചെയ്യുന്നത്.
അതങ്ങ് പള്ളീപ്പോയി പറഞ്ഞാല്‍ മതി

അതങ്ങ് പള്ളീപ്പോയി പറഞ്ഞാല്‍ മതി

വിശ്വാസി ശരീരങ്ങള്‍ കേരളത്തിലെ സുറിയാനി സഭകള്‍ക്ക് വാര്‍പ്പ് രൂപം നല്കിയത് ഒരു സാമുദായിക സ്വത്വം തന്നെ ആയിരുന്നു. എന്നാല്‍ ദളിത് ശരീരങ്ങള്‍ ഈ വാര്‍പ്പ് രൂപത്തില്‍ എപ്പോഴും ഇളകി തെറിച്ചു കൊണ്ടിരിക്കും. ഒരേസമയം ഒരു പൊതു സ്വത്വ രൂപം (ബോധമല്ല) നല്കുകയും അതേസമയം തന്നെ അഴിഞ്ഞു പോകുകയും ചെയ്യുന്ന ഒന്നാണ് ദളിത് ക്രൈസ്തവ ശരീരങ്ങള്‍. ഇന്ന് സഭകള്‍ അതിന്റെ വാര്‍പ്പ് രൂപത്തെ പരിഷ്കരിച്ചിട്ടുണ്ട്. കട്ടിയായ അതിന്റെ പുറംതോടിനെ ഇലാസ്തികതയുള്ള ഒരു പ്രതലം ആക്കി അത് പുനര്‍നിര്‍മ്മിച്ചിരിക്കുന്നു....

പാപ്പിലിയോ ബുദ്ധ കാഴ്ചയും സംവേദനവും

കെ.കെ.ബാബുരാജ്, എസ്.ജോസഫ്, എ.കെ.വാസു, ഡോ.ഒ.കെ.സന്തോഷ് പാപ്പിലിയോ ബുദ്ധ എന്ന സിനിമയെ ദളിത്‌ ചിന്തകരും എഴുത്തുകാരുമായ കെ കെ ബാബുരാജ്‌, എസ് ജൊസഫ് , ഒ കെ സന്തോഷ്‌ , എ കെ വാസുവും സിനിമയിലെ ദളിത്‌ കാഴ്ചകളുടെ രാഷ്ട്രീയ സാമുഹ്യ സമസ്യകളെ പപ്പിലിയോ ബുദ്ധ എങ്ങിനെ കൈകാര്യം ചെയ്തിട്ടുള്ളതെന്ന് വെത്യസ്ത വീക്ഷണകൊണിലൂടെ വിലയിരുത്തുവാന്‍ ശ്രമിക്കുകുകയണീ ചര്‍ച്ചയില്‍ .  ♦   ഒ.കെ. സന്തോഷ്: ഒരുപാട് വിവാദങ്ങള്‍ക്ക് പാപ്പിലിയോ ബുദ്ധ എന്ന സിനിമ  വിധേയമായിട്ടുണ്ട്. നിരവധി ചെറുസദസ്സുകളില്‍ ഈ സിനിമ...
എന്നെപ്പോലെയുള്ള സ്ത്രീകള്‍

എന്നെപ്പോലെയുള്ള സ്ത്രീകള്‍

വെന്‍ഡി റോസ്   അവര്‍ക്കു പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നു. നിനക്കു വേണ്ടി, മുത്തശ്ശീ, നിന്റെ തൊലിയില്‍ നിന്ന് കടന്നു കയറുന്ന ഓരോ ഊര്‍പ്പവും ഞെരിഞ്ഞിലും ഞാന്‍ വലിച്ചെടുക്കും തലചുറ്റിക്കുന്ന എളുപ്പം ഒടിയുന്ന യൂക്കാലി മുറിച്ചു മാറ്റും, മണ്ണില്‍ നിന്നും ഇരുണ്ട എണ്ണമയമുള്ള വിഷത്തെ എടുത്തുമാറ്റും, നിന്നെ പ്രൌഢിയിലും സന്തോഷത്തിലും പുനഃസ്ഥാപിക്കുവാന്‍ മാത്രമായി മുഴുവനായും മാറിയ നാളെയിലേക്ക് പൊട്ടിവിരിയുന്ന നിന്നെ. പക്ഷേ ആദ്യം ഞാനെവിടെ വെട്ടും? എവിടെ നിന്നു ഞാന്‍ പിടിച്ചുവലിക്കാന്‍ തുടങ്ങണം? കുന്നിന്‍ചെരുവില്‍ പൊക്കിലിയന്‍ കടിച്ച...